പെട്ടിയിലെ രഹസ്യം
പെട്ടിയിലെ രഹസ്യം
അന്നത്തെ രാത്രി ആ ഓട്ടോ ഡ്രൈവറെ സംബന്ധിച്ചിടത്തോളം ഭീതിജനകമാണ്... ഇപ്പോഴും... വീട്ടിലേക്ക് ഓട്ടോറിക്ഷയുമായി മടങ്ങുന്പോഴാണ് വഴിയരികിൽ ഒരു യുവതി കൈകാണിച്ചത്. സവാരിയെന്ന് കരുതി വാഹനം നിർത്തി. അവരുടെ കാറിന്‍റെ ഡിക്കിയിൽ ഒരു ബ്രീഫ്കെയ്സ് എടുത്തു വയ്ക്കാൻ സഹായം വേണം. അതാണ് ആവശ്യം. എന്തായാലും, വാഹനം നിറുത്തിയതല്ലേ, സഹായിച്ചേക്കാം എന്ന് അയാൾ കരുതി. ബ്രീഫ്കെയ്സ് എടുത്തപ്പോൾ വലിയ ഭാരം. കാറിന്‍റെ ഡിക്കിയിലേക്ക് പ്രയാസപ്പെട്ട് ഉയർത്തിവച്ചപ്പോൾ കൈകളിൽ നനവ്... സൂക്ഷിച്ച് നോക്കി... പെട്ടിയിൽ നിന്നു രക്തം ഒലിച്ചിറങ്ങുന്നു... അയാൾ പെട്ടെന്ന് തന്നെ സമീപത്തെ ഗുരുദ്വാരയിലെ പോലീസിനെ വിവരം അറിയിച്ചു. പോലീസ് വാഹനം പരിശോധിച്ചു. ഡിക്കിയിലെ ബ്രീഫ്കെയ്സ് തുറന്നു... പോലീസും ഓട്ടോഡ്രൈവറുമൊക്കെ ആദ്യം നടുങ്ങി. ഒരു യുവാവിന്‍റെ മൃതദേഹം... ശിരസിലും മുഖത്തുമാകെ രക്തം... പോലീസ് സ്ഥലത്തെത്തുന്നതിനു മുന്പ് പക്ഷെ, യുവതി അപ്രത്യക്ഷയായി കഴിഞ്ഞിരുന്നു... പഞ്ചാബിലെ മൊഹാലി നഗരത്തെ ഞെട്ടിച്ച സംഭവമാണത്.

ബ്രീഫ്കെയ്സിൽ കാണപ്പെട്ട മൃതദേഹം ഏകം സിംഗ് ധില്ലന്‍റേതായിരുന്നു... മൊഹാലിയിലെ അറിയപ്പെടുന്ന വസ്തു ബ്രോക്കർ. മനുഷ്യാവകാശ പ്രവർത്തകൻ ജസ്പാൽ സിംഗ് ധില്ലന്‍റെ മകൻ. ഏകം സിംഗിനെ കൊലപ്പെടുത്തിയതാര് ..? എന്താണ് കൊലപാതകത്തിന്‍റെ ഉദ്ദേശ്യം..? ഡിഎസ്പി അലൻസിംഗ് വിജയിന്‍റെ നേതൃത്വത്തിൽ പോലീസും ഫോറൻസിക് വിദഗ്ധരും വിശദമായ പരിശോധന ആരംഭിച്ചു. ഏകം സിംഗിന്‍റെ ശിരസിലേക്ക് നിറയൊഴിച്ചിരിക്കുന്നത് പോയിന്‍റ് ബ്ലാങ്ക് റേഞ്ചിൽ നിന്നാണെന്ന് പോലീസിന് മനസ്സിലായി. ഏകം സിംഗും കുടുംബവും ഇവിടെ വാടകയ്ക്കാണ് താമസം. ഭാര്യ സിരറ്റ് കൗറും അറിയപ്പെടുന്ന കുടുംബത്തിലെ അംഗമാണ്. പഞ്ചാബിലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഇക്കുറി പരാജയപ്പെട്ട മുൻ എംഎൽഎ യുടെ അനന്തരവളാണ് സീരറ്റ്. ബാല്യത്തിലെ പിതാവ് നഷ്ടപ്പെട്ട സീരറ്റിനെ അമ്മ ജസ്വിന്ദർ കൗറാണ് വളർത്തിയത്. ഏകം സിംഗിന്‍റെ ജീവിതപങ്കാളിയായി സിരറ്റ് കടന്നുചെല്ലുന്നത് 12 വർഷം മുന്പാണ്. ഇവർക്ക് രണ്ടു കുട്ടികൾ- 11 കാരനായ മകൻ ഗുർനവാസും അഞ്ചു വയസുകാരിയായ മകൾ ഹൂമൈരയും.

