മലയാളം പറയുന്ന ബാഹുബലി
മലയാളം പറയുന്ന ബാഹുബലി
ബാഹുബലിയുടെ രണ്ടാം വരവിനായി കാത്തിരിക്കുകയാണ് സിനിമാലോകം. ഇതുവരെ ഇന്ത്യൻ സിനിമ കാണാത്ത തരത്തിലുള്ള ഗ്രാഫിക്സുകളും വിഷ്വൽ ഇഫക്ടുകളുമായി എത്തിയ എസ്.എസ് രാജമൗലിയുടെ ചരിത്ര സിനിമയുടെ രണ്ടാം ഭാഗമെത്തുന്പോൾ ബാഹുബലി സംസാരിക്കുക എറണാകുളം പറവൂർ സ്വദേശിയായ ഒരു യുവാവിന്‍റെ ശബ്ദത്തിലായിരിക്കും. ഈ മാസം 28ന് റിലീസ് ചെയ്യുന്ന ബാഹുബലി മലയാളം പതിപ്പിലാണ് എറണാകുളം പറവൂർ ഏഴിക്കര സ്വദേശിയായ സി.എം. അരുൺ ശബ്ദം നൽകിയിരിക്കുന്നത്. ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളായ അമരേന്ദ്ര ബാഹുബലിക്കും മകൻ മഹേന്ദ്ര ബാഹുബലിയുമാണ് അരുണിന്‍റെ ശബ്ദത്തിൽ നമ്മോട് സംസാരിക്കുക.

തുടക്കം അശ്വാരൂഢനിൽ

ഡബിംഗ് രംഗത്ത് പത്ത് വർഷത്തെ പരിചയമുള്ള അരുൺ അശ്വാരൂഢനിൽ ശബ്ദം നൽകിയാണ് ഈ രംഗത്തേക്ക് കടന്നുവന്നത്. മാടമ്പിയിൽ മോഹൻലാലിന്‍റെ കുട്ടിക്കാലം അഭിനയിച്ച അശ്വിൻ മേനോന് ശബ്ദം നൽകിയതിലൂടെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് പ്രാഞ്ചിയേട്ടൻ, കീർത്തിചക്ര, കുരുക്ഷേത്ര തുടങ്ങിയ ചിത്രങ്ങളിൽ ശബ്ദം നൽകി. മൊഴിമാറ്റ ചിത്രങ്ങളിലെ പ്രധാന കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയതാണ് അരുണിനെ ബാഹുബലിപോലൊരു ബ്രഹ്മാണ്ഡ ചിത്രത്തിന്‍റെ ഭാഗമാകാൻ അവസരമുണ്ടാക്കിയത.

ബാഹുബലി ആദ്യപതിപ്പിൽ മഹേന്ദ്ര ബാഹുബലിക്കു മാത്രമായിരുന്നു അരുൺ ശബ്ദം നൽകിയിരുന്നത്. രണ്ടാം ഭാഗത്തിൽ അമരേന്ദ്ര ബാഹുബലിക്കും മഹേന്ദ്ര ബാഹു ബലിക്കും ഒരേസമയം ശബ്ദം നൽകി. രണ്ടു പേർക്കുമായി വ്യത്യസ്ത ടോണിലാണ് ഇത് അവതരിപ്പിച്ചത്. ഒരെണ്ണം ഘനഗാംഭീര്യരാജസ്വരമാണെങ്കിൽ മറ്റേത് തികച്ചും റൊമാന്‍റിക്കാണ്. രണ്ട് വ്യത്യസ്ഥ എസ്ട്രീമിലുള്ള കഥാപാത്രങ്ങൾക്ക് ശബ്ദം നൽകേണ്ടിവന്നത് ഏറെ വെല്ലുവിളിനിറഞ്ഞതായിരുന്നെന്ന് അരുൺ പറയുന്നു.

ഈച്ചയിലെ നാനി

ഹിറ്റ് ചിത്രം ഈച്ചയിൽ നാനി അവതരിപ്പിച്ച കഥാപാത്രത്തിന് ശബ്ദം നൽകിയാണ് രാജമൗലി ചിത്രത്തിൽ ആദ്യം എത്തുന്നത്. പ്രഭാസിന്‍റെ മിർച്ചിപോലുള്ള ചിത്രങ്ങൾ മലയാളത്തിലേക്കു മൊഴിമാറ്റം നടത്തിയപ്പോൾ ശബ്ദം നൽകിയതും ബാഹുബലിയിലേക്കുള്ള പാത അരുണിന് എളുപ്പമാക്കി. ചിത്രത്തിന്‍റെ കോ-ഓർഡിനേറ്റർ ആയിരുന്ന മങ്കൊമ്പ് ഗോപാലകൃഷ്ണനാണ് അരുണിനെ ഇതിനായി കണ്ടെത്തിയത്. ആ പരിചയം ബാഹുബലി ഒന്നിൽ ശിവയ്ക്ക് ശബ്ദം നൽകാൻ അവസരമായി.

