Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഭയാനകമായ പൗർണമിരാത്രികൾ
മാഘമാസത്തിലെ (കുംഭം) പൗർണമിയിൽ ഉത്തര കർണാടകയിലെ ഉച്ചുംഗി മലയിലുള്ള ദുർഗാക്ഷേത്രത്തിൽ ഇരുന്നൂറിലേറെ ദേവദാസിയാക്കൽ ചടങ്ങ് നടന്ന കാലമുണ്ടായിരുന്നു. അന്ധവിശ്വാസം കൊടികുത്തിവാഴുന്ന ഗ്രാമങ്ങളിൽ ഈ ആചാരം ഇന്നും രഹസ്യമായി തുടരുന്നു. കാലത്തിന്റെ കുത്തൊഴുക്കിൽ ദേവദാസിമാരും അവർക്ക് ഏറെ കുട്ടികളും ജനിച്ചു. അവരെല്ലാം തെരുവിൽ വലിച്ചിഴയ്ക്കപ്പെട്ടു.
കൽബുർഗിയിലെ ചിറ്റാപ്പൂരിൽ മവിൻസൂർ ഗ്രാമത്തിൽ ജില്ല ചൈൽഡ് വെൽഫെയർ കമ്മിറ്റിയും വനിതാ ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് അടുത്തയിടെ സ്കൂൾ വിദ്യാർഥിനിയെ രക്ഷപെടുത്തി. പെണ്‍കുട്ടിയുടെ മാതാപിതാക്കളെയും ഒരു പൂജാരിയെയും പോലീസ് അറസ്റ്റുചെയ്തു. അഞ്ചാംക്ലാസിൽ പഠിച്ചിരുന്ന കുട്ടിയെ കൈയിൽ ബന്ധിച്ച മംഗല്യസൂത്രവുമായാണ് കൽബുർഗി പോലീസ് കണ്ടെത്തിയത്.
40 വർഷമായി താൻ ദേവദാസി ചടങ്ങുകൾ നടത്തുന്നതായും ആയിരത്തിലേറെ പെണ്‍കുട്ടികളെ ദേവദാസികളാക്കിയതായും സാമാവ്വ ക്ഷേത്രത്തിലെ 70കാരനായ പൂജാരി ശരണപ്പ സമ്മതിച്ചു. മാതാപിതാക്കളുടെ പൂർണ സമ്മതത്തോടെയായിരുന്നു ചടങ്ങെന്നും ശരണപ്പ പോലീസിനോടു പറഞ്ഞു. വിവരം രഹസ്യമാക്കിവച്ച രണ്ട് അധ്യാപികമാർക്കെതിരെയും കേസെടുത്തു. ഗുരുതരമായ ആസ്തമയുണ്ടായിരുന്ന കുട്ടിയെ ദേവദാസിയാക്കിയാൽ രോഗം മാറുമെന്നു പൂജാരി മാതാപിതാക്കളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. നിയമംകൊണ്ട് നിരോധിച്ചെങ്കിലും ഗ്രാമങ്ങളിൽ ദേവദാസി ദുരാചാരം നടമാടുന്നതായി ശിശുക്ഷേമ സമിതി അംഗം വിതാൽ ചിക്കാനി ഉറപ്പുപറഞ്ഞു.
ബെല്ലാരിക്കു സമീപമുള്ള കനകഗിരി ഗ്രാമത്തിലാണ് സീതമ്മയെ കണ്ടത്. എട്ടാം വയസിൽ ഹുലിഗമ്മ ക്ഷേത്രത്തിൽ അവൾ ദേവപ്രീതിക്കായി സമർപ്പിക്കപ്പെട്ടു. അന്നു രാത്രി അമ്മാവനൊപ്പം ശയിക്കാൻ അവൾ വിധിക്കപ്പെട്ടു. നിന്ദ്യവും നീചവുമായ പീഡനങ്ങളുടെ ജൻമാനുഭവങ്ങളാണ് സീതമ്മയുടെ ജീവിതം. ഓരോ കാലത്തും ഏറെപ്പേർ അവളെ പിച്ചിച്ചീന്തി. ഇന്നു നാൽപതുകാരിയ ഈ സ്ത്രീ എച്ച്ഐവി രോഗിയായി സ്വയം പഴിച്ച് ജീവിതം തള്ളിനീക്കുന്നു. സീതമ്മയുടെ മക്കളായ യശോദയും രാധയും യെല്ലമ്മ ദേവിക്കായി സമർപ്പിക്കപ്പെട്ട ദേവദാസികളാണ്. പെണ്മക്കൾ എവിടെയുണ്ടെന്ന് സീതമ്മയ്ക്ക് അറിയില്ല. രോഗം പേറി ആർക്കും വേണ്ടാതെ തെരുവോരങ്ങളിലെവിടെയെങ്കിലും ഇവരും അലയുന്നുണ്ടാകും എന്നാണ് സീതമ്മ കരുതുന്നത്.
