പുകയടങ്ങാത്ത ചിത
പുകയടങ്ങാത്ത ചിത
പയ്യന്നൂർ തെക്കേ മന്പലത്തെ എം.ദാമോദരൻ എന്ന ഹക്കീമി(45)നെ തല്ലിക്കൊന്ന് പയ്യന്നൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ കൊറ്റി ജുമാ മസ്ജിദ് വളപ്പിൽ അതിനിഷ്ഠൂരമായി കത്തിച്ച് ചാന്പലാക്കിയ സംഭവത്തിന് നാളേക്ക് നാലാണ്ട്. നീണ്ട ഇടവേളയ്ക്കൊടുവിൽ ഇപ്പോൾ കേസന്വേഷിക്കുന്ന സിബിഐ സംഘം നാലു പേരെ അറസ്റ്റ് ചെയ്തെങ്കിലും കൊലപാതകത്തിന് പിന്നിലെ അന്തർനാടകങ്ങളും നിഗൂഢതകളുമറിയാനുള്ള ജനങ്ങളുടെ കാത്തിരിപ്പ് അസ്ഥാനത്താകുമോ എന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്.

2014 ഫെബ്രുവരി 10ന് രാവിലെയാണ് ലോട്ടറി ടിക്കറ്റ് വിൽപനക്കാരൻ കൂടിയായ ഹക്കീമിന്‍റെ മൃതദേഹം ഇയാൾ റിസീവറായി ജോലി ചെയ്തിരുന്ന കൊറ്റി ജുമാ മസ്ജിദിന് സമീപത്തെ മദ്രസയ്ക്ക് പുറകിലായി കത്തിത്തീരാറായ നിലയിൽ കണ്ടെത്തിയത്. നിഷ്്ഠൂരമായ ഈ കൊലപാതകത്തിലെ പ്രതികളെ ഉടൻ പിടികൂടുമെന്ന ചിന്തയിൽ ആഴ്ചകളും മാസങ്ങളും വർഷങ്ങളും കാത്തിരുന്ന ജനങ്ങൾക്കറിയേണ്ടിയിരുന്നത് കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവരേയും കൊലപാതകത്തിന് പിന്നിലെ നിഗൂഢ ലക്ഷ്യങ്ങളുമായിരുന്നു. ജനങ്ങളുടെ ആഗ്രഹം പോലെ രാജ്യത്തെ സ്വതന്ത്ര അന്വേഷണ വിഭാഗമായ സിബിഐ കേസന്വേഷണം ഏറ്റെടുത്തതോടെ പ്രതീക്ഷയോടെയാണ് ജനങ്ങൾ അന്വേഷണത്തെ നോക്കിക്കണ്ടത്. എന്നാൽ സിബിഐയുടെ വിശ്വാസ്യതയ്ക്ക് മങ്ങലേൽക്കുന്നുവോ എന്ന സംശയം ഇപ്പോൾ ജനങ്ങളിൽ ബലപെട്ടിരിക്കുകയാണ്.

ദുരൂഹതയഴിയാത്ത കൊലപാതകം

പള്ളിക്കമ്മിറ്റിയുടെ രാത്രിയിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കാനായി ഹക്കീം തലേദിവസം രാത്രി ഏഴരയോടെയാണ് വീട്ടിൽ നിന്നിറങ്ങിയത്. ഭാര്യ സീനത്തിന്‍റെ സഹായത്തോടെ എണ്ണിത്തിട്ടപ്പെടുത്തിയ ഒരുലക്ഷം രൂപ കണക്കുപുസ്തകം വെച്ച ബാഗിലും തുണിയിൽ പൊതിഞ്ഞ പതിനായിരം രൂപ പാന്‍റ്സിന്‍റെ പോക്കറ്റിലുമിട്ടാണ്് യോഗത്തിനായി ഇറങ്ങിയത്. പിറ്റേ ദിവസം വിൽക്കേണ്ട ലോട്ടറി ടിക്കറ്റുകൾ വാങ്ങി വീട്ടിൽ വച്ചിരുന്നു. കുറച്ചു ദിവസങ്ങളിലായി ഹക്കീം എന്തിനേയോ ഭയപ്പെട്ടിരുന്നതായി ഹക്കീമിന്‍റെ ഭാര്യ സീനത്ത് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു.

