കരുതിയിരിക്കുക
കരുതിയിരിക്കുക
ഒരിടവേളയ്ക്കു ശേഷം സംസ്ഥാനത്ത് കവർച്ചാ സംഘം പിടിമുറുക്കുന്നോ?. ആണെന്നാണു ഏതാനും ദിവസങ്ങളായി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന മോഷണ പരന്പരകളിലൂടെ തെളിയുന്നത്. ഇതര സംസ്ഥാനക്കാരാണു കൊള്ളക്കാരെന്ന സംശയങ്ങൾ ഉയരുന്പോഴും കൃത്യമായ വിവരം നൽകാൻ അധികൃതർക്കു സാധിക്കുന്നില്ല. സംസ്ഥാനത്ത് ഏകദേശം 25 ലക്ഷത്തോളം ഇതര സംസ്ഥാനക്കാർ ജോലി നോക്കുന്നുണ്ടെന്നാണു ഏകദേശ കണക്കുകൾ. സ്വന്തം നാട്ടിൽ ഇവരുടെ പേരിൽ കേസുകളുണ്ടോയെന്നോ ഇവർ കുറ്റവാളികളാണോയെന്നതു സംബന്ധിച്ചൊന്നും അധികൃതർക്ക് അറിവില്ല.

സംസ്ഥാനത്തെ ചില ജില്ലകളിൽ തങ്ങളുടെ പരിധിയിലുള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ ഡേറ്റാ ബാങ്ക് തയാറാക്കിയിട്ടുണ്ടെങ്കിലും പൂർണമല്ലെന്നാണു വിവരം. ഒരോ കുറ്റകൃത്യങ്ങൾ അരങ്ങേറുന്പോൾ മാത്രമാണു അധികൃതർ ഉണരുന്നത്. ഏതാനും നാളുകളായി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രത്യേകിച്ച് കൊച്ചിയിൽ അരങ്ങേറിയതു വൻകൊള്ളയാണ്. വീട്ടുകാർ ഗാഡ നിദ്രയിലാകുന്ന സമയത്ത് ആയുധവുമായി വീട് ആക്രമിക്കുന്ന സംഘത്തെ എതിരിടാൻ വീട്ടുകാർക്കു സാധിക്കില്ല. മുഖംമൂടിയണിഞ്ഞെത്തുന്ന സംഘം സിസിടിവി കാമറകളിൽ പതിയുമെങ്കിലും വ്യക്തതക്കുറവു വിനയാകുന്നു. ഈയിടെ സംസ്ഥാനത്തു നടന്ന വലിയ കവർച്ചകൾക്കു പിന്നിൽ ഇതര സംസ്ഥാനക്കാരാണെന്നാണു പോലീസ് നിഗമനം. മാന്യമായ തൊഴിലും കൂലിയും തേടി ഇവിടെയെത്തുന്ന ഇതര സംസ്ഥാനക്കാർക്ക് ആകമാനം മാനക്കേട് ഉണ്ടാക്കുന്ന വിധത്തിലാണ് ചിലരുടെ പ്രവർത്തനം. നിരീക്ഷിക്കാൻ ഫലവത്തായ സംവിധാനമില്ലാത്തതു മുതലെടുത്താണ് ഇവർ വിലസുന്നതെന്നു പോലീസ് പറയുന്നു.

ഇവരുടെ എണ്ണത്തിൽ ഓരോ വർഷവും രണ്ടര ലക്ഷത്തിലധികം വർധനയുണ്ടാകുന്നുണ്ട്. മികച്ച ജോലി, ശന്പളം, സുരക്ഷിതത്വം എന്നിവയാണ് ഇവരെ കേരളത്തിലേക്ക് ആകർഷിക്കുന്നത്. എന്നാൽ, ഇവർ പ്രതികളായ കുറ്റകൃത്യങ്ങൾ കേരളത്തിൽ കൂടിവരുന്നതിനാൽ വളരെ ഗൗരവത്തിൽ കാണേണ്ട വിഷയമാണിതെന്നു പോലീസ് പറയുന്നു. അഞ്ചു വർഷത്തിനിടെ കൊച്ചി സിറ്റി പോലീസ് പരിധിയിൽമാത്രം 323 കേസുകൾ ഇവരെ പ്രതിചേർത്ത് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണു കണക്ക്.

