Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഞാൻ മരിച്ചിട്ടില്ല
ഉത്തർപ്രദേശിലെ പുണ്യനദിയായ ഗംഗയുടെ പടിഞ്ഞാറൻ തീരത്ത് ആറു കിലോമീറ്ററിലധികം നീളത്തിൽ സ്ഥിതി ചെയ്യുന്ന പട്ടണമാണ് ബനാറസ്. കല്ലുകൊണ്ട് നിർമിച്ച പഴയകാല ക്ഷേത്രങ്ങൾ മുതൽ ആധുനിക ക്ഷേത്രങ്ങളും നിരവധി ആരാധനാലയങ്ങളും ബനാറസിലുണ്ട്. തദ്ദേശീയർ നെയ്യുന്ന സാരികളും പ്രാദേശികരീതിയിലുള്ള ഗുസ്തിയും വലിയ ആകർഷണമാണ്. പക്ഷേ, ആരെയും ആകർഷിക്കാത്ത, എല്ലാവരുടെയും മുമ്പിൽ ‘മരിച്ചു’ ജീവിക്കുന്ന ഒരു പറ്റം ആളുകളും ഇവിടെയുണ്ട്. അവരിൽ ഒരാളാണ് സന്തോഷ് കുമാർ സിംഗ്. ഒരു സിനിമാക്കഥ പോലെ തോന്നുമെങ്കിലും ഇത് സത്യമാണ് രേഖകളിൽ മരിച്ച, സന്തോഷ് കുമാർ ജീവിച്ചിരിപ്പുണ്ട്.
ജനിച്ചത് സാധാരണ കുടുംബത്തിൽ
ഉത്തർപ്രദേശിലെ ബനാറസിനടുത്ത് ശീതാബലിയെന്ന ഗ്രാമത്തിലെ സാധാരണക്കാരിൽ ഒരാളായിരുന്നു സന്തോഷ് കുമാർ. അച്ഛൻ പട്ടാളത്തിലായിരുന്നു. അമ്മ സാധാരണ വീട്ടമ്മയും. ഇവരുടെ ഒരേയൊരു മകൻ. ഓഹരി ലഭിച്ചതും അല്ലാതെ മേടിച്ചതുമായ 12 ഏക്കർ സ്ഥലമുണ്ട് സന്തോഷിന്റെ കുടുംബത്തിന്. അതിനാൽ യാതൊരു സാമ്പത്തിക ബുദ്ധിമുട്ടും സന്തോഷ് അനുഭവിച്ചില്ല. വീടിനടുത്തുതന്നെ ബന്ധുക്കളുടെ വലിയ നിര.
അതിനാൽ കൂട്ടൂകെട്ടുകൾക്കും സൗഹൃദങ്ങൾക്കും സന്തോഷിന് യാതൊരു ബുദ്ധിമുട്ടുമുണ്ടായിരുന്നില്ല. കസിൻസിനൊപ്പമുള്ള കളിചിരികളുമായി പഠനകാലം കടന്നുപോയി. ഇതിനിടയ്ക്ക് അച്ഛൻ മരിച്ചു, വൈകാതെ അമ്മയും.
പക്ഷേ, സന്തോഷിന്റെ ജീവിതത്തെ അതൊന്നും ബാധിച്ചില്ല. അല്ലെങ്കിൽതന്നെ എണ്ണിയാൽ തീരാത്ത ബന്ധുബലമുള്ള ഒരാൾ എന്തിനാണു ദുഃഖിക്കുന്നത്.
സിനിമയെ സ്നേഹിച്ച കൗമാരം
കാലം കടന്നുപോയി, രണ്ടായിരാമാണ്ട്. സന്തോഷിനിപ്പോൾ 20 വയസ്. ഇതിനിടയ്ക്ക് പഠനം അവസാനിപ്പിച്ചു. സ്വന്തം കൃഷിയിടമാണെങ്കിലും ബന്ധുക്കൾ നോക്കി നടത്തുന്ന കൃഷിയിൽ സഹായിച്ച് സന്തോഷ് കഴിയുന്നു. ഇടവേളകളിൽ ഗ്രാമത്തിലെ ടാക്കീസിൽ പോയി സിനിമ കാണും. ഈ സിനിമകാണൽ സന്തോഷിന്റെ ജീവിതത്തെയും സ്വാധീനിച്ചു തുടങ്ങി.
