Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കരുതിയിരിക്കുക
ഒരിടവേളയ്ക്കു ശേഷം സംസ്ഥാനത്ത് കവർച്ചാ സംഘം പിടിമുറുക്കുന്നോ?. ആണെന്നാണു ഏതാനും ദിവസങ്ങളായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന മോഷണ പരന്പരകളിലൂടെ തെളിയുന്നത്. ഇതര സംസ്ഥാനക്കാരാണു കൊള്ളക്കാരെന്ന സംശയങ്ങൾ ഉയരുന്പോഴും കൃത്യമായ വിവരം നൽകാൻ അധികൃതർക്കു സാധിക്കുന്നില്ല. സംസ്ഥാനത്ത് ഏകദേശം 25 ലക്ഷത്തോളം ഇതര സംസ്ഥാനക്കാർ ജോലി നോക്കുന്നുണ്ടെന്നാണു ഏകദേശ കണക്കുകൾ. സ്വന്തം നാട്ടിൽ ഇവരുടെ പേരിൽ കേസുകളുണ്ടോയെന്നോ ഇവർ കുറ്റവാളികളാണോയെന്നതു സംബന്ധിച്ചൊന്നും അധികൃതർക്ക് അറിവില്ല.
സംസ്ഥാനത്തെ ചില ജില്ലകളിൽ തങ്ങളുടെ പരിധിയിലുള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ ഡേറ്റാ ബാങ്ക് തയാറാക്കിയിട്ടുണ്ടെങ്കിലും പൂർണമല്ലെന്നാണു വിവരം. ഒരോ കുറ്റകൃത്യങ്ങൾ അരങ്ങേറുന്പോൾ മാത്രമാണു അധികൃതർ ഉണരുന്നത്. ഏതാനും നാളുകളായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേകിച്ച് കൊച്ചിയിൽ അരങ്ങേറിയതു വൻകൊള്ളയാണ്. വീട്ടുകാർ ഗാഡ നിദ്രയിലാകുന്ന സമയത്ത് ആയുധവുമായി വീട് ആക്രമിക്കുന്ന സംഘത്തെ എതിരിടാൻ വീട്ടുകാർക്കു സാധിക്കില്ല. മുഖംമൂടിയണിഞ്ഞെത്തുന്ന സംഘം സിസിടിവി കാമറകളിൽ പതിയുമെങ്കിലും വ്യക്തതക്കുറവു വിനയാകുന്നു. ഈയിടെ സംസ്ഥാനത്തു നടന്ന വലിയ കവർച്ചകൾക്കു പിന്നിൽ ഇതര സംസ്ഥാനക്കാരാണെന്നാണു പോലീസ് നിഗമനം. മാന്യമായ തൊഴിലും കൂലിയും തേടി ഇവിടെയെത്തുന്ന ഇതര സംസ്ഥാനക്കാർക്ക് ആകമാനം മാനക്കേട് ഉണ്ടാക്കുന്ന വിധത്തിലാണ് ചിലരുടെ പ്രവർത്തനം. നിരീക്ഷിക്കാൻ ഫലവത്തായ സംവിധാനമില്ലാത്തതു മുതലെടുത്താണ് ഇവർ വിലസുന്നതെന്നു പോലീസ് പറയുന്നു.
ഇവരുടെ എണ്ണത്തിൽ ഓരോ വർഷവും രണ്ടര ലക്ഷത്തിലധികം വർധനയുണ്ടാകുന്നുണ്ട്. മികച്ച ജോലി, ശന്പളം, സുരക്ഷിതത്വം എന്നിവയാണ് ഇവരെ കേരളത്തിലേക്ക് ആകർഷിക്കുന്നത്. എന്നാൽ, ഇവർ പ്രതികളായ കുറ്റകൃത്യങ്ങൾ കേരളത്തിൽ കൂടിവരുന്നതിനാൽ വളരെ ഗൗരവത്തിൽ കാണേണ്ട വിഷയമാണിതെന്നു പോലീസ് പറയുന്നു. അഞ്ചു വർഷത്തിനിടെ കൊച്ചി സിറ്റി പോലീസ് പരിധിയിൽമാത്രം 323 കേസുകൾ ഇവരെ പ്രതിചേർത്ത് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണു കണക്ക്.
