കുട്ടനാട്ടിൽ ലഹരി മണക്കുന്നു
കുട്ടനാട്ടിൽ ലഹരി മണക്കുന്നു
കുട്ടനാട്ടിൽ ലഹരി മാഫിയ പിടിമുറുക്കുന്നു. ലഹരി ഉപയോഗം അനുദിനം വർധിക്കുന്നു.
ലഹരി മാഫിയകളുടെ പ്രധാന ഇരകൾ വിദ്യാർഥികളാണ് എന്നതാണ് കൂടുതൽ ഞെട്ടിക്കുന്ന വസ്തുത. ജില്ലയിലെ പല പ്രമുഖ സ്കൂളുകളിലെയും വിദ്യാർഥികൾ ഇവരുടെ വലയിലെ കണ്ണികളാണെന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ. വിദ്യാർഥികളിൽ പത്തുപേരിൽ നാലുപേരും ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഏതെങ്കിലും ലഹരിക്കടിമകളാണെന്നാണ് നർക്കോട്ടിക് വിഭാഗം നൽകുന്ന സൂചന.

എനർജിയാണു താരം

യുവാക്കൾക്കിടയിൽ ന്യൂജെൻ ഡ്രഗ്സുകളാണ് ഇപ്പോൾ പ്രധാന താരം. യുവാക്കളെ ഏറ്റുവും കൂടുതൽ ആകർഷിക്കുന്നതും റിസ്ക് കുറഞ്ഞതുമായ പുതിയ ഇനം മയക്കുമരുന്നുകളാണ് ലൈസർജിക് ആസിഡ് ഡൈടൈമിഡ്(എൽഎസ്ഡി). എനർജി എന്ന കോഡ് ഭാഷയായാണ് വിദ്യാർഥികൾക്കിടയിൽ ഇത് അറിയപ്പെടുന്നത്.

എംഡിഎംഎ, എക്സ്റ്റസി, ഷ്രൂ, നൈട്രോസെപം, മോർഫിൻ ടാബ്‌‌ലെറ്റുകൾ, ബ്രൗണ്‍ഷുഗർ തുടങ്ങി മാനസിക രോഗികൾക്ക് നൽകുന്ന ടാബ്‌‌ലെറ്റുകൾക്കുവരെ ആവശ്യക്കാർ ഏറെയാണ്. ക്രസ്റ്റൽ രൂപത്തിലും ആസിഡ് രൂപത്തിലും സ്റ്റാബ് രൂപത്തിലുമാണ് എൽഎസ്ഡി ലഭിക്കുക. സ്റ്റാബ് രൂപത്തിലുള്ളതാണ് പ്രിയമേറിയത്. ഒരു തപാൽ സ്റ്റാബിന്‍റെ മൂന്നിലെന്ന് വലിപ്പം മാത്രമേ ഇതിനുള്ളൂ. ഒരു തവണത്തെ ഉപയോഗത്തിൽ എട്ടുമണിക്കൂർ മുതൽ 18 മണിക്കൂർ വരെ ഇതിന്‍റെ ലഹരി നിൽക്കുന്നു എന്നതുതന്നെയാണ് എൽഎസ്ഡി ഹരമാകാൻ കാരണം.

കഞ്ചാവ് ഒൗട്ട് ഓഫ് ഫാഷൻ

കഞ്ചാവും കറുപ്പുമെല്ലാം ഇന്നത്തെ യുവത്വത്തിന്‍റെ ലിസ്റ്റിൽ ഒൗട്ട് ഓഫ് ഫാഷനാണ്. കുറച്ചുംകൂടി വീര്യം കൂടിയതിനോടാണ് അവർക്ക് താത്പര്യം.

