Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഉണ്ടാവണം, ഇവർക്കൊരു പാഠ്യപദ്ധതി
ഈ ദരിദ്രക്കുട്ടികളുടെ ദുരിതപർവം ഒരിക്കലും അവസാനിക്കുന്നില്ല. ജനനം മുതൽ നാനാവിധ വെല്ലുവിളികളെ നേരിടുകയാണ് നാടുകൾ പലതു താണ്ടിയെത്തിയ കുട്ടികൾ. ഭക്ഷണം, വസ്ത്രം, പാർപ്പിടം, ചികിത്സ എന്നിവയെല്ലാം പരിമിതമായ സമൂഹം. പഠനം എക്കാലവും ഇവർക്കു സമസ്യ. പഠിക്കണം പഠിപ്പിക്കണം എന്ന് ആവർത്തിക്കുന്പോൾ, എന്തു പഠിക്കും എങ്ങനെ പഠിക്കും ആരു പഠിപ്പിക്കും എന്നിവയൊക്കെ ഉത്തരമില്ലാത്ത ചോദ്യങ്ങൾ. തികച്ചും അപരിചമായ മലയാളം ഭാഷയാണ് ക്ലാസുകളിൽ പഠിപ്പിക്കേണ്ടിവരുന്നത്. കൃത്യമായ പാഠ്യപദ്ധതികളൊന്നും ഇതര സംസ്ഥാന കുട്ടികൾക്കില്ല. പരീക്ഷയും പ്രമോഷനും കലാകായിക മേളകളും ഇവർക്കു ബാധകവുമല്ല.
ദരിദ്ര പിന്നോക്ക വിഭാഗങ്ങൾക്കുള്ള സാന്പത്തിക ആനുകൂല്യങ്ങളൊന്നും അന്യസംസ്ഥാനക്കാരാ യ കുട്ടികൾക്കു ലഭിക്കുന്നില്ല. സ്കൂൾ രജിസ്റ്ററിൽ ഇങ്ങനെ കുറെ പേരുകൾ എഴുതിച്ചേർക്കപ്പെടുന്നു എന്നു മാത്രം.
ആസാം, ബംഗാൾ, ഒഡീഷ സംസ്ഥാനങ്ങളിലെ വിദൂര ഉൾഗ്രാമങ്ങളിൽ നിന്ന് ആറു ദിവസം നീളുന്ന യാത്രയ്ക്കൊടുവിലാണ് ഇവരൊക്കെയും വാഗമൺ, കോട്ടമല, വണ്ടിപ്പെരിയാർ, ഏലപ്പാറ തോട്ടങ്ങളിലെത്തുന്നത്. മടക്കയാത്രയും അങ്ങനെ തന്നെ. ട്രെയിനിൽ മാത്രം നാലു പകലും നാലു രാത്രിയും യാത്ര ചെയ്യണം. ട്രെയിനിറങ്ങി ചെങ്കുത്തായ മലന്പ്രദേശങ്ങളിലൂടെ ബസുകളിലും ജീപ്പുകളിലും യാത്ര ചെയ്തുവേണം സ്വന്തം വീടുകളിലെത്താൻ. വർഷത്തിലൊരിക്കൽ നാട്ടിൽ പോയി വരാൻ ട്രെയിനിലും ബസിലുമായി പന്ത്രണ്ടു ദിവസം ചെലവഴിക്കണം. ദരിദ്രരായ രക്ഷിതാക്കൾക്കൊപ്പം പരിമിതമായ ഭക്ഷണം കഴിച്ച് കുളിക്കാതെയും ഉണ്ണാതെയും ഉറങ്ങാതെയും ജനറൽ കംപാർട്ടുമെൻറുകളിൽ ഒരു പലായനം. അതായത് അതിജീവനം തേടിയുള്ള സഹനയാത്ര.