സുരക്ഷ പ്രധാനം
വീടിന്റെ വാതിലും ജനലുകളും അടച്ചതുകൊണ്ടു മാത്രം കള്ളന്മാരെ തോൽപ്പിക്കാനാവില്ലെന്നാണു അടുത്തയിടെ നടന്ന മോഷണങ്ങളിൽ നിന്നു വ്യക്തമാകുന്നത്. വീടിന്റെ ജനലഴികൾ നിഷ്പ്രയാസം ഇളക്കിമാറ്റിയാണു കള്ളൻമാർ വീടിനുള്ളിൽ പ്രവേശിക്കുന്നത്. വീടിന്റെ സുരക്ഷാ രംഗത്തെ സാങ്കേതിക വിദ്യയിൽ നാം ഒത്തിരിയേറെ മുന്നോട്ട് പോയെങ്കിലും തസ്കരർക്ക് ഇതൊരു പുത്തരിയേയല്ല.
പല വീടുകളിലും ഇപ്പോൾ സിസിടിവിയുണ്ട്. പക്ഷേ, ഇതിൽ ഭൂരിഭാഗവും അനലോഗ് കാമറകളാണെന്നതിനാൽ കള്ളന്റെ ദൃശ്യങ്ങൾ പതിഞ്ഞാൽത്തന്നെ ആളെ തിരിച്ചറിയുക എളുപ്പമാകില്ല. ഉയർന്ന വ്യക്തതയുള്ള ദൃശ്യങ്ങൾ ലഭ്യമാകുന്ന എച്ച്ഡി സിസിടിവികൾ സ്ഥാപിച്ചാൽ ഇതിനു പരിഹാരം ഉണ്ടാകും. 720 എംപി അടിസ്ഥാന റസല്യൂഷനുള്ള കാമറകളാണിവ. അകലെയുള്ള വാഹനങ്ങളുടെ നന്പർ വരെ കൃത്യമായി കാണാൻ കഴിയുന്ന തരത്തിലുള്ള കാമറകളും ലഭ്യമാണ്. വൻ കന്പനികളിൽ ഉൾപ്പെടെ ഇത്തരം കാമറകളാണ് ഉപയോഗിക്കുന്നത്. വീടുകളിൽ ഇത്രയേറെ വിലകൂടിയതും ക്ലാരിറ്റിയുള്ളതുമായ കാമറകളുടെ ആവശ്യമില്ലെങ്കിലും ചിത്രങ്ങൾ വ്യക്തമായി കാണാൻ സാധിക്കുന്ന എച്ച്ഡി കാമറകൾ അത്യാവശ്യമാണ്. രാത്രി വീട്ടിലില്ലെങ്കിൽകൂടി കൃത്യമായി വീടും പരിസരവും നിരീക്ഷിക്കാനും സാധിക്കും സിസിടിവി ഘടിപ്പിക്കുന്നതിലൂടെ സാധിക്കും. ഇതിനെല്ലാം പുറമെ കാമറയും ബർഗ്ലർ അലാമും സെൻസറുമെല്ലാം ചേർന്നുള്ള കംപ്ലീറ്റ് സെക്യൂരിറ്റി സിസ്റ്റവും ഉപയോഗപ്പെടുത്താം. വീടിന്റെ ആകമാന സുരക്ഷയാണ് ഇതുമൂലമുള്ള പ്രയോജനം. റിമോട്ട് സംവിധാനത്തിലൂടെ ഗേറ്റ് തുറക്കൽ, ഗ്യാസ് ഓഫ് ചെയ്യൽ, ലൈറ്റ് ഓണ്‍ ചെയ്യുക തുടങ്ങിയവയെല്ലാം സംവിധാനത്തിന്റെ പരിധിയിൽ വരും. സംസ്ഥാനത്തു നിരവധി വീടുകളിൽ ഇവ ഉപയോഗിച്ചുവരുന്നു. മുടക്കുമുതൽ കൂടുതലാണെങ്കിലും സുരക്ഷ ലഭിക്കുമെന്നതിനാൽ ഉപഭോക്താക്കൾ ഏറെയാണ്.
