NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
FEATURE
ENGLISH
ALLIED
INSIDE
Special Feature
Special News
Today's Story
Tech @ Deepika
Sthreedhanam
Auto Spot
Cartoons
Career Smart
Jeevithavijayam
Matrimonial
Youth Special
Sunday Deepika
E - Shopping
Classifieds
Back Issues
About Us
വയനാട്ടിൽ 13 അപൂർവ ഇനങ്ങളെ കണ്ടെത്തി
WhatsApp
കൽപ്പറ്റ: സംസ്ഥാന വനം–വന്യജീവി വകുപ്പ്, സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, മാനന്തവാടി ഫേൺസ് നാച്യുറൽ സൊസൈറ്റി എന്നിവ സംയുക്തമായി വയനാട് വന്യജീവി സങ്കേതത്തിലും തെക്കേ വയനാട് വനം ഡിവിഷനിലും നടത്തിയ ശലഭ സർവേയിൽ തദ്ദേശീയമടക്കം 13 ഇനം അപൂർവ ഇനങ്ങളെ കണ്ടെത്തി. റെഡ് ഐ ബുഷ്ബ്രൗൺ(തദ്ദേശീയം), ബ്രോഡ് ടെയ്ൽ റോയൽ, യെലോ ജാക് സെയ്ലർ, നീലഗിരി ഫ്രിറ്റില്ലിരി(തദ്ദേശീയം), കോമൺ ഓനിക്സ്, ഓർക്കിഡ് ടിറ്റ്, ഇന്ത്യൻ റെഡ് ഫ്ളാഷ്, മലബാർ ഫ്ളാഷ്, ഇൻഡിഗോ ഫ്ളാഷ്, പെയ്ൽ ഗ്രീൻ ഔലെറ്റ്, ഇന്ത്യൻ ഔൾകിംഗ്, യെലോ ബ്രെസ്റ്റഡ് ഫ്ളാറ്റ്, മൂർസ് ഐസ് എന്നിവയാണ് സർവേയിൽ കണ്ട അപൂർവ ഇനങ്ങളെന്ന് ഫേൺസ് നാച്യുറൽ സൊസൈറ്റി പ്രവർത്തകൻ പി.എ. വിനയൻ പറഞ്ഞു.
എംഎൻഎച്ച്എസ് കോഴിക്കോട്, ടിഎൻഎച്ച്എസ് തിരുവനന്തപുരം, സീക്ക് പയ്യന്നൂർ, കെഎൻ–എച്ച്എസ് കോട്ടയം, ഡബ്ല്യഡബ്ല്യൂഎഫ്–ഇന്ത്യ, തമിഴ്നാട് ബട്ടർഫ്ളൈ സോസൈറ്റി, ബംഗളൂരു ബട്ടർഫ്ളൈ ക്ലബ്, വിന്റർബ്ലിത്ത് ഫൗണ്ടേഷൻ–ഊട്ടി, കേരള വെറ്ററിനറി ആൻഡ് അനിമൽ സയയൻസ് സർവകലാശാല, കോഴിക്കോട് പിഎസ്എംഒ കോളജ, കാസർകോട് സെൻട്രൽ യൂണിവേഴ്സിറ്റി, മണ്ണുത്തി ഫോറസ്ട്രി കോളജ് എന്നിവയുടെ സഹകരണത്തോടെ നടത്തിയ നാല് ദിവസം നീണ്ട സർവേയിൽ 209 ഇനം ശലഭങ്ങളെയാണ് കണാനായത്. ആദ്യമായി ശലഭ സർവേ നടന്ന സൗത്ത് വയനാട് വനം ഡിവിഷനിലെ കൽപ്പറ്റ, മേപ്പാടി റേഞ്ചുകളിലായി 174–ഉം വന്യജീവി സങ്കേതത്തിൽ 162–ഉം ഇനം ശലഭങ്ങളുടെ സാന്നിധ്യമാണ് സ്ഥിരീകരിച്ചത്.
വയനാട് വൈൽഡ് ലൈഫ് വാർഡൻ പി. ധനേഷ്കുമാർ, സൗത്ത് വയനാട് ഡിഎഫ്ഒ അബ്ദുൽ അസീസ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന സർവേയിൽ 90 ചിത്രശലഭ വിദഗ്ദരും 10 വിദ്യാർഥികളും 30 വനം ഉദ്യോഗസ്ഥരും ഉൾപ്പെടെ 130 പേർ പങ്കാളികളായി. സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിൽ ആറ് ബേസ ്ക്യാമ്പുകളിലും വന്യജീവി സങ്കേതത്തിൽ 15 ബേസ് ക്യാമ്പുകളിലും രണ്ട് ട്രാൻസെക്റ്റ് വീതം തെരഞ്ഞെടുത്തായിരുന്നു സർവേ.
