Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
തീവ്രവാദം അതിരുവിടുന്ന ഉറി
കോട്ടയത്തെ പത്രപ്രവർത്തകർ ഉറിയിലെ അതിർത്തിഗേറ്റിൽ പിടിച്ചുകൊണ്ടുനിന്ന് പാക്കിസ്ഥാനിലെ ഗ്രാമീണരെ കൈവീശിക്കാണിച്ചിട്ട് രണ്ടു വർഷം കഴിഞ്ഞിരിക്കുന്നു. യാത്രക്കാരെന്നനിലയിൽ ആഹ്ലാദവും ആവേശവും അണപൊട്ടിയ നിമിഷങ്ങളായിരുന്നു അത്. അതേ മണ്ണിലാണ് ഇക്കഴിഞ്ഞ ദിവസം 18 ഇന്ത്യൻ പട്ടാളക്കാരുടെ ചോരവീണു കുതിർന്നത്. ഉറിയിൽ മാത്രമല്ല, ഇന്ത്യയും പാക്കിസ്ഥാനും അതിർത്തി പങ്കിടുന്ന സമസ്തമേഖലയിലും ഏതുനിമിഷവും സംഭവിക്കാവുന്ന കാര്യം.
ഇനിയൊരിക്കലും ആവർത്തിക്കാനിടയില്ലാത്ത ആ കാഷ്മീർ യാത്രയുടെ സാഹസികതയും അമ്പരപ്പും അനുഭവങ്ങളും ഒരു പാഠപുസ്തകമായിരുന്നു. ആ സംഘയാത്രയിലെ ഏതൊരു പത്രപ്രവർത്തകനും എഴുതാൻ കഴിവുള്ള കാലത്തോളം സൂക്ഷിക്കേണ്ട റഫറൻസ് ഗ്രന്ഥം. കാഷ്മീരിനെക്കുറിച്ച് അക്കാലമത്രയും വായിച്ചതിലേറെ അറിവ് ആ ഒരൊറ്റ യാത്ര സമ്മാനിച്ചു. കാരണം ദാൽ തടാകത്തിലും സുരക്ഷിതമായ ടൂറിസ്റ്റു കേന്ദ്രങ്ങളിലെ മഞ്ഞുമലകളിലെ കളികളിലും ഒതുങ്ങുന്നതായിരുന്നില്ല ആ യാത്ര. സാധാരണ യാത്രക്കാർക്കു പോകാൻ എളുപ്പമല്ലാത്ത തന്ത്രപ്രധാനമേഖലകളിലൂടെയാണ് കടന്നുപോയത്.
താഴ്വരയുടെ വേദനകളത്രയും അടക്കിപ്പിടിച്ചാണ് ത്സലം നദി ഇരുരാജ്യങ്ങൾക്കുമിടയിലൂടെ തലതല്ലിയൊഴുകുന്നതെന്ന് നിയന്ത്രണരേഖയുടെ ഓരം ചേർന്നുള്ള യാത്രയിൽ ബോധ്യമാകും. ഉറിയിലെ പട്ടാളക്കാരോടൊപ്പം ഞങ്ങൾ മൂന്നു മണിക്കൂർ ചെലവഴിച്ചു. പട്ടാളക്കാർ അവരുടെ ട്രക്കിന്റെ പിന്നിൽ കയറ്റിയിരുത്തി ക്യാമ്പിലൂടെ കൊണ്ടുനടന്നു. കാന്റീനിൽനിന്നു വില കുറച്ച് സാധനങ്ങൾ വാങ്ങാൻ കൂട്ടുവന്നു. എല്ലാം കഴിഞ്ഞ് ആ പട്ടാളക്കാർ വിളമ്പിതന്ന ചോറും ഉണ്ടിട്ടാണ് ഞങ്ങൾ ശ്രീനഗറിലേക്കു മടങ്ങിയത്. ഇപ്പോഴിതാ ഹിമക്കാറ്റിൽ തണുത്തുറഞ്ഞ ഉറിയിലെ മലഞ്ചെരിവിലുള്ള ആ ക്യാമ്പിൽ ആ സൈനികരുടെ പ്രാണൻ വീണുടഞ്ഞിരിക്കുന്നു. ഉദരത്തിലൊരു കാളൽ.
എന്തുകൊണ്ട് ഇങ്ങനെയൊക്കെ സംഭവിക്കുന്നു എന്ന ചോദ്യവുമായി മാധ്യമപ്രവർത്തകരും രാഷ്ട്രീയക്കാരും ഭരണാധികാരികളും സാധാരണക്കാരുമൊക്കെ ചർച്ച ചെയ്യുകയാണ്. വേണം. പരിഹാരമാർഗം കണ്ടെത്താൻ അതാവശ്യമാണ്.
ഇതുപക്ഷേ, യുദ്ധം വേണോ വേണ്ടയോ എന്നുള്ള ചർച്ചയല്ല. ഒരു യാത്രാക്കുറിപ്പാണ്. നമ്മൾ ഈ പറയുന്ന ഉറിയിലെ ചില നേർക്കാഴ്ചകളാണ്. അതിർത്തി കടന്നുള്ള ആക്രമണത്തിനു മുമ്പ് നിർബന്ധമായും അറിഞ്ഞിരിക്കേണ്ട നാട്ടുകാര്യങ്ങൾ. നിയന്ത്രണരേഖയ്ക്ക് അപ്പുറത്തല്ല ഇപ്പുറത്താണ് ശത്രുവെന്നും ഒളിത്താവളങ്ങളിൽ മാത്രമല്ല, കാഷ്മീരിലെ യുവാക്കളുടെ മസ്തിഷ്കത്തിലും അവർ താമസമുറപ്പിച്ചുകഴിഞ്ഞെന്നും അറിയുന്നതാണ് ഒന്നാമത്തെ പാഠം.
