കഥ പറയുന്ന സിനിമാ ടിക്കറ്റുകൾ
കഥ പറയുന്ന  സിനിമാ ടിക്കറ്റുകൾ
സിനിമ കാണുക എന്നത് ഇന്ന് ചെലവേറിയ വിനോദമായി മാറിയിരിക്കുന്നു. വെള്ളിത്തിരയിൽ ഇഷ്ടതാരത്തെ കണ്ടാൽ കൈയടിക്കാനും ഇഷ്ടമല്ലാത്ത കാഴ്ച കണ്ടാൽ കൂകി വിളിക്കാനും കഴിയാത്ത കാലത്തേക്കാണ് നമ്മുടെ യാത്ര. എല്ലായിടത്തും സിസിടിവി കാമറകൾ. സിനിമ കാണുക എന്നത് ചെലവേറിയതും അച്ചടക്കമുള്ളതുമായ ജോലിയായി മാറിയിരിക്കുന്നു എന്നു ചുരുക്കം. എന്നാൽ ഇത്തരം പുതിയ കാഴ്ചപ്പാടുകൾ വരും മുന്പേ സിനിമ കണ്ട നൊസ്റ്റാൾജിയ മനസിൽ സൂക്ഷിക്കുന്നവരാണ് നമ്മളിൽ പലരും. ജീപ്പുകളിൽ നോട്ടീസ് വിതറി വിളിച്ചുപറഞ്ഞുപോകുന്ന സിനിമാ പരസ്യങ്ങളും ആദ്യ ഷോ കാണുന്നതിനു വേണ്ടി ഉണ്ടാക്കിയ തല്ലും എല്ലാം ഇന്നും പലരുടേയും ഓർമകളിലുണ്ടാകും. അങ്ങനെ എല്ലാം ഓർമകൾ മാത്രമായി മാറുന്ന കാലത്ത് ചില തെളിവുകൾ മുറുകെ പിടിച്ച് ചരിത്രം നിർമിക്കുന്ന ഒരു മനുഷ്യനുണ്ട് ഇങ്ങ് കണ്ണൂരിൽ. തിരുവനന്തപുരം മുതൽ മണിപ്പാൽ വരെ താൻ കണ്ട സിനിമകളുടെയെല്ലാം ടിക്കറ്റുകൾ നിധിപോലെ സൂക്ഷിക്കുന്ന ഒരാൾ. ബ്ലാത്തൂരിലെ പള്ളിയത്ത് ദിവാകരൻ. കണ്ട് മറന്ന സിനിമകളുടെ ടിക്കറ്റ് ശേഖരമാണ് ഇദ്ദേഹം നിധി പോലെ സൂക്ഷിച്ചിരിക്കുന്നത്.

രണ്ട് രൂപ മുതൽ അഞ്ച് രൂപ വരെ വരുന്ന പഴയകാലത്തെ ടിക്കറ്റുകളാണ് ദിവാകരന്‍റെ ശേഖരത്തിൽ കൂടുതലും. ആയിരത്തിലേറെ ടിക്കറ്റുകളാണ് ഉണ്ടായിരുന്നതെങ്കിലും വീട് പുതുക്കിപ്പണിയുന്നതിനിടയിലും മറ്റും കുറേയെണ്ണം നഷ്ടപ്പെട്ടു. ആയിരത്തോളം സിനിമാ നോട്ടീസുകളും പാട്ടുപുസ്തകങ്ങളും ഈ ശേഖരത്തിലുണ്ടായിരുന്നു. അവയും കുറേയൊക്കെ ചിതൽകയറി നശിച്ചു. എങ്കിലും വഴയ ഓർമകൾ പങ്കുവെക്കാൻ അഞ്ഞൂറോളം ടിക്കറ്റുകൾ ഇദ്ദേഹത്തിന്‍റെ ടിക്കറ്റ് ശേഖരത്തിൽ ബാക്കിയുണ്ട്. വിവിധ സർക്കാർ വകുപ്പുകളിൽ സേവനം ചെയ്ത ദിവാകരൻ 2015 ൽ സഹകരണ വകുപ്പിൽ നിന്നാണ് വിരമിച്ചത്. ഒൗദ്യോഗിക ജീവിതത്തിനിടയിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ജോലിചെയ്തിരുന്ന ഇദ്ദേഹം നല്ലൊരു സിനിമാ ആസ്വാദകൻ കൂടിയായതിനാൽ ഒഴിവുസമയങ്ങൾ മുഴുവനും ചെലവഴിച്ചിരുന്നത് സിനിമകൾ കാണുന്നതിന് വേണ്ടിയായിരുന്നു. സിനിമ കാണുക മാത്രമല്ല ടിക്കറ്റ് കൗണ്ടർഫോയിലിന് പിറകിൽ സിനിമയുടെ പേരും കണ്ട തീയ്യതിയും കൂടി എഴുതിവെക്കുക എന്നതും ദിവാകരന്‍റെ ഒരു ശീലമായിരുന്നു.


