ആശുപത്രി സിനിമകൾ തേടി ഒരു റൗണ്ട്സ്...
ആശുപത്രി സിനിമകൾ തേടി  ഒരു റൗണ്ട്സ്...
മരുന്നിന്‍റെ മണമുള്ള കാറ്റാണ് ആശുപത്രിക്ക്. മലയാള സിനിമയിൽ ആ മണവും പേറി കാറ്റുവീശാൻ തുടങ്ങിയിട്ട് കാലമേറെയായി. ബ്ലാക്ക് ആൻഡ് വൈറ്റ് മാറി കളറായിട്ടും ആ കാറ്റ് വീശിയടങ്ങാതെ അങ്ങിനെയങ്ങിനെ പാറിപ്പറക്കുകയാണ്. സത്യനും പ്രേംനസീറും തുടങ്ങി മലയാള സിനിമയിലെ പുതിയ താരങ്ങൾ വരെ ഡോക്ടർമാരായിട്ടുണ്ട ്.

സത്യൻ അഭിനയിച്ച "ഡോക്ടർ' എന്ന സിനിമയും ആശുപത്രി പശ്ചാത്തലമുായുള്ളതായിരുന്നു. ആതുരശുശ്രൂഷാ മേഖലയിലെ കള്ളത്തരങ്ങളെക്കുറിച്ചും തട്ടിപ്പുകളെകുറിച്ചുമെല്ലാം 1963ൽ പുറത്തുവന്ന "ഡോക്ടർ' എന്ന സിനിമയിൽ പ്രതിപാദിച്ചിട്ടുണ്ട ്. മലയാളത്തിന്‍റെ നിത്യഹരിത നായകനായ പ്രേംനസീറും ഡോക്ടറുടെ കോട്ടണിഞ്ഞിട്ടുണ്ട ്. കോളിളക്കത്തിലൂടെ ഓർമകളിലേക്ക് ചേക്കേറിയ നടൻ ജയൻ ഡോക്ടറായി അഭിനയിച്ച് തകർത്ത ചിത്രമാണ് കമൽഹാസൻ-സറീന വഹാബ് ടീമിന്‍റെ "മദനോത്സവം.' ഇതിൽ ആശുപത്രിയും രോഗങ്ങളും ഡോക്ടറുമൊക്കെ പ്രധാന പശ്ചാത്തലങ്ങളാണ്.

മധു, ശ്രീവിദ്യ, രാഘവൻ എന്നിവർ അഭിനയിച്ച "ഹൃദയം ഒരു ക്ഷേത്രം' എന്ന സൂപ്പർഹിറ്റ് സിനിമയുടെ ഏതാണ്ട ് മുക്കാൽ ഭാഗവും ആശുപത്രിയുടെ പശ്ചാത്തലത്തിലാണ്. ആശുപത്രിയിൽ രോഗിയായ ഭർത്താവിനെ പരിചരിക്കുന്ന ഭാര്യയെ അവിചാരിതമായി കാണുന്ന മുൻ കാമുകനായ ഡോക്ടറും നാടകീയ രംഗങ്ങളുമൊക്കെയായി തിയറ്ററിൽ സൂപ്പർഹിറ്റായ ചിത്രമാണത്.

പുതിയ സിനിമകളിൽ മാധവ് രാംദാസ് സംവിധാം ചെയ്ത "അപ്പോത്തിക്കിരി' എന്ന ചിത്രം ആശുപത്രിയുടെ പശ്ചാത്തലത്തിലുള്ള ചിത്രമാണ്. ആരോഗ്യമേഖലയിലെ പുതിയ തട്ടിപ്പുകളും മരുന്നു പരീക്ഷണങ്ങളുമെല്ലാം അപ്പോത്തിക്കിരി ചർച്ച ചെയ്തു.