ഹൈറേഞ്ചിലേക്ക് ഭായിമാരുടെ പ്രയാണം തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടിലേറെയായി. ഇരുൾ പരന്ന തോട്ടങ്ങളിലെ ഈ ജനതതിയുടെ ജീവിത സാഹചര്യങ്ങളെക്കുറിച്ച് ഇന്നേവരെ സർക്കാരോ ഏജൻസികളോ ഒരു പഠനവും നടത്തിയിട്ടില്ല. കുട്ടികളുടെ പഠനസാഹചര്യങ്ങളെപ്പറ്റിയും അവരുടെ മാനസിക ശാരീരിക പരിമിതികളെപ്പറ്റിയും അന്വേഷണങ്ങൾ നടത്തിയിട്ടില്ല. മനുഷ്യാവകാശ സംഘടനകൾ ഇങ്ങനെയൊരു സമൂഹം ഇവിടെ കഴിയുന്നതായി അറിയുന്നില്ല. പത്തു വർഷത്തിനുള്ളിൽ അയ്യായിരത്തിലേറെ കുട്ടികൾ ഹൈറേഞ്ചിലെ തോട്ടം മേഖലയിൽ വന്നു പോയിട്ടുണ്ട്. ഇവരിൽ ഒരിക്കലെങ്കിലും സ്്കൂളുകളിൽ വന്നുപോയത് 1,500 കുട്ടികളിൽ താഴെ. ബാക്കിയുള്ളവർ പഠിക്കാതെ കഴിയുന്നു. അതല്ലെങ്കിൽ ഇവിടെനിന്നു മടങ്ങിപ്പോയി.
ജോലി തേടിയെത്തിയ നിങ്ങൾ എക്കാലവും കേരളത്തിൽ കഴിയാനാണോ ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന് വാഗമണിലെ അൻസൂറും വണ്ടിപ്പെരിയാറിലെ കമൽ ചന്ദും ഏലപ്പാറയിലെ മറിയംബിയും പറഞ്ഞത് ഒരേ മറുപടി. ഞങ്ങളുടെ സ്വന്തം നാട്ടിലേക്കു പോയാൽ ഒരു ജോലിയും കിട്ടാനില്ല. കടുക്, കരിന്പ്, ചോളം, നെൽപാടങ്ങളിൽ കൊടുചൂടിൽ പകൽമുഴുവൻ നിന്നു പണിയെടുത്താൽ ദിവസം എൺപതോ നൂറോ രൂപ കിട്ടും. ഇന്നാട്ടിൽ കൊളുന്തു നുള്ളിയാൽ 300 രൂപ കൂലിയുണ്ട്. കൂലിപ്പണി കിട്ടിയാലും ജീവിച്ചുപോകാം. സ്വന്തം നാട്ടിൽ അതല്ല സ്ഥിതി. കാലാവസ്ഥ പിഴച്ചാൽ കൃഷി അപ്പാടെ നഷ്ടമാകും. വൻകിട ജന്മിമാരുടെ തോട്ടങ്ങളിൽ അടിമകളെപ്പോലെ ജോലി ചെയ്യണം. ഞങ്ങളുടെ കാലം കഴിഞ്ഞാൽ മക്കൾ ഇവിടെ ജോലി ചെയ്യണമെന്നാണ് ആഗ്രഹം. അതുകൊണ്ടാണ് ആൺകുട്ടികൾ ഞങ്ങൾക്കൊപ്പം ലയങ്ങളിൽ കഴിയുന്നത്. ആൺമക്കൾക്കാർക്കും മടങ്ങിപ്പോകാൻ ആഗ്രഹമില്ല. രാജ്യത്തു നോട്ടു പിൻവലിക്കൽ വന്നതോടെ തോട്ടങ്ങളിലും പണി കുറഞ്ഞിട്ടുണ്ട്. അതിനാൽ ഞങ്ങളുടെ കുറെ ബന്ധുക്കൾ ഇവിടെനിന്നു മടങ്ങാൻ നിർബന്ധിതരായിരിക്കുന്നു.
