സംസ്കരിച്ച ഭക്ഷ്യവിഭവങ്ങൾ ശീലമാക്കരുത്
സംസ്കരിച്ച  ഭക്ഷ്യവിഭവങ്ങൾ  ശീലമാക്കരുത്
ദിവസവും നാം ഉപയോഗിക്കുന്ന പലതരം ആഹാരപാനീയങ്ങളിലെല്ലാം നിരവധി രാസവസ്തുക്കൾ ചെറിയ അളവിലാണെങ്കിലും അടങ്ങിയിട്ടുണ്ട്്. പ്രിസർവേറ്റീവ്സ്, ഫ്ളേവറിംഗ് ഏജൻറ്സ്, കളറുകൾ എന്നിങ്ങനെ പലപേരുകളിലും രൂപങ്ങളിലും.. ഐസ്ക്രീം, ജെല്ലുകൾ, ജാം, പുഡ്ഡിംഗ്, സോസ്, സൂപ്പ് മിക്സ്....എന്നിങ്ങനെയുള്ള റെഡിമെയ്ഡ് ഭക്ഷ്യോത്പന്നങ്ങളിൽ പ്രിസർവേറ്റീവ്സും കളറുകളും കൂടാതെ മറ്റുപലതരം രാസവസ്തുക്കളും ഉപയോഗിക്കുന്നുണ്ട്.

അളവിൽ കൂടിയാൽ...

ഭക്ഷണസാധനങ്ങൾ പ്രോസസ് ചെയ്ത് ഏറെക്കാലം സൂക്ഷിച്ചുവച്ച് ഉപയോഗിക്കു ുന്നതിനാണ് ഫുഡ് അഡിറ്റീവ്സ് ഉപയോഗിക്കുന്നത്. നിയമത്തിന്‍റെ പരിധിയിൽ നിന്നുകൊണ്ട് ഏകദേശം 2500 ഫുഡ് അഡിറ്റീവ്സ് നാം ഉപയോഗിക്കുന്നുണ്ട്. പക്ഷേ, അവ അനുവദനീയമായ അളവിലും അധികമായി ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കും.

പ്രോസസ് ചെയ്ത വിഭവങ്ങളിൽ

പ്രോസസ് ചെയ്ത ഭക്ഷണം മികച്ചതാണെന്നു പലരും ധരിക്കുന്നുണ്ട്. പക്ഷേ, അതിൽ രാസവസ്തുക്കളുടെ സാന്നിധ്യം അത്രത്തോളമുണ്ടെന്നുകൂടി ഓർക്കണം. പായ്ക്കറ്റിൽ ലഭിക്കുന്ന പ്രോസസ്ഡ് ധാന്യപ്പൊടികൾ ശീലമാക്കരുത്. ഗോതന്പ് വാങ്ങി കഴുകി ഉണക്കി പൊടിപ്പിച്ച് ഉപയോഗിക്കുന്നതാണു സുരക്ഷിതം. മുളകും ഉണങ്ങി പൊടിപ്പിച്ചത് ഉപയോഗിക്കുന്നതാണു സുരക്ഷിതം. സുഗന്ധവ്യഞ്ജനങ്ങളും ധാന്യങ്ങളും വാങ്ങി വൃത്തിയാക്കി മില്ലിൽ പൊടിപ്പിച്ച് ഉപയോഗിക്കുന്നതാണ് സുരക്ഷിതമെന്ന് ഫുഡ് സേഫ്റ്റി കമ്മീഷണറും നിർദേശിക്കുന്നു.

മോണോ സോഡിയം ഗ്ലൂട്ടാമേറ്റ്

ചില ഉത്പന്നങ്ങളുടെ കവറിൽ ഫ്രീ ഫ്രം എംഎസ്ജി എന്നു രേഖപ്പെടുത്തിയിരിക്കും. എംഎസ്ജി എന്നാൽ മോണോ സോഡിയം ഗ്ലൂട്ടാമേറ്റ്. അജിനോമോട്ടോ. പക്ഷേ അങ്ങനെ എഴുതിയിട്ടുണ്ടാകുമെങ്കിലും ടേസ്റ്റ് എൻഹാൻസറിൽ മോണോ സോഡിയം ഗ്ലൂട്ടാമേറ്റ് അടങ്ങിയിട്ടുണ്ട്. അതായത് ഭക്ഷണത്തിന്‍റെ സ്വാദു കൂട്ടാനും ചില സ്വാദിന്‍റെ തീവ്രത കൂട്ടാനും ചിലതിന്‍റെ കുറയ്ക്കാനും ടേസ്റ്റ് എൻഹാൻസർ സഹായകം. വാസ്തവത്തിൽ നാവിലുള്ള രുചിമുകുളങ്ങളെ ഉത്തേജിപ്പിക്കുകയാണ് എംഎസ്ജി ചെയ്യുന്നത്. ഒരു വയസിനു താഴെയുള്ള കുഞ്ഞുങ്ങൾക്ക് എംഎസ്ജി അടങ്ങിയ ഭക്ഷണം കൊടുക്കാൻ പാടില്ലെന്നാണു നിർദേശം.