ദേവദാസികളുടെ പുനരധിവാസത്തിന് മാസം 400 രൂപ പെൻഷൻ കർണാടക സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. 45 വയസുകഴിഞ്ഞ ദേവദാസികൾക്കെല്ലാം ഈ തുക ലഭിക്കും. രോഗം ബാധിച്ച് ആരോഗ്യം ക്ഷയിച്ചു കഴിയുന്നവർക്ക് 400 രൂപയുടെ സഹായംകൊണ്ട് എന്തു പ്രയോജനം. അയ്യായിരം പേർക്കു മാത്രമാണ് ഇപ്പോഴും ഈ സർക്കാർ സഹായം ലഭിച്ചുപോരുന്നത്. 45 വയസ് എത്തും മുൻപ് ഈ സ്ത്രീകളിൽ ഏറെപ്പേരും മരിക്കും. ആനുകൂല്യം കിട്ടാൻ പ്രായം തെളിയിക്കാൻ ഇവർക്കു രേഖകളും കൈവശമുണ്ടാകാറില്ല. സൗജന്യ റേഷൻ, വീടിനു സഹായം ഉൾപ്പെടെ പല പദ്ധ തികളും പ്രഖ്യാപിക്കപ്പെട്ടതല്ലാതെ ഒന്നും നടപ്പായില്ല.
പൗർണമി രാത്രിയിലാണ് ദേവദാസിയാക്കൽ ചടങ്ങ്. ആയിരങ്ങൾ കാഴ്ചക്കാരായി എത്തുന്ന ചടങ്ങിൽ നഗ്നയായി പ്രദക്ഷിണം വയ്ക്കണം. ബാല്യം നഷ്ടപ്പെട്ട് കുഞ്ഞുനാളിലേ ലൈംഗികതയുടെ ബലിപ്പുരയിലേക്ക് അവളെ സമൂഹം വലിച്ചെറിയുന്നു. ക്ഷേത്രത്തോടു ചേർന്നുള്ള പുഴയിലോ കുളത്തിലോ കുളിച്ചശേഷം ശരീരത്തിൽ മുഴുവൻ പെണ്‍കുട്ടി വേപ്പില ചാർത്തണം. തുടർന്ന് യെല്ലമ്മയുടെ മുന്നിലേക്ക് കുരവയുടെ അകന്പടിയിൽ നടന്നുവരാം. അതല്ലെങ്കിൽ ശയനപ്രദക്ഷിണം നടത്തിയും വരാം. അതു കഴിഞ്ഞ് ശരീര ശുദ്ധി വരുത്തി മഞ്ഞ വസ്ത്രം ധരിച്ച്, പച്ചനിറമുള്ള കുപ്പിവളകളും ആഭരണങ്ങളുമിട്ട് ക്ഷേത്രനടയിൽ എത്തുന്പോൾ മുതിർന്ന ദേവദാസികൾ മംഗളകീർത്തനം ആലപിക്കും. പെണ്‍കുട്ടിയുടെ നിറുകയിൽ ധാന്യം വിതറും. വേപ്പുമരത്തിന്റെ ഒരു ചില്ല പെണ്‍കുട്ടി കടിച്ചുപിടിച്ചിട്ടുണ്ടാവും. ചടങ്ങിനു ശേഷം ആ രാത്രി മുതൽ സത്രങ്ങളിൽ പാർക്കണം. ഏതു പുരുഷൻ ആഗ്രഹിച്ചാലും ഒപ്പം ശയിക്കണം. മുപ്പതു വർഷം മുൻപ് ഒരു മേഘപൗർണമി രാത്രി റെയ്ച്ചൂരിലെ ഹംപനാൽ ഗ്രാമത്തിലെ ദുർഗമ്മ ദേവദാസിയായതാണ്. ദുർഗമ്മയ്ക്ക് അന്നു പത്തുവയസ്. ആ രാത്രി ഉറ്റബന്ധുവിനൊപ്പം ശയിക്കാൻ വിധിക്കപ്പെട്ട ബാലിക. നാലു പെണ്മക്കൾ ഉൾപ്പെടെ ആറു മക്കളുടെ അമ്മയാണിന്നു ദുർഗമ്മ. മക്കളെ പോറ്റാൻ വകയില്ലാതെ ഇവർ തെരുവിൽ അലയുന്നു, ഭിക്ഷ യാചിക്കുന്നു.
