ചെങ്കോലും കിരീടവും
ചെങ്കോലും  കിരീടവും
“നമ്മുടെ കുട്ടികൾ കർക്കടകത്തിലെ മഴ കൊള്ളട്ടെ, അവർ മീനമാസത്തിലെ വെയിൽ കൊള്ളട്ടെ, അവർ നനവുള്ള ഈ മണ്ണിൽ ചവിട്ടി നടക്കട്ടെ...അവർക്കൊന്നും വരില്ല അങ്ങനെയൊക്കെ ചെയ്തതുകൊണ്ട്. അവർക്ക് പലതും വന്നുപെടുന്നത് ഇതൊന്നും ചെയ്യാത്തതുകൊണ്ടാണ്. കാറ്റിൽ പടരുന്ന ഗന്ധങ്ങൾ നമ്മുടെ കുട്ടികൾക്ക് തിരിച്ചറിയാൻ കഴിയണം. പണ്ടൊക്കെ എന്‍റെ കുട്ടിക്കാലത്ത് വീട്ടുമുറ്റത്തിരുന്നാൽ എന്നെ തഴുകി കടന്നുപോകുന്ന കാറ്റിൽ വന്നിരുന്ന മണങ്ങൾ പലതും പറയാതെ പറഞ്ഞുതന്നിരുന്നു. ദുരെയെവിടെയോ ചക്ക പഴുത്തു കിടക്കുന്നുണ്ടെന്നും മാങ്ങ പഴുത്തുപാകമായെന്നും ആ കാറ്റിലെ ഗന്ധങ്ങളിലൂടെ ഞാനറിഞ്ഞിരുന്നു. ഇന്നത്തെ കുട്ടികൾക്ക് കാറ്റിലൂടെ എത്തുന്ന ഗന്ധങ്ങൾ അറിയാൻ കഴിയുന്നില്ല. മണ്ണിന്‍റെ തണുപ്പും ഗന്ധവും അവർ മനസിലാക്കുന്നില്ല. വെയിലും മഴയും അവർ കൊളളുന്നില്ല. അങ്ങനെയല്ല വേണ്ടത് ” മരണം കൈയെത്തും ദൂരത്ത് എത്തിയെന്നറിയാതെ ലോഹിതദാസ് അവസാനമായി പറഞ്ഞതാണിത്.

ജൂണിലെ ക്രൂരമായ ആ ഞായറാഴ്ചയ്ക്ക് മുന്പെന്നോ ഒരു ദിവസം തൃശൂർ ജവഹർബാലഭവനിലെ കുട്ടികളുമായി നടത്തിയ സംവാദത്തിലാണ് ലോഹിതദാസ് ഇങ്ങനെ പറഞ്ഞത്. കുട്ടികളെ കാറ്റും മഴയും വെയിലുമൊക്കെ ഉൾക്കൊള്ളാൻ മണ്ണിൽ ചവിട്ടി നടത്തി ശീലിപ്പിച്ച് വളർത്തണമെന്ന് കുട്ടികളോടല്ല മറിച്ച് ബാലഭവനിലെത്തിയ അച്ഛനമ്മമാരോടായിരുന്നു ലോഹിതദാസ് പറഞ്ഞുകൊടുത്തത്.

മണ്ണിൽ ചവിട്ടി നടക്കണമെന്നും മണ്ണിന്‍റെ ഗന്ധത്തെ ഇഷ്ടപ്പെടണമെന്നും പറഞ്ഞ ലോഹിതദാസ് പിന്നെ മണ്ണിലേക്ക് മടങ്ങി. വീണ്ടുമൊരു ജൂണ്‍ 28 വന്നണയുന്പോൾ ഓർമകൾ ശ്രാദ്ധമൂട്ടാനെത്തുകയാണ്. പറഞ്ഞതു തന്നെ പറഞ്ഞ് ക്ലാവുപിടിക്കാത്ത ഓർമകൾ വീണ്ടും ഭസ്മമിട്ട് തിളക്കിയെടുക്കുന്നു...

തനിയാവർത്തനമാണ് ഓരോ ഓർമദിനവും. ലോഹിതദാസിന്‍റെ ചിത്രത്തിന്‍റെ പേരുപോലെ. തനിയാവർത്തനം. ഓർത്തോർത്തെടുക്കാൻ ഒരുപാട് കാര്യങ്ങൾ സമ്മാനിച്ച് കടന്നുപോയ ലോഹിയെന്ന ലോഹിതദാസിന്‍റെ ഓരോ ഓർമയും തിളക്കമുള്ള ഫ്രെയ്മുകളാണ്. സ്നേഹം നിറഞ്ഞ ഫ്രെയ്മുകൾ.