വന്യജീവി സങ്കേതത്തിലെ മുത്തങ്ങ റേഞ്ചിൽ മുത്തങ്ങ വനാതിർത്തി, മുതുമലക്കല്ല്, ചീരാടൻകൊല്ലി, കുറിച്യാട് റേഞ്ചിലെ ദൊഡ്ഡക്കുളസി, ഗോളൂർ, മയ്യക്കൊല്ലി, ചാപ്പക്കൊല്ലി, ബത്തേരി റേഞ്ചിലെ ഒട്ടിപ്പാറ, രാംപൂർ, നല്ലതണ്ണി, മൂലഹള്ള, തോൽപ്പെട്ടി റേഞ്ചിലെ ബേഗൂർ, പുഞ്ചവയൽ, ദൊഡ്ഡാടി എന്നിവിടളിലാണ് സർവേ ടീം ശലഭങ്ങളെ തിരഞ്ഞത്. സൗത്ത് വയനാട് വനം ഡിവിഷനിൽ കൽപ്പറ്റ റേഞ്ചിൽ ബാണാസുരമല, ബാണാസുരസാഗർ, കുറിച്യർമല, അംബ, മേപ്പേടി റേഞ്ചിൽ തൊള്ളായിരം, വെള്ളരിമല എന്നിവിടങ്ങളിലായിരുന്നു സർവേ.
കഴിഞ്ഞവർഷം വയനാട് വന്യജീവി സങ്കേതത്തിലെ തോൽപ്പെട്ടി റേഞ്ചിലും തെക്കേ വയനാട് വനം ഡിവിഷനിലെ ചെതലയം, വടക്കേ വയനാട് വനം ഡിവിഷനിലെ പേര്യ, മാനന്തവാടി, ബേഗൂർ റേഞ്ചുകളിലും നടന്ന സർവേയിൽ അഞ്ച് കുടുംബങ്ങളിൽനിന്നുള്ള 178 ഇനം ശലഭങ്ങളെയാണ് കാണാനായത്. ഇതിൽ 15 ഇനം കിളിവാലൻ കുടുംബത്തിലും 19 ഇനം ശ്വേത–പീത കുടുംബത്തിലും ഉൾപ്പെട്ടതാണ്. രോമപാദ കുടുംബത്തിലെ 57–ഉം നീലി കുടുംബത്തിലെ 44–ഉം തുള്ളൻ കുടുംബത്തിലെ 43–ഉം ഇനങ്ങളെയുമാണ് കണ്ടത്.
2013ൽ വനം–വന്യജീവി വകുപ്പ്, ഫേൺസ് നേച്ചർ സൊസൈറ്റി, ട്രാവൻകൂർ നേച്ചർ ആൻഡ് ഹിസ്റ്ററി സൊസൈറ്റി എന്നിവ സംയുക്തമായി വടക്കേ വയനാട് വനം ഡിവിഷനിൽ നടത്തിയ സർവേയിൽ 174 ഇനം ശലഭങ്ങളുടെ സാന്നിധ്യം സ്ഥിരീകരിച്ചിരൂന്നു. ഈ വനം ഡിവിഷനിൽ 2011ൽ നടന്ന സർവേയിൽ 143 ഇനങ്ങളെയാണ് കണ്ടെത്തിയത്. 2009ൽ വയനാട് വന്യജീവി സങ്കേതത്തിലും വടക്കേ വയനാട് വനം ഡിവിഷനിലും ഒരേസമയം നടത്തിയ സർവേയിൽ ഇരുനൂറിൽ പരം ഇനം ശലഭങ്ങളെ കണ്ടെത്തിയിരുന്നു. വന്യജീവി വകുപ്പ് കൽപ്പറ്റയിലെ ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജിയുടെ സഹകരണത്തോടെ സംഘടിപ്പിച്ചതായിരുന്നു 2009ലെ സർവേ.
