Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
ചോരക്കളി ഒടുങ്ങുമോ
കാലിയ റഫീഖ് എന്ന അധോലോക നായകൻറെ ദാരുണമായ കൊലപാതകത്തോടെ തിരശീല വീണത് കാസർഗോഡിൻറെ അതിർത്തിപ്രദേശങ്ങളിൽ രണ്ടു ദശാബ്ദക്കാലമായി നിലനിന്നിരുന്ന ഗുണ്ടാരാജിന്. രണ്ടു കൊലക്കേസുകളുൾപ്പെടെ കേരള–കർണാടക പോലീസ് സ്റ്റേഷനുകളിലായി 45ഓളം കേസുകളിൽ പ്രതിയായിരുന്നു ഈ 44കാരൻ.
പിടിച്ചുപറിയിൽ തുടങ്ങിയ കാലിയ കാസർഗോഡ് ജില്ലയിലും കർണാടക, മഹാരാഷ്ര്ട, ഗോവ, സംസ്ഥാനങ്ങളിലും ക്വട്ടേഷൻ സംഘങ്ങൾക്ക് നേതൃത്വം നൽകുന്ന അധോലോക നായകൻ എന്ന രീതിയിലേക്ക് വളർന്നു. പോലീസിനെയും ഔദ്യോഗികസംവിധാനങ്ങളെയുമെല്ലാം വെല്ലുവിളിച്ച് തന്നെ എതിർക്കുന്നവരെ കയ്യൂക്കും ഭീഷണിയും കൊണ്ടു വരുതിയിലാക്കി ഒരു സമാന്തരഭരണകൂടമായിരുന്നു കാലിയയും കൂട്ടരും നടപ്പിലാക്കിയത്. തന്നെ കളിയാക്കി എന്നാരോപിച്ച് മാസങ്ങൾക്കു മുന്‍പ് ഒരു യുവാവിനെ കടലോരത്ത് കഴുത്തറ്റം വരെ കുഴിച്ചുമൂടി ആക്രമിച്ചാണ് കാലിയ കണക്കുതീർത്തത്. ഒരു കേസിൽ കാസർഗോഡ് വിദ്യാനഗർ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുന്നതിനിടയിൽ രക്ഷപ്പെട്ട ഇയാളെ പിന്നീട് പോലീസ് കുന്പളയ്ക്കടുത്ത് വച്ച് പിടികൂടിയിരുന്നു. അന്ന് മഞ്ചേശ്വരം എസ്ഐക്കു നേരേ തോക്ക് ചൂണ്ടിയാണ് ഇയാൾ രക്ഷപ്പെട്ടത്.
തുടക്കം
ഉപ്പള മാണിമുണ്ട ബാപ്പായിത്തൊട്ടി സ്വദേശിയാണ് മുഹമ്മദ് റഫീഖ് എന്ന കാലിയ റഫീഖ്. കറുത്തു മെലിഞ്ഞ രൂപമാണ് റഫീഖിന് കാലിയ എന്ന ഇരട്ടപ്പേര് സമ്മാനിച്ചത്. ഈ പരിഹാസപ്പേരാണ് പിന്നീട് ഉപ്പള, മഞ്ചേശ്വരം ഭാഗങ്ങളിൽ ഭീതി വിതയ്ക്കുന്നതായി മാറിത്. അബ്ബാസ് എന്ന ഗുണ്ടയുടെ കൈയാളായിട്ടായിരുന്നു രംഗപ്രവേശം. മംഗളുരുവിലേയ്ക്കു പോകുന്ന നാഷണൽ പെർമിറ്റ് ലോറി ഡ്രൈവർമാരെ ഭീഷണിപ്പെടുത്തി പണം പിടുങ്ങിയാണ് റഫീഖിൻറെ ക്രിമിനൽ ജീവിതം ആരംഭിക്കുന്നത്. കേരളത്തിൽ ചാരായ നിരോധനം നടപ്പാലിയതോടെ റഫീഖ് ചാരായകടത്തുകാരനായി. കേരളത്തിൻറെ അതിർത്തി ഗ്രാമങ്ങളിൽ മൂലവെട്ടി എന്ന പേരിൽ അറിയപ്പെടുന്ന കർണാടക പാക്കറ്റ് ചാരായം വൻ തോതിലാണ് റഫീഖ് കേരളത്തിലേക്കു കടത്തിയത്. ഇതിനായി കാലിയ റഫീഖിൻറ നേതൃത്വത്തിൽ വൻ സംഘം തന്നെ പ്രവർത്തിച്ചു പോന്നിരുന്നു. ഒരു വർഗീയ കലാപത്തിന്റെ ഭാഗമായി വീടുകൾക്ക് തീവച്ച കേസിലൂടെയാണ് കാലിയ റഫീഖിന്റെ പേര് ആദ്യമായി പോലീസിൻറെ ശ്രദ്ധയിൽപ്പെടുന്നത്. കേസിൽ അറസ്റ്റിലായ റഫീഖിന് പലതരം കുറ്റവാളികളെ പരിചയപ്പെടാൻ അവസരം ലഭിച്ചതോടെ കൊടുംകുറ്റവാളിയായുള്ള ഇയാളുടെ വളർച്ച ആരംഭിക്കുകയായിരുന്നു. പുതിയ ബന്ധങ്ങളും കൂട്ടാളികളും ആയതോടെ കാലിയ ഒരു ഗ്യാംഗ് ലീഡറായി മാറാൻ തുടങ്ങി.