അന്വേഷണം ഉൗർജ്ജിതം

കൊല്ലപ്പെട്ട വ്യക്തി നിസാരക്കാരനല്ല. വധിക്കപ്പെട്ടതും മൃതദേഹം കാണപ്പെട്ടതുമായ കാര്യങ്ങളും ലാഘവത്തോടെ സമീപിക്കാനാവില്ലെന്ന് പോലീസിന് അറിയാം. അതുകൊണ്ടുതന്നെ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ഉൗർജിതമായ അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതിനു ശേഷം പോലീസ് ഏകംസിംഗിന്‍റെ വീട്ടിൽ ചെന്നു. മുറിക്കുള്ളിൽ ഭയചകിതരായിരിക്കുന്ന കുട്ടികളെ പോലീസ് ഉദ്യോഗസ്ഥർ ആശ്വസിപ്പിച്ചു. അമ്മയെക്കു റിച്ച് തിരക്കി. അവർ ആകെ പരിഭ്രാന്തരായിരുന്നു. പോലീസ് കുട്ടികളെ ജസ്പാൽ സിംഗ് ധില്ലന്‍റെ സംരക്ഷണയിൽ ഏൽപ്പിച്ചു. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന 9 എംഎം പിസ്റ്റൾ വീട് പരിശോധിക്കുന്നതിനിടയിൽ അലമാരയിൽ നിന്നു പോലീസിന് ലഭിച്ചു. സീരറ്റിന്‍റെ തിരോധാനം പോലീസിൽ സംശയത്തിന്‍റെ ആക്കം കൂട്ടി. രാത്രിയിൽ ഓട്ടോഡ്രൈവറോട് സഹായം അഭ്യർഥിച്ച യുവതി സിരറ്റ് കൗറാണെന്ന് പോലീസിന് ബോധ്യമായി. അധികം വൈകാതെ മൊഹാലി പട്ടണത്തിൽ നിന്നു സീരറ്റിനെ പോലീസ് അറസ്റ്റ് ചെയ്തു.

കൊലപാതകം ആസൂത്രിതം

ഇക്കഴിഞ്ഞ മാർച്ച് 19 ന് രാത്രി ഒന്പതോടെ ഏകം സിംഗ് പിതാവിനെ കാണാൻ ചെന്നിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഏകം ആകെ അസ്വസ്ഥനായിരുന്നുവത്രെ. ആഹാരം കഴിക്കാൻ പോലും നിൽക്കാതെ അദ്ദേഹം യാത്രയാവുകയും ചെയ്തു. 9.45 ഓടെ അദ്ദേഹം തന്‍റെ വീട്ടിലെത്തി. കുട്ടികൾ ഉറങ്ങാൻ ഏകദേശം അർധരാത്രിയായി. തുടർന്ന് ഏകവും സീരറ്റും തമ്മിൽ വലിയ വാക്കേറ്റമുണ്ടായി. 12.30 ഓടെ മകൻ ഗുർനവാസ് അടുത്ത മുറിയിൽ ഭയങ്കര ശബ്ദം കേട്ടു. അൽപ്പസമയത്തിനു ശേഷം ഇരുട്ടിൽ ഒരാൾ കുട്ടികളുടെ മുറിയിൽ പ്രത്യക്ഷപ്പെട്ടു. അവരോട് നിശ്ശബ്ദരായി ഉറങ്ങാൻ നിർദേശിച്ച് വാതിലും ബന്ധിച്ച് പോയി. ഒരു വ്യാഴവട്ടക്കാലം മാത്രം ആയുസുള്ള ദാന്പത്യജീവിതത്തിന് ലൈസൻസുള്ള നിറതോക്കിനാൽ സീരറ്റ് വിധിയെഴുതി. പ്രിയതമനു നേരെ നിറയൊഴിക്കുന്പോൾ അവളുടെ കരങ്ങൾ വിറച്ചില്ല. കരൾ അൽപ്പം പോലും പിടഞ്ഞതുമില്ല. തന്നെ ജീവനു തുല്യം സ്നേഹിക്കുന്ന, താൻ നൊന്തു പെറ്റ മക്കളെക്കുറിച്ച് ചിന്തിച്ചില്ല... വെടിയുണ്ട ശിരസ് തുളച്ച് രക്തം ചീറ്റിത്തെറിച്ച് ആ ശരീരം നിലത്ത് ചേതനയറ്റ് പതിച്ചപ്പോഴും അവളിൽ പ്രത്യേകിച്ചൊരു ഭാവമാറ്റവും ഉണ്ടായില്ല...


