കുരുന്നുകള്‍ക്കുമീതെ വട്ടമിട്ട്.....
കുരുന്നുകള്‍ക്കുമീതെ വട്ടമിട്ട്.....
ഏതാനും ദിവസം മുന്പ് സന ഫാത്തിമ എന്ന നാലു വയസുകാരിയെ കാണാതായ സംഭവമാണ് കുട്ടികളുടെ തിരോധാനം സംസ്ഥാനത്തു വീണ്ടും വാർത്തയാകാൻ കാരണമായത്. ഒാഗസ്റ്റ് മൂന്നിന് കാണാതായ ബാലികയെ ഏഴു ദിവസത്തിനു ശേഷം പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തി. പാണത്തൂരിനടുത്ത് ബാപ്പുങ്കയത്തെ ഓട്ടോഡ്രൈവർ ഇബ്രാഹിം-ഹസീന ദമ്പതികളുടെ മകൾ സന ഫാത്തിമയെയാണ് പവിത്രംകയം പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കുട്ടിയെ കാണാതായ അന്നു മുതൽ പുഴയിൽ തെരച്ചിൽ ആരംഭിച്ചെങ്കിലും കുട്ടിയെ നാടോടി സ്ത്രീകൾ തട്ടിക്കൊണ്ടു പോയതാകാം എന്ന സംശയത്തിൽ ആ വഴിക്കും അന്വേഷണം നടന്നിരുന്നു. നാടോടികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന്‍റെ ഭാഗമായി കുട്ടിയുടെ ചിത്രവും വിശദാംശങ്ങളും കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ പോലീസ് സ്റ്റേഷനുകളിലേക്കും കൈമാറിയിരുന്നു. കേരളത്തിൽ കാണാതാകുന്ന കുട്ടികളുടെ എണ്ണം വർഷം തോറും വർധിച്ചുവരുന്ന സാഹചര്യമാണ് പോലീസിനെ ഈ വഴിക്കു ചിന്തിക്കാൻ പ്രേരിപ്പിച്ചത്.

