Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഈ നാടുകാണി ചുരവും കടന്ന്....
കോഴിക്കോട്––നിലമ്പൂർ–ഗൂഡല്ലൂർ അന്തർസംസ്ഥാനപാതയായ കെഎൻജി റോഡ് കടന്നുപോകുന്ന നാടുകാണി ചുരം കാഴ്ചകളുടെ കലവറയാണ് സമ്മാനിക്കുന്നത്. മനം നിറയുന്ന കാഴ്ചകൾ ആസ്വദിച്ച് ഒരു മൂളിപ്പാട്ടുപാടി ചുരം കയറാം. ഒരു സുഖമുള്ള തണുപ്പിൽ അലിയാം. ചുരത്തിലെ ചിലമ്പൊലിക്കാറ്റിൽ മതിമയങ്ങാം. നാടുകാണി ചുരത്തിലെ കാറ്റാണ് കാറ്റ്.... പ്രകൃതിയുടെ കാൻവാസിൽ തീർത്ത ദൃശ്യങ്ങൾ മനസിനെ വല്ലാതെ ഭ്രമിപ്പിക്കും. പച്ചതേയിലയുടെ മണമടിക്കുന്ന വഴിയിലൂടെയുള്ള യാത്രകൾ, തോട്ടങ്ങൾ, ഇടമുറിഞ്ഞു വരുന്ന കാടുകൾ. ദൃശ്യസൗന്ദര്യം ഒളിപ്പിച്ചു വച്ച ചുരത്തിലൂടെയുള്ള യാത്ര അവാച്യമായ അനുഭൂതിയാണ് നൽകുന്നത്. മനസും കണ്ണും കുളിർപ്പിക്കുന്ന നീലമലകളും പച്ച നിറഞ്ഞ താഴ്വരകളും.
കാടിന്റെ തണലിലും കുളിർമയിലുമുള്ള ചുരയാത്രയുടെ സുഖം ഒന്നുവേറെ തന്നെയാണ്. തമിഴ്നാട് അതിർത്തി കടന്നു രണ്ടു കിലോമീറ്റർ കഴിഞ്ഞാൽ വയനാട്ടിലേക്കും (ഇടത്തോട്ട്) ഗൂഡല്ലൂരിലേക്കുമായി (വലത്തോട്ട്) റോഡ് വഴിപിരിയും. ഗൂഡല്ലൂരിൽ നിന്നു ഇടത്തോട്ട് തിരിഞ്ഞു മൈസൂർ റൂട്ടാണ്. ഗൂഡല്ലൂരിൽ നിന്നു വലത്തോട്ട് തിരിഞ്ഞാൽ ഊട്ടി റൂട്ടിൽ മുന്നോട്ടുപോകാം. പോകുന്ന വഴിയിലെല്ലാം കണ്ണിനെ ആനന്ദിപ്പിക്കുന്ന പ്രകൃതി വിസ്മയങ്ങൾ കാത്തിരിക്കുന്നു. ബേണി ഇഗ്നേഷ്യസ് സംഗീതം നൽകിയ ആവണിപ്പൊൻപുലരി എന്ന സിനിമയിൽ നാടുകാണി ചുരം കയറി വന്ന എന്നുതുടങ്ങുന്ന ഗാനം മനസിനെ ആവേശഭരിതമാക്കുന്ന നാടുകാണി ചുരത്തിലെ കാറ്റിനെക്കുറിച്ചാണ് പരാമർശിക്കുന്നത്. വിദ്യാഭ്യാസത്തിനും വ്യാപാരത്തിനും വിനോദത്തിനും അന്യസംസ്ഥാനത്തേക്ക് കടക്കുന്ന മലപ്പുറത്തുകാരുടെ ജീവിതത്തിന്റെ ഭാഗമാണ് നാടുകാണി ചുരവും. ചുരത്തിലെ വളവുകളിലൂടെ അവരുടെ സ്വപ്നങ്ങൾ പലവട്ടം കയറി ഇറങ്ങുന്നു. വഴിക്കടവ് കഴിഞ്ഞാൽ ചുരം തുടങ്ങുകയായി. ചെറിയ ഹെയർപിൻ വളവുകളാണെങ്കിലും വളഞ്ഞും തിരിഞ്ഞുമുള്ള റോഡ് റബറൈസ് ചെയ്തതായതിനാൽ യാത്ര