അന്ധവിശ്വാസം ജാതിയെ വേട്ടയാടുന്നതിന്റെ അനുഭവങ്ങളാണ് ഇവിടെ കാണാനാവുക.
ജാതി അനുശാസിക്കുന്നത് ആദ്യത്തെ കുട്ടി ആണായിരിക്കണമെന്നാണ്. പെണ്‍കുട്ടിയാണെങ്കിൽ അവളെ യെല്ലമ്മയ്ക്കു സമർപ്പിക്കണം. അങ്ങനെ ദേവി പ്രീതിപ്പെട്ടാൽ വൈകാതെ ആണ്‍കുട്ടി ജനിക്കും.
അവിഹിത ബന്ധങ്ങളിൽ ദേവദാസി ഗർഭം പേറുന്നതും പ്രസവിക്കുന്നതും സാധാരണം. സർക്കാർ ആശുപത്രികളിൽ ദേവദാസി സ്ത്രീ പ്രസവത്തിന് തനിയെ എത്തുന്നു. പ്രസവിച്ചു കുട്ടിയുമായി മടങ്ങുന്നു. ബന്ധുക്കളാരും ഉണ്ടാവില്ല. കുട്ടിയുടെ അച്ഛൻ ഇക്കാര്യം അറിയണമെന്നുമില്ല. ബൽഗാമിലെ ജായമ്മ ആറു മക്കളുടെ അമ്മയാണ്. എട്ടു തവണ ഗർഭച്ഛിദ്രം നടത്തിയ നാൽപതുകാരി. ഇവളുടെ രണ്ടു മക്കൾക്ക് ബുദ്ധിമാന്ദ്യമുണ്ട്. 45 വയസെത്താതെ ആനുകൂല്യ പെൻഷൻ കിട്ടില്ല. ജീവിക്കാൻ മാർഗമില്ലാതെ ഇവർ നകരജീവിതം നയിക്കുകയാണ്.
പോഷകാഹാരക്കുറവുമൂലം പ്രസവമരണവും ശിശുമരണവും ദേവദാസികളിൽ കൂടുതലാണ്. ശപിക്കപ്പെട്ട ജാതിയും ജന്മവും- അലാന്ദ് താലൂക്കിലെ ഹൊന്നാലി ഗ്രാമത്തിൽ ഉലിഗാമ എന്ന ദേവദാസി വൃദ്ധ സ്വയം പഴിച്ചു. പേരക്കുട്ടികളെയെങ്കിലും ഈ നശിച്ച ദുരാചാരത്തിലേക്ക് ഇറക്കിവിടരുതെന്ന ഉറച്ച തീരുമാനത്തിലാണ് ഈ വൃദ്ധ. അപൂർവം ചിലയിടങ്ങളിൽ ദേവദാസി സ്ത്രീകൾ അവകാശത്തിനായി സംഘടിച്ചുതുടങ്ങിയിട്ടുണ്ട്.
ദാവൻഗരെ ജില്ലയിലെ ഹൗരഗരെ എന്ന സ്ഥലത്തെ സീതമ്മ എന്ന ദേവദാസി സ്ത്രീ തന്റെ മക്കൾക്ക് പിതൃസ്വത്തിൽ അവകാശം നേടിയെടുത്തത് അടുത്തയിടെയാണ്.
ബാഗൽകോട്ട ജംഖണ്ഡിയിൽ ദേവദാസി സ്ത്രീക്ക് എച്ച്ഐവി സ്ഥിരീകരിച്ചപ്പോൾ മകളുടെ വരൻ വിവാഹബന്ധം വേർപെടുത്തി. മകൾക്ക് എച്ച്ഐവി ഇല്ല എന്ന് സ്ഥിരീകരിച്ചിട്ടും അവളെ ഉപേക്ഷിച്ചു. നിയമപോരാട്ടം നടത്തി അവൾക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം വാങ്ങിക്കൊടുത്തതായി കർണാടകരാജ്യ ദേവദാസി വിമോചന സംഘടന ജനറൽ സെക്രട്ടറി ടി.വി. രേണുക പറഞ്ഞു.