പഞ്ചാബ് അഗ്രോ -ടെക്കിലും മാർക്ക്ഫെഡിലും ഏകം സിംഗ് മുൻപ് ജോലി ചെയ്തിട്ടുണ്ട്. കഴിഞ്ഞ കുറച്ചു കാലങ്ങളായിട്ടാണ് വസ്തു വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ഇടപാടുകളിൽ വൻതുക കമ്മീഷനായി ലഭിക്കുന്ന മേഖലയിലേക്ക് ചുവടു മാറിയത്... ഏകത്തിന്‍റെയും സീരറ്റിന്‍റെയും ജീവിതത്തിലെ പൊരുത്തക്കേടുകളാകാം നിഷ്ഠുരമായ ഈ കൊലപാതകത്തിനു പിന്നിലെന്ന് പോലീസ് പറയുന്നു.

ഓട്ടോഡ്രൈവറുടെ സഹായം പ്രതികൾക്ക് വിനയായി മൃതദേഹം എത്രയും പെട്ടെന്ന് എവിടെയെങ്കിലും കൊണ്ടുപോയി നശിപ്പിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. 265 കിലോമീറ്ററിനപ്പുറം ലംബിയിൽ കൊണ്ടുചെന്ന് കുഴിച്ചിടാനും ഉദ്ദേശിച്ചിരുന്നുവത്രെ. മൂന്നരയടിയോളം വലിപ്പമുള്ള ബ്രീഫ്കെയ്സിൽ മൃതദേഹം തിരുകികയറ്റി. ആറടി മൂന്ന് ഇഞ്ച് ഉയരവും 100 കിലോ ഭാരവുമുണ്ട് ഏകം സിംഗിന്. സീരറ്റും മാതാവും ചേർന്ന് നിലത്തെ രക്തക്കറ കഴുകിക്കളഞ്ഞു. വീട്ടിൽ നിന്നു ബ്രീഫ്കെയ്സ് കാറിനടുത്ത് കൊണ്ടുവന്നു. ഇത്രയും ഭാരമുള്ള പെട്ടി ഉയർത്തി കാറിന്‍റെ ഡിക്കിയിൽ വയ്ക്കുകയെന്നത് അൽപ്പം ബുദ്ധിമുട്ടുള്ള പണിയാണ്. അതുവഴി പോയ ഓട്ടോഡ്രൈവറോട് സഹായം അഭ്യർഥിച്ചു. അയാൾ സഹായിച്ചതാണ് സിരറ്റിനും കൂട്ടർക്കും വിനയായത്. സീരറ്റ് കാർ ഉപേക്ഷിച്ച് രക്ഷപ്പെട്ടതിനും കാരണമുണ്ട്. കാറിന്‍റെ താക്കോൽ വെപ്രാളത്തിനിടയിൽ കളഞ്ഞു. ഓട്ടോഡ്രൈവർ പോലീസിനെ വിവരം അറിയിക്കുമെന്ന് മനസിലായപ്പോൾ താക്കോ\ൽ തിരഞ്ഞെങ്കിലും ലഭിച്ചില്ല.

കൊലപാതകത്തിന്‍റെ ശരിയായ ഉദ്ദേശ്യം സംബന്ധിച്ച് പോലീസ് ഇനിയും പൂർണമായ നിഗമനത്തിലെത്തിയിട്ടില്ല. ദിവസവും മദ്യലഹരിയിൽ വീട്ടിൽ വരുന്ന ഏകം തന്നെ ഉപദ്രവിക്കാറുണ്ടെന്നും സാന്പത്തികമായ ഒരുപാട് അനാവശ്യ ചെലവുകൾ ഏകത്തിനുണ്ടെന്നുമാണ് സീരറ്റിന്‍റെ വാദം. തന്നെ പിസ്റ്റൾ ഉപയോഗിച്ച് വധിക്കാനൊരുങ്ങിയപ്പോൾ സ്വരക്ഷയ്ക്കായി തോക്ക് പിടിച്ചുവാങ്ങി നിറയൊഴിക്കുകയായിരുന്നുവെന്നും സീരറ്റ് പോലീസിനോട് പറഞ്ഞു. അതേ സമയം, സീരറ്റിന് മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെന്നും അതിനെച്ചൊല്ലി ഏകം അസ്വസ്ഥനായിരുന്നുവെന്നുമാണ് ഏകം സിംഗിന്‍റെ ബന്ധുക്കളുടെ പരാതി. സീരറ്റിന്‍റെ സഹോദരനെയും സുഹൃത്തിനെയും പോലീസ് തെരയുന്നു. മൂവരും ചേർന്ന് ഏകം സിംഗിനെ ആക്രമിക്കുകയും പിന്നീട് നിറയൊഴിക്കുകയും ചെയ്തുവെന്നും പോലീസ് സംശയിക്കുന്നുണ്ട്.

ഗിരീഷ് പരുത്തിമഠം