കർക്കടക കള്ളൻമാർ
കർക്കടക  കള്ളൻമാർ
കർക്കടകം ദുരിതമായി പെയ്തിറങ്ങുന്പോൾ തസ്കരവീരൻമാർക്കിത് ചാകരക്കാലമാണ്. കഴിഞ്ഞ വർഷം മഴക്കാലത്തു സംസ്ഥാനത്തു വിവിധയിടങ്ങളിൽ തുടർച്ചയായ ദിവസങ്ങളിൽ പോലീസിനെയും നാട്ടുകാരെയും വെല്ലുവിളിച്ചു നടന്ന മോഷണങ്ങൾക്ക് ഇക്കൊല്ലവും കാര്യമായ കുറവൊന്നുമില്ലെന്നാണു പോലീസിൽനിന്നു ലഭിക്കുന്ന വിവരങ്ങൾ. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കഴിഞ്ഞ ഒരു മാസത്തിനിടെ നടന്നതു ചെറുതും വലുതുമായ നൂറുകണക്കിനു മോഷണങ്ങൾ. ഇതിനിടെ, മോഷണകുറ്റം ആരോപിച്ച് ഇതര സംസ്ഥാന തൊഴിലാളിയെ കൊന്ന സംഭവം മനുഷ്യമനഃസാക്ഷിയെയും ഞെട്ടിച്ചു.

കാലത്തിനനുസരിച്ചു മോഷ്ടാക്കൾ തന്ത്രങ്ങളും മാറ്റിയതു പോലീസിനെയും കുഴപ്പിക്കുന്നു. ഇതിനെതിരേ മറുതന്ത്രങ്ങൾ പയറ്റിയാണു പലരെയും വലയിലാക്കുന്നതെന്നു പോലീസ് പറയുന്നു. സംസ്ഥാനത്തു വിവിധ പോലീസ് സ്റ്റേഷനുകളിൽ മോഷ്ടാക്കളുടെ പുതിയ തന്ത്രങ്ങൾ വിശദമാക്കുന്ന ബോധവത്കരണ ക്ലാസുകൾവരെ റസിഡന്‍റ്സ് അസോസിയേഷനുകളുമായി സഹകരിച്ചു നടപ്പിലാക്കിവരുന്നു പോലീസ് മോഷണത്തിനെതിരേ ജാഗ്രത പാലിക്കാൻ മുന്നറിയിപ്പും നൽകുന്നു. ഹൈടെക് എടിഎം മോഷണം, വീട്ടിലുള്ളവരുടെ ശ്രദ്ധ തെറ്റിച്ചു പട്ടാപ്പകൽ വീടിനുള്ളിൽ കടന്നു കയറിയുള്ള മോഷണം, രാത്രികാല മോഷണം, കത്തികൾക്കു മൂർച്ചകൂട്ടാനും ചൂലുകളും വസ്ത്രങ്ങളും വിൽക്കാനായി എത്തുന്നവരായും വേഷം മാറിയെത്തി വിവരങ്ങൾ മനസിലാക്കി ആസൂത്രണം ചെയ്തു നടപ്പാക്കുന്ന മോഷണം തുടങ്ങി വിവിധ തരത്തിലാണു തസ്കരരുടെ രംഗപ്രവേശം. സംസ്ഥാന വ്യാപകമായി കറങ്ങിനടന്ന് ആരാധനാലയങ്ങളിലും സ്ഥാപനങ്ങളിലും മോഷണം നടത്തിവരുന്ന സംഘങ്ങളും സജീവം. ഏതാനും ആഴ്ചകൾക്കുമുന്പാണു കൊച്ചി പറവൂരിലെ ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ ഇത്തരത്തിൽ ഒരു സംഘത്തെ പോലീസ് പിടികൂടിയത്.

