Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
പ്രൊഡ്യൂസര്‍ ചേട്ടന്റെ നുണക്കഥ
തിരുവനന്തപുരത്തെ കോളജ് അധ്യാപകരുടെ മകളുടെ കഥ കേൾക്കൂ. അർച്ചനയും അപർണയും അവരുടെ മാതാപിതാക്കളും അടങ്ങുന്ന കുടുംബം. ഇരുവരും നന്നായി പഠിക്കും. കംപ്യൂട്ടർ വേണമെന്ന അപർണയുടെ ആഗ്രഹം കേട്ട് വളരെ സ്നേഹത്തോടെയാണ് മാതാപിതാക്കൾ കംപ്യൂട്ടർ വാങ്ങി നൽകിയത്. നഗരത്തിലെ പ്രമുഖ സ്കൂൾ വിദ്യാർഥികളാണ് ഇരുവരും.
ചേച്ചിയും അനുജത്തിയും ഒരേ മുറിയിലാണ് ഉറങ്ങാറുള്ളത്. എന്നാൽ അപർണ രാത്രി എല്ലാവരും ഉറങ്ങിയതിനുശേഷം കംപ്യൂട്ടറിനു മുന്നിലിരിക്കുന്നത് അർച്ചന അപ്രതീക്ഷിതമായിട്ടാണ് കണ്ടത്. ഒന്നര വയസു വ്യത്യാസമേ ഉള്ളൂവെങ്കിലും അവൾ അനുജത്തിയെ മകളെപ്പോലെയാണ് കണ്ടിരുന്നത്. അനുജത്തിയുടെ പോക്ക് ശരിയല്ലെന്ന് അവൾക്ക് മനസിലായി. സൈബർ കുരുക്കിൽപ്പെട്ട അപർണയുടെ കഥ ഇതായിരുന്നു.
അപർണയ്ക്ക് സിനിമ എന്നും ഹരമായിരുന്നു. ഓർക്കുട്ടിലൂടെ ചാനലിലെ ഒരു പ്രൊഡ്യൂസറുമായി അവൾ പരിചയത്തിലായി. വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമായ അയാൾ സുന്ദരനും നിമിഷങ്ങൾക്കകം ആരെയും വീഴ്ത്താൻ കഴിവുളള വാക്ചാതുര്യം ഉള്ളവനുമായിരുന്നു. അപർണ ഒരു ഫോട്ടോ അയാൾക്ക് അയച്ചു കൊടുത്തു. ഇത്രയും സുന്ദരിയായ ഒരു പെണ്‍കുട്ടിയെ ഞാൻ മീഡിയയിൽ പോലും കണ്ടിട്ടില്ല. താൻ കുറച്ചു കൂടി മുന്‍പേ ജനിച്ചിരുന്നെങ്കിൽ സുന്ദരിയായ ഭാര്യയുടെ ഭർത്താവായി എനിക്ക് ജീവിക്കാമായിരുന്നു.’’ പ്രൊഡ്യൂസർ ചേട്ടന്റെ വാക്കുകളിൽ അപർണ വീണു.
വീട്ടിൽ നിന്നു ഫോണ്‍ ചെയ്യുന്നത് പതിവായി. വീട്ടുകാർ പിടിച്ചാലോയെന്നു ഭയന്ന് പുറത്ത് കഫേയിൽ പോയി ചാറ്റിംഗ് തുടങ്ങി. 14 വയസുകാരിക്ക് 37കാരനിലുള്ള അനുരാഗം തീവ്രമായി വളർന്നു. പഠനത്തിൽ ശ്രദ്ധയില്ലാതെ വന്നപ്പോഴാണ് മാതാപിതാക്കൾ മനഃശാസ്ത്രജ്ഞന്റെ സഹായം തേടിയത്. ഡോക്ടറുടെ മുന്നിൽ അവൾ വാചാലയായി അദ്ദേഹം തയാറാണെങ്കിൽ ഞാൻ കൂടെ ഇറങ്ങിപ്പോകും. എനിക്ക് പതിനെട്ടു വയസാകുന്പോഴെക്കും അദ്ദേഹം ഭാര്യയെ ഉപേക്ഷിക്കും. പിന്നെ ഞങ്ങൾ ഒരുമിച്ച് ജീവിക്കും....’’ അപർണ ഡോക്ടറോടു പറഞ്ഞു.
