Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
തണൽ തരും കരങ്ങൾ തളരില്ല
അത്യുഷ്ണത്തിൽ വെന്തുരുകുന്ന ഭൂമി. വീശുന്ന ഉഷ്ണക്കാറ്റിൽ വരണ്ടുണങ്ങുന്ന മണ്ണും വിണ്ണും.
വെള്ളം കിട്ടാക്കനിയാകുന്ന കാലം. തണലേകിയിരുന്ന മരങ്ങളായ മരങ്ങളെല്ലാം മഴുവിന് വിശപ്പുതീർക്കാനായി വെട്ടിവീഴ്ത്തിയപ്പോൾ വേനൽചൂടേറി. തണലിൻറെ കുളിർമ നഷ്ടപ്പെട്ട കാലം. തണൽമരങ്ങൾ തടിമില്ലുകളിലേക്ക് പോയ കാലം. വികസനത്തിന് വേണ്ടി വൻമരങ്ങൾ വെട്ടിവീഴ്ത്തുന്ന കാലം.
വൃക്ഷങ്ങൾ ഭൂമുഖത്ത് നിന്ന് ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാലമാണിത്. ഈ കാലത്തും വൃക്ഷങ്ങൾ വേണ്ടി വാദിക്കാൻ ചിലരുണ്ടെന്നത് തണൽപോലെ ആശ്വാസം പകരുന്ന കാര്യം. ഈ ഫെബ്രുവരി അഞ്ചിന് തൃശൂരിൽ അവരൊത്തുകൂടുകയാണ്. കേരളത്തിലാദ്യമായി നടത്തുന്ന വൃക്ഷാവകാശ കൺവൻഷനിൽ പങ്കെടുക്കാൻ അവരെത്തുന്നു.
അവകാശങ്ങൾ നേടിയെടുക്കാൻ ഒട്ടനവധി പോരാട്ടങ്ങളും കൺവൻഷനുകളും സമ്മേളനങ്ങളും റാലികളും നടത്തുന്നത് കണ്ട് തൃശൂരിന് വൃക്ഷാവകാശ കൺവൻഷൻ പുതിയ കാഴ്ചയാകും. തണൽ മരങ്ങൾ സംരക്ഷിക്കുക, ട്രീ പ്രൊട്ടക്ഷൻ കമ്മിറ്റികൾ പുന:സംഘടിപ്പിക്കുക, 1986ലെ വൃക്ഷരക്ഷാ നിയമം കാലോചിതമായി ഭേദഗതി ചെയ്ത് വൃക്ഷരക്ഷ ഉറപ്പാക്കുക എന്നിവയെല്ലാമാണ് വൃക്ഷാവകാശ കൺവൻഷൻ കൊണ്ട് സംഘാടകർ ഉദ്ദേശിക്കുന്നത്.
ഇനിവരുന്ന തലമുറയ്ക്ക് ഇവിടെ വാസം സാധ്യമാണെങ്കിലും എസിയോ കൂളറോ ഇല്ലാതെ വാസം സാധ്യമല്ലെന്ന് ഉറപ്പ്. തണൽ നൽകാൻ മരങ്ങളില്ലെങ്കിൽ ഇവിടെ ചൂടേറുമെന്ന് എല്ലാവർക്കും അറിയാമെങ്കിലും ഒരു ചെടിയോ വൃക്ഷത്തൈകളോ നടാൻ മടിയാണ് മിക്കവർക്കും.
എന്നാൽ നാടായ നാടുമുഴുവൻ വഴിയായ വഴി മുഴുവൻ പറമ്പായ പറമ്പു മുഴുവൻ ചെടിയും വൃക്ഷത്തൈകളും നടുന്നവരാണ് വൃക്ഷാവകാശ കൺവൻഷന്് എത്തുന്നത്.
