Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കാട്ടിലും നാട്ടിലുമല്ലാത്ത ജീവിതം!
ഒരു ജീവനു ലോകത്ത് ഏറ്റവും സുരക്ഷിതമായ സ്ഥലം എവിടെയായിരിക്കും? രണ്ടാമതൊ ന്ന് ആലോചിക്കാതെ മിക്കവരും പറയുന്ന ഉത്തരം അമ്മയുടെ ഗർഭപാത്രം എന്നതായിരിക്കും. ഒരു പരിധി വരെ ഇതു ശരിയാണ്. പുറം ലോകത്തിന്റേതായ ശല്യപ്പെടുത്തലുകൾ ഇല്ലാതെ, അലോസരങ്ങൾ ഇല്ലാതെ, ഒരു ജീവന് ഏറ്റവും സുരക്ഷിതമായി കഴിയാൻ കഴിയുന്ന സ്ഥലങ്ങളിലൊന്നാണ് അമ്മയുടെ ഗർഭപാത്രം. പ്രത്യേക പരിചരണങ്ങളും കരുതലും ശ്രദ്ധയുമൊക്കെ ഗർഭപാത്രത്തിലായിരിക്കുമ്പോൾ ഒരു കുഞ്ഞിനു ലഭിക്കുന്നു. എന്നാൽ, എല്ലായിടത്തും ഇങ്ങനെയാണോ*? എല്ലാ കുഞ്ഞുങ്ങളും കരുതലിന്റെയും പരിചരണങ്ങളുടെയും തലോടലേറ്റാണോ ഗർഭപാത്രത്തിൽ ഉറങ്ങുന്നത്?
എഴുത്തുകാരി മുനിയ ഖാൻ പറയുന്നതു കേൾക്കുക: ലോകത്തിലെ ഏറ്റവും സുരക്ഷിതമെന്നു കരുതുന്ന അമ്മയുടെ ഗർഭപാത്രത്തിൽ പോലും പലപ്പോഴും കുഞ്ഞുങ്ങൾ സുരക്ഷിതരല്ല.
കേരളത്തിൽത്തന്നെ
മുനിയ ഖാൻ പറയുന്നതു ശരിയാണ്, അമ്മയുടെ ഗർഭപാത്രത്തിൽ പോലും കുഞ്ഞുങ്ങൾ സുരക്ഷിതരല്ലാത്ത ചില പ്രദേശങ്ങളും സാഹചര്യങ്ങളുമുണ്ട്. പറഞ്ഞുവരുന്നത് ഏതെങ്കിലും ആഫ്രിക്കൻ രാജ്യത്തെയോ സംഘർഷപൂരിതമായ പശ്ചിമേഷ്യൻ രാജ്യങ്ങളിലെയോ ഇന്ത്യൻ വടക്കുകിഴക്കൻ വിദൂരഗ്രാമങ്ങളിലെയോ കഥയല്ല. സാക്ഷരതയിലും ആരോഗ്യസുരക്ഷയിലും വിദ്യാഭ്യാസ നിലവാരത്തിലുമൊക്കെ വികസിത രാജ്യങ്ങളോടു കിടപിടിക്കുന്ന കേരളത്തിലെ ഒരു നാടു നിശബ്ദമായി വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്ന യാഥാർഥ്യങ്ങളാണ്. ഇതാണ് ഇടമലക്കുടി. ഇടുക്കി ജില്ലയിൽ കൊടുംവനത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന ഒറ്റപ്പെട്ട ജനവാസകേന്ദ്രം.
