Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
തിരുവനന്തപുരത്തുമുണ്ട് വിശക്കുന്ന മധു
മധുവിനെ മാത്രമല്ല, പലരെയും നമ്മൾ ആക്രമിച്ചിട്ടുണ്ട്. മധു കേരളത്തെ നടുക്കിയ വാർത്തയായി മാറിയത് അയാൾ കൊല്ലപ്പെട്ടതുകൊണ്ടാണ്. കൊല്ലാക്കൊല ചെയ്ത് എത്രപേരെ നമ്മൾ അർധ പ്രാണരാക്കി കിടത്തിയിരിക്കുന്നു. ഇതരസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ എത്രപേരോടാണ് ഈയടുത്ത ദിവസങ്ങളിൽ നമ്മൾ ദയയില്ലാതെ പെരുമാറിയത്. കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ വന്നതാണെന്നു പറഞ്ഞ് മലപ്പുറത്ത് ഉൾപ്പെടെ നിരവധി യാചകർ അടിയേറ്റു വീണു. പല കേസുകളും വെറും ആരോപണങ്ങൾ മാത്രമായി അവശേഷിച്ചു. ഒന്നിനും തെളിവില്ല. അടികൊണ്ടതു മിച്ചം. അടിച്ചവർക്കെതിരേ നടപടിയുണ്ടായില്ല. ഉണ്ടായിരുന്നെങ്കിൽ മധുവിനെ തല്ലിക്കൊല്ലാൻ ഒരു പക്ഷേ, ഇവർ ധൈര്യപ്പെടില്ലായിരുന്നു. മധുവിനുവേണ്ടി ഇപ്പോൾ ശബ്ദമുയർത്തുന്ന നമ്മളൊക്കെ അന്നും ഇവിടെ ഉണ്ടായിരുന്നുവെന്നു മറക്കണ്ട.
സങ്കടം മാത്രമല്ല, മധുവിന്റെ കാര്യത്തിൽ രോഷവുമുണ്ട് അശ്വതിക്ക്.
ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ വകയില്ലാത്തവർ ഈ കേരളത്തിലുണ്ടെന്ന് വിശ്വസിക്കാൻ പലർക്കും ബുദ്ധിമുട്ടാണ്. പക്ഷേ, ദാരിദ്ര്യംകൊണ്ടു മാത്രം തെരുവിൽ ഇറങ്ങേണ്ടിവരുന്നവർ നിരവധിയാണ്. യാചകരെപ്പോലെ തെരുവിലിറങ്ങാൻ അഭിമാനം അനുവദിക്കാത്ത നിരവധി ആളുകളും നമ്മുടെ ഇടയിലുണ്ട്. അവർ തെരുവിൽ ഇറങ്ങുന്നത് ഒഴിവാക്കാനാണ് ഞങ്ങളെപ്പോലുള്ളവർ ശ്രമിക്കുന്നത്. നിരവധിപേരുടെ വീട്ടിലെത്തി ഞങ്ങൾ അരിയും അത്യാവശ്യ സാധനങ്ങളും കൊടുക്കുകയാണ്.
വിശപ്പിനു ജാതിയും മതവും ഗോത്രവുമൊന്നും തടസമല്ല.
ദൈവത്തിന്റെ സ്വന്തം നാടല്ലേ കേരളം. അതിന്റെ തലസ്ഥാനത്തുപോലും സ്ഥിതി ദയനീയമാണ്. പുറന്പോക്കുകളായി എഴുതി തള്ളിയ അത്തരക്കാരെ നമ്മൾ ഗൗനിക്കുന്നില്ല എന്നേയുള്ളു.
