ഉടഞ്ഞുതീരുന്ന കളിമണ്‍ ജീവിതങ്ങൾ
ഉടഞ്ഞുതീരുന്ന കളിമണ്‍  ജീവിതങ്ങൾ
ഒരിടവഴികയറിച്ചെല്ലുന്ന പൊതുനിരത്ത്. അതിനോരത്ത് നിരനിരയായി ഏതാനും വീടുകൾ. അതിലൊന്നിൽ വീടിനോടുചേർന്നൊരു ആല കാണാം. അവിടെ, അന്യംനിന്നുപോകുന്ന ഒരു സംസ്കാരത്തെയും തൊഴിലിനേയും അവസാനശ്വാസംവരെ പിടിച്ചുനിർത്താൻ പാടുപെടുന്ന ഒരു മനുഷ്യനുണ്ട്, അതാണ് കാശൻ. കൈയിലും ദേഹത്തും കളിമണ്ണിന്‍റെ നിറവും മണവും പതിഞ്ഞയാൾ.

ഉളംകൈയിലുള്ള മുളവടികൊണ്ട് മുന്നിലുള്ള ചക്രത്തിൽ ആഞ്ഞുതിരിക്കുകയാണ് കാശൻ. അതിനൊപ്പം ഉയർന്നുവരുന്ന കളിമണ്‍പാത്രത്തിന്‍റെ പ്രാകൃതരൂപത്തെ കൈവിരലുകൾകൊണ്ട് തഴുകി സുന്ദരമായ നിർമിതിയിലേക്ക് നയിക്കുന്നു. കളിമണ്ണിൽ ദൈവത്തിന്‍റെ കരസ്പർശംപോലെ സുന്ദരവും വിസ്മയവുമായ കാഴ്ച.

കാശൻ ഒരു പ്രതീകമാണ്. കേരളത്തിലങ്ങോ ളമിങ്ങോളമുള്ള കുംഭാരൻമാരുടെ അതിജീവനത്തിന്‍റെ പ്രതീകം. പാലക്കാട് കൊടുവായൂരിൽ ചെത്തിയോടിൽ കാശന് വയസ് അറുപതു കഴിഞ്ഞു. കുംഭാര കുടുംബമായതുകൊണ്ടുതന്നെ കളിമണ്ണിൽ പിച്ചവച്ചും കളിച്ചും വളർന്നു. പിന്നീടത് ജീവശ്വാസമായി. അന്നുമിന്നും കളിമണ്ണില്ലാത്തൊരു ജീവിതം ഇയാൾക്കില്ല. മറ്റുള്ളവരെപ്പോലെ കുടുംബം, കുട്ടികൾ എല്ലാം കളിമണ്ണാണ് നൽകിയത്. എണ്ണിയാലൊടുങ്ങാത്തത്ര കളിമണ്‍പാത്രങ്ങൾ നിർമിച്ചു. എന്നാൽ ആധുനിക നഗരവേഗങ്ങളിൽ പിടിച്ചുനിൽക്കാനാവാതെ കാശനെപ്പോലെയുള്ള കുംഭാരസമുദായം ഇന്ന് നിലനിൽപ്പിനായി പൊരുതുകയാണ്.

കുടുംബത്തിലെ പലരും കുലത്തൊഴിൽ ഉപേക്ഷിച്ചു. പുതുതലമുറയും ഈ തൊഴിലിനോട് മുഖം തിരിച്ചു. അങ്ങനെ കാലത്തിന്‍റെ വികൃതികളിൽ കളിമണ്‍പാത്ര നിർമാണം വിസ്മൃതിയിലേക്ക് ഉടഞ്ഞുടഞ്ഞുപോവുകയാണ്. അപ്പോഴും മരിക്കുംവരെ ഈ തൊഴിൽതന്നെ ചെയ്യുന്ന കാശനെപ്പോലെയുള്ളവർ ഒരു സംസ്കാരത്തിന്‍റെ മൂല്യവും ചോദ്യചിഹ്നവുമായി ശേിക്കുന്നു.

കരവിരുതിന്‍റെ ആല

കുംഭാരൻമാർ കുബേരൻമാരല്ല. പക്ഷേ കലാകാരൻമാരാണ്. വെറും പച്ചമണ്ണിനെ കുഴച്ച് അതിനെ ചക്രത്തിലിട്ട്് കറക്കി പാത്രരൂപത്തിലാക്കുന്നത് കലയുടെ മറ്റൊരു മനോഹരനിമിഷം. തങ്ങളുടെ ഭാവനയ്ക്കനുസരിച്ച് പല ഡിസൈനുകളും പാത്രങ്ങളിൽ വരുത്താറുണ്ട്. കൃത്യമായ അളവിൽ ഒരേ തൂക്കത്തിലായിരിക്കും മണ്‍പാത്രം നിർമിക്കുന്നത്. കറിക്കലം, കള്ളുപാനി, ചോറുകലം,കുണ്ട്ളി (വെള്ളം നിറച്ചുവയ്ക്കുന്ന വലിയ കുടങ്ങൾ), അപ്പച്ചട്ടി, ചീനച്ചട്ടി, പൂച്ചട്ടികൾ തുടങ്ങി സന്പാദ്യത്തിന്‍റെ ആദ്യരൂപമായ ഹുണ്ടികവരെ ഈ ആലകളിൽ പിറവിയെടുക്കുന്നു.