തനിയാവർത്തനം കണ്ടു കഴിയുന്പോൾ പ്രേക്ഷകർ അന്നുതന്നെ ലോഹിതദാസിന് കിരീടം ചാർത്തിക്കൊടുത്തിരുന്നു. ഞങ്ങൾ ഈ എഴുത്തുകാരനെ ഇഷ്ടപ്പെടുന്നുവെന്ന കിരീടം. പിന്നീട് വന്ന എഴുതാപ്പുറങ്ങൾ എന്ന സിബിമലയിൽ ചിത്രവും വേറിട്ടതായിരുന്നു. സ്ത്രീകാഴ്ചപ്പാടുകൾ സധൈര്യം അവതരിപ്പിച്ച ഒട്ടും കമേഴ്സ്യൽ കാഴ്ചപ്പാടില്ലാത്ത ചിത്രം. സത്യൻ അന്തിക്കാടിനു വേണ്ടി കുടുംബപുരാണം എഴുതിയപ്പോൾ എം.ടിക്കും പത്മരാജനുമൊക്കെ ശേഷം മലയാളിയുടെ കുടുംബത്തിലേക്ക് കടന്നുചെല്ലുന്ന കഥാകൃത്തും തിരക്കഥാകൃത്തുമാണ് ലോഹിതദാസെന്ന് മനസിലായി.

കിരീടം കണ്ടപ്പോൾ തിരക്കഥ എങ്ങനെ ചെത്തിമിനുക്കി ചിന്തേരിട്ട് ഭംഗിയാക്കാമെന്ന് ബോധ്യപ്പെട്ടു. കുടുംബകഥയും ആക്‌ഷനുമെല്ലാം ചേരുംവിധം ചേർക്കുന്നതിലെ ലോഹിമാജിക്കും കിരീടത്തിൽ കണ്ടു. വർഷങ്ങൾക്കു ശേഷം ചെങ്കോൽ കാണുന്പോൾ കിരീടത്തേക്കാൾ ഒരുപടി മുകളിലാണ് ചെങ്കോലെന്ന് തോന്നി. കിരീടത്തേക്കാൾ റിയലിസ്റ്റിക്കായി കുറച്ചുകൂടി റഫ് ആയി ജീവിതത്തെ ലോഹിതദാസ് ചെങ്കോലിൽ സമീപിക്കുന്നത് കണ്ടറിഞ്ഞു.

ഗർഭപാത്രം വാടകയ്ക്കെടുക്കുന്ന രാജീവ് മേനോൻ എന്ന മോഹൻലാൽ കഥാപാത്രത്തെ സൃഷ്ടിച്ച ദശരഥം ലോഹിതദാസിന്‍റെ എക്കാലത്തേയും മികച്ച രചനയാണ്. ഇന്നും കാലികപ്രസക്തി നഷ്ടപ്പെടാതെ ദശരഥം ഫ്രഷ് ആയി നിൽക്കുന്നു. സിബി മലയിൽ കൂട്ടുകെട്ടിൽ പിറന്ന ഈ ചിത്രത്തിൽ രേഖ എന്ന നടിയുടെ അസാമാന്യമായ പ്രകടനമായിരുന്നു മറ്റൊരു പ്രത്യേകത. ദശരഥം കണ്ട് തമിഴ് നടൻ സത്യരാജ് രേഖയോടു പറഞ്ഞത്രെ - രേഖാ, നീയിനി വേറൊരു സിനിമയിലും അഭിനയിച്ചില്ലെങ്കിലും കുഴപ്പമില്ല. ഈ ഒറ്റ ചിത്രം മതി, നിന്‍റെ കഴിവ് മനസിലാക്കാൻ. അതായിരുന്നു ദശരഥം. ഓരോ ചിത്രം കഴിയും തോറും ലോഹിതദാസ് നമ്മുടെ ആരൊക്കെയോ ആകുകയായിരുന്നു. കൂടുതൽ കൂടുതൽ അടുപ്പമുള്ള ആരോ ഒരാൾ....