24 വയസുള്ള ഒരു സ്ത്രീ ഇക്കഴിഞ്ഞ ദിവസം എന്നെ വിളിച്ചു. ആറു മാസം ഗർഭിണിയായിരുന്നപ്പോൾ അവളെ ഭർത്താവ് ഉപേക്ഷിച്ചതാണ്. ഇപ്പോൾ ഒരു മാസം പ്രായമുള്ള കൈക്കുഞ്ഞുമായി എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ്. 19 വയസുള്ള അവളുടെ ആങ്ങളയാണ് കുടുംബം നോക്കുന്നത്. അവനു മാസം 9,000 രൂപ കിട്ടുന്ന ജോലിയാണ്. ആറു ലക്ഷം രൂപ ലോണെടുത്തതിന്റെ പലിശ അടയ്ക്കാൻ വലിയ തുകവേണം. അച്ഛനു അസുഖമായതിനാൽ ജോലിക്കു പോകാൻ നിർവാഹമില്ല. ഞങ്ങൾ ആ വീട്ടിലെത്തി. കുടുംബാംഗങ്ങളുടെ ആരോഗ്യസ്ഥിതി കണ്ടാൽ സഹിക്കില്ല. അച്ഛൻ മിക്കവാറും ഭക്ഷണം ഒരു നേരമേ കഴിക്കൂ. മൂന്നുനേരം താൻ കഴിച്ചാൽ മറ്റുള്ളവർക്കു തികയില്ലെന്ന് അയാൾക്കറിയാം. അയാൾക്കു തീരെ വയ്യ. എന്നാലും ബന്ധുവീട്ടിൽ പോകുകയാണെന്നു പറഞ്ഞ് വീട്ടിൽനിന്നിറങ്ങി എവിടെയെങ്കിലും പണിക്കു പോകും. ആ വീട്ടിൽ പാൽപ്പൊടിയുടെ ടിന്നുകൾ കിടക്കുന്നതു കണ്ടു. ഒരു മാസം പ്രായമായ കുഞ്ഞിന് പാൽപ്പൊടിയല്ല മുലപ്പാൽ കൊടുക്കൂ, നിങ്ങളെന്താ ഈ കാണിക്കുന്നതെന്നു ഞാൻ രോഷത്തോടെ ചോദിച്ചു. അവളുടെ മറുപടി ഒരു നിലവിളിയായിരുന്നു. മറുപടി പറയാൻ മടിച്ചെങ്കിലും ഞാൻ നിർബന്ധിച്ചു.
“എനിക്കു വിശന്നിട്ടു വയ്യ. ഞാനെന്തെങ്കിലും കഴിച്ചാലല്ലേ പാലുണ്ടാകൂ. കുഞ്ഞിനെ പട്ടിണിക്കിടാൻ വയ്യാത്തതുകൊണ്ടാണ് പാൽപ്പൊടി വാങ്ങുന്നത്”
അവളുടെ കരച്ചിൽ എന്റെ കാതിൽ ഇപ്പോഴുമുണ്ട്. ഒരു മാസം പ്രായമുള്ള കുഞ്ഞുമായി ജോലിക്കു പോകാനും ബുദ്ധിമുട്ട്. പുറത്തു പറയാൻ അഭിമാനം അനുവദിക്കില്ല. അങ്ങനെയാണ് ഞങ്ങളെ വിളിച്ചത്.
ഇവരൊക്കെ സാധുക്കളും നിസഹായരും വലിയ മിടുക്കൊന്നുമില്ലാത്തവരുമാണ്. അതുകൊണ്ടുകൂടിയാണ് അവർ പിന്തള്ളപ്പെടുന്നത്. മധുവിന്റെ കാര്യത്തിലും അങ്ങനെയായിരുന്നു. അയാൾ തിരിച്ചു പറയുകയോ പ്രതിരോധിക്കുകയോ ചെയ്യുന്നവനായിരുന്നെങ്കിൽ അക്രമികൾ ഒന്നിനും ധൈര്യപ്പെടില്ലായിരുന്നു. ഇത്തരം സാധുക്കളെ കൂട്ടംചേർന്ന് ആക്രമിക്കാനും തല്ലിക്കൊല്ലാനുമൊക്കെ എളുപ്പമാണ്. എല്ലായിടത്തും ഇതൊന്നും ചെലവാകില്ലല്ലോ.
