Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
കുട്ടനാട്ടിൽ ലഹരി മണക്കുന്നു
കുട്ടനാട്ടിൽ ലഹരി മാഫിയ പിടിമുറുക്കുന്നു. ലഹരി ഉപയോഗം അനുദിനം വർധിക്കുന്നു.
ലഹരി മാഫിയകളുടെ പ്രധാന ഇരകൾ വിദ്യാർഥികളാണ് എന്നതാണ് കൂടുതൽ ഞെട്ടിക്കുന്ന വസ്തുത. ജില്ലയിലെ പല പ്രമുഖ സ്കൂളുകളിലെയും വിദ്യാർഥികൾ ഇവരുടെ വലയിലെ കണ്ണികളാണെന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ. വിദ്യാർഥികളിൽ പത്തുപേരിൽ നാലുപേരും ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഏതെങ്കിലും ലഹരിക്കടിമകളാണെന്നാണ് നർക്കോട്ടിക് വിഭാഗം നൽകുന്ന സൂചന.
എനർജിയാണു താരം
യുവാക്കൾക്കിടയിൽ ന്യൂജെൻ ഡ്രഗ്സുകളാണ് ഇപ്പോൾ പ്രധാന താരം. യുവാക്കളെ ഏറ്റുവും കൂടുതൽ ആകർഷിക്കുന്നതും റിസ്ക് കുറഞ്ഞതുമായ പുതിയ ഇനം മയക്കുമരുന്നുകളാണ് ലൈസർജിക് ആസിഡ് ഡൈടൈമിഡ്(എൽഎസ്ഡി). എനർജി എന്ന കോഡ് ഭാഷയായാണ് വിദ്യാർഥികൾക്കിടയിൽ ഇത് അറിയപ്പെടുന്നത്.
എംഡിഎംഎ, എക്സ്റ്റസി, ഷ്രൂ, നൈട്രോസെപം, മോർഫിൻ ടാബ്ലെറ്റുകൾ, ബ്രൗണ്‍ഷുഗർ തുടങ്ങി മാനസിക രോഗികൾക്ക് നൽകുന്ന ടാബ്ലെറ്റുകൾക്കുവരെ ആവശ്യക്കാർ ഏറെയാണ്. ക്രസ്റ്റൽ രൂപത്തിലും ആസിഡ് രൂപത്തിലും സ്റ്റാബ് രൂപത്തിലുമാണ് എൽഎസ്ഡി ലഭിക്കുക. സ്റ്റാബ് രൂപത്തിലുള്ളതാണ് പ്രിയമേറിയത്. ഒരു തപാൽ സ്റ്റാബിന്റെ മൂന്നിലെന്ന് വലിപ്പം മാത്രമേ ഇതിനുള്ളൂ. ഒരു തവണത്തെ ഉപയോഗത്തിൽ എട്ടുമണിക്കൂർ മുതൽ 18 മണിക്കൂർ വരെ ഇതിന്റെ ലഹരി നിൽക്കുന്നു എന്നതുതന്നെയാണ് എൽഎസ്ഡി ഹരമാകാൻ കാരണം.
കഞ്ചാവ് ഒൗട്ട് ഓഫ് ഫാഷൻ
കഞ്ചാവും കറുപ്പുമെല്ലാം ഇന്നത്തെ യുവത്വത്തിന്റെ ലിസ്റ്റിൽ ഒൗട്ട് ഓഫ് ഫാഷനാണ്. കുറച്ചുംകൂടി വീര്യം കൂടിയതിനോടാണ് അവർക്ക് താത്പര്യം.