നിർമാണരീതി

കളിമണ്‍ശേഖരിച്ച് അതിനെ ഉണക്കിയെടുക്കുകയാണ് ആദ്യംചെയ്യുക. ഇതിനെ ചെറിയ കഷ്ണങ്ങളായി ഉടച്ച് പൊടിക്കും. പിന്നീട് കുഴച്ച് ചക്രത്തിൽവയ്ക്കുന്നതോടെ ഒരുദിവസത്തെ പണിതുടങ്ങുകയായി. ചക്രംകറക്കുകയും ഒരേസമയം മണ്ണിനെ പാത്രരൂപത്തിലാക്കുകയും എന്ന ആയാസകരമായ ദൗത്യമാണ് അടുത്തത്. ഒരുദിവസം വ്യത്യസ്തങ്ങളായ നാൽപ്പതോളം പാത്രങ്ങൾവരെ കാശൻ നിർമിക്കും. ചക്രത്തിൽനിന്നെടുക്കുന്ന പാത്രങ്ങൾ മൂന്നാംദിനമാണ് കൊട്ടുപലകയും കൊട്ടുകല്ലുമുപയോഗിച്ച് പൂർണരൂപത്തിലാക്കുന്നത്. പിന്നീട് ഇതിനെ ചൂളയിൽവച്ച് ചൂടാക്കിയെടുക്കും. ചുരുക്കത്തിൽ ഒരുപാത്രം വിൽപ്പനയ്ക്കെത്തിക്കാൻ മൂന്നുദിനത്തെ പരിശ്രമം വേണം.

പ്രതീക്ഷകൾ ഉടയുന്നു

പണ്ടുകാലങ്ങളിൽ ഏറെ ആവശ്യകതയുണ്ടായിരുന്ന മണ്‍പാത്രങ്ങൾ ഇന്ന് അതിജീവനത്തിന്‍റെ പാതയിലാണ്. കളിമണ്ണ് ലഭിക്കുന്നതിനുള്ള നിയമതടസങ്ങൾ, ആവശ്യക്കാർ കുറഞ്ഞത്, അധ്വാനത്തിനുള്ള വരുമാനംകൂടി ലഭിക്കാത്തതുമെല്ലാം ഇവരെ പാടെ തളർത്തി.

ചൂളകൾക്കാവശ്യമായ വിറക്, ചകിരി,വൈക്കോൽ എന്നിവയുടെ വിലവർധനവും ക്ഷാമവും തിരിച്ചടിയായി. സർക്കാരിൽനിന്നോ മറ്റുവകുപ്പുകളിൽനിന്നോ ധനസഹായങ്ങളും ലഭിക്കുന്നില്ല. പുതുതലമുറകളും ഈ കുടിൽവ്യവസായത്തോട് മുഖം തിരിക്കുന്നതോടെ ഒരു സംസ്കാരത്തിന്‍റെ കുല ത്തൊഴിൽ പാടെ മണ്ണോടു ചേരുകയാണ്. ഒരു പെട്ടി ഓട്ടോ കളിമണ്‍ ലഭിക്കണമെങ്കിൽ 750 രൂപയോളം നൽകണം. വാഹനവാടക വേറെയും. പാടങ്ങളിൽ നിന്ന് അഞ്ച് അടിയോളം മേൽ മണ്ണ് നീക്കം ചെയ്തെങ്കിൽ മാത്രമേ യോജിച്ച കളിമണ്ണ് ലഭിക്കൂ. വയലുകളിൽ കുഴിയെടുത്താൽ അവ പുറത്തുനിന്ന് മണ്ണ് കൊണ്ടുവന്ന് നികത്തണം എന്നാണ് റവന്യു വകുപ്പിന്‍റെ നിർദേശം. ഇത്തരം നിയമങ്ങളെല്ലാം ഇവർക്കു തിരിച്ചടിയായി.

ഇവരെന്തുചെയ്യും..‍?

