Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നാണക്കേട്
ബെഗവൽ ഊരു എന്നാൽ പാറാവുകാരന്റെ ഗ്രാമം എന്നാണ് അർഥം. ഈ പദങ്ങളിൽ നിന്നാണ് ബംഗളൂരു എന്ന വാക്ക് ആവിർഭവിച്ചത്. ഇക്കഴിഞ്ഞ പുതുവത്സരത്തലേന്ന് കൂട്ടത്തോടെ സ്ത്രീകൾ അപമാനിക്കപ്പെട്ടതും ആക്രമിക്കപ്പെട്ടതും ഇതേ പാറാവുകാരുടെ ഗ്രാമത്തിലാണ്. പോരാത്തതിന്, അവരുടെ കൺമുന്നിലും...
ബെംഗളൂരു നഗരത്തിന്റെ ഹൃദയപഥത്തിലെ എംജി റോഡിലും ബ്രിഗേഡ് റോഡിലും അരങ്ങേറിയത് മാപ്പ് അർഹിക്കാത്ത അതിക്രമമാണ്. ഇൻഡ്യയുടെ സിലിക്കൺവാലി എന്ന് അഭിമാനത്തോടെ വിശേഷിപ്പിക്കുന്ന നഗരത്തിൽ പുതുവത്സരാഘോഷങ്ങൾ പുത്തരിയല്ല. ആഘോഷം അതിരു കടക്കാതിരിക്കാൻ കർശനമായ പോലീസ് സാന്നിധ്യവുമുണ്ടാകും. ഇപ്രാവശ്യവും ഇവിടങ്ങളിൽ നിയമപാലകരെ വിന്യസിച്ചു. 1,500 പോലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിച്ചുവെന്നാണ് കണക്ക്. എന്നാൽ എല്ലാവിധ സുരക്ഷയും കാറ്റിൽ പറത്തി സാമൂഹ്യവി രുദ്ധർ അഴിഞ്ഞാടി. സ്ത്രീകളെ കടന്നുപിടിക്കുകയും കെട്ടിപ്പിടിക്കുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ചില സ്ത്രീകൾ കൂർത്ത മുനയുള്ള സ്വന്തം ചെരിപ്പുകൾ കൊണ്ട് ഇവരുടെ ആക്രമണത്തെ പ്രതിരോധിക്കാൻ ശ്രമിച്ചു. സഹായത്തിന് നിലവിളിച്ച് പ്രാണരക്ഷാർഥം പൊതുനിരത്തുകളിലൂടെ പരക്കം പാഞ്ഞു. നഗരമാകെ പോലീസിന്റെ നിരീക്ഷണത്തിലും നിയന്ത്രണത്തിലുമാണെന്ന് വീമ്പിളക്കിയ പോലീസ് മേധാവികളാരും നട്ടപ്പാതിരയ്ക്ക് സ്ത്രീകളുടെ നേരേ നടന്ന ഈ അതിക്രമങ്ങൾ അറിഞ്ഞില്ല. മദ്യലഹരിയിൽ തനി കാടന്മാരായി തോന്നുന്നതൊക്കെ കാട്ടിക്കൂട്ടിയ സാമൂഹ്യവിരുദ്ധരെ നിലയ്ക്കു നിറുത്താനോ അരുതെന്ന് വിലക്കാനോ അവിടെയുണ്ടായിരുന്ന പോലീസുകാരും മെനക്കെട്ടില്ല. അറുപതിനായിരത്തോളം വരുന്ന ജനക്കൂട്ടത്തിനിടയിലെ അതിക്രമങ്ങളെ 1,500 പോലീസുകാർക്ക് മാത്രമായി പ്രതിരോധിക്കാനാവുമോ എന്ന ചിന്തയിലാകാം നിയമത്തിന്റെ കാവൽമാലാഖമാർ മൗനം പാലിച്ചത്.. പോലീസുകാരോട് കരഞ്ഞ് കേണപേക്ഷിച്ച് രക്ഷിക്കണേ എന്ന് അപേക്ഷിച്ച സ്ത്രീകളെ സഹായിക്കാൻ ചില പോലീസുകാർ ആദ്യം രംഗത്തു വന്നതായും പറയപ്പെടുന്നു. അക്രമികളെ ആട്ടിയോടിച്ചെങ്കിലും നിമിഷങ്ങൾക്കകം അവർ ഇരട്ടി വീര്യത്തോടെ വീണ്ടും തിരിച്ചെത്തി.
