അതിജീവനത്തിനായി അഭ്യാസം
അതിജീവനത്തിനായി അഭ്യാസം
റോയൽ സർക്കസ്, രാജ്കമൽ, ജെമിനി സർക്കസ്... ഇങ്ങനെ നീളുന്നു ഒരുകാലത്ത് കേരളക്കരയെ ആസ്വദിപ്പിച്ച് പിന്നീട് കാലയവനികയ്ക്കുള്ളിൽ ഒതുങ്ങിപ്പോയ സർക്കസ്് കന്പനികൾ. ന്യൂ ജെൻ മാധ്യമങ്ങൾ അരങ്ങുവാഴുന്ന നാട്ടിൽ എന്തു സർക്കസ്...‍? "കാട്ടിലെ രാജാക്കൻ’മാരെ നേരിട്ടുകാണാൻ കഴിയുമെന്ന ആവേശവും പുതിയ നിയമത്തോടെ പൊലിഞ്ഞു. വന്യമ ൃഗങ്ങളെ സർക്കസ് കൂടാരത്തിൽ കയറ്റരുതെന്ന നിർദേശം സർക്കസിന്‍റെ മരണമണിയായി. നിരവധി സിനിമികൾക്കുപോലും ലൊക്കേഷനുകളായ സർക്കസ് കൂടാരങ്ങൾ അങ്ങനെ ഒടുവിൽ പരാധീനതകളുടെ നടുവിലേക്ക് അമർന്നു. പക്ഷെ, അപ്പോഴും സർക്കസിനോടുള്ള പ്രിയം കെടാതെ സൂക്ഷിക്കുന്ന ചിലരുണ്ട്. ഒരിക്കലെങ്കിലും സർക്കാരിന്‍റെ ശ്രദ്ധ തങ്ങളിലേക്ക് പതിയും എന്ന ആശയാണ് ഇവരെ അതിസാഹസിക പ്രകടനങ്ങൾ നടത്താൻ പ്രേരിപ്പിക്കുന്നത്.

അടച്ചുപൂട്ടലിന്‍റേയും അതിജീവനത്തിന്‍റേയും നൂൽപ്പാലത്തിൽ

സർക്കസിന്‍റെ ഈറ്റില്ലമായ തലശേരിയിലും കലകളെ പ്രോത്സാഹിപ്പിക്കുന്ന മലബാറിലും മാത്രമായി ഒതുങ്ങുകയാണ് ഇന്ന്് സർക്കസിന്‍റെ പ്രചാരം. ലോകമെന്പാടും ആസ്വാദകരുണ്ടായിരുന്ന സർക്കസ് എന്ന അപകടം നിറഞ്ഞ മായാജാലത്തിന് ഡിജിറ്റൽ യുഗത്തിന്‍റെ കുത്തൊഴുക്കിൽപ്പെട്ടു മങ്ങലേൽക്കുകയാണ്. കാണികളുടെ എണ്ണത്തിലുണ്ടായ കുറവിന്‍റെ പ്രതിഫലനമാണ് പല സർക്കസ് കന്പനികളുടെയും പതനം.

വായുവിൽ പറന്നുപൊങ്ങുകയും അഗ്നിയിൽ ഇന്ദ്രജാലം സൃഷ്ടിക്കുകയും ചെയ്യുന്ന സർക്കസ് കലാകാരന്മാരോട് ജനങ്ങൾക്ക് പഴയ മതിപ്പില്ല. ഇവരെ അത്ഭുതത്തോടെ മാത്രം നോക്കിയിരുന്ന ജനക്കൂട്ടം ഇന്ന് തികഞ്ഞ അവഗണനാ മനോഭാവമാണ് സമ്മാനിക്കുന്നത്. വൈകുന്നേരങ്ങളിൽ വൻജനാവലിയിൽ തിങ്ങിനിറഞ്ഞ് സമൃദ്ധമായിരുന്ന സർക്കസ് കൂടാരങ്ങളിൽ പലതും ഇന്ന് വിജനമാണ്. സിനിമയുടെ പ്രചാരം ഇത്രമേൽ വർധിക്കുന്നതിന് മുന്പ് വിനോദത്തിനായി ആളുകൾ കാത്തിരുന്ന ഒന്നായിരുന്നു സർക്കസ്.

