ഒറിജിനലിനെ വെല്ലുന്ന വ്യാജൻ
ഒറിജിനലിനെ വെല്ലുന്ന വ്യാജൻ
ഒറിജിനലിനെ വെല്ലുന്ന വ്യാജ കറൻസി നോട്ടുകൾ വിപണിയിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതോടെ ഒറിജിനലേത് വ്യാജനേത് എന്നു തിരിച്ചറിയാനാകാത്ത അവസ്ഥയിലാണ് സാധാരണക്കാർ. സംസ്ഥാനത്തിനകത്തും പുറത്തും അച്ചടിക്കുന്ന വ്യാജ കറൻസി നോട്ടുകൾ വിപണിയിൽ എത്തിയിട്ടുണ്ടെന്ന സൂചന അധികൃതർ നൽകുന്പോഴും ഇവ പൂർണമായി ഇല്ലാതാക്കുക ബുദ്ധിമുട്ടാണെന്നു ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നു.

നോട്ട് നിരോധനത്തിൽ കള്ളനോട്ട് മാഫിയയുടെ വേരുകൾ ഇല്ലാതാകുമെന്നായിരുന്നു വിശ്വസിച്ചിരുന്നതെങ്കിലും മാഫിയ ശക്തമായി തിരിച്ചുവരുന്നതിന്‍റെ സൂചനകളാണു വിപണിയിൽ കാണാൻ കഴിയുക. കൊച്ചിയിൽ ഉൾപ്പെടെ കള്ളനോട്ടുകളുടെ വ്യാപനം വർധിക്കുന്നതായി പോലീസ് ഉദ്യോഗസ്ഥരും വിവരിക്കുന്നു. കൈയിൽ കിട്ടുന്ന കറൻസി നോട്ട് ഒറിജിനലോ അതോ വ്യാജനോയെന്ന് ഒറ്റനോട്ടത്തിൽ തിരിച്ചറിയാനാകാത്ത സ്ഥിതിയാണു പലർക്കും. എടിഎമ്മിൽനിന്നു പോലും കള്ളനോട്ട് ലഭിക്കുന്ന സംഭവങ്ങളുമേറെ. പുത്തൻനോട്ടുകൾ ലഭിച്ചാൽ വ്യാജനെ തിരിച്ചറിയുക അസാധ്യമാണ്. കറൻസി നോട്ടുകളുടെ കളർ പ്രിന്‍റുകൾ യഥാർഥ നോട്ടുകൾക്കൊപ്പമുണ്ടെങ്കിലും തിരിച്ചറിയുക പ്രയാസം.

നല്ല നാടൻ വ്യാജൻ

ഒരു കംപ്യൂട്ടർ, പ്രിന്‍റർ, ഇസ്തിരിപ്പെട്ടി, പ്ലാസ്റ്റിക് കവർ, പ്രത്യേകതരം കടലാസും കുറച്ചു പച്ചക്കടലാസും ഇത്രയുമാണ് കള്ളനോട്ടടിക്കാരുടെ ആയുധം. ഒറിജിനൽ നോട്ടുകൾ കംപ്യൂട്ടറിൽ സ്കാൻ ചെയ്താണ് ഇവർ കള്ളനോട്ടുകൾ തയാറാക്കുന്നത്. നോട്ടുകളിലെ കൃത്യത വ്യാജനിലും ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായാണു സ്കാനിംഗ്. ഗാന്ധിചിത്രമാകും മാഫിയ ആദ്യം നോട്ടമിടുകയത്രേ.

കഴിഞ്ഞ കാലങ്ങളിൽ സംസ്ഥാനത്തു പിടിക്കപ്പെട്ട ചില കേസുകളിൽ ഇത്തരത്തിലായിരുന്നു പ്രതികൾ വ്യാജ നോട്ട് നിർമിച്ചിരുന്നതെന്നാണ് ഉദ്യോഗസ്ഥർ വിവരിക്കുന്നത്. കടലാസിലേക്കു ഗാന്ധിചിത്രം പകർത്തുന്നതിന്‍റെ കൃത്യത ഉറപ്പാക്കി നേർത്ത രണ്ടു കടലാസുകൾക്കിടയിൽ പ്ലാസ്റ്റിക് കവർ വിരിക്കും. ഇലക്ട്രോണിക് ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ചൂടാക്കി ഒട്ടിച്ചു ചേർത്താണു ഇവർ പേപ്പർ തയാറാക്കിയിരുന്നത്.