സുരക്ഷ പ്രധാനം

വീടിന്‍റെ വാതിലും ജനലുകളും അടച്ചതുകൊണ്ടു മാത്രം കള്ളന്മാരെ തോൽപ്പിക്കാനാവില്ലെന്നാണു അടുത്തയിടെ നടന്ന മോഷണങ്ങളിൽ നിന്നു വ്യക്തമാകുന്നത്. വീടിന്‍റെ ജനലഴികൾ നിഷ്പ്രയാസം ഇളക്കിമാറ്റിയാണു കള്ളൻമാർ വീടിനുള്ളിൽ പ്രവേശിക്കുന്നത്. വീടിന്‍റെ സുരക്ഷാ രംഗത്തെ സാങ്കേതിക വിദ്യയിൽ നാം ഒത്തിരിയേറെ മുന്നോട്ട് പോയെങ്കിലും തസ്കരർക്ക് ഇതൊരു പുത്തരിയേയല്ല.

പല വീടുകളിലും ഇപ്പോൾ സിസിടിവിയുണ്ട്. പക്ഷേ, ഇതിൽ ഭൂരിഭാഗവും അനലോഗ് കാമറകളാണെന്നതിനാൽ കള്ളന്‍റെ ദൃശ്യങ്ങൾ പതിഞ്ഞാൽത്തന്നെ ആളെ തിരിച്ചറിയുക എളുപ്പമാകില്ല. ഉയർന്ന വ്യക്തതയുള്ള ദൃശ്യങ്ങൾ ലഭ്യമാകുന്ന എച്ച്ഡി സിസിടിവികൾ സ്ഥാപിച്ചാൽ ഇതിനു പരിഹാരം ഉണ്ടാകും. 720 എംപി അടിസ്ഥാന റസല്യൂഷനുള്ള കാമറകളാണിവ. അകലെയുള്ള വാഹനങ്ങളുടെ നന്പർ വരെ കൃത്യമായി കാണാൻ കഴിയുന്ന തരത്തിലുള്ള കാമറകളും ലഭ്യമാണ്. വൻ കന്പനികളിൽ ഉൾപ്പെടെ ഇത്തരം കാമറകളാണ് ഉപയോഗിക്കുന്നത്. വീടുകളിൽ ഇത്രയേറെ വിലകൂടിയതും ക്ലാരിറ്റിയുള്ളതുമായ കാമറകളുടെ ആവശ്യമില്ലെങ്കിലും ചിത്രങ്ങൾ വ്യക്തമായി കാണാൻ സാധിക്കുന്ന എച്ച്ഡി കാമറകൾ അത്യാവശ്യമാണ്. രാത്രി വീട്ടിലില്ലെങ്കിൽകൂടി കൃത്യമായി വീടും പരിസരവും നിരീക്ഷിക്കാനും സാധിക്കും സിസിടിവി ഘടിപ്പിക്കുന്നതിലൂടെ സാധിക്കും. ഇതിനെല്ലാം പുറമെ കാമറയും ബർഗ്ലർ അലാമും സെൻസറുമെല്ലാം ചേർന്നുള്ള കംപ്ലീറ്റ് സെക്യൂരിറ്റി സിസ്റ്റവും ഉപയോഗപ്പെടുത്താം. വീടിന്‍റെ ആകമാന സുരക്ഷയാണ് ഇതുമൂലമുള്ള പ്രയോജനം. റിമോട്ട് സംവിധാനത്തിലൂടെ ഗേറ്റ് തുറക്കൽ, ഗ്യാസ് ഓഫ് ചെയ്യൽ, ലൈറ്റ് ഓണ്‍ ചെയ്യുക തുടങ്ങിയവയെല്ലാം സംവിധാനത്തിന്‍റെ പരിധിയിൽ വരും. സംസ്ഥാനത്തു നിരവധി വീടുകളിൽ ഇവ ഉപയോഗിച്ചുവരുന്നു. മുടക്കുമുതൽ കൂടുതലാണെങ്കിലും സുരക്ഷ ലഭിക്കുമെന്നതിനാൽ ഉപഭോക്താക്കൾ ഏറെയാണ്.