കഞ്ചാവ് ഉപയോഗിച്ചു കഴിഞ്ഞാൽ പെട്ടെന്ന് കണ്ണുകലങ്ങിയും മണമടിച്ചും ആളുകൾക്ക് തിരിച്ചറിയാൻ പറ്റും. എന്നു മാത്രവുമല്ല കഞ്ചാവാണെങ്കിൽ ആദ്യം ക്രഷ് ചെയ്യണം. പിന്നെ സിഗരറ്റോ, ബീഡിയോ എന്നിവയുമായി കലർത്തി റോൾ ചെയ്തുവേണം ഉപയോഗിക്കാൻ. അതുകൊണ്ടു തന്നെ അധികം പണിപ്പെടേണ്ടിവരാത്ത ഡ്രഗ്
ുകളോടാണ് പുതുതലമുറയ് ക്കു താത്പര്യം. നൈട്രോസെപം, മോർഫിൻ ടാബ്ലെറ്റുകളാണെങ്കിൽ സാധാരണ മരുന്നു കഴിക്കുന്നതുപോലെ കഴിച്ചാൽ മതി. സംഗതി എളുപ്പമാണ്. തപാൽ സ്റ്റാന്പിന്റെയും ടാബ്ലെറ്റുകളുടേയും രൂപത്തിലുള്ളതായതിനാൽ കൊണ്ടുനടക്കാനും എളുപ്പമാണ്. അധ്യാപകരോ, വീട്ടുകാരോ കണ്ടുപിടിച്ചാലും പെട്ടന്ന് തപാൽ സ്റ്റാബാണെന്നു കരുതാൻ പുസ്തകങ്ങൾക്കിടയിലാണ് ഇവ സൂക്ഷിക്കുന്നത്. ടാബ് ലെറ്റുകളാണെങ്കിൽ തലവേദനയ്ക്കോ പനിക്കോ ഉള്ള മരുന്നാണെന്നും പറഞ്ഞ് തടിയൂരുകയാണ് ഇവർ ചെയ്യുന്നത്.
വില പ്രശ്നമല്ല
വില പ്രശ്നമല്ല, സാധനംകിട്ടിയാൽ മതി എന്ന മട്ടിലാണ് പലരും ലഹരി ഉപയോഗത്തെ കാണുന്നത്. പത്ത് ടാബ്ലെറ്റുകളുള്ള ഒരു സ്ട്രിപ് നൈട്രോസെപാമിന് 700രൂപയാണ് ലഹരി മാഫിയ ഈടാക്കുന്നത്. അഞ്ച് ഗ്രാം വരുന്ന ഒരുപൊതി കഞ്ചാവിന് 600രൂപയും ഒരു ഗ്രാം കൊക്കയിന് 4500 രൂപയുമാണ് വില. എൽഎസ്ഡിക്ക് ഗ്രാമിന് 10,000 രൂപയുമാണ് വില. എന്നാൽ ഇപ്പോൾ പോലീസിന്റെ പരിശോധന കർശനമായതും സാധനം കിട്ടാനുള്ള പ്രയാസവും വില വർധിപ്പിച്ചിരിക്കുകയാണ്. എങ്കിലും എത്ര വിലയായാലും ഉപയോഗത്തിൽ യാതൊരു കുറവുമില്ല. എന്തു വിലകൊടുത്തും വാങ്ങും. അതിന് എന്തും ചെയ്യും. പോക്കറ്റടി, മോഷണം തുടങ്ങിയവ വിദ്യാർഥികൾക്കിടയിൽ വർധിച്ചിരിക്കുന്നതിന്റെ പ്രധാന കാരണവും ഇതാണ്.
വരുന്ന വഴികൾ
കേരളത്തിലേക്ക് ന്യൂജെൻ ലഹരിയെത്തുന്നത് പ്രധാനമായും ബംഗളൂരു, കോയന്പത്തൂർ, ചെന്നൈ, മൈസൂർ, ഗോവ എന്നിവിടങ്ങളിൽ നിന്നും ബസ്, ട്രെയിൻ മാർഗമാണ് . കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നീ കേരളത്തിലെ പ്രധാന നഗരങ്ങളിൽ എത്തിച്ച് കേരളത്തിന്റെ മറ്റു നഗരങ്ങളിലേക്ക് കൈമാറ്റം നടത്തുകയാണ് ചെയ്യുന്നത്.
