Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിജുകുമാറിന്റെ കാൻവാസിലെ ലാൽ വിസ്മയം
മോഹൻലാൽ ചെയ്ത കഥാപാത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള പോർട്രെയിറ്റുകളാണ് ആദ്യകാലങ്ങളിൽ വരച്ചിരുന്നത്. അദ്ദേഹം ചെയ്യാൻ സാധ്യതയുള്ള കഥാപാത്രങ്ങളുടെ രൂപം എങ്ങനെയാവും എന്നു ഭാവനയിൽ കണ്ടു വരയ്ക്കുന്ന രീതിയാണ് ഇപ്പോൾ... ആർട്ടിസ്റ്റ് വെഞ്ഞാറമൂട് നിജുകുമാറിന്റെ വരവഴികളിലെ വർണക്കാഴ്ചകളിലൂടെ...
ചിത്രമിതു മോഹനം
‘കുട്ടിക്കാലത്തുതന്നെ മോഹൻലാലിനോടു പ്രത്യേകമായി ഒരിഷ്ടം ഉണ്ടായിരുന്നു. നാലു വയസുള്ളപ്പോൾ വീട്ടുകാരോടൊപ്പം തിയറ്ററിൽ പോയി അദ്ദേഹത്തിന്റെ കടത്തനാടൻ അമ്പാടി കണ്ടത് ഇന്നും ഓർമയിലുണ്ട്. അന്നു മുതൽ വലിയ ഇഷ്ടമാണ്. എന്നെങ്കിലും നേരിൽ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു..’ മോഹൻലാൽ ഉൾപ്പെടെയുള്ള താരങ്ങളുടെ വ്യത്യസ്തതയുള്ള പോർട്രെയിറ്റ് പെയിന്റിംഗുകൾ വരച്ചു ശ്രദ്ധേയനായ ആർട്ടിസ്റ്റ് വെഞ്ഞാറമൂട് നിജുകുമാറിനു വര തന്നെ ജീവിതം, അതു തന്നെ പ്രഫഷൻ.
വിസ്മയം പോലെ ആദ്യസമാഗമം
ലാലേട്ടന്റെ ചിത്രങ്ങളാണ് പോർട്രെയിറ്റ് പെയിന്റിംഗുകളിൽ ഏറെയും. കുറെയായപ്പോൾ അതുമായി അദ്ദേഹത്തെ കാണാൻ പോയി. തിരുവനന്തപുരം വിസ്മയ മാക്സിൽ ഛോട്ടാ മുംബൈയുടെ ഡബ്ബിംഗിനിടെയാണ് ആദ്യസമാഗമം. ചിത്രകലയിൽ തുടരണോ, ജീവിതത്തിനു മറ്റേതെങ്കിലും വഴി തേടണോ... രണ്ടു മനസോടെ നിന്നിരുന്ന കാലമായിരുന്നു അത്.
ലാലേട്ടന്റെ മൂന്നു വയസു മുതൽ അതുവരെയുള്ള രൂപം ആറു ഘട്ടങ്ങളാക്കി ചെയ്ത ഒരു പോർട്രെയിറ്റാണ് അദ്ദേഹത്തിന് ആദ്യമായി നല്‍കിയത്. നെറ്റിൽ നിന്നും ചില പഴയ മാഗസിനുകളിൽ നിന്നും കിട്ടിയ അദ്ദേഹത്തിന്റെ ചില ബാല്യകാല ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകൾ പോർട്രെയിറ്റ് രചനയ്ക്കു സഹായകമായി.
‘ഇതൊക്കെത്തന്നെയാണ് യഥാർഥ കല. ഇതിന്റെ മുന്നിൽ ഞാനൊക്കെ ചെയ്യുന്നത് ഒന്നുമല്ല...’ ലാലേട്ടന്റെ വാക്കുകൾ ഏറെ പ്രോത്സാഹനമായി. ഈ വാക്കുകൾ തന്നെയാണ് എനിക്കു കിട്ടിയ ഏറ്റവും വലിയ അംഗീകാരം. ഇനി എന്തൊക്കെ അംഗീകാരം കിട്ടിയാലും അതിനപ്പുറം ഇനി ഒന്നും കിട്ടാനില്ല: ആർട്ടിസ്റ്റ് നിജുകുമാർ മനസുതുറന്നു.
