Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
സിനിമാ കാഴ്ചകളുടെ വാരഫലം
സിനിമാക്കാഴ്ചകളാൽ തലസ്ഥാനനഗരിയെ ഉത്സവത്തിമിർപ്പിലാഴ്ത്തിയ 21–ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്നലെ തിരൾീല വീണു. അടുത്ത വർഷം വീണ്ടും കാണാമെന്നു പറഞ്ഞ് സിനിമാ പ്രേമികൾ തിരുവനന്തപുരത്തോട് യാത്രപറഞ്ഞു. ഇന്നു മുതൽ നഗരം വീണ്ടും സ്വാഭാവികതയിലേക്കു മടങ്ങും. ഒരു വശത്ത് മേള ‘അടിപൊളി’ എന്ന് ന്യൂ ജെൻ രീതിയിൽ പറയുമ്പോൾ മറുവശത്തെ വീഴ്ചകളും പിഴവുകളും വിവാദങ്ങളും കണ്ടില്ലെന്നു നടിക്കാനാവില്ല. കഴിഞ്ഞ ഒരാഴ്ചത്തെ സിനിമാ കാഴ്ചകളിലേക്ക് ഒന്നു കണ്ണോടിക്കാം.
കൊടിയേറ്റം
ഡിസംബർ 9ന് തിരുവനന്തപുരം നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ തിരിതെളിച്ചതോടെ ചലച്ചിത്രോത്സവത്തിന് കൊടിയേറി. മേള പിന്നിട്ട 21 വർഷത്തെ പ്രതിനിധീകരിച്ച് 21 ദീപങ്ങൾ തെളിഞ്ഞു. എട്ടു ദിവസം നീണ്ട മേളയിൽ പ്രദർശിപ്പിച്ചത് 62 രാജ്യങ്ങളിൽ നിന്നുള്ള 185 സിനിമകൾ. ’പലായനം’ പ്രമേയമാക്കിയ ഈ വർഷത്തെ ഉദ്ഘാടന ചിത്രം അഫ്ഗാൻ–ഇറാനിയൻ ചിത്രമായ ’പാർട്ടിംഗ്’ ആയിരുന്നു. മെക്സിക്കൻ ചിത്രമായ ’ദി അറൈവൽ ഓഫ് കൊൺറാഡിയോ സിയറ’ ആദ്യം പ്രദർശിപ്പിച്ചു. കുടിയേറ്റക്കാർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുന്ന ചിത്രങ്ങൾക്ക് ആസ്വാദകർ ഏറെയായിരുന്നു.
ജഗതി എത്തി
മേളയുടെ പ്രധാന വിശേഷങ്ങളിലൊന്ന് മലയാളികളുടെ പ്രിയതാരം ജഗതി ശ്രീകുമാറിന്റെ സാന്നിധ്യമാണ്. കുറച്ചു നാളുകൾക്കു മുമ്പുണ്ടായ അപകടത്തെ തുടർന്ന് സിനിമയിൽ നിന്നും പൊതുപരിപാടികളിൽ നിന്നും വിട്ടുനിൽക്കുകയായിരുന്ന അദ്ദേഹം ചലച്ചിത്രോത്സവത്തിന്റെ ഭാഗമാകാനെത്തി. ’ഡിസൈനേഴ്സ് ആറ്റിക്’ എന്ന പ്രത്യേക ദൃശ്യാവിഷ്കാരം ഉദ്ഘാടനം ചെയ്യാനാണ് ജഗതിയും ഷീലയും ടാഗോറിലെത്തിയത്.
