Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
സാംകുട്ടിമാർ ഉണ്ടാകാതെയിരിക്കട്ടെ...
സാംകുട്ടിയെ ഓർമ്മയില്ലേ.. ഇല്ലെങ്കിൽ ഓർക്കണം. കരമടയ്ക്കാൻ വില്ലേജോഫീസിൽ കയറിയിറങ്ങുന്നവർ നിർബന്ധമായും ഓർക്കണം. കൈയിൽ പെട്രോളുമായെത്തി, വില്ലേജ് ഓഫീസ് തീയിട്ട് നശിപ്പിച്ച സാം കുട്ടി ഭ്രാന്തനായിരുന്നില്ല. ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത കാരണം ആത്മഹത്യ അല്ലാതെ മറ്റൊന്നും മുന്നിലില്ലാതിരുന്ന സാംകുട്ടി കണ്ടെത്തിയ രക്ഷാമാർഗമായിരുന്നു അത്.
കൃത്യമായ രേഖകൾ ഉണ്ടായിരുന്നിട്ടും നെയ്യാറ്റിൻകര താലൂക്കിൽ വെള്ളറട വില്ലേജിൽ സർവേ നന്പർ 708/1/2061 പ്രകാരവും 1991 ലെ 624 നന്പർ ആധാര പ്രകാരവും 10207 നന്പർ പട്ടയപ്രകാരവും അപ്പൻ യോഹന്നാനിൽ നിന്ന് കുടുംബപരമായി സാം കുട്ടിക്ക് ലഭിച്ച 18 സെന്റ് ഭൂമി സർക്കാർ വകയായി. റീ സർവേയിൽ അധികാരികൾക്ക് സംഭവിച്ച കൈപ്പിഴയാണ് ഇതിന് കാരണം. അന്നുമുതൽ സാംകുട്ടിക്ക് ഈ സ്ഥലത്തിന്മേൽ നികുതിയടയ്ക്കാൻ സാധിക്കാതെയായി. ഈ തെറ്റായ നടപടി തിരുത്തിക്കിട്ടാൻ സർക്കാർ ഓഫീസുകളുടെ വരാന്തകൾ കയറിയിറങ്ങി.ഓഫീസിനു തീയിടുന്നതിനു രണ്ടു ദിവസം മുന്‍പും സാംകുട്ടി വില്ലേജ് ഓഫീസിലെത്തി. കരഞ്ഞു കാലു പിടിച്ചിട്ടും കൈക്കൂലി വാങ്ങിയവരും വാങ്ങാത്തവരും തിരിഞ്ഞുനോക്കിയില്ല. ഒരു മാർഗവുമില്ലാതെ നിൽക്കുന്നനിസഹായനായ മനുഷ്യനായി സാംകുട്ടി മാറി.
കുടുംബസ്വത്തായി ലഭിച്ച 18 സെന്റ് ഭൂമി പോക്കുവരവു ചെയ്ത് കിട്ടാനായി അഞ്ചു വർഷം വില്ലേജ് ഓഫീസിൽ കയറിയിറങ്ങി നടന്ന സാംകുട്ടി ഒടുവിൽ സഹികെട്ട് വില്ലേജ് ഓഫീസിനു തീയിടുകയായിരുന്നു. 2016 ഏപ്രിൽ 28 ന് വെള്ളറട വില്ലേജ് ഓഫീസിന് സാംകുട്ടി തീയിട്ടു. നിയമപ്രകാരം് കരം വാങ്ങിയിരുന്നെങ്കിൽ സാംകുട്ടി ക്രിമിനലാകില്ലായിരുന്നു. ഇയാൾക്ക് ജയിലിൽ കഴിയേണ്ടിയും വരില്ലായിരുന്നു. ഇപ്പോഴും സാംകുട്ടിയുടെ പേരിൽ കേസുണ്ട്. പക്ഷേ, ഇതിലേക്ക് നയിച്ച ഉദ്യോഗസ്ഥർക്ക് ഒരു പ്രശ്നവുമില്ല. അവർക്ക് കാലാകാലങ്ങളിൽ പ്രമോഷൻ ലഭിക്കുന്നു. വസ്തു പോക്കുവരവ് ചെയ്ത് കിട്ടാനായി ഓഫീസുകൾ കയറിയിറങ്ങി മടുത്തശേഷം വെള്ളറട വില്ലേജ് ഓഫീസിൽ തീയിട്ട സാംകുട്ടിക്ക് ഒടുവിൽ പോക്കുവരവ് ലഭിക്കുന്നു. കേസിൽ ജയിലിലായിരുന്ന സാംകുട്ടി ഇപ്പോൾ ജാമ്യത്തിലാണ്. വെള്ളറട കോവില്ലൂർ ചന്തയ്ക്കുസമീപം കതിരടിച്ചാൻപാറ ചെറുതറക്കോണം വീട്ടിൽ സാംകുട്ടി കല്യാണശേഷം 25 വർഷമായി അടൂർ കൊടുമണ്‍ ഇടതിട്ടയിലാണ് താമസം. വസ്തു പോക്കുവരവ് ചെയ്ത് കിട്ടാനായി എന്നും അടൂരിൽ നിന്ന് വെള്ളറട വില്ലേജ് ഓഫീസിൽ എത്തുമായിരുന്നു. ഇതിനായി മാറിമാറി വന്ന ജീവനക്കാർക്ക് വലിയൊരു സംഖ്യ കൈക്കൂലിയും നൽകി. എന്നിട്ടും കാര്യം നടന്നില്ല. അവസാനം തീയിട്ടപ്പോൾ മാവോയിസ്റ്റായി. ഉദ്യോഗസ്ഥർ പരിശുദ്ധരുമായി. ഇവരെ വാഴ്ത്താനും സംഘടിത ശ്രമം നടന്നു. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ തഹസിൽദാരോടും അഡീഷണൽ തഹസിൽദാരോടും റിപ്പോർട്ട് ചോദിച്ചു. അതുപ്രകാരം സാംകുട്ടിക്ക് അച്ഛൻ നൽകിയ വസ്തു സർക്കാർ പുറന്പോക്കാണ്. ഈ റിപ്പോർട്ട് മന്ത്രി അംഗീകരിച്ചില്ല.
പകരം വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടു. തുടർന്ന് കുടുംബത്തിലെ എല്ലാവരുടെയും വസ്തു സംബന്ധിച്ച് പരിശോധിച്ചു. ഈ അന്വേഷണത്തിൽ സാംകുട്ടിയുടെ പട്ടയനന്പർ കണ്ടെത്തി. ഇതുപ്രകാരം പോക്കുവരവ് നൽകാനാണ് നിർദ്ദേശം നൽകിയത്. ആദ്യം സമർപ്പിച്ച അപേക്ഷയോടൊപ്പം നൽകിയ റീസർവേ നന്പർ ഉൾപ്പെടെയുള്ളവ തെറ്റിയതാണ് പോക്കുവരവ് മുടങ്ങാൻ കാരണമെന്നാണ് മന്ത്രിയുടെ ഓഫീസിൽനിന്ന് നൽകിയ വിവരം. ഈ തെറ്റ് രേഖകളിൽ തിരുത്തി, പോക്കുവരവ് നൽകാൻ മന്ത്രി താലൂക്ക് അധികൃതർക്ക് നിർദ്ദേശം നൽകി. ഇതോടെയാണ് സാംകുട്ടിയുടെ ആഗ്രഹം സഫലമായത്.
റബർ കടുംവെട്ടിനു കരാറെടുത്തു പരാജയപ്പെട്ട വകയിൽ 28 ലക്ഷം രൂപയുടെ കടമുണ്ടെന്നും ഈ വസ്തു പോക്കുവരവു ചെയ്തു വിറ്റു കടം വീട്ടുകയായിരുന്നു ലക്ഷ്യമെന്നതും സാംകുട്ടിയുടെ മൊഴിയാണ്. അതിനു കൈക്കൂലി മോഹികളായ ഉദ്യോഗസ്ഥർ സമ്മതിച്ചില്ല. പ്രതീക്ഷിച്ചതു പോലെ ചുവപ്പുനാടയിൽ കുരുക്കി കൈകൂലി വാങ്ങാനുള്ള വില്ലേജ് ഓഫീസിലെ കള്ളക്കളികളാണ് ആക്രമണത്തിലേക്ക് എത്തിച്ചത്. വില്ലേജ് ഓഫീസിനു മുന്നിൽ ബൈക്ക് വച്ചശേഷം സാധാരണക്കാരൻ നടന്നു കയറുന്നതുപോലെയാണു പെട്രോൾ നിറച്ച കന്നാസുമായി എത്തിയത്. അപേക്ഷകനെന്നു തോന്നിക്കാനായി മറ്റേ കയ്യിൽ ഒരു വെള്ളപേപ്പറും പിടിച്ചിരുന്നു. ഉള്ളിൽ കടന്നയുടൻ 10 ലിറ്ററിന്റെ കന്നാസ് അടിച്ചു പൊട്ടിച്ചു. പെട്രോൾ ഒഴിച്ചു. ലൈറ്റർ കൊണ്ടു തീയും കൊളുത്തി. കന്നാസ് വലിച്ചെറിഞ്ഞതും ഓഫീസിലേക്ക്. താഴെ വീണ തൊപ്പിയും ഹെൽമറ്റും എടുത്തു വച്ചു ബൈക്കിന്റെ ഭാഗത്തേക്ക് വന്നു. ശബ്ദം കേട്ടു നാട്ടുകാർ ഓടിവരുന്നുണ്ടായിരുന്നു. ബൈക്ക് സ്റ്റാർട്ട് ചെയ്തു സാംകുട്ടി മാറി. സാംകുട്ടി നൽകിയ മൊഴി കൈക്കൂലിയുടെ ദുരന്തചിത്രമാണ് കാണിക്കുന്നത്.