വീടിന്റെ ഓരോ ഭാഗവും നേരത്തെതന്നെ സംവിധാനത്തിൽ ഫീഡ് ചെയ്യണം. കള്ളൻ വീടിനു പുറത്ത് എവിടെ എത്തിയാലും മൊബൈലിലേക്ക് എസ്എംഎസ് വരും. ഇതിനു പുറമെ ഫോണിലേക്ക് കോളും വീടിന്റെ ഏതുഭാഗത്താണു കള്ളൻ ഇപ്പോൾ നിൽക്കുന്നതെന്നു സന്ദേശവും ലഭിക്കും. ഇതൊക്കെയാണ് ഇവയുടെ മെച്ചം. ടോട്ടൽ സെക്യൂരിറ്റി സംവിധാനത്തിന്റെ ചെലവ് 30,000 രൂപ മുതൽ മുകളിലേക്കാണെന്നതാണു സാധാരണക്കാരെ ഇതിൽനിന്നു പിന്തിരിപ്പിക്കുന്നത്.
ബലമുണ്ടെങ്കിലും കുറവാണ്
ജനങ്ങൾക്കു സുരക്ഷയൊരുക്കേണ്ട പോലീസുകാർ സംഭവശേഷമാകും ഉണരുക. ജനമൈത്രി എന്ന പേരിൽ സ്റ്റേഷനിലെ ഓരോ പോലീസ് ഉദ്യോഗസ്ഥനും 200 മുതൽ 250 വരെ വീടുകളുടെ ചുമതല നൽകിയിട്ടുണ്ട്. ഈ വീടുകളിൽ മുഴുവൻ ഒരിക്കലെങ്കിലും സന്ദർശനം നടത്തി വിവരം ശേഖരിക്കണമെന്നും ഇടക്കിടെ യോഗം വിളിച്ചു ചേർക്കണമെന്നുമാണു നിർദേശമെങ്കിലും നടക്കാറില്ലെന്നതാണു സത്യം. ഇത്തരം യോഗത്തിൽ സുരക്ഷാ പ്രശ്നങ്ങളടക്കം വീട്ടുകാർക്കു തങ്ങളുടെ ആവലാതികൾ അറിയിക്കാം. എന്നാൽ ജോലിഭാരംമൂലം ഇതൊന്നും നടക്കുന്നില്ലെന്നാണു ഉദ്യോഗസ്ഥർ പറയുന്നത്. മറ്റു ജോലിത്തിരക്കുകൾ മൂലം ഭൂരിഭാഗം സ്റ്റേഷനുകളും ഇതെല്ലാം ഒഴിവാക്കുന്നു. ഓരോ ബീറ്റ് ഓഫീസറും ഒരു വനിതാ സിപിഒയെ കൂട്ടിവേണം വീടുകൾ സന്ദർശിക്കാൻ എന്നാണു നിർദേശം. എന്നാൽ മിക്ക സ്റ്റേഷനിലുമുള്ളതു മൂന്നോ, നാലോ വനിതാ പോലീസുകാർ മാത്രം. ഇവർ എല്ലാ ബീറ്റ് ഓഫീസർക്കൊപ്പവും ഓടിയെത്തില്ലെന്നു മാത്രമല്ല സന്ദർശനം നടത്താതെ, സന്ദർശനം നടത്തിയതായി രജിസ്റ്ററിൽ രേഖപ്പെടുത്തുകയും ചെയ്യും. ഇതിനു പുറമെ പോലീസ് വാഹനങ്ങളുടെ അഭാവവും ചില പോലീസ് സ്റ്റേഷനുകളിൽ നിലനിൽക്കുന്നു. ഒരു പോലീസ് ജീപ്പ് മാത്രമുള്ള നിരവധി പോലീസ് സ്റ്റേഷനുകൾ സംസ്ഥാനത്തുണ്ട്. ഈ ജീപ്പുകളുമായി മേലധികാരികൾ പോയാൽ മറ്റുള്ളവർക്കു ശരണം ബൈക്കുകൾ മാത്രമാണ്. ഇതാണെങ്കിൽ ഓടുന്ന കള്ളന്റെ അടുത്തെത്താൻപോലും സാധിക്കാത്ത തരത്തിൽ നശിച്ചു തുടങ്ങിയവയും.