മക്കളെ ഇവിടെ സ്കൂളുകളിൽ പഠിപ്പിച്ചുകൂടേയെന്നു ചോദിച്ചാൽ പഠിച്ചിട്ടും പഠിപ്പിച്ചിട്ടും എന്തു കാര്യം എന്നതാണ് തൊഴിലാളികളുടെ പ്രതികരണം. ഞങ്ങളുടെ രീതിയനുസരിച്ച് പെൺകുട്ടികളെ പന്ത്രണ്ടോ പതിമൂന്നോ വയസിൽ കെട്ടിച്ചയക്കും. പതിനഞ്ചു വയസുകഴിഞ്ഞാൽ ആൺകുട്ടികൾ കൂലിവേലയ്ക്കു പോകും. നഗരങ്ങളിലോ ഓഫീസുകളിലോ ആരു ജോലി തരാനാണ്. സർക്കാർ ജോലി പ്രതീക്ഷിക്കുന്നുമില്ല. കൃഷിയല്ലാതെ ഒരു തൊഴിലും ഞങ്ങൾക്ക് അറിയില്ല.
കേരളത്തിലെ സ്കൂളുകളിൽ ഞങ്ങൾ മലയാളം ഭാഷ പഠിച്ചിട്ട് വലിയ കാര്യമൊന്നുമില്ല. വീട്ടിലും നാട്ടിലും ഞങ്ങളുടെ ഭാഷയാണ് പറയുന്നത്. കൈവിരലിൽ കണക്കുകൂട്ടി കാശുവാങ്ങാനും അത്യാവശ്യം എഴുത്തും വായനയും പഠിക്കണം. അതിന് അഞ്ചാം ക്ലാസുവരെയൊക്കെ സ്കൂളിൽ പോയാൽ പോരേ. ഈ സാഹചര്യത്തിലാണ് രക്ഷിതാക്കൾക്ക് കാലോചിതമായ ബോധവത്കരണം അനിവാര്യമായിരിക്കുന്നത്.
പുറംലോകവുമായി സംവദിക്കാനും ബന്ധങ്ങൾ സ്ഥാപിക്കാനും ആഗ്രഹിക്കുന്നവരല്ല ഇതര സംസ്ഥാനക്കാർ. സ്കൂളുകളിൽ പിടിഎ യോഗങ്ങൾ വിളിച്ചാൽ അയൽ സംസ്ഥാന രക്ഷിതാക്കൾ വരില്ല. വന്നാൽതന്നെ മലയാളം നന്നായി മനസിലാവുകയുമില്ല. അയൽ സംസ്ഥാന കുട്ടികളെ പഠിപ്പിക്കുന്ന താൽക്കാലിക ദിവസവേതനക്കാരായ അധ്യാപകർ വിദ്യാഭ്യാസത്തിൻറെയും ശുചിത്വത്തിൻറെയും ആവശ്യകതയെപ്പറ്റി ഇവരോടു സംസാരിക്കാറുണ്ട്. കുട്ടികളെ സ്കൂളിൽ അയയ്ക്കണമെന്നത് രക്ഷിതാവിൻറെ ഉത്തരവാദിത്വമാണെന്നും ബാലവിവാഹം കുറ്റകരമാണെന്നും ഇവർക്കറിയില്ല. വീടുകളിൽ ശുചിമുറികൾ ഉപയോഗിക്കുന്നവരല്ല ഈ സ്ത്രീകളേറെയും. ശുചിത്വക്കുറവുമൂലം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഈ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമുള്ളതായി ഏലപ്പാറ സർക്കാർ ആശുപത്രി അധികൃതർ വ്യക്തമാക്കി. ലയങ്ങളോടു ചേർന്ന് ഒരിടത്തും ശൗചാലയങ്ങളില്ലതാനും.
നാട്ടുകാരോട് തൊഴിലാളികൾ അധികം സംസാരിക്കില്ല. ലയത്തിനും തോട്ടത്തിനും പുറത്തേക്കു പോകാറുമില്ല. രോഗം വന്നാലും മരുന്നുവേണമെങ്കിലും ആശുപത്രികളെ സമീപിക്കില്ല. ഇവരുടെ മക്കൾക്കും ചികിത്സ തുലോം പരിമിതം.