’ടാഗോറാ‘ണ് താരം
സിനിമാ ലോകത്തിന്റെ കേന്ദ്രബിന്ദുവായിരുന്നു കഴിഞ്ഞ ഒരാഴ്ചയായി തിരുവനന്തപുരം ടാഗോർ തിയറ്റർ. കഴിഞ്ഞ വർഷം വരെ ഈ സ്ഥാനം സ്വന്തമായിരുന്ന കൈരളി തിയറ്റർ ഇത്തവണ മറ്റു തിയറ്ററുകളെപ്പോലെ ശാന്തമായിരുന്നു. കൈരളിയുടെ പടിക്കെട്ടിൽ സിനിമാ വിശേഷങ്ങളും സൗഹൃദങ്ങളും പങ്കുവച്ച് ഇരുന്നവരെല്ലാം ടാഗോർ തിയറ്ററിന്റെ വിശാലമായ ലോകത്തേക്ക് ചേക്കേറി.
13,000 പ്രതിനിധികൾ; 9,000 പേർക്കിരിക്കാം!
ചലച്ചിത്രമേളയ്ക്കെത്തുന്നത് സിനിമാ പ്രവർത്തകരും മാധ്യമപ്രവർത്തകരും മാത്രമല്ല. എന്തിന് കേരളീയരോ ഇന്ത്യക്കാരോ ആകണം എന്നു പോലും നിർബന്ധമില്ല. 13,000 ഡെലിഗേറ്റുകൾക്കാണ് ഈ വർഷം പാസ് അനുവദിച്ചിരുന്നത്. എന്നാൽ മൊത്തം സീറ്റിംഗ് കപ്പാസിറ്റി 9,000 മാത്രം. പ്രധാന വേദികളിലൊന്നായ നിശാഗന്ധിയായിരുന്നു സീറ്റിംഗിൽ മുന്നിൽ നിന്നത്. പ്രിയപ്പെട്ട ചിത്രങ്ങൾ കാണാനാകാതെ പുറത്തു നിൽക്കേണ്ടി വന്ന ഡെലിഗേറ്റുകൾ അനവധി.
’ക്ലാഷ്‘ കാണാനെത്തി ക്ലാഷായി
തുടക്കം മുതൽ തന്നെ സീറ്റിംഗിനേയും പാസിനേയുമൊക്കെ ചൊല്ലി തർക്കങ്ങൾ നിലനിന്നിരുന്നു. പക്ഷേ അത് സംഘർഷത്തിലേക്കു നീണ്ടത് പെട്ടെന്നായിരുന്നു. ഈജിപ്ഷ്യൻ ചലച്ചിത്രമായ ‘ക്ലാഷി’ന്റെ മൂന്നാം പ്രദർശനത്തിനായിരുന്നു ഡെലിഗേറ്റുകളും സംഘാടകരും തമ്മിൽ സംഘർഷമുണ്ടായത്. റിസർവ് ചെയ്തവർക്കും വോളന്റിയർമാർക്ക് താത്പര്യമുള്ളവർക്കും പ്രവേശനം നൽകിയത് മണിക്കൂറുകളോളം ക്യൂ നിന്നവരെ ചൊടിപ്പിച്ചു. പ്രശ്നത്തെത്തുടർന്ന് ചിത്രത്തിന്റെ പ്രദർശനം റദ്ദാക്കി.
മലയാളത്തിളക്കം
185 സിനിമകൾ പ്രദർശിപ്പിച്ചതിൽ 81 സിനിമകൾ ലോകസിനിമാ വിഭാഗത്തിലും 15 സിനിമകൾ മത്സര വിഭാഗത്തിലും ഉൾപ്പെട്ടു. ഇന്ത്യൻ സിനിമ ഇന്ന് എന്ന വിഭാഗത്തിൽ പ്രദർശിപ്പിച്ചത് ഏഴു സിനിമകൾ. മലയാളികൾക്ക് അഭിമാനമായി ആറടി, മഹേഷിന്റെ പ്രതികാരം, ക ബോഡിസ്കേപ്സ്, കമ്മട്ടിപ്പാടം, കിസ്മത്, ഗോഡ്സെ, മോഹവലയം എന്നീ സിനിമകൾ.
