പൂച്ചകൾക്കിവിടെ പരമസുഖം
പൂച്ചകൾക്കിവിടെ പരമസുഖം
അവോഷിമയിൽ പൂച്ചകൾ രാജാക്കന്മാരെ പോലെയാണ്. അവർ ഭാഗ്യവും നല്ല ഭാവിയും ഉണ്ടാക്കുമെന്നാണ് ഈ ദ്വീപ് നിവാസികളുടെ വിശ്വാസം. അതുകൊണ്ടു തന്നെ മെരുങ്ങാത്ത പൂച്ചകളേയും അവർ നന്നായി ശുശ്രൂഷിക്കും. ഭക്ഷണം നല്കും. എന്നിട്ടും പൂച്ചകളുടെ ദ്വീപിലേക്കു ഭാഗ്യവും സൗഭാഗ്യവും കടന്നുവന്നില്ലെന്നതാണു സത്യം. കഴിഞ്ഞ അന്പതു വർഷത്തിനിടെ ഈ ദ്വീപിലെ ജനസംഖ്യ ആയിരത്തിൽ നിന്നു നൂറായി ചുരുങ്ങി. 2011 ലെ സുനാമിയിലും ദ്വീപിൽ ഒട്ടേറെ നാശനഷ്ടങ്ങളുണ്ടായി. 1945ല്‍ ഇവിടെ 900 പേരുണ്ടായിരുന്നതായി രേഖകളിൽ പറയുന്നുണ്ട്. അന്നും ഇന്നും ദ്വീപിലെ താമസക്കാർ എല്ലാവരും മത്സ്യത്തൊഴിലാളികളായിരുന്നു.

പൂച്ചകളുടെ ആധിക്യം മൂലമാണ് ഈ ദ്വീപിൽ നിന്നു ഭൂരിഭാഗവും വിട്ടുപോയത്. ദ്വീപിൽ ബാക്കിയായ മനുഷ്യരാവട്ടെ ഇന്നും പൂച്ചകളെ നന്നായി പരിപാലിക്കുന്നുണ്ട്. നിലവിൽ ഒരു നായ പോലും ദ്വീപിലില്ല. പൂച്ചകളാൽ നിറഞ്ഞ ഈ ദ്വീപിൽ ഒരു നായയും ഭാഗ്യപരീക്ഷണം നടത്താൻ എത്തിയില്ലെന്നു പറയുന്നതാകും ഉചിതം. ജപ്പാൻ മിയാഗിയിലെ ഈ കൊച്ചു ദ്വീപിലുള്ളവർക്കു പൂച്ചകൾ ഭാഗ്യം കൊണ്ടുവന്നു നല്കുന്നില്ലെങ്കിലും ഒരു പാട് വിനോദസഞ്ചാരികൾ ഈ പൂച്ചകളെ തേടി ഇവിടെയെത്തുന്നുണ്ട്. ദ്വീപിലെ ജനസംഖ്യ കുറവായതിനാൽ സഞ്ചാരികൾ ഏറെയും ഇവിടം ഇഷ്ടപ്പെടുകയും ചെയ്യുന്നു.

പട്ടുനൂൽപ്പുഴു കൃഷിയെ ചുണ്ടെലികളിൽ നിന്നു രക്ഷപ്പെടുത്തുന്നതിനായാണു പൂച്ചകളെ ദ്വീപിലേക്ക് എത്തിച്ചത്. പതുക്കെ കൃഷി ദ്വീപിനെ വിട്ടു. എന്നാൽ പൂച്ചകൾ വിട്ടില്ല. പൂച്ചകളുടെ എണ്ണവും പതുക്കെ വർധിച്ചു. അതേസമയം മനുഷ്യരുടെ എണ്ണം നൂറിൽ താഴുകയും ചെയ്തു. കാലാവസ്ഥാ വ്യതിയാനം മനസിലാക്കുന്നതിനും പൂച്ചകൾ സഹായിക്കുമെന്നാണു ദ്വീപിലെ മത്സ്യത്തൊഴിലാളികളുടെ വിശ്വാസം. പൂച്ചകളുടെ സ്വന്തം ദ്വീപായതിനാൽ തന്നെ ഒരു വളർത്തുപട്ടിക്കുപോലും ഇവിടെ സ്ഥാനമില്ല. വിനോദസഞ്ചാരികൾക്കും ഇവിടെ പട്ടികളുമായി വരുന്നതിനു വിലക്കുണ്ട്. ആയിരക്കണക്കിനാളുകളാണ് ഓരോ വർഷവും ഇവിടെ വിനോദയാത്രികരായി എത്തുന്നത്. ഈ പൂച്ചക്കൂട്ടത്തെ കാണാൻ വേണ്ടി മാത്രമാണു സഞ്ചാരികൾ ഇവിടേക്കെത്തുന്നത്.


ദ്വീപിലെ രണ്ടു വില്ലേജുകൾ കൂടിച്ചേരുന്ന ഭാഗത്തു പൂച്ചകൾക്കായി ഒരു ക്ഷേത്രവും സ്ഥാപിച്ചിട്ടുണ്ട്. ഒരിക്കൽ ദ്വീപിലെ ഒരു മത്സ്യത്തൊഴിലാളി അബദ്ധത്തിൽ ഒരു പൂച്ചയെ കൊല്ലാനിടയായി. ആ പൂച്ചയെ സംസ്കാരം നടത്തിയ സ്ഥലത്തു പിന്നീട് ക്ഷേത്രം ഒരുക്കുകയായിരുന്നു. തീരപ്രദേശമായ ഇഹൈമിൽ നിന്നും ദിവസത്തിൽ രണ്ടു തവണ ഇവിടേക്കു ബോട്ട് സര്‍വീസുണ്ട്. ഇതിലാണു പൂച്ച സ്നേഹികളായ ടൂറിസ്റ്റുകളും ദ്വീപ് വാസികൾക്കാവശ്യമായ സാധനങ്ങളും എത്തുന്നത്.

||