പിന്നീടു 10 തവണയെങ്കിലും അദ്ദേഹം താമസിക്കുന്നിടത്തു പോയി കണ്ടിട്ടുണ്ട്. തിരുവനന്തപുരത്ത് വരുമ്പോഴാണ് കൂടിക്കാഴ്ചകൾ ഏറെയും. ചിലപ്പോൾ ലൊക്കേഷനിലും പോകാറുണ്ട്. ഓരോ തവണ കാണുമ്പോഴും അദ്ദേഹത്തിനു കലയോടുള്ള ഇഷ്ടം നമുക്കും അനുഭവപ്പെടും. ഏറെനേരം അദ്ദേഹത്തോടൊപ്പം ചെലവഴിക്കാനുള്ള ഭാഗ്യം എനിക്കു കിട്ടിയിട്ടുണ്ട്. ചിത്രങ്ങളെക്കുറിച്ചു തന്നെയാണ് അദ്ദേഹം ഏറെയും സംസാരിച്ചത്. ഒരു ചിത്രം കണ്ടാൽ എതു മീഡിയത്തിലാണ് ചെയ്തിരിക്കുന്നത്...തുടങ്ങിയ കാര്യങ്ങൾ നന്നായി അറിയാം. പെയിന്റിംഗുകളെക്കുറിച്ച് ആധികാരികമായി സംസാരിക്കും. വിസ്മയമാക്സിലെ ആർട്ട് ഗാലറിയിൽ വയ്ക്കാൻ കുറച്ചു പെയിന്റിംഗുകൾ വേണമെന്ന് ഒരിക്കൽ ആവശ്യപ്പെട്ടു.
അതിനുശേഷം അധികമാരും ചെയ്തിട്ടില്ലാത്ത ചില വർക്കുകൾ ചെയ്തു. ലാലേട്ടൻ അഭിനയിച്ച സിനിമകളുടെ പേരുകളെല്ലാം ഉൾപ്പെടുത്തി ഒരു പോർട്രെയിറ്റ്. വ്യത്യസ്തതയ്ക്കുവേണ്ടി സാദാ ബോൾപോയിന്റ് പേന കൊണ്ടു ഡോട്ടുകളിട്ടും വരയ്ക്കാറുണ്ട്. വിസ്മയ മാക്സിലെ ആർട്ട് ഗാലറിയിൽ എന്റെ ചില വർക്കുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. രണ്ടു മൂന്നു വർക്കുകൾ പേഴ്സണലായും അദ്ദേഹം സൂക്ഷിക്കുന്നുണ്ട്.
ഭാവനയിൽ തെളിഞ്ഞ ചിത്രങ്ങൾ
ആർ.സുകുമാരന്റെ യുഗപുരുഷനിൽ മോഹൻലാൽ സ്വാമി വിവേകാനന്ദനായി അഭിനയിക്കുന്നതായി വാർത്ത വന്ന നാളുകൾ. ലാലേട്ടൻ വിവേകാനന്ദനായി വേഷമിട്ടാൽ എങ്ങനെയിരിക്കും എന്നു ഭാവനയിൽ കണ്ട് ഒരു ചിത്രം വരച്ചു. ചിത്രം അദ്ദേഹത്തിനും ആർ.സുകുമാരൻ സാറിനും ഏറെ ഇഷ്ടമായി. പക്ഷേ, പിന്നീട് ആ വാർത്ത സത്യമായി ഭവിച്ചില്ല. എന്നാൽ, സിനിമയിൽ മോഹൻലാൽ ചെയ്തിട്ടില്ലാത്ത ചില ചരിത്രകഥാപാത്രങ്ങളെ പോർട്രെയിറ്റ് ചെയ്യാം എന്ന ആശയം കിട്ടിയത് അതുമുതലാണ്. അതിനുശേഷം ലാൽ വേലുത്തമ്പി ദളവ, നെപ്പോളിയൻ എന്നീ കഥാപാത്രങ്ങളായാൽ എങ്ങനെയാവും എന്നു ഭാവനയിൽ കണ്ടു വരച്ചു. ഒരു വടക്കൻ വീരഗാഥയിലെ ചന്തുവിന്റെ വേഷം മമ്മൂട്ടിക്കു പകരം മോഹൻലാൽ ചെയ്താൽ എന്ന ഭാവനയിൽ നിന്നും ഒരു ചിത്രം പിറന്നു.