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

രാത്രി, പകൽ ഭേദമെന്യേ പൈപ്പു തുറന്നു വെള്ളം പോകുന്നതായുള്ള ശബ്ദം, കോളിങ് ബെൽ ശബ്ദം എന്നിവ കേട്ടാൽ വേഗം പുറത്തിറങ്ങരുതെന്നു പോലീസ് പറയുന്നു. ധൃതിപിടിച്ചു വാതിൽ തുറന്നു പുറത്തുപോയി നോക്കാതെ ജനലിലൂടെയോ മറ്റോ ഒന്നു നിരീക്ഷിച്ചശേഷം മാത്രമേ വാതിൽ തുറക്കാവൂ. ഇത്തരം ശബ്ദങ്ങൾകേട്ട് പുറത്തുവരുന്ന വീട്ടുകാരെ ആക്രമിച്ച് മോഷണം നടത്തുന്ന വിരുതന്മാരുടെ എണ്ണം കുറവല്ല.

ഇത്തരം രീതികൾ മോഷ്ടാക്കൾ സ്വീകരിച്ചുവരുന്നതിനെത്തുടർന്നാണു പോലീസിന്‍റെ അറിയിപ്പ്. കന്പിപ്പാര, വെട്ടുകത്തി തുടങ്ങിയ ലോഹനിർമിതമായ ആയുധങ്ങൾ വീടിനു പുറത്തു സൂക്ഷിക്കാതിരിക്കുക. വീടനകത്തേക്കു കടക്കാൻ വാതിലും മറ്റും തകർക്കാൻ മോഷ്ടാക്കൾ ഇത്തരം ആയുധങ്ങൾ ഉപയോഗിച്ചേക്കാം.

അല്ലെങ്കിൽ പുറത്തെത്തുന്ന വീട്ടുകാർക്കെതിരേ അക്രമങ്ങൾ നടത്താനും ഇവ ഉപയോഗിക്കാം. വീടു പൂട്ടിയിട്ടു പോകുന്പോൾ അയൽ വീടുകളിലും പോലീസ് സ്റ്റേഷനിലും വിവരം അറിയിക്കണം. കൂടുതൽ ദിവസങ്ങളിൽ വീടുകൾ പൂട്ടിയിട്ടിട്ടു പോകുകയാണെങ്കിൽ പോലീസിനെ വിവരമറിയിക്കുന്നതാകും ഉത്തമം.

സംശയകരമായ സാഹചര്യത്തിൽ ഇതര സംസ്ഥാന തൊഴിലാളികളെ കണ്ടാലും വിവരം പോലീസിനെ അറിയിക്കണം. കഴിയുമെങ്കിൽ മൊബൈൽ ഫോണിൽ ഇവരുടെ ചിത്രം എടുത്തു സൂക്ഷിക്കുന്നത് ഉത്തമമെന്നു പോലീസ് നിർദേശിക്കുന്നു. സമീപ പോലീസ് സ്റ്റേഷനുകളുടെയോ ഉദ്യോഗസ്ഥരുടെയോ ഫോണ്‍ നന്പറുകൾ കൈയിൽ സൂക്ഷിക്കുന്നതും നല്ലതാണ്. അത്യാവശ്യ സമയങ്ങളിൽ ഈ നന്പറുകൾ ഉപയോഗപ്പെടുത്താൻ സാധിക്കും. ബോധവത്കരണത്തിന്‍റെ ഭാഗമായി പോലീസിന്‍റെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ ഉദ്യോഗസ്ഥരുടെ ഫോണ്‍ നന്പറുകൾ അടക്കമുള്ള ലഘുലേഖകൾ വിതരണം ചെയ്തിട്ടുണ്ട്.

വീട്ടിൽനിന്ന് എല്ലാവരും പുറത്തു പോകുകയാണെങ്കിൽ സ്വർണവും പണവും വിലപിടിപ്പുള്ള മറ്റു സാധനങ്ങളും സുരക്ഷിതമായ ഇടങ്ങളിലേക്കു മാറ്റണമെന്ന് അധികൃതർ പറയുന്നു. ബാങ്ക് ലോക്കറുകളിലോ മറ്റോ സൂക്ഷിക്കുന്നതാകും ഉത്തമം. നിക്ഷേപം എന്ന നിലയിലാണു സ്വർണം വാങ്ങുന്നതെങ്കിൽ കൂടുതൽ സുരക്ഷിതമായ മറ്റു നിക്ഷേപ മാർഗങ്ങളെക്കുറിച്ചുകൂടി ആലോചിക്കണം.