ഏതൊരു ചെറുപ്പക്കാരന്റെയും ഉള്ളിലുള്ളതുപോലെ ചെറിയ സിനിമാമോഹങ്ങൾ സന്തോഷിന്റെ ഉള്ളിലും നാമ്പിട്ടു. സന്തോഷിന്റെ സിനിമാ സ്വപ്നങ്ങൾക്ക് നിറം നൽകുന്ന വാർത്തയാണ് ഒരു ദിവസം ഗ്രാമത്തിൽ കേട്ടത്. പ്രശസ്ത ബോളിവുഡ് സംവിധായകൻ നാന പടേക്കർ ഗ്രാമത്തിലെത്തുന്നു. തന്റെ പുതിയ ചിത്രമായ ആഞ്ചിന്റെ ചിത്രീകരണത്തിനാണ് പടേക്കർ എത്തുന്നത്.
സിനിമാതാരവുമായി പ്രണയം
സിനിമ ചിലരെ വളർത്തി ഉയരങ്ങളിലെത്തിക്കും. ചിലരെ ആരും അറിയാത്തവരാക്കി മാറ്റും. എന്നാൽ, നാനാ പടേക്കറിന്റെ സിനിമ സന്തോഷ് കുമാറിന്റെ ജീവിതത്തെ മറ്റൊരു വിധത്തിലാണു മാറ്റിമറിച്ചത്. ‘‘സിനിമാമോഹമുളളതിനാൽ പടേക്കറുമായി സൗഹൃദബന്ധം സ്ഥാപിക്കാൻ തീരുമാനിച്ചു. പ്രാദേശികമായി വേണ്ട സഹായങ്ങൾ ചെയ്തുനൽകി. ഒടുവിൽ അത് സാധിച്ചെടുത്തു. ഇതിനിടയ്ക്ക് ആഞ്ചിൽ അഭിനയിക്കാനെത്തിയ സുപ്രിയ എന്ന അഭിനേത്രിയുമായി പരിചയത്തിലായി.
ഒടുവിൽ ആ പരിചയം ചില സിനിമാക്കഥയിലെന്നപോലെ പ്രണയത്തിലെത്തി. ഇതിനിടയ്ക്ക് എന്റെ പെരുമാറ്റം ഇഷ്ടപ്പെട്ട പടേക്കർ മുംബൈയിലെ വീട്ടിലേക്കു പാചകക്കാരനായി വിളിച്ചു. പാചകക്കാരനെങ്കിൽ അങ്ങനെ. സിനിമാമോഹവും ഒപ്പം സുപ്രിയായോടുള്ള ഇഷ്ടവും കൂടി ചേർന്നപ്പോൾ പിന്നെ ഒന്നും ആലോചിച്ചില്ല, നേരേ മുംബൈക്ക് വണ്ടികയറി’’– സന്തോഷ് വാ തോരാതെ സംസാരിച്ചുകൊണ്ടിരുന്നു.
പ്രണയിക്കാൻ പാചകക്കാരനായി
മുംബൈയിലെത്തിയ സന്തോഷ് രണ്ടു വർഷത്തോളം പടേക്കറിന്റെ പാചകക്കാരനായി ജോലി ചെയ്തു. ഇതിനിടയ്ക്ക് സുപ്രിയയുമായുള്ള ബന്ധം വളർന്നു. രണ്ടുവർഷത്തെ കാത്തിരിപ്പിനുശേഷം സുപ്രിയയെ വിവാഹം ചെയ്യാൻ സന്തോഷ് തീരുമാനിച്ചു. ഇതിനായി ബന്ധുക്കളിൽ നിന്ന് അനുവാദം തേടി നാട്ടിലേക്ക് തിരിച്ചു.
