Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കർക്കടക കള്ളൻമാർ
കർക്കടകം ദുരിതമായി പെയ്തിറങ്ങുന്പോൾ തസ്കരവീരൻമാർക്കിത് ചാകരക്കാലമാണ്. കഴിഞ്ഞ വർഷം മഴക്കാലത്തു സംസ്ഥാനത്തു വിവിധയിടങ്ങളിൽ തുടർച്ചയായ ദിവസങ്ങളിൽ പോലീസിനെയും നാട്ടുകാരെയും വെല്ലുവിളിച്ചു നടന്ന മോഷണങ്ങൾക്ക് ഇക്കൊല്ലവും കാര്യമായ കുറവൊന്നുമില്ലെന്നാണു പോലീസിൽനിന്നു ലഭിക്കുന്ന വിവരങ്ങൾ. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കഴിഞ്ഞ ഒരു മാസത്തിനിടെ നടന്നതു ചെറുതും വലുതുമായ നൂറുകണക്കിനു മോഷണങ്ങൾ. ഇതിനിടെ, മോഷണകുറ്റം ആരോപിച്ച് ഇതര സംസ്ഥാന തൊഴിലാളിയെ കൊന്ന സംഭവം മനുഷ്യമനഃസാക്ഷിയെയും ഞെട്ടിച്ചു.
കാലത്തിനനുസരിച്ചു മോഷ്ടാക്കൾ തന്ത്രങ്ങളും മാറ്റിയതു പോലീസിനെയും കുഴപ്പിക്കുന്നു. ഇതിനെതിരേ മറുതന്ത്രങ്ങൾ പയറ്റിയാണു പലരെയും വലയിലാക്കുന്നതെന്നു പോലീസ് പറയുന്നു. സംസ്ഥാനത്തു വിവിധ പോലീസ് സ്റ്റേഷനുകളിൽ മോഷ്ടാക്കളുടെ പുതിയ തന്ത്രങ്ങൾ വിശദമാക്കുന്ന ബോധവത്കരണ ക്ലാസുകൾവരെ റസിഡന്റ്സ് അസോസിയേഷനുകളുമായി സഹകരിച്ചു നടപ്പിലാക്കിവരുന്നു പോലീസ് മോഷണത്തിനെതിരേ ജാഗ്രത പാലിക്കാൻ മുന്നറിയിപ്പും നൽകുന്നു. ഹൈടെക് എടിഎം മോഷണം, വീട്ടിലുള്ളവരുടെ ശ്രദ്ധ തെറ്റിച്ചു പട്ടാപ്പകൽ വീടിനുള്ളിൽ കടന്നു കയറിയുള്ള മോഷണം, രാത്രികാല മോഷണം, കത്തികൾക്കു മൂർച്ചകൂട്ടാനും ചൂലുകളും വസ്ത്രങ്ങളും വിൽക്കാനായി എത്തുന്നവരായും വേഷം മാറിയെത്തി വിവരങ്ങൾ മനസിലാക്കി ആസൂത്രണം ചെയ്തു നടപ്പാക്കുന്ന മോഷണം തുടങ്ങി വിവിധ തരത്തിലാണു തസ്കരരുടെ രംഗപ്രവേശം. സംസ്ഥാന വ്യാപകമായി കറങ്ങിനടന്ന് ആരാധനാലയങ്ങളിലും സ്ഥാപനങ്ങളിലും മോഷണം നടത്തിവരുന്ന സംഘങ്ങളും സജീവം. ഏതാനും ആഴ്ചകൾക്കുമുന്പാണു കൊച്ചി പറവൂരിലെ ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ ഇത്തരത്തിൽ ഒരു സംഘത്തെ പോലീസ് പിടികൂടിയത്.
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
രാത്രി, പകൽ ഭേദമെന്യേ പൈപ്പു തുറന്നു വെള്ളം പോകുന്നതായുള്ള ശബ്ദം, കോളിങ് ബെൽ ശബ്ദം എന്നിവ കേട്ടാൽ വേഗം പുറത്തിറങ്ങരുതെന്നു പോലീസ് പറയുന്നു. ധൃതിപിടിച്ചു വാതിൽ തുറന്നു പുറത്തുപോയി നോക്കാതെ ജനലിലൂടെയോ മറ്റോ ഒന്നു നിരീക്ഷിച്ചശേഷം മാത്രമേ വാതിൽ തുറക്കാവൂ. ഇത്തരം ശബ്ദങ്ങൾകേട്ട് പുറത്തുവരുന്ന വീട്ടുകാരെ ആക്രമിച്ച് മോഷണം നടത്തുന്ന വിരുതന്മാരുടെ എണ്ണം കുറവല്ല.