ജമ്മു വഴിയടച്ച ദിവസം
2014 ഫെബ്രുവരിയിലായിരുന്നു ആ യാത്ര. ജമ്മുവിൽനിന്നു ശ്രീനഗറിലേക്കുള്ള യാത്രയിൽതന്നെ കാഷ്മീരിന്റെ സൗന്ദര്യവും മുറിവുകളും കണ്ടു. മഞ്ഞുവീണ് ഏതു നിമിഷവും മൂടിപ്പോകാവുന്ന റോഡാണ് ശ്രീനഗറിലേക്കുള്ളത്. നിർഭാഗ്യവശാൽ ഞങ്ങൾ ജമ്മുവിൽനിന്നു രാവിലെ യാത്രയ്ക്കിറങ്ങിയപ്പോഴേക്കും ശ്രീനഗറിലേക്കുള്ള റോഡ് യാത്ര നിരോധിച്ചിരുന്നു. മഞ്ഞുവീഴ്ച ദിവസങ്ങളോളം തുടരാനിടയുണ്ട്. അടുത്തദിവസവും ഈ സ്ഥിതി തുടർന്നേക്കാം. കാത്തിരുന്നിട്ടു കാര്യമില്ല. പട്ടാളക്കാർ വാഹനം തടഞ്ഞെങ്കിലും കേന്ദ്രമന്ത്രിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ ഉൾപ്പെടെയുള്ളവരെ വിളിച്ച് അന്നുതന്നെ സൈനികരുടെ അകമ്പടിയോടെ ശ്രീനഗറിലേക്കു പോകാൻ അനുമതി നേടി. ആ യാത്രയാകട്ടെ മറക്കാനാവാത്തതാകുകയും ചെയ്തു.
മുന്നിലും പിന്നിലും പട്ടാളത്തിന്റെ അകമ്പടി. നിശ്ചിത ദൂരം കഴിയുമ്പോൾ സൈനികർ അടുത്ത സംഘത്തിനു ഞങ്ങളെ കൈമാറിക്കൊണ്ടിരുന്നു. യാത്ര നിരോധിച്ചിരുന്നതുകൊണ്ട് ആർമിയുടെ ട്രക്കുകളും ചില പ്രാദേശിക യാത്രക്കാരുമല്ലാതെ ആരുമില്ല വഴിയിൽ. ഉദംപൂർ, പാറ്റ്നിടോപ്, റമ്പാൻ, ബനിഹാൾ എന്നിവിടങ്ങൾ കടന്ന് ജവഹർ ടണൽ കടക്കുമ്പോഴേക്കും കാഷ്മീർ താഴ്വരയായി. വിശദീകരിക്കാൻ വാക്കുകളില്ലാത്തത്ര സുന്ദരമായ കാഴ്ചകൾ. അടർന്നുനിലത്തുവീണ വെൺമേഘങ്ങളെപ്പോലെ മലനിരകൾ മഞ്ഞുമൂടിക്കിടന്നു. ഹിമാലയത്തിന്റെ മരവിച്ച താഴ്വരകളിലും പാതയോരങ്ങളിലും നിർവികാരമായ മുഖങ്ങളോടെ കാഷ്മീരികൾ. കിലോമീറ്ററുകളോളം ജനവാസമില്ലാത്ത പ്രദേശങ്ങൾ പിന്നിലേക്ക് ഓടിമറയുകയാണ്. ഇടയ്ക്കെത്തുന്ന ചെറു പട്ടണങ്ങളിൽ മാത്രമാണ് ചായക്കടകൾപോലും ഉള്ളത്. സന്ധ്യയോടെ ബനിഹാളിലെത്തി ഈരണ്ടു ചായയും കുടിച്ചു ചൂടു റൊട്ടിയും തിന്നു ഞങ്ങൾ വാനിലേക്കു കയറിയപ്പോൾ പുറത്തു മഞ്ഞുപെയ്യുകയായിരുന്നു.
‘ഐ ആം നോട്ട് എ ടെററിസ്റ്റ്’
തണുത്തു തളർന്ന് കരിമ്പടങ്ങൾക്കുള്ളിൽ കയറിയ യാത്രക്കാരുടെ തലമാത്രം തലേന്നത്തെ പത്രങ്ങളിലെ തലക്കെട്ടുപോലെ പുറത്തുകാണാം. ഇടയ്ക്കു ടെമ്പോ ട്രാവലറിന്റെ ഡ്രൈവർ മുഹമ്മദ് സക്കീർ ഭൂതാവേശിതനെപ്പോലെ ഹിമാലത്തിലെ ദുർഘടമായ ചുരങ്ങളിലൂടെ വണ്ടി പായിച്ചുകൊണ്ടിരുന്നു. ഭയചകിതരായതു യാത്രക്കാർ മാത്രമല്ല, പുറത്ത് അകമ്പടിയായി നീങ്ങിക്കൊണ്ടിരുന്ന സൈനികർകൂടിയാണ്. പലതവണ അവർ സക്കീറിനു താക്കീതു നല്കി. ജമ്മുവിൽനിന്നു പുറപ്പെടുമ്പോൾ ശാന്തനായിരുന്ന ഡ്രൈവർ എന്തുകൊണ്ടാണ് സമനില തെറ്റിയവനെപ്പോലെ പെരുമാറുന്നത്? വാനിന്റെ മുൻസീറ്റിലിരുന്നുകൊണ്ട് ആ ചോദ്യം അയാളോടുതന്നെ ചോദിച്ചു. അപ്പോൾ രാത്രി 11 മണി.
