Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കൊഴിഞ്ഞുതീരുന്ന കാവുങ്കൽ
കണ്ണൂരിൽനിന്ന് 24 കിലോമീറ്റർ സഞ്ചരിച്ചാൽ കണ്ണപുരം പഞ്ചായത്തിലെ പാടി ഗ്രാമത്തിലെത്താം. പാടിയിൽ നിന്ന് ഇരുലോകങ്ങളായി വേർപ്പെട്ട കാവുങ്കൽ എന്ന തുരുത്തിനെ ബന്ധിപ്പിക്കുവാൻ പത്തു മീറ്റർ മാത്രം ദൂരമുള്ള ഒരു തടിപ്പാലം. ഇരുവശങ്ങളിലും പൊന്തക്കാടുകൾ നിറഞ്ഞ ചെമ്മൺപാതയിൽ നിന്നുവേണം പാലത്തിലേക്കു കയറുവാൻ. പിന്നിടുന്ന ഒരോ ചുവടുവയ്പ്പിനും ഒരു യുഗങ്ങളുടെ ദൈർഘ്യം. കാലപ്പഴക്കത്താൽ ഞെരങ്ങുന്ന തടിപ്പാലത്തിൽ ഒരു ജനതയുടെ കുടിയിറക്കത്തിന്റെ ഓർമകൾ. ദ്രവിച്ചുതുടങ്ങിയ പാലത്തിൽ നിന്നും ഇറങ്ങുന്നത് കാലങ്ങളുടെ അതിജീവനത്തിൽ അനാഥരാക്കപ്പെട്ട ആറു കുടുംബങ്ങളുടെ ലോകത്തേക്കാണ്. അവിടേക്ക് വരുന്ന ഓരോ ആളുകളോടും കാവുങ്കൽ തുരുത്തിനു പറയാനുള്ളത് ഒരു തോൽവിയുടെ കഥയാണ്. കാടുകയറി അനാഥമാകാൻ പോകുന്ന 36 ഏക്കർ മണ്ണിന്റെ അവകാശികളുടെ കഥ.
<യ> ചരിത്രവും വെല്ലുവിളിയും
മൂന്നുവശങ്ങളിൽ കൈപ്പാടവും വടക്ക് മുള്ളൂൽ പുഴയും അതിരായ കാവുങ്കൽ തുരുത്തിൽ 1940 കളിലാണ് ജനവാസമാരംഭിച്ചത്. മുള്ളൂൽ പുഴ കയറിയിറങ്ങിയ നനഞ്ഞ മണ്ണിൽ പൊന്നുവിളയുമെന്നൊരു ചൊല്ല് അന്നേ നാട്ടിലുണ്ടായിരുന്നു. വിത്തുകളെറിഞ്ഞ് തിങ്ങിവളരുന്ന നെൽക്കതിരുകൾ കണ്ട് പഴമക്കാർ തുരുത്തിലേക്ക് കുടിലുകൾ കെട്ടിപ്പാർക്കുകയായിരുന്നു. ആറു കുടുംബങ്ങളായിരുന്നു ആദ്യകാലങ്ങളിൽ കാവുങ്കലിൽ വാസമുറപ്പിച്ചത്. കൃഷിക്കു പുറമേ മത്സ്യബന്ധനമായിരുന്നു തുരുത്തിലെ പ്രധാന ജീവനോപാധി. വെള്ളം കയറിയിറങ്ങുന്ന കൈപ്പാടങ്ങളും മുള്ളൂൽപ്പുഴയും കടന്ന് തുരുത്തിലെത്തണമെങ്കിൽ തോണിമാത്രമായിരുന്നു അന്ന് ഏകആശ്രയം. കാലങ്ങളോടും രോഗങ്ങളോടും പടപൊരുതി മുൻതലമുറ തങ്ങളുടെ ജീവിതം കാവുങ്കലിൽ കെട്ടിയുയർത്തി. മണ്ണിന്റ നന്മ തിരിച്ചറിഞ്ഞ് ആളുകൾ തുരുത്തിലെ 36 ഏക്കർ മണ്ണിലേക്ക് പിന്നെയും വന്നുകൊണ്ടിരുന്നു. അക്കാലങ്ങളിൽ തുരുത്തിൽ ഒരു വീട് പണിയുക എന്നതായിരുന്നു പഴമക്കാർ നേരിട്ട വെല്ലുവിളി.
