Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
ആന അലറലോടലറൽ
ഒരാനയ്ക്ക് ഇത്രമാത്രം ആശങ്കകളും പ്രശ്നങ്ങളും ഉണ്ടാകാൻ കഴിയുമോ? അതും ശാന്തനായി കൂട്ടിൽ കഴിയുന്ന കൊന്പന്‍. കണ്ണൂർ ജില്ലയിലെ ആറളം ആദിവാസി പുനരധിവാസ മേഖലയിലും പരിസരത്തുമായി നാലുപേരുടെ ജീവനെടുത്ത ചുള്ളിക്കൊന്പനെക്കുറിച്ചാണ് മൂക്കത്ത് വിരൽ വച്ചുകൊണ്ടുള്ള നാട്ടുകാരുടെ ചോദ്യം. ബന്ധനസ്ഥജീവിതമാണെങ്കിലും ആളൊരു പുലിതന്നെ എന്നു പറയുന്നതിനേക്കാളും നല്ലത് ശരിക്കും പുലിവാലുതന്നെ എന്നതാകും.
കണ്ണൂർ ജില്ലയിലെ ആറളം ആദിവാസി പുനരധിവാസ മേഖല, വനാതിർത്തിക്ക് പുറത്ത് ജനവാസ മേഖല എന്നിങ്ങനെ നാലായിരം ഏക്കറോളം ഭൂമിയായിരുന്നു ഈ ആനക്കഥാപാത്രത്തിന്റെ വിഹാര കേന്ദ്രം. കൂട്ടുകാരോടൊപ്പം അടിച്ചുപൊളിച്ച് കൊന്നും കൊലവിളിച്ചും നടന്നതാണ് ഈ ശാന്തന്റെ പൂർവകാലം. അതൊക്കെ ഒരു കാലം എന്ന് ഈ കഥാപാത്രം കൂട്ടിൽ കിടന്ന് നെടുവീർപ്പിടുന്നുണ്ടാവും ഇപ്പോൾ. ഏതായാലും ജനങ്ങൾക്കിടയിൽ ഭയാശങ്ക കൂടിയപ്പോൾ സർക്കാരിന് വെറുതെയിരിക്കാനായില്ല. അങ്ങനെയാണ് കൂട്ടത്തിൽ സ്മാർട്ട് കളികളിച്ച് കലിതുള്ളി നടന്ന കഥാപാത്രത്തെ തിരിച്ചറിഞ്ഞ് മയക്കുവെടി വച്ച് തളച്ചത്. ആ പ്രശ്നം തീർന്നു എന്ന് സമാധാനിച്ചിരുന്നപ്പോഴാണ് ആനപ്രശ്നങ്ങൾ തലപൊക്കുന്നത്. ഇതിന്റെ സംരക്ഷണച്ചെലവ് വലിയ ഒരു ചോദ്യചിഹ്നമായി. കൊന്പനെ കാണാനും രക്ഷിക്കാൻ ശ്രമിക്കാനുമുള്ള കൂട്ടുകാരുടെ വരവും കുറച്ചേറെ തലവേദനയാണ് ബന്ധപ്പെട്ടവർക്ക് നൽകുന്നത്. എന്നുവച്ച് വെറുതെ അങ്ങ് തുറന്നുവിടാനും പറ്റില്ലല്ലോ. ഇനി നമ്മുടെ കഥാനായകൻ തോക്കിൻ മുന്നിൽ നിന്നപ്പോൾ മുതലുള്ള കുറച്ച് ഫ്ലാഷ്ബാക്ക്.
