Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
ശിവദാസന്‍ ചുമടെടുക്കുന്നത് വിശക്കുന്നവന് അന്നം തേടാന്‍
വിശന്നുവലയുന്നവരെ ഭക്ഷിപ്പിക്കുന്നതിനേക്കാൾ വലിയ പുണ്യകർമമില്ല. ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി തെരുവിൽ അലയുന്നവർ ഇപ്പോഴും നമ്മുടെ ചുറ്റിലുമുണ്ട്. ദൈന്യതയാർന്ന നോട്ടവുമായി നടന്നകലുന്ന അവരെ പലരും അവഗണിക്കാറാണ് പതിവ്. വല്ല ചാരിറ്റി ട്രസ്റ്റോ സർക്കാർ ഏജൻസികളോ ചെയ്യട്ടെ എന്ന മനോഭാവമാണ് പലർക്കും. അവിടെയാണ് ശിവദാസൻ എന്ന മലപ്പുറം ചങ്ങരംകുളം സ്വദേശിയുടെ ഹൃദയവലിപ്പം തൊട്ടറിയേണ്ടത്.
ശിവദാസൻ ചുമടെടുക്കുന്നത് വിശക്കുന്നവന് അന്നം തേടാനാണെന്നറിയുന്പോൾ നമ്മുടെ ചിന്താഗതികളെല്ലാം മാറി മറിയും. കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതത്തിനിടയിലും ശിവദാസൻ എന്ന ചുമട്ട് തൊഴിലാളിയുടെ ജീവിതം ഉഴിഞ്ഞുവച്ചിരിക്കുന്നത് ഒരു നേരത്തെ അന്നത്തിനു വേണ്ടി അലയുന്നവർക്കാണ്.
തെരുവിൽ ഉറങ്ങുന്നവർക്കും അനാഥരും അശരണരുമായവർക്കും ശിവദാസൻ ഭക്ഷണപൊതികളുമായെത്തും. പ്രദേശത്തെ വിവാഹ വീടുകളിലും മറ്റു ചടങ്ങുകളിലും ബാക്കി വരുന്ന ഭക്ഷണം കുഴി കുത്തി മൂടുന്ന ശീലങ്ങൾ വരെ പ്രദേശവാസികൾ മാറ്റിത്തുടങ്ങിയത് ശിവദാസന്റെ കടന്ന് വരവിലൂടെയാണ്. ഏത് ആഘോഷ വേളകളിലും ബാക്കി വരുന്ന ഭക്ഷണം ശിവദാസനുള്ളതാണ്. ബാക്കി വരുന്ന ഭക്ഷണം പൊതികളാക്കി പ്രദേശത്തെ അനാഥാലങ്ങളിലോ അഗതിമന്ദിരങ്ങളിലോ എത്തിച്ച് കൊടുക്കുന്നതു വരെ ശിവദാസന്‍ മറ്റ് ജോലികളില്ല. വീടും നാടും അറിയാതെ റോഡരികിൽ അന്തിയുറങ്ങുന്നവർക്ക് പലപ്പോഴും ശിവദാസൻ തന്നെയാണ് രക്ഷിതാവ്. എത്ര തിരക്കിനിടയിലും വഴിയരികിൽ അന്തിയുറങ്ങുന്നവർക്ക് പൊതിച്ചോറുമായി ശിവദാസൻ എത്തും.
അശരണരെ സംരക്ഷിക്കുന്ന കേന്ദ്രങ്ങളിൽ വിശേഷദിവസങ്ങളിൽ നെയ്ച്ചോറും ബിരിയാണിയുമായി പതിവായി എത്താനും അദ്ദേഹം മറക്കാറില്ല. തങ്ങളുടെ ഇല്ലായ്മകൾ പറഞ്ഞു മാറി നിൽക്കുന്നവർക്കും ഭക്ഷണപ്പൊതി മോഷ്ടിച്ചവനെ അടിച്ച് കൊല്ലുന്ന സദാചാരവാദികളായ മലയാളികൾക്കും ഒരു മാതൃകയാവണം ശിവദാസിന്റെ സ്നേഹപ്പൊതികൾ.