സുഖകരമാണ്. നാടുകാണി ചുരം കണ്ടെത്തിയത് ബ്രിട്ടീഷുകാരനായ വില്യം കാംബെയിലാണെന്നാണ് വിശ്വസിക്കുന്നത്. ഒരു ആദിവാസിയുടെ സഹായത്തോടെയാണ് ചുരം കണ്ടെത്തിയതെന്നും പറയപ്പെടുന്നു. ഇദ്ദേഹത്തിന്റെ ഓർമയ്ക്കായി ബ്രിട്ടീഷുകാർ നാടുകാണി അണ്ണാനഗറിൽ ഒരു സ്മാരകം നിർമിച്ചിട്ടുണ്ട്. നാടുകാണി പലർക്കും ഒരു യാത്രാവഴി മാത്രമാണെങ്കിലും കുറച്ചുനേരം വിശ്രമിക്കാനുള്ള റീച്ചാർജ് താവളം കൂടിയാണിത്. യാത്രയുടെ ഇടവേളയെ ആനന്ദകരമാക്കാനുള്ള വഴിയോരകാഴ്ചകളുടെ സ്റ്റേഷൻ. കെട്ടുപിണഞ്ഞു നിൽക്കുന്ന മുളകൾക്കിടയിലൂടെ നുഴഞ്ഞുകയറിവരുന്ന ഉല്ലാസപൂങ്കാറ്റിൽ ഇത്തിരിനേരം തങ്ങുന്നവരാണധികവും.
നീലഗിരി ജൈവസംരക്ഷണമേഖലയിലുൾപ്പെടുന്ന ഈ പ്രദേശം അപൂർവ ഇനം സസ്യങ്ങളുടെയും ശലഭങ്ങളുടെയും ജീവജാലങ്ങളുടെയും സങ്കേതം കൂടിയാണ്. ബ്രിട്ടീഷ് ഭരണകാലത്താണ് പാതയുടെ നിർമാണം യാഥാർഥ്യമായത്. പണ്ട് ബിർള കമ്പനിയുടെ യൂക്കാലിപ്റ്റ്സ് തോട്ടങ്ങളായിരുന്നു ഈ ഭാഗത്തുണ്ടായിരുന്നത്. ഇന്നു മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും സമീപജില്ലകളിൽ നിന്നും ധാരാളം യാത്രികർ പ്രകൃതിയുടെ വശ്യചാരുത അനുഭവിച്ചറിയാനായി ദിവസേന ഇവിടെയെത്തുന്നു. നാടുകാണിചുരവും പരിസരവും മലപ്പുറം ജില്ലയുടെ വിനോദസഞ്ചാരഭൂപടത്തിൽ ഓടിക്കയറിയ മേഖലയാണ്. മലയുടെ താഴ്വാരത്തിൽ നിന്നും വളഞ്ഞുപുളഞ്ഞു കയറിപ്പോകുന്ന പാതയും ഇരുവശവും തിങ്ങിവളർന്നു നിൽക്കുന്ന മുളങ്കാടുകളും വിദൂരഗ്രാമദൃശ്യങ്ങളും അപൂർവദൃശ്യവിരുന്ന് തന്നെ സമ്മാനിക്കുന്നു. കൊടിയ വേനലിലും തണുപ്പനുഭവപ്പെടുന്ന തണുപ്പൻചോല, കല്ലള, പോത്തുംകുഴി, ജാറം, അതിർത്തി എന്നിവിടങ്ങളിൽ വേനൽക്കാലത്ത് ഒട്ടേറെ ആളുകളാണ് കുടുംബസമേതം മണിക്കൂറുകൾ ചെലവഴിക്കുന്നത്. വംശനാശഭീഷണി നേരിടുന്ന സിംഹവാലൻകുരങ്ങ്, കരിങ്കുരങ്ങ്, ഹനുമാൻകുരങ്ങ്, കുട്ടിത്തേവാങ്ക്, നാടൻകുരങ്ങ് എന്നിവയും വിവിധയിനം പക്ഷികളും സഞ്ചാരികൾക്ക് എന്നും കൗതുകക്കാഴ്ചയാണ്. ഒന്നാംവളവിലെ വ്യൂപോയിന്റിലാണ് സഞ്ചാരികളുടെ തിരക്ക് ഏറെയുള്ളത്.