ചെറുപ്പത്തിൽ ഉളിക്കൽ ശ്രീജ ടാക്കീസിന് സമീപമായിരുന്നു താമസമെന്നതിനാൽ സിനിമയോടുള്ള ആഭിമുഖ്യം ആരംഭിക്കുന്നതും അവിടെ നിന്നായിരുന്നു. അന്ന് ബെഞ്ചിന് 60 പൈസയായിരുന്നു ചാർജ്. സെക്കന്‍റ് ക്ലാസിന് ഒരു രൂപയും ഫസ്റ്റ് ക്ലാസിന് രണ്ട് രൂപയുമായിരുന്നു. അന്ന് സിനിമ കണ്ട 60 പൈസ ടിക്കറ്റുകളും ശേഖരത്തിൽ ഉണ്ടായിരുന്നുവെങ്കിലും അത് വീട്മാറ്റത്തിനിടയിൽ നശിച്ചത് വലിയൊരു നോവായി തന്നെ മനസിലുണ്ടെന്ന് ദിവാകരൻ പറയുന്നു. എണ്‍പതുകളിൽ ഉഡുപ്പിയിൽ നിന്ന് കണ്ട സിനിമയ്ക്ക് ടിക്കറ്റ് നിരക്ക് 2.70 രൂപയായിരുന്നു. 1981 ൽ മണിപ്പാലിൽ ഒരു ബന്ധുവിനോടൊപ്പം മെഡിക്കൽ കോളജിൽ പോയപ്പോൾ തിയേറ്ററില്ലാതിരുന്ന അവിടെ വീഡിയോയിൽ സിനിമ പ്രദർശിപ്പിച്ചിരുന്ന വീഡിയോ സിനിരമയിൽ നിന്നെടുത്ത നാല് രൂപ ടിക്കറ്റും ശേഖരത്തിലുണ്ട്. കണ്ണൂർ ലിറ്റിൽ കവിതയിലെ അഞ്ച് രൂപ ടിക്കറ്റാണ് ഏറ്റവും വിലകൂടിയതും വലുപ്പമുള്ളതുമായി ദിവാകരന്‍റെ ശേഖരത്തിലുള്ളത്. ജപ്പാൻ ബ്ലാക്കിന്‍റെ മണമുള്ള ഓലക്കൊട്ടകയും കടലക്കാരന്‍റെയും പാട്ടുപുസ്തക വിൽപനക്കാരന്‍റെയും ഇടവേളയിലെ കച്ചവടവും തിയേറ്റർ കാബിന് പുറത്തെ വെട്ടിമാറ്റുന്ന ഫിലിം തുണ്ടുകളിൽ എറിഞ്ഞു കളയുന്നത് ശേഖരിച്ച് പ്രേംനസീറിന്‍റെയും ഷീലയുടെയും രൂപങ്ങൾ വെളിച്ചത്തിന് നേരെ പിടിച്ച് നോക്കി സൂക്ഷിച്ച് വെച്ചതുമായ ഓർമകളും നിറം മങ്ങാതെ കൂടെ നിർത്താൻ ഈ ടിക്കറ്റുകൾക്ക് കഴിയുന്നുണ്ടെന്നാണ് ദിവാകരൻ പറയുന്നത്.

കരിന്പം.കെ.പി. രാജീവൻ