ജയിൽവാസത്തിനിടെ പരിചയപ്പെട്ട ഒരാൾ പിൽക്കാലത്ത് കാലിയയുടെ മുഖ്യകൂട്ടാളിയായി. കാലിയ ഒളിവിൽ പോവുകയോ ജയിലിൽ പോവുകയോ ചെയ്യുമ്പോൾ പുറത്തു നിന്നും അയാളുടെ താൽപര്യങ്ങൾ നടപ്പിലാക്കുന്നത് ഇയാളായിരുന്നു.
വ്യവസായികളുടെ പേടിസ്വപ്നം
കേട്ടാൽ ഞെട്ടുന്ന കവർച്ചകളും കൊലകളും പിടിച്ചുപറികളും കുറേ നടത്തിയെങ്കിലും പലതിലും പരാതിയുമായി ആരും മുന്നോട്ടു വന്നിരുന്നില്ല. അത്രയ്ക്കു ഭീകരമായിരുന്നു റഫീഖ് സൃഷ്ടിച്ച ഭീതി. മഞ്ചേശ്വരം, ഉപ്പള മേഖലയിലെ വ്യവസായികളുടെ പേടിസ്വപ്നമായിരുന്നു ഇയാൾ. മഞ്ചേശ്വരത്തെ ഒരു പ്രമുഖ വസ്ത്രവ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ കാലിയ ശ്രമിച്ചു. ഇയാളുടെ കടയിൽ നേരിട്ടെത്തിയായിരുന്നു കാലിയയുടെ ഭീഷണി. കടയുടമയുടെ പരാതിപ്രകാരം പോലീസ് റഫീഖിനെ കസ്റ്റഡിയിലെടുത്തെങ്കിലും തുടർനടപടികൾക്കായി വ്യാപാരിയെ വിളിച്ചപ്പോൾ അയാൾ കാലുമാറി. തനിക്ക് പരാതിയൊന്നുമില്ലെന്നായിരുന്നു വ്യാപാരിയുടെ നിലപാട്. അത്രയ്ക്കു ശക്തമായിരുന്നു ജയിലിന് അകത്തും പുറത്തും കാലിയക്കുള്ള സ്വാധീനം.
റിയൽ എസ്റ്റേറ്റ് കച്ചവടക്കാരും സ്വർണവ്യാപാരികളുമായിരുന്നു കാലിയ റഫീഖിൻറെ പ്രധാന ഇരകൾ. ഇവരിൽ പലരേയും ഭീഷണിപ്പെടുത്തുകയും പണവും സ്വർണവും കവരുകയും ചെയ്തു. എന്നാൽ ഇതൊന്നും പോലീസിൽ പരാതിയായി എത്തിയില്ല. ഹവാല–കള്ളപ്പണ ബന്ധമുള്ള കച്ചവടക്കാരുടെ നീക്കങ്ങൾ ശ്രദ്ധിച്ച് അവരെ കൊള്ളയടിക്കുന്നതിലും ഇയാൾ പ്രത്യേക വിരുത് കാട്ടി സ്ത്രീകളെ ഉപയോഗിച്ച് ബ്ലാക്ക് മെയിലിംഗ് നടത്തി പണം തട്ടുന്നതായിരുന്നു കാലിയയുടെ മറ്റൊരു രീതി.
സ്പിരിറ്റ്, മണൽ, കോഴി...
2006–07 കാലഘട്ടത്തിൽ കർണാടകയിൽ നിന്ന് കേരളത്തിലേക്ക് സ്പിരിറ്റ് കടത്തലായിരുന്നു റഫീഖിൻറെ പ്രധാന പരിപാടി. ഇതോടൊപ്പം മറ്റു സംഘങ്ങൾ കടത്തിക്കൊണ്ടുവരുന്ന സ്പിരിറ്റ് വാഹനങ്ങൾ തട്ടിയെടുത്ത് സ്പിരിറ്റ് മറിച്ചുവിൽക്കുന്നതും വാഹനം കർണാടകയിൽ കൊണ്ടുപോയി വിൽക്കുന്നതും പതിവായി. ഒരിക്കൽ കേരളത്തിലേക്ക് സ്പിരിറ്റുമായി വരികയായിരുന്ന വാഹനം തട്ടിയെടുത്ത റഫീഖ് ഉടമസ്ഥനെ വളിച്ചുവരുത്തി 40,000 രൂപ വാങ്ങിയശേഷമാണ് വാഹനം വിട്ടുകൊടുത്തത്. പണം കിട്ടുംവരെയുള്ള ഉറപ്പിനായി ഇയാളുടെ ബൈക്കും റഫീഖ് അന്ന് വാങ്ങിവച്ചു.
