Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ദത്തെടുക്കൽ പ്രോത്സാഹിപ്പിക്കണം–3
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന 10 ഓളം മോഷണകേസുകളിൽ പ്രതിയായ യുവാവിന്റെ പേരും ചിത്രവും പത്രത്തിൽ കണ്ടു എറണാകുളത്തെ ഒരു ഓർഫനേജിലെ കെയർടേക്കർക്ക് വിശ്വസിക്കാനായില്ല. പോലീസ് സ്റ്റേഷനിൽ അന്വേഷണം നടത്തിയപ്പോൾ അവന്റെ കുറേ അലിയാസ് പേരുകളിൽ യഥാർഥ പേരുമുണ്ട്. ക്വട്ടേഷൻ സംഘത്തിന്റെ സഹായിയായ യുവാവ് പോലീസിന്റെ പ്രധാന നോട്ടപ്പുള്ളിയായതിന്റെ വിവരങ്ങൾ. താൻ അനാഥാലയത്തിൽ വളർത്തിയ പയ്യൻ. പഠിത്തത്തിലും ഫുട്ബോളിലും മിടുക്കനായിരുന്ന കുട്ടി. ഡൽഹിയിൽ നിന്നെത്തിയ ദമ്പതികൾ അവന്റെ ചുറുചുറുക്ക് കണ്ട് ദത്തെടുക്കാൻ ശ്രമിച്ചെങ്കിലും നടപടിക്രമങ്ങളിലെ നൂലാമാലകൾ തടസമായി. പിന്നീട് പലപ്രാവിശ്യം അവർ അവനെ കൊണ്ടുപോകാൻ വന്നിരുന്നതായി ഓർക്കുന്നു. കോടതികളും സർക്കാർ ഓഫീസുകളും ഏജൻസികളും കയറിയിറങ്ങിയെങ്കിലും ഫലംകണ്ടില്ല. ദത്തെടുക്കാൻ സാധിച്ചിരുന്നെങ്കിൽ അവന്റെ ജീവിതം മെച്ചപ്പെട്ട നിലയിൽ കാണാമായിരുന്നുവെന്ന് കെയർടേക്കറുടെ ആത്മഗതം.
18 വയസിനു ശേഷം അവന് എന്തു സംഭവിച്ചുവെന്ന് അറിയില്ല. എങ്ങോട്ടുപോയെന്നും വിവരമില്ലായിരുന്നുവെന്ന് കെയർടേക്കർ പറഞ്ഞു. അനാഥാലയത്തിൽ വളർന്ന പ്രായപൂർത്തിയായശേഷമുള്ള കുട്ടികളുടെ ഭാവിയെക്കുറിച്ച് ചോദിച്ചപ്പോഴാണ് അദ്ദേഹം ഈ സംഭവം വിവരിച്ചത്. ഇതൊരു ഉദാഹരണം മാത്രം. അനാഥാലയങ്ങളിൽ വളരുന്ന കുട്ടികളുടെ ദത്തെടുക്കൽ പ്രഹസനമായി മാറുന്നതുകൊണ്ടുതന്നെ കുട്ടികളുടെ ഭാവിജീവിതവും തുലാസിലാണ്. ലോകമെങ്ങും സ്ഥാപനവൽകരണമെന്ന കാഴ്ചപ്പാട് മാറിവരുമ്പോൾ ഇന്ത്യയിൽ ഇപ്പോഴും കുട്ടികളുടെ ജീവിതം അനാഥാലയങ്ങളിൽ തളച്ചിടപ്പെടുകയാണ്. കുടുംബാന്തരീക്ഷവും മെച്ചപ്പെട്ട ജീവിതസാഹചര്യവും നൽകാൻ ഉതകുന്ന ദത്തെടുക്കൽ പ്രോത്സാഹിപ്പിക്കണമെന്ന നയവും അവഗണനയിലാണ്. അനാഥാലയങ്ങളിൽ നിന്ന് ജില്ലാ ചൈൽഡ് വെൽഫയർ കമ്മിറ്റി വഴി സ്പെഷൽ അഡോപ്ഷൻ ഏജൻസികൾ ദത്തെടുക്കുന്നതും കുറവാണ്. അറിവില്ലായ്മയും ഒരു കാരണമായി ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും അനാഥാലയത്തിലെ എണ്ണം കുറയുമെന്നതിനാൽ അധികൃതർ പ്രോത്സാഹിപ്പിക്കുന്നില്ല എന്നതാണ് പരസ്യമായ രഹസ്യം.