<ശാഴ െൃര=/ളലമേൗൃല/ളലമേൗൃലബ2016ലെുേ17മെ2.ഷുഴ മഹശഴി=ഹലളേ>
‘തുരുത്തിൽ ആളുകൾ കൂടുകയും കുടിലുകളിൽ സൗകര്യങ്ങൾ പോരാതെയും വന്നപ്പോഴാണ് നല്ലൊരു വീടിനെപ്പറ്റി ഞങ്ങൾ ചിന്തിച്ചു തുടങ്ങിയത്. കരമാർഗം സാധനങ്ങൾ കൊണ്ടുവരിക എന്നത് തികച്ചും അപ്രായോഗികമായിരുന്നു. തോണിമാർഗം തന്നെ സാധനങ്ങൾ കൊണ്ടുവരാൻ തീരുമാനിച്ചു. വീടുപണിക്കുള്ള മണൽമുതൽ കതകും ജനലും വരെ പുഴകടത്തി തന്നെ കൊണ്ടുവരണമായിരുന്നു. മുള്ളൂലിൽ നിന്നും അരിയിൽ നിന്നും സാധനങ്ങൾ വാങ്ങി ചീനയെന്നു പേരുള്ള വലിയ തോണിയിൽ കെട്ടിയുറപ്പിച്ചാണ് തുരുത്തിലേക്ക് കൊണ്ടുവരുന്നത്. ഓരോ വീട് നിർമാണവും തുരുത്തിൽ ആഘോഷങ്ങളാണ്. തോണിയിൽ നിന്ന് നിർമാണ വസ്തുക്കൾ ഇറക്കുന്നത് മുതൽ ഗൃഹപ്രവേശനം വരെ തുരുത്തിലെ ഓരോ ആളുകളും വീട് നിർമാണത്തിൽ പങ്കാളികളായിരിക്കും. മേസ്തിരിപ്പണിക്കും ആശാരിപ്പണിക്കും പുറമേനിന്ന് ഒരാളുടെപോലും ആവശ്യം കാവുങ്കലിന് അന്നില്ലായിരുന്നു’. തുരുത്തിൽ അവശേഷിക്കുന്ന ജീവിതങ്ങളുടെ നേർസാക്ഷ്യമായി റിട്ട. ഹെഡ്മാസ്റ്ററായിരുന്ന എൻ. മാധവൻ(74) മാഷിന്റെ വാക്കുകൾ.
<യ> വളരുന്ന തലമുറകൾ
അതിരുകൾ തിരിച്ച് വീടുകൾ ഉയരുന്നതിനൊപ്പം പുതിയ തലമുറകളും അവിടെ വളർന്നുവന്നു. 1970 കളോടെ തുരുത്തിലെ ജനസംഖ്യ 200 കടന്നു. കാവുങ്കലിലെ ആളുകൾ കൃഷിയിലും മത്സ്യബന്ധനത്തിലും സന്തോഷം കണ്ടെത്തിയ അക്കാലത്താണ് അസംതൃപ്തിയുടെ അന്യതാബോധം ആദ്യം ജനിക്കുന്നത്. തങ്ങളുടെ 36 ഏക്കർ ലോകത്തിനു പുറത്ത് വികസനം കടന്നുവരുന്നത് അവർകണ്ടു. മെച്ചപ്പെട്ട വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം എന്നിവയെല്ലാം എല്ലാ ഗ്രാമങ്ങളിലേക്കും എത്തിത്തുടങ്ങി. പക്ഷെ നാടും നഗരവും കടന്നെത്തിയ എല്ലാ വികസനങ്ങളും തുരുത്തിനു മുന്നിൽ അന്യംനിൽക്കുകാണെന്ന സത്യം പതിയെയാണ് അവർ തിരിച്ചറിഞ്ഞത്.
