കണ്ണീരിന്‍റെ കിടക്കകൾ
കണ്ണീരിന്‍റെ  കിടക്കകൾ
തൃശൂർ ചാവക്കാട് അകലാട് കുര്യാടത്ത് വീട്ടിൽ ബാസിത് 12 വർഷമായി കിടപ്പിലാണ്. കിടപ്പെന്നു പറഞ്ഞാൽ ഏതാണ്ട് "കോമ’ അവസ്ഥയിൽ. കണ്ണ് മാത്രം ചലിപ്പിക്കാനാകും. നേരിയ ബോധവുമുണ്ട്. അമ്മ മൈമു ഇല്ലെങ്കിൽ അവനൊന്നും ചെയ്യാനാവില്ല. ആറാം വയസിലാണു റോഡരുകിൽ നിന്ന ബാസിദിനെ കാറിടിച്ചു വീഴ്ത്തിയത്. ചാവക്കാട് പുതുപ്പൊന്നാനിയിൽ ദേശീയ പാതയ്ക്കരുകിലായിരുന്നു സംഭവം. പിന്നീട് അവൻ എണീറ്റിട്ടില്ല. ഒരു വാക്ക് സംസാരിച്ചിട്ടില്ല. ആശുപത്രികൾ പലതു കയറിയിറങ്ങി. പ്രഗല്ഭരായ നിരവധി ഡോക്ടർമാരെ കണ്ടു. ഫലമുണ്ടായില്ല.

അടുത്തകാലത്ത് മകനും അമ്മയ്ക്കുംകൂടി 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കേരള ഹൈക്കോടതി വിധിച്ചു. അമ്മയുടെ കണ്ണീരിന് വിലിയിടാനാവില്ലെങ്കിലും ദുഃഖത്തോടെ ആ ജോലി ഏറ്റെടുക്കുന്നുവെന്നു പറഞ്ഞാണു കോടതി വിധിന്യായം വായിച്ചത്. മൈമു ഒറ്റപ്പെട്ട അമ്മയല്ല. ഒത്തിരി അമ്മമാരുടെ പ്രതിനിധിയാണ്. മക്കളെ കട്ടിലിലും ചക്രക്കസേരകളിലും ഇരുത്തിയും കിടത്തിയും അവർക്കുവേണ്ടി ജീവിതം ഹോമിക്കുന്ന നിരവധി അമ്മമാരിൽ ഒരാൾ.
എറണാകുളത്ത് ഇടപ്പള്ളി മണിമല ക്രോസ് റോഡിലുള്ള വീടിന്‍റെ മുറ്റത്ത് സുഹൃത്തുക്കൾ നിർമിച്ചു കൊടുത്ത പൗൾട്രി ഫാമിൽ പുതുജീവിതം സ്വപ്നം കാണുന്പോഴും മനോഹരന് നഷ്ടമായ 31 വർഷങ്ങൾ തിരിച്ചു കിട്ടില്ല. 1987-ൽ എറണാകുളം ടൗണിലൂടെ സൈക്കിളിൽ പോകുകയായിരുന്ന മനോഹരനെ പിന്നിൽ നിന്നെത്തിയ വണ്ടിയിടിച്ചു വീഴ്ത്തുകയായിരുന്നു. മാസങ്ങളോളം കോമയിൽ. പിന്നെ വീട്ടുകാരുടെ സംരക്ഷണയിൽ. മികച്ച പരിചരണത്തിന്‍റെ പിൻബലത്തിൽ ഇപ്പോൾ കഷ്ടിച്ച് എണീറ്റ് നടക്കാം. കൂടെപഠിച്ചവർ മറക്കാതിരുന്നതുകൊണ്ട്, അവരുടെ സഹായത്താൽ പുതുജീവിതം കരുപ്പിടിപ്പിക്കാൻ ശ്രമിക്കുന്നു.