ചങ്ങരംകുളത്തെ കാരുണ്യദൂതൻ
പത്തു വർഷം മുന്‍പാണ് ശിവദാസൻ ചങ്ങരംകുളത്ത് ചുമട്ടുതൊഴിലാളിയായി എത്തുന്നത്. തമിഴ് കലർന്ന മലയാളം സംസാരിക്കുന്ന ശിവദാസനെന്ന ചുമട്ടുതൊഴിലാളിയെ പരിസരവാസികളിൽ ആരും അത്ര അടുത്തറിഞ്ഞിരുന്നില്ല. വിശപ്പിന്റെ വേദന അറിയുന്നവർക്കിടയിൽ ശിവദാസന്റെ കാരുണ്യകൈകൾ നിശബ്ദമായി എത്തിയിരുന്നു.
ജീവിതം പച്ചപിടിപ്പിക്കാൻ മാത്രമല്ല ചുമടെടുക്കുന്നത്, അതിലൂടെ സഹജീവികളുടെ കണ്ണീരൊപ്പാനും ആശ്വാസമാകാനും ശിവദാസൻ ഓടി നടന്നു. ലാഭേച്ഛയില്ലാതെ നാട്ടിൽ കാരുണ്യപ്രവൃത്തനം നടത്തുന്ന ശിവദാസന്‍ ഏവരുടെയും പ്രിയപ്പെട്ടവനാകാൻ അധികനാൾ വേണ്ടിവന്നില്ല.
ശിവദാസനെ അടുത്തറിയാൻ തുടങ്ങിയതോടെ ശിവദാസൻ ചെയ്തുവരുന്ന കരുണ നിറഞ്ഞ പ്രവർത്തികളും പുറംലോകം അറിഞ്ഞു തുടങ്ങി. ജീവിതം തന്നെ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് വേണ്ടി ഉഴിഞ്ഞുവച്ച ശിവദാസൻ രോഗം കൊണ്ട് വലയുന്നവരടക്കം നിരവധി പേർക്ക് തണൽ വിരിക്കുകയാണ്.
പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള ശിവദാസന്റെ മൊബൈലിലേക്ക് ദിവസേനയെത്തുന്ന കോളുകൾ ബിസിനസ് ആവശ്യങ്ങൾക്കോ നേരം പോക്കിനോ അല്ല. ഭക്ഷണം, വസ്ത്രം, പുസ്തകം, തല ചായ്ക്കാനൊരിടം ഇങ്ങനെ പോവുന്ന നിരവധി ആവശ്യങ്ങൾ. ഒന്നും തന്നെ കണ്ടില്ലെന്ന് നടിക്കാൻ ശിവദാസന്‍ കഴിയില്ല. തെരുവിന്റെ ദാരിദ്ര്യവും നിസഹായതയും പലപ്പോഴും പലരും കണ്ണടച്ചവഗണിക്കുന്പോഴും, ആ കാഴ്ചകൾ തരുന്ന വേദന സ്വയമേറ്റെടുത്ത് പുറംതള്ളപ്പെട്ട മനുഷ്യരുടെ ആശ്വാസമായി മാറുകയാണ് ശിവദാസൻ.
രോഗീപരിചരണം ജീവിതചര്യകളുടെ ഭാഗം
കാരുണ്യം പാലീയേറ്റീവ് കെയറിലെ വോളണ്ടിയറായ ശിവദാസന്‍ രോഗീപരിചരണവും ജീവകാരുണ്യപ്രവർത്തനങ്ങളും ജീവിതചര്യകളുടെ ഭാഗമാണ്. അപകടത്തിൽപ്പെടുന്നവരെ ആശുപത്രിയിൽ എത്തിക്കുന്നതിനും രോഗികളെ പരിചരിക്കുന്നതിനും ശിവദാസൻ മുൻപിലുണ്ടാകും. ആരും തുണയില്ലാത്ത വയോധികർക്കും വിധവകൾക്കും അനാഥർക്കും ശിവദാസൻ വസ്ത്രങ്ങൾ ശേഖരിച്ചും ഭക്ഷ്യവസ്തുക്കൾ സമാഹരിച്ചും വീടുകളിൽ എത്തിക്കുന്നു. ചങ്ങരംകുളത്തെ നൂറ് കണക്കിന് കാൻസർ, കിഡ്നി രോഗികൾക്ക് പരിചരണം നൽകി വരുന്നു. ശിവദാസന്റെ ഒറ്റയാൾ പ്രവർത്തനങ്ങൾ കണ്ടറിഞ്ഞ പ്രദേശവാസികൾ പ്രവർത്തനത്തിന് വേണ്ട സഹായങ്ങൾ നൽകി കൂടെ നിൽക്കാനും തുടങ്ങി.
