പാത്രത്തിനും വെള്ളത്തിനും ജാതി
പാത്രത്തിനും വെള്ളത്തിനും ജാതി
ഈഴവ സമുദായത്തിൽപ്പെട്ട യുവാവ് ചക്ലിയ സമുദായത്തിലെ യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചു. കൊല്ലങ്കോട് പോലിസ് സ്റ്റേഷനിൽ വച്ചാണ് കാര്യങ്ങൾ തീർപ്പായത്. എന്നാൽ ഇതിനു ശേഷം ചക്ലിയരുടെ വീടുകൾ ആക്രമിക്കപ്പെടുകയാണ്. പെരുവഴിയിൽ ചക്ലിയ കിടാത്തൻമാർ ആക്രമിക്കപ്പെടുന്നു. പരാതിയുമായി എത്തിയാൽ അധികാരികൾ പ്രതികളുടെ പക്ഷം ചേരുന്നു.

ജാതിവിവേചനം രൂക്ഷമായ ഗോവിന്ദാപുരത്ത് ചക്ലിയർക്കു മാത്രമായി ചായക്കടയും ബാർബർ ഷോപ്പും കോവിലുമുണ്ട്. ഇവിടെ കുടിവെള്ളത്തിനും കൽപിച്ചിരിക്കുന്നു അയിത്തം. ഗോവിന്ദാപുരത്തെ കുടിവെള്ള ടാങ്കുകൾക്ക് രണ്ടു പൈപ്പുകളാണുള്ളത്. ഒരെണ്ണം സവർണർക്ക്, മറ്റൊന്ന് ചക്ലിയർക്ക്. നിറഞ്ഞൊഴുകിയാൽ ആ കുടം എടുത്തു മാറ്റി സ്വന്തം കുടം വയ്ക്കാൻ പോലും കോളനിവാസികൾക്ക് അനുമതിയില്ല. പാതിരാത്രിയും പുലർച്ചെയുമൊക്കെ ഉണർന്ന് ടാങ്കുകളിൽ നിന്നു കുടിവെള്ളമെടുത്ത് ഇവരൊക്കെ കുടങ്ങളിൽ കരുതി വയ്ക്കുകയാണ്.

സവർണരുടെ വീട്ടുവളപ്പിൽ ചെരിപ്പിട്ട് കയറാൻ ദളിതന് അധികാരമില്ല. ചെരുപ്പ് ജൻമിയുടെ പടിപ്പുരയ്ക്കു പുറത്തിടണം. ചെരിപ്പിട്ടു കയറിയാൽ അശുദ്ധിയുണ്ടാകുമത്രെ. ഗൗണ്ടറുടെ തൊഴുത്തിലും ചാണകപ്പുരയിലുമൊന്നും ദളിതന് ചെരിപ്പിട്ടുകൂടാ. ഗോവിന്ദാപുരത്തെ പല ചായക്കടകളിലും ചക്ലിയർക്ക് പ്രവേശനമില്ല. കടകളിൽ രണ്ടിനം ഗ്ലാസുകൾ കരുതിയിട്ടുണ്ടാകും. ചില്ല് ഗ്ലാസ് ചക്ലിയന്. സ്റ്റീൽ ഗ്ലാസ് സവർണർക്ക്. ചില കടകളിൽ ചക്ലിയർക്കു മാത്രമായി ചായ്പുകളും പാത്രങ്ങളുമുണ്ടാകും. കഴിച്ച പാത്രങ്ങൾ ഇവർതന്നെ കഴുകി വയ്ക്കണം. മുൻപ് ചക്ലിയർക്ക് ചിരട്ടയിൽ വെള്ളം കൊടുത്തിരുന്ന കാലമുണ്ടത്രെ.
ഞങ്ങൾ ചായ കുടിക്കാൻ ചെന്നാൽ ഉയർന്ന ജാതിക്കാർ അവിടെ കയറില്ല. അതിനാൽ ഞങ്ങൾ കോളനിയിൽ സ്വന്തമായ ഒരു ചായക്കടയുണ്ടാക്കി. പണിക്കു പോകും മുന്പു ചായ കുടിക്കാൻ ഈ കടയാണ് ആശ്രയം. ഞങ്ങളുടെ മുടി ഇവിടെ വെട്ടിത്തരില്ല. ജാതിയുടെ പേരു പറഞ്ഞ് ബാർബർ ഷാപ്പിൽ നിന്നു ഞങ്ങളുടെ കുട്ടികളെ ഇറക്കി വിട്ട സംഭവത്തിൽ മുൻപ് വലിയ പ്രതിഷേധമുണ്ടായി. ബലമായി മുടിവെട്ടിച്ച സംഭവങ്ങളുമുണ്ടായി. കത്രികയ്ക്കും ചീപ്പിനും ഇവിടെ തീണ്ടൽ കൽപ്പിച്ചിരിക്കുന്നു.

