Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
ആരും പട്ടിണി കിടക്കരുത്
അനുഭവിച്ചവർക്കറിയാം വിശപ്പിന്റെ
വേദന. വിശക്കുന്നവന്റെ മുന്നിലേക്ക് അല്പം ആഹാരം വച്ചുനീട്ടുന്പോൾ അവരുടെ കണ്ണുകളിൽ ഉണ്ടാവുന്ന ഒരുതരം തിളക്കമുണ്ടല്ലോ. ആ തിളക്കം കാണുന്പോൾ മനസിനുണ്ടാകുന്ന കുളിർമ. അതു പറഞ്ഞറിയിക്കാൻ കഴിയില്ല. ലോകത്തിലെ ഏറ്റവും വില കൂടിയ കാറിൽ സഞ്ചരിച്ചാലോ, ഏറ്റവും ഉയരമുള്ള കെട്ടിടത്തിൽ കിടന്നുറങ്ങിയാലോ കിട്ടില്ല, മറ്റൊന്നിനും പകരം വയ്ക്കാൻ കഴിയാത്ത ആ സുഖം. ഞാൻ അനുഭവിച്ചിട്ടുണ്ട്. നിങ്ങളും ചെയ്തുനോക്ക്. ആഴ്ചയിൽ ഒരിക്കലെങ്കിലും വിശക്കുന്ന ഒരു വയറു നിറയ്ക്കണം. സഹജീവികളെ സ്നേഹിച്ച് പച്ചമനുഷ്യനായി ജീവിക്കാനാവണം. - മലപ്പുറം തിരൂർ സ്വദേശി ഷെഫീക്ക് സൂറത്ത് എന്ന മനുഷ്യസ്നേഹിയുടെ വാക്കുകളാണിത്.
ഷെഫീക്കും ഏറ്റവും അടുത്ത സുഹൃത്തുക്കളും ചേർന്ന് തുടങ്ങിയതാണ് വിശക്കുന്നവന് അന്നം നൽകിയുള്ള യാത്ര. ആ യാത്ര ഇന്നു ചെന്നെത്തിനിൽക്കുന്നത് വലിയൊരു കൂട്ടായ്മയിലാണ്. ടീം സ്ട്രീറ്റ് ലൈറ്റ് എന്ന പേരിൽ തിരൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇവരുടെ കൂട്ടായ്മ ഇന്ന് ജീവകാരുണ്യമേഖലയിൽ സജീവമാണ്.
ഞായറാഴ്ചകളിൽ ഉച്ചഭക്ഷണവും ബുധനാഴ്ചകളിൽ രാത്രിഭക്ഷണവുമാണ് ഷെഫീക്കും സുഹൃത്തുക്കളും തെരുവോരങ്ങളിൽ കഴിയുന്ന നിരാലംബരായ മനുഷ്യരെ കണ്ടെത്തി വിതരണം ചെയ്യുന്നത്. ഏതാണ്ട് 150ഒാളം ഭക്ഷണപ്പൊതികളുമായിട്ടാണ് വരവ്. എല്ലാ പൊതിയും അർഹരായവരെ കണ്ടെത്തി കൊടുത്തശേഷമേ ഇവർ ഭക്ഷണംപോലും കഴിക്കാറുള്ളൂ.
മലപ്പുറത്ത് ഷെഫീക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഭക്ഷണം നൽകുന്നതെങ്കിൽ കർണാടക, കണ്ണൂർ, കൊല്ലം, ആലപ്പുഴ, തൃശൂർ, എറണാകുളം എന്നിവിടങ്ങളിലെല്ലാം ഭക്ഷണം കൊടുക്കുന്നത് സ്ട്രീറ്റ് ലൈറ്റിന്റെ അതാത് ജില്ലാ കോ-ഒാർഡിനേറ്റർമാർ മുഖാന്തിരമാണ്. മലപ്പുറത്ത് 150ഒാളം ഭക്ഷണപ്പൊതികൾ ആഴ്ചയിൽ രണ്ടുദിവസങ്ങളിലായി നൽകാൻ കഴിയുന്പോൾ മറ്റിടങ്ങളിൽ ആഴ്ചയിലൊരിക്കൽ 75നടുത്ത് പൊതികൾ കൊടുക്കുന്നു.