മധുവിനെപ്പോലുള്ളവർ ഇനി ഉണ്ടാവാതിരിക്കട്ടെ
വിശപ്പിന്റെ വിളിയാൽ മടുത്തവരെ ജീവിതത്തിലേക്ക് പിടിച്ചു കൊണ്ടു വരാൻ ശ്രമിക്കുകയാണ് ലക്ഷ്യമെന്നും മധുവിനെപ്പോലുള്ളവർ കേരളത്തിൽ ഇനി ഉണ്ടാവാതിരിക്കട്ടെ എന്നും ഈ ചുമട്ടുതൊഴിലാളി പ്രത്യാശ പ്രകടിപ്പിക്കുന്നു. ധാരാളം പണം കയ്യിലുള്ളവർക്ക് മാത്രമെ മറ്റുള്ളവരെ സഹായിക്കാൻ കഴിയൂ എന്ന മനോഭാവമാണ് പലർക്കും.
നിർധനരായ കുട്ടികൾക്ക് വസ്ത്രങ്ങളോ മറ്റോ നൽകണമെങ്കിൽ ഏതെങ്കിലും സംഘടനയുടെയോ കൂട്ടായ്മയുടെയോ സഹായം വേണമെന്ന നിലയുമുണ്ട്. വിശക്കുന്നവന് ഭക്ഷണമെത്തിക്കാനും വേണം ചിലർക്കെല്ലാം പരസഹായം. ഇവിടെയാണ് കാരുണ്യമേഖലയിലെ ശിവദാസിനെപ്പോലുള്ളവരുടെ മഹത്വം ദർശിക്കാൻ.
കാരുണ്യപ്രവർത്തനം ’പ്രകടിപ്പിച്ച്’ അതിന്റെ ഒരു ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിച്ച് കിട്ടുന്ന ലൈക്കിനു വേണ്ടി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകളും കൂട്ടായ്മകളും ഒരുപാടുണ്ട്. അവർക്കിടയിൽ സഹജീവികളുടെ വിശപ്പിന്റെ വിളിയറിഞ്ഞ് ശിവദാസനെപ്പോലെ ഓടിയെത്തുന്നവരുണ്ടെന്നും ചുറ്റിലുമുള്ള "മധുമാരെ’ അറിയിച്ചുകൊടുക്കാനും നമുക്ക് കഴിയണം. ഒരു വ്യക്തിയുടെ ഏറ്റവും വലിയ വേദന വിശപ്പാണ്. വിശപ്പിന്റെ വിളി വിളിപ്പാടകലെയെത്താത്തവർക്ക് "മധുമാരെ’ തിരിച്ചറിയാൻ കഴിയില്ല. കൈനീട്ടാതെ പട്ടിണിയിൽ വെന്തുരുകി ജീവിതം ഹോമിക്കുന്നവർക്കിടയിലേക്ക് ആധുനികകാലത്തെ തിരക്കുകൾക്കിടയിലും ഓടിയെത്താൻ ശിവദാസൻമാരെ പോലുള്ളവരും ആശ്വാസതണലാണ്.
ചങ്ങരംകുളം മൂക്കുതല സ്വദേശിയായ ശിവദാസൻ പഠിച്ചതും വളർന്നതും തമിഴ്നാട്ടിലാണ്. ആലങ്കോട് എരഞ്ഞിക്കാട്ട് കമലമ്മയുടെയും ബാലൻ നായരുടെയും മകനായ ശിവദാസൻ തന്റെ കുട്ടിക്കാലം ചെലവഴിച്ചതും ചെന്നൈയിലാണ്. ഇപ്പോൾ ചങ്ങരംകുളത്തിനടുത്ത് മൂക്കുതലയിൽ കുടുംബസമേതം താമസിക്കുന്ന ശിവദാസൻ എപ്പോഴും വിവിധ കാരുണ്യ പ്രവർത്തനങ്ങളുമായി തിരക്കിലാണ്. കൂടെ ജോലി ചെയ്യുന്നവരുടെ സഹായസഹകരണങ്ങളും ശിവദാസന്‍ ജോലിക്കിടയിലെ കാരുണ്യപ്രവർത്തനങ്ങൾ തടസമില്ലാതെ കൊണ്ടു നടക്കാൻ സാഹചര്യം ഒരുക്കിക്കൊടുക്കുന്നു.