യോഗത്തിനായി പള്ളിക്കമ്മിറ്റി തയ്യാറാക്കിയ ഭക്ഷണത്തിൽ ബാക്കിവന്ന ഒരുപൊതിച്ചോറ് മകൻ ഫാരിസിന് നൽകാനായെടുത്ത് വീട്ടിലേക്ക് നടന്നുപോയി എന്ന് പറയുന്ന ഹക്കീമിനെ പിന്നെ ആരും കണ്ടില്ല. ഏറെ വൈകിയിട്ടും കാണാതിരുന്നതിനെ തുടർന്ന് രാത്രി 11.41ന് മകൻ ഫാരിസ് ഹക്കീമിനെ വിളിച്ചപ്പോൾ ഫോണിലൂടെ വന്ന മറുപടി യോഗം തീർന്നില്ല വരാൻ താമസിക്കുമെന്നായിരുന്നു. എന്നാൽ അന്ന് ഫോണിലൂടെ കേട്ട ശബ്ദം ഉപ്പയുടേതല്ലായെന്നും വേഗത്തിലുള്ള ആ സംസാരം ഉപ്പയുടെ ശൈലിയിലല്ലായിരുന്നെന്നും മകൻ ഫാരിസ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. കുറെക്കഴിഞ്ഞ് വീണ്ടും വിളിച്ചപ്പോൾ ഫോണ്‍ പ്രവർത്തനരഹിതവുമായിരുന്നു. നേരം പുലർന്നതോടെ പിതാവിനെ അന്വേഷിച്ചിറങ്ങിയ മകൻ ഫാരിസാണ് പുകയുയരുന്നത് കണ്ട് നോക്കിയപ്പോൾ മദ്രസയ്ക്ക് പിന്നിലായി കത്തിത്തീരാറായ മൃതദേഹം കണ്ടെത്തിയത്. സമീപത്ത് കിടന്നിരുന്ന വസ്ത്രങ്ങളിലൂടെയാണ് കത്തിതീർന്നുകൊണ്ടിരിക്കുന്നത് തന്‍റെ സ്നേഹനിധിയായ പിതാവാണെന്ന് ഏഴാം ക്ലാസിൽ പഠിച്ചിരുന്ന മകൻ തിരിച്ചറിഞ്ഞത്.

മൃതദേഹം കത്തിയടങ്ങിയത്

ഹൈന്ദവ ആചാരപ്രകാരം മൃതദേഹം ദഹിപ്പിക്കുന്ന രീതിയിൽ പള്ളിവളപ്പിലെ മദ്രസക്ക് പിറകിലായി തെക്ക് കിഴക്കേ മൂലയിലായിരുന്നു ഹക്കീമിന്‍റെ മൃതദേഹം കത്തിയടങ്ങിയത്. പഴയ പാചകപ്പുരയുടെ മര ഉരുപ്പടികൾ കൂട്ടിവെച്ചിരുന്നതിന്‍റെ മുകളിൽ പടിഞ്ഞാറ് ഭാഗത്തേക്ക് തലവെച്ച രീതിയിലാണ് മൃതദേഹം. തലയോട്ടിയും നട്ടെല്ലിന്‍റെ കുറച്ചു ഭാഗവുമൊഴിച്ച് ബാക്കിയെല്ലാം ചാരമായിരുന്നു. രാവിലെ എട്ടരയായിട്ടും പുകയുയർന്നുകൊണ്ടിരുന്ന സംഭവ സ്ഥലത്തിന് ചുറ്റുമായും അവിടേക്കുള്ള വഴിയിലും മുളക്പൊടി വിതറിയിരുന്നു.

അൻപതോളം മീറ്റർ അകലെ ഹക്കീമിന്‍റെ മൊബൈൽഫോണ്‍ കഷണങ്ങളായി ചിതറിക്കിടന്നിരുന്നു. ഇതിന് സമീപം ഒരു പഴ്സും വാച്ചിന്‍റെ പൊട്ടിയ ചെയിനും കിടന്നിരുന്നു. പള്ളിക്കമ്മിറ്റിയുടെ യോഗം നടന്ന മദ്രസയുടെ ക്ലാസ് മുറിയിൽനിന്നും കറൻസി നോട്ടുകളുടെ പുറത്തുള്ള രണ്ട് ഫ്ളാപ്പുകളും കണ്ടെത്തി.(ഹക്കീം യോഗത്തിനായി വരുന്പോൾ കൊണ്ടുവന്ന നോട്ടുകളിൽ ഫ്ളാപ്പുകളില്ലായിരുന്നു). മൃതദേഹം കത്തിച്ചതിന് സമീപം ബട്ടണുകൾ പൊട്ടിയും കീറിയ നിലയിലുമുണ്ടായിരുന്ന ഷർട്ടാണ് മരിച്ചത് ഹക്കീമാണെന്ന ആദ്യ സൂചന നൽകിയത്.