ഷെഫീക്കിന്റെ തുടക്കം
ഏതാണ്ട് എട്ടുവർഷത്തോളമായി ഷെഫീക്ക് ഭക്ഷണം നൽകിത്തുടങ്ങിയിട്ട്. ആദ്യമൊക്കെ കൂട്ടായ്മയൊന്നും ഉണ്ടായിരുന്നില്ല.
പെരുന്നാൾ, ഓണം, വിഷു, ക്രിസ്മസ് തുടങ്ങിയ വിശേഷ ദിവസങ്ങളിലായിരുന്നു തുടക്കസമയത്ത് ആഹാരം നൽകിയിരുന്നത്. അന്നു കൂടുതൽ പൊതിയൊന്നും കൊടുക്കാൻ കഴിഞ്ഞിരുന്നില്ല.
2014ലാണ് ശരിക്കും കൂടുതൽ ആളുകളെ ഞങ്ങളോടൊപ്പം കൂട്ടാൻ തീരുമാനിച്ചത്. അന്നൊരു സംഭവമുണ്ടായി. ആലപ്പുഴയിൽനിന്ന് ട്രെയിനിൽ യാത്ര ചെയ്തു വരുന്പോൾ മുഷിഞ്ഞ വസ്ത്രമൊക്കെ ധരിച്ച് ഭ്രാന്തനെപ്പോലെ തോന്നിക്കുന്ന ഒരാളെ ട്രെയിനിൽ കണ്ടു. പല ആളുകളും അയാളോട് മോശമായി പെരുമാറുന്നു. ഞാനും എന്റെ സുഹൃത്തുക്കളും അയാളെ ശ്രദ്ധിച്ചു. കുറേ സമയം കഴിഞ്ഞിട്ടും അയാളൊന്നും കഴിച്ചിട്ടില്ലായെന്ന് ഞങ്ങൾക്ക് മനസിലായി. ഞങ്ങൾ കഴിക്കാനിരുന്ന ഭക്ഷണം അയാൾക്ക് നൽകി. എല്ലാവരും ഭ്രാന്തനെപ്പോലെ കണ്ട അയാൾ പെട്ടെന്ന് ഞങ്ങളോട് വളരെ സൗഹൃദത്തോടെ പെരുമാറാൻ തുടങ്ങി. ഇതു ഞങ്ങൾക്കു നൽകിയ മാനസിക സന്തോഷം വളരെ വലുതായിരുന്നു.
അന്നു മുതൽ ഞങ്ങൾ തീരുമാനിച്ചു. വിശേഷ ദിവസങ്ങളിൽ മാത്രമല്ല, മാസത്തിൽ ഒരു ദിവസമെങ്കിലുംവച്ച് ആരോരുമില്ലാത്തവർക്ക് ഭക്ഷണപ്പൊതികൾ നൽകണമെന്ന്. ഞങ്ങൾക്ക് അതിനു സാധിച്ചു. പിന്നീട് മാസത്തിലൊന്ന് എന്നത് ആഴ്ചയിൽ ഒരു തവണയാക്കി. പിന്നെ ആഴ്ചയിൽ രണ്ടുതവണയായി പൊതി വിതരണം മാറി. ഇനി എല്ലാ ദിവസവും ഭക്ഷണം കൊടുക്കണമെന്നുണ്ട്.
ആഹാരം മാത്രമല്ല, സേവനമായി നൽകുന്നത്
ആദിവാസി ഉൗരുകളിലും നമ്മുടെ നാട്ടിലെ ഉൾപ്രദേശങ്ങളിലുമൊക്കെ ഞങ്ങൾ സേവനവുമായി പോകാറുണ്ട്. ജനിച്ചിട്ട് ഇന്നുവരെ നാട് കാണാത്തവർ പോലും ആദിവാസികൾക്കിടിയിലുണ്ട്. അവർക്കൊരുപാട് പ്രശ്നങ്ങളുണ്ട്. വസ്ത്രം, മരുന്ന്, അരി ഉൾപ്പെടെ വീട്ടാവശ്യത്തിനുള്ള സാധനങ്ങൾ എന്നിവയൊക്കെ നൽകും.