സാംകുട്ടിയെപ്പോലെ ശക്തമായി പ്രതികരിക്കുന്നവർക്ക് ഇതെല്ലാം സാധിക്കുമായിരിക്കാം. പക്ഷേ. വില്ലേജ് ഓഫീസുകൾ കയറിയിറങ്ങി നൊന്പരപ്പെടുന്ന വീട്ടമ്മമാർ എന്തു ചെയ്യും? കുടുംബത്തിന്റെ സ്ഥിതി, മക്കളുടെ പഠനം, വിവാഹം തുടങ്ങിയ ചിന്തകൾ കാടുക്കയറുന്പോൾ സ്ത്രീകൾക്ക് മാനസിക സംഘർഷം ഉണ്ടാകുമെന്നതും ഉറപ്പാണ്.
ഇവരെ മാനസിക സംഘർഷത്തിലേക്ക് നയിക്കുന്നവരെക്കുറിച്ചു മാത്രം ആരും സംസാരിക്കുന്നില്ല. ഉടുന്പൻചോല മേലെ ചെമ്മണ്ണാർ ചിട്ടിശേരിൽ സജിയുടെ ഭാര്യ ബെറ്റി എന്ന 44 വയസുള്ള വീട്ടമ്മ ആത്മഹത്യ ചെയ്തത് എന്തിനായിരുന്നു? വസ്തു റീസർവ്വേ ചെയ്തുകിട്ടുവാൻ അഞ്ചുമാസക്കാലമായി വില്ലേജ്, താലൂക്ക് ഓഫീസുകളിലും ജില്ലാ കളക്ടറേറ്റിലും പരാതിയുമായി കയറിയിറങ്ങി മനംമടുത്തതിനെത്തുടർന്നാണ് ഇവർ ആത്മഹത്യ ചെയ്തത്. ചെമ്മണ്ണാറിലുള്ള ഇവരുടെ വസ്തു വിൽപ്പന നടത്തിയ ശേഷം തൊടുപുഴ കുടയത്തൂരിൽ സ്ഥലം വാങ്ങിയിരുന്നു. തൊടുപുഴയിലെ സ്ഥലത്തിന് എട്ട് ലക്ഷം രൂപ അഡ്വാൻസ് നൽകിയിരുന്നു. ചെമ്മണ്ണാറിലെ രണ്ടേക്കർ 70 സെന്റ് സ്ഥലം 53 ലക്ഷം രൂപയ്ക്കാണ് കച്ചവടം നടത്തിയത്. ഇതിൽ അഡ്വാൻസ് ആയി ലഭിച്ച 10 ലക്ഷം രൂപയിൽ എട്ടു ലക്ഷം രൂപ തൊടുപുഴയിലെ സ്ഥലത്തിന് അഡ്വാൻസ് നൽകിയിരുന്നു. ബാക്കി 18 ലക്ഷം രൂപ നൽകേണ്ട തീയതിയും കടന്നു പോയി. റീസർവേ ചെയ്തുകൊടുക്കാത്തതിനാൽ ചെമ്മണ്ണാറിലെ സ്ഥലത്തിന്റെ ക്രയവിക്രയം നടത്തുവാൻ സാധിച്ചില്ല. റീസർവേ നടത്തണമെന്ന് ആവശ്യപ്പെട്ട് ഇവർ പലതവണ വില്ലേജ്, താലൂക്ക് ഓഫീസുകൾ കയറിയിറങ്ങിയിരുന്നു. പരിഹാരം ലഭിക്കാത്തതിനെത്തുടർന്ന് കളക്ടർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടപടികൾ പൂർത്തീകരിച്ചു നൽകുവാൻ കളക്ടർ സ്പെഷൽ ഓർഡർ നൽകുകയും ചെയ്തു.