പ്ലാസ്റ്റിക് ടീപോയിയിലാണത്രേ അച്ചടിക്കാനുള്ള കമ്മട്ടം അഥവാ ബ്ലോക്ക് നിർമിക്കുക. വെളിച്ചം തട്ടിയാൽ തെളിയുന്ന മഹാത്മാഗാന്ധിയുടെ മുഖവും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അടയാളവുമാണ് ആദ്യം നോട്ടിൽ അച്ചടിക്കുന്നത്. ഇതിനുശേഷം തിളങ്ങുന്ന പച്ചക്കടലാസ് ഉപയോഗിച്ച് സെക്യൂരിറ്റി ത്രെഡ് പതിപ്പിക്കും. കറൻസി നോട്ടിലെ മറ്റു ചിത്രങ്ങൾ പ്രിന്‍ററിന്‍റെ സഹായത്തോടെ വരച്ചു ചേർക്കുകയും ചെയ്യും. അച്ചടിച്ച നോട്ടുകൾ യന്ത്രങ്ങളുടെ സഹായത്തോടെയോ അല്ലാതെയോ കൃത്യമായി മുറിക്കുന്നു.

വ്യാജ നോട്ടിന് അവസാന "ടച്ച്’ നൽകുന്നതു നിർമാണത്തിൽ പ്രവൃത്തി പരിചയം കൂടുതൽ ഉള്ളവരാകും. ഒറിജിനലിനെ വെല്ലുന്ന വ്യാജന്‍റെ വിപണി പ്രവേശനം ഈ കലാകാരന്‍റെ കൈകളിലൂടെയാകും സാധ്യമാകുക. ഓഫ്സെറ്റ് പ്രസിലായിരുന്നു നേരത്തെ കള്ളനോട്ടടി പരീക്ഷിച്ചിരുന്നെങ്കിൽ ഇവിടെയും നൂതന സാങ്കേതിക വിദ്യകൾ കയറിവന്നു. കൂടുതൽ പെർഫക്ഷനുവേണ്ടി ഡിജിറ്റൽ പ്രസുകളിലൂടെയാണു ഇപ്പോൾ വ്യാജൻമാരുടെ ഒഴുക്ക്.

എ ഫോറിൽ വിരിയുന്ന കള്ളൻ

ഒരു എ ഫോർ ഷീറ്റിന്‍റെ വലുപ്പമുള്ള കടലാസിൽ മൂന്നു നോട്ടുകളാണ് അച്ചടിക്കുക. ഒരു ലക്ഷം രൂപയുടെ കള്ളനോട്ട് അച്ചടിക്കാൻ ചെലവാകുന്നതു വെറും 5000 രൂപ. നാലു പേർ ഒരു മാസം പണിയെടുത്താൽ ലക്ഷങ്ങളുടെ കള്ളനോട്ടുകൾ റെഡി. ഇത് ചിലപ്പോൾ കോടിയിലെത്തിയേക്കാം. ഇവ പിന്നീട് യഥാർഥ നോട്ടുകൾക്കൊപ്പമാണു വിനിമയത്തിന് എത്തിക്കുക. കമ്മീഷൻ മുഖാന്തരവും ഏജന്‍റുമാരെ നിയോഗിച്ചും ഇവർ വ്യാജനെ വിപണിയിലേക്ക് എത്തിക്കുന്നു. ഒരു ലക്ഷം രൂപയുടെ യഥാർഥ നോട്ടുകൾക്കു നാലു ലക്ഷം രൂപവരെയുള്ള കള്ളനോട്ടുകളാണ് ഏജന്‍റുമാർക്കു നൽകുക. പിന്നീട് ഏജന്‍റുമാരാകും വ്യതിയാനങ്ങൾ വരുത്തുക. പകുതിയ്ക്കു പകുതി ലാഭം എന്ന തരത്തിലാകും ഏജന്‍റുമാരുടെ ഇടപെടൽ.