പുതിയ വർഷത്തിന്റെ ആഗമനം ആഘോഷിക്കാൻ വന്നവർ മാത്രമല്ല അവിടെ അക്രമങ്ങൾക്ക് ഇരകളായത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയവരും കുടുംബാംഗങ്ങളോടൊപ്പം റോഡിലൂടെ സഞ്ചരിച്ചവരുമൊക്കെ അപ്രതീക്ഷിത ആക്രമണത്തിന് വിധേയരായി.
പരാതികളൊന്നും കിട്ടിയില്ലെന്ന് പോലീസ്
സംഭവത്തിന്റെ ഗൗരവം വ്യക്തമാക്കുന്ന ഫോട്ടോഗ്രാഫുകളും ദൃക്സാക്ഷി മൊഴികളും ഉണ്ടായിട്ടും ഇത്തരത്തിൽ ഏതെങ്കിലും പീഡനത്തിന്റെയോ ഉപദ്രവിക്കലിന്റെയോ യാതൊരു പരാതിയും ആരും നൽകിയിട്ടില്ലെന്നാണ് സിറ്റി പോലീസിന്റെയും ബംഗളൂരു കമാൻഡ് സെന്ററിന്റെയും
വാദം. നഗരത്തിലെ തിരക്കിൽപ്പെട്ട് കുടുംബാംഗങ്ങളിൽ നിന്ന് ഒറ്റപ്പെട്ടുവെന്നും അവരെ കണ്ടെത്താൻ സഹായിക്കണമെന്നുമൊക്കെ ആവശ്യപ്പെട്ട് ചില സ്ത്രീകൾ തങ്ങളെ സമീപിച്ചിരുന്നുവെന്നും പോലീസ് പറയുന്നു. രാത്രി പത്തു മുതൽ നേരം വെളുക്കുന്നതിനിടയിൽ 450 ഫോൺ കോളുകൾ ലഭിച്ചുവെന്നും പക്ഷെ, അവയൊന്നും ഇത്തരം അതിക്രമങ്ങളുമായി ബന്ധപ്പെട്ട പരാതികളായിരുന്നില്ലെന്നും കമാൻഡ് സെന്റർ വക്താക്കൾ പ്രതികരിച്ചു.
വൃഷഭാവതി നദിയുടെ തീരത്തെ ഉദ്യാനനഗരത്തിൽ നിസ്സഹായരായ സ്ത്രീകളുടെ കണ്ണുനീർ തുടയ്ക്കാൻ തുനിയാതെ, കേവലം കാഴ്ചക്കാരായി നോക്കിനിൽക്കുകയായിരുന്നു പോലീസ് എന്ന ആരോപണം ശക്തമാണ്. സാംസ്കാരിക പെരുമയ്ക്ക് കീർത്തിയാർജിച്ച രാജ്യത്തെ ഒരു നഗരത്തിലെ അഴിഞ്ഞാട്ടം വിദേശ മാധ്യമങ്ങളിൽ വലിയ വാർത്തയായി. സ്ത്രീകൾക്കു നേരെയുള്ള അക്രമം പോലീസ് റിപ്പോർട്ടുകളിലില്ലെങ്കിലും പുതുവത്സരത്തലേന്ന് മദ്യപിച്ച് വാഹനം ഓടിച്ച 461 പേർക്കെതിരേ ട്രാഫിക് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അന്ന് സായാഹ്നം മുതലേ നഗരത്തിൽ പ്രശ്നങ്ങൾ തല പൊക്കിത്തുടങ്ങിയിരുന്നുവത്രെ. അധികമാരും പുറത്തറിഞ്ഞില്ലാ എന്നതാണ് വാസ്തവം. നഗരത്തിൽ പലയിടത്തും ബൈക്കുകളിലെത്തിയ സാമൂഹ്യവിരുദ്ധർ വഴിയാത്രക്കാരായ സ്ത്രീകളെ തടഞ്ഞു നിറുത്തുകയും അശ്ലീലച്ചുവയാർന്ന സംഭാഷണം നടത്തുകയും കടന്നു പിടിക്കാൻ തുനിയുകയും ചെയ്തു.