സർവേയർ സ്ഥലത്ത് എത്തിയത് ഒഴിച്ചാൽ മറ്റൊരു നടപടിയും ഉണ്ടായില്ല. ഇതേത്തുടർന്ന് മാനസികമായി തളർന്ന ഇവർ ദിവസങ്ങളായി മാനസിക സംഘർഷത്തിലായിരുന്നുവെന്നു വീട്ടുകാരും പറയുന്നു. ബന്ധുക്കളും നാട്ടുകാരും ഇവരെ ആശ്വസിപ്പിച്ച് വരുന്നതിനിടയിലാണ് വീടിന്റെ വരാന്തയിൽ തൂങ്ങിമരിച്ചത്.
( തുടരും)
"കാര്യം കാണാൻ കഴുതക്കാൽ പിടിച്ചപ്പോൾ'
കാര്യം കാണാൻ കഴുതക്കാലും പിടിക്കണം എന്നൊരു പഴഞ്ചൊല്ലുണ്ട്, ഈ പഴഞ്ചൊല്ലിൽ പതിര
രാജ്യത്തെ ഞെട്ടിച്ച ചില തോൽവികൾ
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ എല്ലാവരും ആരു ജയിക്കും ആരു തോൽ
തീ പടരുന്ന ‘തരിശ് ഭൂമി’
കച്ചത്തീവ്വ് എന്ന പേരിന്റെ അർഥം തരിശ് ഭൂമി എന്നാണ്. എന്നാൽ ഇന്ന് അത് വെറുമൊരു
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂ
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ
തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ
മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാ
വചസിലെ വായനാവസന്തം
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. "വചസ്'
10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന്
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച
"വീട്ടിലെ ആശുപത്രി'
ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു വീട് ഒരുപാ
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു അന്തരിച്ച കുഞ്ഞനന്തൻ നായരെന്
നീതികിട്ടാതെ പത്തുവര്‍ഷം; നീറുന്ന ഓര്‍മയായി ജിഷ
നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു പറയുമ്പോഴും അനിശ്
Latest News
രാഹുല്‍ഗാന്ധി രാഷ്ട്രീയ പാല്‍ക്കുപ്പി: അധിക്ഷേപം തുടര്‍ന്ന് പി.വി. അന്‍വര്‍
ബംഗളൂരു-കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ട്രെയിൻ വ്യാഴാഴ്ച
ലോക്സഭാ തെരഞ്ഞെടുപ്പ്: പരസ്യപ്രചാരണം അവസാനമണിക്കൂറിൽ
വോട്ടിംഗ് യന്ത്രത്തില്‍ ഹാക്കിംഗിനോ അട്ടിമറിക്കോ തെളിവില്ലെന്ന് സുപ്രീംകോടതി; കേസ് വിധി പറയാന്‍ മാറ്റി
ഇടത് എംപിമാര്‍ ജയിച്ചാൽ ഇന്ത്യാ മുന്നണിയെ പിന്തുണക്കുമെന്ന് എന്താണുറപ്പ്: വി.ഡി. സതീശൻ
Latest News
രാഹുല്‍ഗാന്ധി രാഷ്ട്രീയ പാല്‍ക്കുപ്പി: അധിക്ഷേപം തുടര്‍ന്ന് പി.വി. അന്‍വര്‍
ബംഗളൂരു-കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ട്രെയിൻ വ്യാഴാഴ്ച
ലോക്സഭാ തെരഞ്ഞെടുപ്പ്: പരസ്യപ്രചാരണം അവസാനമണിക്കൂറിൽ
വോട്ടിംഗ് യന്ത്രത്തില്‍ ഹാക്കിംഗിനോ അട്ടിമറിക്കോ തെളിവില്ലെന്ന് സുപ്രീംകോടതി; കേസ് വിധി പറയാന്‍ മാറ്റി
ഇടത് എംപിമാര്‍ ജയിച്ചാൽ ഇന്ത്യാ മുന്നണിയെ പിന്തുണക്കുമെന്ന് എന്താണുറപ്പ്: വി.ഡി. സതീശൻ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top