കുട്ടികൾക്കു മാത്രമല്ല രക്ഷിതാക്കൾക്കും നൽകേണ്ടിയിരിക്കുന്നു ബോധവത്കരണം. തോട്ടം മേഖലയിലെ തൊഴിലാളികളിൽ ഏറിയ വിഭാഗവും നിരക്ഷരരാണ്. രക്ഷിതാക്കൾക്കും ആവശ്യമാണ് പൊതുസാക്ഷരത. പൊതുശുചിത്വം ആരോഗ്യം എന്നിവയിലും വേണം ബോധവത്കരണം.
മുതിർന്നവരിലും കുട്ടികളിലും പുകയില, പുകയില ഉത്പന്നങ്ങളുടെ ഉപയോഗം വ്യാപകമാണ്. തോട്ടങ്ങളിലും വാസകേന്ദ്രങ്ങളിലും നിറയെ പാൻപരാഗിൻറെ ഒഴിഞ്ഞ കവറുകൾ. ബംഗാൾ ബീഡി ഉപയോഗിക്കാത്തവരായി ആരുമില്ല. സ്കൂൾ ബാഗുകളിലും കുട്ടികളുടെ പോക്കറ്റിലും പാൻ കൂടുകൾ പതിവായി കാണുന്നതായി അധ്യാപകരുടെ പരിഭവം.
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് ഇവർ നേരിടുന്നത്. അസംഘടിതരായ അയൽ സംസ്ഥാന തൊഴിലാളികൾ ലേബർ ആക്ട് പരിധിയിൽ വരുന്നവരല്ല. അതിനാൽ മെഡിക്കൽ ആനുകൂല്യങ്ങളോ യാത്രാബത്തയോ അവധിയോ ലഭിക്കുന്നില്ല. നൂറ്റാണ്ടു പഴകിയ പാർപ്പിടങ്ങളിൽ അന്തിയുറങ്ങുന്നു. ആരോടും പരിഭവമില്ലാതെ ജോലി ചെയ്യുന്നു. കിട്ടുന്ന വേതനം കൊണ്ടു ജീവിക്കുന്നു. കൈക്കുഞ്ഞുങ്ങൾ മുതൽ വൃദ്ധമാതാപിതാക്കൾവരെ ഇവർക്കൊപ്പമുണ്ട്. കുട്ടികളുടെ തലമുറയെ വിദ്യാഭ്യാസപരമായി വളർത്തിയെടുക്കാൻ ആർക്കാണ് ഉത്തരവാദിത്വം എന്ന ചോദ്യം ബാക്കിനിൽക്കുന്നു.അയൽ സംസ്ഥാനക്കാർ എക്കാലത്തും അസംഘടിതരും അവഗണിക്കപ്പെട്ടവരുമാണ്. സാന്പത്തികവും വിദ്യാഭ്യാസപരവുമായി ഏറെ പിന്നിലുമാണ്.
കേരളത്തിൻറെ കാർഷിക വാണിജ്യമേഖലയെ ഇന്നു ചലിപ്പിക്കുന്നത് ഇതര നാട്ടുകാരായ തൊഴിലാളികളാണ്. അടച്ചുപൂട്ടിയ തേയില, കാപ്പി തോട്ടങ്ങൾ വീണ്ടും തുറക്കാൻ സാഹര്യമൊരുക്കിയത് ഭായിമാരുടെ വരവോടെയാണ്. സംസ്ഥാന സർക്കാരിൻറെ രേഖകളിലൊന്നും ഇവർ ഇടം പിടിക്കില്ല. കാരണം കൂട്ടമായി എത്തിക്കൊണ്ടിരിക്കുന്ന തൊഴിലാളികളെക്കുറിച്ച് ജോലി ചെയ്യുന്ന തോട്ടങ്ങളിൽ മാത്രമാണ് രേഖകളുള്ളത്. ഈ രേഖകൾ സ്ഥാപനങ്ങൾ പുറത്തുകാണിക്കുകയുമില്ല. ഓരോ എസ്റ്റേറ്റിലും എത്ര തൊഴിലാളികൾ ജോലി ചെയ്യുന്നുവെന്നത് സ്ഥാപനം ഉടമയ്ക്കു മാത്രമേ അറിയു. ഈ പത്രറിപ്പോർട്ട് തയാറാക്കുന്നതിലേക്കുള്ള യാത്രകളിൽ സമീപിച്ച പല എസ്റ്റേറ്റ് അധികൃതരും കുട്ടികളെക്കുറിച്ചുള്ള ക്യത്യമായ വിവരങ്ങൾ നൽകാൻ തയാറായില്ല. ഒരു എസ്റ്റേറ്റിൽ കുട്ടികളെ കാണാൻ അനുവാദം കിട്ടിയതുമില്ല. മറ്റൊരിടത്ത് ഒരു മണിക്കൂർ കാത്തിരിപ്പിനു ശേഷം കുട്ടികളെ എസ്റ്റേറ്റ് ജീവനക്കാർ കൂട്ടിക്കൊണ്ടുവരികയായിരുന്നു. തോട്ടങ്ങളിൽ അലസരായി നടന്ന കുട്ടികളെ കുളിപ്പിച്ചു വസ്ത്രം മാറ്റി കൊണ്ടുവരാനായിരുന്നു ഒരു മണിക്കൂർ താമസം.
