ട്രെൻഡ് സെറ്റർ രാഗദീപം
ട്രെൻഡ് സെറ്റർ രാഗദീപം
ആഘോഷത്തിന് പൊതുവേ മലയാളികൾ പറയുന്നത് അടിച്ചുപൊളി എന്നാണ്. ഉത്സവങ്ങളുടെയും പെരുന്നാളുകളുടെയും കാവടിയാട്ടങ്ങളുടെയും സ്വന്തം നാട്ടിൽ അടിച്ചുപൊളിക്കാനുള്ള അവസരങ്ങൾക്ക് ഒട്ടും കുറവില്ല. കാവടിയാട്ടമെന്നോ അന്പുപെരുന്നാളെന്നോ കേട്ടാൽ ബാൻഡ് സെറ്റും ഡാൻസും മനസിലെത്തും. ശിങ്കാരിമേളവും നാസിക് ഡോലുമെല്ലാം ജനപ്രിയമാകുന്നതിനു മുന്പേ ബാൻഡ് സെറ്റ് ഒരു വികാരമാണ്. വെറുതേ പാട്ടുകളുടെ ഈണം വായിച്ചുപോകുന്നതല്ല ഇന്നു ബാൻഡ് സെറ്റ്. സന്പൂർണ സംഗീതം സമ്മാനിക്കുന്ന ഒരു ഓർക്കസ്ട്രയ്ക്കു തുല്യമാണത്.

കോഴിക്കോട്ടെ തിരുവണ്ണൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പ്രശസ്തമായ ഉത്സവമാണ് സ്കന്ദഷഷ്ഠി ശൂരസംഹാരം. ശൂരന്പട എന്നുപറഞ്ഞാലേ പലർക്കുമറിയൂ. ശൂരന്പടയുടെ ചെന്പടകൊട്ടി കോലംതുള്ളം താളം എന്നപാട്ട് ഓർമവരുന്നില്ലേ.. അതെ, തിരുവണ്ണൂരിൽ നേരിട്ടനുഭവിച്ചറിഞ്ഞ ഉത്സവാവേശമാണ് കൈതപ്രം ആ വരികളിൽ പകർന്നുവച്ചത്. ഒരിക്കൽ ശൂരന്പടയുത്സവത്തിന് തൃശൂരിൽനിന്ന് ഒരു ബാൻഡ് സംഘമെത്തി. തിരുവണ്ണൂരിൽ അന്ന് കൈതപ്രവുമുണ്ട്. ദേവസഭാതലവും ഹരിമുരളീരവവുമൊക്കെ അതിഗംഭീരമായി അവതരിപ്പിക്കുകയാണ് ബാൻഡ്. കേട്ടുകഴിഞ്ഞപ്പോൾ കൈതപ്രം ബാൻഡുകാരോട് വിസ്മയത്തോടെ ചോദിച്ചു: ""ഇങ്ങനെയൊക്കെ ബാൻഡിൽ വായിക്കാൻ പറ്റുമോ!.. ശ്രുതിയും താളവുമൊക്കെ ഇത്ര കൃത്യമായി നിങ്ങളിതെങ്ങനെ ചെയ്യുന്നു''... അഭിമാനവും സന്തോവുംകൊണ്ട് ബാൻഡ് അംഗങ്ങളുടെ നെഞ്ചുനിറഞ്ഞു.