2015ലെ സർവേയിൽ വയനാട്ടിൽ ആദ്യമായി തോൽപ്പെട്ടി വനത്തിലെ പുഞ്ചവയലിൽ നീലിശലഭ കുടുംബത്തിൽപ്പെട്ട പട്ടനീലാംബരിയെ കണ്ടെങ്കിലും ഇതിന്റെ ചിത്രം പകർത്താൻ സർവേ ടീമിനു കഴിഞ്ഞില്ല. വന്യജീവി സംരക്ഷണ നിയമത്തിലെ ഒന്നാം പട്ടികയിൽ ചേർത്തിരിക്കുന്ന വൻചൊട്ടശലഭം, ചക്കര ശലഭം, പുള്ളിവാലൻ ശലഭം എന്നിവ ഇതിൽ ഉൾപ്പെടും. ഗരുഡശലഭം, ചുട്ടിമയൂരി, ചുട്ടിക്കറുപ്പൻ, മലബാർ റാവൻ, മരത്തവിടൻ, വരയൻ തവിടൻ, ക്രൂയിസർ, വരയൻ മയൂരി, മഞ്ഞപ്പൊന്തച്ചുറ്റൻ, ആരരാജൻ, ഇലമുക്കി, മുളന്തവിടൻ, തെളിനീലക്കടുവ, അരളിശലഭം, പൂച്ചക്കണ്ണി, ഓക്കിലശലഭം, കുഞ്ഞിപ്പരപ്പൻ, വരയൻ കടുവ, കോമൺ നവാബ്, കൃഷ്ണശലഭം, വന്യജീവി സംരക്ഷണ നിയമത്തിലെ ഒന്നാം പട്ടികയിൽ ചേർത്തിരിക്കുന്ന വൻചൊട്ടശലഭം, ചക്കര ശലഭം, പുള്ളിവാലൻ ശലഭം ... ഇങ്ങനെ നീളുന്നതാണ് സർവേയിൽ കണ്ട പൂമ്പാറ്റകളുടെ നിര.
ഏബ്രഹാം ലിങ്കണ് - ജനങ്ങളുടെ പ്രസിഡന്റ്
ജാതി,മത,വർഗ,വർണ ഭേദങ്ങൾക്കപ്പുറത്ത് മനുഷ്യനെ മനുഷ്യനായി സ്നേഹിച്ച
മനുഷ്
വളയിട്ട കൈകൾ വളയം പിടിച്ചപ്പോൾ
സ്കൂട്ടറിൽ തുടങ്ങിയതാണ് വാഹനങ്ങളോടുള്ള വിജയകുമാരിയുടെ കന്പം. കുറച്ചുനാൾ ക
പാമ്പുകളുടെ കൂട്ടുകാരി
രാജി പാന്പുകളെ പിടിക്കുകയല്ല, പാന്പുകളെ സംരക്ഷിക്കുകയാണ്. വീടുകൾക്കു പരിസരത
കനലെരിയുമ്പോള്‍ സെലീന തളരുന്നില്ല
പുകയും കരിയും നിറഞ്ഞ നാലു ചുമരുകൾക്കുള്ളിൽ സെലീനയുടെ വിയർപ്പുതുള്ളികൾ വീണു ചിതറുന്പോൾ ചിതയിൽ മാംസം
ജീവിതത്തിനു നേര്‍ക്കുനേര്‍.....
നേരം പുലരുന്നതേയുള്ളു. നെയ്യാറ്റിൻകരയ്ക്കടുത്തുള്ള ഈഴക്കോണത്തെ വീട്ടിൽനിന്ന
എവിടെപ്പോയി ഈ ആണുങ്ങളെല്ലാം?
ലോകത്തിലെ ഏറ്റവും വലിയ മത്സ്യമാണ് തിമിംഗല സ്രാവ്. 15 മീറ്റർ വരെ നീളം വയ്ക്കുന്ന
വില്പനക്കാരും പ്രഫഷണലുകളായി
മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി താഴെത്തട്ടിലെ കഞ്ചാവ് കച്ചവടക്കാരെ തിരിച്
പുകയുന്ന യുവത്വം
കഞ്ചാവു മാഫിയയുടെ നീരാളിപ്പിടിത്തത്തിൽ ആലപ്പുഴ. ലഹരി ഉപയോഗിക്കുന്നവരിൽ മദ
മനസാക്ഷി മരവിക്കുന്ന കേരളം
മുന്‍പെങ്ങും കേട്ടിട്ടില്ലാത്ത തരത്തിൽ കേരള ത്തിൽ കൊടുംക്രൂരതകൾ ആവർത്തിക്കപ്പെടു ന്നു. അമ്മയെ വെട്
അതിർത്തി കടന്ന് കള്ളന്മാർ
തലസ്ഥാന ജില്ലയിലെ പോലീസ് സ്റ്റേഷനു സമീപത്തെ ഒരു ജ്വല്ലറി കൊള്ളയടിക്കപ്പെട്ടു.
