Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഓപ്പറേഷൻ പൾസർ
കേരള ചരിത്രത്തിൽ ആദ്യമായി കോടതിക്കകത്തു നിന്നു പ്രതികളെ ബലപ്രയോഗത്തിലൂടെ പിടികൂടുന്ന നടപടിക്ക് കഴിഞ്ഞ ദിവസം കൊച്ചി സാക്ഷ്യം വഹിച്ചു. കുറ്റകൃത്യങ്ങൾ നടത്തിയ ശേഷം പോലീസിൽ പിടികൊടുക്കാതെ കോടതിയിൽ കീഴടങ്ങുന്ന പ്രതികൾക്കും അവർക്ക് വേണ്ടി ഒത്താശ ചെയ്യുന്ന അഭിഭാഷകർക്കും പോലീസിൻറെ ഈ നടപടി വ്യക്തമായ സന്ദേശമാണ് നൽകുന്നത്. നടിയെ ആക്രമിച്ച വിവാദ കേസിലെ മുഖ്യപ്രതിയെ കോടതിയിൽ കയറി പോലീസ് പിടികൂ ടിയപ്പോൾ അതിലേക്ക് നയിച്ച നടപടികൾ ക്ക് കൃത്യമായി കരുക്കൾ നീക്കിയ ബുദ്ധികേന്ദ്രം എറണാകുളം റേഞ്ച് ഐജി പി. വിജയനായിരുന്നു.
എറണാകുളത്ത് ചലച്ചിത്ര നടിയെ ആക്രമിച്ച സംഭവം കേരള മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു. കേസിലെ മുഖ്യപ്രതിയായ പൾസർ സുനി എന്ന സുനിൽകുമാറിനെയും കൂട്ടുപ്രതിയായ വിജേഷിനെയും പിടികൂടിയതിലൂടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്.
പോലീസിന് പിടികൊടുക്കാതെ കോടതിയിൽ കീഴടങ്ങാനുള്ള പദ്ധതി നടപ്പിലാക്കി കേരള സമൂഹത്തെ ഒന്നടങ്കം കബളിപ്പിക്കാനും മണ്ടൻമാരാക്കാനും ശ്രമിച്ച പൾസർ സുനിയെ പിടികൂടിയത് പോലീസിന് അഭിമാനാർഹമായ നേട്ടമായാണ് സേനയിലെ ഒന്നടങ്കം പറയുന്നത്. എറണാകുളം റേഞ്ച് ഐജി. പി.വിജയനാണ് പൾസർ സുനിയെ പിടികൂടുന്നതിന് വേണ്ടിയുള്ള ഓപ്പറേഷൻ പൾസറിന് നേതൃത്വം കൊടുത്തത്. പൾസറിൻറെയും കൂട്ടാളിയുടെയും ഓരോ നീക്കവും സസൂക്ഷ്മം ഐജി പി.വിജയൻ തൻറെ ഔദ്യോഗിക ബന്ധങ്ങൾക്ക് പുറമെ വ്യക്തി ബന്ധങ്ങൾ ഉപയോഗിച്ചും മനസിലാക്കി തൻറെ കീഴുദ്യോഗസ്ഥർക്ക് ഓരോ സമയവും നിർദേശം നൽകിക്കൊണ്ടിരുന്നു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എം.പി. ദിനേശ്, അസിസ്റ്റൻറ് കമ്മീഷണർ കെ. ലാൽജി എന്നിവർക്കാണ് ഐജി വിജയൻ നേരിട്ട്്് നിർദേശം നൽകി കൊണ്ടിരുന്നത്. പൾസർ സുനിയെയും കൂട്ടാളി വിജീഷിനെയും പിടികൂടിയില്ലായിരുന്നുവെങ്കിൽ പോലീസ് സേനയ്ക്ക് ആകെ അപമാനമാകുമായിരുന്നു.