ഡോക്ടർ കാമുകന്റെ ഫോണ്‍ നന്പർ വാങ്ങി വിളിച്ചു. ആദ്യമൊന്നു പതറിയെങ്കിലും നിത്യതൊഴിൽ അഭ്യാസിയെപ്പോലെ അയാൾ ഡോക്ടറോടു പറഞ്ഞു. ഞാൻ ആ കുട്ടിയെ സഹോദരിയെപ്പോലെയാണ് കരുതുന്നത്. ഇത്തരത്തിലാണ് അവളുടെ മനസിലിരുപ്പെങ്കിൽ ഒരിക്കലും ഞാൻ അവളെ വിളിക്കില്ല.- അയാൾ തടിയൂരി. മാനസികമായി തളർന്ന ആ കുട്ടി ഏറെക്കാലം ചികിത്സയിലായിരുന്നു.
സൈബർ കാമുകൻ പറ്റിച്ച പണി
പത്താം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ നീതുവിന് (യഥാർഥ പേരല്ല) പന്ത്രണ്ടാം ക്ലാസിലെത്തിയപ്പോൾ മാർക്കു കുറഞ്ഞു. തോറ്റുപോകുമെന്ന് പറഞ്ഞ് ക്ലാസ് ടീച്ചർ അച്ഛനെ വിളിപ്പിച്ചു. അപ്പോഴാണ് മകളുടെ പഠന പുരോഗതി ആ മാതാപിതാക്കൾ അറിഞ്ഞത്.
കർഷക കുടുംബമാണെങ്കിലും നല്ല ധനസ്ഥിതിയുള്ളവരാണ് നീതുവിന്റെ മാതാപിതാക്കൾ. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ പഠനം കൂടുതൽ നന്നാകുമെന്ന വിശ്വാസത്തിൽ അവർ മകൾക്ക് ഒരു കംപ്യൂട്ടർ വാങ്ങിക്കൊടുത്തു. ഇന്റർനെറ്റ് സൗകര്യമുള്ള കംപ്യൂട്ടർ നീതുവിന്റെ സ്വപ്നമായിരുന്നു. മാതാപിതാക്കളുടെ സാന്നിധ്യത്തിൽ നീതു ക്ലാസ് ടീച്ചറിന്റെ ചോദ്യങ്ങൾക്കു മറുപടി നൽകി. അപ്പോഴാണ് ആ പാവം രക്ഷിതാക്കൾ അറിഞ്ഞത് മകൾ ഏതു നേരവും ചാറ്റിംഗിലായിരുന്നുവെന്ന കാര്യം.
ഒരു ദിവസം നീതുവിന്റെ ചാറ്റിൽ ഹായ് പറഞ്ഞ് ഒരു സുന്ദരൻ. ഹൃത്വിക് റോഷന്റെ ചിത്രമാണ് അയാൾ പ്രൊഫൈലിൽ ഇട്ടിരിക്കുന്നത്. തിരിച്ചും ഹായ് പറയാതിരിക്കാൻ നീതുവിനായില്ല. ആ സൗഹൃദം പൊടുന്നനെ വളർന്നു. രാവും പകലും അയാളുടെ വർത്തമാനങ്ങൾക്കായി അവൾ കാത്തിരുന്നു. പന്ത്രണ്ടാം ക്ലാസിൽ തോറ്റാലും അയാൾ കല്യാണം കഴിച്ചോളാമെന്നു നീതുവിന് വാക്കും കൊടുത്തു. നേരിൽ കണ്ടിട്ടില്ലാത്ത സൈബർ കാമുകന്റെ കുഴിയിൽ നീതു വീണു. ഒടുവിൽ ടീച്ചറുടെ സാന്നിധ്യത്തിൽ മാതാപിതാക്കൾ ചാറ്റിൽ പങ്കുചേർന്നു. പക്ഷേ അപകടം മണത്തറിഞ്ഞ ആ കാമുകൻ മുങ്ങി.
വയസും പേരും സ്ഥലവുമൊക്കെ മാറ്റിപ്പറഞ്ഞ് ഇരകളെ തേടുന്ന ചതിയന്മാർ ഇവിടെയുണ്ടെന്ന കാര്യം പലപ്പോഴും അറിഞ്ഞുകൊണ്ടു മറക്കുന്നവരെയും കാണാം.