സുരക്ഷാ നിയമം രക്ഷിക്കുമോ..?
ബംഗളൂരു സംഭവം ഡൽഹി ഉൾപ്പെടെ രാജ്യത്തെ ഒന്നാകെ അമ്പരപ്പിലാഴ്ത്തി. ഇവിടത്തെ നഗരങ്ങൾ സ്ത്രീ സുരക്ഷയ്ക്ക് യാതൊരു വിധത്തിലുള്ള പരിഗണനയും നൽകുന്നില്ലായെന്നത് ആശങ്കാജനകമായ സ്ഥിതിവിശേഷമാണ്. ഡൽഹിയിലും മറ്റും വേദനാജനകമായ പല വർത്തമാനങ്ങളും ആവർത്തിക്കുമ്പോഴും ദക്ഷിണേന്ത്യയിൽ അങ്ങനെയൊന്നും സംഭവിക്കില്ലായെന്ന ചിന്താഗതിയിലായിരുന്നു പലരും. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി പെൺകുട്ടികൾ ബെംഗളൂരൂവിൽ വിവിധ കോഴ്സുകൾ പഠിക്കുന്നുണ്ട്. സ്ത്രീകൾ പല സ്ഥാപനങ്ങളിലും ഉദ്യോഗസ്ഥരായി കഴിയുന്നു.
2014– ൽ ബംഗളൂരുവിൽ മാത്രം 690 ലൈംഗിക പീഡന കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു. പല കേസുകളിലും പ്രതികൾ ഇപ്പോഴും പിടിക്കപ്പെട്ടിട്ടില്ല. തൊട്ടടുത്ത വർഷം കേസുകളുടെ എണ്ണം വർധിച്ചു– 714 ആയി. 171 കേസുകളുടെ അന്വേഷണം ഇപ്പോഴും തുടരുന്നുവെന്നാണ് പോലീസ് ഭാഷ്യം. ഇക്കഴിഞ്ഞ വർഷം 756 കേസുകൾ രജിസ്റ്റർ ചെയ്തതിൽ 197 എണ്ണം മാത്രമേ അവസാനിച്ചിട്ടുള്ളൂ. രാജ്യത്തിനാകെ നാണക്കേടായ ഇത്തരം അനിഷ്ടസംഭവങ്ങൾക്ക് പോലീസുകാരെ കൊണ്ടു മാത്രം പരിഹാരം കാണാനാവില്ലെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. ബോധവത്കരണം ഉൾപ്പെടെയുള്ള മാർഗങ്ങൾ ചിട്ടയോടെ ആവിഷ്കരിച്ച് നടപ്പിലാക്കണമെന്ന് പല പൊതുപ്രവർത്തകരും പറഞ്ഞു. നിയമം കർശനമാക്കണമെന്നും ഇത്തരം സംഭവങ്ങളിലെ പ്രതികൾക്ക് കടുത്ത ശിക്ഷ നൽകണമെന്നും ക്രമസമാധാന പാലനത്തിന് കൂടുതൽ പേരെ നിയമിക്കണമെന്നും മറ്റുമുള്ള അഭിപ്രായഗതികളും ഉയരുന്നുണ്ട്. അതേ സമയം, ഈ സംഭവം നടന്ന കർണ്ണാടക സംസ്ഥാനത്തിന്റെ ആഭ്യന്തര മന്ത്രിയുടെ പ്രതികരണം മറ്റൊന്നായിരുന്നു. ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളിൽ ഇതൊക്കെ പതിവാണെന്നും സ്ത്രീകൾ പാശ്ചാത്യരീതിയിലുള്ള വസ്ത്രങ്ങൾ ധരിച്ചെത്തിയത് ചിലരെ പ്രലോഭിപ്പിച്ചെന്നും അതിനാലാണ് അക്രമങ്ങൾ ഉണ്ടായതെന്നുമായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. പരസ്യമായി മാപ്പ് പറയാൻ തയാറാകണമെന്ന് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മിഷൻ മന്ത്രിക്ക് നോട്ടീസ് നൽകി. തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്ന് മന്ത്രി പിന്നീട് പ്രസ്താവനയിലൂടെ അറിയിച്ചു.