മധു തിരുവനന്തപുരത്തായിരുന്നെങ്കിൽ... ഞാൻ അയാളെക്കുറിച്ച് അറിഞ്ഞിരുന്നെങ്കിൽ എന്നൊക്കെ ആഗ്രഹിച്ചുപോവുകയാണ്. എങ്കിൽ അയാൾ മരിക്കില്ലായിരുന്നു. തിരുവനന്തപുരത്തുപോലും പലരും ഇങ്ങനെയൊക്കെ സേവനങ്ങൾ ചെയ്യുന്നുണ്ടെങ്കിലും ആവശ്യക്കാരായ എല്ലാവരുടെയും അടുത്ത് എത്താനാകുന്നില്ല. പലതും ഞങ്ങൾ അറിയാതെ പോകുകയാണ്. 24 മണിക്കൂറും വിളിക്കാവുന്ന ഹെൽപ് ലൈൻ നന്പർ ഞങ്ങൾ നല്‍കുന്നുണ്ടെങ്കിലും പാവങ്ങളെക്കുറിച്ചു വിളിച്ചു പറയാൻ പോലും മിക്കവരും മെനക്കെടാറില്ല. ഈ പട്ടിണിക്കാരുടെ കാര്യത്തിലൊന്നും ഇടപെടാൻ പലർക്കും താത്പര്യമില്ല. ഒന്നു വിളിച്ചു പറഞ്ഞാൽ മതി. ഞങ്ങൾ നോക്കിക്കൊള്ളാം. ഞാൻ അറിഞ്ഞാൽ പിന്നെ അവർ വിശന്നുകിടക്കില്ല.
പോത്തൻകോട് ഒറ്റയ്ക്കു ജീവിക്കുന്ന ഒരു അമ്മയുണ്ട്. രണ്ടു പെണ്മക്കൾ ഉണ്ട്. കല്യാണം കഴിച്ചുപോയതിൽ പിന്നെ അവർക്കു വരാൻ സമയവും സാഹചര്യവുമില്ല. അമ്മയെ സഹായിക്കാമെന്നു കരുതി ഞങ്ങൾ അവിടെ ചെന്നപ്പോൾ ചീത്തവിളിച്ചുകൊണ്ട് വെട്ടുകത്തിയുമായി ഇറങ്ങിവന്നു. പിന്നെ പോലീസുമായി ഞങ്ങൾ വീണ്ടും ചെന്നു. കൈകാലുകളിൽ പിടിച്ചു ബലമായി ആശുപത്രിയിൽ കൊണ്ടുപോയി. അതിനിടെ വെട്ടുകത്തികൊണ്ട് എന്റെ കൈ മുറിയുകയും ചെയ്തു. ഒറ്റപ്പെട്ട ജീവിതമാണ് അവരെ അങ്ങനെ ആക്കിയത്. വല്ലപ്പോഴും ഇത്തിരി റാഗി കലക്കി കുടിക്കുന്നതായിരുന്നു അവരുടെ ഭക്ഷണം. വീട്ടിലെത്താൻ വഴിപോലുമില്ല. ചെറിയ വഴിയിൽ തടസമായി മണ്ണുകിടക്കുകയാണ്. ശാസ്തമംഗലത്ത് ശ്രീരാമകൃഷ്ണ ആശുപത്രിയിൽ എത്തിച്ചു. നോക്കാൻ ആരുമില്ലാത്ത ആളായതുകൊണ്ടാണ് സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയത്. നല്ല ഭക്ഷണവും മരുന്നും കൊടുത്തതോടെ അവരുടെ രോഗം മാറി. പെണ്മക്കളെ വിളിച്ചുവരുത്തി. അമ്മയെ നോക്കിയില്ലെങ്കിൽ കേസു കൊടുക്കുമെന്നു പറഞ്ഞതോടെ അവരും വഴങ്ങി. ഞങ്ങൾ ഇപ്പോൾ അവരുടെ വീട്ടിൽ പോകാറുണ്ട്. എന്നെ കണ്ടാൽ ചിരിക്കും. വീട്ടിൽ കയറ്റും. പാവങ്ങളുടെ വഴക്കും രോഷവുമൊക്കെ ഇത്രയേ ഉള്ളു. ജയിലിൽ കിടക്കുന്നവരാണെങ്കിൽപോലും അവരെ മാറ്റാനാകും. മനുഷ്യരായി ജനിച്ചവരാണോ അവരെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാം. സമൂഹം മാറിയാൽ മതി.