<യ> ഉടലെടുക്കുന്ന നഷ്ടബോധങ്ങൾ
ചുറ്റുമുള്ള പ്രദേശങ്ങളിൽ വികസനം കടന്നുവന്നപ്പോൾ കാവുങ്കലിനു നഷ്ടമായത് തങ്ങളുടെ പരിമിതമായ സൗകര്യങ്ങളായിരുന്നു. തുരുത്തിലുണ്ടായിരുന്ന ഏക പലചരക്കു കടയാണ് തങ്ങളുടെ നഷ്ടകണക്കുകളിൽ ഒന്നാമതായുള്ളത്. 1962ൽ ഉണ്ടായിരുന്ന ചായപ്പീടിക പിന്നീട് പലചരക്കു പീടികയായി മാറുകയായിരുന്നു. പുഴകടക്കാതെതന്നെ വീട്ടിലേക്കുള്ള സാധനങ്ങൾ ലഭിക്കുമെന്നതിനാൽ തുരുത്തിലുള്ള ആളുകൾക്ക് വലിയൊരു ആശ്രയം തന്നെയായിരുന്നു. കുറ്റിക്കോൽ പാലം മുതൽ പഴയങ്ങാടിവരെ അക്കാലങ്ങളിൽ ബോട്ട് സർവീസുകൾ ഉണ്ടായിരുന്നു. അതിനാൽ പീടികയിലേക്കു വേണ്ടുന്ന സാധനങ്ങൾക്ക് യാതൊരു ക്ഷാമവും ഇല്ലായിരുന്നു. വീടുകളിലേക്കു വേണ്ടുന്ന അരിയും ഉപ്പും തുടങ്ങി പച്ചക്കറികൾക്ക് വരെ ദിവസേന വന്നും പോയുമിരുന്നു. എന്നാൽ 1970–കളോടെ ചുറ്റുപാടും നിരവധി പാലങ്ങളും റോഡുകളും വന്നതോടെ ബോട്ട് സർവീസിന്റെ വരവും നിലച്ചു. ബോട്ടുകൾ വരാതായതോടെ യഥേഷ്ടം ലഭിച്ചിരുന്ന അവശ്യസാധനങ്ങൾക്ക് വലിയ ക്ഷാമം നേരിട്ടു. പിടിച്ചുനിൽക്കാൻ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെ എഴുപതുകളുടെ അവസാനത്തോടെ പലചരക്ക് പീടികയ്ക്ക് എന്നന്നേക്കുമായി പൂട്ട് വീണു.
<ശാഴ െൃര=/ളലമേൗൃല/ളലമേൗൃലബ2016ലെുേ17മെ3.ഷുഴ മഹശഴി=ഹലളേ>
<യ> വളരുന്ന സ്വപ്നങ്ങൾ
പുറംലോകം തങ്ങളുടെ മുന്നിൽ വാതിൽ കൊട്ടിയടച്ച ആ കാലഘട്ടത്തിലാണ് നേർത്തതെങ്കിലും ചില വികസനപ്രതീക്ഷകൾ കാവുങ്കലിലേക്ക് വരുന്നത്. കരകളായ കരകളൊക്കെ ഉപ്പുവെള്ളത്താൽ വേലികെട്ടിയ കാവുങ്കൽ ചെമ്മീനുകളാലും കരിമീനുകളാലും സമ്പുഷ്ടമായ തുരുത്തായിരുന്നു. ചെമ്മീൻകൃഷിയുടെ വാണിജ്യസാധ്യതകൾ മുന്നിൽക്കണ്ടാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രദേശത്ത് ഒരു ചെമ്മീൻകണ്ടി തുടങ്ങുവാൻ തീരുമാനിക്കുന്നത്. 1970 കളുടെ അവസാനത്തോടെ പഞ്ചായത്തും കർഷകസമിതിയും സംയുക്തമായി കാവുങ്കലിൽ ചെമ്മീൻകണ്ടിയുടെ പ്രവർത്തനങ്ങൾക്കു തുടക്കംകുറിച്ചു. അഞ്ചു വർഷങ്ങൾക്കൊണ്ട് ചെമ്മീൻകൃഷി ലാഭത്തിലേക്ക് കുതിച്ചുകയറി. കൂടുതൽ ലാഭങ്ങൾക്കും നേട്ടങ്ങൾക്കുമായി ചെമ്മീൻകണ്ടി 1975ൽ ലേലത്തിൽ വയ്ക്കുവാൻ സംയുക്തതീരുമാനമായി. പദ്ധതിപ്രകാരം ലേലത്തിൽ കിട്ടുന്ന തുകയുടെ 40 ശതമാനം പഞ്ചായത്തിനും 40 ശതമാനം കർഷകസമിതിക്കും 20 ശതമാനം തുരുത്തിന്റെ വികസനപ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാനും പരസ്പരധാരണയുണ്ടായി. ‘1,39,200 രൂപയാണ് ആദ്യ ചെമ്മീൻകണ്ടി ലേലത്തിൽ ലഭിച്ചത്. 80 ശതമാനം തുക പഞ്ചായത്തും കർഷക സമിതിയും പരസ്പരം വീതിച്ചെടുത്തെങ്കിലും തുരുത്തിന്റെ വികസനപ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്നറിയിച്ച 20 ശതമാനം ലേലത്തുക നാളിതുവരെയായി വികസനമെന്നപേരിൽ തുരുത്തിലേക്ക് എത്തിച്ചേർന്നിട്ടില്ല. കണ്ടി ലേലത്തിനെടുത്തവർ സ്വകാര്യ ആവശ്യങ്ങൾക്കായി നിർമിച്ച നടവരമ്പും തടിപ്പാലവുമുള്ളതുകൊണ്ട് നടന്നിട്ടാണെങ്കിലും തുരുത്തിലെത്താമെന്ന സ്ഥിതി ഉണ്ടായി. പിന്നീട് വർഷങ്ങൾ 41 കഴിഞ്ഞെങ്കിലും വഴിയും ആശ്രയവും ഇതുതന്നെ’ –തുരുത്തിലുള്ള ഏക പോസ്റ്റ് ഗ്രാജ്യുവേറ്റായ എം. ഷാജി പറയുന്നു.