വേണം ചികിത്സ ഈ മാനസിക വൈകല്യങ്ങൾക്ക്...
ആഘോഷങ്ങളുടെയും വസ്ത്രധാരണരീതിയുടെയുമൊക്കെ ന്യായീകരണങ്ങൾ നിരത്തുന്നവരോട് സ്ത്രീ സമൂഹം ഉന്നയിക്കുന്ന മറുചോദ്യങ്ങളിൽ കേരളത്തിലെ സൗമ്യക്കും ജിഷയ്ക്കും നേരിട്ട ദുരന്തങ്ങളുടെ ദൃഷ്ടാന്തങ്ങളുമുണ്ട്. പിഞ്ചുകുഞ്ഞുങ്ങൾ മുതൽ വന്ദ്യവയോധികമാർ വരെ അതിക്രൂരമായി വേട്ടയാടപ്പെടുന്നു. ലൈംഗികാവശ്യങ്ങൾ നിർവഹിക്കപ്പെടാനുള്ള ഉപകരണങ്ങൾ മാത്രമായി സ്ത്രീ സമൂഹത്തെ കണക്കാക്കുന്ന മാനസിക വൈകല്യത്തിന് കൃത്യമായ ചികിത്സ കൂടിയേ തീരൂ. ഓരോ വർഷത്തെയും കുറ്റകൃത്യങ്ങളുടെ സ്ഥിതിവിവര കണക്കുകൾ പരിശോധിക്കുമ്പോൾ വളരെ ഗൗരവമായി ഈ വിഷയം കൈകാര്യം ചെയ്യേണ്ടതാണെന്ന് വ്യക്തമാകും. 2013 –ൽ 3,09,546 കേസുകളാണ് സ്ത്രീകൾക്കെതിരെ വിവിധ പ്രദേശങ്ങളിലായി നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2014– ൽ 3,37,922 എന്ന നിലയിലേക്ക് കേസുകൾ വർധിച്ചപ്പോൾ തൊട്ടടുത്ത വർഷം 3,27,394 ആയി കുറഞ്ഞു. 2015 ൽ മാത്രം 34,651 ബലാത്സംഗ കേസുകളും 2,113 കൂട്ടബലാത്സംഗ കേസുകളും രജിസ്റ്റർ ചെയ്തതായി നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ സാക്ഷ്യപ്പെടുത്തുന്നു. സ്ത്രീകളുടെ അഭിമാനത്തിന് ക്ഷതം ഏൽക്കുന്ന വിധത്തിലുള്ള സംഭവങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ളതിന്റെ കണക്കും ആശങ്കയുണർത്തുന്നതാണ്– 2014 ൽ 82,235 കേസുകളും 2015 ൽ 84,222 കേസുകളും. തട്ടിക്കൊണ്ടുപോകലിന്റെ തോതും വർധിച്ചുവരുന്നുണ്ട്. 2015– ൽ 59,227 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ 2014 –ൽ ഇത്തരം കേസുകളുടെ എണ്ണം 57,311 ആയിരുന്നു.