ചെക്ക് പോസ്റ്റുകളിൽ പരിശോധന കുറഞ്ഞതും ലഹരി വസ്തുക്കളുടെ കേരളത്തിലേക്കുള്ള ഒഴുക്കിൽ വർധനവുണ്ടാക്കി. സംസ്ഥാനത്തെ വിവിധ കോളജുകളിൽ പഠിക്കുന്ന വിദ്യാർഥികൾ തന്നെയാണ് ഇടനിലക്കാർ. ഇവർ ബൈക്കുകളിലും മറ്റുമായി ആവശ്യക്കാർക്ക് എത്തിച്ചു നൽകുകയാണ് ചെയ്യുന്നത്. സംശയം തോന്നാതിരിക്കാൻ കൺമഷി ഡപ്പികൾ, പേനകൾ തുടങ്ങിയവയ്ക്കുള്ളിൽ ഒളിപ്പിച്ചു കടത്തുന്നതായാണ് വിവരം.
ചെക്കിംഗ് ഒഴിവാക്കാനായി ആംബുലൻസ്, തീർഥാടന വാഹനങ്ങൾ എന്നീ മാർഗങ്ങളും സ്വീകരിക്കുന്നതായും പോലീസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ നാളുകളിൽ ജില്ലയിൽ ലഹരി ഉപയോഗത്തിൽ കുട്ടനാട് മുന്നിൽ എന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന.
കുട്ടനാട്് മുന്നിലെത്തി
ആലപ്പുഴ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായതിനാൽ കേരളത്തിലെത്തുന്ന ലഹരി വസ്തുക്കളിൽ നല്ലൊരു ഭാഗവും ഇവിടെ ചെലവഴിക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്. ജില്ലയിൽ മുന്‍പ് അരൂർ ആയിരുന്നു ലഹരി ഉപയോഗത്തിലും മറ്റും മുൻപന്തിയിൽ നിന്നിരുന്നത്. എന്നാൽ ഇന്ന് കുട്ടനാട് ഈ പട്ടം കരസ്ഥമാക്കിയിരിക്കുകയാണ്. ക ഴിഞ്ഞ രണ്ടുമൂന്നു വർഷങ്ങൾക്കു മുൻപുണ്ടായിരുന്നതിനേക്കാൾ അഞ്ചിരട്ടിയോളം ഇവയുടെ ഉപയോഗം ഇപ്പോൾ വർധിച്ചിരിക്കുന്നതായാണ് എക്സൈസ് വകുപ്പധികൃതർ പറയുന്നത്.
2017 ൽ മാത്രം ലഹരിവസ്തുക്കൾ പിടിച്ചെടുത്ത 30ഓളം കേസുകൾ കുട്ടനാട് റേഞ്ച് സർക്കിളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നേരത്തെ കഞ്ചാവ് പോലെയുള്ള ലഹരിവസ്തുക്കളുടെ ഉപയോഗവും വിൽപ്പനയും മാത്രമാണ്് കുട്ടനാട്ടിൽ നടന്നിരുന്നത്. എന്നാൽ സമീപകാലത്തായി ഹാഷിഷ് ഓയിൽ, ബ്രൗണ്‍ ഷുഗർ പോലെയുള്ള വില കൂടിയതും മാരകവുമായ ലഹരിവസ്തുക്കളുടെ ഉപയോഗവും സംശയിക്കപ്പെടുന്നുണ്ട്.
കഴിഞ്ഞയിടെ മാന്പുഴക്കരിയിൽ വാഹനപരിശോധനയ്ക്കിടെ എക്സൈസ് സംഘം ഹാഷിഷ് ഓയിലുമായി രണ്ടുയുവാക്കളെ പിടികൂടിയിരുന്നു. ഒരുമാസം മുന്‍പ് തകഴിയിലെ ഒരു സ്കൂളിൽ നിന്നും വിനോദസഞ്ചാരത്തിന് പോകാനിരുന്ന സംഘത്തിൽ നിന്നും വൻതോതിൽ ലഹരി വസ്തുക്കൾ പിടികൂടിയിരുന്നു.