കഞ്ചാവ് ഉപയോഗിച്ചു കഴിഞ്ഞാൽ പെട്ടെന്ന് കണ്ണുകലങ്ങിയും മണമടിച്ചും ആളുകൾക്ക് തിരിച്ചറിയാൻ പറ്റും. എന്നു മാത്രവുമല്ല കഞ്ചാവാണെങ്കിൽ ആദ്യം ക്രഷ് ചെയ്യണം. പിന്നെ സിഗരറ്റോ, ബീഡിയോ എന്നിവയുമായി കലർത്തി റോൾ ചെയ്തുവേണം ഉപയോഗിക്കാൻ. അതുകൊണ്ടു തന്നെ അധികം പണിപ്പെടേണ്ടിവരാത്ത ഡ്രഗ്ുകളോടാണ് പുതുതലമുറയ് ക്കു താത്പര്യം. നൈട്രോസെപം, മോർഫിൻ ടാബ്‌‌ലെറ്റുകളാണെങ്കിൽ സാധാരണ മരുന്നു കഴിക്കുന്നതുപോലെ കഴിച്ചാൽ മതി. സംഗതി എളുപ്പമാണ്. തപാൽ സ്റ്റാന്പിന്‍റെയും ടാബ്‌‌ലെറ്റുകളുടേയും രൂപത്തിലുള്ളതായതിനാൽ കൊണ്ടുനടക്കാനും എളുപ്പമാണ്. അധ്യാപകരോ, വീട്ടുകാരോ കണ്ടുപിടിച്ചാലും പെട്ടന്ന് തപാൽ സ്റ്റാബാണെന്നു കരുതാൻ പുസ്തകങ്ങൾക്കിടയിലാണ് ഇവ സൂക്ഷിക്കുന്നത്. ടാബ്‌‌ ലെറ്റുകളാണെങ്കിൽ തലവേദനയ്ക്കോ പനിക്കോ ഉള്ള മരുന്നാണെന്നും പറഞ്ഞ് തടിയൂരുകയാണ് ഇവർ ചെയ്യുന്നത്.

വില പ്രശ്നമല്ല

വില പ്രശ്നമല്ല, സാധനംകിട്ടിയാൽ മതി എന്ന മട്ടിലാണ് പലരും ലഹരി ഉപയോഗത്തെ കാണുന്നത്. പത്ത് ടാബ്‌‌ലെറ്റുകളുള്ള ഒരു സ്ട്രിപ് നൈട്രോസെപാമിന് 700രൂപയാണ് ലഹരി മാഫിയ ഈടാക്കുന്നത്. അഞ്ച് ഗ്രാം വരുന്ന ഒരുപൊതി കഞ്ചാവിന് 600രൂപയും ഒരു ഗ്രാം കൊക്കയിന് 4500 രൂപയുമാണ് വില. എൽഎസ്ഡിക്ക് ഗ്രാമിന് 10,000 രൂപയുമാണ് വില. എന്നാൽ ഇപ്പോൾ പോലീസിന്‍റെ പരിശോധന കർശനമായതും സാധനം കിട്ടാനുള്ള പ്രയാസവും വില വർധിപ്പിച്ചിരിക്കുകയാണ്. എങ്കിലും എത്ര വിലയായാലും ഉപയോഗത്തിൽ യാതൊരു കുറവുമില്ല. എന്തു വിലകൊടുത്തും വാങ്ങും. അതിന് എന്തും ചെയ്യും. പോക്കറ്റടി, മോഷണം തുടങ്ങിയവ വിദ്യാർഥികൾക്കിടയിൽ വർധിച്ചിരിക്കുന്നതിന്‍റെ പ്രധാന കാരണവും ഇതാണ്.

വരുന്ന വഴികൾ

കേരളത്തിലേക്ക് ന്യൂജെൻ ലഹരിയെത്തുന്നത് പ്രധാനമായും ബംഗളൂരു, കോയന്പത്തൂർ, ചെന്നൈ, മൈസൂർ, ഗോവ എന്നിവിടങ്ങളിൽ നിന്നും ബസ്, ട്രെയിൻ മാർഗമാണ് . കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നീ കേരളത്തിലെ പ്രധാന നഗരങ്ങളിൽ എത്തിച്ച് കേരളത്തിന്‍റെ മറ്റു നഗരങ്ങളിലേക്ക് കൈമാറ്റം നടത്തുകയാണ് ചെയ്യുന്നത്.

