Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ചീറിപ്പായരുതേ
കാലവര്‍ഷം ശക്തമാകുന്നതോടെ ഇരുചക്ര വാഹന യാത്രികർക്കു മുന്നിലുള്ളത് ഏറെ ബുദ്ധിമുട്ടു നിറഞ്ഞ ദിവസങ്ങളാണ്. കരുതലോടെയും ശ്രദ്ധാപൂര്‍വവും വാഹനം ഓടിച്ചില്ലെങ്കില് വന്‍ അപകടങ്ങളാകും ക്ഷണിച്ചുവരുത്തുക. ഹെല്‍മറ്റ് അണിഞ്ഞും മുന്‍കരുതലുകള്‍ സ്വീകരിച്ചും വാഹനം ഡ്രൈവ് ചെയ്യേണ്ടതു കാലവര്‍ഷത്തില്‍ അത്യന്താപേക്ഷിതമാണ്. യാത്രികര്‍ ഒരു കാരണവശാലും ഹെല്‍മറ്റ് ഉപയോഗത്തില്‍നിന്നു പിന്തിരിയരുതെന്നു മാത്രമല്ല സാധ്യമെങ്കില്‍ പിന്നിലിരുന്നു യാത്ര ചെയ്യുന്നവര്‍കൂടി ഹെല്‍മറ്റ് ഉപയോഗിക്കണമെന്ന് അധികൃതര്‍ പറയുന്നു. പരിശോധനകളെ പേടിച്ച് ഹെല്‍മറ്റ് ഉപയോഗിക്കുന്നവരാണു ബൈക്ക് യാത്രികരില്‍ അധികംപേരും. അപകടം ക്ഷണിച്ചുവരുത്തുക എളുപ്പമാണെങ്കിലും ഇതില്‍നിന്നു രക്ഷപ്പെടുക പലപ്പോഴും അസാധ്യവുമാണ്. കാലവര്‍ഷത്തില്‍ ബൈക്ക് യാത്രികര്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് ഒരെത്തിനോട്ടം...
ഡൂപ്ലിക്കേറ്റ് ഒഴിവാക്കണം
ഹെല്‍മറ്റുകള്‍ വാങ്ങുമ്പോള്‍ ഡൂപ്ലിക്കേറ്റ് ഒഴിവാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഗുണനിലവാരമുള്ളവ വാങ്ങണം. കാണാന്‍ ഷോയ്ക്കു വയ്ക്കുന്ന ഹെല്‍മറ്റുകളും ഇരുണ്ട ഗ്ലാസോടുകൂടിയ ഹെല്‍മറ്റുകളും മഴക്കാലത്ത് ഉപയോഗിക്കാതിരിക്കുന്നതാണു നല്ലത്. കൂടുതല്‍ കാഴ്ച പ്രദാനം ചെയ്യുന്ന വൃത്തിയായ പ്ലെയിന്‍ ഗ്ലാസോടു കൂടിയ ഹെല്‍മറ്റ് നിര്‍ബന്ധമായും ഉപയോഗിക്കണമെന്നു മാത്രമല്ല സ്ട്രാപ്പ് ഇല്ലാത്ത ഹെല്‍മറ്റ് ഉപയോഗിക്കുന്നതു കഴിവതും ഒഴിവാക്കുകയും ചെയ്യണമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. സ്ട്രാപ്പ് ഉണ്ടെങ്കിലും ഇതു പലരും ഉപയോഗിക്കുന്നില്ലെന്നതാണു സത്യം. സ്ട്രാപ്പ് ഇടുന്നത് ഒഴിവാക്കരുതെന്നും നിര്‍ഭാഗ്യവശാല്‍ അപകടം സംഭവിച്ചാല്‍ ഹെല്‍മറ്റിന്റെ പൂര്‍ണ സംരക്ഷണം ലഭിക്കാന്‍ സ്ട്രാപ്പ് ഇടയാകുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വില അല്‍പ്പം കൂടുതലാണെങ്കിലും ഐഎസ്ഐ മാര്‍ക്കുള്ള ഹെല്‍മറ്റുകള്‍ മാത്രം ഉപയോഗിക്കുക. വേഗത്തില്‍ സഞ്ചരിക്കുവാന്‍ തത്പരരായ ന്യൂജന്‍ യുവാക്കള്‍ ബൈക്ക് യാത്രയില്‍ ഹെല്‍മറ്റ് ഉപയോഗിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ബൈക്കുകള്‍ വാങ്ങുമ്പോള്‍ വാഹന ഡീലര്‍മാര്‍ നല്കുന്ന ഹെല്‍മറ്റുകളില്‍ ഭൂരിഭാഗവും സുരക്ഷാ മാനദനണ്ഡങ്ങള്‍ പാലിച്ചുള്ളവയാകും.