എംടിയുടെ രണ്ടാമൂഴം സിനിമയാകുന്നതായും ലാൽ ഭീമന്റെ വേഷത്തിൽ എത്തുന്നുവെന്നും വാർത്തകൾ വന്നപ്പോഴാണ് ഭീമനായി ലാലിനെ വരച്ചത്. പിന്നീട് അതു രാഷ്ട്രദീപിക സിനിമയുടെ കവർചിത്രമായി വന്നു. ഭാവനയിൽ കണ്ടു വരയ്ക്കുന്ന ഈ രീതിയാണ് എന്റെ ചിത്രങ്ങൾക്കു വ്യത്യസ്തത പകർന്നത്. അടുത്തിടെ പുലിമുരുകന്റെ സെറ്റിൽ പോയി ലാലേട്ടനെ കണ്ടപ്പോഴും അദ്ദേഹം പെട്ടെന്ന് ഓർത്തെടുത്തത് രണ്ടാമൂഴത്തിലെ ഭീമൻ ഉൾപ്പെടെയുള്ള വ്യത്യസ്തമായ ചിത്രങ്ങൾ വരച്ച ആൾ എന്ന നിലയിലാണ്. മറ്റാരും ചെയ്യാത്ത ഒരു പെയിന്റിംഗ് സമ്മാനിച്ചാൽ നമ്മളെക്കുറിച്ചു പെട്ടെന്ന് ഓർമവരുമെന്നു ഞാൻ തിരിച്ചറിഞ്ഞു.
ചിത്രങ്ങൾ ആസ്വദിച്ചു മനസുനിറഞ്ഞ അദ്ദേഹത്തിൽ നിന്നു സാമ്പത്തിക സഹായം ഉൾപ്പെടെയുള്ള പിന്തുണ കിട്ടിയിട്ടുണ്ട്. എന്നെ സിനിമാഫീൽഡിലെ നിരവധി സഹപ്രവർത്തകർക്കു പരിചയപ്പെടുത്തി. രണ്ടാമൂഴത്തിലെ പെയിന്റിംഗ് അദ്ദേഹം കൊണ്ടുപോയി നിരവധിപേരെ കാണിച്ചു. പെയിന്റിംഗിനു ചുവടെ എന്റെ ഫോൺ നമ്പർ കൊടുത്തിരുന്നതിനാൽ ചിത്രം കണ്ടിട്ട് ധാരാളംപേർ എന്നെ വിളിച്ചു. അങ്ങനെ പരിചയങ്ങളും ബന്ധങ്ങളും ധാരാളം കിട്ടി.
ലാലേട്ടനുമായി പരിചയപ്പെട്ടതിനുശേഷമാണ് വാസ്തവത്തിൽ ആർട്ടിസ്റ്റ് എന്ന രീതിയിൽ സ്വന്തം നാട്ടിൽ അറിയപ്പെട്ടത്. തുടർന്നാണ് ഓഫറുകളും വർക്കുകളും വന്നുതുടങ്ങിയത്; ലാലേട്ടനെ വ്യത്യസ്തമായി വരയ്ക്കുന്ന ആൾ എന്ന വിശേഷണം എന്നെ ചാനൽഫ്ളോറിലുമെത്തിച്ചു.
വരവഴിയിലെ സ്വകാര്യങ്ങൾ
തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂടിൽ 1986 ൽ ജനനം. വീട്ടിൽ അച്ഛൻ, അമ്മ, രണ്ടു സഹോദരന്മാർ. അമ്മ അല്പമൊക്കെ വരയ്ക്കുമായിരുന്നു. മൂത്ത സഹോദരൻ ഷിജുകുമാർ ആർട്ടിസ്റ്റാണ്. അദ്ദേഹം ഏറെയും ചെയ്യുന്നത് ഓയിൽ പെയിന്റിംഗാണ്. ചേട്ടൻ വരയ്ക്കുന്നതു കണ്ടാണ് എനിക്കും വരയ്ക്കണമെന്നു തോന്നിയത്. പക്ഷേ, ഇത് പ്രഫഷനാകും എന്നൊന്നും അന്ന് അറിയില്ലായിരുന്നു.