2010നുശേഷം റഫീഖിനെതിരേ പരാതി നൽകാൻ പലരും ധൈര്യം കാണിച്ചു. നിരവധി കേസുകളിൽ പ്രതിയായതോടെ എതിർ ഗ്യാംഗുകളെയും പോലീസിനെയും ഒരുപോലെ ഭയക്കേണ്ട അവസ്ഥയായി റഫീഖിന്. മുൻകാലത്തെപ്പോലെ പണം പിരിക്കാനും തട്ടിയെടുക്കാനും സാധിക്കാതെ വന്നപ്പോൾ മണൽ കടത്താനും നികുതി വെട്ടിച്ച് കോഴികടത്താനും റഫീഖും സംഘവും ഇറങ്ങി. കർണാടകയിലെ പ്രധാന നദിയായ നേത്രാവതിയിലെ മണൽ വൻ ലോറികളിലായി ഉത്തരകേരളത്തിലെ മുക്കിലും മൂലയിലും എത്തിച്ച റഫീഖ് മണൽ കടത്തിൻറെയും രാജാവായി.
കൊല്ലാൻ വന്നവനുമായി ചാനലിൽ !
റഫീഖിനെ വകവരുത്താനായി ഒരിക്കൽ എതിരാളികൾ ഒരു ഗുണ്ടയെ തോക്കും നൽകി പറഞ്ഞയച്ചു. അയാളെ കീഴ്പ്പെടുത്തിയ റഫീഖ് തനിക്ക് വധഭീഷണിയുണ്ടെന്നും സുരക്ഷ നൽകണമെന്നും പോലീസിനോട് ആവശ്യപ്പെട്ടു. തന്നെ കൊല്ലാനെത്തിയ ആളെയും അയാളുടെ കൈവശമുള്ള തോക്കും കൈമാറാമെന്നും അറിയിച്ചു. എന്നാൽ നേരിൽക്കണ്ട് സംസാരിക്കണമെന്ന പോലീസിൻറെ ആവശ്യം കാലിയയെ കുഴക്കി. ഒടുവിൽ ഉപ്പളയിലെ ഒരു പ്രാദേശിക ടിവി ചാനലിൽ കൊല്ലാനെത്തിയവനുമായി റഫീഖ് പ്രത്യക്ഷപ്പെട്ടു.
വഴിത്തിരിവായ കൊലപാതകം
2013ൽ ഉപ്പള മണ്ണംകുഴി സ്വദേശി അബ്ദുൾ മുത്തലിബിൻറെ കൊലപാതകമാണ് റഫീഖിൻറെ ക്രിമിനൽ ജീവിതത്തിലെ പ്രധാന വഴിത്തിരിവ്. കൊല്ലപ്പെട്ട മുത്തലിബും കാലിയാ റഫീഖും നേരത്തെ ഒരേ സംഘത്തിലാണ് പ്രവർത്തിച്ചിരുന്നത്. പിന്നീട് ഇവർ തമ്മിൽ തെറ്റി. കാറിൽ സഞ്ചരിക്കുകയായിരുന്ന മുത്തലിബിനെ വീടിനു സമീപത്തു വച്ച് നിറയൊഴിക്കുകയും തുടർന്ന് വെട്ടിക്കൊല്ലുകയുമായിരുന്നു. ഉപ്പളയിലെ മറ്റൊരു ഗുണ്ടാനേതാവിൻറെ ബന്ധുവായിരുന്നു മുത്തലിബ്.
മണൽ കടത്ത് പ്രതിയായ ഷംസുദ്ദീനൊപ്പം ചേർന്നാണ് കാലിയ മുത്തലിബിനെ വധിച്ചത്. കൊലപാതകത്തിനുശേഷം ഇരുവരും മുംബൈയിലേക്കാണ് ആദ്യം രക്ഷപ്പെട്ടത്. ഇയാളെ പിന്തുടർന്ന് മുംബൈ പോലീസ് പിന്നാലെയെത്തിയെങ്കിലും പോലീസ് നീക്കം മനസിലാക്കിയ റഫീഖ് ഡൽഹിയിലേക്ക് കടന്നു. എന്നാൽ മുംബൈ പോലീസിൽ നിന്ന് ഇയാൾ
രക്ഷപ്പെട്ട വിവരം അറിഞ്ഞതോടെ കേരള പോലീസ് തന്നെ കളത്തിലിറങ്ങി. റഫീഖ് ഡൽഹിയിലുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് കാസർഗോട്ടു നിന്നുള്ള ഒരു സംഘം പോലീസ് അങ്ങോട്ടു തിരിച്ചു. എന്നാൽ പോലീസ് ഡൽഹിയിലെത്തുന്നതിനു രണ്ടു മണിക്കൂർ മുന്‍പേ കാലിയ രാജസ്ഥാനിലെ അജ്മീറിലേയ്ക്ക് പറന്നു. റഫീഖിനെ പിടികൂടണമെന്ന വാശിയിൽ പോലീസ് സംഘം അജ്മീറിലേക്കു തിരിച്ചു. പിറ്റേന്നു രാവിലെ അജ്മീറിലെത്തിയ പോലീസ് അന്ന് ഉച്ചയോടെ റഫീഖിനെയും കൂട്ടുപ്രതിയായ ഷംസുദ്ദീനെയും കണ്ടെത്തി. ഒളിത്താവളത്തിൽ കഴിഞ്ഞ ഇരുവരെയും പോലീസ് അതിസാഹസികമായാണ് കീഴടക്കിയത്.