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച ശേഷം ഒളിവിൽ പോയ പൾസർ സുനിയെയും സംഘത്തെയും പിടികൂടുന്നതിനായി പോലീസിൻറെ ആറ് സംഘങ്ങളെയാണ് നിയോഗിച്ചിരുന്നത്. രണ്ട് അന്വേഷണ സംഘം വിവിധ സ്ഥലങ്ങളിൽ നിന്നായി പൾസറിനോടൊപ്പം കുറ്റകൃത്യത്തിൽ പങ്കെടുത്തവരെ പിടികൂടിയിരുന്നു. കൊച്ചിയിൽ നിന്നും കോയന്പത്തൂരിലേക്ക് പൾസർ സുനിയും കൂട്ടാളി വിജേഷും കടന്നുവെന്ന രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ രണ്ട് അന്വേഷണ സംഘത്തെ കോയന്പത്തൂരിലേക്ക് അയച്ചു. ഇക്കഴിഞ്ഞ വ്യാഴാഴ്ച കോയന്പത്തൂരിലെത്തിയ അന്വേഷണ സംഘം പൾസർ സുനിയുടെ ഒളിസങ്കേതം മനസിലാക്കി പിടികൂടാൻ ശ്രമം നടത്തി. പോലീസ് കോയന്പത്തൂരിലെത്തിയെന്ന് മനസിലാക്കിയ പൾസർ സുനിയും വിജീഷും അവിടെ നിന്നും രക്ഷപ്പെടാൻ തീരുമാനിക്കുകയായിരുന്നു. കോയന്പത്തൂരിലെ സുഹൃത്തിൻറെ പൾസർ ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച പൾസർ സുനിയും വിജിഷും കോയന്പത്തൂരിനടുവച്ച് ഒരു സിഗ്നൽ പോയിൻറിൽ നിന്നും സിഗ്നൽ ജംപ് ചെയ്ത് ഊടുവഴിയിലൂടെ രക്ഷപ്പെട്ടു. ഒരു അന്വേഷണ സംഘത്തെ കോയന്പത്തൂരിൽ തങ്ങാൻ ഐജി നിർദേശം നൽകുകയും മറ്റ് അന്വേഷണ സംഘങ്ങളെ പൾസറിൻറെ ഏറ്റവും അടുപ്പക്കാരായ സുഹൃത്തുക്കളുടെ വീടുകളും പരിസരവും നിരീക്ഷിക്കാനും ഐജി നിർദേശം നൽകിയിരുന്നു.
തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ കീഴടങ്ങാനുള്ള പദ്ധതിയുമായി സുനി വ്യാഴാഴ്ച രാത്രിയിൽ തലസ്ഥാനത്തെ അതിർത്തി പ്രദേശത്ത് ഒളിവിൽ താമസിച്ചു. എന്നാൽ വഞ്ചിയൂരിൽ കീഴടങ്ങുന്നത് തനിക്ക് ദോഷം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന ഉപദേശത്തിൻറെയും നിയമ ഉപദേഷ്ടാക്കളുമായുള്ള ആശയവിനിമയത്തിൽ വിള്ളൽ ഉണ്ടായതും സുനിയെ എറണാകുളം കോടതിയിൽ കീഴടങ്ങാൻ പ്രേരിപ്പിക്കുകയായിരുന്നു. തിരുവനന്തപുരത്തെ വഞ്ചിയൂർ കോടതിയിൽ കീഴടങ്ങാനുള്ള സാധ്യത മനസിലാക്കിയ പോലീസ് സംഘം വഞ്ചിയൂർ കോടതി പരിസരത്തും പ്രമുഖരായ അഭിഭാഷകരുടെ ഓഫീസുകളിലും നിരീക്ഷണം ശക്തമാക്കിയിരുന്നു.