ആ സംഭവം ഓർത്ത് ബാൻഡ് അംഗങ്ങൾ പറയുന്നു: സംഗീതം ഒഴുകിപ്പരക്കുന്ന സ്ഥലമാണ് തിരുവണ്ണൂർ. നമ്മൾ വായിക്കുന്നതിൽ ഒരു സ്വരം സ്ഥാനംതെറ്റിയാൽ അവിടത്തെ കുട്ടികൾപോലും കണ്ടുപിടിക്കും. അവിടെവച്ച് കിട്ടിയ അഭിനന്ദനം ഒരുകാലത്തും മറക്കില്ല...
അതേ ബാൻഡ് സംഘത്തിനാണ് ഇന്ന് ദക്ഷിണേന്ത്യയിലെന്പാടും ഏറ്റവുംകൂടുതൽ ആരാധകരുള്ളത്- രാഗദീപം മുണ്ടത്തിക്കോട്. ഫേസ്ബുക്കിലും യുട്യൂബിലും ആരാധകരുടെ തള്ളിക്കയറ്റം. യുട്യൂബിൽ രാഗദീപത്തിന്‍റെ പ്രകടനമടങ്ങുന്ന വീഡിയോകൾ ലക്ഷക്കണക്കിനു തവണ പ്ലേ ചെയ്യപ്പെടുന്നു. കമന്‍റുകളിൽ ആരാധകർ പറയുന്നു- ഞങ്ങളുടെ രാഗദീപത്തെ വെല്ലാൻ വേറാരുമില്ല. രാഗദീപത്തിന്‍റെ ഒഴിവുനോക്കിയാണ് തമിഴ്നാട്ടിൽ ചിലർ വിവാഹങ്ങളടക്കമുള്ള ചടങ്ങകളുടെ തീയതി നിശ്ചയിക്കുന്നതെന്നുപറഞ്ഞാൽ അതിൽ ഒട്ടുമില്ല അതിശയോക്തി. അവിടെനിന്ന് സാക്ഷാൽ ഗംഗൈ അമരൻപോലും ഫോണിൽ വിളിച്ച് അഭിനന്ദിച്ചു: നിങ്ങൾ കൊള്ളാം!!

ചെറുപ്പംമുതൽക്കേ വിരലുകളിലും മനസിലും താളം നിറച്ചുനടന്നയാളാണ് തൃശൂർ കുന്നംകുളം പഴഞ്ഞി സ്വദേശി വത്സൻ എന്ന വത്സരാജ്. കോളജ്കാലം കഴിഞ്ഞതോടെ ഗാനമേളകളിൽ ഡ്രമ്മറായി പോയിത്തുടങ്ങി. അപ്രതീക്ഷിതമായാണ് ഒരു സുഹൃത്തുവഴി ചാലക്കുടിയിലെ ബാൻഡ് സംഘത്തിലെത്തിയത്. ക്രമേണ ആ ബാൻഡിന്‍റെ ഏകോപനം വത്സന്‍റെ ചുമലിലായി. പിന്നീട് വേറെയും ബാൻഡുകളിൽ പ്രവർത്തിച്ചു. അങ്ങനെയിരിക്കെയാണ് തൃശൂർ മുണ്ടത്തിക്കോട്ടുള്ള രാഗദീപം എന്ന ബാൻഡ് വിൽക്കാനുണ്ട് എന്നറിഞ്ഞത്. അന്ന് ശരാശരി നിലവാരത്തിൽ പ്രവർത്തിച്ചിരുന്ന സംഘമാണ്- അതായത് 21 കൊല്ലം മുന്പ്. അങ്ങനെ രണ്ടുംകല്പിച്ച് വത്സൻ ആ ബാൻഡ് വാങ്ങി. മികച്ച കലാകാരന്മാരെയും ഉപകരണങ്ങളും വത്സൻ രാഗദീപത്തിൽ കൊണ്ടുവന്നു. പതിയെ രാഗദീപം മുണ്ടത്തിക്കോട് പേരുകേൾപ്പിച്ചുതുടങ്ങി.