ബാഹുബലിക്ക് പുറമെ അമ്പതോളം മൊഴിമാറ്റ ചിത്രങ്ങൾക്കും ഒട്ടേറെ സിനിമകൾക്കും സീരിയലുകൾക്കും അരുൺ ശബ്ദം നൽകിയിട്ടുണ്ട്. പൃഥ്വിരാജ്, ജയസൂര്യ, ആസിഫ് അലി എന്നിവരുടെ ട്രാക്ക് വോയ്‌സും അരുൺ ആണ് ചെയ്യുന്നത്. ജോർജ്ജേട്ടൻസ് പൂരത്തിലും റിലീസിന് തയാറെടുക്കുന്ന പുത്തൻ പണം, സൺഡേ ഹോളിഡേ തുടങ്ങിയ സിനിമകൾക്കും അരുൺ ശബ്ദം നൽകിയിട്ടുണ്ട്. ശ്രദ്ധേയമായ ഒട്ടേറെ പരസ്യങ്ങൾക്ക് പിന്നിലും അരുണിന്‍റെ ശബ്ദമുണ്ട്. കല്യാൺസ് സിൽക്‌സ്, മലബാർ, ഭീമ ജ്വല്ലറികളുടെ പരസ്യങ്ങൾ അതിൽ ചിലത് മാത്രം.


നാടക കലാകാരൻ

നല്ലൊരു നാടക കലാകാരൻകൂടിയാണ് അരുൺ. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ നിന്ന് തിയറ്ററിൽ എംഎയും കോട്ടയം എം.ജി. യൂണിവേഴ്‌സിറ്റിയിൽ നിന്ന് തിയറ്ററിൽ എംഫിലും പൂർത്തിയാക്കിയ അരുൺ ഇതിനിടെ ഒട്ടേറെ നാടകങ്ങളിൽ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. പ്രമുഖ നാടക പ്രവർത്തകയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ടി.എസ്. ആശാദേവിയാണ് അരുണിനെ നാടക രംഗത്തേക്ക് കൈപിടിച്ച് നടത്തിയത്. ഓൾ ഇന്ത്യ റേഡിയോ കൊച്ചി സ്‌റ്റേഷനിൽ കാഷ്വൽ അനൗൺസറായിരിക്കെ നിരവധി റേഡിയോ നാടകങ്ങൾക്കും അരുൺ ശബ്ദം നൽകി.

കലയ്ക്കുവേണ്ടി മാർക്കറ്റിംഗ് ജോലി ഉപേക്ഷിച്ചു

മാധ്യമസ്ഥാപനത്തിലെ മാർക്കറ്റിംഗ് ജോലി ഉപേക്ഷിച്ചാണ് അരുൺ കലാലോകത്തേക്കെത്തുന്നത്. നല്ല ശന്പളം ലഭിക്കുന്നുണ്ടായിരുന്നെങ്കിലും അഭിനയവും അരുണിനെ അധികകാലം ആ ജോലി ചെയ്യാൻ സമ്മതിച്ചില്ല. ആറു വർഷക്കാലത്തെ ആ ജോലി ഉപേക്ഷിച്ച് പൂർണമായും കലാരംഗത്ത് പ്രവർത്തിക്കാൻ അരുൺ തീരുമാനിച്ചു.

സീരിയലിലും സജീവം

സിനിമാ രംഗത്ത് മാത്രമല്ല സീരിയൽ രംഗത്തും അരുൺ സജീവമാണ്. ഭാഗ്യലക്ഷ്മി സീരിയലിൽ ജയപാലനായും പൊന്നന്പളിയിലെ ശങ്കറായും മറ്റു പല സീരിയലുകളിലും അരുൺ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തോടൊപ്പം തന്നെ നിരവധി സീരിയലുകൾക്ക് ശബ്ദവും നൽകിയിട്ടുണ്ട്. വടക്കൻ പറവൂർ ഏഴിക്കര സ്വദേശികളായ സി.കെ. മുരളീധരന്‍റെയും ജെ. രാധാമണിയുടെയും മൂത്ത മകനാണ് അരുൺ.

ആ രഹസ്യം അറിയാം , പക്ഷേ പറയില്ല

ബാഹുബലി രണ്ടാം ഭാഗം എത്തുന്പോൾ സിനിമാ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ആ കാരണം എന്താണെന്ന് അറിയാനാണ്. അതെ ‘"കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു’’. ആ രഹസ്യം ഇപ്പോൾ അരുണിനും അറിയാം. പക്ഷേ എല്ലാവരും ആ രഹസ്യം തിയറ്ററിൽ പോയിതന്നെ മനസിലാക്കണമെന്നാണ് അരുൺ പറയുന്നത്. മികച്ച വിഷ്വൽ ഇഫക്ട്സും ഗ്രാഫിക്സും യുദ്ധ രംഗങ്ങളും ഉള്ളതുകൊണ്ടുതന്നെ കാഴ്ചയുടെ ഒരു വിസ്മയം തന്നെയാണ് പ്രേക്ഷകർക്കായി രാജമൗലി ഒരുക്കിയിരിക്കുന്നതെന്നു അരുൺ പറയുന്നു.

സ്വന്തം ലേഖകൻ