Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഇരുൾപരന്ന ജീവിതത്തിൽ ഇര തേടുന്നവർ
ഭാഷയും സംസ്കാരവും അപരിചിതമായ തോട്ടം മേഖലകളിൽ എത്തിപ്പെട്ട ആയിരക്കണക്കിനു ഇതര സംസ്ഥാന തൊഴിലാളികളുടെ കുഞ്ഞുങ്ങൾ അതിജീവനത്തിനുള്ള പോരാട്ടത്തിലാണ്. അച്ഛനമ്മമാർ അതിരാവിലെ തൊഴിൽ തേടി പോകുമ്പോൾ പകൽ മുഴുവൻ കുഞ്ഞുങ്ങൾ ഇടിഞ്ഞുവീഴാറായ ലയങ്ങളിലും കൂരകളിലും കഴിയണം. അതല്ലെങ്കിൽ വിജനമായ തോട്ടങ്ങളിലൂടെ അലഞ്ഞുനടക്കണം. മറ്റാരും കാണുന്നില്ലെങ്കിൽ കുട്ടികളും വേലചെയ്യാൻ തോട്ടങ്ങളിലേക്കിറങ്ങും.
വടക്ക്, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ തോട്ടങ്ങളിൽ ജോലി പ്രയാണം തുടരുന്ന ആയിരക്കണക്കിന് തൊഴിലാളികളുടെ മക്കളുടെ ജീവിതം ദയനീയമാണ്. പരിമിതമായ ഭക്ഷണം. റേഷനില്ല, ചികിത്സയില്ല, ജീവിതസാഹചര്യങ്ങൾ പരമദയനീയം. ഇതു മാത്രമല്ല, എഴുത്തും വായനയും ഉല്ലാസവും ഇവർക്കു നിഷേധിക്കപ്പെടുന്നു. മലയാളം ഭാഷ ഇതര സംസ്ഥാനക്കാരായ കുട്ടികൾക്ക് അന്യമാണ്. പുറംലോകവുമായി ഇവർക്കു സമ്പർക്കവുമില്ല. അതിനാൽ എന്തു പഠിക്കും എങ്ങനെ പഠിക്കും എന്നതാണ് ഈ സമൂഹം നമ്മോടു ചോദിക്കുന്നത്.
ആറു മുതൽ 14 വയസുവരെ വിദ്യാഭ്യാസം നിർബന്ധിതവും സൗജന്യവുമാക്കി ഭരണഘടന ആർട്ടിക്കിൾ 21 എയിൽ എഴുതിവച്ചിരിക്കുന്ന രാജ്യമാണ് ഇന്ത്യ. രാജ്യത്തെ 130 കോടി ജനങ്ങളിൽ 40 കോടിയും ഇതേ പ്രായപരിധിയിലുള്ളവരായിരിക്കെ സർക്കാരുകളുടെ വിദ്യാഭ്യാസരംഗത്തെ ഉത്തരവാദിത്വവും ദൗത്യവും ഏറെ വലുതാണ്. സൗജന്യ ഉച്ചഭക്ഷണവും പാഠപുസ്തകവും യൂണിഫോമും പണസഹായവും ഉറപ്പാക്കുന്ന കേരളത്തിൽ ജീവിതമാർഗം തേടിയെത്തിയിരിക്കുന്ന തൊഴിലാളികളുടെ കുഞ്ഞുങ്ങളുടെ ജീവിത സാഹചര്യവും പഠന സൗകര്യങ്ങളും ഏറെ പരിമിതമാണ്.
ഇടിഞ്ഞുവീഴാറായ ലയങ്ങളും ഷെഡ്ഡുകളും. കുളിവെള്ളമില്ല. വെളിച്ചമില്ല, ശൗചാലയമില്ല. ചികിത്സാ സൗകര്യമില്ല. ഏലം, കാപ്പി, തേയില, റബർ തോട്ടങ്ങളിൽ ജോലിക്കെത്തിയിരിക്കുന്നതിൽ ഏറെയും ആസാമിൽനിന്നുള്ള തൊഴിലാളികളാണ്. ഹൈറേഞ്ചിൽ ആസാം
തൊഴിലാളികളുടെ മാത്രം എണ്ണം ഇരുപതിനായിരത്തിനു മുകളിലെത്തിയിരിക്കുന്നു. സർ ആസാമീസ് ഭാഷ ഞങ്ങളെ ആരു പഠിപ്പിക്കും. ഹിന്ദി പറയാൻ അറിയാമെന്നല്ലാതെ എഴുതാനും വായിക്കാനും അറിയില്ല. മലയാളം സ്കൂളിൽ പോയി പഠിച്ചിട്ട് ഞങ്ങൾക്ക് എന്തു കാര്യം’. ഏലപ്പാറയിൽ മുഹമ്മദ് നഹീസ് എന്ന പന്ത്രണ്ടു വയസുകാരൻ എസ്റ്റേറ്റ് ലയത്തിനു മുന്നിൽ നിന്നു ചോദിച്ചു.
ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഒഡീഷ എന്നിവിടങ്ങളിൽനിന്നുള്ള തൊഴിലാളികൾ ജോലി ചെയ്യുന്ന തോട്ടങ്ങളുണ്ട്. ’ ഞങ്ങളുടെ ഭാഷ ഞങ്ങളെ പഠിപ്പിക്കാൻ ആരുമില്ല. ഇവിടത്തെ ഭാഷ ഞങ്ങൾക്കു മനസിലാകുന്നില്ല. എങ്ങനെയെങ്കിലും ജീവിക്കണമെന്നല്ലാതെ ഞങ്ങൾക്കു പഠിക്കണമെന്നൊന്നുമില്ല. ’ വാഗമണിൽ നൂറുൾ ഇസ്ലാം എന്ന കുട്ടിയുടെ പ്രതികരണം.
ജീവിത മാർഗം തേടി ഹൈറേഞ്ചിലെ തോട്ടങ്ങളിൽ പാർത്തുവരുന്ന തൊഴിലാളികൾക്കൊപ്പം ഒട്ടേറെ കുട്ടികളുണ്ട്. നവജാതശിശു മുതൽ പതിനാറു വയസുവരെയുള്ള നാലായിരത്തോളം കുട്ടികൾ. ആസാമിലെ ഡറാംഗ് ജില്ലയിൽ നിന്നു മാത്രം എണ്ണായിരം പേരാണ് വാഗമൺ, പീരുമേട്, ഏലപ്പാറ, വണ്ടിപ്പെരിയാർ പ്രദേശങ്ങളിൽ കഴിയുന്നത്. വൻകിട തോട്ടങ്ങൾക്കുള്ളിൽ നൂറു വർഷത്തിലേറെ പഴക്കമുള്ള ഇടിഞ്ഞുവീഴാറായ ലയങ്ങളിലാണ് ഇവരുടെ വാസം. ഈ ഇരുട്ടുമുറി ലയങ്ങളിലും മുറ്റങ്ങളിലും മുഷിഞ്ഞ അൽപവസ്ത്രധാരികളായി കഴിയുന്ന കുട്ടികളുടെ സ്ഥിതി ഏറെ ദയനീയമാണ്. ഒരേ മുറിയിൽതന്നെ മാതാപിതാക്കളും വിവിധ പ്രായക്കാരായ കുട്ടികളും ഒരുമിച്ചു കഴിയുന്നു.
സ്കൂളിന്റെ പടികാണാത്തവരായി ഇടുക്കി ജില്ലയിൽ മാത്രം 500 കുട്ടികളെയാണ് കണ്ടെത്തിയിരിക്കുന്നത്. വണ്ടിപ്പെരിയാർ തോട്ടം മേഖലയിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കളാണ് ആദ്യാക്ഷരം പോലും കുറിക്കാത്തവർ. സർവശിക്ഷാ അഭിയാൻ അടുത്തയിടെ നടത്തിയ പഠനത്തിലാണ് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട കുഞ്ഞുങ്ങളെ താമസസ്ഥലങ്ങളിൽ കണ്ടെത്തിയത്. അംഗൻവാടി അധ്യാപകർ, വിവിധ സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹായത്തോടെയായിരുന്ന വീട് വീടാന്തരം കയറിയുളള സർവെ.
പീരുമേട്ടിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ 184 കുട്ടികളെ കണ്ടെത്തി 14 സ്കൂളുകളിൽ പ്രവേശിപ്പിച്ചു പഠനപ്രവർത്തനങ്ങൾ അടുത്തയിടെ ആരംഭിച്ചു. ആസാം, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ കുട്ടികളാണ് ഈ പ്രദേശത്ത് കൂടുതലും. മുന്നാറിൽ ജാർഖണ്ഡ് സ്വദേശികളായ 42 കുട്ടികളെയും സ്കൂളിൽ പോകാത്തവരായി കണ്ടെത്തിയിരുന്നു. ഇവിടെയുള്ള തൊഴിലാളികളിൽ വലിയൊരു ഭാഗവും നിരക്ഷരരാണ്. പ്രത്യേകിച്ചും സ്ത്രീകൾ. മക്കളെ പഠിപ്പിക്കേണ്ടതിന്റെ ആവശ്യകതയോ ഉത്തരവാദിത്വമോ രക്ഷിതാക്കൾക്ക് അറിയില്ല.
