ഭയാനകമായ പൗർണമിരാത്രികൾ
ഭയാനകമായ പൗർണമിരാത്രികൾ
മാഘമാസത്തിലെ (കുംഭം) പൗർണമിയിൽ ഉത്തര കർണാടകയിലെ ഉച്ചുംഗി മലയിലുള്ള ദുർഗാക്ഷേത്രത്തിൽ ഇരുന്നൂറിലേറെ ദേവദാസിയാക്കൽ ചടങ്ങ് നടന്ന കാലമുണ്ടായിരുന്നു. അന്ധവിശ്വാസം കൊടികുത്തിവാഴുന്ന ഗ്രാമങ്ങളിൽ ഈ ആചാരം ഇന്നും രഹസ്യമായി തുടരുന്നു. കാലത്തിന്‍റെ കുത്തൊഴുക്കിൽ ദേവദാസിമാരും അവർക്ക് ഏറെ കുട്ടികളും ജനിച്ചു. അവരെല്ലാം തെരുവിൽ വലിച്ചിഴയ്ക്കപ്പെട്ടു.

കൽബുർഗിയിലെ ചിറ്റാപ്പൂരിൽ മവിൻസൂർ ഗ്രാമത്തിൽ ജില്ല ചൈൽഡ് വെൽഫെയർ കമ്മിറ്റിയും വനിതാ ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് അടുത്തയിടെ സ്കൂൾ വിദ്യാർഥിനിയെ രക്ഷപെടുത്തി. പെണ്‍കുട്ടിയുടെ മാതാപിതാക്കളെയും ഒരു പൂജാരിയെയും പോലീസ് അറസ്റ്റുചെയ്തു. അഞ്ചാംക്ലാസിൽ പഠിച്ചിരുന്ന കുട്ടിയെ കൈയിൽ ബന്ധിച്ച മംഗല്യസൂത്രവുമായാണ് കൽബുർഗി പോലീസ് കണ്ടെത്തിയത്.

40 വർഷമായി താൻ ദേവദാസി ചടങ്ങുകൾ നടത്തുന്നതായും ആയിരത്തിലേറെ പെണ്‍കുട്ടികളെ ദേവദാസികളാക്കിയതായും സാമാവ്വ ക്ഷേത്രത്തിലെ 70കാരനായ പൂജാരി ശരണപ്പ സമ്മതിച്ചു. മാതാപിതാക്കളുടെ പൂർണ സമ്മതത്തോടെയായിരുന്നു ചടങ്ങെന്നും ശരണപ്പ പോലീസിനോടു പറഞ്ഞു. വിവരം രഹസ്യമാക്കിവച്ച രണ്ട് അധ്യാപികമാർക്കെതിരെയും കേസെടുത്തു. ഗുരുതരമായ ആസ്തമയുണ്ടായിരുന്ന കുട്ടിയെ ദേവദാസിയാക്കിയാൽ രോഗം മാറുമെന്നു പൂജാരി മാതാപിതാക്കളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. നിയമംകൊണ്ട് നിരോധിച്ചെങ്കിലും ഗ്രാമങ്ങളിൽ ദേവദാസി ദുരാചാരം നടമാടുന്നതായി ശിശുക്ഷേമ സമിതി അംഗം വിതാൽ ചിക്കാനി ഉറപ്പുപറഞ്ഞു.

