അപകടങ്ങളും സ്വര്‍ണക്കടത്തും, പറന്നുയരാനാകാതെ കരിപ്പൂര്‍
അപകടങ്ങളും സ്വര്‍ണക്കടത്തും, പറന്നുയരാനാകാതെ കരിപ്പൂര്‍
അടിക്കടിയുണ്ടാകുന്ന അപകടങ്ങൾ കരിപ്പൂർ വിമാനത്താവളത്തെ അടച്ചുപൂട്ടലിലേക്ക് നയിക്കുകയാണോ...‍? കരിപ്പൂർ വിമാനത്താവളത്തിനുനേരേ എറ്റവും കൂടുതൽ ഉയർന്നു കേട്ട അപവാദങ്ങളിലൊന്നായിരുന്നു സ്വർണക്കടത്തിന്‍റെ "സുരക്ഷിത' മാർഗമെന്ന ഖ്യാതി. സ്വർണം കടത്താനുള്ള പ്രധാന കേന്ദ്രമായി കരിപ്പൂർ വിമാനത്താവളം മാറിയെന്ന ആക്ഷേപം കുറച്ചുകാലങ്ങളായി ഉയർന്നുകേട്ടുകൊണ്ടിരിക്കുകയാണ്. എന്നാൽ ഇപ്പോൾ അതിനേക്കാൾ അപ്പുറത്തായി സുരക്ഷാ പ്രശ്നങ്ങളാണ് കരിപ്പൂരിന് പറന്നുയരാൻ വിഘാതമായിരിക്കുന്നത്. ഏറ്റവുമൊടുവിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് വിമാനത്താളത്തിൽ നിന്നും പറന്നുപൊങ്ങാൻ ശ്രമിക്കുന്നതിനിടെ വിമാനത്തിന്‍റെ എൻജിൻ തകരാറിലാകുകയും ടയർ പൊട്ടുകയും ചെയ്തത്.

പ്രത്യക്ഷത്തിൽ ഏതുവിമാനത്താവളത്തിലും സംഭവിക്കാവുന്ന അപകടമായി തോന്നാമെങ്കിലും കരിപ്പൂർ വിമാനത്താവളം വലിയ വിമാനം ഇറക്കാൻ സജ്ജമാണോ എന്ന് പരിശോധിക്കാൻ ഡയറ്കടർ ജനറൽ ഓഫ് സിവിൽ എവിയേഷൻ(ഡിജിസിഎ) സംഘം എത്തുന്ന ദിവസം തന്നെയുണ്ടായഅപകടം വീണ്ടും അട്ടിമറി സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നു. മംഗളൂരുവിലേതുപോലെ ടേബിൾ ടോപ്പ് വിമാനത്താവളമാണ് കരിപ്പൂരിലേത്. 2010 മേയ് 22-ന് മംഗളൂരു വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് ബോയിംഗ് 737 സമാന സാഹചര്യത്തിൽ അപകടത്തിൽപ്പെട്ടിരുന്നു. പറന്നുയരുന്നതിനിടെ റണ്‍വേയിൽ നിന്നും തെന്നിമാറി കൊക്കയിലേക്ക് പതിക്കുകയായിരുന്നു.158 യാത്രക്കാരാണ് അന്ന് മരിച്ചത്. ഡിജിസിഎ ജോയിന്‍റ ഡയറ്കടർ വി.എം.എസ്. റാവത്തും ഉയർന്ന ഉദ്യോഗസ്ഥരും ഇന്നലെ എത്തി പരിശോധന നടത്തി. ഈ രണ്ടുസംഘങ്ങളും നൽകുന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും തുടർ നപടികൾസ്വീകരിക്കുക.

ബോയിംഗ് 747 ഇനത്തിൽപെട്ട എയർ ക്രാഫ്റ്റ് ഇറക്കാൻ കരിപ്പൂരിലെ റണ്‍വേ സജ്ജമാണെന്ന് നേരത്തെ വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഇതിനെല്ലാം മങ്ങലേൽപ്പിക്കുന്നതാണ് അടുത്തകാലത്തുണ്ടായ ഓരോ അപകടങ്ങളും. കഴിഞ്ഞദിവസം കരിപ്പൂരിൽ ഉണ്ടായ സംഭവത്തിൽ വിമാനത്തിന്‍റെ എൻജിൻ തകരാറിലായിരുന്നുവെന്ന് പരിശോധനയ്ക്കെത്തിയ വിദഗ്ധർ പറയുന്നു.എപ്രണിൽനിന്ന് സുരക്ഷാ പരിശോധനകഴിഞ്ഞാണ് വിമാനം പുറപ്പെട്ടത്. പരിശോധനയ്ക്കുശേഷം വിമാന എൻജിൻ തകരാറിലായതിന്‍റെ കാരണം ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. വിമാന യാത്രയ്ക്കായി കരിപ്പൂരിനെ ആശ്രയിക്കുന്നവരെ ഏറെ പരീക്ഷിക്കുന്നതായിരുന്നു ഈ സംഭവങ്ങൾ.

