മണ്ണിനും ഏഴഴക്
മണ്ണിനും ഏഴഴക്
മണ്ണ്- ഭൂമിയിലെ സകല സസ്യങ്ങൾക്കും അതുവഴി ജന്തുജാലങ്ങൾക്കും ജീവൻ പകർന്നു നൽകുന്ന വസ്തു. മനുഷ്യൻ മെനയപ്പെട്ടതുപോലും ഈ മണ്ണിൽനിന്നാണെന്നാണ് വിശ്വാസം.എപ്പോഴും കണ്‍മുന്പിൽ കാണുന്നതുകൊണ്ടായിരിക്കും ഈ മണ്ണിന്‍റെ സൗന്ദര്യം ആസ്വദിക്കുവാൻ പലപ്പോഴും നാം മെനക്കെടാറില്ല. സാധാരണ മണ്ണിന് ബ്രൗണ്‍ നിറമോ കറുത്ത നിറമോ ഒക്കെയാണ്. എന്നാൽ മണ്ണിലടങ്ങിയിരിക്കുന്ന ധാതുക്കളുടെ അളവിൽ വ്യത്യാസം വരുന്പോൾ നമ്മുടെ കണ്ണുകൾക്ക് വിശ്വസിക്കാൻ സാധിക്കാത്ത വിധത്തിൽ ഈ മണ്ണിന്‍റെ നിറത്തിന് വ്യത്യാസം വരുന്നു. മണ്ണിന്‍റെ വർണം കണ്ണിന് വിരുന്നൊരുക്കുന്ന നിരവധി പ്രദേശങ്ങൾ നമ്മുടെ ഭൂമിയിലുണ്ട്. സത്യമോ മിഥ്യയോ എന്ന് സംശയം ജനിപ്പിക്കുന്ന അത്തരം കുറച്ച് സ്ഥലങ്ങൾ പരിചയപ്പെടാം.

ഡാൻക്സിയ ഭൂപ്രദേശം

ഒറ്റ നോട്ടത്തിൽ പല തട്ടുകളുള്ള ഒരു കേക്ക്-അങ്ങനെയേ തോന്നു ചൈനയിലെ ഡാൻക്സിയ മലനിരകൾ കണ്ടാൽ. ചുവന്ന ചുണ്ണാന്പുകല്ലുകൾക്കിടയിൽ വെളുത്ത ചുണ്ണാന്പുകല്ലുകൾ. പിന്നെ നൂറ്റാണ്ടുകൾകൊണ്ട് അവയ്ക്കിടയിൽ വന്നടിഞ്ഞ പലതരം അവശിഷ്ടങ്ങൾ-ഇവയാണ് ഈ ഭൂപ്രദേശത്തെ മനോഹരമാക്കുന്നത്. ചൈനയുടെ വടക്കു-പടിഞ്ഞാറൻ ഭാഗങ്ങളിലായി ഇത്തരത്തിലുള്ള 700 ഭൂപ്രദേശങ്ങൾ കണ്ടെത്തിയിട്ടണ്ട് ഇവയെല്ലാം ഡാൻക്സിയ ഭൂപ്രദേശങ്ങൾ എന്നാണ് അറിയപ്പെടുന്നത്.

ഹോർനോകൽ മലനിരകൾ

ഏതോ സർറിയലിസ്റ്റിക് നാടകത്തിനുവേണ്ടി സ്റ്റേജ് ഒരുക്കിയിരിക്കുന്നതുപോലെയുള്ള ഒരു ഭൂപ്രദേശം-അതാണ് അർജന്‍റീനയിലെ ഹുമാഹുവാക്ക എന്ന സ്ഥലത്തുനിന്നും 25 കിലോമീറ്റർ മാറി സ്ഥിതിചെയ്യുന്ന ഹോർനോകൽ മലനിരകൾ. ഇംഗ്ലീഷ് അക്ഷരമാലയിലെ വി എന്ന അക്ഷരം തലകുത്തിനിറുത്തിയിരിക്കുന്നതുപോലെ മണ്ണിൽ തീർത്ത രൂപങ്ങൾ. ചില വി കൾക്ക് ചോരയുടെ നിറമെങ്കിൽ ചിലതിന് ചാരത്തിന്‍റെ നിറമാണ്. അതിന്‍റെ ഇടയിൽ പച്ചനിറത്തിലുള്ള പുല്ലുകൾകുടി വളർന്നു നിൽക്കുന്പോൾ ഈ സ്ഥലം യഥാർഥമോ അതോ ഏതെങ്കിലും ചിത്രകാരന്‍റെ ഭാവനയോ എന്ന് നാം അറിയാതെ ചിന്തിച്ചുപോകും.