കാപ്പ ചുമത്തപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന റഫീഖ് 2016 സെപ്റ്റംബറിലാണ് ജാമ്യമെടുത്ത് പുറത്തിറങ്ങുന്നത്. നിഴൽ പോലെ മരണം തൻറെ പിന്നാലെയുള്ളതിനെക്കുറിച്ച് റഫീഖിന് വ്യക്തമായ അറിവുണ്ടായിരുന്നു. അബ്ദുൾ മുത്തലിബിൻറെ മരണത്തിന് പകരം ചോദിക്കാനിറങ്ങിയ ഗ്യാംഗുമായി നിരവധി തവണയാണ് ഇതിനുശേഷം ഏറ്റുമുട്ടലുണ്ടായത്. സാധാരണ ഏറ്റുമുട്ടലായിരുന്നില്ല. തോക്കും വടിവാളുമുപയോഗിച്ചുള്ള ഗ്യാംഗ് വാറുകൾ തന്നെ.
വിധി നിർണയിച്ച ഫെബ്രുവരി 14
വാളെടുത്തവൻ വാളാൽ എന്ന വാചകത്തെ അന്വർഥമാക്കുന്നതായിരുന്നു കാലിയയുടെ ജീവിതം. ഫെബ്രുവരി 14നു രാത്രി 12.30നു മംഗളുരു കൊട്ടേക്കാർ ബിസി റോഡിലെ പെട്രോൾ പന്പിനു സമീപമാണ് ഈ ക്രിമിനൽ ജീവിതത്തിന് തിരശീല വീണത്. തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങൾ വാങ്ങുന്നതിനായി കാറിൽ മുംബൈയിലേക്ക് പുറപ്പെട്ടതായിരുന്നു കാലിയയും സംഘവും. തികഞ്ഞ ജാഗ്രതയോടെയാണ് റഫീഖ് ഓരോ ചുവടും മുന്നോട്ടുവച്ചത്. യാത്ര ആരംഭിച്ചശേഷം താൻ സ്കെച്ച് ചെയ്യപ്പെടുന്നുവെന്ന സംശയത്തിൽ സഞ്ചരിക്കുന്ന വാഹനം മാറ്റി. എന്നിട്ടും ടിപ്പർ ലോറിയിലെത്തിയ ഗുണ്ടാസംഘം ലോറി കാറിൽ ഇടിപ്പിച്ചു. ഇടിയുടെ ആഘാതം മാറിയ ഉടൻ റഫീഖ് കാറിൽ നിന്ന് ഇറങ്ങിയോടി. ഓടുന്ന റഫീഖിനെ വെടിവച്ചുവീഴ്ത്തി. തുടർന്ന് വടിവാളുപയോഗിച്ച് തുരുതുരാ വെട്ടി. പിന്നീട് റഫീഖിൻറെ മരണം ഉറപ്പാക്കിയശേഷം അവർ സ്ഥലംവിട്ടു.
റഫീഖിനൊപ്പം കാറിലുണ്ടായിരുന്ന സംഘാംഗങ്ങളെല്ലാം ഇതിനകം ഓടിരക്ഷപ്പെട്ടിരുന്നു. സംഭവത്തിൽ ഇതുവരെ നാലുപേരാണ് അറസ്റ്റിലായിട്ടുള്ളത്.
വിശപ്പകറ്റി സുഭിക്ഷ അഞ്ചാം വർഷത്തിലേക്ക്
വിശക്കുന്നവർക്ക് ചുരുങ്ങിയ ചിലവിൽ വയറു നിറയെ ഭക്ഷണം നൽകുകയെന്നത് ഒരു പുണ്യ
ചൂടുകാലമാണേ, സൂക്ഷിക്കണേ...
കോഴിക്കോട്: അയ്യോ എന്തൊരു ചൂടാണ്...പുറത്തിറങ്ങാന്‍തന്നെ പേടിയാകുന്നു... ഇങ്ങനെ
പ്രണയത്തിന്റെയും പോരാട്ടത്തിന്റെയും എട്ട് വർഷങ്ങൾ
പതിമൂന്നു വര്‍ഷം മുമ്പ് മട്ടാഞ്ചേരി കൊച്ചങ്ങാടി രക്ഷാ സ്പെഷല്‍ സ്കൂളിലേക്ക് അ
വൈറലായ ആ സൊമാറ്റോക്കാരന്‍
കൊച്ചി: "ദൈവമേ കഴിഞ്ഞോ ഈ പരീക്ഷണങ്ങള്‍... ഇതിനൊരു അവസാനം ഇല്ലേ... ഒന്ന് അവസാനി
വയനാട്ടിൽ വന്യമൃഗങ്ങൾ മാത്രമല്ല അപൂർവ പക്ഷികളുമുണ്ട്...