ഇടക്കാലത്ത് ഒരു ബാൻഡിൽ വത്സനോടൊപ്പം പ്രവർത്തിച്ചിരുന്ന ബാൻഡ് മാസ്റ്റർ മാത്യൂസ് എന്ന അഗസ്റ്റിൻകൂടി എത്തിയതോടെ രാഗദീപം മിന്നിത്തിളങ്ങി. ക്ലാർനറ്റ് വായനക്കാരിൽ അഗ്രഗണ്യനാണ് മാത്യൂസ്. ഓർക്കസ്ട്രകളിലും ബാൻഡുകളിലുമായി പതിറ്റാണ്ടുകളുടെ പരിചയം. രണ്ടായിരത്തോളം നാടോടിനൃത്ത ഗാനങ്ങൾക്കു ക്ലാർനറ്റ് വായിച്ചിട്ടുണ്ട് അദ്ദേഹം. ബാൻഡ് വാദ്യം കാസറ്റുകളായും പുറത്തിറക്കി. ഇപ്പോൾ മ്യൂസിക് ഫ്യൂഷനുകൾക്ക് സാക്സഫോണും വായിക്കുന്നു.

ഏഴു ക്ലാർനറ്റുകൾ, പത്തു ട്രന്പറ്റുകൾ, രണ്ട് എഫോണിയം, മൂന്നു സൈഡ് ഡ്രംസ്, രണ്ടു ബേസ് ഡ്രംസ്, ഒന്നുവീതം റോട്ടോ ഡ്രം, തകിൽ എന്നിങ്ങനെ 26 കലാകാരന്മാരാണ് ഇപ്പോൾ രാഗദീപം ബാൻഡിൽ പ്രവർത്തിക്കുന്നത്. പാട്ടുകളുടെ നൊട്ടേഷൻ ഒരുക്കി ഓരോരുത്തരും വായിക്കേണ്ട സംഗീത ഭാഗങ്ങൾ പഠിപ്പിക്കുന്നത് ബാൻഡ് മാസ്റ്റർ എന്ന നിലയിൽ മാത്യൂസ് ആണ്. സംഘാംഗങ്ങളിൽ പലർക്കും വെസ്റ്റേണ്‍ രീതിയിലുള്ള നൊട്ടേഷൻ പരിചയമില്ല. അതുകൊണ്ട് അവർക്കു മനസിലാകുന്ന വിധത്തിൽ മലയാളത്തിൽ സ്വരങ്ങൾ എഴുതി നൽകുന്നതാണ് രീതി. ആഴ്ചയിൽ രണ്ടു ദിവസം എല്ലാവരും ചേർന്നുള്ള പരിശീലനം മുടക്കാറില്ല. ഓരോരുത്തരും സ്വന്തം ഭാഗം കാണാതെ പഠിക്കുകയാണ് ചെയ്യുന്നത്. ഗാനമേളകളിലേതുപോലെ നൊട്ടേഷൻ മുന്നിൽവച്ച് വായിക്കുക സാധ്യമാകില്ലല്ലോ. കൗണ്ടറുകൾ വായിക്കാൻ മൂന്നു ക്ലാർനറ്റ്, കോർഡുകൾക്ക് മൂന്നു ട്രന്പറ്റ്, ബേസ് ഗിറ്റാർ ഭാഗത്തിന് എഫോണിയം, ബാക്കിയെല്ലാവരും ചേർന്ന് ലീഡ് എന്നിങ്ങനെയാണ് പാട്ടുകൾ വായിക്കുക. വെറുതേ പാട്ടിന്‍റെ ഈണം വായിച്ചുപോകുക എന്നതിൽനിന്ന് കോർഡുകളും ബേസുമെല്ലാം ചേർത്ത് ബാൻഡ് വാദ്യത്തെ സമഗ്രമാക്കിയവരിൽ പ്രധാനിയാണ് മാത്യൂസ്. പിന്നീടത് മിക്ക സംഘങ്ങളും അനുകരിച്ചുതുടങ്ങി.