ഇനിയും തുടരുന്ന കാത്തിരിപ്പ്

കേരളത്തിന്‍റെ മുഴുവൻ വേദനയായി ഇന്നും അവശേഷിക്കുന്ന തിരോധാനമാണ് രാഹുൽ എന്ന ഏഴു വയസുകാരന്‍റേത്. 2005ലെ ഒരു മേയ് മാസസന്ധ്യ. വീടിനു സമീപത്തെ മൈതാനത്തു നിന്ന് കളി മതിയാക്കി ക്രിക്കറ്റ് ബാറ്റുമായി വീട്ടിലേക്കു രാഹുൽ പോകുന്നതാണ് കൂട്ടുകാർ ഒടുവിൽ കണ്ടത്. അമ്മയോടു പറഞ്ഞിട്ടാണ് കുഞ്ഞു രാഹുൽ കളിക്കാനായി അന്നു മൈതാനത്തേക്കു പോയത്. 12 വർഷം കഴിഞ്ഞിട്ടും രാഹുൽ എവിടെയാണെന്ന് ആർക്കുമറിയില്ല. ആലപ്പുഴ ആശ്രാമം വാർഡിൽ രാഹുൽ എന്ന കുട്ടിയുടെ തിരോധാനം രാജ്യത്തെ പരമോന്നത അന്വേഷണ ഏജൻസിയായ സിബിഐയെ വരെ വട്ടം കറക്കിയിരുന്നു. പോലീസിലെ വിവിധ വകുപ്പുകൾ അനേഷിച്ചു പരാജയപ്പെട്ട കേസിൽ വിവരം നൽകുനനവർക്ക് സർക്കാർ ഒരു ലക്ഷം രൂപ ഇനാമും പ്രഖ്യാപിച്ചു. ലോക്കൽ പോലീസിനും ക്രൈം ഡിറ്റാച്ച്മെന്‍റിനും പിന്നാലെ സിബിഐയും കേസ് അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. സിബിഐയും വിവരം നൽകുന്നവർക്കു പാരിതോഷികം പ്രഖ്യാപിച്ച് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. മൈതാനത്തു കളിക്കുകയായിരുന്ന രാഹുൽ കളിക്കിടെ കൂട്ടുകാർ വഴക്കുണ്ടാക്കുന്നുവെന്നു പറഞ്ഞു വീട്ടിലേക്കു പോരുകയായിരുന്നു. സന്ധ്യ കഴിഞ്ഞിട്ടും രാഹുൽ മടങ്ങി വരാതിരുന്നതോടെ അന്വേഷണം തുടങ്ങി. മൈതാനത്തിനടുത്തുള്ള പൊതുടാപ്പിൽ നിന്നു രാഹുൽ വെള്ളം കുടിക്കുന്നതു കണ്ടതായി കൂട്ടുകാർ അമ്മ മിനിയോടു പറഞ്ഞിരുന്നു. ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷനിൽ പരാതിയും നൽകി. രാഹുലിന്‍റെ അച്ഛൻ രാജൻ വർഷങ്ങളായി കുവൈറ്റിൽ ജോലി ചെയ്തുവരികയായിരുന്നു. ഏകമകനെ കാണാതായ വിവരമറിഞ്ഞു മൂന്നാം ദിവസം അദ്ദേഹം നാട്ടിലെത്തി. മകനുവേണ്ടി ആ അച്ഛനും നാട്ടുകാരും പോലീസും നടത്തിയ അന്വേഷണങ്ങളൊന്നും ഫലം കണ്ടില്ല. രാഹുലിനെ പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്നു 2005 ഡിസംബറിൽ ഒരു കൊലക്കേസ് പ്രതി മൊഴിനൽകി. അടൂരിനടുത്ത് മാതാപിതാക്കളോടൊപ്പം കിടന്നുറങ്ങുകയായിരുന്ന മൂന്നു വയസുകാരി നാടോടി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതി ഹരിപ്പാട് സ്വദേശി കൃഷ്ണപിള്ളയാണ് രാഹുലിനെ കൊലപ്പെടുത്തിയതാണെന്ന് ആവർത്തിച്ചത്. ഈ മൊഴി പോലീസിനെ കുറച്ചൊന്നുമല്ല കുഴക്കിയത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം മറവു ചെയ്തെന്നു കൃഷ്ണപിള്ള പറഞ്ഞ സ്ഥലങ്ങളിലെല്ലാം ജെസിബി ഉപയോഗിച്ച് മാന്തി തെരച്ചിൽ നടത്തിയെങ്കിലും ഒരു തുന്പും ലഭിച്ചില്ല. തങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഇയാൾ പരസ്പരവിരുദ്ധമായ മൊഴികൾ നൽകുന്നതെന്ന സംശയം ഇതോടെ പോലീസിനു ബലപ്പെട്ടു. സ്വയം മാനസികരോഗിയായി ചിത്രീകരിച്ചുകാട്ടാനും അതുവഴി നാടോടി ബാലികയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ ഒഴിവാക്കാനുമാണ് മൊഴിമാറ്റി പറയുന്നതെന്ന നിഗമനത്തിൽ പോലീസ് എത്തിച്ചേർന്നു. രാഹുലിനെ കാണാതായ ദിവസം രാഹുലിന്‍റെ ഒരു ബന്ധുവിനൊപ്പം ഒരു കൊലക്കേസ് പ്രതി ഒാട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതു കണ്ടു എന്ന നാട്ടുകാരിലൊരാളുടെ മൊഴിയെത്തുടർന്ന് ആ വഴിക്കും അന്വേഷണം നടന്നു. 12 വർഷം മുന്പു കാണാതായ തങ്ങളുടെ പൊന്നുമകൻ വരുന്നതും നോക്കിയുള്ള കാത്തിരിപ്പിലാണ് ഈ മാതാപിതാക്കൾ. പൊടിമീശക്കാരനായ രാഹുൽ എന്ന 19 വയസുകാരൻ പടികടന്നു വരുന്നതും കാത്ത്.


രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽ തന്നെയാണ് തിരുവനന്തപുരം സ്വദേശിയായ അഖിൽ (16) എന്ന ഭിന്നശേഷിക്കാരനെയും കാണാതായത്. മുടിവെട്ടിക്കാൻ പോയ അഖിൽ മടങ്ങിയെത്തിയില്ല. ചിത്രരചനയിൽ സംസ്ഥാനതലത്തിൽ പോലും സമ്മാനങ്ങൾ നേടിയ അഖിലിനെ കാത്തു കഴിയുകയാണ് അച്ഛൻ ഗോപിയും അമ്മ സുലോചനയും. വീട്ടിലെ കോളിംഗ് ബെൽ അടിക്കുന്പോൾ ഇ വർ ഒാടിച്ചെല്ലുന്നു, അതു തങ്ങളുടെ പൊന്നു മകനാകണമേ എന്ന പ്രാർഥനയോടെ.