വർഷങ്ങളായി തിരുപ്പൂരിൽ നിന്നൊരാളെത്തിയാണ് ചക്ലിയ സമുദായക്കാരുടെ മുടി വെട്ടുന്നത്. അതല്ലെങ്കിൽ പൊള്ളാച്ചിയിലോ തിരുപ്പൂരിലോ പളനിയിലോ പോയി മുടി വെട്ടിക്കും. അടിമത്തം ഇക്കാലത്തും അടിച്ചേൽപ്പിക്കപ്പെട്ടവരാണ് ചക്ലിയർ. സവർണർ മരിച്ചാൽ കുഴിയെടുക്കാനുള്ള ജോലി ചക്ലിയർക്കുള്ളതാണ്. മരണം അറിയിക്കാൻ ഞങ്ങളുടെ പെണ്ണുങ്ങൾ നാടുനീളെ തപ്പട്ട കൊട്ടണം. ഉടയോന്‍റെ മരണം നാട്ടിൽ അറിയിക്കുന്നത് പെരുന്പറ പോലുള്ള തപ്പട്ട കൊട്ടിയാണ്. ഇതൊക്കെ കൂലിയില്ലാത്ത ആചാരം മാത്രമാണ്.
മീങ്കര ഭദ്രകാളിയമ്മൻ ക്ഷേത്രത്തിൽ ചക്ലിയർക്കു പ്രവേശനം നിഷേധിച്ചതു വലിയ ഒച്ചപ്പാടിനിടയാക്കിയിരുന്നു. ചക്ലിയ യുവതി ക്ഷേത്രത്തിൽ പ്രാർഥിച്ചതിന്‍റെ പേരിൽ ആഴ്ചകളോളം അവിടെ സംഘർഷമുണ്ടായി.

മീങ്കര ക്ഷേത്രത്തിൽ കുംഭഭരണി ഉത്സവം വന്നു. കൊട്ടും പാട്ടും കെട്ടുകാഴ്ചയും കച്ചേരിയും നൃത്തവും കാണാൻ ചക്ലിയരൊന്നാകെ അന്പലത്തിലെത്തിയെങ്കിലും കൗണ്ടർ പ്രമാണികൾ ഇവരെ തടഞ്ഞുനിറുത്തി, "കാൽ വച്ചു കയറരുതിവിടെ, പുലയുള്ളവർ കയറിയാൽ കോവിൽ അശുദ്ധമാകും. നിമിഷം വൈകാതെ മടങ്ങിക്കോണം. നീയൊക്കെ സ്വന്തം കോവിലുണ്ടാക്കി അവിടെ ആട്ടം കണ്ടോണം.’ അരുമക്കിടാക്കളെ ഒക്കത്തുവച്ച് അർച്ചനയുമായി വന്ന പാട്ടിമാർ നിറകണ്ണോടെ മടങ്ങി. മുറുമുറുത്തവരെ ഗൗണ്ടർ കയ്യൂക്കും കഴകളും കൊണ്ടു നേരിടുമെന്നായപ്പോൾ പാടവരന്പും തെങ്ങിൻതോപ്പും താണ്ടി ഇരുൾ മറവിലൂടെ ചക്ലിയർ ഓടി രക്ഷപ്പെട്ടു. അന്നു ചക്ലിയർ തീരുമാനമെടുത്തു, മധുരൈ വീരനാണെ സാക്ഷി. ഞങ്ങൾ സ്വന്തം കോവിൽ പണിയും. പാണ്ടിമേളത്തോടെ ഞങ്ങൾ ഉത്സവം നടത്തും. അങ്ങനെ ഗോവിന്ദാപുരം കോളനിയിൽ ചക്ലിയർ സ്വന്തം കോവിൽ പണിതു. മാട്ടുപൊങ്കലും ദീപാവലിയും കുംഭഭരണിയും ഘോഷിച്ചു.


ഇപ്പോഴിതാ ചോർന്നൊലിക്കുന്ന കൂരയിൽ നിന്ന് കൈക്കുഞ്ഞുങ്ങളുമായി ചക്ലിയ പെണ്ണുകൾ രാവും പകലും അഭയം തേടിയെത്തുന്നത് മധുരൈ വീരന്‍റെ തിണ്ണപ്പടിയിലാണ്. നാട്ടുപ്രമാണികളുടെ അക്രമം ഭയന്ന് മുതിർന്നവരും ഇവിടെ കോവിലിൽ തന്പടിക്കുന്നു. കൂട്ടമായി എത്തി അരി വേവിച്ചു കഴിക്കുന്നു.