<യ> വെല്ലുവിളികൾ പിന്നേയും
1972 ൽ വൈദ്യുതിയും 1984 ൽ ഫോൺ കണക്ഷനും കാവുങ്കലിനു ലഭിച്ചു. പക്ഷെ തുരുത്തിലേക്ക് വരുവാൻ ദ്രവിച്ചുതുടങ്ങിയ ഒരു മരപ്പാലമല്ലാതെ മറ്റ് മാർഗമില്ലാതിരുന്ന അവസ്ഥ വികസനങ്ങളെയെല്ലാം പിറകോട്ടടിച്ചു. വികസനം കടന്നുവരാൻ മടിക്കുന്ന നാട്ടിലേക്ക് പുതിയ ബന്ധങ്ങൾ കൂട്ടിച്ചേർക്കാൻ ആളുകൾ മടിച്ചു. നിരവധി ആലോചനകളാണ് ചെളിവരമ്പിലൂടെ നടന്ന് കൈപ്പാടത്തിന്റെ വഴുക്കുന്ന മണ്ണിലൂടെ ഉയർത്തിപ്പിടിച്ച മുണ്ടും ഊരിപ്പിടിച്ച ചെരിപ്പുകളുമായി തിരിച്ചുപോയത്.
വിദ്യാഭ്യാസമായിരുന്നു കാവുങ്കൽ നേരിട്ട മറ്റൊരു വെല്ലുവിളി. മുള്ളൂൽപ്പുഴ കടന്നുള്ള എൽപി സ്കൂളും നാലു കിലോമീറ്റർ മാറിയുള്ള ചെറുകുന്ന് ഹൈസ്കൂളും മാത്രമായിരുന്നു വിദ്യാർഥികളുടെ ഏക ആശ്രയം. വരമ്പും പുഴയും കടന്നുപോകുന്ന കുട്ടികൾ തിരിച്ചെത്തുന്നതുവരെ ഓരോ അമ്മമാരുടേയും നെഞ്ചിൽ തീയായിരിക്കും. അസുഖങ്ങളോ അത്യാഹിതങ്ങളോ തുരുത്തിൽ സംഭവിച്ചാൽ ദുഷ്കരമായ യാത്രയായിരിക്കും ഫലം. തെന്നിത്തെറിച്ചു കിടക്കുന്ന വരമ്പിലൂടെ രോഗിയേയും എടുത്തുകൊണ്ട് തുരുത്തിനക്കരെയുള്ള പാടി വരെ ഓടണം. അവിടെനിന്നു വണ്ടി കിട്ടിയാൽ മാത്രം ചെറുകുന്ന് ആശുപത്രിയിലേക്ക് രോഗിയെ എത്തിക്കാം. മഴക്കാലത്തും പുഴയിൽ വെള്ളമുയരുമ്പോഴും രോഗിയെ സമയത്ത് എത്തിക്കുകയെന്നതാണ് ഏറ്റവും തീവ്രമായ ശ്രമം.
