കഴിഞ്ഞ കുറച്ചു കാലങ്ങളായി അര ഡസനിലേറ പകർച്ചപ്പനികളുടെ പേരുകൾ നാം കേട്ടു. ഡെങ്കിപ്പനി, എലിപ്പനി, മലന്പനി, ജപ്പാൻജ്വരം, വെസ്റ്റ് നൈൽ പനി, ടൈഫോയ്ഡ്, ഇൻഫ്ളൂവെൻസ്, എച്ച്1-എൻ1, ചിക്കൻപോക്സ് തുടങ്ങി വിവിധ പനികളോടൊപ്പം കോളറയും മഞ്ഞപ്പിത്തവും ഇത്തവണ വിവിധ സ്ഥലങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
നമ്മുടെ നാട്ടിലെ അതിരൂക്ഷമായ വെള്ളക്ഷാമവും മാലിന്യകൂന്പാരങ്ങളും പ്ലാസ്റ്റിക് ഉപയോഗവും ഒക്കെ ഇത്തരം രോഗങ്ങൾക്ക് കാരണമാവാം. അമിത കോണ്ക്രീറ്റ് സംസ്കാരവും നമ്മുടെ നാടിന്റെ അന്തരീക്ഷതാപത്തെ മാറ്റിമറച്ചിരിക്കുന്നു. ചൂടുകുരുക്കൾ, ചിരങ്ങ് എന്നിവ മുൻകാലങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. കുട്ടികൾക്ക് ഇത്തരം ചൂടുകളെ പ്രതിരോധിക്കാൻ തീരെ കഴിയുന്നില്ല. ഓരോ നാട്ടിലും പ്രത്യക്ഷപ്പെടുന്ന പകർച്ചവ്യാധികൾ നമുക്ക് ചില സൂചനകൾ തരുന്നു. ആ നാടിന്റെ സംസ്കാരം, ജീവിതശൈലി, സാമൂഹിക ആരോഗ്യത്തെപ്പറ്റിയുള്ള അറിവില്ലായ്മ അമിതമായ മരുന്നുകളുടെ ഉപയോഗങ്ങൾ എന്നിങ്ങനെ. അങ്ങനെ നോക്കുന്പോൾ ആരോഗ്യകാര്യത്തിലും സാക്ഷരതയിലും ഒന്നാമതെന്ന് വീന്പിളക്കുന്ന കേരളീയർക്കാണ് ഇത്തരം രോഗങ്ങൾ കൂടുതലായി കാണുന്നത്.
വെള്ളത്തിലൂടെയും വായുവിലൂടെയും പകരുന്ന രോഗങ്ങളാണ് മിക്കവയും. കൊതുക് പെരുകുന്നതാണ് പ്രധാന കാരണം. കഴിഞ്ഞ 10 വർഷംകൊണ്ട് വിവിധതരം കൊതുകുകൾ പരത്തുന്ന ചിക്കൻഗുനിയ, ഡെങ്കിപ്പനി എന്നിവയൊക്കെ നാം കണ്ടു. ചിക്കൻഗുനിയ രോഗികൾ വർഷങ്ങൾ കഴിഞ്ഞിട്ടും അവരുടെ വേദനകളിൽനിന്ന് മോചിതരല്ല. വേനൽകഴിയുന്പോൾ എത്തുന്ന മഴക്കാലരോഗങ്ങളും നമുക്ക് പ്രതിരോധിക്കണം. ഹോമിയോപ്പതി ചികിത്സാരീതിക്ക് വളരയേറെ സഹായിക്കാൻ സാധിച്ചിട്ടുണ്ട്. പേടിയാണ് പ്രശ്നം, അറിവില്ലായ്മയും. പനി വരുന്പോഴേക്കും രോഗിക്കും വീട്ടുകാർക്കും അമിത ഉത്കണ്ഠയാണ്. രോഗ പ്രതിരോധ ശേഷിയില്ലായ്മയാണ് രോഗം വഷളാക്കുന്നത്.
എതുതരം പനിയാവട്ടെ രോഗീപരിചരണം, വിശ്രമം എന്നിവ വളരെ അത്യാവശ്യമാണ്. പനി വന്നത് ശ്രദ്ധിക്കാതെ സ്വയം ചികിത്സിക്കുന്നവർക്കാണ് രോഗം മൂർച്ഛിക്കുന്നതാണ് കാണാറ്. കഴിഞ്ഞ രണ്ട് മാസങ്ങളായി ഹോമിയോപ്പതി പ്രതിരോധമരുന്നുകളായ യൂപ്പറ്റോറിയം, ഫോസ്ഫറസ് മുതലായ മരുന്നുകൾ കഴിച്ച് ആയിരക്കണക്കിന് വിവിധതരം പനികൾ പ്രതിരോധിച്ചതായി അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.