ചെക്ക് പോസ്റ്റുകളിൽ പരിശോധന കുറഞ്ഞതും ലഹരി വസ്തുക്കളുടെ കേരളത്തിലേക്കുള്ള ഒഴുക്കിൽ വർധനവുണ്ടാക്കി. സംസ്ഥാനത്തെ വിവിധ കോളജുകളിൽ പഠിക്കുന്ന വിദ്യാർഥികൾ തന്നെയാണ് ഇടനിലക്കാർ. ഇവർ ബൈക്കുകളിലും മറ്റുമായി ആവശ്യക്കാർക്ക് എത്തിച്ചു നൽകുകയാണ് ചെയ്യുന്നത്‌‌. സംശയം തോന്നാതിരിക്കാൻ കൺമഷി ഡപ്പികൾ, പേനകൾ തുടങ്ങിയവയ്ക്കുള്ളിൽ ഒളിപ്പിച്ചു കടത്തുന്നതായാണ് വിവരം.


ചെക്കിംഗ് ഒഴിവാക്കാനായി ആംബുലൻസ്, തീർഥാടന വാഹനങ്ങൾ എന്നീ മാർഗങ്ങളും സ്വീകരിക്കുന്നതായും പോലീസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ നാളുകളിൽ ജില്ലയിൽ ലഹരി ഉപയോഗത്തിൽ കുട്ടനാട് മുന്നിൽ എന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന.

കുട്ടനാട്് മുന്നിലെത്തി

ആലപ്പുഴ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായതിനാൽ കേരളത്തിലെത്തുന്ന ലഹരി വസ്തുക്കളിൽ നല്ലൊരു ഭാഗവും ഇവിടെ ചെലവഴിക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്. ജില്ലയിൽ മുന്പ് അരൂർ ആയിരുന്നു ലഹരി ഉപയോഗത്തിലും മറ്റും മുൻപന്തിയിൽ നിന്നിരുന്നത്. എന്നാൽ ഇന്ന് കുട്ടനാട് ഈ പട്ടം കരസ്ഥമാക്കിയിരിക്കുകയാണ്. ക ഴിഞ്ഞ രണ്ടുമൂന്നു വർഷങ്ങൾക്കു മുൻപുണ്ടായിരുന്നതിനേക്കാൾ അഞ്ചിരട്ടിയോളം ഇവയുടെ ഉപയോഗം ഇപ്പോൾ വർധിച്ചിരിക്കുന്നതായാണ് എക്സൈസ് വകുപ്പധികൃതർ പറയുന്നത്.

2017 ൽ മാത്രം ലഹരിവസ്തുക്കൾ പിടിച്ചെടുത്ത 30ഓളം കേസുകൾ കുട്ടനാട് റേഞ്ച് സർക്കിളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നേരത്തെ കഞ്ചാവ് പോലെയുള്ള ലഹരിവസ്തുക്കളുടെ ഉപയോഗവും വിൽപ്പനയും മാത്രമാണ്് കുട്ടനാട്ടിൽ നടന്നിരുന്നത്. എന്നാൽ സമീപകാലത്തായി ഹാഷിഷ് ഓയിൽ, ബ്രൗണ്‍ ഷുഗർ പോലെയുള്ള വില കൂടിയതും മാരകവുമായ ലഹരിവസ്തുക്കളുടെ ഉപയോഗവും സംശയിക്കപ്പെടുന്നുണ്ട്.

കഴിഞ്ഞയിടെ മാന്പുഴക്കരിയിൽ വാഹനപരിശോധനയ്ക്കിടെ എക്സൈസ് സംഘം ഹാഷിഷ് ഓയിലുമായി രണ്ടുയുവാക്കളെ പിടികൂടിയിരുന്നു. ഒരുമാസം മുന്പ് തകഴിയിലെ ഒരു സ്കൂളിൽ നിന്നും വിനോദസഞ്ചാരത്തിന് പോകാനിരുന്ന സംഘത്തിൽ നിന്നും വൻതോതിൽ ലഹരി വസ്തുക്കൾ പിടികൂടിയിരുന്നു.