<
r>മയക്കുവെടിയിലും ശൗര്യം പ്രകടിപ്പിച്ച അപൂർവ്വ കാട്ടാന
ഏഷ്യയിലെ തന്നെ മികച്ച മയക്കുവെടി വിദഗ്ധനായ ഡോ.അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചുള്ളികൊന്പനെ തളയ്ക്കാൻ എത്തിയത്. രണ്ടു മാസത്തോളമാണ് ഇതിനുള്ള ഒരുക്കം നടത്തിയത്. ആനയെ തളച്ചാൽ അതിനെ കാട്ടിൽ നിന്ന് പുറത്തെത്തിക്കാൻ കുങ്കിയാനകൾ , കാട്ടിൽ നിന്നും റോഡിലെത്തിച്ചാൽ കൂട്ടിലെത്തിക്കാൻ പ്രത്യേക ലോറി എന്നിവയുമായി വനപാലകർക്കൊപ്പം മയക്കുവെടി സംഘം വനത്തിൽ കയറി. കഴിഞ്ഞ വർഷം മേയ് 28ന് ഉച്ചയ്ക്കാണ് സംഘം ആറളത്തെത്തിയത്. ആനയെ ഉച്ചകഴിഞ്ഞ് മൂന്നര മണിയോടെ സംഘാംഗങ്ങൾ കണ്ടെത്തി. നാലരയോടെ വെടിവച്ചു. ആനയുടെ വലുപ്പവും ശൗര്യവും കണക്കിലെടുത്ത് ഉയർന്ന ഡോസിൽ മയക്കുമരുന്ന് ഉപയോഗിച്ചായിരുന്നു വെടി. കൃത്യമായ ലക്ഷ്യത്തിൽ തന്നെ ഒന്നിനു പകരം മൂന്നു വെടി കൊണ്ടെങ്കിലും കൊന്പൻ മയങ്ങിയില്ലെന്ന് മാത്രമല്ല ചിന്നം വിളിച്ച് നിന്നു. ഇതോടെ വനപാലകർ ആശങ്കയിലായി. നേരം വൈകിത്തുടങ്ങിയതും കൊന്പനെ സഹായിക്കാൻ മൂന്ന് ആനകൾ ഇരച്ചെത്തി കാത്തുനിന്നതും പ്രതിസന്ധി രൂക്ഷമാക്കി. വനപാലകർ പടക്കം പൊട്ടിച്ചാണ് കാട്ടാനകളെ തുരത്തിയത്. ചുള്ളിക്കൊന്പൻ കാട്ടാനകുട്ടത്തിനൊപ്പം പോകാതിരിക്കാൻ രണ്ട് കുങ്കിയാനകൾ തുന്പികക്കൈയും കൊന്പും ഉപയോഗിച്ച് കൊലകൊന്പനെ തടഞ്ഞുനിറുത്തി. വനപാലകർ ഒരുമണിക്കൂറോളം പണിപ്പെട്ട് വലിയ വടം ഉപയോഗിച്ചാണ് മയങ്ങിത്തുടങ്ങിയ ആനയുടെ കാലുകൾ ബന്ധിച്ചത്. രാത്രി എട്ടോടെ ചുള്ളിക്കൊന്പൻ ഭാഗികമായി മയങ്ങി. തുടർന്ന് ഏറെ പണിപ്പെട്ടാണ് ആനയെ ലോറിയിൽ കയറ്റി പ്രത്യേകം തയാറാക്കിയ കൂട്ടിലടച്ചത്.
വിഷയം സഭയിലെത്തിയിട്ടും നടപടിയുണ്ടായില്ല
നിയമസഭയിലുൾപ്പെടെ ചർച്ചയായ കൊലകൊന്പനെ കാണാൻ അഞ്ചുമാസം മുന്‍പ് വനം മന്ത്രി ആറളം ഫാമിലെത്തിയിരുന്നു. ആദ്യ നടപടി ആനയ്ക്ക് ശിവയെന്ന പേരുനൽകലായിരുന്നു. തുടർന്ന് തൊട്ടടുത്ത ദിവസം തന്നെ മുത്തങ്ങയിലേക്ക് മാറ്റുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അതോടെ വനപാലകർക്ക് ആശ്വാസമായി. പക്ഷെ ഒന്നും നടന്നില്ല. പിന്നീട് തിരുവനന്തപുരത്ത് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ ശിവയെ കാട്ടിൽ തുറന്നുവിടാൻ ആലോചിച്ചു. സ്ഥലം എംഎൽഎ സണ്ണി ജോസഫിന്റെയും ആദിവാസികളുടെയും എതിർപ്പിനെ തുടർന്ന് ആ തീരുമാനം തത്്കാലത്തേക്ക് മരവിപ്പിക്കുകയായിരുന്നു.