കൂട്ടുകാരികൾ പറ്റിച്ച പണി
അടുത്തിടെ സൈബർ സെല്ലിൽ എത്തിയ ഒരു പരാതി വർഷങ്ങൾക്കു മുന്‍പുണ്ടായ ഒരു സംഭവത്തിലേക്കാണ് എത്തിച്ചത്. വിവാഹിതയായ യുവതിയുടെ നഗ്നചിത്രങ്ങൾ വാട്സ് ആപ്പിൽ പ്രചരിക്കുന്നുവെന്ന പരാതിയുമായിട്ടാണ് കോഴിക്കോടുകാരിയായ യുവതിയും ഭർത്താവും സൈബർ സെല്ലിൽ എത്തിയത്. സംഭവം ഇങ്ങനെയാണ്. വർഷങ്ങൾക്കു മുന്‍പ് കോളജ് പഠനകാലത്ത് കൂട്ടുകാരികൾക്കൊപ്പം യുവതി നഗ്നഫോട്ടോകൾ എടുത്തിരുന്നു. ലാപ്ടോപ്പിൽ സൂക്ഷിച്ച ഫോട്ടോകൾ എങ്ങനെയോ ഷെയറു ചെയ്യപ്പെട്ടു. അതിലൊന്നാണ് വർഷങ്ങൾക്കു ശേഷം യുവതിയുടെ വാട്സ്ആപ്പിലേക്ക് വന്നത്. ഈ കേസിൽ പ്രതിയെ പിടികൂടാൻ പോലീസ് ഏറെ കഷ്ടപ്പെട്ടു.
സോഷ്യൽ മീഡിയയിലൂടെ മയക്കുമരുന്നും
കൊല്ലം സ്വദേശിനിയായ കോളജുവിദ്യാർഥിക്ക് ഫേസ്ബുക്കിലൂടെ ഒരു സുഹൃത്തിനെ കിട്ടി. താമസിയാതെ അയാളുമായി അവൾ കൂടുതൽ അടുത്തു. ഉന്നത ബിരുദധാരിയെന്നു പരിചയപ്പെടുത്തിയ ആൾ തൊഴിൽരഹിതനാണെന്ന് അവൾ അറിഞ്ഞത് ഏറെ വൈകിയായിരുന്നു. പക്ഷേ അതിനൊപ്പം മറ്റൊരു അത്യാഹിതം കൂടി ആ പെണ്‍കുട്ടിക്ക് ഉണ്ടായി. തന്റെ കൂട്ടുകാരൻ മയക്കുമരുന്നിന് അടിമയും മയക്കുമരുന്ന് വിൽപനക്കാരനുമായിരുന്നു. ഓണ്‍ലൈനിലൂടെ ഇരകളെകണ്ടെത്തി മയക്കുമരുന്ന് വിൽപന നടത്തുന്ന കണ്ണിയിലെ അംഗമായിരുന്നു അയാൾ. ഇന്ന് മയക്കുമരുന്നിന് അടിമയായ ആ പെണ്‍കുട്ടിക്ക് പഠനം അവസാനിപ്പിക്കേണ്ടിവന്നു. ഇപ്പോൾ തൃശൂരിലെ ഒരു മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സയിലാണ് അവൾ.
ഫേസ് ബുക്ക് സൗഹൃദങ്ങൾ
ഫേസ് ബുക്ക് സൗഹൃദം അതിരുവിട്ടപ്പോഴാണ് പതിനൊന്നാം ക്ലാസുകാരിയെ മാതാപിതാക്കൾ മനഃശാസ്ത്രജ്ഞന്റെ അടുത്ത് എത്തിച്ചത്. തീരെ പരിചയം ഇല്ലാത്തവരെപ്പോലും അവൾ ഫ്രണ്ട്ഷിപ്പ് ലിസ്റ്റിൽ ചേർക്കും. കൂട്ടുകാരിയുടെ കൂട്ടുകാരൻ, അയാളുടെ സുഹൃത്ത്... ഇങ്ങനെ പോകുന്നു അവളുടെ സൗഹൃദങ്ങൾ... പിന്നെ ഫോണ്‍ നന്പറും നൽകും. കംപ്യൂട്ടർ ചാറ്റിംഗിലൂടെയും മൊബൈലിലൂടെയും ഏതുനേരവും അപരിചിതരുമായി ചങ്ങാത്തത്തിലായിരുന്നു ആ കുട്ടി. അതോടെ മാർക്കു കുറഞ്ഞു. വീട്ടിൽ ആരോടും മിണ്ടാനും സമയമില്ലാതായി.
ഫേസ് ബുക്ക് പോലുള്ള സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകളിലും കൗമാരക്കാരും സ്ത്രീകളുമൊക്കെ ഇന്ന് സജീവമാണ്. ഫോട്ടോകളും വിശേഷങ്ങളുമൊക്കെ പോസ്റ്റ് ചെയ്യാനും അതിന് ലൈക്ക് അടിച്ച് സന്തോഷം നേടാനുമൊക്കെ പലരും മത്സരിക്കുന്നതായും കാണാം.