ആരും കൈവയ്ക്കാത്ത തീമുകൾ തേടിയായിരുന്നു ലോഹിയുടെ യാത്ര. ഓരോ കഥയും കണ്ടെത്തിയതിനെക്കുറിച്ച് ലോഹിതന്നെ എഴുതിയിട്ടുണ്ട്. അതുതന്നെ ഒരുപാട് സിനിമകൾക്കുള്ള മെറ്റീരിയലാണ്. ജാതകദോഷങ്ങളുടെ പേരിൽ ഹോമിക്കപ്പെടുന്നവരോടുള്ള ശ്രദ്ധാഞ്ജലിയായിരുന്നു ജാതകം എന്ന സുരേഷ് ഉണ്ണിത്താൻ ചിത്രം. ജുവനൈൽഹോമിന്‍റെ അന്നേവരെ കാണാത്ത അകത്തളങ്ങളിലേക്കാണ് മുദ്ര എന്ന സിനിമ പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോയത്. സൂപ്പർതാരമോ ഗ്ലാമറോ അല്ല മറിച്ച് അഭിനയമാണ് പ്രധാനമെന്ന് ഓർമിപ്പിച്ച് മൃഗയ എന്ന ചിത്രത്തിൽ മമ്മൂട്ടിയെ അന്നേവരെ കണ്ടിട്ടില്ലാത്ത മേയ്ക്ക് ഓവറിൽ അവതരിപ്പിച്ചു. സൽഗുണ സന്പന്നനായ നായകനു പകരം ദുർഗുണനായ നായകനെ ഏറ്റവും വൃത്തിഹീനമായ രീതിയിൽ അവതരിപ്പിച്ചു ലോഹിതദാസ്. ഐ.വി.ശശിയുടെ സംവിധാന മികവു കൂടി ഒത്തുവന്നപ്പോൾ മൃഗയ മികച്ച ചിത്രമായി.


സ്ത്രീധനത്തിനെതിരെ ശക്തമായ ഭാഷയിൽ ലോഹിതദാസ് പ്രതികരിച്ച മാലയോഗം എന്ന ചിത്രത്തെ സർക്കാർ ടാക്സ്ഫ്രീയാക്കി കൊടുത്തു. സ്ത്രീതന്നെയാണ് ധനം, പിന്നെന്തിന് സ്ത്രീധനം എന്ന അടിക്കുറിപ്പോടെയായിരുന്നു മാലയോഗത്തിന്‍റെ പോസ്റ്ററുകൾ.

പ്രണയത്തിന് പ്രായമൊരു ഘടകമോ തടസമോ അല്ലെന്ന് കാണിച്ചുതന്ന രാധാമാധവം തിയറ്ററിൽ ഫ്ളോപ്പായിരുന്നുവെങ്കിലും ലോഹിതദാസിന്‍റെ മികച്ച പ്രണയചിത്രങ്ങളിലൊന്നാണത്.

സംഗീതവും സംഘട്ടനവും കൂട്ടിച്ചേർത്ത് ഹിസ് ഹൈനസ് അബ്ദുള്ളയിലൂടെ ലോഹിതദാസ് സ്ക്രിപ്റ്റിംഗിന്‍റെ മറ്റൊരു മുഖം കാണിച്ചു തന്നു. സത്യൻ അന്തിക്കാടിനു വേണ്ടി മിശ്രവിവാഹത്തിന്‍റെ കാണാക്കാഴ്ചകൾ തേടിയപ്പോൾ പിറന്നത് സസ്നേഹം എന്ന ചിത്രം. സംഗീതസാന്ദ്രമായ ഭാവരാഗതാള മേളനമായി ഭരതം. കടൽക്കാറ്റിന്‍റെ അകന്പടിയോടെ എത്തിയ അമരം.

എല്ലാം മലയാള സിനിമയുടെ ബോക്സോഫീസിൽ പണം നിറച്ച ചിത്രങ്ങൾ. നല്ല സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകർ ലോഹിതദാസ് എന്ന തിരക്കഥാകൃത്തിന്‍റെ സിനിമയ്ക്കായി കാത്തിരുന്ന കാലമായിരുന്നു അത്.

തിയറ്ററിൽ ഒരു തിരക്കഥാകൃത്തിന്‍റെ പേര് സ്ക്രീനിൽ ടൈറ്റിലിൽ തെളിയുന്പോൾ കൈയടി കിട്ടിയിരുന്ന അപൂർവ പ്രതിഭയായിരുന്നു അദ്ദേഹം.