മത്സര വിഭാഗത്തിലെ 15 സിനിമകളിൽ രണ്ടെണ്ണം മലയാളം; ഒന്ന് വനിതാ സാന്നിധ്യം. ഡോ. ബിജുവിന്റെ കാടു പൂക്കുന്ന നേരവും വിധു വിൻസെന്റന്റെ മാൻഹോളും മുന്നോട്ടു വച്ച പ്രതീക്ഷകൾ ഏറെ.
കൂടാതെ, നമ്മെ വിട്ടുപിരിഞ്ഞ കലാഭവൻ മണിയുടെ ആയിരത്തിൽ ഒരുവൻ, കല്പന കേന്ദ്ര കഥാപാത്രമായെത്തിയ തനിച്ചല്ല ഞാൻ, രാജേഷ് പിള്ളയുടെ ട്രാഫിക്, ശശിശങ്കറിന്റെ നാരായം, എ.ഷെറീഫ് തിരക്കഥ രചിച്ച അവളുടെ രാവുകൾ, ടി.എ. റസാഖ് എഴുതിയ പെരുമഴക്കാലം എന്നിവയും ഹോമേജ് വിഭാഗത്തിൽ പ്രദർശിപ്പിച്ചു. ഒപ്പം അടൂർ 50 വർഷം വിഭാഗത്തിൽ പിന്നെയും എന്ന സിനിമയും സ്മൃതി പരമ്പര വിഭാഗത്തിൽ കെ. എസ്. സേതുമാധവന്റെ അഞ്ചു സിനിമകളും ഉൾപ്പെടുത്തിയിരുന്നു.
ചില രൂപാന്തരങ്ങൾ
താടിയും മുടിയും നീട്ടി വളർത്തിയ ആൺകുട്ടികൾ മേളയിലെ സ്ഥിരം കാഴ്ചയാണ്. എന്നാൽ, ഇത്തവണ കൈയടി നേടിയത് പെൺകുട്ടികൾ. ലുങ്കിയുടുത്ത് ജുബ്ബയിട്ടെത്തിയ പെൺകുട്ടികളെ കണ്ട് നോക്കാത്തവരും നോക്കിപ്പോയി. ചലച്ചിത്രമേളകൾ എല്ലായ്പോഴും ഫാഷൻ തരംഗങ്ങൾക്ക് സാക്ഷ്യം വഹിക്കാറുണ്ട്.
ഡിങ്കാലാല
ചലച്ചിത്രമേളയിൽ ഡിങ്കോയിസ്റ്റുകളും ചർച്ചാ വിഷയമായി. ഡിങ്കഭക്തർ ഡിങ്കപൗർണമി ആഘോഷിച്ചതും ടാഗോർ തിയറ്ററിനു മുന്നിൽ പൊങ്കലയ്ക്കു പകരം ഡിങ്കാല നടത്താൻ ശ്രമിച്ചതും മറ്റു ഡെലിഗേറ്റുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കി. എതിർപ്പുകൾ വകവയ്ക്കാതെ ഡിങ്കഭക്തർ കപ്പപ്പാട്ടു പാടുകയും അവിടെ എത്തിയ ഡെലിഗേറ്റുകൾക്ക് കപ്പയും ചമ്മന്തിയും വിതരണം ചെയ്യുകയും ചെയ്തു.
വിവാദമായി ദേശീയത
ചലച്ചിത്രോത്സവത്തിനു തൊട്ടുമുമ്പാണ് തിയറ്ററുകളിൽ ദേശീയ ഗാനം നിർബന്ധമാക്കി സുപ്രീം കോടതി വിധി വന്നത്. ദേശീയത വളർത്താൻ കൊണ്ടുവന്ന നിയമം വഴിയൊരുക്കിയത് വിവാദങ്ങൾക്ക്.
ഇതിനോടുള്ള പ്രതിഷേധസൂചകമായി പലരും എഴുന്നേൽക്കാതിരുന്നതായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. ഇവരെ പോലീസ് കസ്റ്റഡിലെടുക്കുകയും താക്കീതു നൽകി വിട്ടയയ്ക്കുകയും ചെയ്തു. ഇതിന്റെ തുടർച്ച സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ കമലിന്റെ വീടുവരെ നീണ്ടു.