അഭ്യുദയകാംക്ഷികളിൽ നിന്നാണ് സാധനങ്ങൾ ശേഖരിക്കുന്നത്. ഉപയോഗിച്ചതും അല്ലാത്തതുമായ വസ്ത്രങ്ങൾ ശേഖരിച്ച് ഉൾപ്രദേശങ്ങളിലും മറ്റുമുള്ളവർക്ക് എത്തിച്ചുകൊടുക്കും. ഒരു പിടി അരി, പലചരക്ക്, പച്ചക്കറി എന്നീ സാധനങ്ങൾ പലരിൽനിന്നായി ശേഖരിക്കും. ഇങ്ങനെ ശേഖരിച്ചു കിട്ടുന്നതെല്ലാം കൂട്ടി പായ്ക്കറ്റുകളാക്കി വിതരണം ചെയ്യും. അതുപോലെ വായിച്ചിട്ട് ഉപേക്ഷിക്കുന്ന പല ബുക്കുകളും മാഗസിനുകളും മറ്റും ശേഖരിച്ച് വൃദ്ധസദനത്തിലും അനാഥാലയങ്ങളിലും മറ്റും വായന ഇഷ്ടപ്പെടുന്നവരുടെ കൈകളിലെത്തിക്കും.
സ്ത്രീകളുടെ പ്രശ്നങ്ങൾ, കുട്ടികളുടെ പ്രശ്നങ്ങൾ, പാവപ്പെട്ടവർക്കുള്ള ആനുകൂല്യങ്ങൾ നിഷേധിക്കുന്ന നടപടികൾ തുടങ്ങിയ കാര്യങ്ങളിലെല്ലാം ഇടപെടാറുണ്ട്. മാസത്തിൽ ഒരിക്കൽ വൃദ്ധസദനം സന്ദർശിച്ച് അവരെക്കുറിച്ച് പഠിക്കും. അവർക്കെന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എത്തിച്ചുകൊടുക്കും. തെരുവിൽ അലഞ്ഞുതിരിയുന്നവരെ കണ്ടെത്തി അവരെ കുളിപ്പിച്ച് നല്ല വസ്ത്രവും മരുന്നും സുരക്ഷിതത്വവും കിട്ടാനുള്ള സാഹചര്യം ഒരുക്കും.
പണമായിട്ട് സഹായം വാങ്ങില്ല
തോട്ടം കാർഷിക കൂട്ടായ്മയെന്ന പേരിൽ സോഷ്യൽമീഡിയയിൽ ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്ന ഒരു കൂട്ടായ്മ ഉണ്ട്. ഈ കൂട്ടായ്മ ഏറെ സഹായിക്കുന്നുണ്ട്. ഇതിലുള്ള കർഷകർ കൂടുതൽ വിളവുകിട്ടുന്പോൾ കാർഷിക ഉല്പന്നങ്ങൾ ഞങ്ങൾക്കു തരും. ഞങ്ങളത് ഭക്ഷണമുണ്ടാക്കാനായി എടുക്കും. ഭക്ഷണത്തിന്റെ കൂടെ അര ലിറ്റർ വെള്ളവും കൊടുക്കുന്നുണ്ട്. ഇതു ഞങ്ങളുടെ സുഹൃത്ത് തീരെ വില കുറച്ച് ഞങ്ങൾക്ക് നൽകും. ഭക്ഷണമുണ്ടാക്കാനുള്ള അരിയും മറ്റുമൊക്കെ പലരും തരും. ഭക്ഷണം ഉണ്ടാക്കി പൊതിയാക്കി തരുന്നവരുമുണ്ട്. സാന്പത്തികമായി അങ്ങനെ വലിയ ബുദ്ധിമുട്ടില്ല. എല്ലാവരുടെയും സഹായം പലതുള്ളി പെരുവെള്ളമെന്ന നിലയിൽ കിട്ടും.
ആരെങ്കിലും പണം നൽകി സഹായിച്ചാൽ സ്വീകരിക്കില്ല. ആ പണത്തിന് നിങ്ങൾ ഭക്ഷണം വാങ്ങി തന്നാൽ മതിയെന്ന് അവരോട് സ്നേഹത്തോടെ പറയും. പണമായി സഹായം സ്വീകരിക്കുന്നതിനോട് താല്പര്യമില്ല.