വേനൽക്കാലങ്ങളിലും വെള്ളം ലഭിക്കുന്ന ചോലകളും ഇവിടത്തെ പ്രത്യേകതയാണ്. ചുരത്തിനു മുകളിൽ നിന്നും നോക്കുമ്പോൾ ഗ്രാമങ്ങളുടെ താഴ്്വാരങ്ങൾ ഹൃദയഹാരിയായ ദൃശ്യചാരുതയാണ് സമ്മാനിക്കുന്നത്. ചുരത്തിലെ യാത്രയിലെ പശ്ചിമഘട്ടത്തിലെ നീലഗിരിക്കുന്നുകളിലെത്തുന്നതോടെ തണുപ്പ് വർധിക്കുന്നു. കാട്ടിലൂടെയുള്ള പാത 12 കിലോമീറ്റർ ദൂരം മലപ്പുറം ജില്ലയുടെ ഭാഗമാണ്. ചുരത്തിലുള്ള ഒന്നാം ഹെയർപിൻ വളവിന്റെ മുകളിലുള്ള വ്യൂപോയിന്റിൽ നിന്നും പുഞ്ചക്കൊല്ലി വനമേഖലയുടെ വിദൂരദൃശ്യം കാമറയിൽ പകർത്താം. കേരളാതിർത്തി കടക്കുന്നതോടെ കാറ്റിന്റെ മഞ്ചലേറിയുള്ള ഊട്ടിയുടെ തണുപ്പ് അരിച്ചെത്തുകയായി. ഏഴുകിലോമീറ്റർ പിന്നിട്ടാൽ നാടുകാണിയിലെത്താം. തേയിലത്തോട്ടങ്ങളുടെ പുതുമ മായാത്ത രുചിയോടെ ചായപ്പൊടി ലഭിക്കുന്ന പെരുമയും നാടുകാണിക്കുണ്ട്. നാടുകാണിയിലെ നീഡിൽ റോക്കും (ഊസിമലൈ) ഫ്രോഗ് ഹിൽസും സഞ്ചാരികളെ മാടിവിളിക്കുന്നു.സമുദ്രനിരപ്പിൽനിന്ന് 1100 അടിയാണ് ചുരത്തിന്റെ ഉയരം.