മുതിർന്നവരുടെ ജീവിതം പോലും ദുരിതചിത്രങ്ങൾ കോറിയിടുന്ന ഒരു ദേശത്തു കുഞ്ഞുങ്ങളുടെ ജീവിതം എത്രത്തോളം ദുരിതമയമായിരിക്കുമെന്നു പറയേണ്ടതില്ലല്ലോ. ഇടമലക്കുടിയുടെ ദുരിതകഥകൾ ഏതൊരു മനുഷ്യസ്നേഹിയുടെയും നെഞ്ചിൽ വിങ്ങലായി മാറുന്നതാണ്. ഇങ്ങനെ ദുരിതങ്ങൾ പേറുന്ന നിരവധി പ്രദേശങ്ങൾ കേരളത്തിലെത്തന്നെ വിവിധ ഭാഗങ്ങളിൽ ഉണ്ടായിരിക്കാം എന്നാൽ, ഇതിൽനിന്ന് ഇടമലക്കുടിയെ വ്യത്യസ്തമാക്കുന്നതു മറ്റു ചില കാര്യങ്ങളാണ്. പലേടത്തും ദുരിതങ്ങൾ ഉണ്ടാകുമ്പോൾ ഉടൻ സഹായമെത്തിക്കാൻ കഴിയും. എന്നാൽ, ഇടമലക്കുടിയിൽ നടക്കുന്ന ദുരിതങ്ങളും ദുരന്തങ്ങളുമൊന്നും പലപ്പോഴും പുറംലോകം അറിയാറുപോലുമില്ല. ഏതെങ്കിലും വിധത്തിൽ പുറംലോകം അറിഞ്ഞാൽത്തന്നെ സഹായം എത്തിക്കുമ്പോഴേക്കും മണിക്കൂറുകൾ പിന്നിട്ടിരിക്കും. അവശ്യനേരത്തു കിട്ടാതെ പോകുന്ന സഹായങ്ങളും കൈത്താങ്ങുമാണ് ഇടമലക്കുടിയിൽ കുട്ടികളുടെയും ഭാവിക്കുമേൽ ഇരുൾ വീഴ്ത്തുന്നത്. ഇടമലക്കുടിയിലെ ബാല്യം കടന്നുപോകുന്ന ദുരിതപർവങ്ങളുടെ കഥകൾ അറിയണമെങ്കിൽ ആദ്യം ഇടമലക്കുടി എന്താണെന്ന് അറിയണം. ഇടമലക്കുടിയുടെ പ്രത്യേകതകളറിയണം. ഈ ജനവാസകേന്ദ്രത്തെ മറ്റു പ്രദേങ്ങളിൽനിന്നു വ്യത്യസ്തമാക്കുന്ന ഘടകങ്ങൾ അറിയണം.
ഇടമലക്കുടിയെ എന്തുവിളിക്കും?
ഇടമലക്കുടി ഒരു കാടാണോ? നാടാണോ? അതോ ഒരു ഗ്രാമമാണോ? ഒറ്റയ്ക്കൊറ്റയ്ക്കു ചോദിച്ചാൽ ഇവയൊന്നുമല്ലെന്നു പറയേണ്ടിവരും.. എന്നാൽ, ഇവ എല്ലാമാണു താനും. ഇടുക്കി ജില്ലയിലാണ് ഇടമലക്കുടിയുടെ സ്ഥാനം. നേരത്തെ പല പ്രാവശ്യം തെരഞ്ഞെടുപ്പു സമയത്തും മറ്റും വാർത്തകളുടെ തലക്കെട്ടിൽ ഇടമലക്കുടി ഇടം നേടിയിണ്ടെങ്കിലും 2010 നവംബർ ഒന്നിനാണ് കേരളമെമ്പാടും അറിയപ്പെടുകയും പരാമർശിക്കപ്പെടുകയും ചെയ്യുന്ന ഒരു പേരായി ഇടമലക്കുടി മാറിയത്. അന്നാണ് ഇടമലക്കുടിയെ ഒരു പഞ്ചായത്ത് ആയി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്. കൊടുംവനത്തിനു നടുക്കുള്ള പഞ്ചായത്ത് എന്ന പേരിലാണ് ഇടമലക്കുടി ശ്രദ്ധേയമായത്. അതുപോലെ സംസ്ഥാനത്തെ ആദ്യത്തെ ഗോത്രവർഗ പഞ്ചായത്ത് കൂടിയാണ് ഇടമലക്കുടി. മുതുവാൻ ഗോത്രത്തിൽപ്പെട്ടവർ മാത്രം വസിക്കുന്ന ജനവാസകേന്ദ്രമാണിത്.
എത്തിപ്പെടാൻ
മൂന്നാറിൽനിന്ന് 56 *കിലോമീറ്റർ അകലെ വനത്തിലാണ് ഇടമലക്കുടി. വാഹനത്തിൽ 25 കിലോമീറ്റർ സഞ്ചരിച്ചു പെട്ടിമുടിയിലെത്താം. ഇതു രാജമല വഴിയുള്ള പാതയാണ്. ഇവിടെനിന്നു പതിനഞ്ചു കിലോമീറ്ററോളം അകലെയുള്ള ഇഡ്ഢലിപാറക്കുടി വരെ ദുർഘടമായ ജീപ്പു റോഡുണ്ട്. ജീവൻ കൈയിൽപിടിച്ചുവേണം രാത്ര ചെയ്യാനെന്നു മാത്രം. പ്രത്യേകിച്ചു മഴ തുടങ്ങിയാൽ ഇതു വഴിയുള്ള യാത്ര മുടങ്ങും. ഇവിടെനിന്ന് പിന്നെയും കാൽനടയായി കിലോമീറ്ററുകൾ താണ്ടണം ഇടമലക്കുടിയുടെ ആസ്ഥാനമെന്ന് ഇപ്പോൾ വിശേഷിപ്പിക്കപ്പെടുന്ന സൊസൈറ്റിക്കുടിയിൽ എത്താൻ. അന്വേഷണ സംഘങ്ങളും മെഡിക്കൽ സംഘങ്ങളുമൊക്കെ പലപ്പോഴും സൊസൈറ്റിക്കുടി വരെ എത്താറുണ്ട്. 28 കുടികൾ അടങ്ങിയ ഈ ജനവാസകേന്ദ്രത്തിലെ മറ്റു കുടികളിലേക്കു യാത്ര ചെയ്യണമെങ്കിൽ പിന്നെയും ഘോരവനത്തിലൂടെ കിലോമീറ്ററുകൾ നടക്കണം. പത്തും നാൽപതും കുടുംബങ്ങൾ ഒന്നിച്ചു താമസിക്കുന്ന കോളനികളാണു കുടികൾ എന്നു പറയുന്നത്. ഒരു കുടിയിൽ ഇപ്പോൾ ജനവാസം ഇല്ല.
