Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കരുണ ചെയ്വാൻ എന്തു താമസം...
എല്ലാമറിയുന്ന കള്ളക്കണ്ണനാണ് ഈ ഗോപബാലൻ. ഉള്ളുലഞ്ഞു വിളിച്ചാൽ ഉള്ളറിഞ്ഞ് തരും ഈ മയിൽപ്പിലിധാരി. കുറെയൊക്കെ വലച്ചാലും ഒടുവിൽ മനം നിറയെ സന്തോഷവും സമാധാനവും തരും. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ചിത്രമെന്ന് വിശേഷിപ്പിക്കുന്ന ശ്രീകൃഷ്ണചിത്രത്തിന്റെ മുന്നിൽ നിൽക്കുമ്പോൾ ചിത്രകാരൻ സരൺസ് ഗുരുവായൂരിന്റെ മനസിലും തന്നെ ഈ കള്ളക്കണ്ണൻ രക്ഷിക്കുമെന്നുതന്നെയാണുള്ളത്. എന്നാലും വിഷമത്തോടെ സരൺസ് മനസിൽ കൃഷ്ണനോടു ചോദിക്കുന്നുണ്ട്....കരുണ ചെയ്വാൻ എന്തു താമസം കൃഷ്ണാ...
തൃശൂർ തേക്കിൻകാട് മൈതാനിയിൽ വടക്കുന്നാഥ ക്ഷേത്രത്തിന് സമീപത്തായി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ചിത്രം തലയുയർത്തി നിൽക്കുന്നു. സരൺസ് ഗുരുവായൂർ എന്ന യുവചിത്രകാരൻ നൂറു ദിവസം കൊണ്ട് വരച്ച ഈ ശ്രീകൃഷ്ണചിത്രത്തിന്റെ പ്രദർശനം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തൃശൂരിൽ നടക്കുന്നുണ്ടായിരുന്നു. വർണോന്മീലനം എന്ന് പേരിട്ട ഈ ചിത്രപ്രദർശനം നാളെ അവസാനിക്കുമ്പോൾ ചിത്രകാരന്റെ മനസിൽ ആശങ്കളുടെ ചായങ്ങളാണ് പടരുന്നത്. ചിത്രം വരച്ച് പൂർത്തിയാക്കുമ്പോൾ പോലും ഇല്ലാതിരുന്ന ആശങ്കകൾ സരൺസിന്റെ മനസിൽ തിരമാലകൾ പോലെ വന്നുപോയ്ക്കൊണ്ടിരിക്കുന്നു.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ചിത്രമെന്ന റിക്കാർഡ് സ്വന്തമാക്കാൻ ഒരുങ്ങുന്ന സരൺസ് ഗുരുവായൂർ വരച്ച മ്യൂറൽ ശൈലിയിലുള്ള ശ്രീകൃഷ്ണചിത്രത്തിന്റെ പ്രദർശനം നിരവധി പേരാണ് തേക്കിൻകാട് മൈതാനിയിലെത്തി കണ്ടത്. അറുപതടിയോളം ഉയരവും 34 അടി വീതിയും രണ്ടായിരം ചതുരശ്ര അടി വിസ്തൃതിയുമുള്ള ഈ ചിത്രം ഇനി എങ്ങിനെ എവിടെ സൂക്ഷിക്കുമെന്ന ആശങ്കയിലാണ് ചിത്രകാരനായ സരൺസ്. ഇപ്പോൾ ഗുരുവായൂരിൽ മാസം എണ്ണായിരം രൂപയ്ക്ക് ഒരു വീട് വാടകക്കെടുത്ത് അവിടെയാണ് ചിത്രം സൂക്ഷിക്കാൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ കനത്ത സാമ്പത്തിക ബാധ്യത വരുന്നതിനാൽ ഇത് തുടർന്നുകൊണ്ടുപോകാൻ സാധിക്കില്ലെന്നതാണ് സരൺസിനെ അലട്ടുന്നത്. വാടകവീട്ടിൽ ഇരുമ്പഴികളിൽ ഈ കാൻവാസ് തുണി തോരിയിടും പോലെ പല മടക്കുകളായി തോരിയിട്ട് സൂക്ഷിക്കാനേ സാധിക്കു.
ചിത്രം വിൽക്കാൻ തയാറാണോ എന്ന് ചോദിച്ച് ചിലരെല്ലാം സരൺസിനെ സമീപിച്ചിട്ടുണ്ട്. 60 ലക്ഷം രൂപ വരെ വില ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ചിത്രത്തിന് തരാൻ ഒരുകൂട്ടർ തയാറായിട്ടുണ്ട്. എന്നാൽ വിൽപ്പന സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായിട്ടില്ല.