സ്വന്തം അപ്പൻ മരിച്ചു കിടക്കുന്പോഴും മൊബൈൽ ഫോണിലൂടെ ഫേസ് ബുക്കിൽ ചാറ്റു ചെയ്ത പാലാക്കാരിയായ യുവതിയെ അടുത്തിടെയാണ് ഭർത്താവ് മനഃശാസ്ത്രജ്ഞന്റെ അടുത്ത് എത്തിച്ചത്.
കംപ്യൂട്ടറും ഇന്റർനെറ്റും മൊബൈൽഫോണുമൊക്കെ അച്ചടക്കത്തോടെ കൈകാര്യം ചെയ്തില്ലെങ്കിൽ അതൊരു കെണിയായി മാറും. അപരിചിതരെ ഫേസ് ബുക്ക് ഫ്രണ്ട്ഷിപ് ലിസ്റ്റിൽ നിന്നു വെട്ടിമാറ്റണം. സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകൾ ഉപയോഗിക്കുന്പോഴുള്ള കരുതലുകൾ മാതാപിതാക്കൾ മക്കൾക്ക് പകർന്നു നൽകണം. അവർ ഇത് എങ്ങനെ ഉപയോഗിക്കുന്നുവെന്ന കാര്യത്തിലും ശ്രദ്ധവേണം.
ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈലുകൾ
വ്യാജ പ്രൊഫൈലുകളുടെ ഒരു ലോകമാണ് ഫേസ്ബുക്ക്. ഒരു രസത്തിനുവേണ്ടി ഉണ്ടാക്കിയതു മുതൽ തട്ടിപ്പിനുവരെ ഫേസ്ബുക്ക് അക്കൗണ്ടുകൾ സൃഷ്ടിക്കുന്നവരുണ്ട്.
ഇങ്ങനെ വ്യാജ പ്രൊഫൈലുകൾ ഉള്ളവരിൽ ഏറെയും സെലിബ്രിറ്റികളാണ്. അടുത്തിടെ കാവ്യ മാധവന്റെ വ്യാജപ്രൊഫൈൽ ഉണ്ടാക്കിയ പന്തളം സ്വദേശിയെ പോലീസ് അറസ്റ്റു ചെയ്യുകയുണ്ടായി. ഗായിക ജ്യോത്സന മോഷ്ടിക്കപ്പെട്ട തന്റെ അക്കൗണ്ട് തിരിച്ചു പിടിച്ചു. നടി ശ്രീയ, സീരിയൽ താരം ഗായത്രി അരുണ്‍ എന്നിവരെല്ലാം ഫേസ്ബുക്ക് ചീറ്റിംഗിനെതിരേ പരാതിപ്പെട്ടവരാണ്. (നാളെ- ചാറ്റിംഗ് എന്ന ചീറ്റിംഗ്)
സീമ മോഹൻലാൽ
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
Latest News
എല്ലാ വോട്ടുകളും വിവിപാറ്റുമായി ഒത്തു നോക്കണമെന്ന് ഹർജി; സുപ്രീം കോടതി വിധി ഇന്ന്
കേരളത്തില്‍ ഇക്കുറി ചരിത്രം മാറുമെന്ന് കെ. സുരേന്ദ്രന്
രജൗരിയിൽ സർക്കാർ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയത് ലഷ്കർ-ഇ-തൊയ്ബ ഭീകരൻ
കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ട പ്രസ്താവന; തനിക്കെതിരെ കേസെടുക്കാൻ വെല്ലുവിളിച്ച് കെ.എം. ഷാജി
താമരശേരിയിൽ വീടിനകത്ത് അജ്ഞാതൻ ജീവനൊടുക്കിയ നിലയിൽ
Latest News
എല്ലാ വോട്ടുകളും വിവിപാറ്റുമായി ഒത്തു നോക്കണമെന്ന് ഹർജി; സുപ്രീം കോടതി വിധി ഇന്ന്
കേരളത്തില്‍ ഇക്കുറി ചരിത്രം മാറുമെന്ന് കെ. സുരേന്ദ്രന്
രജൗരിയിൽ സർക്കാർ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയത് ലഷ്കർ-ഇ-തൊയ്ബ ഭീകരൻ
കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ട പ്രസ്താവന; തനിക്കെതിരെ കേസെടുക്കാൻ വെല്ലുവിളിച്ച് കെ.എം. ഷാജി
താമരശേരിയിൽ വീടിനകത്ത് അജ്ഞാതൻ ജീവനൊടുക്കിയ നിലയിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top