റണ്‍വേയുടെ സുരക്ഷ മാത്രമല്ല കോഴിക്കോട് വിമാനത്താവളത്തെ പിന്നോട്ടടിക്കുന്നതിനുകാരണം. വിമാനത്താവളത്തിലൂടെയുള്ള കള്ളക്കടത്ത് വർധിച്ചത് കരിപ്പൂരിനെ ബ്ലാക്ക് ലിസ്റ്റിൽപ്പെടുത്തി. കഴിഞ്ഞ ജൂണിൽ സിഐഎസ്എഫ് ജീവനക്കാരൻ കൊല്ലപ്പെട്ടതും മറ്റൊരു കളങ്കമായി. വിമാനത്താവളത്തിന്‍റെ സുരക്ഷാചുമതലയുള്ള സിഐഎസ്എഫ് ജീവനക്കാരുമായി വിമാനത്താവളത്തിലെ ഫയർഫോഴ്സ് ജീവനക്കാർ നടത്തിയ ഏറ്റുമുട്ടലിലാണ് അന്ന് ഒരാൾ മരിച്ചത്. ഈ സംഭവത്തോടെ വിമാനത്താവളത്തിന്‍റെ സുരക്ഷാ ചുമതലയേൽക്കാൻ സിഐഎസ്എഫ് വിസമ്മതിച്ചുവെന്നും റിപ്പോർട്ടുണ്ടായിരുന്നു.കോഴിക്കോട് വിമാനത്താവളത്തിൽ വലിയവിമാനങ്ങൾക്ക് അനുമതി നിഷേധിച്ചതോടെ ഇതുവഴിയുള്ള സ്വർണക്കടത്ത് കുറഞ്ഞുവെന്ന റിപ്പോർട്ടും കസ്റ്റംസ് ഉദ്യോഗസ്ഥർ നൽകുന്നു. കരിപ്പൂർ വിമാനത്താവളത്തിലൂടെ കടത്തുന്ന സ്വർണത്തിന്‍റെ പകുതിപോലും മറ്റിടങ്ങളിലൂടെ ഇല്ല എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. കോഴിക്കോട് വിമാനത്താവളത്തിലൂടെയുള്ള കള്ളക്കടത്തിന് അവിടെയുള്ള ഉദ്യോഗസ്ഥരിൽ ചിലർ കൂട്ടുനിൽക്കുന്നതായി നേരത്തെതന്നെആരോപണമുണ്ടായിരുന്നു.സുരക്ഷാ ചുമതലയുള്ള അർധസൈനിക വിഭാഗത്തിനു നേരേ പോലും ആക്രമണമുണ്ടായതും കരിപ്പൂരിന്‍റെ സാധ്യതകൾ ഇല്ലാതാക്കുകയാണ്. എന്തായാലും അനുകൂലറിപ്പോർട്ട് ഉദ്യോഗസ്ഥരിൽനിന്നും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ.