അയാൾ പൊട്ടിത്തെറിച്ചു. ‘ഐ ആം നോട്ട് എ ടെററിസ്റ്റ്.’ നടുങ്ങിപ്പോയെങ്കിലും നീ ടെററിസ്റ്റാണെന്ന് ഞങ്ങൾ പറഞ്ഞില്ലല്ലോയെന്ന് ഓർമിപ്പിച്ചപ്പോൾ നിങ്ങൾ എന്നെ അങ്ങനെയാണു കരുതുന്നതെന്നായിരുന്നു മറുപടി. ‘ഞാൻ തീവ്രവാദിയാണെന്നാണ് നിങ്ങൾ കരുതുന്നത്. എന്നെ ശത്രുവായിട്ടാണ് നിങ്ങൾ കരുതുന്നത്. നിങ്ങളുടെ സംസാരവും മുന്നിലും പിന്നിലുമുള്ള പട്ടാളക്കാരെയുമൊക്കെ കണ്ട് എനിക്കൊന്നും മനസിലാകുന്നില്ലെന്നാണോ വിചാരിച്ചത്? നാളെമുതൽ നിങ്ങളുടെ ഡ്രൈവറായി ഞാനുണ്ടാവില്ല.’ ഞങ്ങൾ കേരളത്തിൽനിന്നുള്ള ടൂറിസ്റ്റുകളാണ്, കാഷ്മീരിനെക്കുറിച്ചു വെറുതെ ചർച്ച ചെയ്താണ് എന്നൊന്നും പറഞ്ഞിട്ട് അയാൾ വഴങ്ങിയില്ല. ഉറക്കം വരാതിരുന്നതിനാലും പത്രക്കാരുടെ കൗതുകത്തിലും കാഷ്മീരിനെക്കുറിച്ചുതന്നെയായിരുന്നു ചർച്ചകളത്രയും. തീവ്രവാദി, കാഷ്മീർ, പാക്കിസ്ഥാൻ, ആർമി തുടങ്ങിയ വാക്കുകളൊക്കെ മലയാളസംഭാഷണങ്ങളിൽനിന്ന് അയാൾ വേർതിരിച്ചെടുത്തു. കാഷ്മീരിയായ അയാൾ അതോടെ ഒറ്റപ്പെട്ടതായി സങ്കല്പിച്ചു. അതാണു പ്രശ്നം. പക്ഷേ, അയാളുടെ മറുപടി ഒരു തുടക്കം മാത്രമായിരുന്നു. അനന്ത്നാഗ് വഴി ശ്രീനഗറിലെത്തിയപ്പോഴേക്കും പാതിരാത്രിയായിരുന്നു. 300 കിലോമീറ്ററിന്റെ പകൽയാത്ര.
പിറ്റേന്നു പുലർച്ചെ മുതൽ മടങ്ങുവോളം ഞങ്ങൾ കണ്ടതത്രയും സക്കീർമാരെയായിരുന്നു. ശ്രീനഗറിലാകട്ടെ, ബാരമുള്ളയിലാകട്ടെ, ഉറിയിലാകട്ടെ ഒരാളും സൈനികരെ വിശ്വാസത്തിലെടുക്കുന്നില്ല. കല്ലെറിയാൻ കിട്ടുന്ന അവസരങ്ങളൊന്നും അവർ ഉപേക്ഷിക്കുന്നില്ല. ശ്രീനഗറിലെ പ്രഭാതം തന്നെ അതിന് അടിവരയിടുന്നതായിരുന്നു. ശ്രീനഗറിലെ ഡൗൺ ടൗണിലുള്ള ഹോട്ടൽ സിറ്റി ഗ്രേസിന്റെ കവാടത്തിൽനിന്നു പുറത്തേക്കു നോക്കി. തെരുവിലെങ്ങും പട്ടാളക്കാർ നിരനിരയായി നില്ക്കുന്നു. ഓരോ ഇരുപതു മീറ്ററിലെങ്കിലും തോക്കുമായി നില്ക്കുന്ന ഒരു പട്ടാളക്കാരൻ ഉണ്ടായിരിക്കും.
ശത്രുവിന്റെ മധ്യത്തിലൂടെ നടക്കേണ്ടിവരുന്നവരെപ്പോലെയാണ് ഓരോ കാഷ്മീരി സ്ത്രീയും പുരുഷനും കുഞ്ഞും കടന്നുപോകുന്നത്. അതിലേറെ വിഷമമാണ് സൈനികർക്ക്. തങ്ങളെ വെറുക്കുന്നവർക്കു മധ്യേ അന്യഥാബോധം പേറി തൂണുകൾപോലെ നില്ക്കുന്ന മനുഷ്യർ. ഇവിടെ അല്ലായിരുന്നെങ്കിൽ ഇരുകൂട്ടരും സഹോദരങ്ങളെപ്പോലെ ജീവിക്കേണ്ടവർ.