കാക്കിക്കുള്ളിൽ സമ്മർദമേറുന്പോൾ
പുതുവർഷത്തിലെ ആദ്യ മാസത്തിൽ കൊച്ചിയിൽമാത്രം ആത്മഹത്യ ചെയ്ത പോലീസുകാരുടെ എ
അമിതമദ്യപാനം ജീവനെടുത്തു
പാതവക്കിലെ പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞു കെട്ടിയ ശിരസ്സൊഴികെയുള്ള ശരീരഭാഗങ്ങ
ആ ദ്വീപിലെ സൂപ്പർസ്റ്റാർ ജൊനഥൻ തന്നെ...
ബ്രിട്ടണിലെ ഒരു ഒറ്റപ്പെട്ട ദ്വീപാണ് സെന്റ് ഹെലെന. വളരെ ചെറിയ ഈ ദ്വീപിലേക്ക് എ
അരിശം കൊള്ളിച്ച വില്ലന്മാർ
മുഖത്ത് വസൂരിക്കലയും കൊന്പൻമീശയും ചുവപ്പുകലർന്ന ഉണ്ടക്കണ്ണും മൊട്ടത്തലയും
മണ്ണ് തിന്നുന്ന ജനത
മണ്ണ് തിന്നുകയാണിവർ... തങ്ങളുടെ പൂർവികർ പിൻതുടർന്നു വന്നിരുന്ന സംസ്കാരത്തി
കോള്‍ പടവുകളില്‍ മത്സ്യക്കൊയ്ത്ത്
തുലാമഴ പെയ്തൊഴിയും മുന്‍പേ കോൾ പടവുകളിൽ മത്സ്യക്കൊയ്ത്തു തുടങ്ങി. കോൾപാടങ്ങളി
പണി തീരേണ്ട താമസം, വെട്ടിപ്പൊളിക്കും
റോഡുകൾ വെട്ടിപ്പൊളിക്കാൻ ഇത്ര സുതാര്യമായി നിയമം ഇളവു നൽകുന്ന മറ്റൊരു നാട
അപകടക്കെണിയായി നിരത്തുകള്‍
അമേരിക്കയിൽ 34 കോടിയോളം വാഹനങ്ങളും അത്രത്തോളം ജനങ്ങളുമുണ്ട്. അവിടെ റോഡ
വേണം, നാടിനൊരു റോഡ് പ്ലാന്‍
റോഡുകളുടെ ശോച്യാവസ്ഥയും ആവർത്തിക്കുന്ന അപകടങ്ങളുമാണ് എക്കാലത്തെയും നാട്ടു
ഇരുട്ടിലാഴ്ന്ന അഞ്ചു വർഷങ്ങൾ
ഇറ്റു വെളിച്ചം കയറാത്ത മുറിയിൽ അഞ്ചു വർഷത്തോളം കഠിന തടവ്. അതും സ്വന്തം വീട്ടി
ഒച്ചുകളുടെ നാട്ടില്‍ ഒരിടവേളയില്ലാതെ...
ജുറാസിക് പാർക്ക് ഒരുക്കിയ സ്റ്റീവൻ സ്പിൽബർഗിന്റെ സിനിമ പോലെയാണ് ഇപ്പോൾ തൃശ
ഗുണ്ടകളെ വളര്‍ത്തുന്ന രാഷ്ട്രീയം
സംസ്ഥാനത്തെ എല്ലാ ജില്ലകളിൽനിന്നും ഓരോ എസ്ഐയേയും പത്ത് പോലീസുകാരെയും കണ്ടെത്തി.എല
കാമുകനെ വകവരുത്താന്‍ യുവതിയുടെ ക്വട്ടേഷന്‍
പ്രണയത്തിൽ നിന്നും പിന്മാറിയ യുവാവിനെയും പ്രണയത്തെ എതിർത്ത യുവാവിന്റെ പിതാവി
കേരളത്തിലെ വനിതാ ഗുണ്ട
കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു വരാപ്പുഴ പീഡനക്കേസ്. നിർധനകുടുംബത്തിലെ പ്രായപ
അക്രമികളെ രക്ഷിക്കുന്ന പോലീസ്; സത്യംപറയുന്ന കാമറ
അക്രമികളെ രക്ഷിക്കുന്ന പോലീസ്, സത്യം പറയുന്ന കാമറ പോലീസിനിട്ടു രണ്ടെണ്ണം കി
നിയമം ഞങ്ങള്‍ക്കു പുല്ലാടാ....