ദത്തെടുക്കൽ മികച്ച ‘നോൺ ഇൻസ്റ്റിറ്റ്യൂഷണൽ’ സപ്പോർട്ടായാണ് കണക്കാക്കുന്നത്. ആ കുട്ടികളെ പുനരധിവസിപ്പിക്കുന്നത് ഒരു ഫാമിലി അന്തരീക്ഷം കൊടുക്കുന്നതിലൂടെയാണ്. വിദ്യാഭ്യാസം, ആരോഗ്യം, പുനരധിവാസം, സാമൂഹികക്ഷേമം എന്നിവയടക്കമുള്ള കുട്ടികളുടെ വളർച്ചക്ക് കുടുംബത്തിന്റെ പിന്തുണ പ്രധാനഘടകമാണ്. ഇത് സമൂഹത്തിന്റെ കൂടി ഉത്തരവാദിത്തമാണ്. കുട്ടികളെ സമ്പത്തായി കണക്കാക്കുന്ന രാജ്യത്ത് അവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഓരോ പൗരനും പ്രതിജ്ഞാബദ്ധമാണ്. മാനവവിഭവശേഷി വികസനത്തിനായുള്ള രാജ്യത്തിന്റെ ദേശീയ പദ്ധതികളിലെല്ലാം കുട്ടികൾക്കായുള്ള പരിപാടികൾ ആവിഷ്കരികരിക്കാൻ സർക്കാരുകൾ ശ്രദ്ധപുലർത്തുന്നു. ദത്തെടുക്കലിൽ കച്ചവടതാത്പര്യങ്ങൾ ഒരിക്കലും പാടില്ലെന്ന് നിയമം നിഷ്കർഷിക്കുന്നു. അവഗണന, തെറ്റായ പരിചരണം, ചൂഷണം, പീഡനം എന്നിവ കണ്ടെത്തിയാൽ നടപടിയെടുക്കണം. കുട്ടികളുടെ ക്ഷേമമായിരിക്കണം ഓരോ ദത്ത് പ്രോഗ്രാമുകളിലും മുൻഗണന നൽകേണ്ടത്. അഡോപ്ഷൻ സെന്ററിലോ ദത്തെടുക്കൽ കേന്ദ്രത്തിലോ അപേക്ഷ ആദ്യം രജിസ്റ്റർ ചെയ്യണം. ഇതിനുശേഷം രണ്ടുമാസത്തിനകം ബന്ധപ്പെട്ട ഏജൻസി റിപ്പോർട്ട് തയാറാക്കും. കൗൺസിലിംഗും ദത്തെടുക്കുന്നവർക്ക് നൽകും.
രജിസ്റ്റർ ചെയ്യുന്നതിനു ആവശ്യമായ രേഖകൾ: ദത്തെടുക്കുന്നവരുടെ പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, സമഗ്രവൈദ്യപരിശോധന റിപ്പോർട്ട്, യോഗ്യത സർട്ടിഫിക്കറ്റ്, വരുമാനം തെളിയിക്കുന്ന രേഖകൾ, ഭൂമി കെട്ടിടാവകാശം തെളിയിക്കുന്ന രേഖകൾ, ദമ്പതികൾ കഴിഞ്ഞ രണ്ടുവർഷമായി ഒരുമിച്ച് താമസിക്കുകയാണെന്ന രേഖകൾ, പ്രദേശത്തെ രണ്ടുമാന്യവ്യക്തികൾ നൽകുന്ന സാക്ഷ്യപത്രം, കുട്ടികളെ ദത്തെടുത്ത് സംരക്ഷിച്ചുകൊള്ളാമെന്ന സമ്മതപത്രം തുടങ്ങിയവ അടക്കം സമർപ്പിക്കണം.