മരണമണി മുഴക്കിയത് ആര്..?

1980കളിൽ കേരളത്തിൽ ഏറ്റവും കൂടുതൽ പ്രചാരത്തിലുണ്ടായിരുന്ന സർക്കസിന് മങ്ങലേറ്റതിന്‍റെ ഒരു കാരണം മാറി മാറി അധികാരത്തിലേറിയ രാഷ്ട്രീയ പാർട്ടികളുടെ നിയമഭേദഗതികളാണ്. കുരങ്ങു മുതൽ സിംഹം വരെയുള്ള വിവിധ വന്യമൃഗങ്ങൾ അരങ്ങുവാണ സർക്കസ് കൂടാരങ്ങളിൽ ഇന്ന് അവയെ കാണാൻ സാധിക്കില്ല. മൃഗങ്ങളെ ഉപയോഗിച്ചുളള ഇനങ്ങൾ സർക്കസിൽ നിരോധിച്ചിട്ട് വർഷങ്ങളായി. വർധിച്ച ചെലവും കുറഞ്ഞ വരുമാനവും സർക്കസിന്‍റെ മറ്റൊരു ദുരന്തമാണ്. അതോടൊപ്പം 1986ൽ നിലവിൽ വന്ന ബാലവേല നിരോധനം സർക്കസിനെ പൂർണമായും തളർത്തി.

ചെറുപ്പത്തിൽ പരിശീലനത്തിലൂടെ ലഭിക്കുന്ന ചുറുചുറുക്കും മെയ് വഴക്കവും പിന്നീടെത്ര ശ്രമിച്ചാലും സാധിക്കില്ലെന്നും 18 വയസിനു ശേഷം ലഭിക്കുന്ന പരിശീലനം വെറുമൊരു പ്രഹസനം മാത്രമാണെന്നും സർക്കസ് മുതലാളിമാർ പറയുന്നു. കേരളത്തിൽ പ്രതിദിനം 500, 600 രൂപ സർക്കസ് കലാകാരൻമാർക്ക് നൽകേണ്ടി വരുന്പോൾ ആസാമിലും യുപിയിലും ശന്പളം വെറും 150 രൂപയിൽ ഒതുങ്ങുന്നു. ഇതുതന്നെയാണ് വടക്കേ ഇന്ത്യയിൽ ഇന്നും സർക്കസിന് പഴയ പ്രതാപത്തോടെ നിലനിൽക്കാൻ സാധിക്കുന്നത്.


സർക്കസിനെ പരിപോഷിപ്പിക്കുന്നതിനായോ, അവശരായ സർക്കസ് കലാകാരന്മാരെ സംരക്ഷിക്കുന്നതിനായോ സർക്കാരിൽ നിന്നും കാര്യമായ നടപടികളൊന്നും ഉണ്ടാകുന്നില്ല.

പരിഗണന പേരിനുമാത്രം

സർക്കസ് തന്പുകളിൽ 15 വർഷം പൂർത്തിയാക്കിയ യുവതികൾക്കും 20 വർഷം പൂർത്തിയാക്കിയ കലാകാരന്മാർക്കും മാത്രമായി അനുവദിച്ചിട്ടുള്ള തുച്ഛമായ പെൻഷനാണ് സർക്കാർ നൽകുന്ന ഏകസഹായം. അതിസാഹസികത നിറഞ്ഞ ഈ മരണക്കളിയിൽ എത്രപേർ ഈ കാലഘട്ടം തികയ്ക്കും എന്നതാണ് മറ്റൊരു പ്രശന്ം. നഗരപരിധിയിൽ സർക്കസ് പ്രദർശിപ്പിക്കുന്നസ്ഥലത്തിന് നികുതി ഈടാക്കാറില്ലെന്നതും ആശ്വാസം. പലപ്പോഴും ആളുകൂടുന്ന പാർക്കുകൾക്കും ബീച്ചിനും സമീപത്തായാണ് പ്രദർശനനഗരി തയാറാക്കാറുള്ളത്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്‍റെ കാലത്താണ് തലശേരിയിൽ അന്നത്തെ കായികമന്ത്രിയായിരുന്ന വിജയകുമാറിന്‍റെ നേതൃത്വത്തിൽ സർക്കസ് അക്കാദമി ആരംഭിച്ചത്. എന്നാൽ ഇതിനായി വാടകയ്ക്കെടുത്ത കെട്ടിടം പുതിയ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഉപയോഗശൂന്യമായി. ഇപ്പോൾ മാറി വന്ന എൽഡിഎഫ് സർക്കാരിൽ വിശ്വാസമർപ്പിച്ചിരിക്കുകയാണ് ഒരു കൂട്ടം സർക്കസ് മാനേജ്മെന്‍റുകൾ.