ഇത്തരം രീതികൾ മോഷ്ടാക്കൾ സ്വീകരിച്ചുവരുന്നതിനെത്തുടർന്നാണു പോലീസിന്റെ അറിയിപ്പ്. കന്പിപ്പാര, വെട്ടുകത്തി തുടങ്ങിയ ലോഹനിർമിതമായ ആയുധങ്ങൾ വീടിനു പുറത്തു സൂക്ഷിക്കാതിരിക്കുക. വീടനകത്തേക്കു കടക്കാൻ വാതിലും മറ്റും തകർക്കാൻ മോഷ്ടാക്കൾ ഇത്തരം ആയുധങ്ങൾ ഉപയോഗിച്ചേക്കാം.
അല്ലെങ്കിൽ പുറത്തെത്തുന്ന വീട്ടുകാർക്കെതിരേ അക്രമങ്ങൾ നടത്താനും ഇവ ഉപയോഗിക്കാം. വീടു പൂട്ടിയിട്ടു പോകുന്പോൾ അയൽ വീടുകളിലും പോലീസ് സ്റ്റേഷനിലും വിവരം അറിയിക്കണം. കൂടുതൽ ദിവസങ്ങളിൽ വീടുകൾ പൂട്ടിയിട്ടിട്ടു പോകുകയാണെങ്കിൽ പോലീസിനെ വിവരമറിയിക്കുന്നതാകും ഉത്തമം.
സംശയകരമായ സാഹചര്യത്തിൽ ഇതര സംസ്ഥാന തൊഴിലാളികളെ കണ്ടാലും വിവരം പോലീസിനെ അറിയിക്കണം. കഴിയുമെങ്കിൽ മൊബൈൽ ഫോണിൽ ഇവരുടെ ചിത്രം എടുത്തു സൂക്ഷിക്കുന്നത് ഉത്തമമെന്നു പോലീസ് നിർദേശിക്കുന്നു. സമീപ പോലീസ് സ്റ്റേഷനുകളുടെയോ ഉദ്യോഗസ്ഥരുടെയോ ഫോണ്‍ നന്പറുകൾ കൈയിൽ സൂക്ഷിക്കുന്നതും നല്ലതാണ്. അത്യാവശ്യ സമയങ്ങളിൽ ഈ നന്പറുകൾ ഉപയോഗപ്പെടുത്താൻ സാധിക്കും. ബോധവത്കരണത്തിന്റെ ഭാഗമായി പോലീസിന്റെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ ഉദ്യോഗസ്ഥരുടെ ഫോണ്‍ നന്പറുകൾ അടക്കമുള്ള ലഘുലേഖകൾ വിതരണം ചെയ്തിട്ടുണ്ട്.
വീട്ടിൽനിന്ന് എല്ലാവരും പുറത്തു പോകുകയാണെങ്കിൽ സ്വർണവും പണവും വിലപിടിപ്പുള്ള മറ്റു സാധനങ്ങളും സുരക്ഷിതമായ ഇടങ്ങളിലേക്കു മാറ്റണമെന്ന് അധികൃതർ പറയുന്നു. ബാങ്ക് ലോക്കറുകളിലോ മറ്റോ സൂക്ഷിക്കുന്നതാകും ഉത്തമം. നിക്ഷേപം എന്ന നിലയിലാണു സ്വർണം വാങ്ങുന്നതെങ്കിൽ കൂടുതൽ സുരക്ഷിതമായ മറ്റു നിക്ഷേപ മാർഗങ്ങളെക്കുറിച്ചുകൂടി ആലോചിക്കണം.