ഉൾക്കാട്ടിലെ ഈ കുടികളിലേക്കുള്ള യാത്ര വിവരിക്കാവുന്നതിലേറെ ദുഷ്കരവും സാഹസികവുമാണ്. ആനയും കാട്ടുപോത്തും കരടിയുമടക്കമുള്ള വന്യമൃഗങ്ങൾ വിലസുന്ന വനം, പാതകളിൽ പതിയിരിക്കുന്ന വിഷപ്പാമ്പുകൾ, കാൽ ചവിട്ടുന്നതിനുമുമ്പേ ചാടിപ്പിടിച്ചു രക്തമൂറ്റുന്ന അട്ടകൾ, പാറക്കെട്ടുകൾ, കുത്തനെയുള്ള കയറ്റങ്ങൾ, ചതുപ്പുകൾ, ചോലകൾ തുടങ്ങി ഒരു വിചിത്രമായ ചിത്രകഥയുടെ വിവരണം പോലെതോന്നും ഇതുവഴിയുള്ള യാത്രയെന്ന് അനുഭവസ്ഥർ പറയും. പരിചയമില്ലാത്തവരുടെ യാത്ര പലപ്പോഴും വലിയ ശാരീരിക അധ്വാനം സമ്മാനിക്കുന്നതാണ്. യാത്ര കഴിയുമ്പോൾ കാലിൽ നീരുവയ്ക്കുന്നവരും പരിക്കേൽക്കുന്നവരും സന്ധികളിൽ വേദന അനുഭവപ്പെടുന്നവരുമൊക്കെ നിരവധി. പല കുടികളുമുള്ളവർക്കു പുറംലോകവുമായി യാതൊരു ബന്ധവുമില്ല. പുറംലോകത്തെ സംഭവങ്ങളും മാറ്റങ്ങളുമൊന്നും അറിയാതെ ജീവിക്കുന്നവരുടെയും ജീവിച്ചുമരിച്ചവരുടെയും ഇടം കൂടിയാണ് ഇടമലക്കുടി. ഇങ്ങനെയൊരു ജനവാസകേന്ദ്രത്തിൽ ബാല്യങ്ങളുടെ ജീവിതം ദുരിതമയമായിരിക്കുമെന്നു പറയേണ്ടതില്ലല്ലോ. (തുടരും).
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
Latest News
പോളിംഗ് ഓഫീസര്‍മാരുടെ ലിസ്റ്റ് ചോര്‍ത്തി; ഗുരുതര ആരോപണവുമായി ആന്റോ ആന്റണി
മോദിയുടെ വിവാദപ്രസംഗം: ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
ബംഗളൂരു- കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ഇന്ന്
യുഎസ് കപ്പൽ ലക്ഷ്യമാക്കി ഹൂതി ആക്രമണം; പ്രതിരോധിച്ച് സഖ്യസേന
ഹരിയാനയിൽ 400 വർഷങ്ങൾ പഴക്കമുള്ള മൂന്ന് ലോഹ വിഗ്രഹങ്ങൾ കണ്ടെത്തി
Latest News
പോളിംഗ് ഓഫീസര്‍മാരുടെ ലിസ്റ്റ് ചോര്‍ത്തി; ഗുരുതര ആരോപണവുമായി ആന്റോ ആന്റണി
മോദിയുടെ വിവാദപ്രസംഗം: ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
ബംഗളൂരു- കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ഇന്ന്
യുഎസ് കപ്പൽ ലക്ഷ്യമാക്കി ഹൂതി ആക്രമണം; പ്രതിരോധിച്ച് സഖ്യസേന
ഹരിയാനയിൽ 400 വർഷങ്ങൾ പഴക്കമുള്ള മൂന്ന് ലോഹ വിഗ്രഹങ്ങൾ കണ്ടെത്തി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top