നെടുമുടിയിൽ കഴിഞ്ഞ പുതുവത്സരദിനത്തിൽ ലഹരിയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയും മിനിറ്റുകളോളം ഗതാഗത സടസം ഉണ്ടാവുകയും ചെയ്തു. ആലപ്പുഴ, ചങ്ങനാശേരി തുടങ്ങിയ സമീപ നഗരങ്ങളിൽ നിന്നാണ് ഇപ്പോൾ പ്രധാനമായും കുട്ടനാട്ടിൽ കഞ്ചാവടക്കമുള്ള ലഹരിവസ്തുക്കളെത്തുന്നത്.
ഇതര സംസ്ഥാനങ്ങളിൽ നിന്നും സംസ്ഥാനത്തെ പ്രധാന നഗരങ്ങളിൽ നിന്നും വിദ്യാഭ്യാസത്തിനായെത്തുന്നവരിലും ഇവയുടെ ഉപയോഗം കണ്ടെത്തിയിട്ടുണ്ട്. ശരാശരി 20 വയസുള്ളവരിലാണ് ലഹരി വസ്തുക്കളുടെ ഉപയോഗം കൂടുതലായുള്ളതെന്ന് എക്സൈസ് കുട്ടനാട് സർക്കിൾ ഇൻസ്പക്ടർ ഡി. ബാലചന്ദ്രൻ പറയുന്നു. പ്ലസ്ടു കഴിഞ്ഞശേഷം പഠനം ഉപേക്ഷിച്ചവരിലാണ് ഇവയുടെ ഉപയോഗം കൂടുതലായി കാണപ്പെടുന്നത്. ഉപയോഗം കൂടുതലാണെങ്കിലും കുട്ടനാട്ടിൽ ഇവയുടെ വിൽപ്പന സജീവമായിട്ടില്ല. കുട്ടനാടിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ ഇവയുടെ വിൽപ്പനയ്ക്കു തടസമാകുന്നു. ഇവ രഹസ്യമായി കൊണ്ടുവരുന്നതിനും വിൽക്കുന്നതിനും തടസമുണ്ട്.
ഉപയോഗിക്കുന്നവർ ആലപ്പുഴയിലോ, ചങ്ങനാശേരിയിലോ പോയി വാങ്ങുകയാണ് പതിവ്. ഇങ്ങനെ വാങ്ങുന്നവർ അധിക വിലയ്ക്ക് അത്യാവശ്യക്കാർക്ക് വിൽക്കുന്നതായി അറിവുണ്ട്. തമിഴ്നാട്ടിലും മറ്റും പഠനത്തിനായി പോകുന്നവർ വഴി ലഹരിവസ്തുക്കൾ ഇവിടേക്കെത്തുന്നുണ്ട്.
കുട്ടനാട്ടിൽ എടത്വ മേഖലയിലാണ് ഏറ്റവുമധികമായി ഇവയുടെ ഉപയോഗം കണ്ടുവരുന്നത്. കുട്ടനാട് ടൂറിസം മേഖലയായതും ലഹരിവസ്തുക്കളുടെ വരവും ഉപയോഗവും വർധിക്കുന്നതിനു കാരണമാകുന്നുണ്ട്. വിദേശികളും, ഇതരസംസ്ഥാനക്കാരുമായ വിനോദസഞ്ചാരികൾ അവരുടെ ഉപയോഗത്തിനായി ഇവ കൊണ്ടുവരുന്നുണ്ട്. വിനോദസഞ്ചാരത്തിനെത്തുന്ന ടൂറിസ്റ്റുകളെ പ്രത്യേകമായി എക്സൈസ് നിരീക്ഷിക്കുന്നുണ്ട്. പക്ഷേ ഹൗസ്ബോട്ടുകളിൽ കയറി പരിശോധനകൾ നടത്തുന്നതിന് എക്സൈസിന് പരിമിതികളുണ്ട്. വിനോദസഞ്ചാരികളുടെ സ്വകാര്യതയ്ക്കു തടസമുണ്ടാകുമെന്നതിനാൽ കാര്യമായ പരിശോധനകൾ നടത്താന്‍ എക്സൈസിനും കഴിയുന്നില്ല.