നിരവധി ‘മധു’മാർ നമുക്കു ചുറ്റുമുണ്ട്
കൊല്ലപ്പെട്ട മധുവിനെപ്പോലെ അല്ലെങ്കിൽ അതിനേക്കാൾ അവശതയിൽ കഴിയുന്നവർ ഇന്ന് ആദിവാസി സമൂഹത്തിലുണ്ട്. അതൊന്നും സോഷ്യൽമീഡിയയിൽ വാർത്തയാകുന്നില്ല. മധുവിന്റെ സംഭവം പലരും രാഷ്ട്രീയമായിട്ടാണ് കാണുന്നത്. ഒരു പൊതിച്ചോർ പോലും ഇതുവരെ പാവങ്ങൾക്ക് വാങ്ങിക്കൊടുക്കാത്തവരാണ് ഇപ്പോൾ മധുവിന്റെ പേരിൽ ഫേസ് ബുക്കിലും മറ്റും പോസ്റ്റ് ഇടുന്നത്.
ഏതാനും ദിവസം മുന്‍പ് പൊന്നാനിയിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ വന്നുവെന്ന് പറഞ്ഞുള്ള തെറ്റിദ്ധാരണയിൽ ഒരു വയോധികനെ ആളുകൾ ചേർന്ന് സംഘിടതമായി ആക്രമിച്ചു. ഇപ്പോൾ എഴുന്നേൽക്കാൻ പോലുമാകാതെ അദ്ദേഹം ആശുപത്രിയിൽ കിടക്കുന്നു. ഇതൊന്നും ആരും സോഷ്യൽമീഡിയയിൽ കാര്യമായി ഏറ്റെടുക്കുന്നില്ല.
നിങ്ങളാരാണ് ഇവരെ സഹായിക്കാൻ, നിങ്ങളെപ്പോലുള്ള ആളുകളാണ് ഇത്തരക്കാർക്ക് വളംവച്ചു കൊടുക്കുന്നത് എന്നൊക്കെ പറഞ്ഞ് ഞങ്ങളെ നിരുത്സാഹപ്പെടുത്തിയ പലരുമിപ്പോൾ സോഷ്യൽമീഡിയയിലൂടെ മധുവിന്റെ പേരിൽ മുതലക്കണ്ണീർ ഒഴുക്കുന്നതുകാണുന്പോൾ സങ്കടം തോന്നാറുണ്ട്. മധുവിനെപ്പോലെ ഇനിയൊരാൾ ഉണ്ടാവാതിരിക്കാൻ എന്തു ചെയ്യണമെന്ന് ആരും ചിന്തിക്കുന്നില്ല. അതിനെക്കുറിച്ച് ചർച്ചയില്ല. പാവങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലുക, അവർക്കിനി എന്താണ് ആവശ്യം എന്നു തിരക്കുക, അതനുസരിച്ച് പ്രവർത്തിക്കുക-ഇതാണ് വേണ്ടത്.
നിരവധിപ്പേർ സഹായിച്ചിട്ടുണ്ട്
പബ്ലിസിറ്റി ഞങ്ങൾ ആഗ്രഹിക്കുന്നില്ല. പക്ഷേ പബ്ലിസിറ്റി വന്നുചേരുകയാണ്. ടീം സ്ട്രീറ്റ് ലൈറ്റ് എന്ന കൂട്ടായ്മ വന്നതും ഒരുപാട് ആളുകൾ ഇതിന്റെ ഭാഗമായതും ഒരുപാട് പേർ സഹായിക്കാൻ മുന്നോട്ടു വന്നതുമൊക്കെ പലരും പറഞ്ഞും പ്രോത്സാഹിപ്പിച്ചും പബ്ലിസിറ്റി തന്നതുമൂലമാണെന്നും മറക്കുന്നില്ല. പത്തുകാര്യങ്ങൾ ചെയ്യുന്പോൾ അതിൽനിന്നൊരു കാര്യമേ പബ്ലിസിറ്റി ചെയ്യാറുള്ളൂ. ഞാൻ ഇതിന്റെ നേതൃത്വത്തിൽനിൽക്കുന്നുവെന്നു മാത്രം. എന്നെ സഹായിക്കാൻ അഭിഭാഷകരും ഡോക്ടർമാരും അടക്കമുള്ള വലിയൊരു കൂട്ടരുണ്ട്. അവരാണ് ഞങ്ങളെ നിയന്ത്രിക്കുന്നത്.