വൃക്ഷമിത്രങ്ങളാണിവർ. ഇവർ വരും തലമുറയ്ക്കുള്ള തണലാണ് ചെറു തൈകളായും ചെടികളായും ഇന്ന് മണ്ണിൽ നടുന്നത്. ഇവർ
ട്ട എത്രയോ തൈകളും ചെടികളും ഇന്ന് മരങ്ങളായി മാറിയിരിക്കുന്നു. സൂര്യൻറെ ചൂടിനെ അലിയിച്ച് ചൂടില്ലാതാക്കി ഇലച്ചാർത്തുകൾക്കിടയിലൂടെ താഴെ മണ്ണിലേക്ക് പൊഴിക്കുന്ന ഇന്നത്തെ പല മഹാവൃക്ഷങ്ങളും ഇവരുടെ പ്രയത്നഫലമാണ്. അവർ എന്നോ നട്ട തൈകളും ചെടികളുമാണിന്ന് അനേകായിരം ശിഖരങ്ങളുള്ള മഹാവൃക്ഷങ്ങളായി പടർന്നു പന്തലിക്കുന്നത്.
എന്തുകൊണ്ട് വൃക്ഷാവകാശ കൺവൻഷൻ എന്ന് സംഘാടകരോട് ചോദിച്ചപ്പോൾ അവരുടെ ഉത്തരം ഇതായിരുന്നു തണൽമരങ്ങളെ സംരക്ഷിക്കാൻ നാട്ടിലൊരു നിയമമുണ്ട്. അത് ഭേദഗതി ചെയ്ത് വൃക്ഷശിക്ഷാനിയമമാക്കിയിട്ട് നാളുകളേറെയായി. ചൂടു കൂടുമ്പോൾ മാത്രം തണൽ തേടുകയും ജൂൺ അഞ്ചിന് മാത്രം വൃക്ഷത്തെ ഓർക്കുകയും ചെയ്യുന്നവർ ഈ നിയമത്തെ ഇതുവരെ അഭിമുഖീകരിച്ചിട്ടില്ല. അതിനാൽ ഞങ്ങൾ ഒത്തുകൂടൂന്നു
ഏതെങ്കിലും രാഷ് ട്രീയ നേതാക്കളുടെ പ്രസംഗങ്ങളോ വാഗ്ദാനങ്ങളോ അല്ല ഈ വൃക്ഷാവകാശ കൺവൻഷനിലുള്ളത്. വൃക്ഷങ്ങൾ നട്ടതിൻറെ അനുഭവങ്ങൾ പങ്കിടാനെത്തുന്ന വൃക്ഷമിത്രങ്ങളുടെ വാക്കുകളാണ് ഈ കൺവൻഷനിൽ ഉയരുക. തണലിനുവേണ്ടി വാദിക്കുന്നവരല്ല തണൽ സൃഷ്ടിച്ചവരാണ്. അതുകൊണ്ടുതന്നെ അവരുടെ വാക്കുകൾക്ക് അനുഭവങ്ങളുടെ തണലുണ്ട്.
മങ്കരയിൽ നിന്ന് ബാലേട്ടനെത്തും
മങ്കരയിൽ നിന്ന് ബാലേട്ടനെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കല്ലൂർ ബാലൻ എന്ന ബാലേട്ടൻ. അഞ്ചുലക്ഷത്തിലധികം തൈകൾ നട്ട കേരളത്തിലെ വൃക്ഷമനുഷ്യനെന്നറിയപ്പെടുന്ന ബാലേട്ടൻ.
പാലക്കാട്, തൃശൂർ, മലപ്പുറം എന്നുതുടങ്ങി കേരളത്തിലെ മിക്ക ജില്ലകളിലും സംസ്ഥാനദേശീയ പാതകളിലും മറ്റുപൊതു നിരത്തുകളിലുമായി അയ്യായിരത്തോളം കരിമ്പനകളടക്കം അഞ്ചുലക്ഷത്തോളം ഫലവൃക്ഷങ്ങളും തണൽമരങ്ങളും ബാലേട്ടൻ നട്ടിട്ടുണ്ട്. ഇനിയും ജീവിതത്തിൻറെ അവസാനനിമിഷം വരെ ഭൂമിക്കുവേണ്ടി തണൽനൽകാനുള്ള ശ്രമത്തിലാണ് ബാലേട്ടൻ.
ഞാവൽപഴങ്ങളുടെ രുചി സമ്മാനിച്ച അബ്ദുക്കയും
അറുപതിനായിരത്തിലധികം ഞാവൽ മരങ്ങൾ വെച്ചുപിടിപ്പിച്ച അബ്ദുക്ക അരീക്കോടും വൃക്ഷാവകാശ കൺവൻഷനിലെത്തും.