മുൻകരുതൽ സ്വീകരിക്കാം
മോഷണങ്ങൾ പെരുകുന്നതിനിടെ സുരക്ഷ സംബന്ധിച്ചും ഒരോരുത്തരും സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ചും പോലീസ് അറിയിപ്പ് നൽകികഴിഞ്ഞു. കൊള്ളക്കാർക്കു വീടിനുള്ളിൽ കയറാവുന്ന തരത്തിൽ ഒരു വിധത്തിലുമുള്ള മാർഗങ്ങൾ ഉണ്ടാക്കരുതെന്നാണു അധികൃതർ വിശദീകരിക്കുന്നത്.
രാത്രി കാലങ്ങളിൽ വീടുകൾ അകത്തുനിന്നു ഭദ്രമായി പൂട്ടുന്നതിനു പുറമെ ജനലുകളുടെ കൊളുത്തുകളും മറ്റും കൃത്യമായി ഇടണം. അസമയത്തു വീടിനു പുറത്തുനിന്നു ശബ്ദം കേട്ടാൽ വാതിൽ തുറക്കരുത്. സംശയം തോന്നിയാൽ ഉടൻ പോലീസിനെ വിവരം അറിയിക്കണം. അയൽപക്കത്ത് എന്തെങ്കിലും സംശയകരമായി തോന്നിയാൽ ആ വീട്ടിലെ ആളുകളുമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കണം. അവർ ഫോണ്‍ എടുക്കുന്നില്ലെങ്കിൽ എത്രയുംവേഗം പോലീസിനെ വിവരം അറിയിക്കണം. പോലീസ് വരുന്നതിനു മുൻപു കള്ളന്മാർ ഉണ്ടെന്നു സംശയിക്കുന്ന വീടുകളിൽ പരിശോധനയ്ക്ക് ഇറങ്ങരുത്. അത്യാവശ്യം ആണെങ്കിൽ കൂടുതൽ ആളുകൾ ഒത്തുചേർന്നു മുൻകരുതലോടെ നീങ്ങണം. പോലീസ് സ്റ്റേഷന്റെ ഫോണ്‍ നന്പർ എല്ലാവരും ഫോണിൽ സൂക്ഷിക്കുന്നതിനു പുറമെ എല്ലാവർക്കും എടുക്കാൻ പാകത്തിന് എഴുതിവയ്ക്കുകയും വേണം. റെസിഡന്റ്സ് അസോസിയേഷനുകൾ എല്ലാ വീടുകളിലെയും നന്പറുകൾ ശേഖരിച്ചു ഡയറി ഉണ്ടാക്കി എല്ലാവർക്കും നൽകണം. പരമാവധി എല്ലാവരും വീടിന്റെ പുറത്തു പ്രത്യേകിച്ചു മുൻവശത്ത് ഒരു വെളിച്ചമെങ്കിലും തെളിച്ചിടണം. പകൽ സമയങ്ങളിൽ വീട്ടിലേക്കോ അല്ലെങ്കിൽ പരിസരങ്ങളിൽ കൂടിയോ അപരിചിതരുടെ സാന്നിധ്യം ശ്രദ്ധയിൽ പെട്ടാൽ അവരുടെ ആഗമനോദ്ദേശ്യം ചോദിച്ചറിയണം. സംശയം തോന്നിയാൽ ഉടൻ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണം. ഒരു ദിവസത്തിൽ കൂടുതൽ വീടു പൂട്ടിപ്പോവുകയാണെങ്കിൽ ആ വിവരം പോലീസ് സ്റ്റേഷനിൽ മുൻകൂട്ടി അറിയിക്കണം. അതോടെ പോലീസ് ആ പ്രദേശങ്ങളിൽ പട്രോളിംഗ് കൂടുതൽ ശക്തമാക്കും. വീട്ടിൽ ഉപയോഗിക്കുന്ന ആയുധങ്ങൾ അത് എന്തുതന്നെയായാലും എല്ലാം ഭദ്രമായി കെട്ടുറപ്പുള്ള കെട്ടിടത്തിന്റെ ഉള്ളിൽതന്നെ സൂക്ഷിക്കണം.