ബനാറസിലെത്തി വീട്ടുകാരുമായി കാര്യങ്ങൾ സംസാരിച്ചു. പെൺകുട്ടിയുടെ ജാതിയായിരുന്നു വീട്ടുകാർ ആദ്യം അന്വേഷിച്ചത്. ദളിത് യുവതിയെ വിവാഹം ചെയ്യുന്ന കാര്യം ആലോചിക്കുകയേ വേണ്ടെന്ന് ബന്ധുക്കൾ തീർത്തു പറഞ്ഞു. ഗ്രാമത്തിൽ ഇങ്ങനെയൊരു സംഭവം ആലോചിക്കാനേ കഴിയില്ല. വിവാഹം കഴിച്ചാൽ ഉണ്ടാകാൻ പോകുന്ന പ്രശ്നങ്ങളെക്കുറിച്ച് വീട്ടുകാർ മുന്നറിയിപ്പു നൽകി.
വീട്ടിൽ കയറ്റാതെ ബന്ധുക്കൾ
നാട്ടിൽ നിന്നു തിരിച്ച് മുംബൈയിലെത്തിയ സന്തോഷ് എന്തു ചെയ്യണമെന്നറിയാതെ ധർമസങ്കടത്തിലായി. അവസാനം ഉറച്ച തീരുമാനത്തിലെത്തി. സുപ്രിയയെ വിവാഹം ചെയ്തു. ഒരു കുഞ്ഞ് ജീവിതത്തിലേക്കു വരുന്നതോടെ കാര്യങ്ങൾ ഭംഗിയായി അവസാനിക്കുമെന്ന പ്രതീക്ഷയിലായിരുന്നു സന്തോഷും സുപ്രിയയും. കുഞ്ഞു ജനിച്ച ശേഷവും പക്ഷെ, കാര്യങ്ങൾ അത്ര സുഗമമായില്ല. ഇരുവരെയും വീട്ടിൽ കയറാൻ പോലും ബന്ധുക്കൾ അനുവദിച്ചില്ല. നാട്ടുകാരും വീട്ടുകാർക്കൊപ്പം നിന്നു. അല്ലെങ്കിലും ശീതാബലിയെന്ന ഗ്രാമത്തിൽ ദളിതരെ വിവാഹം ചെയ്ത ആരെയും പ്രവേശിപ്പിച്ചിട്ടില്ല, പിന്നെയല്ലേ സന്തോഷ്! ഇനിയും നാട്ടിൽ നിന്നിട്ട് കാര്യമില്ലെന്നു മനസിലാക്കിയ സന്തോഷ് മുംബൈയിലേക്കു തിരിച്ചു.
’മരണമെത്തുന്ന നേരത്ത്...
ഏതാനും മാസം കഴിഞ്ഞപ്പോൾ നാട്ടിൽപ്പോയി തനിക്ക് ഭാഗമായി ലഭിച്ച ഭൂമിയിൽ കൃഷി ചെയ്ത് ഇനിയുള്ള കാലം നാട്ടിൽ കഴിയാൻ സന്തോഷ് തീരുമാനിച്ചു. ബനാറസിലെത്തിയപ്പോൾ മുതൽ നാട്ടുകാർ വിചിത്ര ജീവിയെ നോക്കുന്നതുപോലെ തന്നെ നോക്കുന്നതിൽ സന്തോഷ് അത്ഭുതപ്പെട്ടു. പരിചയമുള്ളവർ കണ്ടഭാവം നടിക്കുന്നില്ല. അധികം വൈകാതെ ആ സത്യം സന്തോഷ് തിരിച്ചറിഞ്ഞു. സർക്കാർ രേഖകളിൽ താൻ ജീവിച്ചിരിപ്പില്ല. മാത്രമല്ല ‘മരണം’ സംഭവിച്ച തന്റെ 12 ഏക്കർ ഭൂമിയുടെ ഇപ്പോഴത്തെ ഉടമസ്ഥർ ബന്ധുക്കളാണ്.