തോട്ടം ഉടമകളെ പൂർണമായി കുറ്റം പറഞ്ഞിട്ടു കാര്യമില്ല. അവർ തൊഴിൽ നൽകിയിരിക്കുന്നത് സ്ത്രീ പുരുഷൻമാർക്കു മാത്രമാണ്. കുട്ടികളുടെ ക്ഷേമം നിയമപ്രകാരം തോട്ടം ഉടമകളുടെ ഉത്തരവാദിത്വമല്ല. പിന്നെ ആരുടേതാണ് ഈ കുട്ടികളുടെ ഉത്തരവാദിത്വമെന്നതാണ് ചോദ്യം. രാജ്യത്തെ പൗരൻമാരെന്ന നിലയിൽ സർക്കാരാണ് ഇക്കാര്യത്തിൽ പദ്ധതികൾ ആവിഷ്കരിക്കേണ്ടത്. ഒപ്പം ക്ഷേമപദ്ധതികൾ നടപ്പാക്കേണ്ടത്.
(അവസാനിച്ചു)
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
അന്യഗ്രഹജീവികളുടെ അസ്ഥികൂടങ്ങൾ പ്രദർശിപ്പിച്ച് മെക്സിക്കോ; ഞെട്ടിവിറച്ച് ലോകം
മെക്സിക്കോ സിറ്റി: അന്യഗ്രഹജീവികളും പറക്കുംതളികളും വെറും കെട്ടുകഥയല്ലെന്ന തര
രണ്ടായിരം വര്‍ഷം മുന്‍പ് മുങ്ങിയ കപ്പലിൽ പുതുപുത്തന്‍പോലെ ചില്ല് പാത്രങ്ങള്‍
രണ്ടായിരം വര്‍ഷം മുന്‍പു കടലില്‍ മുങ്ങിപ്പോയ കപ്പലിന്റെ അവശിഷ്ടങ്ങളില്‍നിന്ന്
ഇടയിലെക്കാട്ടെ വാനരസദ്യ
ഒരുമയുടെ ഓണമെന്നാൽ കാസർഗോഡുകാർക്ക് മനുഷ്യർ മാത്രം ആഘോഷിക്കുന്ന ഓണമല്ല. മന
Latest News
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
മണിപ്പുരിൽ ഈസ്റ്റർ അവധി; പ്രവൃത്തി ദിനമാക്കിയ തീരുമാനം പിൻവലിച്ചു
അബ്ദുൾ നാസർ മഅദനി അതീവ ഗുരുതരാവസ്ഥയിൽ
കേജരിവാളിന് തിരിച്ചടി; ഇഡി കസ്റ്റഡി നാലുദിവസത്തേക്ക് നീട്ടി
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
Latest News
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
മണിപ്പുരിൽ ഈസ്റ്റർ അവധി; പ്രവൃത്തി ദിനമാക്കിയ തീരുമാനം പിൻവലിച്ചു
അബ്ദുൾ നാസർ മഅദനി അതീവ ഗുരുതരാവസ്ഥയിൽ
കേജരിവാളിന് തിരിച്ചടി; ഇഡി കസ്റ്റഡി നാലുദിവസത്തേക്ക് നീട്ടി
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top