കാക്കിക്കുള്ളിലെ തണലായി വിദ്യാധരനുണ്ട്
ക്രമസമാധാനപാലനത്തിൻറെ പാതയിൽ തണൽമരങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് തെളിയിച്ച കാക്കിക്കുള്ളിലെ തണൽ എന്ന് വിശേഷിപ്പിക്കുന്ന ചേർത്തലയിൽ നിന്നുള്ള സി.വി.വിദ്യാധരൻ വൃക്ഷാവകാശ കൺവൻഷനിൽ പങ്കെടുക്കുമെന്ന് സമ്മതിച്ചിട്ടുണ്ട്.
മനുഷ്യാവകാശങ്ങൾക്കായി മാത്രമല്ല വൃക്ഷാവകാശങ്ങൾക്കുവേണ്ടിയും ഈ പോലീസ് ഉദ്യോഗസ്ഥൻ നിലകൊള്ളുന്നു. ഔദ്യോഗിക തിരക്കുകൾക്കിടയിലും പൊതുസ്ഥലങ്ങളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുക, പരിപാലിക്കുക, വിത്തുകളും തൈകളും വിതരണം ചെയ്യുക എന്നിവ കൃത്യമായി ചെയ്തുകൊണ്ടിരിക്കുന്ന സി.വി.വിദ്യാധരന് നൽകാം ഒരു ഗ്രീൻ സെല്യൂട്ട്
പ്ലാവ് മരങ്ങളുടെ തോഴൻ
വീട്ടുപേരിനു പകരം പ്ലാവിൻറെ പേര് സ്വന്തം പേരിനൊപ്പം ചേർക്കപ്പെട്ട പ്ലാവ് ജയൻ തൃശൂരിൻറെ സ്വന്തമാണ്. ഇരിങ്ങാലക്കുടയിൽ നിന്നും ജയനെത്തും. എത്ര പ്ലാവുകൾ നട്ടുവളർത്തിയെന്ന് ചോദിച്ചാൽ പതിനായിരക്കണക്കിനെന്ന് ഉത്തരം. ലക്ഷം പ്ലാവുകളിലേക്കുള്ള യാത്ര തുടരുകയാണ് പ്ലാവ് ജയൻ.
പിന്നെയുമുണ്ട് പലരും..
ഒരു കോടി തണലുകൾ നടാൻ ഇറങ്ങിപ്പുറപ്പെട്ട ഗ്രീൻ വെയിൻ ടീമിൻറെ സാരഥി സ്വാമി സംവിധാനന്ദ്, വൃക്ഷനാമങ്ങൾ കണ്ടെത്തി നാട്ടുകാരോടൊപ്പം വൃക്ഷരക്ഷാ പ്രതിജ്ഞയെടുപ്പിക്കുന്ന തണൽമരങ്ങളുടെ കാവലാളായ കോട്ടയം സ്വദേശി കെ.ബിനു, മാവു മരങ്ങളുടെ തോഴനെന്ന് വിശേഷിപ്പിക്കുന്ന കൊടകരയിൽ നിന്നുള്ള കെ.മോഹൻദാസ് മാഷ്, തൃശൂർ ബാറിലെ തണൽ നടുന്ന വക്കീലായ അഡ്വ.സുബ്രഹ്മണ്യൻ, തണൽമരങ്ങൾ സംഗീതം പൊഴിക്കുമെന്ന് വിശ്വസിക്കുന്ന തിരുവത്രക്കാരൻ അലി ഫരീദ്, തണൽ മരങ്ങൾ നടാൻ തൻറെ ഓട്ടോയാത്രകൾക്കിടയിൽ സമയം കണ്ടെത്തുന്ന തേങ്കുറിശിയിലെ ഓട്ടോ ഡ്രൈവർ ശ്യാംകുമാർ, പാലക്കാടിൻറെ പ്രതീകമായ കരിമ്പനകൾ മാത്രം തെരഞ്ഞെടുത്ത് നട്ട് നഷ്ടപ്രതാപം കാത്തുസൂക്ഷിക്കുന്ന പാലക്കാട് സ്വദേശി നാരായണൻ, തണൽപരത്താൻ പ്രേരിപ്പിക്കുന്ന സുമംഗലടീച്ചർ, തൈകൾ നട്ട് കാവുകൾക്ക് രൂപം നൽകുന്ന ഏങ്ങണ്ടിയൂർ സ്വദേശി വിജീഷ്, മാവ് മരങ്ങളുടെ പ്രചാരകനായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ഫാ.ജോയ്, വൃക്ഷങ്ങളെ തിരിച്ചറിയാനുള്ള ട്രീ വാക്ക് എന്ന നടത്ത ടീമിൻറെ സാരഥിയായ തിരുവനന്തപുരം സ്വദേശിനി അനിത തുടങ്ങി തണൽമരങ്ങളെ നട്ടുവളർത്തുന്ന പലരും വൃക്ഷാവകാശ കൺവൻഷനെത്തും.