ഒരിടത്തുനിന്ന് അനങ്ങാതെ കൊട്ടിയിരുന്ന സൈഡ് ഡ്രമ്മിനെ ആരാധകരുടെ ഭാഷയിൽ അടിപൊളിയാക്കിയത് വത്സനാണ്. ഉത്സവവേദികളിലെ ഡാൻസ് പ്രേമികളുടെ ചുവടുകളെ നിയന്ത്രിക്കുന്നത് ഇപ്പോൾ വത്സന്‍റെ വിരലുകളാണ്. മാത്യൂസിന്‍റെ അഭിപ്രായത്തിൽ സൈഡ് ഡ്രമ്മിന് അനക്കംവയ്പ്പിക്കുകയായിരുന്നു വത്സൻ. ബാൻഡിലെ ഒരു ട്രെൻഡിന്‍റെ പേരാണ് ഇന്ന് വത്സൻ എന്നത്. അദ്ദേഹത്തിന്‍റെ പ്രകടനം മാത്രം ഉൾപ്പെടുന്ന വീഡിയോകൾ യുട്യൂബിലുണ്ട്. ആരാധകർ ഓരോന്നും ആഘോഷമാക്കുകയും ചെയ്യുന്നു.
സൈഡ് ഡ്രമ്മർമാരായ ശിവൻ, സുധീഷ്, ട്രന്പറ്റ് വായിക്കുന്ന ജോണ്‍സണ്‍, മണികണ്ഠൻ, ക്ലാർനറ്റ് വായിക്കുന്ന രവി, കൃഷ്ണകുമാർ, ബാബു തുടങ്ങിയവരും രാഗദീപത്തിന്‍റെ തിളങ്ങുന്ന താരങ്ങളാണ്. ഈ കലാകാരന്മാരിൽ പലരും പ്രമുഖ പിന്നണി ഗായകരുടെ ഓർക്കസ്ട്രകളിലും പ്രവർത്തിക്കുന്നു.

പാട്ടുപ്രേമികൾക്ക് പൂമരമെന്നോ പാമരമെന്നോ ഭേദമില്ല. ഡാൻസ് നന്പറുകൾ മാത്രമല്ല അവർക്കുവേണ്ടത്. ഇളമൈ ഇതോ കേട്ട കാതുകൾതന്നെ തൊട്ടടുത്തനിമിഷം സംഗീതമേ അമര സല്ലാപമേ കേൾക്കാൻ കൊതിക്കും. രാഗദീപത്തിന്‍റെ സൂപ്പർ ഹിറ്റുകളിലൊന്നാണ് സർഗത്തിലെ സംഗീതമേ എന്ന പാട്ട്. ഒന്നു കണ്ണടച്ചുനിന്നുകേട്ടാൽ സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്തതാണോ ഇത് എന്നു തോന്നിപ്പോകും. ഏതെങ്കിലും ഒരുപകരണംകൊണ്ട് ഒരു കരട് പാട്ടിലുണ്ടെങ്കിൽ അത് ഞങ്ങൾ വായിക്കും എന്നാണ് മാത്യൂസ് പറയുന്നത്. അത് വെറും അവകാശവാദമല്ലെന്ന് ആരാധകർ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.

രാമകഥാ ഗാനലയം, അംഗോപാംഗം, ഇന്നെനിക്ക് പൊട്ടുകുത്താൻ, ശങ്കരാ, നക്ഷത്രദീപങ്ങൾ, രാഗം താനം പല്ലവി തുടങ്ങി അർധ ശാസ്ത്രീയ ഗാനങ്ങളുടെ വലിയൊരു നിര അതേ സൂക്ഷ്മതയോടെ രാഗദീപത്തിന്‍റെ താരങ്ങൾ സാക്ഷാത്കരിക്കും.

ഏതാണ്ട് ഒരുവർഷം കഴിഞ്ഞതേയുള്ളൂ ചെയിൻ സോംഗ് രീതി അവതരിപ്പിച്ചിട്ട്. അതും മാത്യൂസ് മാഷിന്‍റെ ആശയമാണ്. ഡി മൈനറിൽ തുടങ്ങുന്ന ഇരുപതോളം പാട്ടുകളാണ് മെഡ് ലേയായി വായിക്കുക. പാട്ടുകൾ അയത്നലളിതമായി ഒന്നിൽനിന്ന് മറ്റൊന്നിലേക്ക് ഒഴുകും. ദേശ് രാഗത്തിൽ ഒരു ശകലം വായിച്ച് അവസാനിപ്പിക്കും. ശേഷം കൈയടികളുടെയും ആർപ്പുവിളികളുടെയും പൂരമാകും. ചെയിൻ സോംഗും ഇപ്പോൾ മറ്റു ബാൻഡുകൾ അവതരിപ്പിക്കുന്നുണ്ട്.