പണമെറിഞ്ഞ് മരണ സർട്ടിഫിക്കറ്റ്
സുപ്രിയയെ സന്തോഷ് വിവാഹം ചെയ്ത കാര്യമറിഞ്ഞ വീട്ടുകാർ ഉടൻതന്നെ പോലീസിൽ ഒരു പരാതി നൽകി. സന്തോഷ് കുമാറിനെ കാണാനില്ല. വൈകാതെ അവർ മറ്റൊരു കാര്യവുമായി അധികാരികളുടെ അടുത്ത് എത്തി. 2003ൽ മുംബൈയിൽ നടന്ന സ്ഫോടനത്തിൽ അവരുടെ പ്രിയപ്പെട്ട സന്തോഷ് കുമാർ കൊല്ലപ്പെട്ടു.
സഹതാപത്തിന്റെ കൂടെ കുറച്ച് പണവും കൂടി നൽകിയതോടെ സന്തോഷിന്റെ മരണപത്രം തയാറായി! താൻ മരിച്ചിട്ടില്ലെന്ന് നേരിട്ട് അധികാരികളെ കണ്ട് ബോധ്യപ്പെടുത്താൻ സന്തോഷ് ഓഫീസുകൾ കയറിയിറങ്ങി. പക്ഷേ, സന്തോഷ് ജീവിച്ചിരിപ്പുണ്ടെന്ന സർട്ടിഫിക്കറ്റ് ആരും നൽകിയില്ല. പണത്തിനുമേൽ ഒന്നുമില്ലെന്നു മനസിലാക്കിയ സന്തോഷ് മുംബൈയിലേക്കു തിരിക്കാനും അവിടെയൊരു ജീവിതം ആരംഭിക്കാനും തീരുമാനിച്ചു.
മരണം വീണ്ടും വില്ലനായി
പക്ഷേ, കാര്യങ്ങൾ അത്ര സുഗമമായിരുന്നില്ല. മകനെ സ്കൂളിൽ ചേർക്കാൻ ചെന്നപ്പോൾ മരണപത്രം വീണ്ടും വില്ലനായി. കുട്ടിയുടെ പിതാവിന് സ്വന്തമായി തിരിച്ചറിയൽ രേഖകളില്ലാത്തതിനാൽ അഡ്മിഷന്റെ കാര്യം പ്രശ്നമായി. അല്ലെങ്കിലും മരിച്ചയാൾക്ക് എന്ത് ഐഡന്റിറ്റി പ്രൂഫ്! ഇതോടെ താൻ ജീവിച്ചിരിപ്പുണ്ടെന്ന രേഖ അധികാരികളിൽ നിന്ന് ലഭിക്കാതെ മുന്നോട്ട് ജീവിക്കാൻ സാധിക്കില്ലെന്ന് സന്തോഷിന് മനസിലായി. ഇതിനായി ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചെങ്കിലും അനുകൂലമായ നടപടിയുണ്ടായില്ല. ഉത്തർപ്രദേശിലുള്ള ഒരു ജില്ലാ കോടതിയിൽ കേസ് നൽകിയെങ്കിലും വക്കീലിന് കൊടുക്കാൻ പണമില്ലാത്തതിനാൽ കേസ് നടത്താൻ സാധിച്ചില്ലെന്ന് സന്തോഷ് പറയുന്നു.
ഭാര്യ ഉപേക്ഷിച്ചു
2011ൽ മരിച്ച വ്യക്തിയോടൊപ്പം ജീവിച്ചിരിക്കാൻ താത്പര്യമില്ലെന്നു പറഞ്ഞ് ഭാര്യ സുപ്രിയയും സന്തോഷിനെ ഉപേക്ഷിച്ചു. എന്തുകാരണത്താലാണോ സന്തോഷിന് സ്വന്തം ജീവിതം നഷ്ടപ്പെട്ടത് അതിന്റെ കാരണക്കാരിയും സന്തോഷിനെ ഉപേക്ഷിച്ചു.