വൃക്ഷരക്ഷാ നിയമം ഭേദഗതി നിർദ്ദേശങ്ങൾ സംബന്ധിച്ച ചർച്ചയിൽ വി.ടി.ബൽറാം എംഎൽഎയും പരിസ്ഥിതി പ്രവർത്തകനായ ഭാസ്കരൻ വള്ളൂരും ഹൈക്കോടതിയിലെ അഭിഭാഷകനായ അഡ്വ.കെ.കെ.അഷ്കറും ഫോറസ്ട്രി കോളജ് ഡീനായ ഡോ.കെ.വിദ്യാസാഗറും നദീസംരക്ഷണപ്രവർത്തകനായ ഡോ.സീതാരാമനും പങ്കെടുക്കും.
ന്യൂഡൽഹി, മഹാരാഷ് ട്ര എന്നീ സംസ്ഥാനങ്ങളിലെ പോലെ വൃക്ഷരക്ഷാനിയമം കാലോചിതമായി ഭേദഗതി ചെയ്ത് തണൽമരങ്ങൾ സംരക്ഷിക്കുക, ഹരിതകേരളം നിലനിർത്തുക എന്നതാണ് വൃക്ഷാവകാശ കൺവൻഷൻ ലക്ഷ്യമിടുന്നത്.
കേരളത്തെ പിടിച്ചുലയ്ക്കുന്ന കൺവൻഷൻ ആയിരിക്കില്ല ഇത്. പക്ഷേ ഈ ഒത്തുകൂടലും ചർച്ചകളും നമുക്കെല്ലാം വേണ്ടിയാണ്. ഉഷ്ണക്കാറ്റുകളെ ചെറുക്കാനാണ്, വേവുന്ന പകലുകളിൽ കുളിരേകാനാണ്, കോടാലിക്ക് വിട്ടുകൊടുക്കാതെ മഹാവൃക്ഷങ്ങളെ സംരക്ഷിച്ചുപിടിക്കാനാണ്...
–ഋഷി
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
Latest News
മീന്മുട്ടി വനപ്രദേശത്ത് മനുഷ്യാസ്ഥികളും തലയോട്ടിയും കണ്ടെത്തി
നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് അമിത് ഷാ
വീട്ടമ്മയുടെ മരണം; അങ്കണവാടി വര്‍ക്കര്‍ അറസ്റ്റില്‍
മാനന്തവാടിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ കിറ്റ് വിതരണ നീക്കമെന്ന് പരാതി
എല്ലാം ശരിയാകും, സന്തോഷത്തോടെ ഇരിക്കാൻ നിമിഷപ്രിയ പറഞ്ഞതായി അമ്മ
Latest News
മീന്മുട്ടി വനപ്രദേശത്ത് മനുഷ്യാസ്ഥികളും തലയോട്ടിയും കണ്ടെത്തി
നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് അമിത് ഷാ
വീട്ടമ്മയുടെ മരണം; അങ്കണവാടി വര്‍ക്കര്‍ അറസ്റ്റില്‍
മാനന്തവാടിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ കിറ്റ് വിതരണ നീക്കമെന്ന് പരാതി
എല്ലാം ശരിയാകും, സന്തോഷത്തോടെ ഇരിക്കാൻ നിമിഷപ്രിയ പറഞ്ഞതായി അമ്മ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top