ഇനി വരുന്ന നാളുകൾ മഴക്കൊപ്പമുള്ള പനികൾ വരും. വേനൽമഴ തുടങ്ങുന്നതിന് മുന്പ് കഴിഞ്ഞ കുറെക്കാലമായി ’പാക്കേജ്’ പനിയും പകർച്ചവ്യാധികളും ആരംഭിക്കും. സന്നദ്ധ പ്രവർത്തകരും ഹെൽത്ത് ഡിപ്പാർട്ട്മെന്റും സ്വകാര്യ സംഘടനകളും ജനനങ്ങളും ഒത്തൊരുപ്പിച്ച് പ്രവർത്തിച്ചാൽ മാത്രമേ ഈ രോഗങ്ങളെ ചെറുക്കാൻ കഴിയുകയുള്ളൂ.
ഒന്നിലേറെ വഴികളിലൂടെ ആക്രമണം ഉണ്ടാവാം. വായുവിലൂടെ, വെള്ളത്തിലൂടെ ... വൈറസുകൾ ബാക്ടീരിയകൾ എന്നിവയൊക്കെ കാരണമാവുകയും ചെയ്യുന്നു. ഇവയൊക്കെ പ്രതിരോധിക്കാൻ നമുക്ക് കഴിയണം.
മലേറിയ, എലിപ്പനി, ഡെങ്കിപ്പനി എന്നിവയൊക്കെ പടരുന്ന സാഹചര്യത്തിൽ കുട്ടികൾ, ഗർഭിണികൾ, പ്രായംചെന്നവർ, മറ്റ് ഹൃദയസംബന്ധമായതോ വൃക്കരോഗമോ പ്രമേഹമോ ഉള്ളവരൊക്കെ പ്രത്യേകം ശ്രദ്ധിക്കണം. ഈ രോഗികൾക്കാണ് രോഗം മൂർച്ഛിക്കാൻ കൂടുതൽ സാധ്യത. ഹോമിയോ പ്രതിരോധ മരുന്നുകൾ ഇത്തരക്കാർക്ക് ഉത്തമം.
കഠിനമായ പനി, 104 ഡിഗ്രിക്ക് മുകളിൽ 48 മണിക്കൂർ മുതൽ 72 മണിക്കൂർവരെ നിലനിൽക്കുക, ശക്തമായ തലവേദന, സന്ധിവേദന, പേശീവേദന, കഴലതടിപ്പ് എന്നിവയോ പനി തുടങ്ങി 3-4 ദിവസംകൊണ്ട് ശരീരത്തിൽ ചുവന്ന കുരുക്കളോ ചൊറിച്ചിലോ അനുഭവപ്പെട്ടാൽ ഉടൻതന്നെ രോഗികൾ സ്വയം ചികിത്സ ചെയ്യാതെ ഡോക്ടറുടെ ഉപദേശം തേടുക.
പനിക്കുവേണ്ടത് പൂർണ വിശ്രമം ആണ്. തിളപ്പിച്ചാറ്റിയ വെള്ളം ധാരാളം കുടിക്കണം.
ശുചിത്വം പാലിക്കുക, ഫലങ്ങൾ, പച്ചക്കറികൾ ധാരാളം കഴിക്കുക. കൊതുക് നശീകരണ പ്രവർത്തനങ്ങളിൽ സന്നദ്ധ സംഘടനകൾക്കൊപ്പവും ആരോഗ്യവകുപ്പിനും പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷനും ഒപ്പം പൊതുജനങ്ങൾ സഹകരിക്കുക.
എല്ലാ പനികൾക്കും ഡോക്ടറുടെ നിർദേശപ്രകാരം മാത്രം മരുന്നുകൾ കഴിക്കുക. ഹോമിയോ മരുന്നുകൾ, എല്ലാ ഡിസ്പെൻസറികളിലും സ്വകാര്യ ക്ലിനിക്കുകളിലും ലഭ്യമാണ്. അത് വളരെ ഫലപ്രദമാണ്.
ഡോ. സജിൻ എംഡി
ഹോമിയോപ്പതി സ്കിൻ & അലർജി വിഭാഗം
ചെയർമാൻ & മാനേജിംഗ് ഡയറക്ടർ വി. കെയർ മൾി സ്പെഷാലിറ്റി ഹോമിയോപ്പതി
കൈരളി റോഡ്, ബാലുശേരി, കോഴിക്കോട്. 9048624204.