അവര്‍ വീണ്ടും നിശബ്ദതയുടെ ലോകത്തേക്ക്‌
അവര്‍ വീണ്ടും നിശബ്ദതയുടെ ലോകത്തേക്ക്‌
2016ലെ ഓണക്കാലം നാടെങ്ങും ആഘോഷ ലഹരിയിൽ. വർഷത്തിന്‍റെ കാത്തിരിപ്പിനവസാനംകുറിച്ചെത്തിയ തിരുവോണത്തെ വരവേൽക്കാനുള്ള ഓട്ടപ്പാച്ചിലിലാണ് നാടും നഗരവും. എറണാകുളം ജില്ലയിലെ തേവരയിലെ ആ കൊച്ചുവീട്ടിൽ മാത്രം ഓണാഘോഷത്തിന്‍റെ യാതൊരു ലക്ഷണവുമില്ല. തിരുവോണത്തിന്‍റന്നുപോലും യാതൊരു അനക്കവും വീട്ടിൽ കാണാതിരുന്നതോടെ അയൽവാസി അന്വേഷിച്ചെത്തി. കണ്ടതോ ഒരു കുടുംബത്തിന്‍റെ ഒന്നടങ്കമുള്ള കണ്ണീർ. സംസ്ഥാന സർക്കാരിന്‍റെ ശ്രുതിതരംഗം പദ്ധതി മുഖേന കോക്ലിയർ ഇംപ്ലാന്‍റേഷൻ ശസ്ത്രക്രിയയ്ക്കു വിധേയയായി കേൾവിയുടെ ലോകത്തേക്കു തിരികെയെത്തിയ തങ്ങളുടെ പൊന്നോമനയ്ക്ക് ഓപ്പറേഷന്‍റെ ഭാഗമായി ഘടിപ്പിച്ച സൗണ്ട് പ്രോസസർ തകരാറിലായി. ഫലമോ മകൾ വീണ്ടും മൂകതയുടെ ലോകത്തേക്ക് മടങ്ങി. പ്രോസസർ ഒരാഴ്ചയ്ക്കുള്ളിൽ തകരാർ പരിഹരിച്ചു ലഭിക്കുമെങ്കിലും പ്രോസസറിന്‍റെ കാലാവധി അവസാനിക്കുന്നതിനാൽ ഇനി ഇത്തരത്തിലുള്ള തകരാറുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന അറിവാണ് ഈ കുടുംബത്തെ സന്തോഷത്തിന്‍റെ ലോകത്തുനിന്നും മാറ്റിനിർത്തിയത്. നിരവധി കുടുംബങ്ങൾക്കാണു വർഷങ്ങൾ നീണ്ട കണ്ണീരിനൊടുവിൽ ലഭിച്ച സന്തോഷം കേവലം രണ്ടോ മൂന്നോ വർഷം കഴിയുന്പോൾ സന്താപത്തിനു വഴിമാറുന്നത്. ശ്രുതിതരംഗം പദ്ധതി നീട്ടിയ കനിവിന്‍റെ കൈപിടിച്ചു ബധിരതയുടേയും മൂകതയുടേയും അഭിശപ്തലോകത്തു നിന്നും സ്വരസുന്ദരമായ ലോകത്തേക്കു പിച്ചവച്ച കുരുന്നുകളെ സർക്കാർ പാതിവഴിയിൽ ഉപേക്ഷിക്കുകയാണ്. കുട്ടികളിലെ കേൾവിക്കുറവ് ശസ്ത്രക്രിയയിലൂടെ പരിഹരിച്ച് അവരെ ശബ്ദത്തിന്‍റെ ലോകത്തേക്കു തിരികെ എത്തിക്കുന്നതിനായി സംസ്ഥാന സർക്കാർ നടപ്പാക്കിയ ശ്രുതിതരംഗം പദ്ധതിയാണ് തുടർ സഹായം മുടങ്ങുന്നതുമൂലം താളം തെറ്റുന്നത്.