കല്‍പ്പറ്റ: കേരളത്തിൽ ഒരുപക്ഷേ ഏറ്റവും കൂടുതൽ വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള
പട്ടായയെ വിറപ്പിച്ച് സിംഹക്കുട്ടിയുടെ കാർ യാത്ര; വെട്ടിലായി ഇന്ത്യൻ ഉടമ
പട്ടായ: പട്ടായ നഗരത്തെ അന്പരപ്പിച്ച കാഴ്ചയായിരുന്നു അത്! ലോകത്തെ ആഡംബരക്കാറു
മോദിയുടെ ഗ്രാമത്തില്‍ 3,000 വര്‍ഷം മുൻപേ മനുഷ്യവാസം
അഹമ്മദാബാദ്: ഗുജറാത്തില്‍ മൂവായിരം വര്‍ഷം മുന്‍പുള്ള മനുഷ്യവാസത്തി
30 വർഷം മുന്‍പ് മോഷണം പോയ ബാഗ് തിരികെ കിട്ടി
മോസ്കോ: സാധനങ്ങൾ കവർച്ചചെയ്യപ്പെടുന്നത് ആർക്കായാലും സങ്കടമുണ്ടാക്കുന്ന കാര്‍
ലോട്ടറിയടിച്ചു; വീട്ടമ്മ ബോധംകെട്ടു!
ന്യൂയോര്‍ക്ക്: കോടികൾ ലോട്ടറിയടിച്ചെന്നു കേട്ടാൽ അസാധാരണരീതിയിലായിരിക്കും ആ
"പ്രിയ സാന്താ, അസുഖമായതിനാൽ ഇത്തവണ വരില്ല അല്ലേ...'; ഹൃദയത്തിൽ തൊട്ട് 10 വയസുകാരിയുടെ കത്ത്
ലണ്ടൻ: ക്രിസ്മസിനു സമ്മാനവുമായി സാന്താക്ലോസ് എത്തുമെന്നു കരുതുന്നവരാണു കുട്ടി
‘ബുള്ളറ്റ് ബാബ’യുടെ അനുഗ്രഹം തേടി; എൽഫീൽഡ് ബുള്ളറ്റിനെ പ്രതിഷ്ഠയാക്കി ആരാധന
രാജസ്ഥാനിലെ ഒരു ക്ഷേത്രം ജനശ്രദ്ധയാകർഷിച്ചത് അതിന്റെ വാസ്തുകലയിലോ ഉത്സവാഘോ
ലോകത്ത സുന്ദരന്‍ മരം പ്രായം 800
സോൾ: ദക്ഷിണകൊറിയയിൽ ഒരു മുതുമുത്തശൻ മരമുണ്ട്. 800 വയസാണു പ്രായം. ഏകദേശം 17 മ
ആ മഞ്ഞുമല ഒഴുകുകയാണ്...! ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല നീങ്ങുന്നത് ദിവസവും മൂന്നു മൈൽ
ന്യൂയോർക്ക്: 1980 മുതൽ സമുദ്രത്തിൽ നിലയുറപ്പിച്ചിരുന്ന ലോകത്തിലെ ഏറ്റവും വലിയ
ഉത്തരം പറഞ്ഞ് പയ്യൻ നേടിയത് ഒരു കോടി
മുംബൈ: ഇന്ത്യയിലെ ജനപ്രിയ ക്വിസ് ഷോയായ കോന്‍ ബനേഗ ക്രോർപതിയിൽ വിസ്മയിപ്പിക്കു
കൂട്ടക്കുഴിമാടത്തിൽ തലയോട്ടി ഇല്ലാത്ത 43 അസ്ഥികൂടങ്ങൾ! ഞെട്ടിത്തരിച്ച് ഗവേഷകർ
ഹീലോംഗ്ജിയാംഗ്(ചൈന): വടക്ക്-കിഴക്കൻ ചൈനയിൽ 4,100 വർഷം പഴക്കമുള്ള കൂട്ടക്കുഴി
അടുത്തമാസം ലോകത്ത് ദുരന്തങ്ങളുടെ പരന്പര..! ഞെട്ടിക്കുന്ന പ്രവചനവുമായി "ബ്രസീലിന്റെ നോസ്ട്രഡാമസ്'
ബ്രസീലിയ: ബ്രസീലിന്റെ നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന അതോസ് സലോമെ ലോകശ്രദ്ധ നേ
19.97 രൂപയുടെ സ്റ്റാന്പ് വിറ്റത് 16.65 കോടിക്ക്!
ന്യൂയോർക്ക്: സ്റ്റാമ്പ് ശേഖരണം ഹോബിയാക്കിയവർ ലോകത്ത് ഒരുപാടുണ്ട്. അപൂർവമായ സ
കൈയടി നേടി "ഓട്ടോറിക്ഷാ റേസ്'
കോഹിമ: പതിനായിരക്കണക്കിന് ഓട്ടോറിക്ഷകളും ഓട്ടോ ഡ്രൈവർമാരുമുള്ള രാജ്യമാണ് ഇ
ഏതു പട്ടിക്കും ഒരു ദിവസമുണ്ട്..! തെരുവുനായ നെതർലൻഡ്സിലേക്കു പറക്കും
വാരണാസി: ഏതു പട്ടിക്കും ഒരു ദിവസമുണ്ടെന്നു പറയുന്നതു ചുമ്മാതല്ല. ഉത്തർപ്രദേശ
കാരറ്റ് പാടത്ത് പുരാവസ്തുക്കളുടെ വൻ വിളവെടുപ്പ്
ജനീവ: വടക്കുകിഴക്കൻ സ്വിറ്റ്സർലൻഡിലെ ഗുട്ടിംഗൻ പട്ടണത്തിനു സമീപമുള്ള കാരറ
കരുതിയതുപോലെയല്ല അന്പിളി അമ്മാവന്റെ പ്രായം..!