സ്കൂളിൽ പഠിക്കുമ്പോൾ പെയിന്റിംഗിനു സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്. പത്താം ക്ലാസ് കഴിഞ്ഞ് ആറ്റിങ്ങലിലെ പി.വി.പിള്ള മെമ്മോറിയൽ ഡ്രോയിംഗ് സ്കൂളിൽ നാലു വർഷം ചിത്രകലാപഠനം. അന്നേ പോർട്രെയിറ്റ് പെയിന്റിംഗിനോടായിരുന്നു താത്പര്യം. ഒരാളിന്റെ മുഖവും ഭാവങ്ങളും വരയ്ക്കുന്നത് ഏറെ ഇഷ്ടമായിരുന്നു. റിയലിസ്റ്റിക് പെയിന്റിംഗിനോടായിരുന്നു കൂടുതൽ പ്രിയം.
രണ്ടുവർഷമായി ആറ്റിങ്ങൽ കൊട്ടാരത്തിനു സമീപം ചിത്രകലാകേന്ദ്രം എന്ന സ്ഥാപനം സ്വന്തമായി നടത്തുന്നു. അവിടെ ചിത്രകല പഠിപ്പിക്കുന്നു. ചിത്രമെഴുത്തിനും അതുതന്നെ ഇടം. വർക്കുകൾ സ്വീകരിക്കുന്നതിൽ ഇപ്പോൾ അല്പം സെലക്ടീവാണ്.
ടെൻഷൻ ഫ്രീ എങ്കിൽ വര ഓകെ
ഏകദേശം 500 പോർട്രെയിറ്റുകൾ ഇതേവരെ വരച്ചിട്ടുണ്ടാവും. ഓയിലിൽ ചെയ്ത പെയിന്റിംഗുകൾ തീരെ കുറവാണ്. വാട്ടർ കളറിൽ റിയലിസ്റ്റിക് പെയിന്റിംഗ് അധികമാരും ചെയ്യാറില്ല. പക്ഷേ, ഞാൻ പോർട്രയിറ്റുകൾ അധികവും വാട്ടർ കളറിലാണു ചെയ്യുന്നത്. ലാമിനേഷൻ ചെയ്തശേഷം ഫ്രെയിം ചെയ്താണു കൊടുക്കുന്നത്. ലാമിനേഷൻ വന്നുകഴിഞ്ഞാൽ ഓയിൽ പെയിന്റിംഗിനേക്കാൾ ഗാരന്റിയാണ്. മനസിൽ ടെൻഷനുകൾ ഒന്നുമില്ലെങ്കിൽ നന്നായി വരയ്ക്കാനാകും. മറ്റെന്തെങ്കിലും കാര്യങ്ങളോർത്തു മൂഡോഫ് ആണെങ്കിൽ വരയ്ക്കാനാവില്ല. സിനിമകൾ കാണാറുണ്ട്. അല്പമൊക്കെ വായിക്കാറുണ്ട്. എംടിയുടെ പല നോവലുകളും വായിച്ചിട്ടുണ്ട്.
കാനായി കുഞ്ഞിരാമൻസാറുമായി ഗുരുശിഷ്യബന്ധം. ചിത്രകല, ശില്പകല എന്നിവയുമായി ബന്ധമുള്ള ധാരാളം കാര്യങ്ങൾ പറഞ്ഞുതന്നിട്ടുണ്ട്. അദ്ദേഹം ആശാൻസ്മാരകത്തിൽ വാസവദത്ത എന്ന ശില്പം ചെയ്തിരുന്നകാലത്ത് ഇടയ്ക്കിടെ ഞാൻ അവിടെച്ചെന്നു കാണാറുണ്ടായിരുന്നു. പാദമുദ്ര, യുഗപുരുഷൻ... സിനിമകളുടെ സംവിധായകൻ ആർ.സുകുമാരൻസാറും ആദ്യകൂടിക്കാഴ്ചയിൽത്തന്നെ ഏറെ കാര്യങ്ങൾ പറഞ്ഞുതന്നിരുന്നു. വരയിലെ പിഴവുകൾ തിരുത്തി മുന്നോട്ടുപോകാനുള്ള നിർദേശങ്ങൾ. അതൊക്കെ ഫോളോ ചെയ്യുന്നുണ്ട്.