ലിംക ബുക് ഓഫ് റിക്കാർഡും ഏഷ്യ ബുക്ക് ഓഫ് റിക്കാർഡും ഗിന്നസ് റിക്കാർഡും അമേരിക്കയുടെ ഗോൾഡൻ ബുക്ക ്ഓഫ് റിക്കാർഡും സരൺസിന്റെ ശ്രീകൃഷ്ണചിത്രം നേടാനിരിക്കുകയാണ്. ഇതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ഇത് നേടിക്കഴിഞ്ഞതിനു ശേഷമേ വിൽപന സംബന്ധിച്ച ധാരണയുണ്ടാകുള്ളു. വാങ്ങാൻ തയാറായി എത്തുന്നവർ റിക്കാർഡുകളുടെ നടപടിക്രമങ്ങൾ പൂർത്തീകരിക്കും വരെ കാത്തിരിക്കാൻ തയാറാകുമോ എന്നതും പ്രധാനപ്പെട്ട ചോദ്യമാണ്.
ലോകത്തിലെ ആദ്യത്തെ എന്ന ഗണത്തിൽ പെട്ടതിനാൽ ഗിന്നസിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി ആറുമാസം കാത്തിരിക്കണം. മറ്റൊരു റിക്കാർഡ് തകർക്കുകയല്ല സരൺസിന്റെ ചിത്രം. ഇത് ലോകത്തെ ആദ്യത്തെ എന്ന ഗണത്തിലാണ് ഉൾപ്പെടുക. വർണോന്മീലനം എന്ന് പേരിട്ട ചിത്രപ്രദർശനം സുരേഷ് ഗോപി എംപിയാണ് ഉദ്ഘാടനം ചെയ്തത്.
ആശങ്കകളും വിഷമങ്ങളുമൊക്കെ മനസിൽ പെയ്തിറങ്ങുമ്പോഴും സരൺസിന് സന്തോഷമുണ്ട്. ജീവിതത്തിൽ ഇതുപോലൊന്ന് ഇനി സംഭവിക്കുമോ എന്ന് പറയാനാകില്ലെങ്കിലും സംഭവിച്ചതെല്ലാം നല്ലതിന് എന്ന് സരൺസ് ഉറച്ചുവിശ്വസിക്കുന്നു. നൂറു ദിവസത്തെ പ്രയത്നത്തിനൊടുവിലാണ് സരൺസ് ഗുരുവായൂർ 60 അടി ഉയരമുള്ള ശ്രീകൃഷ്ണന്റെ വേണുഗോപാലരൂപം വരച്ചത്. ഗുരുവായൂർ പുന്നത്തൂർ റോഡിനു സമീപം മേഴ്സി കോളജ് അങ്കണത്തിലാണ് പ്രത്യേക ഷെഡിനകത്ത് ഈ ചിത്രം വരച്ചു തീർത്തത്. ഉയരങ്ങളിലേക്ക് വരച്ചു കയറുകയായിരുന്നു സരൺസ്. താഴെയിരുന്ന് വരച്ചാൽ പോലും ശ്രദ്ധ പാളിപ്പോകുന്ന അവസ്ഥയിൽ ഊഞ്ഞാലുപോലെയുള്ള പ്ലാറ്റ്ഫോമിലിരുന്ന് വരച്ച വരയെക്കുറിച്ച് സരൺസിന് ഇപ്പോൾ ആലോചിക്കുമ്പോൾ അത്ഭുതം മാത്രം. എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹമെന്ന് സരൺസ് പറയുന്നു.
പുലർച്ചെ നാലരയോടെ വര തുടങ്ങിയിരുന്നു. വെയിൽമൂക്കുമ്പോൾ വര നിർത്തും. പിന്നെ വൈകീട്ട് മുതൽ രാവുപുലരും വരെ നീണ്ടുപോകാറുണ്ട് ചിത്രപ്പണി.
ചിത്രരചന പുരോഗമിക്കും തോറും പല പ്രമുഖരും വന്ന് ചിത്രംവര കണ്ടു. മുഖ്യമന്ത്രിയാകും മുമ്പ് പിണറായി വിജയനും അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമൊക്കെ സരൺസിന്റെ ചിത്രരചന കാണാൻ ഗുരുവായൂരിലെത്തിയിരുന്നു.