ജയ്സണ്‍ ജോയ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
അന്യഗ്രഹജീവികളുടെ അസ്ഥികൂടങ്ങൾ പ്രദർശിപ്പിച്ച് മെക്സിക്കോ; ഞെട്ടിവിറച്ച് ലോകം
മെക്സിക്കോ സിറ്റി: അന്യഗ്രഹജീവികളും പറക്കുംതളികളും വെറും കെട്ടുകഥയല്ലെന്ന തര
രണ്ടായിരം വര്‍ഷം മുന്‍പ് മുങ്ങിയ കപ്പലിൽ പുതുപുത്തന്‍പോലെ ചില്ല് പാത്രങ്ങള്‍
രണ്ടായിരം വര്‍ഷം മുന്‍പു കടലില്‍ മുങ്ങിപ്പോയ കപ്പലിന്റെ അവശിഷ്ടങ്ങളില്‍നിന്ന്
ഇടയിലെക്കാട്ടെ വാനരസദ്യ
ഒരുമയുടെ ഓണമെന്നാൽ കാസർഗോഡുകാർക്ക് മനുഷ്യർ മാത്രം ആഘോഷിക്കുന്ന ഓണമല്ല. മന
കണ്ടുപഠിക്കാം ഈ കാറ്റാടിപ്പാടത്തെ
കോട്ടൂർ സുനിൽ
കള്ളിയങ്കാട്ട് നീലി എന്ന യക്ഷിയെ അറിയാത്ത മലയാളികൾ ഇ
Latest News
കേരളത്തെ സൊമാലിയയോട് ഉപമിച്ച ആളാണ് പ്രധാനമന്ത്രി, മോദി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്
പ്രധാനമന്ത്രി പാലക്കാട്ട്; സ്ഥാനാർഥികൾക്കൊപ്പം തുറന്ന വാഹനത്തിൽ റോഡ് ഷോ
എം.എം.മണി നടത്തിയത് നാടന്‍ പ്രയോഗമല്ല, തെറിയഭിഷേകം: ഡീന്‍ കുര്യാക്കോസ്
മഹാരാഷ്ട്രയില്‍ ഏറ്റുമുട്ടല്‍; നാല് മാവോയിസ്റ്റുകളെ പോലീസ് വധിച്ചു
അൽ-ഷിഫ ആശുപത്രിയിൽ ഇസ്രേലി സേനയുടെ പരിശോധന; 20 പേർ കൊല്ലപ്പെട്ടു
Latest News
കേരളത്തെ സൊമാലിയയോട് ഉപമിച്ച ആളാണ് പ്രധാനമന്ത്രി, മോദി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്
പ്രധാനമന്ത്രി പാലക്കാട്ട്; സ്ഥാനാർഥികൾക്കൊപ്പം തുറന്ന വാഹനത്തിൽ റോഡ് ഷോ
എം.എം.മണി നടത്തിയത് നാടന്‍ പ്രയോഗമല്ല, തെറിയഭിഷേകം: ഡീന്‍ കുര്യാക്കോസ്
മഹാരാഷ്ട്രയില്‍ ഏറ്റുമുട്ടല്‍; നാല് മാവോയിസ്റ്റുകളെ പോലീസ് വധിച്ചു
അൽ-ഷിഫ ആശുപത്രിയിൽ ഇസ്രേലി സേനയുടെ പരിശോധന; 20 പേർ കൊല്ലപ്പെട്ടു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top