നെടുമുടിയിൽ കഴിഞ്ഞ പുതുവത്സരദിനത്തിൽ ലഹരിയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയും മിനിറ്റുകളോളം ഗതാഗത സടസം ഉണ്ടാവുകയും ചെയ്തു. ആലപ്പുഴ, ചങ്ങനാശേരി തുടങ്ങിയ സമീപ നഗരങ്ങളിൽ നിന്നാണ് ഇപ്പോൾ പ്രധാനമായും കുട്ടനാട്ടിൽ കഞ്ചാവടക്കമുള്ള ലഹരിവസ്തുക്കളെത്തുന്നത്.

ഇതര സംസ്ഥാനങ്ങളിൽ നിന്നും സംസ്ഥാനത്തെ പ്രധാന നഗരങ്ങളിൽ നിന്നും വിദ്യാഭ്യാസത്തിനായെത്തുന്നവരിലും ഇവയുടെ ഉപയോഗം കണ്ടെത്തിയിട്ടുണ്ട്. ശരാശരി 20 വയസുള്ളവരിലാണ് ലഹരി വസ്തുക്കളുടെ ഉപയോഗം കൂടുതലായുള്ളതെന്ന് എക്സൈസ് കുട്ടനാട് സർക്കിൾ ഇൻസ്പക്ടർ ഡി. ബാലചന്ദ്രൻ പറയുന്നു. പ്ലസ്ടു കഴിഞ്ഞശേഷം പഠനം ഉപേക്ഷിച്ചവരിലാണ് ഇവയുടെ ഉപയോഗം കൂടുതലായി കാണപ്പെടുന്നത്. ഉപയോഗം കൂടുതലാണെങ്കിലും കുട്ടനാട്ടിൽ ഇവയുടെ വിൽപ്പന സജീവമായിട്ടില്ല. കുട്ടനാടിന്‍റെ  ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ ഇവയുടെ വിൽപ്പനയ്ക്കു തടസമാകുന്നു. ഇവ രഹസ്യമായി കൊണ്ടുവരുന്നതിനും വിൽക്കുന്നതിനും തടസമുണ്ട്.

ഉപയോഗിക്കുന്നവർ ആലപ്പുഴയിലോ, ചങ്ങനാശേരിയിലോ പോയി വാങ്ങുകയാണ് പതിവ്. ഇങ്ങനെ വാങ്ങുന്നവർ അധിക വിലയ്ക്ക് അത്യാവശ്യക്കാർക്ക് വിൽക്കുന്നതായി അറിവുണ്ട്. തമിഴ്നാട്ടിലും മറ്റും പഠനത്തിനായി പോകുന്നവർ വഴി ലഹരിവസ്തുക്കൾ ഇവിടേക്കെത്തുന്നുണ്ട്.
കുട്ടനാട്ടിൽ എടത്വ മേഖലയിലാണ് ഏറ്റവുമധികമായി ഇവയുടെ ഉപയോഗം കണ്ടുവരുന്നത്. കുട്ടനാട് ടൂറിസം മേഖലയായതും ലഹരിവസ്തുക്കളുടെ വരവും ഉപയോഗവും വർധിക്കുന്നതിനു കാരണമാകുന്നുണ്ട്. വിദേശികളും, ഇതരസംസ്ഥാനക്കാരുമായ വിനോദസഞ്ചാരികൾ അവരുടെ ഉപയോഗത്തിനായി ഇവ കൊണ്ടുവരുന്നുണ്ട്. വിനോദസഞ്ചാരത്തിനെത്തുന്ന ടൂറിസ്റ്റുകളെ പ്രത്യേകമായി എക്സൈസ് നിരീക്ഷിക്കുന്നുണ്ട്. പക്ഷേ ഹൗസ്‌‌ബോട്ടുകളിൽ കയറി പരിശോധനകൾ നടത്തുന്നതിന് എക്സൈസിന് പരിമിതികളുണ്ട്. വിനോദസഞ്ചാരികളുടെ സ്വകാര്യതയ്ക്കു തടസമുണ്ടാകുമെന്നതിനാൽ കാര്യമായ പരിശോധനകൾ നടത്താന്‌ എക്സൈസിനും കഴിയുന്നില്ല.

ജയ്സണ്‍ ജോയ്