കൂടുതൽ സംരക്ഷണം ലഭ്യമാക്കാൻ കഴിയുന്ന ദമ്പതികൾക്കാകും മുൻപ് രജിസ്റ്റർ ചെയ്തവരുണ്ടെങ്കിലും ആദ്യപരിഗണന. കുട്ടിയെ പരിപാലിക്കാനുള്ള ചുറ്റുപാടാണ് കർശനമായ നടപടി ക്രമങ്ങളിലൂടെ പരിഗണിക്കുന്നത്. അപേക്ഷ രജിസ്റ്റർ ചെയ്യാനുള്ള ഓൺലൈൻ സംവിധാനവും നിലവിലുണ്ട്. അപേക്ഷ ലഭിച്ചതിനുശേഷം ദമ്പതികൾ ദത്തെടുക്കാൻ അർഹരായണോ എന്ന് അഡോപ്ഷൻ ഏജൻസി പരിശോധിക്കും. ദമ്പതികളുടെ പ്രീ അഡോപ്ഷൻ കൗൺസിലിംഗും ഹോം സ്റ്റഡിയും ഇതിന്റെ ഭാഗമായി ഏജൻസി നടത്തും. തുടർന്ന് കുഞ്ഞിനെ ദത്തെടുക്കുന്നതിനായി കോടതിയിൽ പെറ്റീഷൻ നൽകുന്നു.
കോടതിയാണ് ദത്തെടുക്കൽ നടപടികൾ അനുവദിക്കുന്നത്. തുടർന്ന് താത്കാലിക അഡോപ്ഷൻ ഓർഡർ അനുവദിക്കും. ജില്ലാ കോടതിയാണ് ഇതുസംബന്ധിച്ച നടപടികൾ പൂർത്തീകരിക്കുന്നത്. തുടർന്ന് രണ്ടുവർഷത്തേക്ക് തുടർച്ചയായ നിരീക്ഷണവും കോടതിയുടെ മേൽനോട്ടത്തിലുണ്ടാകും. കേരളത്തിൽ 17 ദത്തെടുക്കൽ കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്. കാസർഗോഡ്, മലപ്പുറം, കൊല്ലം, പത്തനംതിട്ട എന്നിവടങ്ങളിലൊഴികെയുള്ള ജില്ലകളിൽ ദത്തെടുക്കൽ കേന്ദ്രങ്ങളുണ്ട്. അഡോപ്ഷൻ ഏജൻസികൾക്ക് കുട്ടികളെ ലഭിക്കുന്നത് വിവിധ രീതികളിലായാണ്. അമ്മ സറണ്ടർ ചെയ്യുന്ന കുട്ടികൾ, ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങൾ എന്നിവയിലൂടെയാണ് ഏജൻസികളിൽ എത്തപ്പെടുന്നത്. അതാത് ജില്ലകളിലെ ചൈൽഡ് വെൽഫയർ കമ്മിറ്റി അനുമതിപത്രം നൽകിയാൽ ഈ കുട്ടികളെ നിയമപരമായി ദത്തെടുക്കാം. അനുമതിപത്രം നൽകുന്നതിനുമുൻപായി പോലീസ് അന്വേഷണവും നടത്തുന്നു. വഴിയരികിൽ നിന്നും അമ്മതൊട്ടലിൽ നിന്നും കിട്ടുന്ന കുട്ടികളെയും ദത്തെടുക്കലിനായി പരിഗണിക്കുന്നു. കർശനമായ നിയമങ്ങളും നിബന്ധനകളും കുഞ്ഞുങ്ങളെ ദത്തെടുക്കാൻ പ്രാബല്യത്തിലുണ്ട്. കുട്ടിയെ ദത്തെടുക്കണമെങ്കിൽ അപേക്ഷകനു കുറഞ്ഞത് 21 വയസെങ്കിലും ആയിരിക്കണം. 55 വയസാണ് ഉയർന്ന പ്രായപരിധി.