പ്രകടനങ്ങള്‍ അപകടം
പെണ്‍കുട്ടികളുടെയും സുഹൃത്തുക്കളുടെയും മുന്നില്‍ ആളാകാനായി യാത്രയ്ക്കിടെ നടത്തുന്ന വിവിധ പ്രകടനങ്ങള്‍ പലപ്പോഴും അപകടം ക്ഷണിച്ചുവരുത്തുന്നതിന് ഇടയാകും. ഇതു പൂര്‍ണമായി ഒഴിവാക്കണമെന്നു മാത്രമല്ല ബൈക്ക് ഓടിക്കുമ്പോള്‍ ശ്രദ്ധ മറ്റൊന്നിലും ആകരുതെന്നും വിദഗ്ധര്‍ പറയുന്നു. മഴ നനയാതിരിക്കാൻ വിവിധ തരത്തിലുള്ള മാര്‍ഗങ്ങള്‍ ബൈക്ക് യാത്രികര്‍ സ്വീകരിക്കാറുണ്ട്. കണ്ണിനു മുകളില്‍ ഒരു കൈ പിടിച്ച് വാഹനം ഓടിക്കുക, ഒരു കുട കൈയില്‍ പിടിച്ചും മറ്റേ കൈയിൽ ആക്സിലേറ്ററുമായും വാഹനം ഓടിക്കുക തുടങ്ങിയ അഭ്യാസങ്ങളൊക്കെ ഒഴിവാക്കണം. വാഹനത്തിന്റെ പിന്‍സീറ്റില്‍ ഇരുന്നു കുട നിവര്‍ത്തി ഡ്രൈവിംഗിനെ സഹായിക്കുന്നവരും ശ്രദ്ധിക്കേണ്ടതുണ്ട്. കാറ്റ് കൊണ്ടു കുട വശങ്ങളിലേക്കും മറ്റും ചെരിയുമ്പോള്‍ ഡ്രൈവറുടെ ശ്രദ്ധ തെറ്റിപ്പോയി അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയേറെയാണ്. ഒരു കൈയില്‍ മാത്രം ബൈക്ക് നിയന്ത്രിക്കുന്നതു വന്‍ അപകടമാകും ഉണ്ടാക്കുക. മഴയില്‍ റോഡിന്റെ ശരിയായ അവസ്ഥ മനസിലാക്കാതെ അപകടത്തില്‍പ്പെടാനുള്ള സാധ്യതയേറെയാണ്. അപകടം ക്ഷണിച്ചുവരുത്തുന്ന മറ്റൊരു വഴിയാണു ബ്ളൂടൂത്ത് ഉപകരണത്തിന്റെ ഉപയോഗം. പാട്ടുകേട്ടും യാത്രയ്ക്കിടെ വരുന്ന കോളുകള്‍ സ്വീകരിക്കാമെന്നതാണു ബ്ളൂടൂത്ത് ഉപയോഗം വര്‍ധിക്കുന്നത്. ഇതും അപകടകാരണമായേക്കാം. വില കൂടിയ മൊബൈല്‍ ഫോണുകള്‍ നനയാതിരിക്കാന്‍ സുരക്ഷിത സ്ഥാനങ്ങളില്‍ മൊബൈല്‍വച്ച്, അതില്‍നിന്നും ഇയര്‍ഫോണ്‍ കുത്തി പാട്ട് കേട്ട് വാഹനം ഓടിക്കുന്നവര്‍ കുറവല്ല. ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവരോട് പറയാനുള്ളത് ഒന്നുമാത്രം-ജീവിതകാലം മുഴുവന്‍ കിടപ്പില്‍ തന്നെ പാട്ട് കേള്‍ക്കേണ്ടിവരുമെന്നതിനാല്‍ അത്തരം ശീലങ്ങള്‍ ഒഴിവാക്കുക.