ശ്രീനഗറിലെ രാപ്പകലുകൾ
വൈകിട്ട് ഏഴുമണിയോടെ ശ്രീനഗറിലെ തെരുവുകൾ വിജനമായിക്കഴിഞ്ഞു. പിന്നെ പുറത്തിറങ്ങരുതെന്നാണ് മുന്നറിയിപ്പ് ലഭിച്ചത്. എന്നിട്ടും ശ്രീനഗറിലെ അഞ്ചുദിവസ ജീവിതത്തിനിടെ ഒരു രാത്രിയിൽ പുറത്തിറങ്ങി നടന്നു. ധൈര്യമുണ്ടായിട്ടല്ല, നിർബന്ധിതമായി മനസിനെ ഒരുക്കി നടന്നതാണ്. കാഷ്മീരിനെ തൊട്ടറിയാൻ സോനാമാർഗിലും പഹൽഗാമിലും ദാൽതടാകത്തിലും ചുറ്റിത്തിരിഞ്ഞാൽ മതിയാവില്ല. അതൊക്കെ വെറും പിക്നിക്. ജീവിതം അതിനുപുറത്താണ്.
സൗഹൃദത്തിന്റെയും ശത്രുതയുടെയും നോട്ടങ്ങളാണ് ആ രാത്രിയിൽ നേരിടേണ്ടിവന്നത്. ആ രാത്രിയിൽ പരിചയപ്പെട്ട ഗാലിബ് എന്ന അറുപതുകാരൻ ഇരുട്ടിൽ വഴികാട്ടിയായി ഒപ്പം നടന്നു. കാമറയിലെ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യാനെത്തിയ കടയിലെ ചെറുപ്പക്കാർ പട്ടാളക്കാരോടൊപ്പമുള്ള ഫോട്ടോകണ്ട് സംശയം നിറഞ്ഞ കണ്ണുകളോടെ ചോദ്യം ചെയ്തതും ഓർക്കുമ്പോൾ വിറയ്ക്കുന്നു. ഇന്ത്യൻ സൈനികരോടുള്ള അവരുടെ രോഷം അണപൊട്ടാൻ ചെറിയ കാരണം മതിയെന്നു ഇത്തരം നിരവധി അനുഭവങ്ങളിലൂടെ മനസിലാക്കി. ഇരുട്ടും ഭയവും ഒരുപോലെ തോളിലിരുന്ന ആ രാത്രിയിൽ ഹോട്ടലിലേക്കുള്ള പ്രധാന പാതയിലെത്തുവോളം ഗാലിബ് ദൈവദുതനായി ഒപ്പം നടന്നു. ഈ യാത്രക്കാരൻ കൂടെ കൂടിയില്ലായിരുന്നെങ്കിൽ ഒന്നര മണിക്കൂർ മുമ്പ് അയാൾക്കു വീട്ടിലെത്താമായിരുന്നു.
ഞങ്ങൾ സംസാരിച്ച കാഷ്മീരികളെല്ലാം സൈനികരോടുള്ള അവരുടെ വെറുപ്പ് മറച്ചുവച്ചില്ല. കേന്ദ്രസർക്കാർ അവരെ അടിച്ചമർത്തുകയാണെന്നും കാഷ്മീർ സ്വന്തമായി തന്ന് തങ്ങളെ ജീവിക്കാൻ അനുവദിക്കണമെന്നും അവർ പറഞ്ഞുകൊണ്ടേയിരുന്നു. അത്തരം വാദങ്ങൾ ആവർത്തിച്ചുകേട്ടുകൊണ്ടിരിക്കുന്നതിനിടെയാണ് ശ്രീനഗറിലെ ഹോട്ടൽ സിറ്റി ഗ്രേസിന്റെ കവാടത്തിൽ അതിരാവിലെ ഒരു ടൂറിസ്റ്റ് ബസ് വന്നുനിന്നത്. മാധ്യമപ്രവർത്തകരെ ഉറിയിലേക്കു കൊണ്ടുപോകുന്നതിന് എത്തിയതാണ്. പ്രതിരോധമന്ത്രി എ.കെ. ആന്റണിയുടെ നിർദേശപ്രകാരം എത്തിയ ബസിൽ സിവിലിയൻ വേഷത്തിൽ ആയുധധാരികളായ പട്ടാളക്കാർ മുൻ സീറ്റുകളിൽ ഇരിപ്പുറപ്പിച്ചു.