ഗുണ്ടകൾ തെരുവുനായ്ക്കളെപ്പോലെയാണ്. ചോദിക്കാനുംപറയാനും പറ്റില്ല. എന്തും ചെയ്യും
നവരാത്രി പൂജ: ആത്മീയതയുടേയും അഖണ്ഡതയുടെയും ആഘോഷം
അക്ഷരമായും സംഗീതമായും നിറയുന്ന അമ്മയുടെ വാത്സല്യം ഏറ്റുവാങ്ങുന്ന നവരാത്രികാ
ഓടു വ്യവസായവും 'പൊട്ടുന്നു'
മലയാളിയുടെ ജീവിതതാളമായിരുന്ന പരന്പരാഗത വ്യവസായങ്ങളിൽ ഭൂരിഭാഗവും ഇന്ന് പ
പേരുകള്‍ അനവധി, വിലാസങ്ങളും....
ഹൗസ് നന്പർ 37, തേർട്ടീത്ത് സ്ട്രീറ്റ്- ഡിഫൻസ്, ഹൗസിംഗ് അഥോറിറ്റി. വൈറ്റ് ഹൗസ്, ക്
കാത്തിരിപ്പ് നീളുന്നു ....
ഇടവേളയില്ലാതെ പെയ്യുന്ന കോരിച്ചൊരിയുന്ന മഴയിലായിരുന്നു കണ്ണൂർ കീഴ്പ്പള്ളി കോഴി
കൂടുതലും പെണ്‍കുട്ടികള്‍
കാണാതാകുന്ന കുട്ടികൾ ഒരു സാമൂഹ്യ പ്രശ്നമായി വളരുകയാണ്. കേരളത്തിൽ കഴിഞ്ഞവർ
വേണം, ബോധവത്കരണം
കുട്ടികൾ ഉള്ളവർ ജാഗ്രത പാലിക്കുക... കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം വ്യാ
ഞെട്ടിക്കുന്ന കണക്കുകള്‍
ഇവരെ സൂക്ഷിക്കുക എന്ന തലക്കെട്ടോടെഏതാനും നാടോടി സ്ത്രീകളുടെ ചിത്രങ്ങൾ അടുത്
കുരുന്നുകള്‍ക്കുമീതെ വട്ടമിട്ട്.....
ഏതാനും ദിവസം മുന്‍പ് സന ഫാത്തിമ എന്ന നാലു വയസുകാരിയെ കാണാതായ സംഭവമാണ് കുട്ടിക
വരുമോ, റോബോട്ടുകള്‍ വാഴും കാലം?
മനുഷ്യൻ ചെയ്യുന്ന കാര്യങ്ങളൊക്കെ അതേപടി ചെയ്യാൻ കഴിയുന്ന യന്ത്രങ്ങൾ. റോബട്ടു
കഥ പറയുന്ന സിനിമാ ടിക്കറ്റുകൾ
സിനിമ കാണുക എന്നത് ഇന്ന് ചെലവേറിയ വിനോദമായി മാറിയിരിക്കുന്നു. വെള്ളിത്തിരയി
വേണം ഓഫീസുകളിൽ ശുദ്ധികലശം
കൈക്കൂലിയാണ് വില്ലൻ. പച്ചയ്ക്ക് കൈക്കൂലി ആവശ്യപ്പെടുന്ന സിലീഷിനെ പോലുള്ളവർ ഓര
കർഷകന്റെ ആത്മഹത്യക്കു ശേഷവും മാറ്റമില്ലാതെ ഓഫീസുകൾ
കർഷകന്റെ ആത്മഹത്യക്ക് ശേഷവും റവന്യു ഓഫീസുകളിൽ പരാതിക്കാർ നേരിടുന്നത് കടു
പട്ടയം കിട്ടാൻ നിരാഹാരം
തങ്ങളുടെ കൃഷിസ്ഥലത്തിനു പട്ടയം ലഭ്യമാക്കുന്നതിന് ഒന്‍പതു പേരടങ്ങുന്ന കുടുംബാംഗ
നിയമം കനിഞ്ഞാലും വില്ലേജ് കനിയില്ല
മറയൂർ മേഖലയിലെ ഒരു വില്ലേജ് ഓഫീസിനെ കുറിച്ചാണ് വിധവയായ വീട്ടമ്മയ്ക്കു പറയാ
പോക്കുവരവ് എന്നാല്‍ അപേക്ഷകന്റെ പോക്കും വരവും?
