പ്രൊഡ്യൂസര്‍ ചേട്ടന്റെ നുണക്കഥ
പ്രൊഡ്യൂസര്‍ ചേട്ടന്റെ നുണക്കഥ
തിരുവനന്തപുരത്തെ കോളജ് അധ്യാപകരുടെ മകളുടെ കഥ കേൾക്കൂ. അർച്ചനയും അപർണയും അവരുടെ മാതാപിതാക്കളും അടങ്ങുന്ന കുടുംബം. ഇരുവരും നന്നായി പഠിക്കും. കംപ്യൂട്ടർ വേണമെന്ന അപർണയുടെ ആഗ്രഹം കേട്ട് വളരെ സ്നേഹത്തോടെയാണ് മാതാപിതാക്കൾ കംപ്യൂട്ടർ വാങ്ങി നൽകിയത്. നഗരത്തിലെ പ്രമുഖ സ്കൂൾ വിദ്യാർഥികളാണ് ഇരുവരും.

ചേച്ചിയും അനുജത്തിയും ഒരേ മുറിയിലാണ് ഉറങ്ങാറുള്ളത്. എന്നാൽ അപർണ രാത്രി എല്ലാവരും ഉറങ്ങിയതിനുശേഷം കംപ്യൂട്ടറിനു മുന്നിലിരിക്കുന്നത് അർച്ചന അപ്രതീക്ഷിതമായിട്ടാണ് കണ്ടത്. ഒന്നര വയസു വ്യത്യാസമേ ഉള്ളൂവെങ്കിലും അവൾ അനുജത്തിയെ മകളെപ്പോലെയാണ് കണ്ടിരുന്നത്. അനുജത്തിയുടെ പോക്ക് ശരിയല്ലെന്ന് അവൾക്ക് മനസിലായി. സൈബർ കുരുക്കിൽപ്പെട്ട അപർണയുടെ കഥ ഇതായിരുന്നു.

അപർണയ്ക്ക് സിനിമ എന്നും ഹരമായിരുന്നു. ഓർക്കുട്ടിലൂടെ ചാനലിലെ ഒരു പ്രൊഡ്യൂസറുമായി അവൾ പരിചയത്തിലായി. വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമായ അയാൾ സുന്ദരനും നിമിഷങ്ങൾക്കകം ആരെയും വീഴ്ത്താൻ കഴിവുളള വാക്ചാതുര്യം ഉള്ളവനുമായിരുന്നു. അപർണ ഒരു ഫോട്ടോ അയാൾക്ക് അയച്ചു കൊടുത്തു. ഇത്രയും സുന്ദരിയായ ഒരു പെണ്‍കുട്ടിയെ ഞാൻ മീഡിയയിൽ പോലും കണ്ടിട്ടില്ല. താൻ കുറച്ചു കൂടി മുന്പേ ജനിച്ചിരുന്നെങ്കിൽ സുന്ദരിയായ ഭാര്യയുടെ ഭർത്താവായി എനിക്ക് ജീവിക്കാമായിരുന്നു.’’ പ്രൊഡ്യൂസർ ചേട്ടന്‍റെ വാക്കുകളിൽ അപർണ വീണു.

വീട്ടിൽ നിന്നു ഫോണ്‍ ചെയ്യുന്നത് പതിവായി. വീട്ടുകാർ പിടിച്ചാലോയെന്നു ഭയന്ന് പുറത്ത് കഫേയിൽ പോയി ചാറ്റിംഗ് തുടങ്ങി. 14 വയസുകാരിക്ക് 37കാരനിലുള്ള അനുരാഗം തീവ്രമായി വളർന്നു. പഠനത്തിൽ ശ്രദ്ധയില്ലാതെ വന്നപ്പോഴാണ് മാതാപിതാക്കൾ മനഃശാസ്ത്രജ്ഞന്‍റെ സഹായം തേടിയത്. ഡോക്ടറുടെ മുന്നിൽ അവൾ വാചാലയായി അദ്ദേഹം തയാറാണെങ്കിൽ ഞാൻ കൂടെ ഇറങ്ങിപ്പോകും. എനിക്ക് പതിനെട്ടു വയസാകുന്പോഴെക്കും അദ്ദേഹം ഭാര്യയെ ഉപേക്ഷിക്കും. പിന്നെ ഞങ്ങൾ ഒരുമിച്ച് ജീവിക്കും....’’ അപർണ ഡോക്ടറോടു പറഞ്ഞു.