<യ> കൊഴിഞ്ഞുപോക്കുകൾ
കാവുങ്കൽ തുരുത്തിലെ തൂണോലി തറവാട്ടിൽ മാത്രം 50–ലധികം കുടുംബാംഗങ്ങൾ ഉണ്ടായിരുന്നു. ഓണംപോലുള്ള വിശേഷദിവസങ്ങളിൽ പൂവിറുക്കാനും പൂക്കളമിടാനുമെല്ലാം തുരുത്തു നിറയെ കുട്ടികളുടെ ഓട്ടവും ബഹളവുമാണ്. തുരുത്തിലെ അവസാന തിരിതാഴ്ന്നാലും കുട്ടികളുടെ കളിചിരികൾ മുള്ളൂൽപ്പുഴയിൽ അലയടിച്ചുകൊണ്ടിരിക്കും. കാവുങ്കലിലെ ഏകപ്രതിഷ്ഠയായ തൊണ്ടച്ചൻ തെക്കുംപാടൻ കുടുംബക്ഷേത്രത്തിൽ കോലംകെട്ടിയാടുമ്പോൾ തെളിദീപത്തിനു മുന്നിൽ കൈകൂപ്പിനിൽക്കാൻ ഒരു നാട് മുഴുവൻ എത്തുമായിരുന്നു. പിന്നീട് വിദ്യാഭ്യാസവും കല്യാണാലോചനകളുമെല്ലാം പരിഹരിക്കാനാത്ത പ്രശ്നങ്ങളായി തുടർന്നപ്പോഴാണ് കൊഴിഞ്ഞുപോക്കുകളുടെ ആരംഭം തുടങ്ങുന്നത്.
പ്രാദേശിക ഭരണകൂടങ്ങൾ നിരന്തരമായി തുരുത്തിനെതിരേ വിവേചനം തുടർന്നപ്പോൾ കൊഴിഞ്ഞുപോക്ക് തുടർന്നുകൊണ്ടേയിരുന്നു. കാലങ്ങൾക്കിപ്പുറം കാവുങ്കൽ എന്ന ഗ്രാമം ആറ് കുടുംബങ്ങളിലേക്കായി ചുരുങ്ങി. അവശേഷിക്കുന്ന ആളുകൾ കത്തുകളും നിവേദനങ്ങളുമായി അധികാരത്തിന്റെ നടവഴികൾ പലതവണ കയറിയിറങ്ങി. മാറിമാറിവന്ന ഭരണകൂടങ്ങളിൽ പ്രതീക്ഷകൾ നഷ്ടപ്പെട്ടെങ്കിലും ആറുകുടുംബങ്ങൾ തങ്ങളുടെ പോരാട്ടം തുടരുകയാണ്. വൈകിയാണെങ്കിലും തങ്ങൾക്ക് നീതിലഭിക്കും എന്ന പ്രതീക്ഷയിൽ.
–<യ>അനു സെബാസ്റ്റ്യൻ
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂ
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ
തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ
മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാ
വചസിലെ വായനാവസന്തം
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. "വചസ്'
10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന്
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച
"വീട്ടിലെ ആശുപത്രി'
ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു വീട് ഒരുപാ
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു അന്തരിച്ച കുഞ്ഞനന്തൻ നായരെന്
നീതികിട്ടാതെ പത്തുവര്‍ഷം; നീറുന്ന ഓര്‍മയായി ജിഷ
നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു പറയുമ്പോഴും അനിശ്
ഇന്നലെ നീയൊരു സുന്ദര രാഗമായി...
വി.ദക്ഷിണാമൂർത്തി വിടപറഞ്ഞിട്ട് ഒന്‍പതു വർഷം
"ചന്ദ്രികയിലലിയുന്ന
സുകുമാറിന്റെ ഹാസ്യ ‘കഷായം’
ഇക്കഴിഞ്ഞ ജൂലൈ ഒന്‍പത്, അതായത് മിഥുനമാസത്തിലെ ‘ഉത്രം’ നക്ഷത്രം. എറണാകുളത്തെ കാ
ഡോക്ടർമാർ തിരക്കിലാണ്
നീണ്ടു പോകുന്ന ഒപി, എമർജൻസി സർജറികൾ, ലേബർ റൂമിൽ നിന്നുള്ള ഫോൺ കോളുകളും നൈറ
Latest News
ഹിമപാതം; മണാലിയിൽ ഒരാളെ കാണാതായി
യുപിയിൽ യുവാവിനെ ജീവനൊടെ ചുട്ടുകൊന്നു
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ കൊല്ലപ്പെട്ടു; ഒരാൾക്ക് ഗുരുതര പരിക്ക്
മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി അന്തരിച്ചു
Latest News
ഹിമപാതം; മണാലിയിൽ ഒരാളെ കാണാതായി
യുപിയിൽ യുവാവിനെ ജീവനൊടെ ചുട്ടുകൊന്നു
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ കൊല്ലപ്പെട്ടു; ഒരാൾക്ക് ഗുരുതര പരിക്ക്
മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി അന്തരിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top