പ്രത്യേക പ്ലാറ്റ് ഫോം നിർമിച്ച് അതിൽ കയറും കപ്പിയും ഒരുക്കി നാലുപേരുടെ സഹായത്തോടെയും അതിലേറെ പേരുടെ പ്രാർഥനയോടുമാണ ചിത്രം പൂർത്തീകരിച്ചത്. കാൻവാസിൽ അക്രലിക് പെയിന്റ് ഉപയോഗിച്ചാണ് ചുമർചിത്രശൈലിയിൽ ചിത്രം തീർത്തത്. ചിത്രരചന കഴിഞ്ഞപ്പോൾ സരൺസിന്റെ ഭാരം എട്ടുകിലോ കുറഞ്ഞു. വരക്കിടയിൽ പലപ്പോഴും ക്ഷീണം തോന്നി. അലർജിയും സൂര്യാതപവും വന്നു. ആശുപത്രിയിലും കിടന്നു. വീടു പണയത്തിലായി. കടം വാങ്ങിക്കൂട്ടി.
ചിത്രം നൂറു ദിവസം കൊണ്ട് പൂർത്തീകരിച്ചെങ്കിലും ചിത്രം പ്രദർശിപ്പിക്കാൻ അവസരമുണ്ടായില്ല. പ്രദർശനത്തിനാവശ്യമായി വന്ന കനത്ത സാമ്പത്തിക ബാധ്യത മൂലംചിത്രം പുറംലോകം കണ്ടില്ല. ചിത്രം പൂർത്തിയാകുമ്പോൾ ചെലവ് പതിമൂന്നര ലക്ഷമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരംബ്രഹ്മ എന്ന ചിത്രം വരച്ച് സരൺസ് സമ്മാനിച്ചത് ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. ഇതു കണ്ട കനറാബാങ്കുകാർ സരൺസിന് ആറുലക്ഷം രൂപ വായ്പ നൽകാൻ തയാറായി. ബാങ്കുകാർ വായ്പ തന്നത് ഉപാധികളില്ലാതെയാണ്. തനിക്ക് ജാമ്യം നിന്നത് സാക്ഷാൽ ഗുരുവായൂരപ്പനാണെന്ന് സരൺസ് വിശ്വസിക്കുന്നു.
പത്തുലക്ഷം രൂപ വായ്പയെടുത്താണ് ഇപ്പോൾ ചിത്രപ്രദർശനം നടത്തിയത്. അച്ഛന്റെ പേരിലുള്ള ഭൂമി പണയപ്പെടുത്തിയാണ് പത്തുലക്ഷം നേടിയത്. തേക്കിൻകാട് മൈതാനിയിൽ പ്രദർശനം നടത്താൻ കൊച്ചിൻദേവസ്വം ബോർഡിനും കോർപറേഷനും നികുതിയിനത്തിൽ നല്ലൊരു തുക കൊടുക്കേണ്ടി വന്നു.
ആർക്കെങ്കിലും വിറ്റാൽ ചിത്രം കൈവിട്ടുപോകും. കൈയിലിരുന്നാൽ കടം കയറുകയും നശിക്കുകയും ചെയ്യും. ഇതിനിടയിൽ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് ഈ യുവ ചിത്രകാരൻ. ഒരു ചിത്രം വരയ്ക്കുന്നതിനേക്കാൾ പാടാണ് അത് സംരക്ഷിച്ചുവെക്കാനെന്ന് ഉയരം കൂടിയ ഈ ചിത്രം തെളിയിക്കുന്നു.
3ഡി 2ഡി അനിമേറ്ററായിരുന്ന സരണിന് ഗുരുവായൂരിലെ ഉത്സവകാലത്ത് കൊടിക്കൂറ ചെയ്യാൻ കിട്ടിയ അവസരത്തിലാണ് എന്തുകൊണ്ട് ഗുരുവായൂരിലെ കൊടിമരത്തിന്റെ ഉയരത്തിൽ ഒരു ചിത്രം ഒരുക്കിക്കൂടാ എന്ന ആശയം മനസിൽ ഉദിച്ചത്. ആ ആശയമാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ചിത്രമെന്ന ഖ്യാതി നേടാനുള്ള ഒരുക്കങ്ങളിലേക്ക് സരൺസിനെ നയിച്ചത്.