ഡോക്ടർ കാമുകന്‍റെ ഫോണ്‍ നന്പർ വാങ്ങി വിളിച്ചു. ആദ്യമൊന്നു പതറിയെങ്കിലും നിത്യതൊഴിൽ അഭ്യാസിയെപ്പോലെ അയാൾ ഡോക്ടറോടു പറഞ്ഞു. ഞാൻ ആ കുട്ടിയെ സഹോദരിയെപ്പോലെയാണ് കരുതുന്നത്. ഇത്തരത്തിലാണ് അവളുടെ മനസിലിരുപ്പെങ്കിൽ ഒരിക്കലും ഞാൻ അവളെ വിളിക്കില്ല.- അയാൾ തടിയൂരി. മാനസികമായി തളർന്ന ആ കുട്ടി ഏറെക്കാലം ചികിത്സയിലായിരുന്നു.

സൈബർ കാമുകൻ പറ്റിച്ച പണി

പത്താം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ നീതുവിന് (യഥാർഥ പേരല്ല) പന്ത്രണ്ടാം ക്ലാസിലെത്തിയപ്പോൾ മാർക്കു കുറഞ്ഞു. തോറ്റുപോകുമെന്ന് പറഞ്ഞ് ക്ലാസ് ടീച്ചർ അച്ഛനെ വിളിപ്പിച്ചു. അപ്പോഴാണ് മകളുടെ പഠന പുരോഗതി ആ മാതാപിതാക്കൾ അറിഞ്ഞത്.
കർഷക കുടുംബമാണെങ്കിലും നല്ല ധനസ്ഥിതിയുള്ളവരാണ് നീതുവിന്‍റെ മാതാപിതാക്കൾ. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ പഠനം കൂടുതൽ നന്നാകുമെന്ന വിശ്വാസത്തിൽ അവർ മകൾക്ക് ഒരു കംപ്യൂട്ടർ വാങ്ങിക്കൊടുത്തു. ഇന്‍റർനെറ്റ് സൗകര്യമുള്ള കംപ്യൂട്ടർ നീതുവിന്‍റെ സ്വപ്നമായിരുന്നു. മാതാപിതാക്കളുടെ സാന്നിധ്യത്തിൽ നീതു ക്ലാസ് ടീച്ചറിന്‍റെ ചോദ്യങ്ങൾക്കു മറുപടി നൽകി. അപ്പോഴാണ് ആ പാവം രക്ഷിതാക്കൾ അറിഞ്ഞത് മകൾ ഏതു നേരവും ചാറ്റിംഗിലായിരുന്നുവെന്ന കാര്യം.

ഒരു ദിവസം നീതുവിന്‍റെ ചാറ്റിൽ ഹായ് പറഞ്ഞ് ഒരു സുന്ദരൻ. ഹൃത്വിക് റോഷന്‍റെ ചിത്രമാണ് അയാൾ പ്രൊഫൈലിൽ ഇട്ടിരിക്കുന്നത്. തിരിച്ചും ഹായ് പറയാതിരിക്കാൻ നീതുവിനായില്ല. ആ സൗഹൃദം പൊടുന്നനെ വളർന്നു. രാവും പകലും അയാളുടെ വർത്തമാനങ്ങൾക്കായി അവൾ കാത്തിരുന്നു. പന്ത്രണ്ടാം ക്ലാസിൽ തോറ്റാലും അയാൾ കല്യാണം കഴിച്ചോളാമെന്നു നീതുവിന് വാക്കും കൊടുത്തു. നേരിൽ കണ്ടിട്ടില്ലാത്ത സൈബർ കാമുകന്‍റെ കുഴിയിൽ നീതു വീണു. ഒടുവിൽ ടീച്ചറുടെ സാന്നിധ്യത്തിൽ മാതാപിതാക്കൾ ചാറ്റിൽ പങ്കുചേർന്നു. പക്ഷേ അപകടം മണത്തറിഞ്ഞ ആ കാമുകൻ മുങ്ങി.