പെരുംവയർ നിറയ്ക്കാൻ പണമില്ല
ആറളം വന്യജീവി സങ്കേതം ഓഫീസിന് സമീപം വയനാട്ടിൽ നിന്നും എത്തിച്ച യൂക്കാലി മരം ഉപയോഗിച്ചാണ് കൊലകൊന്പനെ തളയ്ക്കാനുള്ള കൂട് നിർമിച്ചത്. തത്കാലം കൂട്ടിലടയ്ക്കാനും ഇവിടെ നിന്ന് ഒരു മാസത്തിനുള്ളിൽ വയനാട് മുത്തങ്ങയിലെ നാട്ടാനപരിശീലന കേന്ദ്രത്തിലേക്ക് മാറ്റാനുമായിരുന്നു ആദ്യം സർക്കാർ നിർദേശം. എന്നാൽ ഏഴുമാസം പിന്നിട്ടിട്ടും കാട്ടാനയെ നാട്ടാന പരിശീലന കേന്ദ്രത്തിലേക്ക് മാറ്റുന്നതിനെക്കുറിച്ച് സർക്കാർ തീരുമാനമായില്ലെന്നു മാത്രമല്ല തീറ്റകൊടുക്കാനുള്ള പണവും ഇപ്പോൾ അനുവദിക്കുന്നില്ല.ആദ്യത്തെ രണ്ടുമാസം മാത്രമാണ് ആനയെ സംരക്ഷിക്കാൻ സർക്കാർ പണം നൽകിയത്. ആനയെ ഇപ്പോൾ സംരക്ഷിച്ചുകൊണ്ടിരിക്കുന്ന വനം ടെറിട്ടറി വിഭാഗത്തിന് പനന്പട്ടയുൾപ്പെടെയുളള ആനതീറ്റയ്ക്ക് പണം നൽകാത്തതിനാൽ ഉദ്യോഗസ്ഥർ സ്വന്തം കൈയിൽ നിന്നുമാണ് പണം കണ്ടെത്തുന്നത്. ഒരുദിവസം പനന്പട്ട, പുല്ല്, വെള്ളം, ശർക്കര, ധാന്യങ്ങൾ തുടങ്ങിയവയ്ക്കായി രണ്ടായിരം രൂപയോളം വേണം ഈ ആനവയർ നിറയ്ക്കാൻ. ഇതിനു പുറമേയാണ് സദാസമയവും ആനയ്ക്ക് കാവൽ നിൽക്കുന്ന മൂന്നുപേർക്കുള്ള ശന്പളമടക്കമുള്ള ചെലവ്.
രക്ഷിക്കാൻ ആനക്കൂട്ടമെത്തിയത് മൂന്നുതവണ
ആന കൂട്ടിലായ ശേഷം കഴിഞ്ഞ ഏഴു മാസമായി കൊന്പനെ കൂട് തകർത്ത് വനത്തിലേക്ക് കൊണ്ടുപോകാൻ കാട്ടാനക്കൂട്ടം എത്തിയത് മൂന്നുതവണ. ഓരോ പ്രാവശ്യവും കലിപൂണ്ടെത്തുന്ന ആനക്കൂട്ടം കണ്ണിൽ കണ്ടതെല്ലാം നശിപ്പിക്കും.ആദിവാസി പുനരധിവാസ കേന്ദ്രങ്ങളെ മുഴുവൻ ഭീതിയുടെ മുൾമുനയിൽ നിർത്തിയായിരുന്നു മൂന്നു വരവും. ആറളം വന്യജീവി സങ്കേതം പ്രധാന ഓഫീസിന് സമീപത്തെ യൂക്കാലി മരം ഉപയോഗിച്ച് നിർമിച്ച പ്രത്യേക കൂടായിരുന്നു അവയുടെ ലക്ഷ്യം. അവസാനമായി കഴിഞ്ഞ വർഷാവസാനം പുലർച്ചെയെത്തിയ മൂന്നു ആനകളെ തുരത്താൻ വനപാലകർ പടക്കം പൊട്ടിച്ചിട്ടും ഏറെ ശ്രമിച്ചിട്ടും ചിന്നം വിളിച്ച് കൂടിനടുത്തേക്ക് എത്താനാണ് ശ്രമിച്ചത്. ഇത് വൻ ആശങ്കയ്ക്കിടയാക്കിയിരുന്നു. ഏറുമാടത്തിലിരുന്ന് സിസിടിവി ദൃശ്യങ്ങൾ നോക്കി ആനകളുടെ വരവറിഞ്ഞ് പടക്കംപൊട്ടിച്ചാണ് ഇപ്പോൾ ഇവയെ തടയുകയും വിരട്ടിയോടിക്കുകയും ചെയ്യുന്നത്. ഇത് എത്രനാൾ തുടരേണ്ടിവരും എന്ന ആശങ്കയിലാണ് വനം ഉദ്യോഗസ്ഥരും നാട്ടുകാരും.