ബെല്ലാരിക്കു സമീപമുള്ള കനകഗിരി ഗ്രാമത്തിലാണ് സീതമ്മയെ കണ്ടത്. എട്ടാം വയസിൽ ഹുലിഗമ്മ ക്ഷേത്രത്തിൽ അവൾ ദേവപ്രീതിക്കായി സമർപ്പിക്കപ്പെട്ടു. അന്നു രാത്രി അമ്മാവനൊപ്പം ശയിക്കാൻ അവൾ വിധിക്കപ്പെട്ടു. നിന്ദ്യവും നീചവുമായ പീഡനങ്ങളുടെ ജൻമാനുഭവങ്ങളാണ് സീതമ്മയുടെ ജീവിതം. ഓരോ കാലത്തും ഏറെപ്പേർ അവളെ പിച്ചിച്ചീന്തി. ഇന്നു നാൽപതുകാരിയ ഈ സ്ത്രീ എച്ച്ഐവി രോഗിയായി സ്വയം പഴിച്ച് ജീവിതം തള്ളിനീക്കുന്നു. സീതമ്മയുടെ മക്കളായ യശോദയും രാധയും യെല്ലമ്മ ദേവിക്കായി സമർപ്പിക്കപ്പെട്ട ദേവദാസികളാണ്. പെണ്‍മക്കൾ എവിടെയുണ്ടെന്ന് സീതമ്മയ്ക്ക് അറിയില്ല. രോഗം പേറി ആർക്കും വേണ്ടാതെ തെരുവോരങ്ങളിലെവിടെയെങ്കിലും ഇവരും അലയുന്നുണ്ടാകും എന്നാണ് സീതമ്മ കരുതുന്നത്.

ദേവദാസികളുടെ പുനരധിവാസത്തിന് മാസം 400 രൂപ പെൻഷൻ കർണാടക സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. 45 വയസുകഴിഞ്ഞ ദേവദാസികൾക്കെല്ലാം ഈ തുക ലഭിക്കും. രോഗം ബാധിച്ച് ആരോഗ്യം ക്ഷയിച്ചു കഴിയുന്നവർക്ക് 400 രൂപയുടെ സഹായംകൊണ്ട് എന്തു പ്രയോജനം. അയ്യായിരം പേർക്കു മാത്രമാണ് ഇപ്പോഴും ഈ സർക്കാർ സഹായം ലഭിച്ചുപോരുന്നത്. 45 വയസ് എത്തും മുൻപ് ഈ സ്ത്രീകളിൽ ഏറെപ്പേരും മരിക്കും. ആനുകൂല്യം കിട്ടാൻ പ്രായം തെളിയിക്കാൻ ഇവർക്കു രേഖകളും കൈവശമുണ്ടാകാറില്ല. സൗജന്യ റേഷൻ, വീടിനു സഹായം ഉൾപ്പെടെ പല പദ്ധ തികളും പ്രഖ്യാപിക്കപ്പെട്ടതല്ലാതെ ഒന്നും നടപ്പായില്ല.

പൗർണമി രാത്രിയിലാണ് ദേവദാസിയാക്കൽ ചടങ്ങ്. ആയിരങ്ങൾ കാഴ്ചക്കാരായി എത്തുന്ന ചടങ്ങിൽ നഗ്നയായി പ്രദക്ഷിണം വയ്ക്കണം. ബാല്യം നഷ്ടപ്പെട്ട് കുഞ്ഞുനാളിലേ ലൈംഗികതയുടെ ബലിപ്പുരയിലേക്ക് അവളെ സമൂഹം വലിച്ചെറിയുന്നു. ക്ഷേത്രത്തോടു ചേർന്നുള്ള പുഴയിലോ കുളത്തിലോ കുളിച്ചശേഷം ശരീരത്തിൽ മുഴുവൻ പെണ്‍കുട്ടി വേപ്പില ചാർത്തണം. തുടർന്ന് യെല്ലമ്മയുടെ മുന്നിലേക്ക് കുരവയുടെ അകന്പടിയിൽ നടന്നുവരാം. അതല്ലെങ്കിൽ ശയനപ്രദക്ഷിണം നടത്തിയും വരാം. അതു കഴിഞ്ഞ് ശരീര ശുദ്ധി വരുത്തി മഞ്ഞ വസ്ത്രം ധരിച്ച്, പച്ചനിറമുള്ള കുപ്പിവളകളും ആഭരണങ്ങളുമിട്ട് ക്ഷേത്രനടയിൽ എത്തുന്പോൾ മുതിർന്ന ദേവദാസികൾ മംഗളകീർത്തനം ആലപിക്കും. പെണ്‍കുട്ടിയുടെ നിറുകയിൽ ധാന്യം വിതറും. വേപ്പുമരത്തിന്‍റെ ഒരു ചില്ല പെണ്‍കുട്ടി കടിച്ചുപിടിച്ചിട്ടുണ്ടാവും. ചടങ്ങിനു ശേഷം ആ രാത്രി മുതൽ സത്രങ്ങളിൽ പാർക്കണം. ഏതു പുരുഷൻ ആഗ്രഹിച്ചാലും ഒപ്പം ശയിക്കണം. മുപ്പതു വർഷം മുൻപ് ഒരു മേഘപൗർണമി രാത്രി റെയ്ച്ചൂരിലെ ഹംപനാൽ ഗ്രാമത്തിലെ ദുർഗമ്മ ദേവദാസിയായതാണ്. ദുർഗമ്മയ്ക്ക് അന്നു പത്തുവയസ്. ആ രാത്രി ഉറ്റബന്ധുവിനൊപ്പം ശയിക്കാൻ വിധിക്കപ്പെട്ട ബാലിക. നാലു പെണ്‍മക്കൾ ഉൾപ്പെടെ ആറു മക്കളുടെ അമ്മയാണിന്നു ദുർഗമ്മ. മക്കളെ പോറ്റാൻ വകയില്ലാതെ ഇവർ തെരുവിൽ അലയുന്നു, ഭിക്ഷ യാചിക്കുന്നു.


