Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഒച്ചുകളുടെ നാട്ടില്‍ ഒരിടവേളയില്ലാതെ...
ജുറാസിക് പാർക്ക് ഒരുക്കിയ സ്റ്റീവൻ സ്പിൽബർഗിന്റെ സിനിമ പോലെയാണ് ഇപ്പോൾ തൃശൂർ പൂങ്കുന്നം ഭാഗത്തെ ഒച്ചുവേട്ടയുടെ കഥകൾ. ദിനോസറുകളെ തുരത്താൻ കൈയും മെയ്യും മറന്ന് പോരാടിയവരെ പോലെ ഇപ്പോൾ ആഫ്രിക്കൻ ഒച്ചുകളെ തുരത്താനുള്ള ജീവൻമരണ പോരാട്ടത്തിലാണ് പൂങ്കുന്നം നിവാസികൾ. കോർപറേഷൻ ആരോഗ്യവിഭാഗവും കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധരും മറ്റും ഈ പോരാട്ടത്തിൽ പങ്കാളികളാണ്.
പൂങ്കുന്നം റെയിൽവേ സ്റ്റേഷൻ പരിസരത്താണ് ആഫ്രിക്കൻ ഒച്ചുകളെ ആദ്യം കണ്ടത്. കോർപറേഷന്റെ ശുചീകരണ തൊഴിലാളികൾ സ്റ്റേഷൻ പരിസരം വൃത്തിയാക്കുന്പോൾ ഇവയെ ആദ്യം കണ്ടെങ്കിലും ഇതൊരു വലിയ പ്രശ്നത്തിന്റെ തുടക്കമാണെന്ന് മനസിലാക്കാൻ സാധിച്ചില്ല. എന്നാൽ ഇവയെ സ്റ്റേഷൻ പരിസരത്തു തന്നെ വർധിച്ച തോതിൽ കണ്ടെത്തിയതോടെയാണ് സംഗതി കൈവിട്ടുപോയെന്ന് മനസിലായത്. അപ്പോഴേക്കും തിരിച്ചുപിടിക്കാൻ കഴിയാത്ത വിധം കാര്യങ്ങൾ മാറിയിരുന്നു. സ്റ്റേഷൻ പരിസരത്തെ വീടുകളിലേക്ക് ഇവ ചേക്കേറിയതോടെ ഈ മേഖലയിലെ ജനജീവിതം അപ്പാടെ തകിടം മറിഞ്ഞു വീടിന്റെ എല്ലാ ഭാഗത്തേക്കും ഇവ പടർന്നു. അസഹ്യമായ ദുർഗന്ധം വേറെയും. എന്തു ചെയ്യണമെന്നറിയാതെ നട്ടം തിരിഞ്ഞ ജനം.
ആഫ്രിക്കൻ ഒച്ചുകൾ നാശം വിതച്ച ഗ്രാമങ്ങളുടെ കഥ പൂങ്കുന്നത്തുകാരും കേട്ടറിഞ്ഞു. ഇതോടെ ആശങ്കകൾ വർധിച്ചു. ലോകത്തെ 100 അതിനികൃഷ്ടരായ അക്രമിജീവിവർഗങ്ങളിൽ ഒന്നാണ് ഭീമൻ ആഫ്രിക്കൻ ഒച്ചെന്ന് ശാസ്ത്രജ്ഞർ തന്നെ വിലയിരുത്തിയിട്ടുണ്ട്.