ചെരുപ്പു തുന്നുക, മലം ചുമക്കുക, കക്കൂസ് കഴുകുക, തോൽ ഊറയ്ക്കിടുക തുടങ്ങിയവയൊക്കെയാണ് ചക്ലിയരുടെ കുലത്തൊഴിൽ. വിസർജ്യം ചുമക്കുന്ന ജാതിക്കാരെ നഗരങ്ങൾ പുറന്പോക്കിലാണ് പാർപ്പിച്ചിരുന്നത്. പുലർച്ചെ വിസർജ്യം വാരിമാറ്റണം. കുഴിക്കക്കൂസുകൾ വൃത്തിയാക്കണം. അക്കാലത്ത് ഏറെ വീടുകൾക്കും ശൗചാലയങ്ങളില്ല. വഴിയോരങ്ങളിൽ പ്രാഥമികാവശ്യം നിറവേറ്റുന്നവരായിരുന്നു നഗരവാസികളും യാത്രക്കാരും.
നേരം പുലർന്നാൽപിന്നെ ചക്ലിയനെ വഴിയിൽ കണ്ടു കൂടാ. കാരണം അശുദ്ധനായി മുദ്ര കുത്തപ്പെട്ട ഇവർ പുറത്തിറങ്ങിക്കൂടാ. ഇരുൾ മറയ്ക്കുള്ളിൽ ആരും കാണാതെ, ശബ്ദം പുറത്തു കേൾപ്പിക്കാതെ കഴിഞ്ഞിരുന്ന ചക്ലിയനുള്ള കൂലി എന്തായിരുന്നുവെന്നോ? ഗൗണ്ടർമാരും പ്രഭുക്കളും മാളിക മട്ടുപ്പാവിൽനിന്ന് എറിഞ്ഞുകൊടുക്കുന്ന നാണയത്തുട്ടുകൾ. അതല്ലെങ്കിൽ മരത്തോണിയിൽ പഴയൻചോറ് ഒഴിച്ചിട്ടിരിക്കും. നായയും നരിയും തിന്നു മിച്ചമുണ്ടെങ്കിൽ അതു ചക്ലിയന് കൊണ്ടുപോയി കൂരയിലിരുന്നു കഴിക്കാം. തലമുറകളായി മനുഷ്യകീടങ്ങളെപ്പോലെ മുദ്രയടിക്കപ്പെട്ടിരുന്ന ചക്ലിയൻ അതിർത്തി ഗ്രാമങ്ങളിൽ ഇന്നും അടിമ ജോലി ചെയ്യുന്നു.

നുകം വച്ച കാളകളെപ്പോലെ ചക്ലിയൻ കെട്ടിവലിക്കപ്പെട്ടിരുന്നു മുന്പു പാലക്കാടൻ പാടശേഖരങ്ങളിലൊക്കെയെന്നാണ് ചരിത്രം. തെങ്ങിൻതോപ്പുകളിൽ നാളികേരവും തൊണ്ടും ചുമന്ന് ഇവരുടെ പുറം വളഞ്ഞകാലമുണ്ട്. എട്ടാം വയസിൽ ഗൗണ്ടർ ജന്മിയുടെ തോട്ടത്തിൽ ജോലി തുടങ്ങിയാൽ എല്ലും തോലുമാകും വരെ ജോലി തുടരാം. കൂലി തുച്ഛം. കൽപ്പിക്കും വിധം ജോലി തീർത്തില്ലെങ്കിൽ ചാട്ടവാറും പുളിങ്കന്പും കൊണ്ടു തല്ലും ചട്ടുകം വച്ചു പൊള്ളിക്കലും ശിക്ഷയായിരുന്നു.

മേൽജാതിക്കാരുടെ വീട്ടുവളപ്പിൽ ചെരിപ്പിട്ട് കയറരുത്, മാളിക വരാന്തയ്ക്കു പുറത്തു നിൽക്കണം എന്നിങ്ങനെയൊക്കെയാണ് ചിട്ടവട്ടങ്ങൾ.

ചെളിവെള്ളം കെട്ടിക്കിടക്കുന്ന വഴികൾ താണ്ടി ഗോവിന്ദാപുരം അംബേദ്കർ കോളനി കയറിയാൽ കാഴ്ച ഏറെ ദയനീയമാണ്. രണ്ടു മുറി വീടുകൾ ഏത് നിമിഷവും തകർന്നു വീഴാവുന്ന നിലയിലാണ്. മേൽക്കൂര നിലംപൊത്താതിരിക്കാൻ പല വീടുകളും തൂണുകൾ കൊണ്ടാണ് ഉയർത്തി നിറുത്തിയിരിക്കുന്നത്. പൊട്ടിപ്പൊളിഞ്ഞ ഓടുകളും ദ്രവിച്ച പട്ടകളും വിണ്ടുകീറിയ ഭിത്തികളും. മഴ പെയ്താൽ മുറിക്കകത്ത് വെള്ളം കെട്ടിനിൽക്കും. നിന്നാൽ തല മുട്ടുന്ന മേൽക്കൂര. നിവർന്ന് കിടക്കാൻ പോലും കഴിയാത്ത അത്രയും ചെറിയ മുറികൾ.
അതിദയനീയവും ഭയാനകവുമാണ് ഗോവിന്ദാപുരത്തെ ജാതി വാഴ്ച. ജീവിക്കാൻ വക തേടിയെത്തിയ സമൂഹം അടിമത്തം പേറി നരകിക്കുന്നു. ഉണ്ണാനും ഉടുക്കാനും വകയില്ലാതെ വന്നതോടെ വീണ്ടും തമിഴകത്തേക്ക് പലായനം ചെയ്യാൻ നിർബന്ധിതരാവുകയാണ് സഹതാപം അർഹിക്കുന്ന ചക്ലിയർ.
(അവസാനിച്ചു)

റെജി ജോസഫ്