നാടുകാണിച്ചുരത്തിലെ നീർച്ചോലകളും സഞ്ചാരികളുടെ പ്രധാന ആകർഷണമായിരുന്നു. ഓടതോട്, തണുപ്പൻചോല, പോത്തുംകുഴിചോല, കല്ലള, അതിർത്തിചോല എന്നിവയായിരുന്നു പ്രധാനചോലകൾ. കാലവർഷവും തുലാവർഷവും ചതിച്ചതോടെ ഈ ചോലകളിൽ വെള്ളമില്ലാതായി. അതിർത്തിചോല, ഓടതോട് എന്നിവിടങ്ങളിൽ മാത്രമാണ് നേരിയ തോതിലെങ്കിലും വെള്ളമുള്ളത്. വേനൽമഴ ലഭിച്ചില്ലെങ്കിൽ ഈ ചോലകളും വറ്റാറുണ്ട്. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലേക്കുള്ള വിനോദസഞ്ചാരികളുടെ ഇടത്താവളമായിരുന്നു ഈ ചോലകൾ. ഭക്ഷണത്തിനും വിശ്രമത്തിനുമായി സഞ്ചാരികൾ ഏറെനേരം ഇവിടെ ചെലവഴിച്ചിരുന്നു. മുൻവർഷങ്ങളിൽ ഏപ്രിൽ മാസത്തോടെയാണ് ചോലകൾ വറ്റിയിരുന്നത്. ചോലകളിൽ വെള്ളമുണ്ടെന്ന പ്രതീക്ഷയിൽ കൈയിൽ വെള്ളം കരുതാതെയാണ് പലപ്പോഴും സഞ്ചാരികൾ എത്തുന്നത്. പണ്ടുകാലത്തു നിർമിച്ച ക്ഷേത്രത്തിന്റെ അവശേഷിപ്പുകളും നാടുകാണിയിൽ കാണാം. ഇതിനു സമീപത്തായി ഒരു ജാറമുണ്ട്. ജാറത്തിനു താഴെ കാട്ടിലൂടെ കീഴോട്ടിറങ്ങിയാൽ കാരക്കോടൻ പുഴയുടെ വശ്യഭാവങ്ങൾ ദർശിക്കാം. ഇടയ്ക്കിടെ കൊച്ചരുവികളുടെ കാഴ്ചകൾ നുകരാം.
കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന രീതിയിൽ നാടുകാണിച്ചുരം മോടികൂട്ടാനുള്ള നടപടികൾ തുടങ്ങണമെന്ന ആവശ്യം ശക്തമാണ്. ഒട്ടേറെ ആളുകളാണ് കാടിന്റെ നിശബ്ദതയിൽ ചാഞ്ഞുറങ്ങുന്ന ചുരത്തിന്റെ ഭംഗി തേടി ദിവസവും ഇവിടെയെത്തുന്നത്. ആന്ധ്ര, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലേക്കുള്ള സഞ്ചാരികളുടെ പ്രിയ താവളമാണിവിടം. അടുത്തകാലത്തു നാടുകാണിവനത്തിൽ വാച്ച് ടവറും സ്ഥാപിച്ചിട്ടുണ്ട്. കേരള–തമിഴ്നാട് അതിർത്തിക്കാടുകളിൽ മാവോയിസ്റ്റ് സാന്നിധ്യത്തിന്റെ പശ്ചാത്തലത്തിലാണ് വനംവകുപ്പ് വാച്ച് ടവർ സ്ഥാപിച്ചത്. താഴെ നാടുകാണിയിൽ വനത്തിലെ ഉയർന്ന പ്രദേശത്താണ് വാച്ച് ടവർ നിർമിച്ചത്. വാച്ച് ടവറിൽ നിന്ന് ഓവാലി, എല്ലമല, പെരിയഷോല, ചിന്നാമല, ജീൻപൂൾ, കുന്തൻപുഴ, തേൻപാറ ഉൾപ്പെടെയുള്ള വനമേഖല നിരീക്ഷിക്കാൻ സാധിക്കും. കേരളം–തമിഴ്നാട് അതിർത്തിക്കാടുകളിൽ പ്രവർത്തനം ശക്തമാക്കുന്നതിനായി മാവോയിസറ്റ് നാടുകാണി ദളം രൂപീകരിച്ചതായി സ്ഥിരീകരിച്ചതോടെയാണ് വനംവകുപ്പിനെ ജാഗ്രത പുലർത്താൻ ഇടയാക്കിയത്. നാടുകാണി–പരപ്പനങ്ങാടി പാത നവീകരണജോലിയും പുരോഗമിക്കുന്നുണ്ട്. നാടുകാണിച്ചുരത്തിൽ സംസ്ഥാനഅതിർത്തി മുതൽ പരപ്പനങ്ങാടി വരെ 105 കിലോമീറ്റർ ദൂരം റോഡ് നവീകരിക്കുന്നതിനു 405 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.
ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ഫണ്ടുപയോഗിച്ച് ചുരത്തിന്റെ സൗന്ദര്യവത്കരണ നടപടികൾ അഞ്ചുവർഷം മുൻപ് തുടങ്ങിയിരുന്നു. മുൻ ജില്ലാകളക്ടർ എം.സി.മോഹൻദാസിന്റെ നിർദേശപ്രകാരം റോഡിന്റെ ഇരുവശത്തും ചെടികൾ നട്ടുപിടിപ്പിച്ചിരുന്നു. സഞ്ചാരികളെ ആകർഷിക്കാനായി ചിത്രകാരൻമാരുടെ നേതൃത്വത്തിൽ തേൻപാറ യിലെ വലിയ പാറയിൽ ചിത്രങ്ങൾ വരച്ചിരുന്നു. ഒപ്പന, തിരുവാതിര എന്നീ നൃത്തരൂപങ്ങൾ, ചെണ്ടമേളം, മറക്കുടയേന്തിയ നമ്പൂതിരി സ്ത്രീകൾ, വിവിധ മൃഗങ്ങൾ എന്നിവയുടെ ചിത്രങ്ങളാണ് വരച്ചത്. വർഷങ്ങളോളം മായാതെ നിന്ന ചിത്രങ്ങൾ യാത്രികരുടെ പ്രധാന ആകർഷണമായിരുന്നു. കാലക്രമേണ മാഞ്ഞ ചിത്രങ്ങൾ പിന്നീട് പുനഃസൃഷ്ടിച്ചില്ല.
നാടുകാണി ചുരം എന്നും കയറുന്ന ഊട്ടി ബസിനെക്കുറിച്ചും പറയാതെ പോകുന്നത് ശരിയല്ല. മലപ്പുറത്ത് നിന്ന് നിലമ്പൂർ വഴി ഊട്ടിയിലേക്ക് പോകുന്ന കെഎസ്ആർടിസി ഊട്ടി ബസ് നഷ്ടപരിഹാരകേസുകളിലെ ഇരയാണ്. ഇതുവരെ നേരിട്ടത് നൂറിലധികം കേസുകളാണ്. പത്തിലധികം തവണ ജപ്തിക്കിരയായി. 1970കളിലാണ് ബസ് സർവീസ് തുടങ്ങിയത്. 1985ലാണ് ഊട്ടിബസ് ജപ്തി നടപടി ആദ്യമായി നേരിട്ടത്. ലാഭത്തിലുള്ള ഊട്ടിബസ് പെട്ടെന്ന് നഷ്ടപരിഹാരതുകകിട്ടാനായി വക്കീലൻമാർ ഉപദേശിക്കുന്നതാണ് വിനയാകുന്നത്. കോടതി വിധിച്ച നഷ്ടപരിഹാര തുക അടവാക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് കെഎസ്ആർടിസി ബസ് ജപ്തി നടപടി നേരിടുന്നത്.