നിയമങ്ങൾ പാലിക്കുക
കുതിച്ചുപായുന്ന ടൂവീലര്‍ വിരുതന്മാര്ക്കു ട്രാഫിക് സിഗ്നലുകളും സ്പീഡ് പരിധികളും ഒരു പ്രശ്നമേയല്ല. മുന്നോട്ടുപോകുന്നതിനുള്ള അനുമതിക്കായി സിഗ്നലുകളിലും ജംഗ്ഷനുകളിലും കാത്തുകിടക്കുമ്പോള്‍ ഏറ്റവും ആദ്യം കുതിച്ചുപായുവാന്‍ വെമ്പുന്നവരാണു ബൈക്ക് യാത്രികര്‍. ഇത് ഒഴിവാക്കണം. സഞ്ചാരത്തിനിടെ വാഹനം റോഡുകളില്‍ ലൈന്‍ മാറ്റുമ്പോള്‍ അപകടങ്ങളുടെ സാധ്യതയും വര്‍ധിക്കുന്നു. ഇതൊക്കെ അറിയാമെങ്കിലും ബ്ലോക്കുകളിലും മറ്റും ലൈന്‍ വെട്ടിച്ചു വെട്ടിച്ച് മുന്നേറുന്ന ഒട്ടേറെ ടൂവീലര്‍ യാത്രികരെ കാണാം. ഇത്തരത്തില്‍ എത്തുന്ന ബൈക്ക് യാത്രികർ കാര്‍ യാത്രികര്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങളുടെ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്പ്പെടില്ലെന്നതും അപകടം ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ശ്രദ്ധയോടെ ലൈൻ മാറണമെന്നു മാത്രമല്ല മുന്‍കൂര്‍ ഇന്‍ഡിക്കേറ്ററുകള്‍ പ്രകാശിപ്പിച്ച് മാത്രം റൈഡ് ചെയ്യുക.
മുന്‍വിധിയല്ല വേണ്ടത്
നിരത്തുകളില്‍ പോലീസോ മോട്ടോര്‍ വാഹന വകുപ്പോ ഉണ്ടാകില്ലെന്ന ധാരണയില്‍ ഹെല്‍മറ്റ് ഇല്ലാതെയും മദ്യപിച്ചുമാണു പലരും നിരത്തുകളിലേക്കു വാഹനങ്ങളുമായി ഇറങ്ങുന്നത്. ഇത് ഒഴിവാക്കണമെന്നു മാത്രമല്ല ഇത്തരം തെറ്റായ തീരുമാനങ്ങള്‍ അപകടത്തിനും കാരണമാകും. ഇതിനുപുറമെ ഗട്ടറുകളും മറ്റും വെള്ളം നിറഞ്ഞു കിടക്കുന്നതുകൊണ്ടു ടൂ വീലര്‍ ഡ്രൈവര്‍മാര്‍ രണ്ടു കൈയും ഹാന്‍ഡിലില്‍ മുറുക്കെ പിടിച്ചാകണം വാഹനം ഓടിക്കേണ്ടത്. ഗട്ടറുകളും ഹംപും മറ്റും അവസാന നിമിഷം വെട്ടിച്ച് ഓടിക്കുന്നതിനേക്കാള്‍ എപ്പോഴും നല്ലത് സ്പീഡ് കുറച്ച് അതിലൂടെ കയറ്റി ഇറക്കി കൊണ്ടുപോകുന്നതാണ്. ഏതെങ്കിലും തരത്തില്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകാതിരിക്കാന്‍ ഇതു സഹായകമാകും.