ഇടയ്ക്കു സീരിയലുകളിൽ കലാസംവിധാനസഹായിയായി. പക്ഷേ, ക്രിയേറ്റീവായി ഒന്നും ചെയ്യാനാകാതെ വന്നതിനാൽ അതിൽ നിന്നുമാറി ചിത്രകലയിൽത്തന്നെ കുറച്ചുകൂടി ശ്രദ്ധിക്കാൻ തീരുമാനിച്ചു. അടുത്തിടെയായി മ്യൂറൽ പെയിന്റിംഗും(ചുമർചിത്രരചന) ചെയ്യുന്നു. മ്യൂറലിനെക്കുറിച്ച് കൂടുതൽ അറിയാനുള്ള എന്റെ ശ്രമത്തിന്റെ ഭാഗം. അക്രിലിക് ഉപയോഗിച്ചാണു ചുവരിൽ വരയ്ക്കുന്നത്. ക്ഷേത്രങ്ങളിലാകുമ്പോൾ അവയുടെ ഉത്പത്തിയെക്കുറിച്ചു ചില കഥകളുണ്ടാകുമല്ലോ... അതിനെ ചുറ്റിപ്പറ്റിയാണു വര.
കമലഹാസൻ, കെ.എസ്.ചിത്ര, എക്സിബിഷൻ
കൊട്ടാരക്കര ശ്രീധരൻനായർ അനുസ്മരണസമ്മേളനത്തിൽ മധുസാറിന്റെ അഭിനന്ദനം നേടിയതു ഭാഗ്യമെന്നു കരുതുന്നു. ആ സമ്മേളനത്തിൽ വിശിഷ്ടാതിഥിയായി എത്തിയ മധുസാറിന് ഗിഫ്റ്റായി നല്കാൻ ഒരു പെയിന്റിംഗ് ചെയ്തിരുന്നു. കൊട്ടാരക്കരയും മധുസാറും ഒന്നിച്ചിരിക്കുന്ന ഒരു ചിത്രം. ചെമ്മീനിലെ ഒരു സ്റ്റിൽ അടിസ്ഥാനമാക്കി ചെയ്ത ആ പെയിന്റിംഗ് എല്ലാവർക്കും ഇഷ്ടമായി. ഇഷ്ടം ആദരവിനു വഴികാട്ടി. ആ വേദിയിൽ വച്ച് മധുസാർ എന്നെ പൊന്നാട ചാർത്തി.
മധുസാർ, മമ്മൂട്ടി, സുരേഷ്ഗോപി തുടങ്ങിയവരുടെയെല്ലാം പോർട്രെയിറ്റ് വരച്ചു നേരിൽ കണ്ടു നല്‍കിയിട്ടുണ്ട്. മമ്മൂട്ടിക്കും സുരേഷ്ഗോപിക്കും രണ്ടു ചിത്രം കൊടുത്തു. മമ്മൂട്ടി അഭിനയിച്ച സിനിമകളുടെ പേരുകൾ – അനുഭവങ്ങൾ പാളിച്ചകൾ മുതൽ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് വരെ – ഉൾപ്പെടുത്തി ബോൾ പോയിന്റ് പേന ഉപയോഗിച്ച് വരച്ച ചിത്രം ഏറെ പ്രശംസ നേടി. പ്രേംനസീർ, സത്യൻമാഷ്, കൊട്ടാരക്കര ശ്രീധരൻനായർ ഉൾപ്പെടെയുള്ളവരുടെ ചിത്രങ്ങളും പോർട്രെയിറ്റ് ചെയ്തിട്ടുണ്ട്.