ഒന്നാംവളവ്, ആശാരിപ്പാറ, ഓടപ്പാലം എന്നീ വ്യൂ പോയിന്റുകളിൽ സഞ്ചാരികൾക്ക് നിൽക്കാനും വാഹനപാർക്കിംഗിനുമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുക, റോഡിന് കൈവരികൾ നിർമിക്കുക, റോഡരികിൽ ചെടികൾ വച്ചുപിടിപ്പിക്കുക, മാലിന്യങ്ങൾ ശേഖരിച്ച് നീക്കംചെയ്യുക എന്നിവ വിനോദസഞ്ചാരികൾ ഉയർത്തുന്ന ആവശ്യങ്ങളാണ്. ചുരത്തിന്റെ വിനോദസഞ്ചാര വികസനത്തിനായി ഗേറ്റ് ഓഫ് മലബാർ പദ്ധതിയുടെ ഒന്നാംഘട്ടം പൂർത്തിയാക്കിയിരുന്നു. കാരക്കോടൻ പുഴയിലെ കെട്ടുങ്ങൽ കടവിൽ കുട്ടികൾക്കുള്ള ബോട്ടിംഗ് സൗകര്യം, പാർക്ക്, സഞ്ചാരികൾക്കുള്ള വിശ്രമകേന്ദ്രം, വനവിഭവങ്ങളുടെ വിൽപനശാല എന്നിവയാണ് പദ്ധതി ലക്ഷ്യം വച്ചിരുന്നത്. ഒന്നരക്കോടി ചെലവഴിച്ച ഒന്നാംഘട്ട പ്രവർത്തനം രണ്ടുവർഷം മുൻപ് പൂർത്തിയായിരുന്നു. പുഴയുടെ ആഴവും വീതിയും കൂട്ടുക, തടയണ നിർമിക്കുക എന്നീ പ്രവൃത്തികൾ മാത്രമാണ് നടന്നത്. രണ്ടാംഘട്ട പ്രവർത്തനം നടപ്പാക്കണമെന്ന മുറവിളി വിനോദസഞ്ചാരികൾ ഉയർത്തിക്കഴിഞ്ഞു.
WvS þcRvPnXv tPm¬
തീ പടരുന്ന ‘തരിശ് ഭൂമി’
കച്ചത്തീവ്വ് എന്ന പേരിന്റെ അർഥം തരിശ് ഭൂമി എന്നാണ്. എന്നാൽ ഇന്ന് അത് വെറുമൊരു
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂ
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ
തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ
മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാ
വചസിലെ വായനാവസന്തം
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. "വചസ്'
10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന്
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച
"വീട്ടിലെ ആശുപത്രി'
ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു വീട് ഒരുപാ
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു അന്തരിച്ച കുഞ്ഞനന്തൻ നായരെന്
നീതികിട്ടാതെ പത്തുവര്‍ഷം; നീറുന്ന ഓര്‍മയായി ജിഷ
നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു പറയുമ്പോഴും അനിശ്
ഇന്നലെ നീയൊരു സുന്ദര രാഗമായി...
വി.ദക്ഷിണാമൂർത്തി വിടപറഞ്ഞിട്ട് ഒന്‍പതു വർഷം
"ചന്ദ്രികയിലലിയുന്ന
സുകുമാറിന്റെ ഹാസ്യ ‘കഷായം’
ഇക്കഴിഞ്ഞ ജൂലൈ ഒന്‍പത്, അതായത് മിഥുനമാസത്തിലെ ‘ഉത്രം’ നക്ഷത്രം. എറണാകുളത്തെ കാ
Latest News
പൂരങ്ങളുടെ പൂരം; ഇന്ന് തൃശൂർ പൂരം
യൂട്യൂബർ ആത്മഹത്യചെയ്ത നിലയിൽ; സുഹൃത്ത് കസ്റ്റഡിയിൽ
അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തില്ലെന്ന് ഇഡി
വീട്ടുവളപ്പിൽ കഞ്ചാവ് ചെടികൾ; മലപ്പുറത്ത് വീട്ടുടമ അറസ്റ്റിൽ
കപ്പലിലെ 16 ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി നൽകിയതായി ഇറാൻ സ്ഥാനപതി
Latest News
പൂരങ്ങളുടെ പൂരം; ഇന്ന് തൃശൂർ പൂരം
യൂട്യൂബർ ആത്മഹത്യചെയ്ത നിലയിൽ; സുഹൃത്ത് കസ്റ്റഡിയിൽ
അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തില്ലെന്ന് ഇഡി
വീട്ടുവളപ്പിൽ കഞ്ചാവ് ചെടികൾ; മലപ്പുറത്ത് വീട്ടുടമ അറസ്റ്റിൽ
കപ്പലിലെ 16 ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി നൽകിയതായി ഇറാൻ സ്ഥാനപതി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top