വെള്ളിയാഴ്ച രാവിലെയോടെ പൾസർ ബൈക്കിൽ സുനിയും വിജീഷും തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്ക് യാത്ര തിരിച്ചു. ഹെൽമറ്റ് ധരിച്ചായിരുന്നു യാത്ര ചെയ്തിരുന്നത്. എംസി. റോഡിലൂടെയും ഊടു വഴിയിലൂടെയും സഞ്ചരിച്ചാണ് സുനിയും വിജീഷും എറണാകുളത്തെത്തിയത്. ഉച്ചയ്ക്ക് ഒരു മണിയോടെ സുനിയും വിജീഷും എറണാകുളം ജോസ് ജംഗ്ഷനിലെത്തിയിട്ടുണ്ടെന്ന വിവരം ഐജി പി.വിജയന് ലഭിച്ചു. ഇതേത്തുടർന്ന് സിറ്റി പോലീസ് കമ്മീഷണർ എം.പി.ദിനേശിനോടും ഡിസിപിയോടും അസിസ്റ്റൻറ് കമ്മീഷണർ കെ.ലാൽജിയോടും എറണാകുളം സിജെഎം കോടതി പരിസരത്ത് യൂണിഫോമിലും മഫ്ടിയിലും നിരീക്ഷണം നടത്താൻ നിർദേശം നൽകി. കോടതിയിലെ പ്രധാന കവാടത്തിൽ അസിസ്റ്റൻറ് കമ്മീഷണർ കെ.ലാൽജി ഉൾപ്പെടെയുള്ള ഒരു സംഘം പോലീസ് പുറത്തും മഫ്ടിയിലും നിലയുറപ്പിച്ചിരുന്നു.
പൾസറിന് കിട്ടിയ നിയമോപദേശത്തിൻറെ അടിസ്ഥാനത്തിൽ സമീപത്തെ ശിവക്ഷേത്രത്തിലെ ഗ്രൗണ്ട് വഴി ക്ഷേത്രത്തിലെ പടിഞ്ഞാറെ നടയിൽ ബൈക്ക് ഉപേക്ഷിച്ച ശേഷം ക്ഷേത്ര മതിൽ ചാടിക്കടന്നു. കോടതിയെയും ക്ഷേത്രത്തെയും വേർതിരിക്കുന്നത് ഈ ഒറ്റ മതിലായിരുന്നു. മതിലിൽ ഗ്രിൽ വയ്ക്കാനായി സ്ഥാപിച്ച വിടവിലൂടെയാണ് ഇരുവരും കോടതി കോന്പൗണ്ടിൽ പ്രവേശിച്ചത്. അഭിഭാഷകരുടെ വേഷത്തിൽ ഹെൽമറ്റ് ധരിച്ച് മജിസ്ട്രേട്ട്മാർ സഞ്ചരിക്കുന്ന മജിസ്ട്രേട്ട് എൻട്രി വഴി ഇരുവരും ഒന്നാം നിലയിലെത്തുകയായിരുന്നു. ഈ സമയം മജിസ്ട്രേട്ട് കോടതിയിൽ നിന്നും ഉച്ചഭക്ഷണം കഴിയ്ക്കാൻ പോയിരുന്നു. പൾസറിൻറെ അഭിഭാഷകർ മജിസ്ട്രേട്ടിനോട് പ്രതികൾ കീഴടങ്ങാനെത്തിയ വിവരം അറിയിച്ചു. ഹെൽമറ്റ് മാറ്റിയപ്പോഴാണ് മഫ്ടിയിലുള്ള പോലീസ് സംഘം പൾസർ സുനിയും വിജീഷും കോടതിക്കകത്ത് പ്രവേശിച്ച വിവരം കോടതിക്ക് മുന്നിലുണ്ടായിരുന്ന അസിസ്റ്റൻറ് കമ്മീഷണർ കെ.ലാൽജിയെ അറിയിച്ചു. ലാൽജി ഐജി. പി. വിജയനോട് പ്രതികൾ കോടതിയിലെത്തിയ വിവരം അറിയിച്ചു. കോടതിക്കകത്ത് വച്ച് എന്ത് റിസ്ക് എടുത്തും പിടികൂടണമെന്ന് ഐജി പി.വിജയൻ നിർദേശം നൽകി. ഇതേത്തുടർന്ന് അസിസ്റ്റൻറ് കമ്മീഷണർ കെ.ലാൽജി സർക്കിൾ ഇൻസ്പെക്ടർ അനന്തലാലിനെയും സമീപത്തെ സ്റ്റേഷനിലെ എസ്ഐ മാരെയും വയർലെസ് വഴി ബന്ധപ്പെട്ട് ഉടൻ കോടതിയിലെത്താൻ നിർദേശിച്ചു. കോടതി കെട്ടിടം മഫ്ടി പോലീസിനെയും യൂണിഫോമിലുള്ള പോലീസിനെയും കൊണ്ട് പരിപൂർണ പോലീസ് നിയന്ത്രണത്തിൽ ഞൊടിയിടയിലാക്കുകയും വളരെ വേഗത്തിൽ തന്നെ പ്രതികളെ പിടികൂടണമെന്ന ഐജിയുടെ നിർദേശത്തെ തുടർന്ന് ഇരുവരെയും പോലീസ് സംഘം പിടികൂടുകയുമായിരുന്നു. പ്രതിക്കൂട്ടിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച ഇരുവരോടും പുറത്തിറങ്ങാൻ ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാതെ നിന്ന ഇരുവരെയും ബലപ്രയോഗത്തിലൂടെ പിടികൂടുകയായിരുന്നു. കേരള ചരിത്രത്തിലെ ആദ്യത്തെ സംഭവമാണ് കോടതിക്കെട്ടിടത്തിനകത്ത് നിന്നും പ്രതികളെ പിടികൂടുന്നത്.