കുറച്ചുനാൾ മുന്പ് വത്സനെ സിനിമാക്കാർ വിളിച്ചു. അവരുടെ പടത്തിൽ ബാൻഡ് സെറ്റു വേണം. കേട്ടപ്പോൾ വലിയ കാര്യമായൊന്നും തോന്നിയില്ല. അവർക്ക് ലൈവ് റെക്കോർഡിംഗ് ആണു വേണ്ടത്. കണ്ടശാംകടവിൽ നടന്ന ഒരു പരിപാടി കമ്മിറ്റിക്കാരുടെ സമ്മതത്തോടെ റെക്കോർഡ് ചെയ്യാൻ സഹകരിച്ചു. ബഹളങ്ങൾ ഒഴിവാകാൻ ഒരു വശത്തേക്കു മാറിനിന്നാണ് റെക്കോർഡിംഗ് നടത്തിയത്. നാലു പാട്ടുകൾ എടുത്തു. അന്നു വായിച്ച ഇളമൈ ഇതോ ഇതോ എന്ന പാട്ടാണ് സിനിമയിൽ വന്നത്. ചിത്രം വേറൊന്നുമല്ല, അങ്കമാലി ഡയറീസ്. അന്പു പെരുന്നാളും ബാൻഡും അങ്കമാലി ഡയറീസിന്‍റെ പ്രധാന ഭാഗത്തിന്‍റെ പശ്ചാത്തലമാണ്.

സിനിമയുടെ റിലീസ് ദിവസം അങ്കമാലിയിലെത്തി പരിപാടി അവതരിപ്പിക്കാൻ സിനിമാക്കാർ വീണ്ടും വിളിച്ചെങ്കിലും മുൻകൂട്ടി ഏറ്റ മറ്റൊന്നുണ്ടായിരുന്നതിനാൽ പോകാനായില്ല. സിനിമ ഇതുവരെ കാണാനും പറ്റിയില്ലെന്ന് വത്സനും മാത്യൂസും പറഞ്ഞു.
രാവെന്നോ പകലെന്നോ ഇല്ലാതെ, പലപ്പോഴും ഒന്നിരിക്കാൻ പോലുമാവാതെ സംഗീതം ശ്വാസത്തിൽ കൊണ്ടുനടക്കുകയാണ് ബാൻഡ് സംഘങ്ങൾ. കടുത്ത അധ്വാനമുള്ള, ശരീരം തളർത്തുന്ന പ്രവൃത്തിയാണ് പല ഉപകരണങ്ങളും വായിക്കൽ. എന്നാൽ കേൾവിക്കാർ നല്ലതു പറയുന്പോൾ, പ്രോത്സാഹിപ്പിക്കുന്പോൾ, ആർത്തുവിളിക്കുന്പോൾ ഈ കലാകാരന്മാർ ഒരു പാട്ടിൽനിന്ന് അടുത്തതിലേക്കു ചുവടുവയ്ക്കും.., ക്ഷീണം മറക്കും...
പറഞ്ഞവസാനിപ്പിക്കുന്പോൾ മാത്യൂസ് മാഷ് സാക്സഫോണ്‍ കൈയിലെടുത്തു. അദ്ദേഹത്തിന്‍റെ ശ്വാസം അഞ്ജലീ അഞ്ജലീ പുഷ്പാഞ്ജലി എന്ന ഈണത്തിലാണ് പുറത്തുവന്നത്. കൂടുതൽ പുതുമകളിലേക്കുള്ള തിരിനാളമാണ് ആ സാക്സഫോണ്‍ നാദം.

- വി.ആർ. ഹരിപ്രസാദ്