ആലസ്യത്തിൽ മുഴുകിയാൽ പരാജയം ഫലം
ആലസ്യത്തിൽ മുഴുകിയാൽ പരാജയം ഫലം
"കാടിതു കണ്ടായോ നീ കാമരൂപിണിയായ
താടകഭയങ്കരി വാണിടും ദേശമല്ലൊ
അവളെ പേടിച്ചാരും നേർവഴി നടപ്പീലാ-
ഭുവനവാസീ ജനം ഭുവനേശ്വരപോറ്റി'


യാഗരക്ഷയ്ക്കായ് രാമലക്ഷ്മണൻമാരേയും കൂട്ടി വനത്തിലെത്തിയ വിശ്വാമിത്ര മഹർഷി താടകയെന്ന ഭയങ്കരിയായ രാക്ഷസിയെ പരിചയപ്പെടുത്തുന്നു. അവളെ പേടിച്ച് ജനങ്ങളാരും ഇതുവഴി പോകാറില്ല.

വിശ്വാമിത്രൻ യാഗരക്ഷയ്ക്കായ് കുട്ടിത്തം വിട്ടുമാറാത്ത പുത്രൻമാരെ വിട്ടുതരാൻ അഭ്യർഥിച്ചപ്പോൾ വേദനയോടെയാണ് ദശരഥൻ സമ്മതം മൂളിയത്. യാഗരക്ഷ മുനിക്ക് അപ്രാപ്യമല്ല. പിന്നെന്തിന് രാമലക്ഷ്മണൻമാരെ കൂട്ടി ? കാരണം, എത്ര മിടുക്കരാണെങ്കിലും ആലസ്യത്തിൽ മുഴുകിയാൽ ജീവിതത്തിൽ പരാജയം നേരിടും. എത്രകഴിവുകളുണ്ടെങ്കിലും അവ തേച്ചുമിനുക്കിയാലേ തിളങ്ങൂ എന്ന മുനിയുടെ അറിവുതന്നെ അതിന് കാരണം.

ഓരോ അമ്മമാരും ഇത് ഓർമയിൽ സൂക്ഷിക്കേണ്ടതാണ്. മക്കളുടെ കഴിവുകളെ കുറിച്ച് അഭിമാനിക്കുന്പോഴും അവരെ ആലസ്യത്തിൽ മുഴുകാൻ അനുവദിക്കരുത്. കഴിവുകൾ മിനുക്കിയെടുക്കാൻ പരിചയസന്പത്തും അനുഭവജ്ഞാനമുള്ളവരും കൂടെവേണം. മുനിയുടെ ഈ പ്രവൃത്തി ഇന്നത്തെ അലസസമൂഹത്തിന് നൽകുന്ന ഉപദേശവും അതുതന്നെ.


മറ്റൊരർഥത്തിൽ ദുഷ്ടചിന്തകളാണ് താടക. ശരീരം ക്ഷേത്രം തന്നെ. ക്ഷേത്രജ്ഞൻ വസിക്കുന്ന മനസിലെ കാമക്രോധാദികൾ തന്നെ താടക. ഈ താടകയെ ജ്ഞാനമെന്ന രാമബാണത്താൽ ഹനിക്കുകതന്നെ വേണം. ജ്ഞാനികളുടെ ഉപദേശവും അനുഭവപാഠങ്ങളും ലഭിച്ചാലേ അതു സാധ്യമാകൂ. ഓർക്കുക, ജ്ഞാനമെന്ന രാമബാണം നമ്മുടെ മനസിലെ താടകമാരെ ഹനിക്കട്ടെ. അതിന് ചിട്ടയായ ജീവിതം നമുക്കാവശ്യമാണ്. വനത്തിൽ പോലും ചിട്ടയായ ജീവിതചര്യ പഠിപ്പിക്കുന്നു മുനിശ്രേഷ്ഠൻ. സൂര്യോദയത്തിനു മുൻപ് ഉണരാനും കർമനിരതരാകാനും രാമലക്ഷ്മണൻമാർക്ക് നൽകുന്ന ഉപദേശത്തെ നമ്മുടെ മക്കൾക്കും പകർന്നു നൽകാനായിരിക്കട്ടെ രാമായണ പാരായണം കൊണ്ട് ലക്ഷ്യമാക്കേണ്ടത്.

സി.കെ. ഗോപാലകൃഷ്ണൻ മാസ്റ്റർ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.