ഹക്കീമിന്‍റെ കൈവശം സദാ കാണാറുള്ള കണക്കു പുസ്തകം സൂക്ഷിക്കുന്ന ബാഗ് കാണാനില്ലായിരുന്നു. ഇതോടെ ഹക്കീം പള്ളിക്കണക്കുകളും പണവുമായി മുങ്ങിയെന്ന പ്രചാരണവും നടക്കുന്നുണ്ടായിരുന്നു. ഹക്കീമിന്‍റെ ഷർട്ടാണ് സംഭവ സ്ഥലത്ത് നിന്ന് കിട്ടിയത്് എന്ന് തിരിച്ചറിഞ്ഞതോടെ ഹക്കീം ചിതയൊരുക്കി ആത്മഹത്യ ചെയ്തുവെന്ന പ്രചാരണമാണ് പിന്നീടുയർന്നത്. അന്ന് ലോക്കൽ പോലീസിൽ തുടങ്ങിയ അന്വേഷണമാണ് സംസ്ഥാന ആഭ്യന്തര മന്ത്രിയുടെ ഉത്തരവിലൂടെ പ്രത്യേക അന്വേഷണ സംഘം തുടർന്നത്.

ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണം

അന്വേഷണം എങ്ങുമെത്താതിരുന്നതിനെ തുടർന്ന് 2014 ജൂണ്‍ 21ന് സംസ്ഥാന ആഭ്യന്തരവകുപ്പ് ഹക്കീം വധാന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ഹക്കീമിന്‍റെ മരണം ആത്മഹത്യയാണെന്ന് ക്രൈംബ്രാഞ്ചിലെ ആദ്യസംഘത്തിലെ ചില ഉദ്യോഗസ്ഥർപോലും റിപ്പോർട്ട് ചെയ്്തിരുന്നു. ഇതിനിടയിൽ മരിച്ചത് ഹക്കീമാണെന്നും തലയിലേറ്റ ശക്തമായ അടിയാണ് ഹക്കീമിന്‍റെ മരണത്തിനിടയാക്കിയതെന്ന പോസ്റ്റ് മോർട്ടത്തിന്‍റേയും രാസപരിശോധനയുടേയും റിപ്പോർട്ടുകളാണ് ആത്മഹത്യയാണെന്ന വാദമുഖം പൊളിച്ചെഴുതിയത്. ഹക്കീമിനെ തല്ലിക്കൊന്ന ശേഷം കത്തിച്ചതാണെന്ന സിഐ സി.എ. അബ്ദുൾ റഹീമിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ കണ്ടെത്തലാണ് കേസിന് വഴിത്തിരിവായത്.


തുടർന്ന് ക്രൈംബ്രാഞ്ചിന്‍റെ അന്വേഷത്തിൽ കുറെയേറെ കാര്യങ്ങൾ പുറത്ത് വരികയും പ്രതികളിൽ ചിലരെ കേന്ദ്രീകരിച്ച് അന്വേഷണം മുന്നേറുകയും ചെയ്തതാണ്. അന്വേഷണങ്ങൾക്കിടയിൽ ഒരു വീട്ടിൽനിന്ന് രക്തം പുരണ്ട വസ്ത്രം കണ്ടെടുക്കുകയും മുളകുപൊടി കൊണ്ടുപോയതായി തെളിയുകയും ചെയ്തിരുന്നു. രാത്രിയിൽ വിവാഹ വീട്ടിലേക്കെന്ന് പറഞ്ഞ് പീടിക തുറപ്പിച്ച് മുളകുപൊടി വാങ്ങിയതായും അന്വേഷണത്തിൽ വെളിവായിരുന്നു. കുറ്റവാളികൾ യാത്രയ്ക്കുപയോഗിച്ചതെന്ന് കരുതുന്ന കാറിന്‍റെ ഡ്രൈവറെ പലവട്ടം ചോദ്യം ചെയ്തിരുന്നു. സംഭവത്തിന് ദൃക്സാക്ഷികളുണ്ടെന്നുവരെ ക്രൈംബ്രാഞ്ച് കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