ഒരു ലക്ഷം രൂപയുടെ യഥാർഥ നോട്ടിനു രണ്ടു ലക്ഷം രൂപയുടെ കള്ളനോട്ടുകൾ ഇവർ നൽകും. ദന്പതികൾ, യുവതികൾ തുടങ്ങിയവരെയുൾപ്പെടെ ഇതിനായി ഉപയോഗിക്കുന്നുണ്ട്. സന്ധ്യമയങ്ങുന്പോൾ മാത്രമാണു കള്ളനോട്ടുകൾ മാറ്റാനിറങ്ങുകയെന്നതും ശ്രദ്ധേയം. തിരക്കു കൂടുതലുള്ള സമയങ്ങളിൽ വ്യാജനോട്ടുകളുടെ ചില്ലറ വില്പന എളുപ്പമാകും. വിവിധ മാർക്കറ്റുകളിലും ഷോപ്പിംഗ് മാളുകളിലും ഉൾപ്പെടെ കയറിയിറങ്ങുന്ന ഇത്തരക്കാർ ആയിരങ്ങളുടെ വ്യാജനോട്ടുകൾ മാറ്റിയെടുക്കും. വ്യജ നോട്ടുകളെ തിരിച്ചറിയാനുള്ള ഉപകരണങ്ങളുള്ള വലിയ വ്യാപാര കേന്ദ്രങ്ങളെ ഇവർ ഒഴിവാക്കും. കുറഞ്ഞ തുക ചെലവാക്കി കൂടുതൽ വ്യാജനോട്ടുകൾ മാറുന്നതിലാകും മുൻതുക്കം നൽകുക. 50 രൂപയുടെ സാധനങ്ങൾവാങ്ങി 500 രൂപ നൽകുന്ന ഇവർക്കു തിരികെ ലഭിക്കുന്ന തുക ലാഭംമാത്രമാണ്. കള്ളനോട്ടുകൾ മാറാൻ മാഫിയ സംഘം കൂടുതലായി തെരഞ്ഞെടുക്കുക മലയോര മേഖലകൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളാകും.

ഇതര സംസ്ഥാന തൊഴിലാളികളും ഇര


വ്യാജ നോട്ടുകൾ മാറ്റിയെടുക്കാൻ ഇതര സംസ്ഥാന തൊഴിലാളികളെയും മാഫിയ മറയാക്കുന്നതായും അധികൃതർ സൂചന നൽകുന്നു. ഇവർക്കു നൽകുന്ന കൂലിയിൽ വ്യാജ നോട്ടുകൾ ചേർത്തു നൽകിവരുന്ന പ്രവണത അധികൃതർ നേരത്തെതന്നെ കണ്ടെത്തിയിരുന്നു. സംസ്ഥാനത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ പ്രത്യേകിച്ച് പെരുന്പാവൂർ മേഖലയിൽ ഇത്തരം പ്രവർത്തികൾ നേരത്തെ കൂടുതലായിരുന്നുവെന്നാണ് അധികൃതർ പറയുന്നത്. ദിവസ വേതനത്തിനു ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്കു വൈകുന്നേരങ്ങളിലാകും പണം നൽകുക. ഓരോരുത്തർക്കും നൽകുന്നതിനു പകരം സംഘത്തിനു മുഴുവനായാണു വേതനം നൽകുന്നത്. അഞ്ഞൂറിന്‍റെയും രണ്ടായിരത്തിന്‍റെയും നോട്ടുകളാകും കൈമാറുക. ഇതിൽ വ്യാജൻ ഉൾപ്പെട്ടാൽ തിരിച്ചറിയുക പ്രയാസം. ഇവർ ഈ പണം വീതം വയ്ക്കുന്നതിന്‍റെ ഭാഗമായി ചില്ലറയാക്കുകയോ പച്ചക്കറികൾ ഉൾപ്പെടെയുള്ള സാധനങ്ങൾ വാങ്ങുകയോ ചെയ്യുന്നു. ഇത്തരത്തിലും വിപണിയിലേക്കു വ്യാജൻ എത്തുന്നുണ്ടെന്നാണ് അധികൃതർ നൽകുന്ന വിവരങ്ങൾ. വ്യാപാരികൾ വ്യാജനെ പിന്നീട് തിരിച്ചറിഞ്ഞാൽതന്നെ നിരവധി പേർ വന്നുപോകുന്നതോടെ പണം നൽകിയത് ആരെന്നു കണ്ടെത്തുക പ്രയാസമാണ്. ഇതാണു ഈ മേഖലയിലെ മാഫിയസംഘം മുതലെടുക്കുന്നതും.