സമൂഹത്തിന്റെയും സുഹൃത്തുക്കളുടെയും പരിഹാസം സുപ്രിയയെക്കൊണ്ട് ഇങ്ങനെയൊരു തീരുമാനമെടുപ്പിച്ചുവെന്നുവേണം കരുതാൻ. അപ്പോഴേക്കും രേഖകളിൽ സന്തോഷ് മരിച്ചിട്ട് എട്ടു വർഷമായിരുന്നു. ഭാര്യയും പോയതോടെ സന്തോഷ് ജീവിതത്തിൽ ഒറ്റപ്പെട്ടു. സുപ്രിയ തന്നെ വിട്ടുപോയതിൽ സന്തോഷിന് ആരോടും പരാതിയുമില്ല. എല്ലാം തന്റെ വിധിയാണെന്ന് സന്തോഷ് കരുതി.
സമരം തുടങ്ങുന്നു
തിരിച്ചു മുംബൈയിലെത്തിയ സന്തോഷ് ഉണ്ടായ കാര്യങ്ങളൊക്കെ നാനാ പടേക്കറിനോട് വിവരിച്ചു. പിന്നീട് സന്തോഷ് ചരിത്രത്തിന്റെ ഭാഗമാകുകയായിരുന്നു. പടേക്കർ ഈ വിഷയം സമൂഹത്തിന്റെ മുന്നിലെത്തണമെന്ന് ചിന്തിച്ചു. പടേക്കറിന്റെ പിന്തുണയോടെ സന്തോഷ് 2012ൽ സമരം ആരംഭിച്ചു.
ഒരു സാധാരണക്കാരൻ പിന്നീട് രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റുകയായിരുന്നു. അധികാരികളുടെ ശ്രദ്ധ നേടാൻ ഡൽഹിയിലെ സമരം കൊണ്ടുമാത്രമേ സാധിക്കുകയുള്ളുവെന്ന് സന്തോഷിന് മനസിലായി. ഇതോടെ സമരം ജന്തർ മന്ദറിലേക്ക് മാറ്റി.
നാമനിർദേശ പത്രിക നൽകിയും സമരം
ആദ്യത്തെ കുറെമാസം സന്തോഷിന്റെ സമരത്തിന് മാധ്യമങ്ങളുടെയും പൊതുജനത്തിന്റെയും ശ്രദ്ധ ലഭിച്ചു. പിന്നീട് അതും നഷ്ടപ്പെട്ടു. എങ്കിലും അധികാരികൾ ഈ സമരം കണ്ടില്ലെന്ന് നടിച്ചു. തോൽക്കാൻ സന്തോഷിന് മനസില്ലായിരുന്നു. സമരം തുടർന്നു.
ചില സംസ്ഥാന– പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ സന്തോഷ് നാമനിർദ്ദേശ പത്രിക നൽകിയെങ്കിലും വേണ്ടത്ര രേഖകളില്ലാത്തതിനാൽ അതെല്ലാം അധികൃതർ തള്ളിക്കളഞ്ഞു. പക്ഷേ, സന്തോഷ് പിന്നോട്ടു പോയില്ല, കഴിഞ്ഞ രാഷ്ട്രപതി തെരഞ്ഞെടുപ്പിലും പത്രിക നൽകി. പതിവു പോലെ അതും തള്ളപ്പെട്ടു.
പ്രതീക്ഷകൾ കൈവിടാതെ...