നെയ്യാറ്റിൻകരയിൽ ആക്രി പെറുക്കി ജീവിക്കുന്ന ഒരു മനുഷ്യനുണ്ട്. രാജു (യഥാർഥ പേരല്ല.) ആരോഗ്യം തീരെയില്ല. സ്വന്തമായി വീടില്ലാത്ത അയാളുടെ കൂടെ അച്ഛനുമുണ്ട്. അച്ഛനു വയ്യാത്തതുകൊണ്ട് കടത്തിണ്ണയിൽ കിടത്തിയിട്ട് അയാൾ ആക്രി പെറുക്കാൻ പോകും. കേട്ടാൽ വിശ്വസിക്കില്ല. അയാളുടെ ഒരു ദിവസത്തെ ശരാശരി വരുമാനം 80 രൂപയാണ്. ഉച്ചയ്ക്കു ഭക്ഷണം വാങ്ങി പൊതിയുമായി അയാൾ കടത്തിണ്ണയിലെത്തും എന്നിട്ട് രണ്ടുപേരുംകൂടി ഒന്നിച്ചു വാരിത്തിന്നും. കുടുംബ പ്രശ്നങ്ങളെത്തുടർന്ന് ഭാര്യയും മകളും പോയി. യൂണിയനിൽ ഉണ്ടായിരുന്നതുകൊണ്ട് അന്ന് അയാൾ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽനിന്ന് 80,000 രൂപ കിട്ടാനുണ്ടായിരുന്നു. ഭാര്യ തന്ത്രപൂർവം അതു വാങ്ങിക്കൊണ്ടുപോയി. ആ പണത്തിനുവേണ്ടി അയാൾ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. മകൾ അപ്പനെതിരേ ഉന്നയിച്ചത് ലൈംഗിക പീഡന ആരോപണമായിരുന്നു. അതു പറയുന്പോഴൊക്കെ അയാൾ പൊട്ടിക്കരയുകയായിരുന്നു. എനിക്കെന്തിനാ ആ പണം ഇനി കിട്ടിയിട്ട് എന്നു പറഞ്ഞ് അയാൾ പിന്നീടൊരിക്കലും ആ വഴി പോയിട്ടില്ല. ഞങ്ങൾ ചോറുമായി എത്തിയപ്പോൾ സങ്കോചത്തോടെ രാജു ചോദിച്ചത് ഒരു പൊതികൂടി തരാമോയെന്നാണ്. അച്ഛനുവേണ്ടിയാണ് ആ ചോദ്യം.
വഞ്ചിയൂരിൽ ഭർതൃമാതാവുമൊത്ത് ഫുട്പാത്തിൽ കഴിയുന്ന ഒരു ഗർഭിണിയായ സ്ത്രീയുണ്ടായിരുന്നു. സ്വന്തമായി വീടില്ല. ഞങ്ങൾ കൊടുക്കുന്ന ഭക്ഷണവും വാങ്ങി അവർ സ്ഥിരമായി ഒരു സ്ഥലത്തു ചെന്നിരിക്കും. ഇത്തിരി കഴിയുന്പോൾ വീൽ ചെയറിൽ ഒരാൾ അവിടെ എത്തും. മൂന്നുപേരും കൂടി ആ പൊതി അഴിച്ചു കഴിക്കും. ഭക്ഷണ കഴിഞ്ഞ് അയാൾ തിരിച്ചുപോകും. അയാളുടെ ഭാര്യയും അമ്മയുമാണ് സ്ത്രീകൾ. തെങ്ങിൽനിന്നു വീണു പരിക്കേറ്റ അയാൾക്ക് ഇപ്പോൾ ലോട്ടറി കച്ചവടമാണ്. ആ സ്ത്രീയുടെ പ്രസവം കഴിഞ്ഞു. പക്ഷേ, കുട്ടിയെ കണ്ടില്ല. എവിടെ എന്നു ചോദിച്ചപ്പോൾ അമ്മത്തൊട്ടിലിൽ ആക്കിയെന്നു പറഞ്ഞു. പിഞ്ചു കുഞ്ഞിനെയുമായി തെരുവിലൂടെ നടന്നു മടുത്തു. പലരും അസഭ്യം പറയാൻ തുടങ്ങി. തെരുവിലൂടെ നടക്കുന്ന പാവങ്ങളെ ചീത്തവിളിക്കാൻ ചിലർക്കു പ്രത്യേക വിരുതാണല്ലോ. അഞ്ചു വയസാകുന്പോൾ കുട്ടിയെ തിരികെ തരാമെന്നു പറഞ്ഞിട്ടുണ്ടത്രേ. എങ്ങനെ കിട്ടുമെന്ന് എനിക്കറിയില്ല. ഇങ്ങനെ വീടില്ലാത്ത എത്ര മനുഷ്യർ. സർക്കാരിന്റെ വാഗ്ദാനങ്ങളും ഭവന നിർമാണ ഫണ്ടുമൊക്കെ ആരാ കൊണ്ടുപോകുന്നത്. ഒരു തുണ്ടു ഭൂമിയോ വീടോ ഇല്ലാത്തെ എത്ര മനുഷ്യരാണ് ഇങ്ങനെ അലഞ്ഞുനടക്കുന്നത്.