ഷിക്കാഗോ: ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്റെ പ്രായത്തിൽ പുതിയ കണ്ടെത്തലുമായി ശാസ്
ഇന്ത്യക്കാരുടെ "ഗാർലിക് നാൻ' അടിപൊളിയെന്നു സായിപ്പ്
ന്യൂയോർക്ക്: ലോകത്തിലെ വിവിധ രുചിക്കൂട്ടുകൾ ആസ്വദിക്കാൻ ആർക്കാണ് ഇഷ്ടമല്ലാത്
ഇനി എഐ കാലം; ബ്രിട്ടനിലെ സ്കൂളിൽ “എഐ ഹെഡ്മാഷ്’
മനുഷ്യജീവിതവുമായി ബന്ധപ്പെട്ട സമസ്തമേഖലകളിലും പുതുവിവ്ലവം സൃഷ്ടിച്ചു മുന്ന
അന്നദാതാവിന്റെ മരണം: കുരങ്ങന്റെ ദുഃഖം കണ്ടവർ കരഞ്ഞുപോയി..!
ലക്നൗ: ഉത്തർപ്രദേശിൽനിന്നുള്ള ഹൃദയസ്പർശിയായ ഒരു വീഡിയോ സമൂഹമാധ്യമങ്ങൾ നി
ഈ മീനിന് വെള്ളം വേണ്ട...!
വെള്ളമില്ലാതെ മത്സ്യത്തിനു ജീവിക്കാൻ കഴിയുമോ..? ഇതിനു മറുപടിയായി ഒരു അദ്ഭുതമ
പൂക്കളിൽ ഇവൻ ഭീമൻ..! നാറ്റം മൂലം അടുത്തു ചെല്ലാൻ വയ്യ
തെക്കുകിഴക്കൻ ഏഷ്യയിലെ വിദൂര മഴക്കാടുകളിൽ മാത്രം കണ്ടുവരുന്ന പുഷ്പമാണ് റഫ്ല
തട്ടുകട വിഭവം ഹിറ്റ്..!
ന്യൂഡൽഹി: രുചികരമായ പാചകക്കൂട്ടുകൾ സോഷ്യൽ മീഡിയകളിൽ പങ്കുവയ്ക്കപ്പെടാറുണ
"എനിക്ക് പഠിക്കാൻ ഇഷ്ടമാണ്...'! 92കാരി യുപി സ്കൂൾ വിദ്യാർഥിനി
ലഖ്നോ: പ്രായം വെറുമൊരു സംഖ്യയാണ് എന്നു തെളിയിക്കുന്ന നിരവധി സംഭവങ്ങൾ സോഷ്യൽ
എയർഹോസ്റ്റസുമാരുടെ ചിരി വെറും ചിരിയല്ല!
വിമാനത്തിനുള്ളിലേക്ക് കയറുന്ന യാത്രക്കാരെ സ്വീകരിക്കുന്നത് തൊഴുകൈയോടെ നിൽക്ക
വിമാനത്തിൽ പട്ടിശല്യം! ദന്പതികൾക്ക് ടിക്കറ്റ് ചാർജ് മടക്കി നൽകി
സിംഗപ്പുർ: പാരീസിൽനിന്നു സിംഗപ്പുർ എയർലൈൻസ് വിമാനത്തിൽ യാത്രചെയ്ത ദന്പതി
"എഐ' ക്രിമിനലുമാകും!
മഡ്രിഡ്: ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സിന്റെ (എഐ) ഉപയോഗം വ്യാപകമാകുന്നതിനിടെ ഇ
ഭർത്താവിന് 42 കോടി ബംപർ, ഭാര്യയ്ക്ക് തണ്ണിമത്തൻ!
കൊളറാഡോ: എഴുപത്തിയേഴുകാരനായ ഭർത്താവ് കുറച്ചു പൂക്കളും ഒരു തണ്ണിമത്തനുമായി
വീണ്ടും മാസ്ക് അണിയും കാലം...