സിസിടിവി സൗകര്യം ഉള്ളവർ രാത്രി കാലങ്ങളിൽ റോഡും പരിസരവും കാണത്തക്കവിധത്തിൽ കാമറ സജ്ജമാക്കണം. ഒന്നിൽ കൂടുതൽ വ്യാപാരികൾ ചേർന്നു തങ്ങളുടെ സ്ഥാപനങ്ങൾക്കും മുൻപിൽ സെക്യൂരിറ്റി സംവിധാനം ഏർപെടുത്തുന്നത് ഉചിതമാകും. റെസിഡന്റ്സ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ രാത്രികാല പട്രോളിംഗിനായി സ്ക്വാഡുകളും രൂപീകരിക്കാം.
ഇതൊന്നും ചെയ്യരുത്
നാം ഒന്ന് ശ്രദ്ധിച്ചാൽ ഒരു പരിധിവരെ മോഷണവും കൊള്ളയടിയും കുറയ്ക്കാനാകും. സ്വർണവും പണവും വീട്ടിൽ വയ്ക്കേണ്ട എന്നു തന്നെ തീരുമാനിക്കണം. സ്വർണം ലോക്കറിൽ സൂക്ഷിക്കുക. നിക്ഷേപം എന്ന നിലയിലാണു സ്വർണം വാങ്ങുന്നതെങ്കിൽ കൂടുതൽ സുരക്ഷിതമായ മറ്റു നിക്ഷേപ മാർഗങ്ങളെക്കുറിച്ചു ആലോചിക്കാം. ആവശ്യത്തിലധികം സ്വർണം ധരിച്ചു നടക്കുന്നതും അപകടമാണ്. ഡിജിറ്റൽ പണമിടപാടുകളുടെ കാലത്തു പണവും വീട്ടിൽ സൂക്ഷിക്കേണ്ടതില്ല. ഇടപാടുകൾ കൂടുതലും ഓണ്‍ലൈനാക്കുക. അഥവാ എടിഎം കാർഡ് മോഷണം പോയാൽ ഉടൻ ബ്ലോക്ക് ചെയ്യുക. കാർഡിൽ പിൻ നന്പർ എഴുതി സൂക്ഷിക്കുന്ന ശീലവും ഉപേക്ഷിക്കണം. ഈ ശീലമുള്ള പലരും ഇപ്പോഴുമുണ്ട്. കാർഡിലോ, കാർഡ് വച്ചിരിക്കുന്ന പഴ്സിലോ പോലും പിൻ നന്പർ എഴുതി സൂക്ഷിക്കരുത്. അഥവാ പിൻ നന്പർ ഓർക്കാൻ കഴിയുന്നില്ലെങ്കിൽ ഫോണിൽ ഇവ എഴുതി സൂക്ഷിക്കണം.
റോബിൻ ജോർജ്
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
അന്യഗ്രഹജീവികളുടെ അസ്ഥികൂടങ്ങൾ പ്രദർശിപ്പിച്ച് മെക്സിക്കോ; ഞെട്ടിവിറച്ച് ലോകം
മെക്സിക്കോ സിറ്റി: അന്യഗ്രഹജീവികളും പറക്കുംതളികളും വെറും കെട്ടുകഥയല്ലെന്ന തര
Latest News
പാനൂര്‍ ബോംബ് സ്ഫോടനം; മൂന്ന് പേര് കൂടി അറസ്റ്റിൽ
ഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതി നാട്ടിലെത്തി
പ്രമേഹം കൂട്ടാൻ കേജരിവാൾ മധുരം കഴിക്കുന്നു; ഇഡി കോടതിയിൽ
മുതലക്കുഞ്ഞിനെ ചത്തനിലയിൽ കണ്ടെത്തി
എറണാകുളത്തു വീണ്ടും കോവിഡ് ഉയരുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഐഎംഎ
Latest News
പാനൂര്‍ ബോംബ് സ്ഫോടനം; മൂന്ന് പേര് കൂടി അറസ്റ്റിൽ
ഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതി നാട്ടിലെത്തി
പ്രമേഹം കൂട്ടാൻ കേജരിവാൾ മധുരം കഴിക്കുന്നു; ഇഡി കോടതിയിൽ
മുതലക്കുഞ്ഞിനെ ചത്തനിലയിൽ കണ്ടെത്തി
എറണാകുളത്തു വീണ്ടും കോവിഡ് ഉയരുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഐഎംഎ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top