അതിനിടയിലാണ് കേസന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥനെ സ്വാധീനിക്കാൻ രണ്ടുകോടി രൂപ വാഗ്ദാനം ചെയ്തെന്ന സൂചന പുറത്തുവന്നത്. ഇതേപ്പറ്റിയുള്ള അന്വേഷണം ജയിൽവാസമനുഭവിക്കുന്ന കുറ്റവാളിയിലേക്കും അവരിലൂടെ പ്രമുഖനായ പണച്ചാക്കിലേക്കും എത്തിയെങ്കിലും ആ വഴിക്കുള്ള അന്വേഷണവും നിലയ്ക്കുകയായിരുന്നു. പ്രതികളെന്ന് സംശയിക്കുന്നവരെ കൊലപാതകവുമായി ബന്ധിപ്പിക്കുന്ന കണ്ണികൾ വിദഗ്ധമായി മുറിച്ചു മാറ്റപ്പെട്ടതാണ് ക്രൈംബ്രാഞ്ചിന് കീറാമുട്ടിയായതെന്ന് സൂചനയുണ്ടായിരുന്നു.

ആളിപ്പടർന്ന സമരാഗ്നി

ക്രൈംബ്രാഞ്ചിന്‍റെ കൈയിലെ വിലങ്ങുകൾ കുറ്റവാളികളിലേക്ക് അടുക്കാതെ വന്നപ്പോൾ ഒട്ടുമിക്ക രാഷ്ട്രീയ പ്രസ്ഥാനങ്ങളും സംഘടനകളും സമരരംഗത്തിറങ്ങി. പോലീസ് സ്റ്റേഷൻ മാർച്ചും ഹർത്താലുകളും ദേശീയപാത ഉപരോധങ്ങളും കഞ്ഞിവെപ്പ് സമരങ്ങളും സത്യഗ്രഹങ്ങളും അനിശ്ചിതകാല നിരാഹാര സമരങ്ങളും കൊണ്ട് പയ്യന്നൂർ സമരച്ചൂടിൽ തിളച്ചുമറിഞ്ഞു. 1375 പേരാണ് പ്രക്ഷോഭസമരങ്ങൾ നടത്തിയതിന്‍റെ പേരിൽ വിവിധ കേസുകളിൽ കുടുങ്ങിയത്. സമാന്തര സ്വഭാവത്തിൽ മുന്നേറിയ സംഘടനകളെ ഏകോപിപ്പിച്ച് സ്ഥലം എംഎൽഎ സി. കൃഷ്ണൻ രൂപീകരിച്ച സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ നൂറ് ദിവസമെത്തിയ അനിശ്ചിതകാല നിരാഹാര സമരം നിയമസഭയിലും മാറ്റൊലി കൊണ്ടു. സമരങ്ങൾക്കൊപ്പം കൊല്ലപ്പെട്ട ഹക്കീമിന്‍റെ ഭാര്യ സീനത്തും സംയുക്ത സമര സമിതിയും ഈ ആവശ്യവുമായി ഹൈക്കോടതിയിൽ നിയമയുദ്ധവും നടത്തി.

ഒടുവിൽ കോടതിയുത്തരവനുസരിച്ച് 2015 ഒക്ടോബർ ഒന്പതിന് സിബിഐ ഹക്കീം വധക്കേസ് ഏറ്റെടുക്കുകയായിരുന്നു.

സിബിഐയുടെ കുതിപ്പും കിതപ്പും

കൊലയാളി സംഘത്തെ തിരിച്ചറിയാൻ സാധിക്കുമെന്ന് കണ്ടെത്തിയ ചിലരെ സിബിഐ ഹെഡ് ക്വാർട്ടേഴ്സിലേക്ക് കൊണ്ടുപോയി ചോദ്യം ചെയ്തു. പയ്യന്നൂരിലെ വാണിജ്യ ബാങ്കിൽ ചിലർ നടത്തിയ സാന്പത്തിക ഇടപാടുകൾ ഇവർ പരിശോധിച്ചു. സംഭവസമയത്ത് ഈ റോഡിലൂടെ കടന്നുപോയ പലരേയും കണ്ടെത്തി വിശദമായി ചോദ്യം ചെയ്തതിലൂടെ പ്രതികളിലേക്കുള്ള ദൂരം കുറച്ചുകൊണ്ടുവന്നു. കുറ്റവാളികൾ വിദഗ്ധമായി മുറിച്ചുമാറ്റിയ തെളിവുകളും കണ്ണികളും കണ്ടെത്തിക്കൊണ്ടിരിക്കുന്നതിനിടയിൽ പൊതുമരാമത്ത് വകുപ്പിന്‍റെ നിർദ്ദേശമനുസരിച്ച് ക്യാന്പ് ഓഫീസായി ഉപയോഗിച്ചിരുന്ന ഗസ്റ്റ് ഹൗസ് ഒഴിഞ്ഞുകൊടുക്കേണ്ടിയും വന്നു.