രണ്ട് വര്‍ഷമായി മാറ്റിവച്ച മാസ്ക് ഒരിക്കല്‍കൂടി അണിയേണ്ടിവരുമെന്ന് വിചാരിച
കുടിയന്മാർ മൂക്കുമുട്ടെ തിന്നു; പണം ചോദിച്ചപ്പോൾ ഇടിയോടിടി
നോയിഡ: നോയിഡയിലെ ഒരു ഹോട്ടലിൽനിന്നുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. മ
ചിലന്തി കൊണ്ടുവന്ന ഭാഗ്യം..! പ്രതിമാസം 10.37 ലക്ഷം വീതം 30 വർഷം
ലണ്ടന്‍: മൂന്നു പെണ്‍മക്കൾക്കൊപ്പം വർത്തമാനം പറഞ്ഞിരിക്കുന്പോഴാണു വീടിനു മുന്‍
നേപ്പാളില്‍ നിന്നൊരു അനൂപ് മേനോന്
കുറ്റവാളികള്‍ രണ്ടു തരത്തിലുണ്ടെന്ന് പറയാറുണ്ട്. ഒന്ന് എന്തെങ്കിലുമൊരു സാഹചര
ട്രെയിനിൽ ടിക്കറ്റ് എടുത്ത് ആടിന്റെ യാത്ര! ഉടമയ്ക്കു കൈയടി
ഇന്ത്യൻ റെയിൽവേയിൽ കഴിഞ്ഞദിവസമുണ്ടായ രസകരമായ സംഭവം സോഷ്യൽ മീഡിയയിൽ വൈറ
സുന്ദരൻ ഞാനും..! കണ്ണാടി നോക്കുന്ന കുതിര വൈറൽ
ചിന്താശേഷിയുള്ള മൃഗങ്ങൾ ഉണ്ടെങ്കിലും സൗന്ദര്യബോധമുള്ള മൃഗങ്ങളെപ്പറ്റി അധികം
അന്പന്പോ... 39 അടി ഉയരം 82 അടി നീളം!
ലിസ്ബൺ: പോർച്ചുഗലിലെ പോന്പലിൽ ഒരു വീടിന്റെ നിർമാണപ്രവൃത്തികൾക്കായി മുറ്റത്
ഓടുന്ന ട്രെയിനിനടിയില്‍ സാരിയുടുത്ത സ്ത്രീ..!
നിര്‍ത്തിയിട്ട ട്രെയിനിനടിയില്‍ കൂടി ട്രാക്ക് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതി
തക്കാളിയിൽ കുളിച്ച് ചുവന്ന് സ്പെയിൻ; ആഘോഷമാക്കി ലാ ടൊമാറ്റിന ഫെസ്റ്റിവൽ
ഏത് രാജ്യത്തേക്ക് യാത്ര ചെയ്താലും അവിടുത്തെ എല്ലാത്തരം ഉത്സവങ്ങളും ആഘോഷങ്ങളും ന
മലയാളിക്കു പൂവിടാൻ തമിഴ്നാട്ടിൽ ഒരുക്കം
കർക്കടക മാസം കഴിഞ്ഞാൽ ഓണത്തിനുള്ള ഒരുക്കങ്ങളിലേക്ക് മലയാളികൾ കടക്കും. പൂക്
കഷണ്ടി മറച്ചു കല്യാണം കഴിക്കാനെത്തി തല്ലുകൊണ്ടതു മിച്ചം!
പട്ന: കഷണ്ടി വിഗ് വച്ച് മറച്ചു വിവാഹം കഴിക്കാനെത്തിയയാൾ വധുവിന്റെ ബന്ധുക്കളു
അപൂര്‍വ നീരാളിയെ കണ്ടെത്തി!
പടിഞ്ഞാറന്‍ കോസ്റ്റാറിക്കയിലെ ആഴക്കടലിൽ അപൂര്‍വ ഇനത്തില്‍പ്പെട്ട നീരാളിയെ ക
"എഗ് പാനിപ്പൂരി' സൂപ്പർ
ഉത്തരേന്ത്യയിലെ തട്ടുകടകളിലെ മെനുവില്‍ ഒരു പുത്തന്‍ വിഭവം കൂടി എത്തിയിരിക്കു
മരിക്കും മുൻപ് നാൻസി എഴുതി സ്വത്ത് മുഴുവൻ എന്റെ പൂച്ചകൾക്ക്!
വളര്‍ത്തുമൃഗങ്ങളെ ജീവനു തുല്യം സ്നേഹിക്കുന്നവരെക്കുറിച്ചുള്ള കഥകൾ ഒരുപാട് ക
കോടീശ്വരൻ എന്നു പറഞ്ഞിട്ട് എന്താ കാര്യം? 27-ാം തവണയും ലിയാങ് ഷി പരീക്ഷയിൽ തോറ്റു
ബീജിംഗ്: ചൈനീസ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും കഠിനമായ പരീക്ഷയാണ് "ഗാവോ
ലോകത്തില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള പൂച്ച..! റോസി @ 32
ലണ്ടൻ: ലോകത്തിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള പൂച്ചയാണ് റോസി. ജൂൺ ഒന്നി
ഭൂമിക്ക് സന്തോഷിക്കാം! പ്ലാസ്റ്റിക് തിന്നുന്ന ഫംഗസുകളെ കണ്ടെത്തി
പ്ലാസ്റ്റിക് കൊണ്ടു പൊറുതിമുട്ടിയ ഭൂമിക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുക
വിവാഹം ബഹിരാകാശത്ത്, ഒരാൾക്ക് ഒരു കോടി
വിവാഹാഘോഷം വ്യത്യസ്തമാക്കാൻ പലരും പലതും ചെയ്യുന്നുണ്ട്. എന്തൊക്കെ പുതുമ കൊണ്ടു
ശനിയുടെ ഉപഗ്രഹം തേടി നാസയുടെ "പാമ്പ്'
വാഷിംഗ്ടണ്‍ ഡിസി: ശനിയുടെ ഉപഗ്രഹങ്ങളിലൊന്നായ എന്‍സെലാഡസിൽ പര്യവേക്ഷണത്തിന
വരുന്നു "എല്‍ നിനോ'; വര്‍ഷാവസാനം ചൂട് റിക്കാര്‍ഡില്‍ എത്തും
ബ്രസ്സല്‍സ്: 2023-24ല്‍ ലോകത്ത് റിക്കാര്‍ഡ് താപനില രേഖപ്പെടുത്തുമെന്ന് ശാസ്ത്രജ്
ലങ്ക കടന്ന് വാനരപ്പട ചൈനയിലേക്ക്
രാമായണത്തിൽ സീതയെ രക്ഷിക്കാനായി വാനരപ്പട ലങ്കയിലേക്ക് ആണ് കടന്നതെങ്കിൽ ഇപ
ലോകം അവസാനിച്ചാലും ഈ അറയിൽ വാഴാം..!