ബാഹുബലി എന്ന രാജമൗലി ചിത്രത്തിലെ പ്രഭാസിന്റെയും റാണയുടെയും സ്റ്റിൽ അടിസ്ഥാനമാക്കിയ ചിത്രമാണ് ഏറ്റവുമൊടുവിൽ വരച്ചത്. നേരിൽ കാണുമ്പോൾ കൊടുക്കണമെന്നാണ് ആഗ്രഹം. കമലഹാസന്റെ പോർട്രെയിറ്റ് പെയിന്റിംഗ് ചെയ്യണമെന്ന് ആഗ്രഹമുണ്ട്. എപ്പോഴെങ്കിലും നേരിൽ കണ്ടു ചിത്രം സമർപ്പിക്കാനാവും എന്നുറപ്പുള്ളവരെയാണ് ഞാൻ ഏറെയും വരയ്ക്കുന്നത്. പിന്നെ, കൂടുതൽ ഇഷ്ടമുള്ളവരെയും. നടിമാരെ അധികം വരച്ചിട്ടില്ല. എന്നാൽ. ഗായിക കെ.എസ്. ചിത്രയെ വരയ്ക്കണമെന്ന് ആഗ്രഹമുണ്ട്.
എന്റെ എല്ലാത്തരം പെയിന്റിംഗുകളും ഉൾപ്പെടുത്തി ഒരു എക്സിബിഷൻ ചെയ്യണമെന്നുണ്ട്. മിക്ക എക്സിബിഷനുകളിലും മോഡേൺ ആർട്ട് മാത്രമാണുണ്ടാവുക. അതിൽ നിന്നു വ്യത്യസ്തമായി ഇന്ത്യയിലെ പ്രശസ്തവ്യക്തികളുടെ പോർട്രെയിറ്റുകൾ, റിയലിസ്റ്റിക് പെയിന്റിംഗുകൾ, ഫാന്റസി ചിത്രങ്ങൾ, മ്യൂറൽ പെയിന്റിംഗുകൾ... എല്ലാ മേഖലയും എനിക്കു വഴങ്ങുമെന്നു തെളിയിക്കുന്ന കുറേ ചിത്രങ്ങളുടെ പ്രദർശനം. അതാണ് ഇപ്പോഴത്തെ സ്വപ്നം.
(ആർട്ടിസ്റ്റ് നിജുകുമാർ, ഫോൺ: 9946689086)
ടി.ജി.ബൈജുനാഥ്
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
അന്യഗ്രഹജീവികളുടെ അസ്ഥികൂടങ്ങൾ പ്രദർശിപ്പിച്ച് മെക്സിക്കോ; ഞെട്ടിവിറച്ച് ലോകം
മെക്സിക്കോ സിറ്റി: അന്യഗ്രഹജീവികളും പറക്കുംതളികളും വെറും കെട്ടുകഥയല്ലെന്ന തര
Latest News
ഷൈലജയെ അധിക്ഷേപിച്ചവർക്ക് ജനം മറുപടി നൽകും: വൃന്ദാ കാരാട്ട്
മയക്കുമരുന്ന് വില്പന: പോലീസിനെ ആഫ്രിക്കൻ യുവാക്കൾ ആക്രമിച്ചു
കേരളത്തില്‍ സിപിഎമ്മും ബിജെപിയും യുഗ്മഗാനം പാടുന്നു: പവന്‍ഖേര
തൃശൂരിൽ പൂരം നിർത്തിവച്ച് പ്രതിഷേധം
വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
Latest News
ഷൈലജയെ അധിക്ഷേപിച്ചവർക്ക് ജനം മറുപടി നൽകും: വൃന്ദാ കാരാട്ട്
മയക്കുമരുന്ന് വില്പന: പോലീസിനെ ആഫ്രിക്കൻ യുവാക്കൾ ആക്രമിച്ചു
കേരളത്തില്‍ സിപിഎമ്മും ബിജെപിയും യുഗ്മഗാനം പാടുന്നു: പവന്‍ഖേര
തൃശൂരിൽ പൂരം നിർത്തിവച്ച് പ്രതിഷേധം
വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top