നടിയെ ആക്രമിക്കുന്ന രംഗങ്ങൾ ചിത്രീകരിച്ച മൊബൈൽ ഫോണിനെ സംബന്ധിച്ച് പൾസർ സുനി തെറ്റിധാരണ പരത്തുകയാണെന്നാണ് പോലീസിൻറെ നിഗമനം. ഓടയിലും പുഴയിലും ഫോൺ ഉപേക്ഷിച്ചുവെന്ന പൾസർ സുനിയുടെ വാദം പോലീസ് തള്ളുകയും സുനി മൊബൈൽ ഫോണും മെമ്മറി കാർഡും ആർക്ക് നൽകിയാലും അത് കണ്ടെടുക്കുമെന്ന ഉറച്ച വിശ്വാസത്തിലുമാണ് അന്വേഷണ സംഘം നീങ്ങുന്നത്.
സുനിയുടെ സുഹൃത്തുക്കളുടെ വീടുകളിൽ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത മൊബൈൽ ഫോണുകളും മെമ്മറി കാർഡുകളും പെൻഡ്രൈവുകളും വിശദമായി പരിശോധിച്ചു വരികയാണ്. ജാമ്യത്തിൽ ഇറങ്ങിയ ശേഷം മൊബൈൽ ഫോണിലെ രംഗങ്ങൾ കാട്ടി നടിയെ വീണ്ടും ബ്ലാക്ക്മെയിൽ ചെയ്യാമെന്നുള്ള പൾസർ സുനിയുടെ പദ്ധതി പോലീസ് പൊളിക്കുക തന്നെ ചെയ്യുമെന്നാണ് അന്വേഷണ സംഘത്തിൽ നിന്നും ലഭിക്കുന്ന സൂചന.
–എം. സുരേഷ്ബാബു
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
അന്യഗ്രഹജീവികളുടെ അസ്ഥികൂടങ്ങൾ പ്രദർശിപ്പിച്ച് മെക്സിക്കോ; ഞെട്ടിവിറച്ച് ലോകം
മെക്സിക്കോ സിറ്റി: അന്യഗ്രഹജീവികളും പറക്കുംതളികളും വെറും കെട്ടുകഥയല്ലെന്ന തര
Latest News
കേരളത്തില്‍ സിപിഎമ്മും ബിജെപിയും യുഗ്മഗാനം പാടുന്നു: പവന്‍ഖേര
തൃശൂരിൽ പൂരം നിർത്തിവച്ച് പ്രതിഷേധം
വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
പ്ലേ ഓഫിൽ കൊന്പൻമാർക്ക് അടിതെറ്റി; ബ്ലാസ്റ്റേഴ്സ് പുറത്ത്
Latest News
കേരളത്തില്‍ സിപിഎമ്മും ബിജെപിയും യുഗ്മഗാനം പാടുന്നു: പവന്‍ഖേര
തൃശൂരിൽ പൂരം നിർത്തിവച്ച് പ്രതിഷേധം
വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
പ്ലേ ഓഫിൽ കൊന്പൻമാർക്ക് അടിതെറ്റി; ബ്ലാസ്റ്റേഴ്സ് പുറത്ത്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top