മരിച്ചു ജീവിക്കുന്നവർ

അപകടമുണ്ടായാൽ മരണത്തിന്‍റെ കണക്കെടുപ്പു മാത്രമാണു പലപ്പോഴും നടക്കുന്നത്. എന്നാൽ, അതിനേക്കാൾ ഭീകരമാണു മരിച്ചു ജീവിക്കുന്നവരുടെ കാര്യം. കളിച്ചുചിരിച്ചു നടന്നവർ പെട്ടെന്നു പരസഹായമില്ലാതെ അനങ്ങാൻ പോലുമാവാത്ത അവസ്ഥയിൽ. അപകടത്തിനുശേഷം വർഷങ്ങൾകഴിഞ്ഞിട്ടും പലർക്കും യാഥാർഥ്യത്തോട് പൊരുത്തപ്പെടാൻ പോലുമാകുന്നില്ല. അവരുടെ തേങ്ങലുകളും വിലാപങ്ങളും മുറിയുടെ നാലുചുവരുകൾക്കുള്ളിൽ ഒതുങ്ങുന്നു.
അമിത വേഗം ഹരമാകുന്നവരാണു വളരെ വേഗം അപകടത്തിൽ ചെന്നു ചാടുന്നത്. കൈയിൽ കിട്ടിയ ബൈക്ക് പറപ്പിക്കാനുള്ള വ്യഗ്രതയിൽ മറ്റെല്ലാം അവർ മറക്കുന്നു. ബൈക്കിൽ തെന്നിത്തെറിച്ചു പറന്നകലുന്ന ചെറുപ്പക്കാരനു പെട്ടെന്ന് ബ്രേക്ക് ചെയ്യേണ്ടി വന്നാൽ, അല്ലെങ്കിൽ അല്പം നിയന്ത്രണം വിട്ടാൽ, അതുമല്ലെങ്കിൽ മറ്റൊരു വണ്ടിയിൽ തട്ടിയാൽ എല്ലാം കഴിഞ്ഞു. രണ്ടു ചെറിയ വീലുകളിൽ റോഡുമായി വളരെ കുറച്ചു ബന്ധം മാത്രമാണ് ഇരുചക്രവാഹനങ്ങൾക്കുള്ളത്. ഏതുസമയത്തും മറിയാവുന്ന അവസ്ഥ. 50 കിലോമീറ്റർ വേഗതയിൽ പോകുന്ന ബൈക്കിൽ നിന്നു വീഴുന്പോഴുണ്ടാകുന്ന ആഘാതം മൂന്നുനില കെട്ടിടത്തിന്‍റെ മുകളിൽ നിന്നു വീഴുന്നതിനു തുല്യമാണ്.

മാരകമാകുന്ന വീഴ്ചകൾ

നിലത്തുവീഴുന്നതുവഴി തല, മുഖം, കഴുത്ത്, കൈകാലുകൾ, നെഞ്ച്, രക്തക്കുഴലുകൾ തുടങ്ങിയ ശരീര ഭാഗങ്ങളിലാണു പ്രധാനമായും ക്ഷതമേൽക്കുന്നത്. ഹെൽമറ്റില്ലെങ്കിൽ ചെറിയ വീഴ്ചപോലും മാരകമാകും. തലച്ചോറിനു ക്ഷതം, തലയ്ക്കുള്ളിൽ രക്തസ്രാവം എന്നിവയ്ക്ക് ഇതു കാരണമാകും. തലയ്ക്കുണ്ടാകുന്ന മാരകമായ പരിക്കുകൾ ശരീരഭാഗങ്ങളുടെ സ്ഥിരമായ തളർച്ചയ്ക്കും ഇടവരുത്തും. ശക്തിയേറിയ വീഴ്ചയാണെങ്കിൽ ഹെൽമറ്റുണ്ടെങ്കിൽ പോലും കാര്യമില്ല. വണ്ടിയുടെ വേഗതയ്ക്കനുസരിച്ചാവും വീഴ്ചയുടെ ആഘാതം.

തളർച്ചയും അംഗവൈകല്യവും

വീഴ്ചയിൽ കഴുത്തിനുണ്ടാകുന്ന ക്ഷതം ചിലപ്പോൾ വ്യക്തിയെ എഴുന്നേൽക്കാൻ പോലുമാകാത്ത അവസ്ഥയിൽ കൊണ്ടുചെന്നെത്തിക്കും. വീഴ്ചയിൽ കഴുത്ത് അതിശക്തമായി മുന്നിലേക്കോ പിന്നിലേക്കോ തിരിയും. ഇതുവഴി കഴുത്തിനു പിന്നിലുള്ള സുഷ്മനാ നാഡി എല്ലുകൾക്കിടയിൽ ഞെരുങ്ങാൻ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ പിന്നെ പൂർവസ്ഥിതിയിലെത്തുക അസാധ്യം. കൈകളിലും കാലുകളിലുമുണ്ടാകുന്ന പൊട്ടലുകളും ഒടിവുകളും ഒരാളെ സ്ഥിരമായി അംഗപരിമിതിയുള്ളവനാക്കി മാറ്റാം. അകാലത്തിലെ മുടന്തും കൈകാലുകളുടെ ശേഷിക്കുറവുമൊക്കെ അങ്ങനെയുണ്ടാകുന്നതാണ്. ശിഷ്ടകാലം മുഴുവൻ കൃത്രിമ കാലുകളും കൈകളും പിടിപ്പിച്ചു ജീവിക്കേണ്ടിയും വന്നേക്കാം.