വയസും പേരും സ്ഥലവുമൊക്കെ മാറ്റിപ്പറഞ്ഞ് ഇരകളെ തേടുന്ന ചതിയന്മാർ ഇവിടെയുണ്ടെന്ന കാര്യം പലപ്പോഴും അറിഞ്ഞുകൊണ്ടു മറക്കുന്നവരെയും കാണാം.


കൂട്ടുകാരികൾ പറ്റിച്ച പണി

അടുത്തിടെ സൈബർ സെല്ലിൽ എത്തിയ ഒരു പരാതി വർഷങ്ങൾക്കു മുന്പുണ്ടായ ഒരു സംഭവത്തിലേക്കാണ് എത്തിച്ചത്. വിവാഹിതയായ യുവതിയുടെ നഗ്നചിത്രങ്ങൾ വാട്സ് ആപ്പിൽ പ്രചരിക്കുന്നുവെന്ന പരാതിയുമായിട്ടാണ് കോഴിക്കോടുകാരിയായ യുവതിയും ഭർത്താവും സൈബർ സെല്ലിൽ എത്തിയത്. സംഭവം ഇങ്ങനെയാണ്. വർഷങ്ങൾക്കു മുന്പ് കോളജ് പഠനകാലത്ത് കൂട്ടുകാരികൾക്കൊപ്പം യുവതി നഗ്നഫോട്ടോകൾ എടുത്തിരുന്നു. ലാപ്ടോപ്പിൽ സൂക്ഷിച്ച ഫോട്ടോകൾ എങ്ങനെയോ ഷെയറു ചെയ്യപ്പെട്ടു. അതിലൊന്നാണ് വർഷങ്ങൾക്കു ശേഷം യുവതിയുടെ വാട്സ്ആപ്പിലേക്ക് വന്നത്. ഈ കേസിൽ പ്രതിയെ പിടികൂടാൻ പോലീസ് ഏറെ കഷ്ടപ്പെട്ടു.

സോഷ്യൽ മീഡിയയിലൂടെ മയക്കുമരുന്നും

കൊല്ലം സ്വദേശിനിയായ കോളജുവിദ്യാർഥിക്ക് ഫേസ്ബുക്കിലൂടെ ഒരു സുഹൃത്തിനെ കിട്ടി. താമസിയാതെ അയാളുമായി അവൾ കൂടുതൽ അടുത്തു. ഉന്നത ബിരുദധാരിയെന്നു പരിചയപ്പെടുത്തിയ ആൾ തൊഴിൽരഹിതനാണെന്ന് അവൾ അറിഞ്ഞത് ഏറെ വൈകിയായിരുന്നു. പക്ഷേ അതിനൊപ്പം മറ്റൊരു അത്യാഹിതം കൂടി ആ പെണ്‍കുട്ടിക്ക് ഉണ്ടായി. തന്‍റെ കൂട്ടുകാരൻ മയക്കുമരുന്നിന് അടിമയും മയക്കുമരുന്ന് വിൽപനക്കാരനുമായിരുന്നു. ഓണ്‍ലൈനിലൂടെ ഇരകളെകണ്ടെത്തി മയക്കുമരുന്ന് വിൽപന നടത്തുന്ന കണ്ണിയിലെ അംഗമായിരുന്നു അയാൾ. ഇന്ന് മയക്കുമരുന്നിന് അടിമയായ ആ പെണ്‍കുട്ടിക്ക് പഠനം അവസാനിപ്പിക്കേണ്ടിവന്നു. ഇപ്പോൾ തൃശൂരിലെ ഒരു മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സയിലാണ് അവൾ.