കുട്ടികളെ സ്കൂളുകളിൽ എത്തിക്കാൻ ശാം കാ മിലൻ അഥവാ സയാഹ്നക്കൂട്ടായ്മ എന്ന പദ്ധതി വഴി മാതാപിതാക്കൾക്ക് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചെങ്കിലും കുട്ടികളെ കേരള സിലബസുള്ള സ്കൂളുകളിൽ അയയ്ക്കുന്നതിനോട് അവർക്ക് താൽപര്യമില്ല.
മറ്റു സംസ്ഥാനക്കാർ നേരിടുന്ന പ്രശ്നങ്ങളും സാമൂഹിക സാഹചര്യങ്ങളും ചർച്ച ചെയ്ത് ആവശ്യമായ പരിഹാരം കാണുകയാണ് ഇതിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്. കുട്ടികൾ സ്കൂളിൽ നിന്ന് ഇടയ്ക്ക് കൊഴിഞ്ഞു പോകാതെ തുടർ പഠനത്തിന് പ്രേരിപ്പിക്കുകയാണ് ഇത്തരം കൂട്ടായ്മയുടെ ലക്ഷ്യം. ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികളുടെ പഠനത്തിനായി സർക്കാർ ലക്ഷ്യമിടുന്ന പദ്ധതിയാണ് സ്കൂൾ ചലേ ഹം പദ്ധതി. ഈ പദ്ധതിയിൽ ഓരോ കുട്ടിക്കും വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് 6,000 രൂപ വച്ച് എസ്എസ്എ വഴി അനുവദിച്ചിട്ടുണ്ട്. ഈ കുട്ടികളെ സ്കൂളിൽ ചേർത്താലും ഏറെ ദിവസങ്ങളിലും ഇവർ ക്ലാസുകളിൽ വരാറില്ലെന്നാണ് അധ്യാപകരുടെ പരിഭവം. വന്നാൽതന്നെ ഉച്ചഭക്ഷണം കഴിച്ചശേഷം സ്കൂളിൽ നിന്നു മടങ്ങും. പല ദിവസങ്ങളിലും തോട്ടങ്ങളിലെ ലയങ്ങളിലെത്തി കുട്ടികളെ തേടിപ്പിടിച്ചും കുളിപ്പിച്ചും സ്കൂളുകളിലെത്തിക്കേണ്ട സാഹചര്യം.
സർവ ശിക്ഷാ അഭിയാന്റെ നേതൃത്വത്തിൽ സ്കൂളിൽ പ്രവേശനം നേടാത്ത കുട്ടികളെ മുഖ്യധാരയിൽ എത്തിക്കാൻ ആരംഭിച്ച പദ്ധതിയാണ് ഔട്ട് ഓഫ് സ്കൂൾ ചിൽഡ്രൻ പദ്ധതി. ഈ പദ്ധതിയുടെ ഭാഗമായി ഇതര സംസ്ഥാന തൊഴിലാളികളുടെ ഇടയിൽ ബ്ലോക്ക് റിസോഴ്സ് സെന്ററിന്റെ സഹായത്തോടെ കഴിഞ്ഞ വർഷം നടത്തിയ സർവേയിൽ ആസാം, ജാർഖണ്ഡ്, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽനിന്നുള്ള നിരവധി കുട്ടികളെ സ്കൂളിൽ പോകാത്തതായി കണ്ടെത്തിയിരുന്നു.