എല്ലാവരും കയറിക്കഴിഞ്ഞ ഉടൻ ഉന്നത സൈനിക ഉദ്യോഗസ്ഥൻ എഴുന്നേറ്റുനിന്ന് അതിർത്തിയിലേക്കുള്ള യാത്രയിൽ പാലിക്കേണ്ട കാര്യങ്ങൾ ഇംഗ്ലീഷിലും ഹിന്ദിയിലും പറഞ്ഞു. ശ്രീനഗറിൽനിന്ന് ഉറിയിലേക്കും അവിടെനിന്നു നിയന്ത്രണരേഖയിലേക്കുമുള്ള യാത്ര 105 കിലോമീറ്റർ ഉണ്ട്. യാത്രയിലൊരിടത്തും വാഹനം നിർത്തുന്നതല്ല. ഒത്തിരി ശബ്ദം വയ്ക്കുകയോ വഴിയിൽ കാണുന്നവരെ പ്രകോപിതരാക്കുകയോ ചെയ്യരുത്. ബസ് നിർത്തിയിടേണ്ടിവന്നാൽപോലും പുറത്തുള്ളവരുമായി സംസാരംപോലും പാടില്ല. മൂത്രമൊഴിക്കാൻപോലും ബസ് നിർത്തില്ലായെന്ന് അദ്ദേഹം എടുത്തുപറഞ്ഞതോടെ ബസിനുള്ളിൽ നിശബ്ദത പരന്നു. അടുത്ത നിമിഷം ബസ് ശ്രീനഗർവിട്ടു. ഇരുവശത്തും കൈകൂപ്പി നില്ക്കുന്ന പോപ്ലാർ മരങ്ങൾക്കിടയിലൂടെ ബസ് അതിവേഗം നീങ്ങി. (തുടരും)
–ജോസ് ആൻഡ്രൂസ്
വിശപ്പകറ്റി സുഭിക്ഷ അഞ്ചാം വർഷത്തിലേക്ക്
വിശക്കുന്നവർക്ക് ചുരുങ്ങിയ ചിലവിൽ വയറു നിറയെ ഭക്ഷണം നൽകുകയെന്നത് ഒരു പുണ്യ
ചൂടുകാലമാണേ, സൂക്ഷിക്കണേ...
കോഴിക്കോട്: അയ്യോ എന്തൊരു ചൂടാണ്...പുറത്തിറങ്ങാന്‍തന്നെ പേടിയാകുന്നു... ഇങ്ങനെ
പ്രണയത്തിന്റെയും പോരാട്ടത്തിന്റെയും എട്ട് വർഷങ്ങൾ
പതിമൂന്നു വര്‍ഷം മുമ്പ് മട്ടാഞ്ചേരി കൊച്ചങ്ങാടി രക്ഷാ സ്പെഷല്‍ സ്കൂളിലേക്ക് അ
വൈറലായ ആ സൊമാറ്റോക്കാരന്‍
കൊച്ചി: "ദൈവമേ കഴിഞ്ഞോ ഈ പരീക്ഷണങ്ങള്‍... ഇതിനൊരു അവസാനം ഇല്ലേ... ഒന്ന് അവസാനി
വയനാട്ടിൽ വന്യമൃഗങ്ങൾ മാത്രമല്ല അപൂർവ പക്ഷികളുമുണ്ട്...
കല്‍പ്പറ്റ: കേരളത്തിൽ ഒരുപക്ഷേ ഏറ്റവും കൂടുതൽ വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള
പട്ടായയെ വിറപ്പിച്ച് സിംഹക്കുട്ടിയുടെ കാർ യാത്ര; വെട്ടിലായി ഇന്ത്യൻ ഉടമ
പട്ടായ: പട്ടായ നഗരത്തെ അന്പരപ്പിച്ച കാഴ്ചയായിരുന്നു അത്! ലോകത്തെ ആഡംബരക്കാറു
മോദിയുടെ ഗ്രാമത്തില്‍ 3,000 വര്‍ഷം മുൻപേ മനുഷ്യവാസം
അഹമ്മദാബാദ്: ഗുജറാത്തില്‍ മൂവായിരം വര്‍ഷം മുന്‍പുള്ള മനുഷ്യവാസത്തി
30 വർഷം മുന്‍പ് മോഷണം പോയ ബാഗ് തിരികെ കിട്ടി
മോസ്കോ: സാധനങ്ങൾ കവർച്ചചെയ്യപ്പെടുന്നത് ആർക്കായാലും സങ്കടമുണ്ടാക്കുന്ന കാര്‍
ലോട്ടറിയടിച്ചു; വീട്ടമ്മ ബോധംകെട്ടു!
ന്യൂയോര്‍ക്ക്: കോടികൾ ലോട്ടറിയടിച്ചെന്നു കേട്ടാൽ അസാധാരണരീതിയിലായിരിക്കും ആ
"പ്രിയ സാന്താ, അസുഖമായതിനാൽ ഇത്തവണ വരില്ല അല്ലേ...'; ഹൃദയത്തിൽ തൊട്ട് 10 വയസുകാരിയുടെ കത്ത്
ലണ്ടൻ: ക്രിസ്മസിനു സമ്മാനവുമായി സാന്താക്ലോസ് എത്തുമെന്നു കരുതുന്നവരാണു കുട്ടി
‘ബുള്ളറ്റ് ബാബ’യുടെ അനുഗ്രഹം തേടി; എൽഫീൽഡ് ബുള്ളറ്റിനെ പ്രതിഷ്ഠയാക്കി ആരാധന
രാജസ്ഥാനിലെ ഒരു ക്ഷേത്രം ജനശ്രദ്ധയാകർഷിച്ചത് അതിന്റെ വാസ്തുകലയിലോ ഉത്സവാഘോ
ലോകത്ത സുന്ദരന്‍ മരം പ്രായം 800
സോൾ: ദക്ഷിണകൊറിയയിൽ ഒരു മുതുമുത്തശൻ മരമുണ്ട്. 800 വയസാണു പ്രായം. ഏകദേശം 17 മ
ആ മഞ്ഞുമല ഒഴുകുകയാണ്...! ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല നീങ്ങുന്നത് ദിവസവും മൂന്നു മൈൽ
ന്യൂയോർക്ക്: 1980 മുതൽ സമുദ്രത്തിൽ നിലയുറപ്പിച്ചിരുന്ന ലോകത്തിലെ ഏറ്റവും വലിയ
ഉത്തരം പറഞ്ഞ് പയ്യൻ നേടിയത് ഒരു കോടി
മുംബൈ: ഇന്ത്യയിലെ ജനപ്രിയ ക്വിസ് ഷോയായ കോന്‍ ബനേഗ ക്രോർപതിയിൽ വിസ്മയിപ്പിക്കു
കൂട്ടക്കുഴിമാടത്തിൽ തലയോട്ടി ഇല്ലാത്ത 43 അസ്ഥികൂടങ്ങൾ! ഞെട്ടിത്തരിച്ച് ഗവേഷകർ
ഹീലോംഗ്ജിയാംഗ്(ചൈന): വടക്ക്-കിഴക്കൻ ചൈനയിൽ 4,100 വർഷം പഴക്കമുള്ള കൂട്ടക്കുഴി
അടുത്തമാസം ലോകത്ത് ദുരന്തങ്ങളുടെ പരന്പര..! ഞെട്ടിക്കുന്ന പ്രവചനവുമായി "ബ്രസീലിന്റെ നോസ്ട്രഡാമസ്'
ബ്രസീലിയ: ബ്രസീലിന്റെ നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന അതോസ് സലോമെ ലോകശ്രദ്ധ നേ
19.97 രൂപയുടെ സ്റ്റാന്പ് വിറ്റത് 16.65 കോടിക്ക്!