കുറ്റകൃത്യങ്ങളുടെയും തലസ്ഥാനം
സ്ത്രീകൾക്കെതിരെ പല തരത്തിലുമുള്ള കുറ്റകൃത്യ ങ്ങളുടെയും തലസ്ഥാനമായി ഡൽഹി കുപ്രസിദ്ധി നേടിയിരിക്കുകയാണ്. ആസാമാണ് രണ്ടാം സ്ഥാനത്ത്. അയൽവാസിയുടെയും അടുത്ത ബന്ധുവിന്റെയും ചൂഷണങ്ങൾക്ക് നിഷ്കളങ്ക ബാല്യങ്ങൾ ഇരകളാകുന്നു. കുഞ്ഞുങ്ങൾക്കെതിരെ നടന്ന കുറ്റകൃത്യങ്ങളുടെ പട്ടികയിൽ 2015– ൽ രജിസ്റ്റർ ചെയ്യപ്പെട്ട 94,172 കേസുകളിൽ 76,345 എണ്ണവും തട്ടിക്കൊണ്ടുപോകലും പീഡനവുമാണ്. ഔദ്യോഗിക കണക്കുകളിൽ മാത്രം ഒതുങ്ങുന്നില്ല ഇതൊന്നുമെന്നതും നീറുന്ന യാഥാർഥ്യം. പല തരത്തിലുള്ള സമ്മർദ്ദങ്ങൾ അടക്കം പുറത്തു വെളിപ്പെടുത്താത്ത സംഭവങ്ങളും ഏറെയുണ്ടാകാം.
ബംഗളൂരുവിലെ കമ്മനഹള്ളിയിൽ നിരത്തിൽ ഒരു യുവതിയെ രണ്ടു ബൈക്ക് യാത്രികർ ആക്രമിക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നു. അക്രമികൾ തദ്ദേശവാസികളാകാനിടയില്ലെന്നാണ് അവിടത്തുകാരുടെ കാഴ്ചപ്പാട്. ആർക്കും എവിടെയും എന്തും ചെയ്യാമെന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന് മുതിർന്ന തലമുറയിലെ അംഗങ്ങൾ നെടുവീർപ്പിടുന്നു. ബോളിവുഡ് താരങ്ങളായ ആമീർഖാനും അക്ഷയ്കുമാറും ബംഗലൂരു സംഭവത്തെ അപലപിച്ചു. കർണ്ണാടക ആഭ്യന്തര മന്ത്രി രാജി വയ്ക്കണമെന്ന് നടി സ്വര ഭാസ്കർ ട്വീറ്റ് ചെയ്തു. പുതുവത്സരാഘോഷങ്ങളിലെ അതിക്രമങ്ങളുടെ വീഡിയോ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പോലീസും സാഹചര്യം മുഖവിലയ്ക്കെടുത്തു. ആറുപേരെ അറസ്റ്റു ചെയ്തതായി പോലീസ് വൃത്തങ്ങൾ മാധ്യമങ്ങളെ അറിയിച്ചു.
അനിഷ്ടസംഭവങ്ങൾ ആവർത്തിക്കാൻ ഇടയാകരുത്...