കുട്ടികളുടെ സംസ്ഥാനഭാഷയിൽ തന്നെ അവർക്ക് നാളിതുവരെ നഷ്ടപ്പെട്ട പാഠഭാഗങ്ങൾ പഠിപ്പിക്കുന്ന ഏലാൻ പദ്ധതിയും സർക്കാർ ലക്ഷ്യമിടുന്നു. പീരുമേട്ടിൽ നടത്തിയ സർവേയി ൽ ഇതര സംസ്ഥാന തൊഴിലാളികളുടെ 486 കുട്ടികളെ സ്കൂളിലെത്തിക്കാൻ ജില്ലാ സർവശിക്ഷാ അഭിയാന് കഴിഞ്ഞിട്ടുണ്ട്. ഏലപ്പാറ മേഖലയിലെ പശുപ്പാറ സർക്കാർ സ്കൂളിൽ ഈ വർഷം ഒന്നാം ക്ലാസിൽ 40 ഇതര സംസ്ഥാന കുട്ടികളെയാണ് ഒന്നാം ക്ലാസിൽ ചേർത്തിരിക്കുന്നത്. ഈ സ്കൂളിൽ തന്നെ നൂറിലധികം വിദ്യാർഥികളെ എസ്എസ്എ പഠനത്തിനായി എത്തിച്ചിട്ടുണ്ട്. പീരുമേട് നിയോജകമണ്ഡലം പരിധിയിലെ 12 സ്കൂളുകളിൽ ഇതരസംസ്ഥാന തൊഴിലാളികൾക്ക് അവരുടെ ഭാഷയിൽ ക്ലാസെടുക്കാൻ പ്രത്യേക വോളന്റിയർമാരെ കണ്ടെത്തി ക്ലാസുകൾ നടത്തി വരികയാണ്. വണ്ടിപ്പെരിയാർ, പശുപ്പാറ, വാഗമൺ, പുള്ളിക്കാനം എന്നിവിടങ്ങളിലൊക്കെ ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികൾ പഠിക്കുന്നുണ്ട്. ഹിന്ദി മാത്രമല്ല, ഒറിയ, ആസാമി, ബംഗാളി, മണിപ്പൂരി തുടങ്ങിയവയും തദ്ദേശീയ ഗോത്രഭാഷകളും സംസാരിക്കുന്നവരുടെ കുട്ടികൾ ഇവർക്കൊപ്പമുണ്ട്. സ്വന്തം നാടുകളിൽ പഠനം തുടങ്ങിയവർ ഏറെപ്പേരാണ്. അവർക്ക് തുടർ വിദ്യാഭ്യാസം ലഭിക്കാനുള്ള യാതൊരു സാധ്യതയും ഇവിടെയില്ല. ഒന്നാം ക്ലാസിൽ ചേർന്നാൽ തന്നെ ഭാഷ മലയാളം. പിൽക്കാലത്ത് ഇവിടം വിട്ട് സ്വന്തം നാട്ടിലേക്കു പോകേണ്ടിവന്നാൽ അവിടെയെത്തുമ്പോൾ സ്വന്തം ഭാഷ എഴുതാൻ അറിയാത്തവരാകും ഈ സമൂഹം.
(തുടരും)
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
അന്യഗ്രഹജീവികളുടെ അസ്ഥികൂടങ്ങൾ പ്രദർശിപ്പിച്ച് മെക്സിക്കോ; ഞെട്ടിവിറച്ച് ലോകം
മെക്സിക്കോ സിറ്റി: അന്യഗ്രഹജീവികളും പറക്കുംതളികളും വെറും കെട്ടുകഥയല്ലെന്ന തര
രണ്ടായിരം വര്‍ഷം മുന്‍പ് മുങ്ങിയ കപ്പലിൽ പുതുപുത്തന്‍പോലെ ചില്ല് പാത്രങ്ങള്‍
രണ്ടായിരം വര്‍ഷം മുന്‍പു കടലില്‍ മുങ്ങിപ്പോയ കപ്പലിന്റെ അവശിഷ്ടങ്ങളില്‍നിന്ന്
ഇടയിലെക്കാട്ടെ വാനരസദ്യ
ഒരുമയുടെ ഓണമെന്നാൽ കാസർഗോഡുകാർക്ക് മനുഷ്യർ മാത്രം ആഘോഷിക്കുന്ന ഓണമല്ല. മന
Latest News
ഇടുക്കിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
പാലക്കാട്ട് വീട്ടുവളപ്പിൽ സ്ത്രീക്കുനേരെ കാട്ടുപന്നിയുടെ ആക്രമണം; കാൽ കടിച്ചുമുറിച്ചു
കേന്ദ്രത്തിന്റേത് നീചമായ രാഷ്ട്രീയം: കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനുള്ള പദ്ധതിയെന്ന് കെ.സി. വേണുഗോപാൽ
പിഴയും പലിശയുമടക്കം 1,700 കോടി അടയ്ക്കണം: കോൺഗ്രസിന് വീണ്ടും ആദായനികുതി വകുപ്പിന്റെ നോട്ടീസ്
ആലുവയിലെ സ്വകാര്യ സൂപ്പർമാർക്കറ്റിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
Latest News
ഇടുക്കിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
പാലക്കാട്ട് വീട്ടുവളപ്പിൽ സ്ത്രീക്കുനേരെ കാട്ടുപന്നിയുടെ ആക്രമണം; കാൽ കടിച്ചുമുറിച്ചു
കേന്ദ്രത്തിന്റേത് നീചമായ രാഷ്ട്രീയം: കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനുള്ള പദ്ധതിയെന്ന് കെ.സി. വേണുഗോപാൽ
പിഴയും പലിശയുമടക്കം 1,700 കോടി അടയ്ക്കണം: കോൺഗ്രസിന് വീണ്ടും ആദായനികുതി വകുപ്പിന്റെ നോട്ടീസ്
ആലുവയിലെ സ്വകാര്യ സൂപ്പർമാർക്കറ്റിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top