ഞങ്ങളൊക്കെ സാധാരണ ജോലികളൊക്കെ ചെയ്യുന്നവരാണ്. ജോലിയോടൊപ്പം വേണം ഇത്തരം സേവനങ്ങൾ ചെയ്യാൻ. അല്പം മനസുണ്ടെങ്കിൽ നിങ്ങൾക്കും ഇതിനൊക്കെ കഴിയും. കേരളമൊട്ടുക്ക് ടീം സ്ട്രീറ്റ് ലൈറ്റ് വ്യാപിപ്പിക്കാനാണ് നീക്കം.
നിയാസ് മുസ്തഫ
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
അന്യഗ്രഹജീവികളുടെ അസ്ഥികൂടങ്ങൾ പ്രദർശിപ്പിച്ച് മെക്സിക്കോ; ഞെട്ടിവിറച്ച് ലോകം
മെക്സിക്കോ സിറ്റി: അന്യഗ്രഹജീവികളും പറക്കുംതളികളും വെറും കെട്ടുകഥയല്ലെന്ന തര
രണ്ടായിരം വര്‍ഷം മുന്‍പ് മുങ്ങിയ കപ്പലിൽ പുതുപുത്തന്‍പോലെ ചില്ല് പാത്രങ്ങള്‍
രണ്ടായിരം വര്‍ഷം മുന്‍പു കടലില്‍ മുങ്ങിപ്പോയ കപ്പലിന്റെ അവശിഷ്ടങ്ങളില്‍നിന്ന്
ഇടയിലെക്കാട്ടെ വാനരസദ്യ
ഒരുമയുടെ ഓണമെന്നാൽ കാസർഗോഡുകാർക്ക് മനുഷ്യർ മാത്രം ആഘോഷിക്കുന്ന ഓണമല്ല. മന
കണ്ടുപഠിക്കാം ഈ കാറ്റാടിപ്പാടത്തെ
കോട്ടൂർ സുനിൽ
കള്ളിയങ്കാട്ട് നീലി എന്ന യക്ഷിയെ അറിയാത്ത മലയാളികൾ ഇ
Latest News
ആലപ്പുഴയില്‍ കടല്‍ ഉള്‍വലിഞ്ഞു; മത്സ്യതൊഴിലാളികള്‍ ആശങ്കയില്‍
ഷണ്ഡന്മാരെ ജയിപ്പിച്ചുകഴിഞ്ഞാല് അനുഭവിക്കും: ഡീനിനെതിരേ വ്യക്തി അധിക്ഷേപവുമായി എം.എം. മണി
പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്തും, ആദ്യം ഡ്രോണ്‍ നിരീക്ഷണം
അൽ-ഷിഫ ആശുപത്രിയിൽ ഇസ്രേലി സേനയുടെ പരിശോധന; 20 പേർ കൊല്ലപ്പെട്ടു
ഇസ്രായേൽ ഓപ്പറേഷനിൽ ഹമാസിന്റെ ഉന്നത കമാൻഡർ കൊല്ലപ്പെട്ടതായി യുഎസ്
Latest News
ആലപ്പുഴയില്‍ കടല്‍ ഉള്‍വലിഞ്ഞു; മത്സ്യതൊഴിലാളികള്‍ ആശങ്കയില്‍
ഷണ്ഡന്മാരെ ജയിപ്പിച്ചുകഴിഞ്ഞാല് അനുഭവിക്കും: ഡീനിനെതിരേ വ്യക്തി അധിക്ഷേപവുമായി എം.എം. മണി
പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്തും, ആദ്യം ഡ്രോണ്‍ നിരീക്ഷണം
അൽ-ഷിഫ ആശുപത്രിയിൽ ഇസ്രേലി സേനയുടെ പരിശോധന; 20 പേർ കൊല്ലപ്പെട്ടു
ഇസ്രായേൽ ഓപ്പറേഷനിൽ ഹമാസിന്റെ ഉന്നത കമാൻഡർ കൊല്ലപ്പെട്ടതായി യുഎസ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top