മലബാറിലെ പ്രവാസികൾക്ക് ആശ്വാസമായാണ് കരിപ്പുരിൽ അന്താരാഷ്ട്ര വിമാനത്താവളം രൂപംകൊണ്ടത്. അതുവരെ കൊച്ചിയെയും മംഗലാപുരത്തെയും ആശ്രയിച്ചിരുന്ന മലപ്പുറത്തേയും കോഴിക്കോട്ടേയും പ്രവാസികൾക്ക് സ്വന്തം നാട്ടിലെത്താനുള്ള ഏറ്റവും എളുപ്പമുള്ള മാർഗമായിരുന്നു ഈ അന്താരാഷ്ട്ര വിമാനത്താവളം. എന്നാൽ കണ്ണൂരിൽ വന്പൻ വിമാനത്താവളം വരുന്നതോടെ മരണമണി മുഴങ്ങുന്നത് കരിപ്പൂരിനാണെന്ന സൂചനകളാണ് പുറത്തുവരുന്നത്. കരിപ്പൂരിലേക്ക് പ്രമുഖ വിമാനക്കന്പനികളെ ആകർഷിക്കാൻ പല ഭാഗത്തുനിന്ന് ശ്രമം നടക്കുന്നതിനിടെയാണ് എമിറേറ്റ്സ് കോഴിക്കോട്ടെ ഓഫീസ് പൂട്ടിയത്. വലിയ വിമാനങ്ങൾ ഇറങ്ങാനുള്ള ശേഷി റണ്‍വേക്കില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിരുന്നു. റണ്‍വേ വീതികൂട്ടാതെ വലിയ വിമാനങ്ങൾ ഇറക്കാനാവില്ലെന്നാണ് മന്ത്രാലയത്തിന്‍റെ നിലപാട്. ഇതും എമിറേറ്റ്സിന്‍റെ പിന്മാറ്റത്തിന് കാരണമായിമാറി. മറ്റു പ്രധാന വിമാനക്കന്പനികളും കരിപ്പൂരിൽനിന്ന് പിന്മാറാനുള്ള സാധ്യതയാണുള്ളത്. എയർപോർട്ട് അഥോറിറ്റി റണ്‍വേ വികസനവുമായി മുന്നോട്ടുപോകുന്നതിനിടെയാണ് കന്പനികൾ പുറംതിരിഞ്ഞുനിൽക്കുന്നത്. വിമാനക്കന്പനികളെ കരിപ്പൂരിൽ നിലനിർത്താൻ സമ്മർദം ചെലുത്താനാവില്ലെന്ന് സംഘടനകളും പറയുന്നു.

സുരക്ഷയാണ് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ നിർബന്ധം പിടിക്കുന്ന കാര്യം. റണ്‍വേ വലുതാക്കാതെ മറ്റുമാർഗമില്ലെന്ന് അധികൃതർ നിലപാടെടുക്കുന്പോൾ കാലിക്കട്ട് ചേംബർ ഓഫ് കൊമേഴ്സും മലബാർ ഡവലപ്മെന്‍റ് കൗണ്‍സിലുമാണ് കോഴിക്കോട് വിമാനത്താവളത്തിനുവേണ്ടി ശക്തമായി നിലകൊള്ളുന്നത്.എന്നാൽ, ഇവരുയർത്തുന്ന പ്രതിഷേധ ശബ്ദങ്ങൾ ഡൽഹിയിൽ ശക്തമായി മുഴങ്ങുന്നില്ലെന്നതാണ് പ്രധാന പ്രതിസന്ധികളിലൊന്ന്.നേരത്തെ ഹജ്ജ് വിമാനങ്ങൾക്ക് സർവീസ് നടത്താൻ ലഭിച്ച പ്രത്യേക അനുമതി പ്രകാരമാണ് വലിയ വിമാനങ്ങൾ കരിപ്പൂരിൽ ഇറങ്ങിയിരുന്നത്. ആറു മാസം കൊണ്ടുപ്രവൃത്തി തീർക്കുമെന്ന് പറഞ്ഞ് 2015 മേയ് ഒന്നിനാണ് കരിപ്പൂർ വിമാനത്താവളം ഭാഗികമായി അടച്ചത്. എന്നാൽ അടച്ചിട്ട് നാലരമാസം കഴിഞ്ഞാണ് അറ്റകുറ്റപ്പണി തുടങ്ങിയത്. ഇതോടെ 2200 ഓളം സീറ്റുകളാണ് പ്രതിദിനം കരിപ്പൂരിൽനിന്ന് നഷ്ടമായത്. അതേസമയം കരിപ്പൂരിനെ തകർക്കാനും ഹജ്ജ് സർവീസുകൾ നിർത്തലാക്കാനും നടത്തുന്ന നീക്കങ്ങളാണ് സമീപകാലത്തുണ്ടായ ഓരോ സംഭവങ്ങൾക്ക് പിന്നിലെന്നും കരിപ്പുർ വിമാനത്താവളത്തിന്‍റെ പുരോഗതിക്കായി വാദിക്കുന്നവർ വ്യക്തമാക്കുന്നു. എന്നാൽ ഈ പ്രതിസന്ധികൾ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നാണ് ഇവരുടെ ആവശ്യം. മുൻപ് മന്ത്രി ഇ.അഹമ്മദ് കരിപ്പൂർ വിമാനത്താവളത്തിനും വികസനത്തിനുമായി ഏറെ പ്രയത്നിച്ചിരുന്നതായി ഇവർ ചൂണ്ടിക്കാട്ടുന്നു. എംപി എന്നനിലയിൽ കുഞ്ഞാലിക്കുട്ടിക്കും ഇക്കാര്യത്തിൽ ഒരുപാടുകാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നാണ് ഇവർ പറയുന്നത്.

ഇ. അനീഷ്