പണം വെറും കടലാസിന്‍റെ വിലപോലുമില്ലാതെയായി മാറുന്ന മാജിക് കാണിച്ചു തന്ന ധനം, മുരളിയെന്ന നടന്‍റെ പരുക്കൻ ഭാവങ്ങൾ പുറത്തെടുത്ത ആധാരം, ജോഷിക്കൊപ്പം ചെയ്ത കൗരവർ എന്ന ആക്ഷൻ കുടുംബ ചിത്രം, ലോറിക്കാരുടെ കഥ പറഞ്ഞ വളയം എന്നിവയെല്ലാം ലോഹിതദാസിന്‍റെ എണ്ണം പറഞ്ഞ ചിത്രങ്ങളായിരുന്നു.

കഥകളിയുടേയും നൃത്തത്തിന്‍റെയും പശ്ചാത്തലത്തിൽ കമലദളം വന്നപ്പോൾ പ്രാകൃതമായ ഒരു ആചാരത്തെ ആസ്പദമാക്കി വെങ്കലമെന്ന ഭരതകാവ്യം ലോഹിയൊരുക്കി. കൊച്ചിൻഹനീഫയ്ക്കു വേണ്ടി വാത്സല്യം എഴുതിയപ്പോൾ അത് മലയാളത്തിലെ എക്കാലത്തേയും ഹിറ്റുകളിലൊന്നായി. മലയാളത്തിന് അഭിമാനത്തോടെ കാണിച്ചുകൊടുക്കാവുന്ന കുടുംബചിത്രവുമായി. ബിസിനസ് തകർച്ചയുടെ കഥ പറഞ്ഞ സാഗരം സാക്ഷി ഹിറ്റ്ചാർട്ടിൽ ഇടം പിടിച്ചില്ലെങ്കിലും നല്ല സിനിമയെന്ന പേര് നേടി.

ചകോരം, സാദരം, ഉദ്യാനപാലകൻ, തൂവൽകൊട്ടാരം എന്നീ ചിത്രങ്ങളും ഇതിനിടെ ലോഹിതദാസിന്‍റെ തൂലികയിൽ പിറന്നു.സല്ലാപം എന്ന ചിത്രത്തിലൂടെ മലയാളസിനിമ വേറൊരു തലത്തിലേക്ക് കടക്കുകയായിരുന്നു. ഭൂതക്കണ്ണാടിയിലൂടെ സംവിധായകന്‍റെ കിരീടം കൂടി ലോഹിതദാസ് അണിഞ്ഞു. കാരുണ്യവും കൻമദവും ജോക്കറും അരയന്നങ്ങളുടെ വീടും സൂത്രധാരനും കസ്തൂരിമാനും ചക്രവും ചക്കരമുത്തും നിവേദ്യവും ഓർമച്ചെപ്പുമെല്ലാം ലോഹിയെന്ന സംവിധായകന്‍റെ കൈമുദ്ര പതിഞ്ഞ ചിത്രങ്ങളായി.

മരണം കവർന്നെടുത്ത് കൊണ്ടുപോയില്ലായിരുന്നുവെങ്കിൽ....മലയാളസിനിമ ഇന്നും ലോഹിതദാസിന്‍റെ രചനകളാൽ സന്പന്നമാകുമായിരുന്നു. പക്ഷേ കാണാമറയത്തിരുന്ന് എഴുതപ്പെട്ട ആ തിരക്കഥയിൽ ഒരു ജൂണ്‍ 28ന് ലോഹിതദാസ് യാത്രയായി.

എഴുതാൻ വേണ്ടി ജീവിതം മാറ്റിവച്ച്എഴുതിയെഴുതി മതിവരാതെ യാത്രയായി. പുരസ്കാര പെരുമകൾ പലതായിരുന്നു. 35ഓളം തിരക്കഥകൾ. അവയെല്ലാം മലയാളസിനിമയുടെ തിരക്കഥ പാഠപുസ്തകങ്ങൾ തന്നെയാണ്. 2009 ജൂണ്‍ 28നായിരുന്നു മരണത്തിന്‍റെ കവാടങ്ങൾ കടന്ന് കണ്ണീർപൂവിന്‍റെ കവിളിൽ തലോടി ലോഹിതദാസ് യാത്രയായത്.

ഋഷി