യുഎസ്: സവിശേഷമായ ഒരു ഭൂഗർഭ അറ നിർമിച്ചിരിക്കുകയാണ് അമേരിക്കക്കാരനായ മുൻ
നമ്പർ പ്ലേറ്റ് ലേലത്തിൽ വിറ്റു, 122 കോടി രൂപ
ദുബായ്: ലോകത്തിലെ ഏറ്റവും ചെലവേറിയ നന്പർ പ്ലേറ്റ് ദുബായിയിൽ! "P 7' എന്ന ഈ നന്പ
ലണ്ടനിലെ ഭിക്ഷാടകർക്ക് ആഡംബര ജീവിതം!
ലണ്ടൻ: ലണ്ടനിലെ ഭിക്ഷാടകരെക്കുറിച്ചറിഞ്ഞാൽ ആരും അതിശയിച്ചുപോകും! നഗരത്തിൽ
ലോകത്തിലെ ഏറ്റവും വലിയ ചുണ്ടുള്ള യുവതിയുടെ ദുഃഖം നിസാരമല്ല
ബള്‍ഗേറിയയിലെ ബര്ഗാസില്നിന്നുള്ള ആന്‍ഡ്രിയ ഇവാനോവ എന്ന 25കാരി പ്രശസ്തയാണ്
ദില്‍ പകടാ ഡല്‍ഹി
ഇന്ത്യയുടെ തലസ്ഥാന നഗരി. അപ്പോ അവിടേക്കുള്ള യാത്ര ആയാലോ. അത് ഒരു അനുഭവംതന്നെ
പാതാളത്തിലേക്കുള്ള പ്രവേശന കവാടം ഇന്ത്യയിൽ?
ആരെയും അത്ഭുതപ്പെടുത്തുന്ന ഒറ്റപ്പെട്ട താഴ് വര
സ്വര്‍ഗവും നരകവും പ
പണം തരുന്ന പുഴുക്കൾ
പുഴുവിനെ വളർത്തി വിറ്റ് കാശുണ്ടാക്കാമോ?. ഉണ്ടാക്കാം എന്ന് തെളിയിച്ചിരിക്കുകയാണ
Latest News
വിനോദ സഞ്ചാരികളുമായെത്തിയ ട്രാവലർ മറിഞ്ഞ് 14 പേർക്ക് പരിക്ക്
എസ്എസ്എല്‍സി, ഹയര്‍സെക്കൻഡറി മൂല്യനിര്‍ണയം ഏപ്രില്‍ മൂന്ന് മുതല്‍
സിദ്ധാർഥന്റെ മരണം: സിബിഐ അന്വേഷണം വൈകുന്നു
റേഷൻ മസ്റ്ററിംഗ് കയ്യാലപ്പുറത്ത്; ആശങ്കയുടെ "ക്യൂ'വില്‍ ഇടതുപക്ഷം
മോദിയുടെ വാഹനത്തിൽ കയറ്റിയില്ല; ഡോ.അബ്ദുൾ സലാമിനെ ബിജെപിക്കാർ അപമാനിച്ചെന്ന് എ.കെ.ബാലൻ
Latest News
വിനോദ സഞ്ചാരികളുമായെത്തിയ ട്രാവലർ മറിഞ്ഞ് 14 പേർക്ക് പരിക്ക്
എസ്എസ്എല്‍സി, ഹയര്‍സെക്കൻഡറി മൂല്യനിര്‍ണയം ഏപ്രില്‍ മൂന്ന് മുതല്‍
സിദ്ധാർഥന്റെ മരണം: സിബിഐ അന്വേഷണം വൈകുന്നു
റേഷൻ മസ്റ്ററിംഗ് കയ്യാലപ്പുറത്ത്; ആശങ്കയുടെ "ക്യൂ'വില്‍ ഇടതുപക്ഷം
മോദിയുടെ വാഹനത്തിൽ കയറ്റിയില്ല; ഡോ.അബ്ദുൾ സലാമിനെ ബിജെപിക്കാർ അപമാനിച്ചെന്ന് എ.കെ.ബാലൻ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top