ഡിജിറ്റൽ പണമിടപാടുകളുടെ കാലത്തു പണവും വീട്ടിൽ സൂക്ഷിക്കേണ്ടതില്ല. ഇടപാടുകൾ കൂടുതലും ഓണ്‍ലൈനാക്കുകയാണു നല്ലത്. അഥവാ എടിഎം കാർഡ് മോഷണം പോയാൽത്തന്നെ, അതു മറ്റാർക്കും ഉപയോഗിക്കാനാകാത്ത വിധം ഉടൻ ബ്ലോക്ക് ചെയ്യാനാകും. കാർഡിൽ പിൻ നന്പർ എഴുതി സൂക്ഷിക്കുന്ന ശീലം ഇപ്പോഴും പലർക്കുമുണ്ട്. കാർഡിലോ, കാർഡ് വച്ചിരിക്കുന്ന പഴ്സിലോ പോലും പിൻ നന്പർ എഴുതി സൂക്ഷിക്കരുത്. അഥവാ പിൻ നന്പർ ഓർക്കാൻ കഴിയുന്നില്ലെങ്കിൽ പിൻ എഴുതിയ പേപ്പറും കാർഡും ഒരുമിച്ചു വയ്ക്കുകയും അരുത്. ആവശ്യത്തിലധികം സ്വർണം ധരിച്ചു നടക്കുന്നതും അപകടമാണ്. ബൈക്കിലെത്തി മാല മോഷ്ടിക്കുന്നതുപോലുള്ള സംഭവങ്ങൾ പതിവാകുകയാണ്.

പോലീസ് മാത്രം മതിയോ

ജനങ്ങൾക്കു സുരക്ഷയൊരുക്കേണ്ടതു പോലീസുകാരല്ലേയെന്ന് ചോദിച്ചാൽ അതേയെന്നാണ് ഉത്തരമെങ്കിലും മുഴുവൻ കാര്യങ്ങളും പോലീസ് ഉദ്യോഗസ്ഥർതന്നെ നോക്കട്ടേയെന്നു വാശിപിടിക്കരുതെന്ന് അധികൃതർ പറയുന്നു. ചെറുതല്ല തങ്ങളുടെ ജോലിഭാരമെന്നാണു പോലീസ് പറയുന്നത്. വർഷംതോറും ജോലിഭാരം കൂടുന്നതിനൊപ്പം വിവിധ കോണുകളിൽനിന്നു ‘നാടൻ ഭാഷകൾ’ കേൾക്കേണ്ടിവരുന്നതും മാനസികമായി പോലീസിനെ തളർത്തുന്നുണ്ട്. ഇതിന് ഉദാഹരണമായി കഴിഞ്ഞ വർഷം സംസ്ഥാനത്ത് ആത്മഹത്യ ചെയ്ത പോലീസുകാരുടെ എണ്ണംമാത്രം നോക്കിയാൽമതിയെന്ന് അധികൃതർ പറയുന്നു. ജനമൈത്രി എന്ന പേരിൽ സ്റ്റേഷനിലെ ഓരോ പോലീസ് ഉദ്യോഗസ്ഥനും 200 മുതൽ 250 വരെ വീടുകളുടെ ചുമതല നൽകിയിട്ടുണ്ട്.