വീടിന്‍റെ ഓരോ ഭാഗവും നേരത്തെതന്നെ സംവിധാനത്തിൽ ഫീഡ് ചെയ്യണം. കള്ളൻ വീടിനു പുറത്ത് എവിടെ എത്തിയാലും മൊബൈലിലേക്ക് എസ്എംഎസ് വരും. ഇതിനു പുറമെ ഫോണിലേക്ക് കോളും വീടിന്‍റെ ഏതുഭാഗത്താണു കള്ളൻ ഇപ്പോൾ നിൽക്കുന്നതെന്നു സന്ദേശവും ലഭിക്കും. ഇതൊക്കെയാണ് ഇവയുടെ മെച്ചം. ടോട്ടൽ സെക്യൂരിറ്റി സംവിധാനത്തിന്‍റെ ചെലവ് 30,000 രൂപ മുതൽ മുകളിലേക്കാണെന്നതാണു സാധാരണക്കാരെ ഇതിൽനിന്നു പിന്തിരിപ്പിക്കുന്നത്.

ബലമുണ്ടെങ്കിലും കുറവാണ്

ജനങ്ങൾക്കു സുരക്ഷയൊരുക്കേണ്ട പോലീസുകാർ സംഭവശേഷമാകും ഉണരുക. ജനമൈത്രി എന്ന പേരിൽ സ്റ്റേഷനിലെ ഓരോ പോലീസ് ഉദ്യോഗസ്ഥനും 200 മുതൽ 250 വരെ വീടുകളുടെ ചുമതല നൽകിയിട്ടുണ്ട്. ഈ വീടുകളിൽ മുഴുവൻ ഒരിക്കലെങ്കിലും സന്ദർശനം നടത്തി വിവരം ശേഖരിക്കണമെന്നും ഇടക്കിടെ യോഗം വിളിച്ചു ചേർക്കണമെന്നുമാണു നിർദേശമെങ്കിലും നടക്കാറില്ലെന്നതാണു സത്യം. ഇത്തരം യോഗത്തിൽ സുരക്ഷാ പ്രശ്നങ്ങളടക്കം വീട്ടുകാർക്കു തങ്ങളുടെ ആവലാതികൾ അറിയിക്കാം. എന്നാൽ ജോലിഭാരംമൂലം ഇതൊന്നും നടക്കുന്നില്ലെന്നാണു ഉദ്യോഗസ്ഥർ പറയുന്നത്. മറ്റു ജോലിത്തിരക്കുകൾ മൂലം ഭൂരിഭാഗം സ്റ്റേഷനുകളും ഇതെല്ലാം ഒഴിവാക്കുന്നു. ഓരോ ബീറ്റ് ഓഫീസറും ഒരു വനിതാ സിപിഒയെ കൂട്ടിവേണം വീടുകൾ സന്ദർശിക്കാൻ എന്നാണു നിർദേശം. എന്നാൽ മിക്ക സ്റ്റേഷനിലുമുള്ളതു മൂന്നോ, നാലോ വനിതാ പോലീസുകാർ മാത്രം. ഇവർ എല്ലാ ബീറ്റ് ഓഫീസർക്കൊപ്പവും ഓടിയെത്തില്ലെന്നു മാത്രമല്ല സന്ദർശനം നടത്താതെ, സന്ദർശനം നടത്തിയതായി രജിസ്റ്ററിൽ രേഖപ്പെടുത്തുകയും ചെയ്യും. ഇതിനു പുറമെ പോലീസ് വാഹനങ്ങളുടെ അഭാവവും ചില പോലീസ് സ്റ്റേഷനുകളിൽ നിലനിൽക്കുന്നു. ഒരു പോലീസ് ജീപ്പ് മാത്രമുള്ള നിരവധി പോലീസ് സ്റ്റേഷനുകൾ സംസ്ഥാനത്തുണ്ട്. ഈ ജീപ്പുകളുമായി മേലധികാരികൾ പോയാൽ മറ്റുള്ളവർക്കു ശരണം ബൈക്കുകൾ മാത്രമാണ്. ഇതാണെങ്കിൽ ഓടുന്ന കള്ളന്‍റെ അടുത്തെത്താൻപോലും സാധിക്കാത്ത തരത്തിൽ നശിച്ചു തുടങ്ങിയവയും.