സി.ആർ. സന്തോഷ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
അന്യഗ്രഹജീവികളുടെ അസ്ഥികൂടങ്ങൾ പ്രദർശിപ്പിച്ച് മെക്സിക്കോ; ഞെട്ടിവിറച്ച് ലോകം
മെക്സിക്കോ സിറ്റി: അന്യഗ്രഹജീവികളും പറക്കുംതളികളും വെറും കെട്ടുകഥയല്ലെന്ന തര
രണ്ടായിരം വര്‍ഷം മുന്‍പ് മുങ്ങിയ കപ്പലിൽ പുതുപുത്തന്‍പോലെ ചില്ല് പാത്രങ്ങള്‍
രണ്ടായിരം വര്‍ഷം മുന്‍പു കടലില്‍ മുങ്ങിപ്പോയ കപ്പലിന്റെ അവശിഷ്ടങ്ങളില്‍നിന്ന്
ഇടയിലെക്കാട്ടെ വാനരസദ്യ
ഒരുമയുടെ ഓണമെന്നാൽ കാസർഗോഡുകാർക്ക് മനുഷ്യർ മാത്രം ആഘോഷിക്കുന്ന ഓണമല്ല. മന
കണ്ടുപഠിക്കാം ഈ കാറ്റാടിപ്പാടത്തെ
കോട്ടൂർ സുനിൽ
കള്ളിയങ്കാട്ട് നീലി എന്ന യക്ഷിയെ അറിയാത്ത മലയാളികൾ ഇ
Latest News
എം.എം.മണി നടത്തിയത് നാടന്‍ പ്രയോഗമല്ല, തെറിയഭിഷേകം: ഡീന്‍ കുര്യാക്കോസ്
മഹാരാഷ്ട്രയില്‍ ഏറ്റുമുട്ടല്‍; നാല് മാവോയിസ്റ്റുകളെ പോലീസ് വധിച്ചു
ആലപ്പുഴയില്‍ കടല്‍ ഉള്‍വലിഞ്ഞു; മത്സ്യതൊഴിലാളികള്‍ ആശങ്കയില്‍
ഷണ്ഡന്മാരെ ജയിപ്പിച്ചുകഴിഞ്ഞാല് അനുഭവിക്കും: ഡീനിനെതിരേ വ്യക്തി അധിക്ഷേപവുമായി എം.എം. മണി
പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്തും, ആദ്യം ഡ്രോണ്‍ നിരീക്ഷണം
Latest News
എം.എം.മണി നടത്തിയത് നാടന്‍ പ്രയോഗമല്ല, തെറിയഭിഷേകം: ഡീന്‍ കുര്യാക്കോസ്
മഹാരാഷ്ട്രയില്‍ ഏറ്റുമുട്ടല്‍; നാല് മാവോയിസ്റ്റുകളെ പോലീസ് വധിച്ചു
ആലപ്പുഴയില്‍ കടല്‍ ഉള്‍വലിഞ്ഞു; മത്സ്യതൊഴിലാളികള്‍ ആശങ്കയില്‍
ഷണ്ഡന്മാരെ ജയിപ്പിച്ചുകഴിഞ്ഞാല് അനുഭവിക്കും: ഡീനിനെതിരേ വ്യക്തി അധിക്ഷേപവുമായി എം.എം. മണി
പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്തും, ആദ്യം ഡ്രോണ്‍ നിരീക്ഷണം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top