സാമൂഹികക്ഷേമ മന്ത്രാലയത്തിനു കീഴിലാണ് അഡോപ്ഷൻ സംവിധാനം പ്രവർത്തിക്കുന്നത്. സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അഥോറിറ്റി (സിഎആർഎ)യാണ് മുഖ്യഅഡോപ്ഷൻ ഏജൻസി. ഇൻ കൺട്രി അഡോപ്ഷനും ഇന്റർകൺട്രി അഡോപ്ഷനും ഒരുപോലെ സിഎആർഎ പ്രോത്സാഹിപ്പിക്കുന്നു. ദത്തെടുക്കൽ പ്രോത്സാഹിപ്പിക്കുക എന്നത് അഡോപ്ഷൻ ഏജൻസികളുടെ ധർമമാണ്. ദത്തെടുക്കൽ സംവിധാനത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുക, ദത്തെടുക്കുന്ന കുട്ടികളുടെ പ്രോഗ്രസ് റിപ്പോർട്ട് തയാറാക്കുക എന്നിവയെല്ലാം അഡോപ്ഷൻ ഏജൻസികളുടെ ഉത്തരവാദിത്വമാണ്. മൂന്നുവയസിൽതാഴെ പ്രായമുള്ള കുഞ്ഞിനെ ദത്തെടുക്കണമെങ്കിൽ ദമ്പതികളുടെ പ്രായം (രണ്ടുപേരുടെയും) 90 വയസിൽ താഴെ ആയിരിക്കണം. സ്ത്രീയുടെ വയസ് 25–ൽ കുറയാനോ പുരുഷന്റെ പ്രായം 50ൽ കൂടാനോ പാടില്ല. മൂന്നുവയസിൽ കൂടുതൽ പ്രായമുള്ള കുഞ്ഞിനെ ദത്തെടുക്കുമ്പോൾ ദമ്പതികളുടെ പ്രായം 105 വരെയാകാം. ജില്ലാ പ്രൊബേഷൻ ഓഫീസർ വോളന്ററി കോ–ഓർഡിനേറ്റിംഗ് ഏജൻസി അംഗീകൃത ദത്തെടുക്കൽ കേന്ദ്രത്തിലെ സോഷ്യൽ വർക്കറോ തയാറാക്കുന്ന ഹോംറിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ദത്തെടുക്കാൻ അർഹരാണോ എന്ന് തീരുമാനിക്കുന്നത്.
(തുടരും..)
രഞ്ജിത് ജോൺ
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
അന്യഗ്രഹജീവികളുടെ അസ്ഥികൂടങ്ങൾ പ്രദർശിപ്പിച്ച് മെക്സിക്കോ; ഞെട്ടിവിറച്ച് ലോകം
മെക്സിക്കോ സിറ്റി: അന്യഗ്രഹജീവികളും പറക്കുംതളികളും വെറും കെട്ടുകഥയല്ലെന്ന തര
Latest News
മഴക്കെടുതി; ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്പ്രസ് വിമാനം റദ്ദാക്കി
വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവച്ചു
വാഗ്ദാനങ്ങൾ പാലിച്ചില്ല; നാഗാലാൻഡിലെ ആറ് ജില്ലകളിൽ ആരും വോട്ട് ചെയ്തില്ല
റോഡ് ഷോയും റാലിയുമായി പ്രിയങ്ക ഗാന്ധി നാളെ കേരളത്തില്‍
കല്യാശേരി കള്ളവോട്ട്; വോട്ട് അസാധുവാക്കുമെന്ന് ജില്ലാ കളക്ടർ
Latest News
മഴക്കെടുതി; ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്പ്രസ് വിമാനം റദ്ദാക്കി
വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവച്ചു
വാഗ്ദാനങ്ങൾ പാലിച്ചില്ല; നാഗാലാൻഡിലെ ആറ് ജില്ലകളിൽ ആരും വോട്ട് ചെയ്തില്ല
റോഡ് ഷോയും റാലിയുമായി പ്രിയങ്ക ഗാന്ധി നാളെ കേരളത്തില്‍
കല്യാശേരി കള്ളവോട്ട്; വോട്ട് അസാധുവാക്കുമെന്ന് ജില്ലാ കളക്ടർ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top