ന്യൂയോർക്ക്: സ്റ്റാമ്പ് ശേഖരണം ഹോബിയാക്കിയവർ ലോകത്ത് ഒരുപാടുണ്ട്. അപൂർവമായ സ
കൈയടി നേടി "ഓട്ടോറിക്ഷാ റേസ്'
കോഹിമ: പതിനായിരക്കണക്കിന് ഓട്ടോറിക്ഷകളും ഓട്ടോ ഡ്രൈവർമാരുമുള്ള രാജ്യമാണ് ഇ
ഏതു പട്ടിക്കും ഒരു ദിവസമുണ്ട്..! തെരുവുനായ നെതർലൻഡ്സിലേക്കു പറക്കും
വാരണാസി: ഏതു പട്ടിക്കും ഒരു ദിവസമുണ്ടെന്നു പറയുന്നതു ചുമ്മാതല്ല. ഉത്തർപ്രദേശ
കാരറ്റ് പാടത്ത് പുരാവസ്തുക്കളുടെ വൻ വിളവെടുപ്പ്
ജനീവ: വടക്കുകിഴക്കൻ സ്വിറ്റ്സർലൻഡിലെ ഗുട്ടിംഗൻ പട്ടണത്തിനു സമീപമുള്ള കാരറ
കരുതിയതുപോലെയല്ല അന്പിളി അമ്മാവന്റെ പ്രായം..!
ഷിക്കാഗോ: ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്റെ പ്രായത്തിൽ പുതിയ കണ്ടെത്തലുമായി ശാസ്
ഇന്ത്യക്കാരുടെ "ഗാർലിക് നാൻ' അടിപൊളിയെന്നു സായിപ്പ്
ന്യൂയോർക്ക്: ലോകത്തിലെ വിവിധ രുചിക്കൂട്ടുകൾ ആസ്വദിക്കാൻ ആർക്കാണ് ഇഷ്ടമല്ലാത്
ഇനി എഐ കാലം; ബ്രിട്ടനിലെ സ്കൂളിൽ “എഐ ഹെഡ്മാഷ്’
മനുഷ്യജീവിതവുമായി ബന്ധപ്പെട്ട സമസ്തമേഖലകളിലും പുതുവിവ്ലവം സൃഷ്ടിച്ചു മുന്ന
അന്നദാതാവിന്റെ മരണം: കുരങ്ങന്റെ ദുഃഖം കണ്ടവർ കരഞ്ഞുപോയി..!
ലക്നൗ: ഉത്തർപ്രദേശിൽനിന്നുള്ള ഹൃദയസ്പർശിയായ ഒരു വീഡിയോ സമൂഹമാധ്യമങ്ങൾ നി
ഈ മീനിന് വെള്ളം വേണ്ട...!
വെള്ളമില്ലാതെ മത്സ്യത്തിനു ജീവിക്കാൻ കഴിയുമോ..? ഇതിനു മറുപടിയായി ഒരു അദ്ഭുതമ
പൂക്കളിൽ ഇവൻ ഭീമൻ..! നാറ്റം മൂലം അടുത്തു ചെല്ലാൻ വയ്യ
തെക്കുകിഴക്കൻ ഏഷ്യയിലെ വിദൂര മഴക്കാടുകളിൽ മാത്രം കണ്ടുവരുന്ന പുഷ്പമാണ് റഫ്ല
തട്ടുകട വിഭവം ഹിറ്റ്..!
ന്യൂഡൽഹി: രുചികരമായ പാചകക്കൂട്ടുകൾ സോഷ്യൽ മീഡിയകളിൽ പങ്കുവയ്ക്കപ്പെടാറുണ
"എനിക്ക് പഠിക്കാൻ ഇഷ്ടമാണ്...'! 92കാരി യുപി സ്കൂൾ വിദ്യാർഥിനി
ലഖ്നോ: പ്രായം വെറുമൊരു സംഖ്യയാണ് എന്നു തെളിയിക്കുന്ന നിരവധി സംഭവങ്ങൾ സോഷ്യൽ
എയർഹോസ്റ്റസുമാരുടെ ചിരി വെറും ചിരിയല്ല!