ശസ്ത്രക്രിയയ്ക്കു വിധേയരായ കുട്ടികളിൽ ഘടിപ്പിച്ചിരിക്കുന്ന സ്പീച്ച് പ്രോസസറിന്‍റെയും അനുബന്ധ ഉപകരണങ്ങളുടെയും വാറണ്ടി അവസാനിച്ചു തുടങ്ങിയതോടെയാണ് പദ്ധതിക്കു ശ്രുതിഭംഗമാകുന്നത്. കേൾവി തിരികെ ലഭിക്കുന്നതിനായി നടത്തിയ കോക്ലിയർ ഇംപ്ലാന്‍റ് ശസ്ത്രക്രിയയുടെ ഭാഗമായി ഘടിപ്പിച്ച ഉപകരണത്തിന്‍റെ കാലാവധി കഴിയുകയും തകരാറുണ്ടാകുന്നവയ്ക്ക് അറ്റകുറ്റപ്പണി നടത്താൻ ആവശ്യമായ ഭീമമായ തുക ഇല്ലാത്തതിനാൽ പദ്ധതിയിൽ ചികിത്സ നടത്തി ശബ്ദത്തിന്‍റെ ലോകത്തേക്കു എത്തിയ പലരും വീണ്ടും നിശബ്ദതയുടെ ലോകത്തേക്കു നീങ്ങുകയാണ്. വാറണ്ടി പരിധി പൂർത്തിയായ പ്രോസസറുകൾ മാറ്റാൻ ഒന്നരമുതൽ അഞ്ചരലക്ഷം രൂപ വരെയാണ് ചെലവാകുന്നത്. കിടപ്പാടം അടക്കം വിറ്റുപെറുക്കി കുട്ടിയെ ശബ്ദത്തിന്‍റെ ലോകത്തേക്കെത്തി മാതാപിതാക്കൾ ഈ ഭീമമായ തുക എങ്ങനെ കണ്ടെത്തണമെന്നറിയാതെ പകച്ചുനിൽക്കുകയാണ്. ശസ്ത്രക്രിയയ്ക്കു സംസ്ഥാന സർക്കാർ ശ്രുതിതരംഗം പദ്ധതി വഴി സഹായം നൽകുമെങ്കിലും ഇത്തരത്തിലുള്ള തുടർപരിചരണങ്ങൾക്കു സാന്പത്തിക സഹായം നൽകാനുള്ള സാധ്യതയില്ലാത്തതിനാൽ പദ്ധതി ആരംഭിച്ച 2012ൽ ശസ്ത്രക്രിയയ്ക്കു വിധേയരായ കുട്ടികളിൽ ഭൂരിഭാഗവും ഈ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ആദ്യഘട്ടം ശസ്ത്രക്രിയ നടത്തിയ 50 ഓളം കുട്ടികളുടെ സ്പീച്ച് പ്രോസസറിന്‍റെയും അനുബന്ധ ഉപകരണങ്ങളുടെയും വാറണ്ടി കാലാവധി ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ അവസാനിച്ചുകഴിഞ്ഞു. വാറണ്ടി പിരിയഡിനു ശേഷം പ്രോസസർ തകരാറിലായാൽ ഇതു സൗജന്യമായി മാറ്റി നൽകാനോ റിപ്പയർ ചെയ്യാനോ വിതരണം ചെയ്ത കന്പനികൾ തയാറാകില്ല. ഈ സാഹചര്യത്തിൽ പ്രോസസർ തകരാറിലായാൽ ശബ്ദലോകത്തേക്കു തിരികെയെത്തിയ കുട്ടി വീണ്ടും നിശബ്ദതയുടെ ലോകത്തേക്കു മടങ്ങിപ്പോകുകയാകും സംഭവിക്കുക. 2002 മുതൽ സംസ്ഥാനത്താരംഭിച്ച കോക്ലിയർ ഇംപ്ലാന്‍റ് ശസ്ത്രക്രിയകളിലൂടെ 2200 ഓളം പേരാണ് ശബ്ദത്തിന്‍റെ ലോകത്തേക്ക് കടന്നുവന്നത്. ഇതിൽ 600ൽ അധികം പേർക്ക് വെളിച്ചമായത് ശ്രുതിതരംഗം പദ്ധതിയായിരുന്നു. പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികളുടെ കേൾവിശക്തി വീണ്ടെടുക്കാൻ സംസ്ഥാന സർക്കാരിന്‍റെ സഹായഹസ്തം ഈ പദ്ധതിയിലൂടെ ലഭിച്ചതുപോലെ തന്നെ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിക്കുള്ള സഹായവും ഉണ്ടായില്ലെങ്കിൽ രാജ്യത്തിന് തന്നെ മാതൃകയായ ഒരു പദ്ധതിയുടെ അകാല ചരമത്തിനാകും ഇടയാകുക. കോക്ലിയർ ഇംപ്ലാന്‍റ് സർജറിയെക്കുറിച്ചും ഇതിനാവശ്യമായ സംവിധാനങ്ങളെയും ഉപകരണങ്ങളെയും അറ്റകുറ്റപ്പണികളെക്കുറിച്ചും ഇതിന്‍റെ തുടർപ്രവർത്തനങ്ങൾക്കായി ആവശ്യമായ ഭീമമായ തുക കണ്ടെത്താൻ കഴിയാതെ സങ്കടക്കടലിലായ മാതാപിതാക്കളുടെ ദൈന്യത സംബന്ധിച്ചും രാഷ്്ട്രദീപിക നടത്തിയ അന്വേഷണത്തിലൂടെ.