ഒരുങ്ങുക ഒപ്പം ഒരുക്കുക
മഴക്കാലത്തു ബൈക്ക് യാത്രികര്‍ മാത്രം ഒരുങ്ങിയാല്‍ പോരാ. വാഹനവും സജ്ജമാക്കേണ്ടിയിരിക്കുന്നു. വാഹനത്തിന്റെ ടയര്‍, ബ്രേക്ക്, ഹെഡ് ലൈറ്റ്, ഇന്‍ഡിക്കേറ്ററുകള്‍ എന്നിവയെല്ലാം പരിശോധിച്ച് ഇവ ശരിയായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പ് വരുത്തണം. തെന്നിക്കിടക്കുന്ന റോഡുകളില്‍ ബ്രേക്ക് ചെയ്താല്‍, നമ്മള് ഉദ്ദേശിക്കുന്ന സ്ഥലത്തു ബൈക്ക് നില്ക്കണമെങ്കില് ടയര്‍ മികച്ചതാവണം. വാഹനത്തിന്റെ ബ്രേക്ക് ലൈനറുകള്‍ മാറാനുണ്ടെങ്കില്‍ മാറ്റിയിടണം. മഴക്കാലത്തു മുന്നിലെയും പിന്നിലെയും ബ്രേക്ക് ഒരുമിച്ചു പ്രയോഗിക്കുന്ന രീതിയാണ് അവലംബിക്കേണ്ടത്. കണ്ണഞ്ചിപ്പിക്കുന്ന ഹെഡ് ലൈറ്റ് ഒരു കാരണവശാലും ഉപയോഗിക്കരുത്. എതിര്‍വശത്തെ വാഹനത്തിന്റെ ഡ്രൈവറും റോഡ് ശരിയായി കണ്ടാല്‍ മാത്രമേ അപകടങ്ങള്‍ ഒഴിവാകുകയുള്ളൂ. ഹെഡ് ലൈറ്റ് ഇടയ്ക്കിടെ ഡിപ് ചെയ്തു ശ്രദ്ധ കൂട്ടുന്നതു നല്ലതാകും. ഇന്‍ഡിക്കേറ്ററുകള്‍ കൃത്യമായും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. കൂടാതെ ശരിയായ ബസറുകളുടെ ഉപയോഗം, ഇന്‍ഡിക്കേറ്ററുകളുടെ ആവശ്യത്തിനുശേഷം അത് ഓഫ് ചെയ്യുവാന്‍ ഓര്‍മിപ്പിക്കുന്നു.
റോഡുകളും സൂക്ഷിക്കണം
ശക്തമായ മഴയിൽ ബൈക്ക് യാത്ര നടത്തുന്നവർ റോഡിന്റ ഗതി സംബന്ധിച്ച് വ്യക്തമായി മനസിലാക്കേണ്ടിയിരിക്കുന്നു. കാലവർഷത്തിന്റെ തുടക്കത്തിൽതന്നെ നഗര, ഗ്രാമ വ്യത്യാസമില്ലാതെ റോഡുകളെല്ലാം പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്.
സ്ഥിരം യാത്രികർക്കു തങ്ങൾ കടന്നുപോകുന്ന പ്രദേശത്തെ റോഡുകളുടെ അവസ്ഥ സംബന്ധിച്ചു നിശ്ചയമുണ്ടെങ്കിലും സൂക്ഷിക്കുന്നതു നന്നായിരിക്കും. കനത്ത മഴയും വെള്ളക്കെട്ടുകൾ രൂപപ്പെടുന്പോഴും വേഗം ഏറ്റവും കുറച്ചു സഞ്ചരിക്കുന്നതാകും നല്ലത്. ഈ സമയം റോഡിന്റെ ഉപരിതലം ശരിയായ രീതിയിൽ യാത്രികർക്കു കാണാൻ സാധിക്കില്ല. വേഗം കുറക്കുന്നതു കുഴിലും മറ്റ് അപകട ങ്ങളിലും അകപ്പെടാതിരിക്കാൻ സഹായകമാകും.