അമ്മ വിജയകുമാരി ജോലി ചെയ്യുന്ന വീടുകളിൽനിന്നു പ്ലാസ്റ്റിക് കടലാസിൽ ലഭിക്കുന്ന ഭക്ഷണം അവരുടെ തെങ്ങിൻതോപ്പിൽ പോയിരുന്ന് ആർത്തിയോടെ കഴിച്ചിരുന്ന ബാല്യകാലമാണ് അശ്വതിയുടേത്. സഹോദരൻ അഞ്ചാം ക്ലാസിൽ പഠിക്കുന്പോൾ വൈകുന്നേരങ്ങളിൽ പണിക്കുപോയിത്തുടങ്ങി. അന്നു കിട്ടിയിരുന്ന 10 രൂപ അവൻ അമ്മയെ ഏല്പിക്കുമായിരുന്നു. ഭർത്താവ് മനോജ് കുമാർ ഇലക്ട്രിക കട നടത്തുന്നു. മക്കൾ ആദിത്യൻ, കാശിനാഥ്. എൽഎൽബി പാസായ അശ്വതി ഇപ്പോൾ പാവങ്ങൾക്കുവേണ്ടി വാദിച്ചും കൈനീട്ടിയും നടക്കുകയാണ്. 180 പാവങ്ങൾക്ക് ദിവസവും ഉച്ചഭക്ഷണം നല്‍കുന്നുണ്ട്. അശ്വതിയുടെ ഓട്ടോറിക്ഷ കാത്ത് അവർ തെരുവുകളുടെ സ്ഥിരം മൂലകളിൽ കാത്തുനില്ക്കും. അശ്വതിയുടെ സഹായത്തിൽ ലോട്ടറി കച്ചവടം നടത്തുന്നവരും തട്ടുകട നടത്തുന്നവരുമൊക്കെ ധാരാളം. മുളവനയിലെ വാടകക്കെട്ടിടത്തിലാണ് ജ്വാല പ്രവർത്തിക്കുന്നത്. ഏറെ നാളത്തെ പരിശ്രമത്തിനൊടുവിൽ കഴിഞ്ഞ മാസം പൂങ്കുളത്ത് 12 സെന്റ് സ്ഥലം വാങ്ങി. പാവങ്ങൾക്കുവേണ്ടി ഒരിടം. മധുവിനെപ്പോലെ എത്രപേർ വന്നാലും സ്വീകരിക്കണമെന്നതാണ് അശ്വതിയുടെ ആഗ്രഹം.
മധു കൊല്ലപ്പെട്ട ദിവസം അശ്വതി തെരുവിലേക്കിറങ്ങി വീടും കുടിയും കഴിക്കാൻ ഭക്ഷണവുമില്ലാത്ത കുറെ ആളുകളുടെ അടുത്തു ചെന്നു. സംഭവം പറഞ്ഞു. ഒരു പ്രതിഷേധ പ്രകടനം നടത്തണമെന്നു പറഞ്ഞു. അവരെല്ലാവരും വണ്ടിയിൽ കയറി അശ്വതിയുടെ കൂടെ പോന്നു. അങ്ങനെ തിരുവനന്തപുരം ഇതുവരെ കണ്ടിട്ടില്ലാത്ത വിധം വിചിത്രമായ ഒരു പ്രതിഷേധ പ്രകടനം. സ്വന്തം ജീവിതത്തിനു യാതൊരു സുരക്ഷയുമില്ലെന്നു തോന്നിയതുകൊണ്ടാവാം അവർ പ്രകടനത്തിനിറങ്ങിയത്. പക്ഷേ, അധികാരികൾക്ക് ഇതുവല്ലതും കാണാൻ നേരമുണ്ടോ? ഈ ആരവങ്ങൾ കെട്ടടങ്ങുന്പോൾ ഇനിയും മധു ഉണ്ടാകും. അയാൾക്കു വിശക്കും. മാന്യന്മാരെ ശല്യപ്പെടുത്തും. കൊല്ലപ്പെടും...നമ്മളിങ്ങനെ....