അന്ധവിശ്വാസം ജാതിയെ വേട്ടയാടുന്നതിന്‍റെ അനുഭവങ്ങളാണ് ഇവിടെ കാണാനാവുക.
ജാതി അനുശാസിക്കുന്നത് ആദ്യത്തെ കുട്ടി ആണായിരിക്കണമെന്നാണ്. പെണ്‍കുട്ടിയാണെങ്കിൽ അവളെ യെല്ലമ്മയ്ക്കു സമർപ്പിക്കണം. അങ്ങനെ ദേവി പ്രീതിപ്പെട്ടാൽ വൈകാതെ ആണ്‍കുട്ടി ജനിക്കും.

അവിഹിത ബന്ധങ്ങളിൽ ദേവദാസി ഗർഭം പേറുന്നതും പ്രസവിക്കുന്നതും സാധാരണം. സർക്കാർ ആശുപത്രികളിൽ ദേവദാസി സ്ത്രീ പ്രസവത്തിന് തനിയെ എത്തുന്നു. പ്രസവിച്ചു കുട്ടിയുമായി മടങ്ങുന്നു. ബന്ധുക്കളാരും ഉണ്ടാവില്ല. കുട്ടിയുടെ അച്ഛൻ ഇക്കാര്യം അറിയണമെന്നുമില്ല. ബൽഗാമിലെ ജായമ്മ ആറു മക്കളുടെ അമ്മയാണ്. എട്ടു തവണ ഗർഭച്ഛിദ്രം നടത്തിയ നാൽപതുകാരി. ഇവളുടെ രണ്ടു മക്കൾക്ക് ബുദ്ധിമാന്ദ്യമുണ്ട്. 45 വയസെത്താതെ ആനുകൂല്യ പെൻഷൻ കിട്ടില്ല. ജീവിക്കാൻ മാർഗമില്ലാതെ ഇവർ നകരജീവിതം നയിക്കുകയാണ്.

പോഷകാഹാരക്കുറവുമൂലം പ്രസവമരണവും ശിശുമരണവും ദേവദാസികളിൽ കൂടുതലാണ്. ശപിക്കപ്പെട്ട ജാതിയും ജന്മവും- അലാന്ദ് താലൂക്കിലെ ഹൊന്നാലി ഗ്രാമത്തിൽ ഉലിഗാമ എന്ന ദേവദാസി വൃദ്ധ സ്വയം പഴിച്ചു. പേരക്കുട്ടികളെയെങ്കിലും ഈ നശിച്ച ദുരാചാരത്തിലേക്ക് ഇറക്കിവിടരുതെന്ന ഉറച്ച തീരുമാനത്തിലാണ് ഈ വൃദ്ധ. അപൂർവം ചിലയിടങ്ങളിൽ ദേവദാസി സ്ത്രീകൾ അവകാശത്തിനായി സംഘടിച്ചുതുടങ്ങിയിട്ടുണ്ട്.