ശ്വാസതടസം

ബൈക്കിൽ നിന്നു തെറിച്ചു വീഴുന്നതു മിക്കവാറും മുഖമടിച്ചാവും. അങ്ങനെ സംഭവിക്കുന്ന വീഴ്ചയിൽ മുഖത്തിന്‍റെ രൂപം തന്നെ മാറിപ്പോകാം. എല്ലുകൾ പൊട്ടി നുറുങ്ങും. പല്ലുകൾ അടർന്നു പോകും. പ്ലാസ്റ്റിക് സർജറിയൊക്കെ ചെയ്യാമെന്നു വച്ചാലും പഴയ രൂപം തിരികെക്കിട്ടിയെന്നു വരില്ല.

നെഞ്ചിലുണ്ടാകുന്ന ക്ഷതം പലപ്പോഴും മരണകാരണമായിത്തീരാം. റോഡിൽ വീണുകിടക്കുന്ന വ്യക്തിയുടെ മുകളിലൂടെ മറ്റു വാഹനങ്ങൾ കയറിയിറങ്ങാനും സാധ്യതയുണ്ട്. നെഞ്ചിൻകൂടം തകർത്തായിരിക്കും വാഹനം കയറിയിറങ്ങുന്നത്. ജീവൻ തിരിച്ചുകിട്ടിയാൽ തന്നെ സ്ഥിരമായ ശ്വാസതടസം സാധാരണയായിരിക്കും. വീഴ്ചയിൽ രക്തക്കുഴലുകൾക്കുണ്ടാകുന്ന ക്ഷതം രക്തയോട്ടത്തെ സാരമായി ബാധിക്കും. ചില ഭാഗങ്ങളിലേക്ക് രക്തയോട്ടം തീർത്തും ഇല്ലാതാകും. കാലക്രമേണ ആ ഭാഗം മുറിച്ചു നീക്കേണ്ടതായും വന്നേക്കാം.

ബ്രേക്കിംഗ് ദൂരം

വേഗത കൂടുന്തോറും ബ്രേക്ക് ഉപയോഗിക്കേണ്ട സാഹചര്യവും കൂടും. അതു വണ്ടിക്കു തേയ്മാനവും സമയനഷ്ടവും വരുത്തും. സാധാരണ ഗതിയിൽ വണ്ടി ബ്രേക്ക് ചെയ്താൽ അവിടെത്തന്നെ നിൽക്കാറില്ല. അല്പം മുന്നോട്ടു മാറിയാകും നിൽക്കുന്നത്. 60 കിലോമീറ്റർ വേഗത്തിൽ പോകുന്ന വണ്ടി ബ്രേക്ക് ചെയ്താൽ 21 മീറ്റർ മുന്നോട്ടുമാറിയേ നിൽക്കൂ എന്നു വിവിധ പരീക്ഷണങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്. വേഗത 70 കിലോമീറ്റർ ആണെങ്കിൽ ബ്രേക്കിംഗ് ദൂരം 28 മീറ്ററാവും. വേഗം കൂടുന്നതിനനുസരിച്ച് ബ്രേക്കിംഗ് ദൂരം കൂടിക്കൊണ്ടിരിക്കും. സാവധാനത്തിൽ വരുന്ന വണ്ടിക്ക് അപകടസാധ്യത കുറവായിരിക്കുമെന്ന കാര്യം ഇതിലൂടെ ഡോ. വൈശാഖൻ തന്പി വ്യക്തമാക്കുന്നു.