വിമാനത്തിനുള്ളിലേക്ക് കയറുന്ന യാത്രക്കാരെ സ്വീകരിക്കുന്നത് തൊഴുകൈയോടെ നിൽക്ക
വിമാനത്തിൽ പട്ടിശല്യം! ദന്പതികൾക്ക് ടിക്കറ്റ് ചാർജ് മടക്കി നൽകി
സിംഗപ്പുർ: പാരീസിൽനിന്നു സിംഗപ്പുർ എയർലൈൻസ് വിമാനത്തിൽ യാത്രചെയ്ത ദന്പതി
"എഐ' ക്രിമിനലുമാകും!
മഡ്രിഡ്: ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സിന്റെ (എഐ) ഉപയോഗം വ്യാപകമാകുന്നതിനിടെ ഇ
ഭർത്താവിന് 42 കോടി ബംപർ, ഭാര്യയ്ക്ക് തണ്ണിമത്തൻ!
കൊളറാഡോ: എഴുപത്തിയേഴുകാരനായ ഭർത്താവ് കുറച്ചു പൂക്കളും ഒരു തണ്ണിമത്തനുമായി
വീണ്ടും മാസ്ക് അണിയും കാലം...
രണ്ട് വര്‍ഷമായി മാറ്റിവച്ച മാസ്ക് ഒരിക്കല്‍കൂടി അണിയേണ്ടിവരുമെന്ന് വിചാരിച
കുടിയന്മാർ മൂക്കുമുട്ടെ തിന്നു; പണം ചോദിച്ചപ്പോൾ ഇടിയോടിടി
നോയിഡ: നോയിഡയിലെ ഒരു ഹോട്ടലിൽനിന്നുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. മ
ചിലന്തി കൊണ്ടുവന്ന ഭാഗ്യം..! പ്രതിമാസം 10.37 ലക്ഷം വീതം 30 വർഷം
ലണ്ടന്‍: മൂന്നു പെണ്‍മക്കൾക്കൊപ്പം വർത്തമാനം പറഞ്ഞിരിക്കുന്പോഴാണു വീടിനു മുന്‍
നേപ്പാളില്‍ നിന്നൊരു അനൂപ് മേനോന്
കുറ്റവാളികള്‍ രണ്ടു തരത്തിലുണ്ടെന്ന് പറയാറുണ്ട്. ഒന്ന് എന്തെങ്കിലുമൊരു സാഹചര
ട്രെയിനിൽ ടിക്കറ്റ് എടുത്ത് ആടിന്റെ യാത്ര! ഉടമയ്ക്കു കൈയടി
ഇന്ത്യൻ റെയിൽവേയിൽ കഴിഞ്ഞദിവസമുണ്ടായ രസകരമായ സംഭവം സോഷ്യൽ മീഡിയയിൽ വൈറ
സുന്ദരൻ ഞാനും..! കണ്ണാടി നോക്കുന്ന കുതിര വൈറൽ
ചിന്താശേഷിയുള്ള മൃഗങ്ങൾ ഉണ്ടെങ്കിലും സൗന്ദര്യബോധമുള്ള മൃഗങ്ങളെപ്പറ്റി അധികം
അന്പന്പോ... 39 അടി ഉയരം 82 അടി നീളം!
ലിസ്ബൺ: പോർച്ചുഗലിലെ പോന്പലിൽ ഒരു വീടിന്റെ നിർമാണപ്രവൃത്തികൾക്കായി മുറ്റത്
ഓടുന്ന ട്രെയിനിനടിയില്‍ സാരിയുടുത്ത സ്ത്രീ..!
നിര്‍ത്തിയിട്ട ട്രെയിനിനടിയില്‍ കൂടി ട്രാക്ക് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതി
തക്കാളിയിൽ കുളിച്ച് ചുവന്ന് സ്പെയിൻ; ആഘോഷമാക്കി ലാ ടൊമാറ്റിന ഫെസ്റ്റിവൽ
ഏത് രാജ്യത്തേക്ക് യാത്ര ചെയ്താലും അവിടുത്തെ എല്ലാത്തരം ഉത്സവങ്ങളും ആഘോഷങ്ങളും ന
മലയാളിക്കു പൂവിടാൻ തമിഴ്നാട്ടിൽ ഒരുക്കം
കർക്കടക മാസം കഴിഞ്ഞാൽ ഓണത്തിനുള്ള ഒരുക്കങ്ങളിലേക്ക് മലയാളികൾ കടക്കും. പൂക്
കഷണ്ടി മറച്ചു കല്യാണം കഴിക്കാനെത്തി തല്ലുകൊണ്ടതു മിച്ചം!
പട്ന: കഷണ്ടി വിഗ് വച്ച് മറച്ചു വിവാഹം കഴിക്കാനെത്തിയയാൾ വധുവിന്റെ ബന്ധുക്കളു
അപൂര്‍വ നീരാളിയെ കണ്ടെത്തി!
പടിഞ്ഞാറന്‍ കോസ്റ്റാറിക്കയിലെ ആഴക്കടലിൽ അപൂര്‍വ ഇനത്തില്‍പ്പെട്ട നീരാളിയെ ക
"എഗ് പാനിപ്പൂരി' സൂപ്പർ
ഉത്തരേന്ത്യയിലെ തട്ടുകടകളിലെ മെനുവില്‍ ഒരു പുത്തന്‍ വിഭവം കൂടി എത്തിയിരിക്കു
മരിക്കും മുൻപ് നാൻസി എഴുതി സ്വത്ത് മുഴുവൻ എന്റെ പൂച്ചകൾക്ക്!