രത്കൽ രാവണസിദ്ധേശ്വര ക്ഷേത്രത്തിനടുത്ത് ദളിതർ തിങ്ങിപ്പാർക്കുന്ന വിൻസൂർ ഗ്രാമത്തിലെ കാഴ്ച ദയനീയമാണ്. സർക്കാർ പണിതുകൊടുത്തിരിക്കുന്ന രണ്ടു മുറി വീടുകളിൽ വൈദ്യുതിയും കുടിവെള്ളവുമില്ല. മുടിവെട്ടും ചൂലുകെട്ടും ചെരുപ്പുതുന്നലുമാണ് കുലത്തൊഴിൽ. ഈ ചേരിയിൽ മാത്രം അൻപതോളം ദേവദാസികൾ പട്ടിണിക്കോലങ്ങളായി കഴിയുന്നു.
നീൽകുണ്ഡ ഗ്രാമത്തിൽ 20 ദേവദാസികൾക്കായി 42 മക്കളുണ്ട്. നീൽകുണ്ഡ സർക്കാർ പ്രാഥമിക വിദ്യാലയത്തിലാണ് ഇവരേറെയും പഠനം. ഓരോ വർഷവും രണ്ടും മൂന്നും കുട്ടികൾ പഠനം നിറുത്തുന്നു.
സർക്കാർ കണക്കനുസരിച്ച് കൊപ്പൽ ജില്ലയിലെ ഗംഗാവതി താലൂക്കിൽ മാത്രം 6,000 ദേവദാസി മക്കളും ബെല്ലാരി ജില്ലയിലെ ഹർലി ബെമ്മനഹള്ളിയിൽ അയ്യായിരത്തോളം ദേവദാസി മക്കളും ഉണ്ട്. അച്ഛനില്ലാത്ത മക്കൾക്ക് സ്കൂളിൽ മാത്രമല്ല, നാട്ടിലും വീട്ടിലും സ്ഥാനമില്ല. പലരും അമ്മ ഉപേക്ഷിക്കപ്പെട്ടവർ. സ്കൂൾ കോളത്തിൽ അച്ഛനില്ലാത്തവർ. അതിനാൽ സർക്കാർ ആനുകൂല്യങ്ങളെല്ലാം നിഷേധിക്കപ്പെടുന്നു. സ്ത്രീകളെ വേശ്യാവൃത്തിയിലേക്കു തള്ളിവിടുന്ന ദുരാചാരത്തിന്റെ ഇരകളായി വടക്കൻ കർണാടകത്തിലെ വിവിധ ഗ്രാമങ്ങളിലായി ഒരു ലക്ഷത്തിലേറെ മനുഷ്യജന്മങ്ങൾ ജീവിതത്തെ പഴിക്കുകയാണ്. അവസാനിച്ചു...
റെജി ജോസഫ്
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
Latest News
ഇ.പി.ജയരാജന് ബിജെപിയിലേക്ക് പോകും, ശോഭാ സുരേന്ദ്രനുമായി ചര്‍ച്ച നടത്തി: കെ.സുധാകരന്
പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടിക ചോർന്നെന്ന പരാതി; കളക്ട്രേറ്റിന് മുന്നില്‍ പ്രതിഷേധവുമായി ആന്റോ ആന്റണി
കെ.രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തില്‍നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയെന്ന് യുഡിഎഫ്; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
ബംഗളൂരു- കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ഇന്ന്
യുഎസ് കപ്പൽ ലക്ഷ്യമാക്കി ഹൂതി ആക്രമണം; പ്രതിരോധിച്ച് സഖ്യസേന
Latest News
ഇ.പി.ജയരാജന് ബിജെപിയിലേക്ക് പോകും, ശോഭാ സുരേന്ദ്രനുമായി ചര്‍ച്ച നടത്തി: കെ.സുധാകരന്
പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടിക ചോർന്നെന്ന പരാതി; കളക്ട്രേറ്റിന് മുന്നില്‍ പ്രതിഷേധവുമായി ആന്റോ ആന്റണി
കെ.രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തില്‍നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയെന്ന് യുഡിഎഫ്; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
ബംഗളൂരു- കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ഇന്ന്
യുഎസ് കപ്പൽ ലക്ഷ്യമാക്കി ഹൂതി ആക്രമണം; പ്രതിരോധിച്ച് സഖ്യസേന
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top