കേസന്വേഷണത്തിന്‍റെ ആദ്യഘട്ടം മുതൽ പ്രതികളിലേക്ക് അന്വേഷണമെത്താതിരിക്കാൻ ആവശ്യമായ തെളിവുകൾ ശേഖരിക്കുന്നതിൽ പോലീസിന് വീഴ്ച പറ്റിയിരുന്നെന്നുമുള്ള ആരോപണങ്ങൾ ശരിവയ്ക്കുന്നതായിരുന്നു ഇവരുടേയും കണ്ടെത്തലുകൾ. ഇതെല്ലാം ബോധപൂർവ്വമായ ചിലരുടെ കരുനീക്കങ്ങളുടെ ഫലമായുള്ളതാണെന്ന ആരോപണവും നിലനിൽക്കെയാണ് സങ്കീർണതകളുടെ കടന്പകളെയെല്ലാം മറികടന്നുള്ള അന്വേഷണത്തിലൂടെ സിബിഐ സംഘം നാലു പേരെ അറസ്റ്റ് ചെയ്തത്. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയായിരുന്നു അറസ്റ്റെങ്കിലും പ്രധാന പ്രതികൾ അറസ്റ്റിലാകാനുണ്ടെന്നും താമസിയാതെ നടപടിയുണ്ടാകുമെന്നുമാണ് സിബിഐ ഉദ്യോഗസ്ഥർ അന്ന് പറഞ്ഞിരുന്നത്.

പ്രതികൾ രക്ഷപ്പെടുമോ

പ്രധാന പ്രതികളെ അറസ്റ്റ് ചെയ്തതിന് ശേഷമാണ് ഗൂഢാലോചനാക്കുറ്റത്തിനുള്ള നടപടികൾ കണ്ടുവരാറുള്ളതെങ്കിലും രാജ്യത്തെ മികച്ച അന്വേഷണ വിഭാഗമായ സിബിഐ ഗൂഢാലോചനാക്കുറ്റത്തിനുള്ള അറസ്റ്റ് ആദ്യം നടത്തിയത് പയ്യന്നൂരിൽ ചർച്ചാ വിഷയമായി. അറസ്റ്റിലായ കുറ്റാരോപിതർ തങ്ങളുടെ നിരപരാധിത്വം തെളിയിക്കാൻ ഏത് പരിശോധനകൾക്കും സ്വമേധയാ തയ്യാറാകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഇതേത്തുടർന്ന് ശാസ്ത്രീയ പരിശോധനകൾക്കായി കോടതിയുടെ അനുമതി ലഭിച്ചിരുന്നു. അറസ്റ്റിലായവർ 90 ദിവസം റിമാൻഡിലുണ്ടായിട്ടും പരിശോധനകൾ പൂർത്തീകരിക്കാതിരുന്ന സിബിഐ ജാമ്യത്തിലിറങ്ങിയവരെ വീണ്ടും പരിശോധിക്കാനുള്ള അനുമതിക്കായി കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇക്കാര്യം കോടതി 16ന് പരിഗണിക്കാനായി മാറ്റിവച്ചിരിക്കുകയാണ്. പ്രധാന പ്രതികളുടെ അറസ്റ്റ് ഉടനെയുണ്ടാകുമെന്ന് പറഞ്ഞ സിബിഐ ഉദ്യോഗസ്ഥൻ ഇപ്പോൾ കളം മാറ്റിചവിട്ടുന്ന കാഴ്ചയാണ് കാണുന്നത്. അറസ്റ്റിലായവരാണ് കൊലപാതകം നടത്തിയിരിക്കുന്നതെന്നും അതിനുള്ള തെളിവുകൾ കിട്ടിയിട്ടുണ്ട് എന്നുമുള്ള ഇപ്പോഴത്തെ സിബിഐയുടെ വാദത്തിന്‍റെ പിന്നിലെ മലക്കംമറിച്ചിലിന് പിന്നിൽ മുന്പ് ക്രൈംബ്രാഞ്ചിനെ സ്വാധീനിക്കാൻ ശ്രമിച്ചവരാണോ എന്ന സംശയവും നാട്ടുകാരിൽ ബലപ്പെടുകയാണ്.

പീറ്റർ ഏഴിമല