കളർകോഡുകൾ

പായ്ക്കറ്റ് ഭക്ഷണവിഭവങ്ങളുടെ കവറിൽ E ൽ തുടങ്ങുന്ന ചില നന്പറുകൾ ചേർത്തിട്ടുണ്ട്. യൂറോപ്യൻ യൂണിയന്‍റെ നന്പറാണത്. ലോകമെന്പാടും ഉപയോഗിക്കുന്ന കോഡ്. E 310, E 100 എന്നിങ്ങനെ. കളർകോഡാണത്. അനുവദനീയമായ കളറിനെ സൂചിപ്പിക്കുന്നു. ഉപയോഗിക്കാൻ പാടില്ലാത്ത കളർകോഡുകളുടെ ലിസ്റ്റ് ഫുഡ് സേഫ്റ്റി അഥോറിറ്റി വെബ്സൈറ്റിലുണ്ട്.


പച്ച, ഇളം മഞ്ഞ തുടങ്ങി മൂന്നു നാലു കളർ മാത്രമാണ് മധുരപലഹാരങ്ങളിൽ ചേർക്കാൻ അനുവദനീയം. മെറ്റാനിൻ യെലോ അനുവദനീയമല്ല.

റെഡിമെയ്ഡ് പതിവാക്കണ്ട

ഗാഢത കൂടിയ സിറപ്പുകൾ, ഐസ്ക്രീം, റെഡിമെയ്ഡ് സൂപ്പ് എന്നിവയൊക്കെ ശീലമാക്കരുത്. റെഡിമെയ്ഡ് സൂപ്പിൽ കുറച്ചു പച്ചക്കറികളൊക്കെ ഉണ്ടെങ്കിലും അവ ഡീഹൈഡ്രേറ്റ് ചെയ്യപ്പെട്ടവയാണ്. പച്ചക്കറി ചേർന്നതാണെന്ന് വലിയ പരസ്യമൊക്കെ കണ്ടിട്ടാവും പലപ്പോഴും നാം അതുവാങ്ങി കഴിക്കുന്നത്. ഡീഹൈഡ്രേറ്റ് ചെയ്തതിനാൽ അതിൽ പോഷകങ്ങൾ കാണില്ല എന്നതാണു വാസ്തവം. അല്പം എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ ചൂടാക്കുന്പോൾ അതും നഷ്ടമായിരിക്കും. കവറിൽ പായ്ക്ക് ചെയ്തു വരുന്ന ബട്ടർ ചിക്കൻ, ചില്ലി ചിക്കൻ, ഇൻസ്റ്റൻറ് ബിരിയാണി മിക്സ് ഇവയിലൊക്കെ ഇത്തരം രാസപദാർഥങ്ങൾ കൂടുതലാണ്.

തിരക്കാണെങ്കിലും...

പരക്കെ പ്രചാരമുള്ള ചപ്പാത്തിയിലും ദോശമാവിലുമൊക്കെ പ്രിസർവേറ്റീവുകൾ ചേർക്കുന്നുണ്ട്. ദോശമാവും ഇപ്പോൾ മിക്കവരും പുറമേ നിന്നു വാങ്ങുകയാണ്. വീട്ടിൽ അരച്ച മാവിൽ ചുടുന്ന ദോശയും പുറമേ നിന്നുവാങ്ങിയ മാവ് ഉപയോഗിച്ചു തയാറാക്കുന്ന ദോശയും തമ്മിൽ രുചിവ്യത്യാസമുണ്ടെന്നാണ് മിക്കവരുടെയും അനുഭവം. റിഫൈവൻ ചെയ്ത ഒന്നോ രണ്ടോ വിഭവം ഒരുദിവസം കഴിച്ചാൽ തന്നെ എത്രയധികം രാസവസ്തുക്കൾ നാമറിയാതെതന്നെ ആമാശയത്തിലെത്തുന്നുണ്ട്.

അച്ചാറുകളുടെ കാര്യം

വിപണിയിൽ നിന്നു വാങ്ങുന്ന പിക്കിൾസിൽ വീട്ടിൽ തയാറാക്കുന്നതിൽ ഉള്ളതിലും എണ്ണ കൂടുതലായിരിക്കും. പിക്കിൾ ഇൻ ഓയിൽ എന്നു തന്നെ അതിൽ രേഖപ്പെടുത്തിയിരിക്കും. കാൽ ശതമാനം എണ്ണ തന്നെ. അച്ചാറുകൾ അസിഡിക് ആകാതിരിക്കാൻ അതിൽ പ്രിസർവേറ്റീവുകൾ ചേർക്കാറുണ്ട്. അസിഡിക് ആയാൽ അതു പെട്ടെന്നു ചീത്തയായി പോകാനുള്ള സാധ്യതയുണ്ട്. അതൊഴിവാക്കാനാണ് ഫുഡ് അഡിറ്റീവ്സ് ചേർക്കുന്നത്.

കുട്ടികൾക്കു കൊടുക്കരുത്

ഫുഡ് അഡിറ്റീവ്സ് കലർന്ന ഭക്ഷണം ശീലമാക്കുന്ന കുട്ടികൾക്ക് ചെവിയിൽ അണുബാധ, ഹൈപ്പർ ആക്ടിവിറ്റി തുടങ്ങിയവയ്ക്കു സാധ്യതയുള്ളതായി പഠനങ്ങൾ സൂചന നല്കുന്നു. അഡിറ്റീവ് അനുവദനീയമായ തോതിലാണോ ചേർത്തിരിക്കുന്നത് എന്നതു സംബന്ധിച്ചു കൃത്യമായി അറിയാൻ നിർവാഹമില്ലാത്തതിനാൽ അവ ചേർന്ന ഭക്ഷണം കുട്ടികൾക്കു പതിവായി നല്കരുത്.

വിവരങ്ങൾ: ഡോ. അനിത മോഹൻ,
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്‍സൾട്ടന്‍റ്

തയാറാക്കിയത്: ടി.ജി.ബി