60 കിലോമീറ്റർ വേഗതയിൽ പോകുന്ന ഒരു വണ്ടി ഒരു സെക്കൻഡിൽ 17 മീറ്റർ സഞ്ചരിക്കും. റോഡിൽ അപ്രതീക്ഷിതമായി ഒരു തടസം കണ്ടാൽ ആക്സിലറേറ്ററിൽ നിന്ന് ബ്രേക്കിലേക്ക് കാൽ മാറ്റാൻ ഡ്രൈവർക്ക് ഒരു സെക്കൻഡെങ്കിലും വേണം. ആ സെക്കൻഡിൽ അപകടം സംഭവിക്കാനുള്ള സാധ്യത തള്ളിക്കളയാനുമാവില്ല. കേവലം 30 കിലോമീറ്റർ വേഗത്തിലുള്ള ഇടി മരണകാരണമാകാമെന്നു വൈദ്യശാസ്ത്രം സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. ബ്രേക്കു ചെയ്യേണ്ടി വരുന്പോൾ മുന്നിലും പിന്നിലുമുള്ള വാഹനങ്ങളുമായി ഉരസില്ലെന്ന് ഉറപ്പുവരുത്താൻ പാകത്തിലുള്ള അകലത്തിൽ വേണം എപ്പോഴും വാഹനമോടിക്കേണ്ടതെന്ന് മോട്ടോർ വാഹന വകുപ്പും നിർദേശിക്കുന്നു.

ആളെപ്പിടിക്കാനുള്ള വെപ്രാളത്തിൽ പായുന്ന സ്വകാര്യ ബസുകൾ വരുത്തുന്ന അപകടങ്ങൾ പലപ്പോഴും നിരത്തുകളെ കുരുതിക്കളങ്ങൾ ആക്കുന്നു. നിയമങ്ങളും ചട്ടങ്ങളും കാറ്റിൽപറത്തിയുള്ള അവയുടെ മത്സരയോട്ടം എത്രയെത്ര കുടുംബങ്ങൾക്കാണു തീരാവേദന സമ്മാനിക്കുന്നത്. സമയത്തിനു മുന്പേ ഓടിയെത്താനുള്ള തിടുക്കത്തിൽ മനുഷ്യജീവനുകൾക്ക് പുല്ലുവിലയാണ്.

സമയലാഭമില്ല

സമയലാഭത്തിനുവേണ്ടിയാണ് അമിതവേഗമെടുക്കുന്നത് എന്നു പറയുന്നതിൽ ഒരുകാര്യവുമില്ല. അപകട സാധ്യത കൂടുതലാണു താനും. ഒന്നുകിൽ ഒരു ബ്ലോക്ക്, അല്ലെങ്കിൽ ഒരപകടം. സമയത്തെ കീഴടക്കാനുള്ള തത്രപ്പാട് അവിടെത്തീരും. അമിതവേഗം കൊണ്ടു സമയം ലാഭിക്കാമെന്ന വാദത്തെ നിസാരമായ കണക്കുകൊണ്ട് ചേർത്തല എൻഎസ്എസ് കോളജിലെ അധ്യാപകൻ ഡോ. വൈശാഖൻ തന്പി ഖണ്ഡിക്കുന്നു.
വേഗമെന്നത് സഞ്ചരിച്ച ദൂരത്തെ സഞ്ചരിക്കാനെടുത്ത സമയംകൊണ്ട് ഹരിക്കുന്നതാണ്. അതായത് 100 കിലോമീറ്റർ സഞ്ചരിക്കാൻ രണ്ടു മണിക്കൂർ എടുത്തുവെങ്കിൽ ശരാശരി വേഗം 50 കിലോമീറ്റർ. ഇതു മറ്റൊരു വിധത്തിലും പറയാം. മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ 100 കിലോമീറ്റർ പോകാൻ വേണ്ട സമയം രണ്ടു മണിക്കൂർ. സഞ്ചരിക്കാനെടുത്ത സമയം കിട്ടാൻ ദൂരത്തെ വേഗം കൊണ്ടു ഹരിച്ചാൽ മതി. 10 കിലോമീറ്റർ ദൂരത്തേക്ക് 50 കിലോമീറ്റർ, 60 കിലോമീറ്റർ വേഗത്തിൽ പോയാൽ ലക്ഷ്യസ്ഥാനത്തെത്തുന്പോഴുള്ള സമയ വ്യത്യാസം നിസാരമായ രണ്ടു മിനിറ്റ് മാത്രമായിരിക്കുമെന്ന് ഈ കണക്കിലൂടെ വ്യക്തമാകും. 20 കിലോമീറ്റർ ദൂരെയാണ് ലക്ഷ്യസ്ഥാനമെങ്കിൽ സമയ വ്യത്യാസം നാലു മിനിറ്റ്.
(അതേക്കുറിച്ച് നാളെ)

ജിമ്മി ഫിലിപ്പ്