ആ ദ്വീപിലെ സൂപ്പർസ്റ്റാർ ജൊനഥൻ തന്നെ...
ആ ദ്വീപിലെ  സൂപ്പർസ്റ്റാർ  ജൊനഥൻ തന്നെ...
ബ്രിട്ടണിലെ ഒരു ഒറ്റപ്പെട്ട ദ്വീപാണ് സെന്‍റ് ഹെലെന. വളരെ ചെറിയ ഈ ദ്വീപിലേക്ക് എത്തുന്ന ആളുകളുടെ ബാഹുല്യം നിമിത്തം തൊട്ടടുത്തുള്ള മറ്റൊരു ദ്വീപിൽ ഇവിടേക്ക് എത്താൻ ഒരു വിമാനത്താവളംപോലും ഈയിടെ തുടങ്ങിയിരുന്നു. അതും ദക്ഷിണ അറ്റ്‌‌ലാന്‍റിക് സമുദ്രത്തിന്‍റെ ഒത്ത നടുവിൽ. എന്താണ് ആളുകൾ ഈ ചെറിയ ദ്വീപിലേക്ക് ഒഴുകി എത്തുന്നതെന്നല്ലേ ?

ഇവിടെ സുഖവാസം നടത്തുന്ന ഒരു വിഐപിയെ കാണാനാണ് ഈ ആളുകളൊക്കെ എത്തുന്നത്. ജൊനഥൻ എന്ന ഭീമൻ ആമയാണ് ഈ വിഐപി. ഈ വിഐപിയെ കാണുന്പോൾ ഇവിടെയെത്തുന്നവരെല്ലാം എഴുന്നേറ്റുനിന്ന് ബഹുമാനിക്കണം. കാരണം പ്രായംകൊണ്ട് ഇവിയെത്തുന്ന ഏവരുടെയും കാരണവരാണീ ആമ.

185 വയസ് പ്രായമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ജൊനഥൻ ആമ കരയിലെ ഏറ്റവും പ്രായമുള്ള ജീവിയാണ്. കാരറ്റും, കാബേജും, വെള്ളരിയും ആപ്പിളുമൊക്കെ തിന്ന് ദ്വീപിലൂടെ സ്ലോ മോഷനിൽ നടക്കുന്ന ജൊനഥൻ ഒരു കാഴ്ച തന്നെയാണ്. ദ്വീപിലെ അഞ്ച് പെനി നാണയത്തിലും, സ്റ്റാന്പിലുമൊക്കെ ജൊനഥൻ ഇടം പിടിച്ചിട്ടുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ എടുക്കപ്പെട്ടതെന്ന് കരുതുന്ന യുദ്ധത്തടവുകാരുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിൽ ജൊനഥനുണ്ടായിരുന്നു.


ഈ ദ്വീപിലെ ഏറ്റവും പ്രശസ്തനായ ഈ അന്തേവാസിക്ക് സ്വന്തമായി പാചകക്കാരനും ഡോക്ടറുമൊക്കെയുണ്ട്.

ജൊനഥൻ എങ്ങനെ സെന്‍റ് ഹെലെനയിൽ എത്തിയെന്നോ ഏതു വർഷം എത്തിയെന്നോ എന്നതിനെ സംബന്ധിച്ച് ഇപ്പോഴും വ്യക്തമായ ഒരു ഉത്തരം ഇല്ല. എന്നാൽ, നെപ്പോളിയന്‍റെ മരണശേഷമാണ് ജൊനഥൻ ഇവിടെ എത്തിയതെന്നാണ് പൊതുവെയുള്ള ധാരണ. ചെറുപ്പത്തിൽ മഹാ കുറുന്പനായിരുന്നു ജൊനഥൻ. എന്നാൽ ഇപ്പോൾ പ്രായാധിക്യം കാരണം കാഴ്ചശക്തിയും മണം തിരിച്ചറിയാനുള്ള ശക്തിയും നഷ്ടപ്പെട്ടിരിക്കുകയാണ്. സാധാരണ ആമകളുടെ ആയുർ ദൈർഘ്യം 150 വയസാണ്. സെന്‍റ് ഹെലെനയിലെ സുഖാന്തരീക്ഷമാണ് ജൊനഥന്‍റെ ആയുസ് വർധിപ്പിക്കുന്നതെന്നാണ് ഡോക്ടർ പറയുന്നത്.

ഈ പ്രായത്തിലും പെൺ ആമകളോട് കൂട്ടുകൂടാനാണത്രേ ജൊനഥന് ഇഷ്ടം. വെറും 49 വയസുള്ള എമ്മ എന്ന ആമയാണ് ജൊനഥന്‍റെ ഇപ്പോഴത്തെ ഗേൾ ഫ്രണ്ട്.