സർക്കസ് ആചാര്യൻ കീലേരി കുഞ്ഞിക്കണ്ണൻ മാസ്റ്ററുടെ സ്മരണാർഥം മുൻ സംഗീതനാടക അക്കാദമി ചെയർമാൻ സൂര്യ കൃഷ്ണമൂർത്തിയുടെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതിയിൽ വർഷംതോറും സർക്കസിലെ അവശകലാകാരന്മാരെ ആദരിക്കാറുണ്ട്. മജീഷ്യൻ മുതുകാട് തലസ്ഥാനത്ത് സ്ഥാപിച്ച മാജിക്ക് പ്ലാനറ്റിൽ സർക്കസിനായി ആരംഭിച്ച ഒരു മണിക്കൂർ സ്ഥിരം വേദി "സർക്കസ് കാസി’ലാണ് ഇന്ന് ഇവർക്ക് കേരളത്തിലുള്ള ഏക ആശ്വാസം. റോയൽ, ജംബോ, ജെമിനി,ഗ്രേറ്റ് ബോംബെ, ഗ്രേറ്റ് ഇന്ത്യ, ഗ്രാന്‍റ്്, ഗ്ലോബൽ, രാജ്കമൽ എന്നിവയാണ് ഇന്ത്യയിലെ പ്രശസ്തമായ സർക്കസ് സംരംഭങ്ങൾ.

അതിജീവനം ഗ്രാൻഡാകുമോ..?

1998 മുതൽ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്ന ഗ്രാൻഡ് സർക്കസ് ഇപ്പോഴും പ്രതീക്ഷ കൈവിട്ടിട്ടില്ല. പുതുതലമുറയെ എങ്ങനെ സർക്കസിലേക്ക് ആകർഷിക്കാനാകും എന്നാണ് ഇവർ ചിന്തിക്കുന്നത്. തിയറ്റർ പെർഫോമൻസ്പോലുള്ള നുതന സംരംഭങ്ങളിലൂടെ സർക്കസിനെ പ്രിയപ്പെട്ടതാക്കിമാറ്റാൻ തലശേരി സ്വദേശിയായ എം. ചന്ദ്രൻ ശ്രമിക്കുന്നു. 22-ാം വയസിൽ തുടങ്ങിയ സർക്കസ് സപര്യ അദ്ദേഹം ഇപ്പോഴും തുടരുന്നു.ജിഎസ്ടി, നോട്ടുനിരോധനം എന്നിവയെല്ലാം തങ്ങളുടെ കളക്്ഷനെയും ബാധിച്ചതായി ഇവർ പറയുന്നു.
പാസുകൾ ലഭിച്ചാൽ മാത്രം സർക്കസിന് പോകാം എന്ന നിലപാടാണ് പലർക്കും. മാളുകളിലും തിയറ്ററുകളിലും എത്തുന്നവരുടെ പകുതിപോലും സർക്കസ് കൂടാരത്തിലേക്ക് കയറുന്നില്ല എന്നതാണ് സത്യം. സമൂലമായ മാറ്റങ്ങൾ സംഭവിച്ചാൽ മാത്രമേ സർക്കസ് അതിന്‍റെ എല്ലാ പ്രൗഢിയോടും കുടി തിരിച്ചുവരൂ എന്നർഥം.

ഷിമരാജ്