സംസ്ഥാനത്ത് ആകെ ഒന്നര ലക്ഷത്തോളം ആളുകൾ ഈ മേഖലയിൽ ജോലിയെടുക്കുന്നുണ്ട്. പാലക്കാട് ജില്ലയിലെ തേനൂർ, വണ്ടിത്താവളം, കൊഴിഞ്ഞാന്പാറ, കുഴൽമന്ദം, പല്ലശ്ശന, പല്ലാവൂർ, തിരുവില്വാമല, തൃപ്പാളൂർ,വണ്ടാഴി,കാവശേരി, വാവുള്ള്യാപുരം, കൊണ്ടാവി, പട്ടാന്പി,ഷൊർണൂർ,ഒറ്റപ്പാലം, മണ്ണാർക്കാട്, തേങ്കുറിശ്ശി എന്നിവിടങ്ങളിലായി ഇരുപതിനായിരത്തോളം ആളുകൾ മണ്‍പാത്ര നിർമാണം ഉപജീവനമായി സ്വീകരിച്ചവരാണ്.
നൂറുരൂപയ്ക്കു താഴെ വിലവരുന്ന പാത്രങ്ങളാണ് ഇവർ നിർമിക്കുന്നത്. 80 രൂപവരുന്ന ചോറുകലത്തിന് കടകളിൽ 30നു മുകളിലേക്ക് ലഭിക്കില്ല. ഇതിനാൽതന്നെ വലിയ വട്ടിയിൽ തലച്ചുമടായി ഗ്രാമങ്ങളിലൂടെ നടന്ന് വിൽക്കുകയാണ് ഇവർചെയ്യുന്നത്. സ്ത്രീകളാണ് അധികവും ഈ ചുമതല നിർവഹിക്കുക. കാശന്‍റെ വീട്ടിൽ ഭാര്യ സരസുവാണ് കലങ്ങൾ വിൽക്കാൻപോകുന്നത്. അഞ്ചുകിലോമീറ്ററോളം ഒരുദിവസം തലച്ചുമടായി നടക്കേണ്ടിവരുമെന്ന് ഇവർ പറയുന്നു.

ഇവർക്കും ആവശ്യങ്ങളുണ്ട്

കളിമണ്‍പാത്ര നിർമാണ തൊഴിലാളികൾക്കും ഇന്ന് യൂണിയനുകളുണ്ട്. ഇവരുടെ സംസ്ഥാനസമ്മേളനങ്ങളും വർഷാവർഷം നടക്കുന്നു. പക്ഷേ ഇവരുന്നയിക്കുന്ന പല ആവശ്യങ്ങളും ഇന്നും അങ്ങനെതന്നെ അവശേഷിക്കുന്നു. പിഎസ്‌സിയിൽ സംവരണശതമാനം വർധിപ്പിക്കുക, സമുദായാംഗങ്ങളെ പട്ടികജാതി ലിസ്റ്റിൽ ഉൾപ്പെടുത്തുക,കളിമണ്ണ് ലഭ്യമാക്കുന്നതിനുള്ള ഉപാധികളിൽ ഇളവുവരുത്തുക, നിർമാണ സാമഗ്രികൾ വാങ്ങുന്നതിന് ധനസഹായം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഏറെക്കാലമായി ഇവർ സമരരംഗത്തുണ്ട്.

വേണം, തമിഴ്നാട് മാതൃക

നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്നാട് കുലത്തൊഴിലായ മണ്‍പാത്ര നിർമാണത്തെ സംരക്ഷിക്കാൻ മാതൃകാ പരമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. തമിഴ്നാട്ടിൽ സംസ്ഥാന തലത്തിൽ മണ്‍പാത്ര നിർമാണ വികസന കോർപ്പറേഷനു രൂപംനൽകിയിട്ടുണ്ട്. തൊഴിലാളികൾക്ക് ആവശ്യമായ മണ്ണെടുക്കാൻ കോർപ്പറേഷൻ പാസ് വിതരണം ചെയ്യും. ഒരു കുടുംബത്തിന് ഒരു ടണ്‍ മണ്ണെടുക്കാം. ഇത്തരം സുതാര്യമായ സംവിധാനം കേരളത്തിലും നടപ്പിലാക്കണമെന്നതാണ് തൊഴിലാളികളുടെ ആവശ്യം.

ചിത്രത്തിൽ പതിയാത്തത്

മണ്ണുമായി മല്ലിടുന്ന ഒരുകുംഭാരന്‍റെചിത്രം ഒരു ചിത്രകാരൻ മനോഹരമായി വരച്ചേക്കാം. അതിനുമേന്പൊടിയായി പക്ഷികൾ കൂടുവയ്ക്കുന്ന മരങ്ങളും ധാന്യവിളകൾ കാറ്റിലാടുന്ന വയലുകളും തെങ്ങിൻതോപ്പുകളും ആടുമാടുകൾമേയുന്ന മൈതാനങ്ങളും ഓടിക്കളിക്കുന്ന കുട്ടികളും നിറഞ്ഞ പ്രകൃതിയുംകാണാം. പക്ഷേ മണ്ണിൽ കവിത രചിക്കുന്ന കുംഭാരന്‍റെ പ്രതീക്ഷയറ്റ മനസ് മാത്രം നിങ്ങൾക്കു കാണാനാകില്ല. കളിമണ്ണിനടിയിൽ അയാളത് എപ്പോഴോ ചേർത്തുവച്ചിട്ടുണ്ടാകും.

സി.അനിൽകുമാർ