ഡിജിറ്റൽ പണമിടപാടുകളുടെ കാലത്തു പണവും വീട്ടിൽ സൂക്ഷിക്കേണ്ടതില്ല. ഇടപാടുകൾ കൂടുതലും ഓണ്ലൈനാക്കുകയാണു നല്ലത്. അഥവാ എടിഎം കാർഡ് മോഷണം പോയാൽത്തന്നെ, അതു മറ്റാർക്കും ഉപയോഗിക്കാനാകാത്ത വിധം ഉടൻ ബ്ലോക്ക് ചെയ്യാനാകും. കാർഡിൽ പിൻ നന്പർ എഴുതി സൂക്ഷിക്കുന്ന ശീലം ഇപ്പോഴും പലർക്കുമുണ്ട്. കാർഡിലോ, കാർഡ് വച്ചിരിക്കുന്ന പഴ്സിലോ പോലും പിൻ നന്പർ എഴുതി സൂക്ഷിക്കരുത്. അഥവാ പിൻ നന്പർ ഓർക്കാൻ കഴിയുന്നില്ലെങ്കിൽ പിൻ എഴുതിയ പേപ്പറും കാർഡും ഒരുമിച്ചു വയ്ക്കുകയും അരുത്. ആവശ്യത്തിലധികം സ്വർണം ധരിച്ചു നടക്കുന്നതും അപകടമാണ്. ബൈക്കിലെത്തി മാല മോഷ്ടിക്കുന്നതുപോലുള്ള സംഭവങ്ങൾ പതിവാകുകയാണ്.
പോലീസ് മാത്രം മതിയോ
ജനങ്ങൾക്കു സുരക്ഷയൊരുക്കേണ്ടതു പോലീസുകാരല്ലേയെന്ന് ചോദിച്ചാൽ അതേയെന്നാണ് ഉത്തരമെങ്കിലും മുഴുവൻ കാര്യങ്ങളും പോലീസ് ഉദ്യോഗസ്ഥർതന്നെ നോക്കട്ടേയെന്നു വാശിപിടിക്കരുതെന്ന് അധികൃതർ പറയുന്നു. ചെറുതല്ല തങ്ങളുടെ ജോലിഭാരമെന്നാണു പോലീസ് പറയുന്നത്. വർഷംതോറും ജോലിഭാരം കൂടുന്നതിനൊപ്പം വിവിധ കോണുകളിൽനിന്നു ‘നാടൻ ഭാഷകൾ’ കേൾക്കേണ്ടിവരുന്നതും മാനസികമായി പോലീസിനെ തളർത്തുന്നുണ്ട്. ഇതിന് ഉദാഹരണമായി കഴിഞ്ഞ വർഷം സംസ്ഥാനത്ത് ആത്മഹത്യ ചെയ്ത പോലീസുകാരുടെ എണ്ണംമാത്രം നോക്കിയാൽമതിയെന്ന് അധികൃതർ പറയുന്നു. ജനമൈത്രി എന്ന പേരിൽ സ്റ്റേഷനിലെ ഓരോ പോലീസ് ഉദ്യോഗസ്ഥനും 200 മുതൽ 250 വരെ വീടുകളുടെ ചുമതല നൽകിയിട്ടുണ്ട്.
ഈ വീടുകളിൽ മുഴുവൻ ഒരിക്കലെങ്കിലും സന്ദർശനം നടത്തി വിവരം ശേഖരിക്കണമെന്നും ഇടയ്ക്കിടെ യോഗം വിളിച്ചു ചേർക്കണമെന്നുമാണു നിർദേശമെങ്കിലും നടക്കാറില്ലെന്നതാണു സത്യം. ഇത്തരം യോഗത്തിൽ സുരക്ഷാ പ്രശ്നങ്ങളടക്കം വീട്ടുകാർക്കു തങ്ങളുടെ ആവലാതികൾ അറിയിക്കാം. മറ്റു ജോലിത്തിരക്കുകൾമൂലം ഭൂരിഭാഗം സ്റ്റേഷനുകളും ഇതെല്ലാം ഒഴിവാക്കുന്നു. ഓരോ ബീറ്റ് ഓഫീസറും ഒരു വനിതാ സിപിഒയെ കൂട്ടിവേണം വീടുകൾ സന്ദർശിക്കാൻ എന്നാണു നിർദേശം. എന്നാൽ മിക്ക സ്റ്റേഷനിലുമുള്ളതു മൂന്നോ, നാലോ വനിതാ പോലീസുകാർമാത്രം. ഇവർ എല്ലാ ബീറ്റ് ഓഫീസർക്കൊപ്പവും ഓടിയെത്തില്ലെന്നു മാത്രമല്ല സന്ദർശനം നടത്താതെ, സന്ദർശനം നടത്തിയതായി റജിസ്റ്ററിൽ രേഖപ്പെടുത്തുകയും ചെയ്യും. ഇതിനു പുറമേ പോലീസ് വാഹനങ്ങളുടെ അഭാവവും ചില പോലീസ് സ്റ്റേഷനുകളിൽ നിലനിൽക്കുന്നു. ഒന്നോ രണ്ടോ വാഹനങ്ങളുള്ള പോലീസ് സ്റ്റേഷനുകളിലാകട്ടെ ഓടുന്ന കള്ളന്റെ അടുത്തെത്താൻപോലും സാധിക്കാത്ത തരത്തിൽ നശിച്ചു തുടങ്ങിയവയും.