കേരളത്തിലെ പല സ്ഥലങ്ങളിലും ഇവയുടെ ശല്യം രൂക്ഷമായിക്കഴിഞ്ഞിരുന്നുവെങ്കിലും തൃശൂർ ഇതിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. കാർഷിക വിളകൾ അടക്കമുള്ള വിവിധ സസ്യങ്ങളെ ആ
്രമിക്കുന്നതിനാലും കുടിവെള്ള സ്രോതസുകൾ, വീടുകളിലെ താരതമ്യേന തണുപ്പും ജലാംശവുമുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഇവ കൂട്ടമായെത്തി അവയുടെ കാഷ്ഠവും സ്രവവും കൊണ്ട് മലിനമാക്കുന്നതിനാലും ചത്ത ഒച്ചുകൾ ചീയുന്പോൾ അസഹ്യമായ ദുർഗന്ധം ഉണ്ടാകുന്നതിനാലും ഇവയെക്കൊണ്ട് ജനം പൊറുതിമുട്ടുകയാണ്. വീടുകളും ഫ്ളാറ്റുകളും ഒഴിഞ്ഞ പറന്പുകളും ഏറെയുള്ള പൂങ്കുന്നം മേഖലയിൽ ഇവ പെറ്റുപെരുകിയതോടെ നാടും വീടും വിടേണ്ട ഗതികേടിലേക്കാണ് ജനം എത്തുന്നത്. പൂങ്കുന്നം വിട്ട് സമീപത്തെ മറ്റിടങ്ങളിലേക്കു കൂടി ഇവ വ്യാപിക്കാൻ തുടങ്ങിയതോടെ പാട്ടുരായ്ക്കൽ, കോട്ടപ്പുറം, തിരുവന്പാടി തുടങ്ങിയ ഭാഗങ്ങളിലെ ജനങ്ങളും ആശങ്കയിലായിട്ടുണ്ട്.
ആഫ്രിക്കൻ ഒച്ചുകൾ പെരുകിയപ്പോഴാണ് ഇവ സൃഷ്ടിക്കുന്ന നാശനഷ്ടങ്ങളെക്കുറിച്ച് ജനം ബോധവാൻമാരായത്. പുല്ലുവർഗം ഒഴികെ മറ്റെല്ലാ ചെടികളും, പ്രത്യേകിച്ചും തൈകൾ, തളിരുകൾ, കാബേജ് വർഗം, വെള്ളരിവർഗം, കൊക്കോ, പപ്പായ, ഇലയും പഴവും, വാഴ, റബർ തുടങ്ങി 500-ലേറെ വിവിധ സസ്യങ്ങൾ, പായലുകൾ, അഴുകുന്ന ജൈവാവശിഷ്ടങ്ങൾ പേപ്പർ, തടി, ചെറിയ കല്ലുകൾ, എല്ലുകൾ, കോണ്‍ക്രീറ്റ് കഷണങ്ങൾ തുടങ്ങി വിവിധ ജൈവ-അജൈവ വസ്തുക്കളെ ഇത് ആഹാരമാക്കുമത്രെ.
ആഫ്രിക്കൻ ഒച്ചുകൾ വന്നത് ട്രെയിൻ വഴിയെന്ന് സംശയം. ആഫ്രിക്കൻ മരത്തടികളിൽ നിന്നാണ് ഇവ കേരളത്തിൽ എത്തിയതെന്ന് പറയുന്പോൾ തൃശൂരിൽ ഇവ എങ്ങിനെയെത്തി എന്നതാണ് പിടികിട്ടാത്തത്. കൊച്ചിയിൽ നിന്നും മറ്റുമുള്ള ട്രെയിനുകൾ പൂങ്കുന്നം വഴി കടന്നുപോകുന്പോൾ സിഗ്നൽ കിട്ടാതെ പലപ്പോഴും നിർത്തിയിടാറുണ്ട്. ഈ ട്രെയിനുകളിൽ പറ്റിപ്പിടിച്ചിട്ടുള്ള ഒച്ചുകൾ പൂങ്കുന്നം സ്റ്റേഷൻ ഭാഗത്ത് വീഴുകയും അങ്ങിനെ ഇവ ഇവിടെ പെറ്റുപെരുകുകയുമായിരുന്നുവെന്നാണ് കരുതുന്നത്. ഇന്ത്യയിൽ 1847ൽ പശ്ചിമ ബംഗാളിലും കേരളത്തിൽ ആദ്യമായി 1970കളിൽ പാലക്കാടുമാണ് കണ്ടുതുടങ്ങിയത്. 2005 മുതൽ വീണ്ടും പ്രത്യക്ഷപ്പെടുകയും കേരളത്തിലെ മിക്ക ജില്ലകളിലും ഇവയെ കണ്ടുവരികയും ചെയ്യുന്നുണ്ട്. കിഴക്കൻ ആഫ്രിക്കയുടെ തീരപ്രദേശങ്ങളിലെ ദ്വീപുകളിൽനിന്ന് വിവിധ മാർഗേണ ലോകത്തിന്റെ നാനാഭാഗങ്ങളിൽ എത്തിച്ചേർന്നതാണ്.