പൃഥ്വിരാജിന്‍റെ "അയാളും ഞാനും തമ്മിൽ' എന്ന സിനിമയാകട്ടെ വേറിട്ട ആശുപത്രിക്കാഴ്ചകളിലേക്കാണ് പ്രേക്ഷകരെ കൂട്ടിക്കൊണ്ട ുപോയത്. പ്രിയദർശന്‍റെ "താളവട്ടം' എന്ന ചിത്രവും ആശുപത്രി കേന്ദ്രീകൃത സിനിമയായിരുന്നു. ഉൗട്ടിയിലെ മെന്‍റൽ അസൈലത്തിലേക്ക് പ്രിയദർശൻ പ്രേക്ഷകരെ കൂട്ടിക്കൊണ്ട ുപോയി വിനുവിനേയും സാവിത്രിയേയും ഉണ്ണിയേട്ടനേയും നാരായണനേയും കാണിച്ചു തന്നു.

ആശുപത്രികളിലെ അവയവമാറ്റ ബിസിനസിലേക്കാണ് "നിർണയം' എന്ന മോഹൻലാൽ ചിത്രം കടന്നു ചെന്നത്. ആശുപത്രികളിൽ നമ്മളറിയാതെ നടക്കുന്ന അവയവ കൈമാറ്റ ബിസിനസിന്‍റെ ഇരുണ്ട ഇടനാഴികളിലേക്കാണ് ചിത്രം പ്രേക്ഷകരെ നയിക്കുന്നത്.
ഇന്നലെ, ശേഷം, ചിത്രശലഭം തുടങ്ങിയ ജയറാം സിനിമകളിലെല്ലാം ആശുപത്രിയും രോഗങ്ങളും ഡോക്ടറും നിറഞ്ഞു നിൽക്കുകയാണ്. "ഇന്നലെ' എന്ന ചിത്രത്തിൽ ശോഭനയ്ക്ക് സംഭവിക്കുന്ന അപകടത്തെതുടർന്നുണ്ട ാകുന്ന ഓർമത്തെറ്റിലൂടെയാണ് കഥ പുരോഗമിക്കുന്നത്. "ശേഷ'ത്തിൽ മാനസികമായി തകർന്ന ജയറാമിനെ കാണാം. എന്നാൽ കെ.ബി.മധു സംവിധാനം ചെയ്ത "ചിത്രശലഭം' എന്ന ചിത്രത്തിൽ മരണത്തിലേക്ക് നടന്നടുക്കുന്ന രോഗിയായി ജയറാമും രക്ഷിക്കാനിറങ്ങുന്ന ഡോക്ടറായി ബിജുമേനോനും തകർത്തഭിനയിച്ചു. കൂടെ കലാഭവൻ മണിയും.


ആശുപത്രിയും ഡോക്ടറും മെഡിക്കൽ കോളജുമെല്ലാം നിറഞ്ഞുനിന്ന എം.ടി.ഹരിഹരൻ ടീമിന്‍റെ "അമൃതംഗമയ' എന്ന സിനിമയിൽ മോഹൻലാൽ മെഡിക്കൽ വിദ്യാർഥിയായും റാഗിംഗ് വീരനായും പക്വത വന്ന ഡോക്ടറായും മോഹൻലാൽ നിറഞ്ഞാടി.
ഡോ.ഗോപനായി സുരേഷ്ഗോപി "പപ്പയുടെ സ്വന്തം അപ്പൂസിലെത്തി'. "എന്‍റെ സുര്യപുത്രിക്കെന്ന' സിനിമയിലും സുരേഷിന് ഫാസിൽ കൊടുത്തത് ഡോക്ടറുടെ വേഷമായിരുന്നു.
പ്രിയദർശന്‍റെ "ചന്ദ്രലേഖ' എന്ന സിനിമയുടെ കഥ നടക്കുന്നത് പൂർണമായും വലിയൊരു ഹൈടെക് ആശുപത്രിക്കുള്ളിൽ വച്ചാണ്.

ഡോക്ടറായി നടൻ തിലകൻ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെ ങ്കിലും സിബിമലയിൽ സംവിധാനം ചെയ്ത എം.ടി.വാസുദേവൻ നായർ രചിച്ച "സദയം' എന്ന സിനിമയിലെ ഡോക്ടർ തിലകന്‍റെ മികച്ച വേഷമാണ്.