കരുതൽ വേണം
* കന്പി, പാര, വെട്ടുകത്തി തുടങ്ങിയ ലോഹനിർമിതമായ ആയുധങ്ങൾ വീടിനു പുറത്തു സൂക്ഷിക്കാതിരിക്കുക.
*വീടു പൂട്ടിയിട്ടു പോകുന്പോൾ അയൽ വീടുകളിലും പോലീസ് സ്റ്റേഷനിലും വിവരം അറിയിക്കണം.
*സമീപ പോലീസ് സ്റ്റേഷനുകളുടെയോ ഉദ്യോഗസ്ഥരുടെയോ ഫോണ്‍ നന്പറുകൾ കൈയിൽ സൂക്ഷിക്കുക
*വീട്ടിൽനിന്ന് എല്ലാവരും പുറത്തു പോകുകയാണെങ്കിൽ സ്വർണവും പണവും വിലപിടിപ്പുള്ള മറ്റു സാധനങ്ങളും സുരക്ഷിതമായ ഇടങ്ങളിലേക്കു മാറ്റുക
* കൂടുതൽ പണവും സ്വർണവും വീട്ടിൽ സൂക്ഷിക്കാതിരിക്കുക.
കാമറയിൽ കുടുക്കാം
വീടിന്റെ വാതിലും ജനലുകളും അടച്ചതുകൊണ്ടു മാത്രം കള്ളൻമാരെ തോൽപ്പിക്കാനാവില്ലെന്നതാണു സത്യം. ബലവത്തായ വീടിന്റെ ജനലഴികൾ നിഷ്പ്രയാസം ഇളക്കിമാറ്റി വീടിനുള്ളിൽ കടക്കുന്ന തസ്കരർ നിരവധി. വീടിന്റെ സുരക്ഷാ രംഗത്തെ സാങ്കേതിക വിദ്യയിൽ നാം ഒത്തിരിയേറെ മുന്നോട്ട് പോയെങ്കിലും തസ്കരർക്ക് ഇതൊരു പുത്തരിയേയല്ല.
പല വീടുകളിലും ഇപ്പോൾ സിസിടിവിയുണ്ട്. ഈ സിസിടിവികളിൽ പതിയാതിരിക്കാൻ പല മാർഗങ്ങളും കള്ളൻമാർ ഉപയോഗിക്കുന്നു. വീടുകളിൽ ഉപയോഗിക്കുന്ന സിസിടിവി കാമറകളിൽ ഭൂരിഭാഗവും അനലോഗ് കാമറകളാണ്. അതിനാൽ ഈ കാമറകളിൽ കള്ളന്റെ ദൃശ്യങ്ങൾ പതിഞ്ഞാൽത്തന്നെ ആളെത്തിരിച്ചറിയുക എളുപ്പമാകില്ല. ഉയർന്ന ക്ലാരിറ്റിയുള്ള ദൃശ്യങ്ങൾ ലഭ്യമാകുന്ന എച്ച്ഡി സിസിടിവികൾ സ്ഥാപിക്കുക ഉചിതമാകും. 720 എംപി അടിസ്ഥാന റസല്യൂഷനുള്ള കാമറകളാണിവ. അകലെയുള്ള വാഹനങ്ങളുടെ നന്പർ വരെ കൃത്യമായി കാണാൻ കഴിയുന്ന തരത്തിലുള്ള കാമറകളും ലഭ്യമാണ്. വൻ കന്പനികളിൽ ഉൾപ്പെടെ ഇത്തരം കാമറകളാണ് ഉപയോഗിക്കുന്നത്. വീടുകളിൽ ഇത്രയേറെ വിലകൂടിയതും ക്ലാരിറ്റിയുള്ളതുമായ കാമറകളുടെ ആവശ്യമില്ലെങ്കിലും ചിത്രങ്ങൾ വ്യക്തമായി കാണാൻ സാധിക്കുന്ന തരത്തിലുള്ളവ അത്യാവശ്യമാണ്. കാമറകൾ ഒരിടത്തു സ്ഥാപിച്ച് മറ്റൊരിടത്തിരുന്നു ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യാം. രാത്രി വീട്ടിലില്ലെങ്കിലും കൃത്യമായി വീടും പരിസരവും നിരീക്ഷിക്കാൻ സാധിക്കും.