വളര്‍ത്തുമൃഗങ്ങളെ ജീവനു തുല്യം സ്നേഹിക്കുന്നവരെക്കുറിച്ചുള്ള കഥകൾ ഒരുപാട് ക
കോടീശ്വരൻ എന്നു പറഞ്ഞിട്ട് എന്താ കാര്യം? 27-ാം തവണയും ലിയാങ് ഷി പരീക്ഷയിൽ തോറ്റു
ബീജിംഗ്: ചൈനീസ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും കഠിനമായ പരീക്ഷയാണ് "ഗാവോ
ലോകത്തില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള പൂച്ച..! റോസി @ 32
ലണ്ടൻ: ലോകത്തിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള പൂച്ചയാണ് റോസി. ജൂൺ ഒന്നി
ഭൂമിക്ക് സന്തോഷിക്കാം! പ്ലാസ്റ്റിക് തിന്നുന്ന ഫംഗസുകളെ കണ്ടെത്തി
പ്ലാസ്റ്റിക് കൊണ്ടു പൊറുതിമുട്ടിയ ഭൂമിക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുക
വിവാഹം ബഹിരാകാശത്ത്, ഒരാൾക്ക് ഒരു കോടി
വിവാഹാഘോഷം വ്യത്യസ്തമാക്കാൻ പലരും പലതും ചെയ്യുന്നുണ്ട്. എന്തൊക്കെ പുതുമ കൊണ്ടു
ശനിയുടെ ഉപഗ്രഹം തേടി നാസയുടെ "പാമ്പ്'
വാഷിംഗ്ടണ്‍ ഡിസി: ശനിയുടെ ഉപഗ്രഹങ്ങളിലൊന്നായ എന്‍സെലാഡസിൽ പര്യവേക്ഷണത്തിന
വരുന്നു "എല്‍ നിനോ'; വര്‍ഷാവസാനം ചൂട് റിക്കാര്‍ഡില്‍ എത്തും
ബ്രസ്സല്‍സ്: 2023-24ല്‍ ലോകത്ത് റിക്കാര്‍ഡ് താപനില രേഖപ്പെടുത്തുമെന്ന് ശാസ്ത്രജ്
ലങ്ക കടന്ന് വാനരപ്പട ചൈനയിലേക്ക്
രാമായണത്തിൽ സീതയെ രക്ഷിക്കാനായി വാനരപ്പട ലങ്കയിലേക്ക് ആണ് കടന്നതെങ്കിൽ ഇപ
ലോകം അവസാനിച്ചാലും ഈ അറയിൽ വാഴാം..!
യുഎസ്: സവിശേഷമായ ഒരു ഭൂഗർഭ അറ നിർമിച്ചിരിക്കുകയാണ് അമേരിക്കക്കാരനായ മുൻ
നമ്പർ പ്ലേറ്റ് ലേലത്തിൽ വിറ്റു, 122 കോടി രൂപ
ദുബായ്: ലോകത്തിലെ ഏറ്റവും ചെലവേറിയ നന്പർ പ്ലേറ്റ് ദുബായിയിൽ! "P 7' എന്ന ഈ നന്പ
ലണ്ടനിലെ ഭിക്ഷാടകർക്ക് ആഡംബര ജീവിതം!
ലണ്ടൻ: ലണ്ടനിലെ ഭിക്ഷാടകരെക്കുറിച്ചറിഞ്ഞാൽ ആരും അതിശയിച്ചുപോകും! നഗരത്തിൽ
ലോകത്തിലെ ഏറ്റവും വലിയ ചുണ്ടുള്ള യുവതിയുടെ ദുഃഖം നിസാരമല്ല
ബള്‍ഗേറിയയിലെ ബര്ഗാസില്നിന്നുള്ള ആന്‍ഡ്രിയ ഇവാനോവ എന്ന 25കാരി പ്രശസ്തയാണ്
ദില്‍ പകടാ ഡല്‍ഹി
ഇന്ത്യയുടെ തലസ്ഥാന നഗരി. അപ്പോ അവിടേക്കുള്ള യാത്ര ആയാലോ. അത് ഒരു അനുഭവംതന്നെ
പാതാളത്തിലേക്കുള്ള പ്രവേശന കവാടം ഇന്ത്യയിൽ?
ആരെയും അത്ഭുതപ്പെടുത്തുന്ന ഒറ്റപ്പെട്ട താഴ് വര
സ്വര്‍ഗവും നരകവും പ
പണം തരുന്ന പുഴുക്കൾ
പുഴുവിനെ വളർത്തി വിറ്റ് കാശുണ്ടാക്കാമോ?. ഉണ്ടാക്കാം എന്ന് തെളിയിച്ചിരിക്കുകയാണ
Latest News
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
സിഐഎസ്എഫ് ജവാൻ സ്വയം വെടിയുതിർത്തു ജീവനൊടുക്കി
കാമ്പസുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം തടയണമെന്നു ഹര്‍ജി
Latest News
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
സിഐഎസ്എഫ് ജവാൻ സ്വയം വെടിയുതിർത്തു ജീവനൊടുക്കി
കാമ്പസുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം തടയണമെന്നു ഹര്‍ജി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top