കേരളീയരെ സമ്മതിക്കണം

നോട്ടു നിരോധനത്തിനുശേഷം രാജ്യത്തു ചെറുതും വലുതുമായി നിരവധി കള്ളനോട്ട് കേസുകൾ ഉണ്ടാകുകയും ചിലർ പിടിക്കെപ്പെടുകയും ചെയ്തിട്ടുണ്ടെങ്കിലും ഏറ്റവും വലിയ കള്ളനോട്ടു വേട്ടകളിൽ ഒന്ന് ഇടുക്കി വണ്ടിപ്പെരിയാറിലേതാണെന്ന് അധികൃതർ വ്യക്തമാക്കുന്നു. നെടുങ്കണ്ടം സ്വദേശി സുനിൽകുമാർ എന്നയാളായിരുന്നു വ്യാജനോട്ടിന്‍റെ പിന്നിൽ പ്രവർത്തിച്ചുവന്നിരുന്നത്. പഴയ കള്ളനോട്ടു കേസിലെ പ്രതികൾ ഒത്തുചേർന്നപ്പോൾ മൂന്നു മാസത്തിനുള്ളിൽ മൂന്നു കോടി രൂപയുടെ കള്ളനോട്ടുകൾ സംഘം അച്ചടിച്ചിറക്കിയതാണു വിവരങ്ങൾ.

ഏജന്‍റുമാർക്കു പുറമെ പച്ചക്കറിക്കടകൾ, പെട്രോൾ പന്പുകൾ, ഇടത്തരം ഭക്ഷണ ശാലകൾ എന്നിവിടങ്ങളും സംഘം ഉന്നമിട്ടിരുന്നു. ഒരിക്കൽ ഓപ്പറേഷൻ നടത്തിയ സ്ഥലത്ത് സംഘം പിന്നീടു പരീക്ഷണം നടത്താനെത്താറില്ലെന്നതും ശ്രദ്ധേയം. ഇവരുടെ സങ്കേതത്തിൽനിന്നും കംപ്യൂട്ടറും പ്രിൻററും ഉൾപ്പെടെയുള്ളവ പിടിച്ചെടുത്തെങ്കിലും അച്ചടിച്ച നോട്ടുകൾ പലതും എവിടെയെത്തിയെന്നത് ഉദ്യോഗസ്ഥർക്കു മുന്നിലും ചോദ്യചിഹ്നമാണ്. വിപണിയിൽനിന്നോ മറ്റോ ഒന്നോ രണ്ടോ കള്ളനോട്ടുകൾ കയ്യിൽ ലഭിക്കുന്നവർ പരാതിയുമായി അധികൃതർക്കു മുന്നിൽ വരാനും സാധ്യതയില്ല. പരാതിയുമായി പോയാൽ നിരവധി നൂലാമാലകൾ ഉണ്ടാകുമെന്ന ഭയത്തിലാണു പലരും പിൻമാറുന്നത്. എന്നാൽ വ്യജൻ ലഭിക്കാനിടയായ സാഹചര്യം സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ നൽകിയാൽ പരാതി നൽകാനെത്തുവർക്കു ബുദ്ധിമുട്ടുകൾ ഉണ്ടാകാനുള്ള സാഹചര്യമില്ലെന്നാണ് അധികൃതരുടെ വാക്കുകൾ.