പുർമാമർകയിലെ ഏഴു നിറങ്ങളുടെ കുന്ന്

ഹോർനോകൽ മലനിരകളിൽനിന്ന് 70 കിലോമീറ്റർ അകലെയായി പ്രദേശവാസികൾ ഏഴുനിറങ്ങളുടെ കുന്ന്് എന്ന് വിളിക്കുന്ന ഒരു മലനിരയുണ്ട്. പേരുസൂചിപ്പിക്കുന്നതുപോലെ തന്നെ ഈ കുന്നിൽ നിരവധി നിറങ്ങളിലുള്ള മണ്ണുകൾ കലാപരമായി വിന്യസിച്ചിരിക്കുന്നതുകാണാം. വളരെ സങ്കീർണമായ പ്രകൃതിയുടെ ചലനങ്ങളാണ് ഈ മലനിരകളുടെ പിറവിക്കുപിന്നിൽ. ഒരു കായലും നദിയും കടലും യോജിക്കുന്ന സ്ഥലമായിരുന്നു ഇവിടം. ഈ മൂന്ന് വ്യത്യസ്ത ജലാശയങ്ങളിൽനിന്നുള്ള ധാതു നിക്ഷേപം ഇവിടത്തെ മണ്ണിന് വ്യത്യസ്ത നിറങ്ങൾ നൽകി. നൂറ്റാണ്ടുകൾക്കുമുന്പ് ഭൂമിയുടെ പുറത്തെ പാളിയിലുണ്ടായ ചെറിയ സ്ഥാനചലനമാണ് ഇവിടെ ഒരു കുന്ന് രൂപപ്പെടാൻ കാരണം. ഈ മലയിൽ ഏഴുനിറങ്ങൾവരെ കാണാൻ കഴിയുമെന്ന് പ്രദേശവാസികൾ പറയുന്നു. രാവിലത്തെ ഇളംവെയിലിലാണ് ഇവ കൂടുതൽ വ്യക്തമായി കാണാൻ കഴിയും.


പെറുവിലെ മഴവിൽ മല

പ്രകൃതിയുടെ കാൻവാസിലെ ഏറ്റവും മനോഹര ചിത്രം എന്ന് വിശേഷിപ്പിക്കാൻ സാധിക്കുന്ന ഭൂപ്രദേശമാണ് പെറുവിലെ മഴവിൽമല. കുസ്കോ നഗരത്തിൽനിന്ന് 100 കിലോമീറ്റർ അകലെയാണ് ഈ മലനിര. ചെങ്കൽമലനിരകളാണ് ഇവിടത്തെ പ്രത്യേകത. നൂറ്റാണ്ടുകൾ നീണ്ട ധാതു നിക്ഷേപത്തിന്‍റെ ഭാഗമായി ഈ ചുവന്ന കല്ലകൾക്കു മുകളിൽ മഞ്ഞ,നീല,കറുപ്പ്,പച്ച എന്നീ നിറങ്ങളിലുള്ള മണ്ണ് രൂപപ്പെട്ടു. ഇവിടത്തുകാർക്ക് ഇതൊരു പരിശുദ്ധ മലയാണ്.പെറുവിലെ ആളുകൾ വർഷത്തിൽ ഒരു പ്രത്യേക ദിവസം ഈ മലയിലെത്തി ആരാധന നടത്തും. നക്ഷത്രമഞ്ഞിന്‍റെ ഉത്സവം എന്നാണ് ഈ ദിവസം അറിയപ്പെടുന്നത്.

ഒറേഗണിലെ ചിത്രമല

നദീതടത്തിലേക്ക് അഗ്നിപർവതത്തിലെ ലാവയും ചാരവുമെല്ലാം ഒഴുകിയിറങ്ങി 350 ലക്ഷം വർഷങ്ങൾക്കുമുന്പ് രൂപംകൊണ്ട മലനിരയാണ് അമേരിക്കയിലെ ഒറേഗണിലുള്ള ചിത്രമല.അഗ്നിപർവതത്തിലെ ചാരത്തിലുണ്ടായിരുന്ന രാസവസ്തുക്കൾ ഇവിടത്തെ മണ്ണുമായി രാസപ്രവർത്തനത്തിൽ ഏർപ്പെട്ടാണ് നിരവധി നിറത്തിലുള്ള മണ്ണുണ്ടായത്്.

ഡോങ്ചുവാനിലെ ചുവന്ന ഭൂമി

ചൈനയിലെ യൂനാൻ പ്രവിശ്യയിലുള്ള ഒരു കൃഷി ഭൂമിയാണ് ഡോങ്ചുവാൻ. കടും ചുവപ്പുനിറമാണ് ഇവിടത്തെ മണ്ണിന്. ഈ മണ്ണിലുള്ള കോപ്പറിന്‍റെയും ഇരുന്പിന്‍റെയും നിക്ഷേപമാണ് മണ്ണിന് ഇത്രയും ചുവപ്പുനൽകുന്നത്. മണ്ണിലെ ഇരുന്പ് സൂര്യപ്രകാശവുമായി പ്രതിപ്രവർത്തിച്ച് അയണ്‍ ഓക്സൈഡ് ഉണ്ടാകുന്പോൾ അവിടത്തെ മണ്ണിന്‍റെ ചുവപ്പ് നിറത്തിൽ വ്യത്യാസം വരുന്നു. ഇങ്ങനെ നൂറ്റാണ്ടുകൾ നീണ്ടുനിന്ന രാസപ്രവർത്തനങ്ങളുടെ ഭാഗമായി മണ്ണിന്‍റെ ഓരോ തട്ടിനും ചുവപ്പിന്‍റെ ഓരോ ഷെയ്ഡ് ലഭിച്ചു. കൃഷിക്കാർ ഇവിടുത്തെ മലനിരയെ പല തട്ടുകളായി തിരിച്ച് കൃഷി തുടങ്ങിയപ്പോഴാണ് ഈ പ്രദേശത്തിന്‍റെ സൗന്ദര്യം പുറംലോകം അറിഞ്ഞു തുടങ്ങിയത്. ഇപ്പോൾ കൃഷി ഇറക്കാൻ മണ്ണൊരുക്കുന്ന സമയത്ത് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് ഇവിടം കാണാനെത്തുന്നത്.

റോസ് മേരി ജോൺ