മുൻകരുതൽ സ്വീകരിക്കാം

മോഷണങ്ങൾ പെരുകുന്നതിനിടെ സുരക്ഷ സംബന്ധിച്ചും ഒരോരുത്തരും സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ചും പോലീസ് അറിയിപ്പ് നൽകികഴിഞ്ഞു. കൊള്ളക്കാർക്കു വീടിനുള്ളിൽ കയറാവുന്ന തരത്തിൽ ഒരു വിധത്തിലുമുള്ള മാർഗങ്ങൾ ഉണ്ടാക്കരുതെന്നാണു അധികൃതർ വിശദീകരിക്കുന്നത്.

രാത്രി കാലങ്ങളിൽ വീടുകൾ അകത്തുനിന്നു ഭദ്രമായി പൂട്ടുന്നതിനു പുറമെ ജനലുകളുടെ കൊളുത്തുകളും മറ്റും കൃത്യമായി ഇടണം. അസമയത്തു വീടിനു പുറത്തുനിന്നു ശബ്ദം കേട്ടാൽ വാതിൽ തുറക്കരുത്. സംശയം തോന്നിയാൽ ഉടൻ പോലീസിനെ വിവരം അറിയിക്കണം. അയൽപക്കത്ത് എന്തെങ്കിലും സംശയകരമായി തോന്നിയാൽ ആ വീട്ടിലെ ആളുകളുമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കണം. അവർ ഫോണ്‍ എടുക്കുന്നില്ലെങ്കിൽ എത്രയുംവേഗം പോലീസിനെ വിവരം അറിയിക്കണം. പോലീസ് വരുന്നതിനു മുൻപു കള്ളന്മാർ ഉണ്ടെന്നു സംശയിക്കുന്ന വീടുകളിൽ പരിശോധനയ്ക്ക് ഇറങ്ങരുത്. അത്യാവശ്യം ആണെങ്കിൽ കൂടുതൽ ആളുകൾ ഒത്തുചേർന്നു മുൻകരുതലോടെ നീങ്ങണം. പോലീസ് സ്റ്റേഷന്‍റെ ഫോണ്‍ നന്പർ എല്ലാവരും ഫോണിൽ സൂക്ഷിക്കുന്നതിനു പുറമെ എല്ലാവർക്കും എടുക്കാൻ പാകത്തിന് എഴുതിവയ്ക്കുകയും വേണം. റെസിഡന്‍റ്സ് അസോസിയേഷനുകൾ എല്ലാ വീടുകളിലെയും നന്പറുകൾ ശേഖരിച്ചു ഡയറി ഉണ്ടാക്കി എല്ലാവർക്കും നൽകണം. പരമാവധി എല്ലാവരും വീടിന്‍റെ പുറത്തു പ്രത്യേകിച്ചു മുൻവശത്ത് ഒരു വെളിച്ചമെങ്കിലും തെളിച്ചിടണം. പകൽ സമയങ്ങളിൽ വീട്ടിലേക്കോ അല്ലെങ്കിൽ പരിസരങ്ങളിൽ കൂടിയോ അപരിചിതരുടെ സാന്നിധ്യം ശ്രദ്ധയിൽ പെട്ടാൽ അവരുടെ ആഗമനോദ്ദേശ്യം ചോദിച്ചറിയണം. സംശയം തോന്നിയാൽ ഉടൻ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണം. ഒരു ദിവസത്തിൽ കൂടുതൽ വീടു പൂട്ടിപ്പോവുകയാണെങ്കിൽ ആ വിവരം പോലീസ് സ്റ്റേഷനിൽ മുൻകൂട്ടി അറിയിക്കണം. അതോടെ പോലീസ് ആ പ്രദേശങ്ങളിൽ പട്രോളിംഗ് കൂടുതൽ ശക്തമാക്കും. വീട്ടിൽ ഉപയോഗിക്കുന്ന ആയുധങ്ങൾ അത് എന്തുതന്നെയായാലും എല്ലാം ഭദ്രമായി കെട്ടുറപ്പുള്ള കെട്ടിടത്തിന്‍റെ ഉള്ളിൽതന്നെ സൂക്ഷിക്കണം.