കൊടിയിറക്കം
21–ാം അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തിരുവന്തപുരം നിശാഗന്ധിയിൽ സമാപനം. മികച്ച ചിത്രത്തിനുള്ള സുവർണ ചകോരവും പ്രേക്ഷക അവാർഡും മൊഹമ്മദ് ദിയാബ് സംവിധാനം ചെയ്ത ‘ക്ലാഷി’ന്. മികച്ച സംവിധായകനുള്ള രജത ചകോരം തുർക്കി സിനിമയായ ക്ലയർ ഒബ്സ്ക്യൂറിന്റെ സംവിധായക യെസീം ഉസ്താഗ്ലൂ നേടി. മലയാളിയായ വിധു വിൻസെന്റ് മികച്ച നവാഗത സംവിധായിക. മലയാളം സിനിമയ്ക്കുള്ള നെറ്റ്പാക് അവാർഡ് രാജീവ് രവിയുടെ ’കമ്മട്ടിപ്പാടം‘ സ്വന്തമാക്കി.
സന്തോഷത്തിന്റെയും അസംതൃപ്തികളുടെയും പരാതികളുടെയുമെല്ലാം ഇടയിലൂടെ 21ാം അന്താരാഷ്ട്ര ചലച്ചിത്രമേളയും കടന്നുപോയി. മേളയ്ക്കു കൊടിയിറങ്ങിയപ്പോൾ മലയാളികൾക്ക് അഭിമാനിക്കാൻ വകകളേറെ. ഇനി ഈ ഉത്സവത്തിനു ചലച്ചിത്രപ്രേമികൾ സാക്ഷികളാകുന്നത് 2017 ഡിസംബറിൽ. ഇത് അവസാനമല്ല; തുടക്കമാണ്. കാത്തിരിപ്പിന്റെ തുടക്കം.
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂ
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ
തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ
മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാ
വചസിലെ വായനാവസന്തം
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. "വചസ്'
10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന്
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച
"വീട്ടിലെ ആശുപത്രി'
ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു വീട് ഒരുപാ
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു അന്തരിച്ച കുഞ്ഞനന്തൻ നായരെന്
നീതികിട്ടാതെ പത്തുവര്‍ഷം; നീറുന്ന ഓര്‍മയായി ജിഷ
നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു പറയുമ്പോഴും അനിശ്
ഇന്നലെ നീയൊരു സുന്ദര രാഗമായി...
വി.ദക്ഷിണാമൂർത്തി വിടപറഞ്ഞിട്ട് ഒന്‍പതു വർഷം
"ചന്ദ്രികയിലലിയുന്ന
സുകുമാറിന്റെ ഹാസ്യ ‘കഷായം’
ഇക്കഴിഞ്ഞ ജൂലൈ ഒന്‍പത്, അതായത് മിഥുനമാസത്തിലെ ‘ഉത്രം’ നക്ഷത്രം. എറണാകുളത്തെ കാ
ഡോക്ടർമാർ തിരക്കിലാണ്
നീണ്ടു പോകുന്ന ഒപി, എമർജൻസി സർജറികൾ, ലേബർ റൂമിൽ നിന്നുള്ള ഫോൺ കോളുകളും നൈറ
Latest News
ഹിമപാതം; മണാലിയിൽ ഒരാളെ കാണാതായി
യുപിയിൽ യുവാവിനെ ജീവനൊടെ ചുട്ടുകൊന്നു
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ കൊല്ലപ്പെട്ടു; ഒരാൾക്ക് ഗുരുതര പരിക്ക്
മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി അന്തരിച്ചു
Latest News
ഹിമപാതം; മണാലിയിൽ ഒരാളെ കാണാതായി
യുപിയിൽ യുവാവിനെ ജീവനൊടെ ചുട്ടുകൊന്നു
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ കൊല്ലപ്പെട്ടു; ഒരാൾക്ക് ഗുരുതര പരിക്ക്
മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി അന്തരിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top