മുഖം വരച്ചുകൊണ്ടാണ് സരൺസ് തന്റെ സ്വപ്നചിത്രത്തിന് തുടക്കമിട്ടത്. ഏറ്റവുമൊടുവിൽ കണ്ണുകൾ വരച്ചു. മറ്റൊരു രീതിയിൽ പറഞ്ഞാൽ ഒടുവിൽ ചിത്രം മിഴി തുറന്നു.
ചാവക്കാട് കോഴിക്കുളങ്ങര സ്വദേശി കെഎം.സുബിലാഷ്, ഒരുമനയൂർ സ്വദേശി കെ.വി.വിഷ്ണുവാസ് എന്നിവർ സരൺസിനെ ചിത്രരചനയിൽ സഹായിച്ച് ഒപ്പം നിന്നു. അവിവാഹിതനാണ് സരൺസ്. അച്ഛൻ കറപ്പു, അമ്മ ലക്ഷ്മി. സോണിയ, ചാൾസ് എന്നിവർ സഹോദരങ്ങളാണ്.
ചെറിയ ചിത്രങ്ങൾ പോലും വിറ്റുപോകുമ്പോൾ പ്രീയപ്പെട്ടവരെ പിരിയുന്ന മാനസിക അവസ്ഥയാണുണ്ടാകാറുള്ളതെന്നും ഈ ചിത്രം കൈവിട്ടുകൊടുക്കുകയെന്നത് ചിന്തിക്കാവുന്നതിനും അപ്പുറത്താണെന്നും പക്ഷേ വിൽക്കാതെ നിവൃത്തിയില്ലെന്നും കടങ്ങൾക്കു മധ്യേ നിൽക്കുന്ന ഈ ചിത്രകാരൻ വേദനയോടെ പറയുന്നു. സരൺസ് 9847 05 6467.
–ഋഷി
"കാര്യം കാണാൻ കഴുതക്കാൽ പിടിച്ചപ്പോൾ'
കാര്യം കാണാൻ കഴുതക്കാലും പിടിക്കണം എന്നൊരു പഴഞ്ചൊല്ലുണ്ട്, ഈ പഴഞ്ചൊല്ലിൽ പതിര
രാജ്യത്തെ ഞെട്ടിച്ച ചില തോൽവികൾ
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ എല്ലാവരും ആരു ജയിക്കും ആരു തോൽ
തീ പടരുന്ന ‘തരിശ് ഭൂമി’
കച്ചത്തീവ്വ് എന്ന പേരിന്റെ അർഥം തരിശ് ഭൂമി എന്നാണ്. എന്നാൽ ഇന്ന് അത് വെറുമൊരു
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂ
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ
തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ
മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാ
വചസിലെ വായനാവസന്തം
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. "വചസ്'
10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന്
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച
"വീട്ടിലെ ആശുപത്രി'
ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു വീട് ഒരുപാ
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു അന്തരിച്ച കുഞ്ഞനന്തൻ നായരെന്
നീതികിട്ടാതെ പത്തുവര്‍ഷം; നീറുന്ന ഓര്‍മയായി ജിഷ
നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു പറയുമ്പോഴും അനിശ്
Latest News
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി
ഉച്ചയ്ക്ക് രണ്ടിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യില്ല; മെഡിക്കൽക്കോളജ് ജീവനക്കാരും ബന്ധുക്കളും തമ്മിൽ തർക്കം
ഡൽഹി ലെഫ്. ഗവർണർ മേജർ ആർച്ച്ബിഷപ്പിനെ ഇന്ന് സന്ദർശിക്കും
പരസ്യപ്രചാരണത്തിന് ഇന്നു കലാശം
എല്ലാ വോട്ടുകളും വിവിപാറ്റുമായി ഒത്തു നോക്കണമെന്ന് ഹർജി; സുപ്രീം കോടതി വിധി ഇന്ന്
Latest News
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി
ഉച്ചയ്ക്ക് രണ്ടിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യില്ല; മെഡിക്കൽക്കോളജ് ജീവനക്കാരും ബന്ധുക്കളും തമ്മിൽ തർക്കം
ഡൽഹി ലെഫ്. ഗവർണർ മേജർ ആർച്ച്ബിഷപ്പിനെ ഇന്ന് സന്ദർശിക്കും
പരസ്യപ്രചാരണത്തിന് ഇന്നു കലാശം
എല്ലാ വോട്ടുകളും വിവിപാറ്റുമായി ഒത്തു നോക്കണമെന്ന് ഹർജി; സുപ്രീം കോടതി വിധി ഇന്ന്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top