സിസിടിവി സൗകര്യം ഉള്ളവർ രാത്രി കാലങ്ങളിൽ റോഡും പരിസരവും കാണത്തക്കവിധത്തിൽ കാമറ സജ്ജമാക്കണം. ഒന്നിൽ കൂടുതൽ വ്യാപാരികൾ ചേർന്നു തങ്ങളുടെ സ്ഥാപനങ്ങൾക്കും മുൻപിൽ സെക്യൂരിറ്റി സംവിധാനം ഏർപെടുത്തുന്നത് ഉചിതമാകും. റെസിഡന്‍റ്സ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ ജനമൈത്രി പോലീസിന്‍റെ സഹകരണത്തോടെ രാത്രികാല പട്രോളിംഗിനായി സ്ക്വാഡുകളും രൂപീകരിക്കാം.

ഇതൊന്നും ചെയ്യരുത്

നാം ഒന്ന് ശ്രദ്ധിച്ചാൽ ഒരു പരിധിവരെ മോഷണവും കൊള്ളയടിയും കുറയ്ക്കാനാകും. സ്വർണവും പണവും വീട്ടിൽ വയ്ക്കേണ്ട എന്നു തന്നെ തീരുമാനിക്കണം. സ്വർണം ലോക്കറിൽ സൂക്ഷിക്കുക. നിക്ഷേപം എന്ന നിലയിലാണു സ്വർണം വാങ്ങുന്നതെങ്കിൽ കൂടുതൽ സുരക്ഷിതമായ മറ്റു നിക്ഷേപ മാർഗങ്ങളെക്കുറിച്ചു ആലോചിക്കാം. ആവശ്യത്തിലധികം സ്വർണം ധരിച്ചു നടക്കുന്നതും അപകടമാണ്. ഡിജിറ്റൽ പണമിടപാടുകളുടെ കാലത്തു പണവും വീട്ടിൽ സൂക്ഷിക്കേണ്ടതില്ല. ഇടപാടുകൾ കൂടുതലും ഓണ്‍ലൈനാക്കുക. അഥവാ എടിഎം കാർഡ് മോഷണം പോയാൽ ഉടൻ ബ്ലോക്ക് ചെയ്യുക. കാർഡിൽ പിൻ നന്പർ എഴുതി സൂക്ഷിക്കുന്ന ശീലവും ഉപേക്ഷിക്കണം. ഈ ശീലമുള്ള പലരും ഇപ്പോഴുമുണ്ട്. കാർഡിലോ, കാർഡ് വച്ചിരിക്കുന്ന പഴ്സിലോ പോലും പിൻ നന്പർ എഴുതി സൂക്ഷിക്കരുത്. അഥവാ പിൻ നന്പർ ഓർക്കാൻ കഴിയുന്നില്ലെങ്കിൽ ഫോണിൽ ഇവ എഴുതി സൂക്ഷിക്കണം.

റോബിൻ ജോർജ്