കൊച്ചുകുട്ടികളെ ആഫ്രിക്കൻ ഒച്ചുകളുടെ പരിസരത്തു നിന്നും മാറ്റി നിർത്തണമെന്ന് വിദഗ്ധർ പറയുന്നുണ്ട്. കുട്ടികളെ ഇവയുമായി ഇടപഴകാൻ അനുവദിക്കരുത്. ഒച്ചുകളിൽ കാണുന്ന ചിലയിനം വിരകൾ കുട്ടികളുടെ ഉള്ളിലെത്തിയാൽ അത് അപകടകാരിയാണെന്ന് പറയുന്നു.
ജീവനുള്ളവയും ചത്തവയും ഒരുപോലെ ഭീഷണിയായതിനാൽ ഇവയുടെ നിയന്ത്രണം അടിയന്തിര പ്രാധാന്യം അർഹിക്കുന്നു. പൂങ്കുന്നത്ത് കണ്ടെത്തിയ ഒച്ചുകളെ തുരത്താൻ തൃശൂർ കോർപറേഷൻ ആരോഗ്യവിഭാഗവും കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമൊക്കെ രംഗത്തിറങ്ങിയിട്ടുണ്ട്. എന്നാൽ ഇവയുടെ പ്രജനനവും വ്യാപനവും തടയാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
ആഫ്രിക്കൻ ഒച്ചുകളെ കേരളത്തിലെ ഏതാണ്ട് എല്ലാ ജില്ലകളിലും കണ്ടെത്തിയിട്ടുണ്ട്. പത്തു ജില്ലകളിൽ ഇവയെ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. പീച്ചിയിലെ കേരള വനഗവേഷണ കേന്ദ്രം ഇതിന്റെ വ്യാപനം സംബന്ധിച്ച വിശദമായ പഠനത്തിലാണ്. കേരളത്തിൽ 10 ജില്ലകളിലായി 125 ഇടങ്ങളിൽ ഇവ വ്യാപിച്ചതായി ഏതാനും വർഷം മുന്‍പു തന്നെ കെ.എഫ്.ആർ.ഐ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. അന്ന് കോട്ടയം, തൃശൂർ, വയനാട്, ഇടുക്കി ജില്ലകളിൽ ഇവയുടെ സാന്നിധ്യമുണ്ടായിരുന്നില്ല. എന്നാൽ പിന്നീട് ഇവയെ ഈ ജില്ലകളിലും കാണാൻ തുടങ്ങി. ആലപ്പുഴയും കോട്ടയവും കൊച്ചിയുമൊക്കെ ഇവയുടെ ആക്രമണത്താൽ വലഞ്ഞിരിക്കുകയാണ്. കണ്ണൂർ മുഴുപ്പിലങ്ങാടിയിൽ കുടുംബശ്രീ പ്രവർത്തകരും ആരോഗ്യസന്നദ്ധ പ്രവർത്തകരും കൂട്ടായി നടത്തിയ പ്രവർത്തനങ്ങളുടേയും തുരിശുലായനി പ്രയോഗത്താലും മൂന്നുവർഷം കൊണ്ട് ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം പൂർണമായും ഇല്ലാതാക്കിയെന്ന് പറയുന്നുന്നത്.