ദാവൻഗരെ ജില്ലയിലെ ഹൗരഗരെ എന്ന സ്ഥലത്തെ സീതമ്മ എന്ന ദേവദാസി സ്ത്രീ തന്‍റെ മക്കൾക്ക് പിതൃസ്വത്തിൽ അവകാശം നേടിയെടുത്തത് അടുത്തയിടെയാണ്.

ബാഗൽകോട്ട ജംഖണ്ഡിയിൽ ദേവദാസി സ്ത്രീക്ക് എച്ച്ഐവി സ്ഥിരീകരിച്ചപ്പോൾ മകളുടെ വരൻ വിവാഹബന്ധം വേർപെടുത്തി. മകൾക്ക് എച്ച്ഐവി ഇല്ല എന്ന് സ്ഥിരീകരിച്ചിട്ടും അവളെ ഉപേക്ഷിച്ചു. നിയമപോരാട്ടം നടത്തി അവൾക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം വാങ്ങിക്കൊടുത്തതായി കർണാടകരാജ്യ ദേവദാസി വിമോചന സംഘടന ജനറൽ സെക്രട്ടറി ടി.വി. രേണുക പറഞ്ഞു.

രത്കൽ രാവണസിദ്ധേശ്വര ക്ഷേത്രത്തിനടുത്ത് ദളിതർ തിങ്ങിപ്പാർക്കുന്ന വിൻസൂർ ഗ്രാമത്തിലെ കാഴ്ച ദയനീയമാണ്. സർക്കാർ പണിതുകൊടുത്തിരിക്കുന്ന രണ്ടു മുറി വീടുകളിൽ വൈദ്യുതിയും കുടിവെള്ളവുമില്ല. മുടിവെട്ടും ചൂലുകെട്ടും ചെരുപ്പുതുന്നലുമാണ് കുലത്തൊഴിൽ. ഈ ചേരിയിൽ മാത്രം അൻപതോളം ദേവദാസികൾ പട്ടിണിക്കോലങ്ങളായി കഴിയുന്നു.
നീൽകുണ്ഡ ഗ്രാമത്തിൽ 20 ദേവദാസികൾക്കായി 42 മക്കളുണ്ട്. നീൽകുണ്ഡ സർക്കാർ പ്രാഥമിക വിദ്യാലയത്തിലാണ് ഇവരേറെയും പഠനം. ഓരോ വർഷവും രണ്ടും മൂന്നും കുട്ടികൾ പഠനം നിറുത്തുന്നു.

സർക്കാർ കണക്കനുസരിച്ച് കൊപ്പൽ ജില്ലയിലെ ഗംഗാവതി താലൂക്കിൽ മാത്രം 6,000 ദേവദാസി മക്കളും ബെല്ലാരി ജില്ലയിലെ ഹർലി ബെമ്മനഹള്ളിയിൽ അയ്യായിരത്തോളം ദേവദാസി മക്കളും ഉണ്ട്. അച്ഛനില്ലാത്ത മക്കൾക്ക് സ്കൂളിൽ മാത്രമല്ല, നാട്ടിലും വീട്ടിലും സ്ഥാനമില്ല. പലരും അമ്മ ഉപേക്ഷിക്കപ്പെട്ടവർ. സ്കൂൾ കോളത്തിൽ അച്ഛനില്ലാത്തവർ. അതിനാൽ സർക്കാർ ആനുകൂല്യങ്ങളെല്ലാം നിഷേധിക്കപ്പെടുന്നു. സ്ത്രീകളെ വേശ്യാവൃത്തിയിലേക്കു തള്ളിവിടുന്ന ദുരാചാരത്തിന്‍റെ ഇരകളായി വടക്കൻ കർണാടകത്തിലെ വിവിധ ഗ്രാമങ്ങളിലായി ഒരു ലക്ഷത്തിലേറെ മനുഷ്യജന്മങ്ങൾ ജീവിതത്തെ പഴിക്കുകയാണ്. അവസാനിച്ചു...

റെജി ജോസഫ്