ഭാരതത്തിനേറ്റ ആഴമേറിയ മുറിവുകളിലൊന്നാണ് നിർഭയ സംഭവം. ഓടുന്ന ബസ്സിൽ ഒരു പാവം പെൺകുട്ടി കണ്ണിൽ ചോരയില്ലാത്ത നരാധമന്മാരുടെ മൃഗയാവിനോദത്തിന് ഇരയായത് രാജ്യത്തിന്റെ തലസ്ഥാന നഗരത്തിൽ തന്നെയായിരുന്നു. പ്രതികളെ പിടികൂടുകയും നിയമത്തിന്റെ മുന്നിൽ ഹാജരാക്കുകയും ചെയ്തു. നിയമം പാലിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്നതിനോടൊപ്പം ലംഘിക്കപ്പെടുന്നതിനുള്ള പഴുതുകളും കുറവല്ലായെന്ന് ചില സാമൂഹ്യപ്രവർത്തകർ കൂട്ടിച്ചേർത്തു. മൃഗങ്ങൾ പോലും ചെയ്യാൻ അറയ്ക്കുന്ന വിധത്തിലുള്ള പെരുമാറ്റങ്ങളാണ് മനുഷ്യരുടെ ഭാഗത്തു നിന്നും വ്യാപകമാകുന്നത്. വേട്ടനായ്ക്കളുടെ ശൗര്യത്തോടെ ഇരകൾക്കു മേൽ ഈ സാമൂഹ്യവിരുദ്ധർ തക്കം നോക്കി ചാടിവീഴുന്ന സംഭവങ്ങൾ വാർത്തകളായി മാത്രം അവശേഷിക്കുകയും പ്രതികൾ സർവസ്വതന്ത്രരായി വിഹരിക്കുകയും ചെയ്യുന്ന എത്രയോ കാഴ്ചകൾ... നമ്മുടെ നിരത്തുകളിലും തെരുവുകളിലും അനുദിനം സുരക്ഷിതത്വം കുറഞ്ഞു വരികയാണോ...? സോഷ്യൽ മീഡിയയിലെ പ്രതിഷേധങ്ങൾക്കും മൂർച്ചയുള്ള പ്രതികരണങ്ങൾക്കും ഉചിതമായ ഫലമുണ്ടാകുമോ.. ? അതിരു കടന്ന നഗരവത്കരണമാണ് ഇത്തരം സംഭവങ്ങളെന്ന് ചിലർ പഴി ചാരുമ്പോഴും മാനക്കേടിന്റെ കഥകൾ ഇനിയും പരമ്പരകളാകാതിരിക്കാനും ശ്രദ്ധിക്കേണ്ടേ..?
–ഗിരീഷ് പരുത്തിമഠം
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
Latest News
മോദിയുടെ വിദ്വേഷ പ്രസംഗം; ബിജെപിയോട് തെര.കമ്മീഷന് വിശദീകരണം തേടി; രാഹുലിനെതിരായ പരാതിയിലും നോട്ടീസ്
പയ്യോളിയിൽ റെയിൽവേ ഗേറ്റിനു സമീപം ചിതറിയ നിലയിൽ മൃതദേഹം
ഇ.പി.ജയരാജന് ബിജെപിയിലേക്ക് പോകും, ശോഭാ സുരേന്ദ്രനുമായി ചര്‍ച്ച നടത്തി: കെ.സുധാകരന്
പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടിക ചോർന്നെന്ന പരാതി; കളക്ട്രേറ്റിന് മുന്നില്‍ പ്രതിഷേധവുമായി ആന്റോ ആന്റണി
കെ.രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തില്‍നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയെന്ന് യുഡിഎഫ്; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
Latest News
മോദിയുടെ വിദ്വേഷ പ്രസംഗം; ബിജെപിയോട് തെര.കമ്മീഷന് വിശദീകരണം തേടി; രാഹുലിനെതിരായ പരാതിയിലും നോട്ടീസ്
പയ്യോളിയിൽ റെയിൽവേ ഗേറ്റിനു സമീപം ചിതറിയ നിലയിൽ മൃതദേഹം
ഇ.പി.ജയരാജന് ബിജെപിയിലേക്ക് പോകും, ശോഭാ സുരേന്ദ്രനുമായി ചര്‍ച്ച നടത്തി: കെ.സുധാകരന്
പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടിക ചോർന്നെന്ന പരാതി; കളക്ട്രേറ്റിന് മുന്നില്‍ പ്രതിഷേധവുമായി ആന്റോ ആന്റണി
കെ.രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തില്‍നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയെന്ന് യുഡിഎഫ്; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top