എന്താണ് കോക്ലിയ
മനുഷ്യനെ ശബ്ദം കേൾക്കാൻ സഹായിക്കുന്ന ചെവിക്കുള്ളിലെ ആന്തര കർണത്തിലുൾപ്പെടുന്ന അവയവമാണ് കോക്ലിയ. ഒച്ചിന്‍റെ ആകൃതിയിലുള്ള കോക്ലിയയുടെ ഒരറ്റം മധ്യകർണത്തിലെ മൂന്ന് ചെറിയ അസ്ഥികളാൽ കർണപടവുമായി ബന്ധിച്ചിരിക്കുന്നു. ചെവിയിലെ ശ്രവണ നാളത്തിലൂടെ ശബ്ദതരംഗങ്ങൾ കർണപടത്തിൽ തട്ടുകയും അതിനെ ചലിപ്പിക്കുകയും ചെയ്യും. ഈ ശബ്ദതരംഗത്തെ വൈദ്യുതി തരംഗമാക്കി ശ്രവണനാഡിയിലെത്തിക്കുന്ന ധർമമാണ് കോക്ലിയയ്ക്കുള്ളത്. ശ്രവണനാഡി ഈ തരംഗങ്ങളെ നമുക്ക് ഗ്രഹിക്കാവുന്ന ശബ്ദങ്ങളാക്കി മാറ്റുന്നു. കോക്ലിയയുടെ പ്രവർത്തനം നിലച്ചാൽ ചെവിയിലൂടെ എത്തുന്ന ശബ്ദതരംഗങ്ങളെ വൈദ്യുതി തരംഗങ്ങളാക്കി മാറ്റാനും മസ്തിഷ്ക്കത്തിലെത്തിക്കാനും കഴിയാതെ വരും. ഇതോടെ പൂർണമായും കേൾവി അസാധ്യമാകും.

കോക്ലിയർ ഇംപ്ലാന്‍റേഷൻ

കേടുവരുന്ന കോക്ലിയയുടെ ധർമം നിർവഹിക്കുന്നതിനായി ഇലക്ട്രോണിക് സംവിധാനമായ കോക്ലിയർ ഇംപ്ലാന്‍റ് ചെവിക്കുള്ളിൽ ശസ്ത്രക്രിയയിലൂടെ ഘടിപ്പിക്കുന്നതിനെയാണ് കോക്ലിയർ ഇംപ്ലാന്‍റേഷൻ എന്നുപറയുന്നത്. ശ്രവണസഹായികൾ ശബ്ദത്തെ ഉച്ചത്തിലാക്കാൻ സഹായിക്കുന്പോൾ കോക്ലിയർ ഇംപ്ലാന്‍റ് കേടുവന്ന കോക്ലിയയുടെ ധർമം നിർവഹിക്കുകയും ശബ്ദതരംഗങ്ങളെ വൈദ്യുതി തരംഗങ്ങളാക്കി മാറ്റി ശ്രവണ നാഡി വഴി തലച്ചോറിലെത്തിക്കുകയും ചെയ്യുന്നു. ഇതോടെ ശസ്ത്രക്രിയയ്ക്ക് വിധേയനായ വ്യക്തി വീണ്ടും ശബ്ദത്തിന്‍റെ ലോകത്തേക്കെത്തും.

കോക്ലിയർ ഇംപ്ലാന്‍റിനുള്ളത്
രണ്ടു ഭാഗങ്ങൾ

1. ശസ്ത്രക്രിയയിൽ തലയ്ക്കുള്ളിൽ നിക്ഷേപിക്കുന്ന ആന്തരഭാഗം.
2. ചെവിക്കുപിന്നിൽ ധരിക്കുന്ന എസ്റ്റേണൽ സൗണ്ട് പ്രോസസർ.
സൗണ്ട് പ്രോസസർ മൈക്രോഫോണ്‍ വഴി ശബ്ദത്തെ തലയ്ക്കുള്ളിൽ നിക്ഷേപിച്ചിരിക്കുന്ന യന്ത്ര ഭാഗത്തിലേക്കു കടത്തിവിടുകയും ഇവിടെ നിന്നു ഇതു ശ്രവണനാഡിയെ ഉത്തേജിപ്പിച്ചു മസ്തിഷ്കത്തിലെത്തി ശബ്ദം വിശകലനം ചെയ്തു കേൾവി സാധ്യമാക്കുകയും ചെയ്യും. ശസ്ത്രക്രിയ കഴിഞ്ഞു മാസങ്ങൾ പിന്നിട്ടതിനു ശേഷമാണു സൗണ്ട് പ്രോസസറിന്‍റെ പ്രവർത്തനം ആരംഭിപ്പിക്കുന്നത്. കുട്ടിയുടെ കേൾവിശക്തിക്കാവശ്യമായ അളവിൽ ക്രമീകരിച്ചു സൗണ്ട് പ്രോസസർ ഇംപ്ലാന്‍റുമായി ബന്ധിപ്പിക്കുകയാണു ചെയ്യുന്നത്. ഇതിനുശേഷം ശബ്ദം ഇവർ കേട്ടുതുടങ്ങുന്നു.

-വി.എസ്. രതീഷ്

(തുടരും)