"ദശരഥം' എന്ന സിനിമയും ആശുപത്രിയുമായി ബന്ധപ്പെട്ടുള്ളതാണ്. ഇൻഫെർട്ടിലിറ്റി ക്ലിനിക്കിലേക്കാണ് ദശരഥം പ്രേക്ഷകനെ കൂട്ടിക്കൊണ്ട ുപോയത്.

ആരായിരിക്കും മലയാളത്തിൽ ഏറ്റവുമധികം ഡോക്ടർ വേഷം കൈകാര്യം ചെയ്തിട്ടുള്ളതെന്ന് ചോദിച്ചാൽ പെട്ടെന്നൊരു ഉത്തരം എളുപ്പമല്ല. എങ്കിലും കടുകട്ടിയുളള രോഗങ്ങളുടെ പേരു പറഞ്ഞ് നടൻ എം.ജി.സോമന്‍റെ നിരവധി ഡോക്ടർമാർ നമ്മെ ഞെട്ടിച്ചിട്ടുണ്ട ്. ഇറ്റീസ് എ സ്പെഷ്യൽ കേസ് ഓഫ്....എന്ന് പറഞ്ഞു തുടങ്ങി ഇംഗ്ലീഷിലെ വളരെ ദുർഘടം പിടിച്ച രോഗത്തിന്‍റെ പേരും പറഞ്ഞ് സോമൻ എത്ര തവണ അന്പരപ്പിച്ചിട്ടുണ്ട ്....
പല സിനിമകളിലും ഡോക്ടർമാരുടെ പ്രഫസർമാർ കടന്നുവരാറുണ്ട ്. രണ്ടേ ാ മൂന്നോ ദിവസത്തേക്ക് മാത്രം വരുന്ന പ്രഫസർമാരായിരിക്കും ഇവർ. ഇവരുണ്ടെ ങ്കിൽ ഓപ്പറേഷൻ നടത്താൻ സോമനും അനൂപ്മേനോനുമൊക്കെ ധൈര്യമാണ്..

"ഡോക്ടർ ലൗ, ഡോക്ടർ പേഷ്യന്‍റ്,' തുടങ്ങിയ പേരുകളിലും സിനിമയിറങ്ങി. കമലിന്‍റെ ഉള്ളടക്കം എന്ന സിനിമയിൽ മാനസികാരോഗ്യ കേന്ദ്രമാണ് പ്രധാന പശ്ചാത്തലം. "ഓം ശാന്തി ഓശാന' എന്ന ചിത്രത്തിലും പ്രണയവും സൗഹൃദവും ഒളിപ്പിച്ച് വിനീത് ശ്രീനിവാസനും ഡോക്ടറായി തകർത്തഭിനയിച്ചിരുന്നു.

ലാൽ ജോസിന്‍റെ "ഡയമണ്ട ് നെക്ലേയ്സ്' ഗൾഫിലെ ആശുപത്രിയെ പശ്ചാത്തലമാക്കി ഒരുക്കിയപ്പോൾ ഫഹദ് ഫാസിൽ ഡോക്ടറായി മാറി.

മലയാള സിനിമയിലെ ഡോക്ടർമാരേയും ആശുപത്രി സിനിമകളേയും തേടി പോകുന്പോൾ ഒരുപാടുപേരെ ഇനിയും കണ്ട ു മുട്ടും. ആശുപത്രി മണമുള്ള കാറ്റ് മലയാള സിനിമയിൽ ഇനിയും വീശിയടിക്കും. വെളുത്ത കോട്ടിട്ട് സ്റ്റെതസ്കോപ്പും കഴുത്തിൽ തൂക്കി ഡോക്ടർമാർ ഇനിയും മലയാള സിനിമയുടെ പടികടന്നെത്തും.

ഡോക്ടറായിട്ടും ഒരു രംഗത്തുപോലും ഡോക്ടറുടെ യൂണിഫോം അണിയുകയോ...മരുന്നിന് പോലും ഒരു ആശുപത്രി രംഗമുണ്ട ാവുകയോ ചെയ്യാത്ത മോഹൻലാൽ ചിത്രമുണ്ട്... മണിച്ചിത്രത്താഴ്....

ഋഷി