ഈ വീടുകളിൽ മുഴുവൻ ഒരിക്കലെങ്കിലും സന്ദർശനം നടത്തി വിവരം ശേഖരിക്കണമെന്നും ഇടയ്ക്കിടെ യോഗം വിളിച്ചു ചേർക്കണമെന്നുമാണു നിർദേശമെങ്കിലും നടക്കാറില്ലെന്നതാണു സത്യം. ഇത്തരം യോഗത്തിൽ സുരക്ഷാ പ്രശ്നങ്ങളടക്കം വീട്ടുകാർക്കു തങ്ങളുടെ ആവലാതികൾ അറിയിക്കാം. മറ്റു ജോലിത്തിരക്കുകൾമൂലം ഭൂരിഭാഗം സ്റ്റേഷനുകളും ഇതെല്ലാം ഒഴിവാക്കുന്നു. ഓരോ ബീറ്റ് ഓഫീസറും ഒരു വനിതാ സിപിഒയെ കൂട്ടിവേണം വീടുകൾ സന്ദർശിക്കാൻ എന്നാണു നിർദേശം. എന്നാൽ മിക്ക സ്റ്റേഷനിലുമുള്ളതു മൂന്നോ, നാലോ വനിതാ പോലീസുകാർമാത്രം. ഇവർ എല്ലാ ബീറ്റ് ഓഫീസർക്കൊപ്പവും ഓടിയെത്തില്ലെന്നു മാത്രമല്ല സന്ദർശനം നടത്താതെ, സന്ദർശനം നടത്തിയതായി റജിസ്റ്ററിൽ രേഖപ്പെടുത്തുകയും ചെയ്യും. ഇതിനു പുറമേ പോലീസ് വാഹനങ്ങളുടെ അഭാവവും ചില പോലീസ് സ്റ്റേഷനുകളിൽ നിലനിൽക്കുന്നു. ഒന്നോ രണ്ടോ വാഹനങ്ങളുള്ള പോലീസ് സ്റ്റേഷനുകളിലാകട്ടെ ഓടുന്ന കള്ളന്‍റെ അടുത്തെത്താൻപോലും സാധിക്കാത്ത തരത്തിൽ നശിച്ചു തുടങ്ങിയവയും.

കരുതൽ വേണം

* കന്പി, പാര, വെട്ടുകത്തി തുടങ്ങിയ ലോഹനിർമിതമായ ആയുധങ്ങൾ വീടിനു പുറത്തു സൂക്ഷിക്കാതിരിക്കുക.
*വീടു പൂട്ടിയിട്ടു പോകുന്പോൾ അയൽ വീടുകളിലും പോലീസ് സ്റ്റേഷനിലും വിവരം അറിയിക്കണം.
*സമീപ പോലീസ് സ്റ്റേഷനുകളുടെയോ ഉദ്യോഗസ്ഥരുടെയോ ഫോണ്‍ നന്പറുകൾ കൈയിൽ സൂക്ഷിക്കുക
*വീട്ടിൽനിന്ന് എല്ലാവരും പുറത്തു പോകുകയാണെങ്കിൽ സ്വർണവും പണവും വിലപിടിപ്പുള്ള മറ്റു സാധനങ്ങളും സുരക്ഷിതമായ ഇടങ്ങളിലേക്കു മാറ്റുക
* കൂടുതൽ പണവും സ്വർണവും വീട്ടിൽ സൂക്ഷിക്കാതിരിക്കുക.

കാമറയിൽ കുടുക്കാം

വീടിന്‍റെ വാതിലും ജനലുകളും അടച്ചതുകൊണ്ടു മാത്രം കള്ളൻമാരെ തോൽപ്പിക്കാനാവില്ലെന്നതാണു സത്യം. ബലവത്തായ വീടിന്‍റെ ജനലഴികൾ നിഷ്പ്രയാസം ഇളക്കിമാറ്റി വീടിനുള്ളിൽ കടക്കുന്ന തസ്കരർ നിരവധി. വീടിന്‍റെ സുരക്ഷാ രംഗത്തെ സാങ്കേതിക വിദ്യയിൽ നാം ഒത്തിരിയേറെ മുന്നോട്ട് പോയെങ്കിലും തസ്കരർക്ക് ഇതൊരു പുത്തരിയേയല്ല.