ജോസ് ആൻഡ്രൂസ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
അന്യഗ്രഹജീവികളുടെ അസ്ഥികൂടങ്ങൾ പ്രദർശിപ്പിച്ച് മെക്സിക്കോ; ഞെട്ടിവിറച്ച് ലോകം
മെക്സിക്കോ സിറ്റി: അന്യഗ്രഹജീവികളും പറക്കുംതളികളും വെറും കെട്ടുകഥയല്ലെന്ന തര
രണ്ടായിരം വര്‍ഷം മുന്‍പ് മുങ്ങിയ കപ്പലിൽ പുതുപുത്തന്‍പോലെ ചില്ല് പാത്രങ്ങള്‍
രണ്ടായിരം വര്‍ഷം മുന്‍പു കടലില്‍ മുങ്ങിപ്പോയ കപ്പലിന്റെ അവശിഷ്ടങ്ങളില്‍നിന്ന്
ഇടയിലെക്കാട്ടെ വാനരസദ്യ
ഒരുമയുടെ ഓണമെന്നാൽ കാസർഗോഡുകാർക്ക് മനുഷ്യർ മാത്രം ആഘോഷിക്കുന്ന ഓണമല്ല. മന
കണ്ടുപഠിക്കാം ഈ കാറ്റാടിപ്പാടത്തെ
കോട്ടൂർ സുനിൽ
കള്ളിയങ്കാട്ട് നീലി എന്ന യക്ഷിയെ അറിയാത്ത മലയാളികൾ ഇ
Latest News
ആലപ്പുഴയില്‍ കടല്‍ ഉള്‍വലിഞ്ഞു; മത്സ്യതൊഴിലാളികള്‍ ആശങ്കയില്‍
ഷണ്ഡന്മാരെ ജയിപ്പിച്ചുകഴിഞ്ഞാല് അനുഭവിക്കും: ഡീനിനെതിരേ വ്യക്തി അധിക്ഷേപവുമായി എം.എം. മണി
പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്തും, ആദ്യം ഡ്രോണ്‍ നിരീക്ഷണം
അൽ-ഷിഫ ആശുപത്രിയിൽ ഇസ്രേലി സേനയുടെ പരിശോധന; 20 പേർ കൊല്ലപ്പെട്ടു
ഇസ്രായേൽ ഓപ്പറേഷനിൽ ഹമാസിന്റെ ഉന്നത കമാൻഡർ കൊല്ലപ്പെട്ടതായി യുഎസ്
Latest News
ആലപ്പുഴയില്‍ കടല്‍ ഉള്‍വലിഞ്ഞു; മത്സ്യതൊഴിലാളികള്‍ ആശങ്കയില്‍
ഷണ്ഡന്മാരെ ജയിപ്പിച്ചുകഴിഞ്ഞാല് അനുഭവിക്കും: ഡീനിനെതിരേ വ്യക്തി അധിക്ഷേപവുമായി എം.എം. മണി
പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്തും, ആദ്യം ഡ്രോണ്‍ നിരീക്ഷണം
അൽ-ഷിഫ ആശുപത്രിയിൽ ഇസ്രേലി സേനയുടെ പരിശോധന; 20 പേർ കൊല്ലപ്പെട്ടു
ഇസ്രായേൽ ഓപ്പറേഷനിൽ ഹമാസിന്റെ ഉന്നത കമാൻഡർ കൊല്ലപ്പെട്ടതായി യുഎസ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top