ഭാര്യ ലതയും മക്കളായ ആദിത്യൻ, അംഗിത എന്നിവരും ശിവദാസിന്റെ കാരുണ്യപ്രവർത്തനങ്ങളിൽ അകമഴിഞ്ഞ സഹായങ്ങൾ നൽകി എപ്പോഴും കൂടെയുണ്ട്. ശിവദാസൻ നന്പർ -8547059938.
ഷാഫി ചങ്ങരംകുളം
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
അന്യഗ്രഹജീവികളുടെ അസ്ഥികൂടങ്ങൾ പ്രദർശിപ്പിച്ച് മെക്സിക്കോ; ഞെട്ടിവിറച്ച് ലോകം
മെക്സിക്കോ സിറ്റി: അന്യഗ്രഹജീവികളും പറക്കുംതളികളും വെറും കെട്ടുകഥയല്ലെന്ന തര
രണ്ടായിരം വര്‍ഷം മുന്‍പ് മുങ്ങിയ കപ്പലിൽ പുതുപുത്തന്‍പോലെ ചില്ല് പാത്രങ്ങള്‍
രണ്ടായിരം വര്‍ഷം മുന്‍പു കടലില്‍ മുങ്ങിപ്പോയ കപ്പലിന്റെ അവശിഷ്ടങ്ങളില്‍നിന്ന്
ഇടയിലെക്കാട്ടെ വാനരസദ്യ
ഒരുമയുടെ ഓണമെന്നാൽ കാസർഗോഡുകാർക്ക് മനുഷ്യർ മാത്രം ആഘോഷിക്കുന്ന ഓണമല്ല. മന
കണ്ടുപഠിക്കാം ഈ കാറ്റാടിപ്പാടത്തെ
കോട്ടൂർ സുനിൽ
കള്ളിയങ്കാട്ട് നീലി എന്ന യക്ഷിയെ അറിയാത്ത മലയാളികൾ ഇ
Latest News
കണ്ണൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ കത്തിച്ചു
മോദിയുടെ റോഡ് ഷോ; മലപ്പുറത്തെ സ്ഥാനാര്‍ഥി അബ്ദുള്‍ സലാമിന് വാഹനത്തില്‍ ഇടം കിട്ടിയില്ല
പൗരത്വ ഭേദഗതി നിയമത്തിന് ഇടക്കാല സ്റ്റേയില്ല; കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്
"കരുണാകരന്റെ വീട്ടിൽവരുന്നത് ശത്രുക്കളാണെങ്കിലും മാന്യമായി പെരുമാറും; ആ പേരിൽ പത്തുവോട്ട് കിട്ടുമെന്ന് കരുതേണ്ട'
ബിഹാറിലെ സീറ്റ് തര്‍ക്കം; കേന്ദ്രമന്ത്രി പശുപതി പാരസ് രാജിവച്ചു
Latest News
കണ്ണൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ കത്തിച്ചു
മോദിയുടെ റോഡ് ഷോ; മലപ്പുറത്തെ സ്ഥാനാര്‍ഥി അബ്ദുള്‍ സലാമിന് വാഹനത്തില്‍ ഇടം കിട്ടിയില്ല
പൗരത്വ ഭേദഗതി നിയമത്തിന് ഇടക്കാല സ്റ്റേയില്ല; കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്
"കരുണാകരന്റെ വീട്ടിൽവരുന്നത് ശത്രുക്കളാണെങ്കിലും മാന്യമായി പെരുമാറും; ആ പേരിൽ പത്തുവോട്ട് കിട്ടുമെന്ന് കരുതേണ്ട'
ബിഹാറിലെ സീറ്റ് തര്‍ക്കം; കേന്ദ്രമന്ത്രി പശുപതി പാരസ് രാജിവച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top