പല വീടുകളിലും ഇപ്പോൾ സിസിടിവിയുണ്ട്. ഈ സിസിടിവികളിൽ പതിയാതിരിക്കാൻ പല മാർഗങ്ങളും കള്ളൻമാർ ഉപയോഗിക്കുന്നു. വീടുകളിൽ ഉപയോഗിക്കുന്ന സിസിടിവി കാമറകളിൽ ഭൂരിഭാഗവും അനലോഗ് കാമറകളാണ്. അതിനാൽ ഈ കാമറകളിൽ കള്ളന്‍റെ ദൃശ്യങ്ങൾ പതിഞ്ഞാൽത്തന്നെ ആളെത്തിരിച്ചറിയുക എളുപ്പമാകില്ല. ഉയർന്ന ക്ലാരിറ്റിയുള്ള ദൃശ്യങ്ങൾ ലഭ്യമാകുന്ന എച്ച്ഡി സിസിടിവികൾ സ്ഥാപിക്കുക ഉചിതമാകും. 720 എംപി അടിസ്ഥാന റസല്യൂഷനുള്ള കാമറകളാണിവ. അകലെയുള്ള വാഹനങ്ങളുടെ നന്പർ വരെ കൃത്യമായി കാണാൻ കഴിയുന്ന തരത്തിലുള്ള കാമറകളും ലഭ്യമാണ്. വൻ കന്പനികളിൽ ഉൾപ്പെടെ ഇത്തരം കാമറകളാണ് ഉപയോഗിക്കുന്നത്. വീടുകളിൽ ഇത്രയേറെ വിലകൂടിയതും ക്ലാരിറ്റിയുള്ളതുമായ കാമറകളുടെ ആവശ്യമില്ലെങ്കിലും ചിത്രങ്ങൾ വ്യക്തമായി കാണാൻ സാധിക്കുന്ന തരത്തിലുള്ളവ അത്യാവശ്യമാണ്. കാമറകൾ ഒരിടത്തു സ്ഥാപിച്ച് മറ്റൊരിടത്തിരുന്നു ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യാം. രാത്രി വീട്ടിലില്ലെങ്കിലും കൃത്യമായി വീടും പരിസരവും നിരീക്ഷിക്കാൻ സാധിക്കും.

കാലവർഷത്തിൽ മോഷണം നടത്താൻ പരിശീലനം നേടിയ സംഘങ്ങൾതന്നെ രംഗത്തുണ്ടെന്നാണു പോലീസ് പറയുന്നത്. ഇതിൽ ചില സ്ഥിരം കവർച്ചക്കാരുമുണ്ട്. മഴയുടെ മറവിലെ മോഷണത്തിൽ ജാഗ്രത കാട്ടാൻ ഇവർ വിരുതരാണ്. പകൽ സമയങ്ങളിൽ സ്ഥലം കണ്ടെത്തി നിരീക്ഷിച്ച് രാത്രിയിൽ ഉൾപ്പെടെ എത്തുന്ന ഇത്തരക്കാരെ വലയിലാക്കാൻ വീട്ടുകാരുടെ ഭാഗത്തുനിന്നുള്ള ജാഗ്രതയും അത്യാവശ്യമാണെന്നു പോലീസ് പറയുന്നു.

വീട്ടുകാർ അഗാധ ഉറക്കത്തിലാകുന്ന പുലർച്ചെ ആയുധവുമായി വീട് ആക്രമിക്കുന്ന സംഘത്തെ എതിരിടാൻ വീട്ടുകാർക്കു സാധിക്കില്ല. മുഖംമൂടിയണിഞ്ഞെത്തുന്ന സംഘം സിസിടിവി കാമറകളിൽ പതിയുമെങ്കിലും വ്യക്തത കുറവും വിനയാകുന്നു. ഇതിനാൽ ഉയർന്ന ക്ലാരിറ്റിയുള്ള ദൃശ്യങ്ങൾ ലഭ്യമാകുന്ന സിസിടിവികൾ സ്ഥാപിക്കുകയാകും ഉത്തമം.

റോബിൻ ജോർജ്