കാലവർഷത്തിൽ മോഷണം നടത്താൻ പരിശീലനം നേടിയ സംഘങ്ങൾതന്നെ രംഗത്തുണ്ടെന്നാണു പോലീസ് പറയുന്നത്. ഇതിൽ ചില സ്ഥിരം കവർച്ചക്കാരുമുണ്ട്. മഴയുടെ മറവിലെ മോഷണത്തിൽ ജാഗ്രത കാട്ടാൻ ഇവർ വിരുതരാണ്. പകൽ സമയങ്ങളിൽ സ്ഥലം കണ്ടെത്തി നിരീക്ഷിച്ച് രാത്രിയിൽ ഉൾപ്പെടെ എത്തുന്ന ഇത്തരക്കാരെ വലയിലാക്കാൻ വീട്ടുകാരുടെ ഭാഗത്തുനിന്നുള്ള ജാഗ്രതയും അത്യാവശ്യമാണെന്നു പോലീസ് പറയുന്നു.
വീട്ടുകാർ അഗാധ ഉറക്കത്തിലാകുന്ന പുലർച്ചെ ആയുധവുമായി വീട് ആക്രമിക്കുന്ന സംഘത്തെ എതിരിടാൻ വീട്ടുകാർക്കു സാധിക്കില്ല. മുഖംമൂടിയണിഞ്ഞെത്തുന്ന സംഘം സിസിടിവി കാമറകളിൽ പതിയുമെങ്കിലും വ്യക്തത കുറവും വിനയാകുന്നു. ഇതിനാൽ ഉയർന്ന ക്ലാരിറ്റിയുള്ള ദൃശ്യങ്ങൾ ലഭ്യമാകുന്ന സിസിടിവികൾ സ്ഥാപിക്കുകയാകും ഉത്തമം.
റോബിൻ ജോർജ്
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
അന്യഗ്രഹജീവികളുടെ അസ്ഥികൂടങ്ങൾ പ്രദർശിപ്പിച്ച് മെക്സിക്കോ; ഞെട്ടിവിറച്ച് ലോകം
മെക്സിക്കോ സിറ്റി: അന്യഗ്രഹജീവികളും പറക്കുംതളികളും വെറും കെട്ടുകഥയല്ലെന്ന തര
Latest News
റോഡ് ഷോയും റാലിയുമായി പ്രിയങ്ക ഗാന്ധി നാളെ കേരളത്തില്‍
കല്യാശേരി കള്ളവോട്ട്; വോട്ട് അസാധുവാക്കുമെന്ന് ജില്ലാ കളക്ടർ
ആദ്യഘട്ടം വിധിയെഴുതി; പോളിംഗ് 60%
വോട്ടെടുപ്പ് അവസാനഘട്ടത്തിലേക്ക്; ഉയര്‍ന്ന പോളിംഗ് ബംഗാളിൽ
അമിത് ഷാ നാമനിർദേശ പത്രിക സമർപ്പിച്ചു
Latest News
റോഡ് ഷോയും റാലിയുമായി പ്രിയങ്ക ഗാന്ധി നാളെ കേരളത്തില്‍
കല്യാശേരി കള്ളവോട്ട്; വോട്ട് അസാധുവാക്കുമെന്ന് ജില്ലാ കളക്ടർ
ആദ്യഘട്ടം വിധിയെഴുതി; പോളിംഗ് 60%
വോട്ടെടുപ്പ് അവസാനഘട്ടത്തിലേക്ക്; ഉയര്‍ന്ന പോളിംഗ് ബംഗാളിൽ
അമിത് ഷാ നാമനിർദേശ പത്രിക സമർപ്പിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top