ഫേസ് ബുക്ക് സൗഹൃദങ്ങൾ

ഫേസ് ബുക്ക് സൗഹൃദം അതിരുവിട്ടപ്പോഴാണ് പതിനൊന്നാം ക്ലാസുകാരിയെ മാതാപിതാക്കൾ മനഃശാസ്ത്രജ്ഞന്‍റെ അടുത്ത് എത്തിച്ചത്. തീരെ പരിചയം ഇല്ലാത്തവരെപ്പോലും അവൾ ഫ്രണ്ട്ഷിപ്പ് ലിസ്റ്റിൽ ചേർക്കും. കൂട്ടുകാരിയുടെ കൂട്ടുകാരൻ, അയാളുടെ സുഹൃത്ത്... ഇങ്ങനെ പോകുന്നു അവളുടെ സൗഹൃദങ്ങൾ... പിന്നെ ഫോണ്‍ നന്പറും നൽകും. കംപ്യൂട്ടർ ചാറ്റിംഗിലൂടെയും മൊബൈലിലൂടെയും ഏതുനേരവും അപരിചിതരുമായി ചങ്ങാത്തത്തിലായിരുന്നു ആ കുട്ടി. അതോടെ മാർക്കു കുറഞ്ഞു. വീട്ടിൽ ആരോടും മിണ്ടാനും സമയമില്ലാതായി.

ഫേസ് ബുക്ക് പോലുള്ള സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകളിലും കൗമാരക്കാരും സ്ത്രീകളുമൊക്കെ ഇന്ന് സജീവമാണ്. ഫോട്ടോകളും വിശേഷങ്ങളുമൊക്കെ പോസ്റ്റ് ചെയ്യാനും അതിന് ലൈക്ക് അടിച്ച് സന്തോഷം നേടാനുമൊക്കെ പലരും മത്സരിക്കുന്നതായും കാണാം.
സ്വന്തം അപ്പൻ മരിച്ചു കിടക്കുന്പോഴും മൊബൈൽ ഫോണിലൂടെ ഫേസ് ബുക്കിൽ ചാറ്റു ചെയ്ത പാലാക്കാരിയായ യുവതിയെ അടുത്തിടെയാണ് ഭർത്താവ് മനഃശാസ്ത്രജ്ഞന്‍റെ അടുത്ത് എത്തിച്ചത്.

കംപ്യൂട്ടറും ഇന്‍റർനെറ്റും മൊബൈൽഫോണുമൊക്കെ അച്ചടക്കത്തോടെ കൈകാര്യം ചെയ്തില്ലെങ്കിൽ അതൊരു കെണിയായി മാറും. അപരിചിതരെ ഫേസ് ബുക്ക് ഫ്രണ്ട്ഷിപ് ലിസ്റ്റിൽ നിന്നു വെട്ടിമാറ്റണം. സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകൾ ഉപയോഗിക്കുന്പോഴുള്ള കരുതലുകൾ മാതാപിതാക്കൾ മക്കൾക്ക് പകർന്നു നൽകണം. അവർ ഇത് എങ്ങനെ ഉപയോഗിക്കുന്നുവെന്ന കാര്യത്തിലും ശ്രദ്ധവേണം.

ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈലുകൾ

വ്യാജ പ്രൊഫൈലുകളുടെ ഒരു ലോകമാണ് ഫേസ്ബുക്ക്. ഒരു രസത്തിനുവേണ്ടി ഉണ്ടാക്കിയതു മുതൽ തട്ടിപ്പിനുവരെ ഫേസ്ബുക്ക് അക്കൗണ്ടുകൾ സൃഷ്ടിക്കുന്നവരുണ്ട്.

ഇങ്ങനെ വ്യാജ പ്രൊഫൈലുകൾ ഉള്ളവരിൽ ഏറെയും സെലിബ്രിറ്റികളാണ്. അടുത്തിടെ കാവ്യ മാധവന്‍റെ വ്യാജപ്രൊഫൈൽ ഉണ്ടാക്കിയ പന്തളം സ്വദേശിയെ പോലീസ് അറസ്റ്റു ചെയ്യുകയുണ്ടായി. ഗായിക ജ്യോത്സന മോഷ്ടിക്കപ്പെട്ട തന്‍റെ അക്കൗണ്ട് തിരിച്ചു പിടിച്ചു. നടി ശ്രീയ, സീരിയൽ താരം ഗായത്രി അരുണ്‍ എന്നിവരെല്ലാം ഫേസ്ബുക്ക് ചീറ്റിംഗിനെതിരേ പരാതിപ്പെട്ടവരാണ്. (നാളെ- ചാറ്റിംഗ് എന്ന ചീറ്റിംഗ്)

സീമ മോഹൻലാൽ