കോട്ടയം കാഞ്ഞിരപ്പള്ളിക്കു സമീപം ആനക്കല്ലിൽ നിന്നു രണ്ടര വയസുകാരനെ കാണാതായത് 1998 സെപ്റ്റംബർ രണ്ടിനാണ്. പാറയ്ക്കൽ ജലീൽ-റഷീദ ദന്പതികളുടെ ആദ്യത്തെ കണ്മണി താഹിറിനെയാണു കാണാതായത്. റോഡിനോടു ചേർന്നാണ് ഇവരുടെ വീട്. താഹിർ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതു കണ്ടുകൊണ്ടാണ് അച്ഛന്‍റെ അമ്മ പുറത്തേക്കു പോയത്. അമ്മ ആ സമയം അടുക്കളയിൽ പണിയിലായിരുന്നു. അല്പസമയത്തിനുള്ളിൽ അമ്മ പുറത്തു വന്നു മകനെ നോക്കിയപ്പോഴാണ് കാണാതായ വിവരം അറിയുന്നത്. അന്നു ശക്തമായ മഴ പെയ്തിരുന്നു. വീടിനടുത്തു തോടും കിണറുമൊക്കെയുള്ളതിനാൽ ആ വഴിക്കായിരുന്നു ആദ്യ അന്വേഷണം. തുടർന്നു കാഞ്ഞിരപ്പള്ളി പോലീസിൽ പരാതി നൽകി. 18 വർഷം കഴിഞ്ഞിട്ടും താഹിറിനെക്കുറിച്ച് ഒരു വിവരവുമില്ല. ഇതിനിടെ ഏതാനും വർഷം മുന്പു താഹിറിന്‍റെ മുഖഛായയുള്ള ഒരു കുട്ടി ഇടുക്കി ജില്ലയിലെ ഏലപ്പാറയിൽ ഉണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് ആ വഴിക്കും അന്വേഷണം നടന്നു. ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ അതു താഹിർ അല്ലെന്നു തെളിഞ്ഞു. ലോക്കൽ പോലീസിനു പുറമെ ക്രൈം ബ്രാഞ്ചും താഹിറിനായി അനേഷണം നടത്തിയിട്ടും താഹിർ ഇന്നും കാണാമറയത്തു തന്നെ.

പെരുകുന്ന തിരോധാനങ്ങൾ

കാണാതാകുന്ന കുരുന്നുകളുടെ എണ്ണം ഒാരോ വർഷവും വർധിച്ചുവരികയാണ്. കാണാതായി ഒടുവിൽ കണ്ടെത്താൻ കഴിയുകയും ചെയ്ത കുരുന്നുജന്മങ്ങൾക്കെല്ലാം കൊടിയ പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ലൈംഗിക അതിക്രമങ്ങൾക്കും ഇവരിൽ പലരും ഇരയാകേണ്ടി വന്നിട്ടുണ്ട് എന്നു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കാണാതായ പെൺകുട്ടികളിൽ 85 ശതമാനം പേർക്കും പിന്നീടു വേശ്യാവൃത്തി തൊഴിലാക്കേണ്ടി വന്നിട്ടുണ്ടെന്നു ലൈംഗിക കുറ്റകൃത്യങ്ങൾക്കെതിരേ പ്രവർത്തിക്കുന്ന എൻജിഒ വക്താവ് പറയുന്നു. കാണാതാകുന്ന കുട്ടികൾ എവിടെ പോകുന്നു എന്ന അന്വേഷണത്തിനൊടുവിൽ കിട്ടുന്ന വിവരം ഞെട്ടിക്കുന്നതാണ്. ഭിക്ഷാടന മാഫിയകളുടെ കൈവശം എത്തിച്ചേരുന്ന കുട്ടികൾ വളരെയേറെയാണ്. തട്ടിയെടുത്തു കൊണ്ടു പോയി കഠിനമായ ജോലി ചെയ്യിപ്പിക്കുന്നവരുണ്ട്. കുട്ടികളിൽ ചിലർ എത്തിച്ചേരുന്നത് സെക്സ് റാക്കറ്റിന്‍റെ കൈകളിലായിരിക്കും. മറ്റു ചിലപ്പോൾ അവയവക്ക ച്ചവടം നടത്തുന്നവരുടെ കരാളഹസ്തങ്ങളിലാവാം. എവിടെയെത്തിയാലും അവിടെ നിന്നുള്ള മോചനം പലപ്പോഴും അപ്രാപ്യമാണ്.
(തുടരും)

പ്രദീപ് ഗോപി