പോക്കുവരവ് എന്നാൽ പോക്കും വരവുമായി മാറുന്നു. വില്ലേജ് ഓഫീസിൽ പോക്കുവരവിന
സാംകുട്ടിമാർ ഉണ്ടാകാതെയിരിക്കട്ടെ...
സാംകുട്ടിയെ ഓർമ്മയില്ലേ.. ഇല്ലെങ്കിൽ ഓർക്കണം. കരമടയ്ക്കാൻ വില്ലേജോഫീസിൽ കയ
തലവര എഴുതുന്ന വില്ലേജ് ഓഫീസ്
“മൂന്നു പെങ്കുഞ്ഞുങ്ങളാ എനിക്ക്. ഇതുങ്ങളേം കൊണ്ട് ഞാനിനി എന്തു ചെയ്യും? ഞങ്ങൾക്ക്
ചീറിപ്പായരുതേ
കാലവര്‍ഷം ശക്തമാകുന്നതോടെ ഇരുചക്ര വാഹന യാത്രികർക്കു മുന്നിലുള്ളത് ഏറെ ബുദ്
മൊബൈല്‍ കെണിയില്‍ കുരുങ്ങിയവര്‍
സമയം രാത്രിയാണ്... കോളജ് ഹോസ്റ്റലിലെ ഒരു മുറിയിൽ ഉറങ്ങാതെ കിടക്കുന്ന പെണ്‍കുട്ടി
മലയാള സിനിമയ്ക്ക് ചങ്കിടിപ്പ് ; ബാഹുബലി വിഴുങ്ങുമോ?
കേരളത്തിൽ ബാഹുബലി തരംഗം ആഞ്ഞടിക്കുന്പോൾ ചങ്കിടിച്ച് മലയാളസിനിമ. മലയാളത്
ഇനിയും നടുക്കം മാറാതെ....
ഉന്നത വിദ്യാഭ്യാസം നൽകി വളർത്തിയ മകൻ മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവി
പിറന്നാൾ സമ്മാനം മരണം
അന്ന് അവളുടെ പിറന്നാളായിരുന്നു. സ്നേഹനിധികളായ മാതാപിതാക്കളുടെ പുന്നാര മകളാ
Latest News
കഠുവ പെൺകുട്ടി പീഡനത്തിന് ഇരയായെന്ന് ജമ്മു കാഷ്മീർ പോലീസ്
സിപിഎം പാർട്ടി കോൺഗ്രസ് തീരുമാനം ആനമണ്ടത്തരമെന്ന് കെ. സുരേന്ദ്രൻ
35 ലക്ഷത്തിന്റെ മയക്കുമരുന്നുമായി സിംബാബ്വിയൻ യുവതി പിടിയിൽ
സിപിഎം കോണ്‍ഗ്രസായി മാറിയെന്ന് കുമ്മനം രാജശേഖരൻ
എബി വെ"ഡി'ക്കെട്ട് വില്ലിയേഴ്സ്..! ബാംഗ്ലൂരിന്റെ ചലഞ്ചിൽ ഡൽഹി വീണു
Latest News
കഠുവ പെൺകുട്ടി പീഡനത്തിന് ഇരയായെന്ന് ജമ്മു കാഷ്മീർ പോലീസ്
സിപിഎം പാർട്ടി കോൺഗ്രസ് തീരുമാനം ആനമണ്ടത്തരമെന്ന് കെ. സുരേന്ദ്രൻ
35 ലക്ഷത്തിന്റെ മയക്കുമരുന്നുമായി സിംബാബ്വിയൻ യുവതി പിടിയിൽ
സിപിഎം കോണ്‍ഗ്രസായി മാറിയെന്ന് കുമ്മനം രാജശേഖരൻ
എബി വെ"ഡി'ക്കെട്ട് വില്ലിയേഴ്സ്..! ബാംഗ്ലൂരിന്റെ ചലഞ്ചിൽ ഡൽഹി വീണു
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top