കുറഞ്ഞ തുകയിലും വ്യാജൻ

നേരത്തെ കൊച്ചി കേന്ദ്രീകരിച്ച് ചില വ്യാജ നോട്ട് വ്യാപാരങ്ങൾ പ്രവർത്തിച്ചിരുന്നെങ്കിലും നിലവിൽ കുറവാണെന്ന് അധികൃതർ പറയുന്നു. നോട്ട് നിരോധനത്തിനുശേഷം കേരളത്തിനു പുറത്തുനിന്നാണു കൂടുതലായും വ്യാജനോട്ടുകൾ എത്തുന്നത്. സംസ്ഥാന അതിർത്തി ഗ്രാമങ്ങളിൽ വ്യാജനോട്ടുകളുടെ എണ്ണം കൂടുതലായി കണ്ടുവരുന്നതും ഇതുമൂലമാണത്രേ. ഇടുക്കി വണ്ടിപ്പെരിയാറിലെ കേസ് മാറ്റിനിർത്തിയാൽ ഇതര സംസ്ഥാനങ്ങളിൽനിന്നുമാണ് കൂടുതലായും വ്യാജ നോട്ടുകൾ എത്തുന്നതെന്നും അധികൃതർ വ്യക്തമാക്കുന്നു. അതേസമയം, കുറഞ്ഞ മൂല്യമുള്ള തുകയുടെ നോട്ടുകളും മാഫിയ പുറത്തിറക്കുന്നതായുള്ള സൂചനയും അധികൃതർ നൽകുന്നുണ്ട്. രണ്ടായിരത്തിന്‍റെയും അഞ്ഞൂറിന്‍റെയും പുതിയ നോട്ടുകൾക്കു സുരക്ഷാ സംവിധാനങ്ങൾ കൂടുതലായതിനാൽ നൂറിന്‍റെയും അന്പതിന്‍റെയും നോട്ടുകൾ ഉൾപ്പെടെ അച്ചടിക്കുന്നതായാണു വിവരം. വിനിമയം നടത്താൻ എളുപ്പമാണെന്നതുമണത്രേ കുറഞ്ഞ തുകയുടെ വ്യാജൻ ഇറക്കാനായി ഇത്തരക്കാരെ പ്രേരിപ്പിക്കുന്നത്.

ജാഗ്രതൈ

വ്യാജ കറൻസികളുടെ ഒഴുക്ക് എപ്പോൾ എങ്ങനെയെന്നു പറയാൻ സാധിക്കില്ലെന്ന് അധികൃതർ പറയുന്നു. കണ്ണൊന്ന് ചിമ്മിയാൽ വിവിധ കോണുകളിൽനിന്നു വ്യാജ നോട്ടുകൾ വിപണിയിലെത്തും. അഞ്ഞൂറിന്‍റെയും രണ്ടായിരത്തിന്‍റെയും പുത്തൻ നോട്ടുകൾക്കൊപ്പം വ്യാജനും കയറിക്കൂടിയാൽ പെട്ടെന്നു തിരിച്ചറിയുക പ്രയാസമാണ്. ചില ബാങ്കുകളിലും പണമിടപാട് സ്ഥാപനങ്ങളിലുമാണു വ്യാജ കറൻസികൾ തിരിച്ചറിയുന്നതിനുള്ള ഉപകരണമുള്ളു. മറ്റിടങ്ങളിൽ നോട്ടുകൾ എണ്ണുന്നതിനുള്ള യന്ത്രങ്ങളാണുള്ളത്. എന്തായാലും കൈയിൽ ലഭിക്കുന്ന നോട്ടുകൾ വ്യാജനാണോയെന്നു സ്വയം പരിശോധിക്കുക മാത്രമേ മാർഗമുള്ളൂ. ഓരോരുത്തരുടെയും കൈയിൽ ലഭിക്കുന്ന നോട്ടുകൾ സ്വയം പരിശോധിച്ചാൽ വ്യാജനെ ഒരു പരിധിവരെ പുറത്താക്കാൻ സാധിക്കുമെന്നാണു റിസർവ് ബാങ്ക് ഉദ്യോഗസ്ഥരും പറയുന്നത്.