നനഞ്ഞ ചണച്ചാക്ക് വിരിച്ച് ഒച്ചിനെ ആകർഷിക്കുന്ന ഭക്ഷ്യവസ്തുക്കളായ കാബേജ് ഇല, പപ്പായ ഇല, പഴം തുടങ്ങിയവ നിരത്തിക്കൊണ്ട് ഇവയെ നശിപ്പിക്കാൻ കെണിയൊരുക്കുന്നുണ്ട്. ഈ നനഞ്ഞ ചാക്കിലേക്ക് ഈ ഭക്ഷ്യവസ്തുക്കളിലേക്ക് ഒച്ച് ആകർഷിച്ചെത്തും. ഇങ്ങനെ കൂട്ടംകൂടുന്ന ഒച്ചുകളെ ശേഖരിച്ച് തോടുപൊട്ടിച്ച് താറാവിനോ കോഴിക്കോ നൽകാം. അല്ലെങ്കിൽ നശിപ്പിക്കാം. ഇത്തരത്തിൽ ആകർഷിച്ചെത്തുന്ന ഒച്ചുകളെ പുകയിലക്കഷായം, തുരിശ് മിശ്രിതം എന്നിവ തളിച്ച് കൊല്ലാനാണ് സംസ്ഥാന വനഗവേഷണ കേന്ദ്രം ശുപാർശചെയ്യുന്നത്. ഇതിനായി 25 ഗ്രാം പുകയില ഒന്നരലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് ഒരുലിറ്ററായി കുറുക്കുക, അരിച്ച് തണുപ്പിക്കുക. ഒരുലിറ്റർ വെള്ളത്തിൽ 60 ഗ്രാം തുരിശ് ലയിപ്പിക്കുക; ഇവ കൂട്ടിക്കലർത്തിയശേഷം ഒച്ചുകളുടെ മേൽ തളിക്കുക.പുകയിലക്കഷായം ഉണ്ടാക്കുന്നതിനു പകരം അക്ടാര എന്ന കീടനാശിനി ഒരുഗ്രാം ഒരുലിറ്റർ വെള്ളത്തിൽ കലർത്തി തുരിശു ലായനിയുമായി ചേർത്താലും മതി. ഒച്ചുകളെ ഉപ്പ് ഉപയോഗിച്ചും നശിപ്പിക്കാമെന്ന് പറയുന്നു.
എല്ലാ മാർഗങ്ങളും സ്വീകരിച്ച് പൂങ്കുന്നത്തുകാർ പോരാട്ടത്തിലാണ്. ഇവയെ എങ്ങിനെയെങ്കിലും ഇല്ലായ്മ ചെയ്യുകയെന്ന ലക്ഷ്യത്തോടെ.
ഋഷി
തീ പടരുന്ന ‘തരിശ് ഭൂമി’
കച്ചത്തീവ്വ് എന്ന പേരിന്റെ അർഥം തരിശ് ഭൂമി എന്നാണ്. എന്നാൽ ഇന്ന് അത് വെറുമൊരു
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂ
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ
തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ
മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാ
വചസിലെ വായനാവസന്തം
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. "വചസ്'
10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന്
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച
"വീട്ടിലെ ആശുപത്രി'
ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു വീട് ഒരുപാ
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു അന്തരിച്ച കുഞ്ഞനന്തൻ നായരെന്
നീതികിട്ടാതെ പത്തുവര്‍ഷം; നീറുന്ന ഓര്‍മയായി ജിഷ
നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു പറയുമ്പോഴും അനിശ്
ഇന്നലെ നീയൊരു സുന്ദര രാഗമായി...
വി.ദക്ഷിണാമൂർത്തി വിടപറഞ്ഞിട്ട് ഒന്‍പതു വർഷം
"ചന്ദ്രികയിലലിയുന്ന
സുകുമാറിന്റെ ഹാസ്യ ‘കഷായം’
ഇക്കഴിഞ്ഞ ജൂലൈ ഒന്‍പത്, അതായത് മിഥുനമാസത്തിലെ ‘ഉത്രം’ നക്ഷത്രം. എറണാകുളത്തെ കാ
Latest News
കേന്ദ്രസര്‍ക്കാര്‍ കേരളത്തിനോട് വിവേചനം കാണിച്ചിട്ടില്ല: രാജ്നാഥ് സിംഗ്
കെനിയൻ സൈനിക മേധാവി ഉൾപ്പെടെ ഒൻപത് പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
ലോക്സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പ്; ആദ്യ ഘട്ടം ഇന്ന്
Latest News
കേന്ദ്രസര്‍ക്കാര്‍ കേരളത്തിനോട് വിവേചനം കാണിച്ചിട്ടില്ല: രാജ്നാഥ് സിംഗ്
കെനിയൻ സൈനിക മേധാവി ഉൾപ്പെടെ ഒൻപത് പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
ലോക്സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പ്; ആദ്യ ഘട്ടം ഇന്ന്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top