ഡൽഹി ജന്തർ മന്ദറിൽ ചെന്നാൽ ‘ഐ ആം എലൈവ്, ഐ വാൻഡ് ജസ്റ്റിസ്’ എന്നെഴുതിയ ഫ്ളെക്സുകൾക്കിടയിൽ സന്തോഷിനെ കാണാം. സമരം ചെയ്യുന്നതിനിടയ്ക്ക് പോലീസിന്റെ മർദ്ദനം പലതവണ ഏല്‍ക്കേണ്ടിവന്നുവെന്ന് സന്തോഷ് പറയുന്നു. ഇത് ആരോഗ്യത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. എങ്കിലും സമരത്തിൽ നിന്ന് പിന്നോട്ടില്ല. ജീവിച്ചിരുപ്പുണ്ടെന്ന് തെളിയിച്ച ശേഷം ശരിക്കും മരിച്ചാലും വേണ്ടില്ല – സന്തോഷ് പറഞ്ഞു. തന്നെ ആരെങ്കിലും സഹായിക്കുമെന്ന പ്രതീക്ഷയോടെ സമരം തുടരുകയാണു സന്തോഷ്. അടുത്തുള്ള ചില കടകളിൽ വെള്ളമെത്തിച്ചും ചെറിയ പണികൾ ചെയ്തും ലഭിക്കുന്ന തുച്ഛമായ വരുമാനം മാത്രമേയുള്ളൂ. പക്ഷെ സന്തോഷ് സമരം തുടരും. കാരണം ഈ സമരം ഫലം കണ്ടാൽ സന്തോഷ് മാത്രമല്ല, ഇതുപോലെ ഇന്ത്യയിൽ മരിച്ചു ജീവിക്കുന്ന നിരവധിപ്പേർക്കാണ് പുതിയ ജീവിതം ലഭിക്കുന്നത്.
തയാറാക്കിയത്:
സോനു തോമസ്
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
അന്യഗ്രഹജീവികളുടെ അസ്ഥികൂടങ്ങൾ പ്രദർശിപ്പിച്ച് മെക്സിക്കോ; ഞെട്ടിവിറച്ച് ലോകം
മെക്സിക്കോ സിറ്റി: അന്യഗ്രഹജീവികളും പറക്കുംതളികളും വെറും കെട്ടുകഥയല്ലെന്ന തര
രണ്ടായിരം വര്‍ഷം മുന്‍പ് മുങ്ങിയ കപ്പലിൽ പുതുപുത്തന്‍പോലെ ചില്ല് പാത്രങ്ങള്‍
രണ്ടായിരം വര്‍ഷം മുന്‍പു കടലില്‍ മുങ്ങിപ്പോയ കപ്പലിന്റെ അവശിഷ്ടങ്ങളില്‍നിന്ന്
ഇടയിലെക്കാട്ടെ വാനരസദ്യ
ഒരുമയുടെ ഓണമെന്നാൽ കാസർഗോഡുകാർക്ക് മനുഷ്യർ മാത്രം ആഘോഷിക്കുന്ന ഓണമല്ല. മന
Latest News
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
ഇഡിക്കു മുന്നിൽ ഹാജരാകില്ല; മഹുവ ഇന്ന് പ്രചാരണത്തിനിറങ്ങും
പഞ്ചാബില്‍ ഓപ്പറേഷന് താമര; എംഎല്‍എമാരെ അടര്‍ത്തിയെടുക്കാന്‍ നീക്കം നടക്കുന്നെന്ന് എഎപി
കണ്ടെയ്നർ ലോറി ഡിവൈഡറിലേക്ക് ഇടിച്ചുകയറി മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്
Latest News
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
ഇഡിക്കു മുന്നിൽ ഹാജരാകില്ല; മഹുവ ഇന്ന് പ്രചാരണത്തിനിറങ്ങും
പഞ്ചാബില്‍ ഓപ്പറേഷന് താമര; എംഎല്‍എമാരെ അടര്‍ത്തിയെടുക്കാന്‍ നീക്കം നടക്കുന്നെന്ന് എഎപി
കണ്ടെയ്നർ ലോറി ഡിവൈഡറിലേക്ക് ഇടിച്ചുകയറി മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top