മഴ സൗന്ദര്യം ആസ്വദിക്കാൻ ബൈക്കിൽ സഞ്ചരിക്കുന്നവർ വഴിയറിഞ്ഞുമാത്രം യാത്ര പോകുക. ഇതിൽ നഗര, ഗ്രാമ പ്രദേശങ്ങളിലെ റോഡുകൾ തമ്മിലുള്ള വ്യത്യാസം അറിഞ്ഞിരിക്കേണ്ടതു പ്രധാനമാണ്. നഗരങ്ങളിൽ വളവുകളും കയറ്റവും കുറഞ്ഞ റോഡുകളാണു കൂടതലെങ്കിൽ ഇടുക്കി, വയനാട് പോലുള്ള ജില്ലകളിൽ കുത്തനെ കയറ്റവും കൊടും വളവുകൾ നിറഞ്ഞ റോഡുകളാണ് ഏറെയും.
റോബിൻ ജോർജ്
"കാര്യം കാണാൻ കഴുതക്കാൽ പിടിച്ചപ്പോൾ'
കാര്യം കാണാൻ കഴുതക്കാലും പിടിക്കണം എന്നൊരു പഴഞ്ചൊല്ലുണ്ട്, ഈ പഴഞ്ചൊല്ലിൽ പതിര
രാജ്യത്തെ ഞെട്ടിച്ച ചില തോൽവികൾ
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ എല്ലാവരും ആരു ജയിക്കും ആരു തോൽ
തീ പടരുന്ന ‘തരിശ് ഭൂമി’
കച്ചത്തീവ്വ് എന്ന പേരിന്റെ അർഥം തരിശ് ഭൂമി എന്നാണ്. എന്നാൽ ഇന്ന് അത് വെറുമൊരു
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂ
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ
തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ
മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാ
വചസിലെ വായനാവസന്തം
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. "വചസ്'
10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന്
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച
"വീട്ടിലെ ആശുപത്രി'
ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു വീട് ഒരുപാ
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു അന്തരിച്ച കുഞ്ഞനന്തൻ നായരെന്
നീതികിട്ടാതെ പത്തുവര്‍ഷം; നീറുന്ന ഓര്‍മയായി ജിഷ
നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു പറയുമ്പോഴും അനിശ്
Latest News
ഡൽഹി ലെഫ്. ഗവർണർ മേജർ ആർച്ച്ബിഷപ്പിനെ ഇന്ന് സന്ദർശിക്കും
യുഡിഎഫും ബിജെപിയും മദ്യവും പണവുമൊഴുക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നു: സിപിഎം
പരസ്യപ്രചാരണത്തിന് ഇന്നു കലാശം
എല്ലാ വോട്ടുകളും വിവിപാറ്റുമായി ഒത്തു നോക്കണമെന്ന് ഹർജി; സുപ്രീം കോടതി വിധി ഇന്ന്
കേരളത്തില്‍ ഇക്കുറി ചരിത്രം മാറുമെന്ന് കെ. സുരേന്ദ്രന്
Latest News
ഡൽഹി ലെഫ്. ഗവർണർ മേജർ ആർച്ച്ബിഷപ്പിനെ ഇന്ന് സന്ദർശിക്കും
യുഡിഎഫും ബിജെപിയും മദ്യവും പണവുമൊഴുക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നു: സിപിഎം
പരസ്യപ്രചാരണത്തിന് ഇന്നു കലാശം
എല്ലാ വോട്ടുകളും വിവിപാറ്റുമായി ഒത്തു നോക്കണമെന്ന് ഹർജി; സുപ്രീം കോടതി വിധി ഇന്ന്
കേരളത്തില്‍ ഇക്കുറി ചരിത്രം മാറുമെന്ന് കെ. സുരേന്ദ്രന്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top